കൊളത്തൂരിൽ പേരക്കുട്ടികൾക്കൊപ്പം കളിക്കാനെത്തിയ പെൺകുട്ടിയെ വീട്ടിലേക്കു വിളിച്ചുകയറ്റി പീഡനം; പൊലീസിൽ പരാതിപ്പെട്ടപ്പോൾ പണം നല്കി കേസ് ഒതുക്കാൻ ശ്രമം; പൗര പ്രമുഖൻ കൂടിയായ പ്രതി നാട്ടിലുണ്ടായിരുന്നിട്ടും പൊലീസ് അറസ്റ്റ് ചെയ്തില്ലെന്ന് ആക്ഷേപം
എംപി. റാഫി
മലപ്പുറം: പേരമക്കളോടൊപ്പം വീട്ടുമുറ്റത്ത് കളിക്കാനെത്തിയ ഏഴു വാസയുകാരിക്ക് പീഡനം. സംഭവം പെൺകുട്ടി വീട്ടിൽ പറഞ്ഞതോടെ നിയമനടപടിക്കൊരുങ്ങിയ വീട്ടുകാർക്ക് പണം നൽകി ഒതുക്കിത്തീർക്കാൻ ശ്രമം. ചൈൽഡ് ലൈൻ ഇടപെട്ടതോടെ പൊലീസ് കേസെടുക്കാൻ നിർബന്ധിതരായി. ഇതോടെ നാട്ടിലെ പൗരപ്രമുഖന്റെ മുഖമൂടിയാണ് വലിച്ചു ചീന്തപ്പെട്ടത്. സംഭവത്തിൽ പോക്സോ ആക്റ്റ് ചുമത്തി പ്രതി കമ്മാലി(70)ക്കെതിരെ കോളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എന്നാൽ നാട്ടിലുണ്ടായിട്ടും പ്രതിയെ അറസ്റ്റു ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല.
കൊളത്തൂർ പടപ്പറമ്പിനടുത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ചൈൽഡ് ലൈനിൽ ലഭിച്ച വിവരത്തെ തുടർന്ന് പൊലീസിന് റിപ്പോർട്ട് നൽകിയത് കഴിഞ്ഞ ആഴ്ചയിലാണ്. എന്നാൽ ഈ സമയം പ്രതി നാട്ടിലുണ്ടായിരുന്നെങ്കിലും പൊലീസ് പിടികൂടാൻ തയ്യാറായിരുന്നില്ല. സ്വാധീനവും ഉന്നത ബന്ധങ്ങളുമുള്ളയാളാണ് പ്രതി. അറസ്റ്റ് ചെയ്യാൻ സാഹചര്യമുണ്ടായിട്ടും പ്രതിയെ പൊലീസ് വെറുതെ വിടുകയായിരുന്നെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. അതേസമയം വിവിധ പാർട്ടികളും യുവജന സംഘടനകളും സംഭവത്തിൽ മൗനം തുടരുകയാണ്.
പീഡനത്തിനിരയായ കുട്ടി ഉപ്പൂപ്പയെന്നാണ് പ്രതിയെ വിളിച്ചിരുന്നത്. പ്രതിയുടെ ചെറുമക്കളോടൊപ്പം പതിവുപോലെ വീട്ടുമുറ്റത്ത് കളിക്കാനെത്തിയതായിരുന്നു കുട്ടി. ഇതിനിടെ പെൺകുട്ടിയോട് ഓരോ വിശേഷങ്ങൾ തിരക്കി വീട്ടിലേക്കു വിളിച്ചുവരുത്തി പ്രതിയോടൊപ്പമിരുത്തി. പിന്നീട് വീട്ടിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. സ്വകാര്യഭാഗങ്ങളിൽ പിടിച്ചതായി കുട്ടി ചൈൽഡ് ലൈനിന്റെ കൗൺസിലിങിൽ പറഞ്ഞു. പീഡനത്തിനു ശേഷം വിവരം പുറത്തു പറയരുതെന്ന് പെൺകുട്ടിയോട് ഇയാൾ പറഞ്ഞിരുന്നു.
