ബ്രിട്ടനിലെ അയ്യപ്പ ക്ഷേത്രത്തിനായി ചെങ്ങന്നൂരിൽ നിർമ്മിച്ച പഞ്ചലോഹ വിഗ്രഹം മോഷണം പോയെന്ന പരാതിയിൽ സർവത്ര ദുരൂഹത; വിഗ്രഹത്തിന് രണ്ട് കോടി രൂപ വിലയെന്നത് കെട്ടിച്ചമച്ച കഥ; രണ്ടു ലക്ഷത്തിന്റെ വിഗ്രഹം രണ്ടു കോടി രൂപയുടെ ഓർഡർ ആയതിന്റെ വസ്തുത തേടി കേരള പൊലീസ് കെന്റ് ഹിന്ദു സമാജം ഭാരവാഹികളുമായി ബന്ധപ്പെടുന്നു; അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞതായി പൊലീസ്; ഓടയിൽ നിന്നും കണ്ടെടുത്ത വിഗ്രഹം ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കും
പ്രത്യേക ലേഖകൻ
ചെങ്ങന്നൂർ: ഞായറാഴ്ച രാത്രി ചെങ്ങന്നൂരിലെ വിഗ്രഹ നിർമ്മാണ സ്ഥാപനത്തിൽ നിന്നും മോഷണം പോയ അയ്യപ്പ വിഗ്രഹം നീണ്ട തിരച്ചിലുകൾക്കൊടുവിൽ ഇന്നലെ പകൽ സ്ഥാപനത്തിന് സമീപമുള്ള ഓടയിൽ നിന്നും പൊലീസ് കണ്ടെടുത്തു. വിഗ്രഹത്തിന്റെ തൂക്കവും മൂല്യവും തിട്ടപ്പെടുത്തുന്നതിനായി അന്വേഷണ ഉദ്യോഗസ്ഥർ വിഗ്രഹം പൊലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്. കേസിലെ അന്വേഷണം ബ്രിട്ടനിലേക്ക് നീങ്ങുന്ന അവസ്ഥയാണുള്ളത്.
ഇതോടെ നീണ്ട നിയമ നടപടികളുടെ തുടക്കമായതോടെ കെന്റ് മെഡ്വേ ഹിന്ദു മന്ദിറിൽ മലയാളികളായ ഭക്തർക്ക് വേണ്ടി അനുവദിച്ച അയ്യപ്പ വിഗ്രഹത്തിന്റെ ശിലാസ്ഥാപനവും പ്രതിഷ്ഠയും ഉൾപ്പെടെയുള്ള കാര്യങ്ങൾ അനന്തമായി നീളുമെന്ന് ഉറപ്പായി. അതിനിടെ 60 കിലോ തൂക്കമുള്ള പഞ്ചലോഹ വിഗ്രഹം രണ്ടു കോടി രൂപ മൂല്യമുള്ളതാണ് എന്ന പ്രസ്താവന കെന്റ് ഹിന്ദു സമാജം അറിഞ്ഞിട്ടുള്ള കാര്യം അല്ലെന്നു സമാജം വക്താവ് വിജയ് നായർ വ്യക്തമാക്കി.
രണ്ടു കോടി രൂപ മൂല്യം ഉള്ള വിഗ്രഹം വാങ്ങാൻ ഉള്ള ആസ്തി കെന്റ് ഹിന്ദു സമാജത്തിനു ഇല്ലെന്നും ഈ വിഗ്രഹ നിർമ്മാണവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വൈകാതെ തന്നെ കെന്റ് ഹിന്ദു സമാജം പത്ര പ്രസ്താവന ആയിത്തന്നെ യുകെയിലെ പൊതുസമൂഹത്തെ അറിയിക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി. യുകെയിലെ വിവിധ ഹിന്ദു സമാജങ്ങൾ വഴിയായും മറ്റും അയ്യപ്പ വിഗ്രഹത്തിനായി സംഭാവനകൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും വലിയൊരു തുക സമാഹരിക്കപ്പെട്ടതായി ആരും കരുതുന്നില്ല.