പെൺകുട്ടിയെ കുളിപ്പിക്കുന്നതിനിടെ ശരീരത്തിൽ രക്തം കണ്ട മാതാവ് കാര്യം തിരക്കിയപ്പോഴാണു വീട്ടുകാർ അറിഞ്ഞത്. സമപ്രായക്കാരുള്ള പ്രതിയുടെ വീട്ടുമുറ്റത്ത് പെൺകുട്ടി കളിക്കാൻ പോകാറുണ്ട്. മുറ്റത്തു കളിക്കുന്നതിനിടെ പ്രതി അകത്തേക്കു വിളിച്ചുകൊണ്ടുപോയി ഉപദ്രവിച്ചെന്നാണു പെൺകുട്ടി പൊലീസിലും മൊഴി നൽകിയിട്ടുള്ളത്. സ്വകാര്യ ഭാഗങ്ങളിൽ വേദന അനുഭവപ്പെടുന്നതായി കുട്ടി അമ്മയോട് പറഞ്ഞു. എന്നാൽ കുട്ടി സംഭവം പറയാൻ തയ്യാറായിരുന്നില്ല. അമ്മ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി സംഭവങ്ങൾ വിവരിച്ചത്. നാട്ടിൽ മാന്യനും പ്രമുഖനുമായി നടന്ന ഈ വ്യക്തിയിൽ നിന്നും മകൾക്ക് പീഡനമേൽക്കേണ്ടി വന്നത് വീട്ടുകാർ ഞെട്ടലോടെയാണ് വിശ്വസിച്ചത്. വിവരം ഉടൻ ചൈൽഡ് ലൈനിൽ അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ച ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ കൗൺസിലിംങിന് വിധേയമാക്കിയതോടെ പ്രതിയുടെ ലൈംഗിക വൈകൃതങ്ങൾ വ്യക്തമായി. തുടർന്ന് ചൈൽഡ് ലൈൻ കൊളത്തൂർ പൊലീസിൽ റിപ്പോർട്ട് നൽകി. പെൺകുട്ടിയുടെ വീട്ടുകാർ നിയമനടപടിക്കൊരുങ്ങുന്നതായി അറിഞ്ഞ പ്രതി കേസില്ലാതാക്കാൻ ചൈൽഡ് ലൈനിലും പൊലീസിലും സമ്മർദം ചെലുത്തിയിരുന്നു. കേസൊതുക്കി തീർക്കാനായി ഭാര്യയ്ക്കൊപ്പം ഇയാൾ വീട്ടിലെത്തി പണം കൊടുക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാർ പൊട്ടിത്തെറിച്ച് പണം വാങ്ങാതെ ഇറക്കിവിട്ടു. മാത്രമല്ല, പെൺകുട്ടിയുടെ വീട്ടുകാർ നിയമനടപടിയുമായി മുന്നോട്ടു പോയി. ചൈൽഡ് ലൈൻ റിപ്പോർട്ടിനു പിന്നാലെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് പ്രതിക്കെതിരെ കേസെടുത്ത് പെരിന്തൽമണ്ണ സി.ഐ സാജു കെ. ഏബ്രഹാമിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
അതേസമയം ഇരയായ കുട്ടിയുടെ വീട്ടുകാർക്ക് നാട്ടുകാരുടെയും രാഷ്ട്രീയപാർട്ടിക്കാരുടെയും പിന്തുണ ലഭിച്ചിട്ടില്ല. വീട്ടുകാരുടെ പരാതിപ്രകാരം പോക്സോ വകുപ്പ് ചേർത്ത് പ്രതിക്കെതിരേ ബാല പീഡനത്തിനു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും പ്രതിയെ പിടികൂടാനായിട്ടില്ല. പ്രതി ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം. എന്നാൽ ഉന്നതർ ഇടപെട്ട് അറസ്റ്റ് വൈകിപ്പിക്കാൻ സമ്മർദമുണ്ടെന്നാണ് വിവരം. ഇതിനിടെ വീട്ടുകാരുടെ മേൽ പരാതി പിൻവലിക്കാനുള്ള സമ്മർദവും ശക്തമായിട്ടുണ്ട്. അതേസമയം പ്രതിക്കുവേണ്ടി അന്വേഷണം ഊർജിതമാക്കിയതായും അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നും സി.ഐ പറഞ്ഞു.
Stories you may Like
- പ്രവാസിയുടെ രണ്ടുകോടിരൂപ തട്ടിയെടുത്ത് വ്യാജ സിദ്ധൻ
- ബാങ്കിനെയും നിക്ഷേപകരെയും കബളിപ്പിച്ച് 18 ലക്ഷത്തിലേറെ രൂപയുടെ തട്ടിപ്പു
- ഹിന്ദുവിശ്വാസങ്ങൾക്കെതിരായ കടന്നുകയറ്റങ്ങൾ എതിർക്കപ്പെടണമെന്ന് സ്വാമി ചിദാനന്ദപുരി
- ആറര വർഷത്തെ കൊടിയ പീഡനത്തിന് ദർശനയുടെ ആത്മഹത്യ; കേസെടത്തു പൊലീസ്
- പ്രകൃതിവിരുദ്ധപീഡന കേസിൽ മദ്രസാ അദ്ധ്യാപകൻ റിമാൻഡിൽ
- TODAY
- LAST WEEK
- LAST MONTH
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കാറിൽ മറ്റൊരാൾക്കൊപ്പം ഭാര്യയെ കണ്ടത് പ്രകോപനമായി; ചില്ല് തകർത്ത് യുവതിയെ കാറിൽനിന്ന് വലിച്ചിറക്കി ഭർത്താവിന്റെ ക്രൂരമർദനം; ബേസ് ബോൾ ബാറ്റ് ഉപയോഗിച്ച് തല്ലിച്ചതച്ചു; വീഡിയോ ദൃശ്യങ്ങൾ പുറത്ത്
- പെൻഷൻ ക്യൂവിൽ നിൽക്കെ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു; മരണം ചേർത്തല ട്രഷറിയിൽ പെൻഷൻ വാങ്ങാൻ എത്തിയപ്പോൾ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സിഐ തൂങ്ങിമരിച്ച നിലയിൽ; സൈജുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത് എറണാകുളം അംബേദ്കർ സ്റ്റേഡിയം പരിസരത്തെ മരത്തിൽ; കേസിലെ മുൻകൂർ ജാമ്യം റദ്ദാക്കപ്പെട്ടതിന് പിന്നാലെ മരണം
- നരേന്ദ്ര മോദിയുടെ മൂന്നാം സർക്കാർ ഉറപ്പ്! എൻഡിഎ മുന്നണിക്ക് 400 സീറ്റ് ലഭിക്കില്ല, പരമാവധി 393 സീറ്റിൽ വരെ വിജയിക്കാം; ബിജെപി ഒറ്റയ്ക്ക് 343 സീറ്റിൽ വിജയിക്കും; ഹിന്ദി ഹൃദയഭൂമിയിലെ ക്ലീൻ സ്വീപ്പിനൊപ്പം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്തും; വീണ്ടും മോദീ ഭരണം പ്രവചിച്ച് ഇന്ത്യ ടിവി സർവേ
- കുടിയേറ്റ തൊഴിലാളികളുടെ കരുണയിൽ ബ്രിട്ടൻ; ബ്രിട്ടനിൽ ജനിച്ചവരേക്കാൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുടെ വർദ്ധന കൊണ്ട് മാത്രം ചെറിയ സാമ്പത്തിക വളർച്ചയെന്ന് ഐ. എം. എഫ്; ബ്രിട്ടന്റെ സാമ്പത്തിക വളർച്ച വെറും 0.5 ശതമാനമെന്നും പ്രവചനം
- ഇറാനെതിരേ തിരിച്ചടിക്കുമെന്ന് പ്രഖ്യാപിച്ചു ഇസ്രയേൽ സൈനിക മേധാവി; തിരിച്ചടി യുദ്ധവ്യാപനത്തിലേക്ക് മാറരുതെന്ന മുന്നറിയിപ്പമായി യുഎസ്; ഇസ്രയേൽ ആക്രമണം ഭയന്ന് ആണവനിലയങ്ങൾ അടച്ച് ഇറാൻ; തിരിച്ചടിക്കാൻ ഇറാൻ തിരഞ്ഞെടുക്കുക വ്യോമാക്രമണമോ അതോ രഹസ്യ ഓപ്പറേഷനോ?
- ഇറാനും ഇസ്രയേലും തമ്മിലുള്ള ടെൻഷൻ മുറുകുന്നതിനിടയിൽ 2024- ൽ മൂന്നാം ലോകമഹായുദ്ധം നടക്കുമെന്ന അന്ധ പ്രവാചകയുടെ പ്രവചനം ചർച്ചയാകുന്നു; 27 വർഷം മുൻപ് മരണപ്പെട്ട ബാബ വാംഗ എന്ന ബൾഗേറിയൻ പ്രവാചക വേൾഡ് ട്രേഡ് സെന്റർ ആക്രമണവും കോവിഡ് മഹാമാരിയും പ്രവചിച്ചു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- 'കത്തി താഴെയിടാൻ': ഉറച്ച ശബ്ദവുമായി നേർക്കുനേരെ നിന്ന വനിതാ പൊലീസ് ഓഫീസറെ ആക്രമിക്കാൻ കുതിച്ച് അക്രമി; അടുത്ത നിമിഷം നെഞ്ചിൽ തറച്ച ഒറ്റവെടിയുണ്ട കൊണ്ട് വകവരുത്തി; സിഡ്നി ഷോപ്പിങ് മാളിൽ അക്രമിയെ ഒറ്റയ്ക്ക് നേരിട്ട വനിതാ ഓഫീസറെ വാഴ്ത്തി സോഷ്യൽ മീഡിയ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