എന്നാൽ എത്ര തുക സമാഹരിച്ചുവെന്ന് കെന്റ് സമാജം ഭാരവാഹികൾ പൊതുസമൂഹത്തെ അറിയിച്ചിട്ടുമില്ല. ലണ്ടൻ മെട്രോ ബാങ്ക് അക്കൗണ്ട് വഴി ടെംപ്ൾ ട്രസ്റ്റ് എന്ന പേരിലാണ് പണം സ്വീകരിച്ചിരിക്കുന്നത്. വളരെ കുറച്ചു ഹിന്ദു കുടുംബങ്ങൾ മാത്രമാണ് കെന്റ് ഹിന്ദു സമാജത്തിൽ അംഗങ്ങൾ ആയിട്ടുള്ളത്. ആ നിലയ്ക്ക് രണ്ടു കോടി രൂപ വിലവരുന്ന വിഗ്രഹം നികുതി അടച്ചെത്തിക്കുക സാധ്യമായ കാര്യം അല്ലെന്നു വ്യക്തവുമാണ്.
എന്നാൽ ലണ്ടൻ ക്ഷേത്രത്തിലെക്കുള്ള വിഗ്രഹം എന്ന നിലയിൽ മോഷണം നടന്നതിനെ തുടർന്ന് കേരളത്തിലെ മാധ്യമങ്ങൾ വലിയ വാർത്ത പ്രാധാന്യമാണ് നൽകിയത്. എന്നാൽ സ്ഥാപനത്തിൽ ജീവനക്കാർ ജോലി ചെയ്യുമ്പോൾ പതിനഞ്ചോളം പേർ എത്തി വിഗ്രഹം മോഷണം നടത്തി എന്ന കഥ അപ്പാടെ വിശ്വസിക്കാൻ പൊലീസ് തയ്യാറായിട്ടില്ല. അതേ സമയം ചെങ്ങന്നൂരിലെ കാര്യക്കാട് പണിക്കേഴ്സ് ഗ്രാനൈറ്റ് എന്ന സ്ഥാപനത്തിൽ നിന്നും കെന്റ് ഹിന്ദു സമാജം ഓർഡർ ചെയ്ത വിഗ്രഹം മാത്രമാണ് കാണാതായതും. ഈ സ്ഥാപനത്തിൽ ഒരേസമയം 20 ഓളം വിഗ്രഹങ്ങളുടെ നിർമ്മാണം നടക്കുന്ന ഘട്ടത്തിൽ കെന്റിലേക്കുള്ള അയ്യപ്പ വിഗ്രഹം മാത്രം നഷ്ടമായതിൽ ദുരൂഹത തുടക്കം മുതൽ നിലനിൽക്കെയാണ് ഇന്നലെ പകൽ സമീപമുള്ള ഓടയിൽ നിന്നും വിഗ്രഹം കണ്ടെടുത്തതും.
വിഗ്രഹം രണ്ടു കോടി രൂപ മുതൽമുടക്ക് ഉള്ളതാണെന്ന് സ്ഥാപന ഉടമകൾ അവകാശപ്പെട്ടത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുക ആയിരുന്നു. ഇത്രയും വിലവരണമെങ്കിൽ കിലോക്കണക്കിന് സ്വർണം ഉപയോഗിക്കേണ്ടി വരും. എന്നാൽ തങ്ങൾ നിസാര തൂക്കത്തിൽ ഉള്ള സ്വർണം മാത്രമാണ് നൽകിയിരിക്കുന്നതെന്നു കെന്റ് സമാജവുമായി ബന്ധപ്പെട്ടവർ പറയുന്നു. ഇവിടെയാണ് പൊലീസ് പൊരുത്തക്കേടുകൾ പരിശോധിക്കുന്നത്. ഇതിന്റെ നിജസ്ഥിതി അറിയാൻ പൊലീസ് വരും ദിവസങ്ങളിൽ കെന്റ് ഹിന്ദു സമാജവുമായി ബന്ധപ്പെടും എന്ന് ചെങ്ങന്നൂർ പൊലീസ് വ്യക്തമാക്കി.
അതിനിടെ വിഗ്രഹ നിർമ്മാണം നടക്കുമ്പോൾ കെന്റ് സമാജം അംഗങ്ങൾ പകർത്തിയ വീഡിയോ ദൃശ്യങ്ങൾ പൊലീസ് നിർദേശ പ്രകാരം നിർമ്മാതാക്കൾ സമാജം ഭാരവാഹികളിൽ നിന്നും തിങ്കളാഴ്ച തന്നെ ശേഖരിച്ചിരുന്നു. ഇതെല്ലം തെളിവായി മാറുമെന്നാണ് കരുത്തപ്പെട്ടുന്നത്. വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും അടക്കം സ്ഥാപനത്തിൽ എത്തി തെളിവ് ശേഖരിച്ചിട്ടുണ്ട്.
സ്ഥാപന ഉടമകളായ മഹേഷ് പണിക്കർ, പ്രകാശ് പണിക്കർ എന്നിവർക്കും ആക്രമണത്തിൽ നിസാര പരുക്കേറ്റിരുന്നു. നിർമ്മാണം ഏറെക്കുറെ പൂർത്തിയായ അയ്യപ്പ പഞ്ചലോഹ വിഗ്രഹം ഓഫീസിൽ നിന്നുമാണ് കവർച്ച ചെയ്യപ്പെട്ടത്. മുൻ ജീവനക്കാരന്റെ നെത്ര്വതത്തിൽ ഉള്ള സംഘമാണ് കവർച്ചയ്ക്ക് എത്തിയതെന്നും സ്ഥാപന ഉടമകൾ പൊലീസിനെ അറിയിച്ചു. വിഗ്രഹത്തിന്റെ മൂല്യം രണ്ടു കോടി രൂപയാണെന്നു ഇവർ തന്നെയാണ് പൊലീസിനെ അറിയിച്ചിരിക്കുന്നതും.
ഒരുപക്ഷെ കേസിന്റെ ഗൗരവം വർധിപ്പിക്കാൻ വിഗ്രഹത്തിന്റെ മൂല്യം കൂട്ടിപ്പറഞ്ഞതാകാം എന്നും പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ വിഗ്രഹ നിർമ്മാണ രംഗത്ത് വർഷങ്ങളുടെ പഴക്കവും ഈ രംഗത്തെ പ്രശസ്തരുമായ നിർമ്മാതാക്കൾ വീണ്ടുവിചാരം ഇല്ലാതെ അത്തരം ബാലിശമായ കാര്യങ്ങൾക്കു മുതിരുമോ എന്ന ചോദ്യവും പ്രസക്തമാണ്. അതല്ല രണ്ടു കോടി തന്നെയാണ് മൂല്യമെങ്കിൽ അതിനുള്ള പണം എവിടെ നിന്നും എത്തുന്നുവെന്നതും അന്വേഷണ വഴിയിൽ തെളിയിക്കേണ്ടി വരും.
മാത്രമല്ല ജീവനക്കാരുള്ളപ്പോൾ അക്രമികൾ ധൈര്യസമേതം കയറി വന്നതിലും പൊലീസ് സംശയം പ്രകടിപ്പിക്കുന്നു. സ്ഥാപനത്തിലെ സിസിടിവികൾ പ്രവർത്തിക്കുന്നില്ലെന്നാണ് ഉടമകൾ പൊലീസിനെ അറിയിച്ചിരിക്കുന്നത്. കോടിക്കണക്കിനു രൂപ മൂല്യമുള്ള വിഗ്രഹങ്ങൾ സൂക്ഷിക്കുന്ന സ്ഥാപനം സുരക്ഷാ കാര്യത്തിൽ വിട്ടുവീഴ്ച വരുത്തിയത് എന്തുകൊണ്ട് എന്ന ചോദ്യവും ഇപ്പോൾ സ്ഥാപന ഉടമകൾ നേരിടുകയാണ്. എന്നാൽ നിർമ്മാണക്കരാർ വെറും രണ്ടു ലക്ഷം രൂപയുടേത് ആയിരുന്നെന്നും നിർമ്മാണത്തിനുള്ള സ്വർണം ഉൾപ്പെടെയുള്ള സമഗ്രികൾ കെന്റ് സമാജം ഭാരവാഹികൾ കൈമാറുക ആയിരുന്ന് എന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യത്തിലെ വ്യക്തതയ്ക്കാണ് കെന്റ് സമാജം ഭാരവാഹികളുമായി ബന്ധപ്പെടാൻ പൊലീസ് ശ്രമിക്കുന്നത്.
വിഗ്രഹം മോഷ്ടിക്കാൻ എത്തിയവരുടെ അക്രമത്തിൽ രണ്ടു ജീവനക്കാർക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഉലകനാഥൻ എന്നയാളുടെ വാരിയെല്ല് ഒടിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. സ്ഥാപനത്തിൽ അക്രമം നടക്കുമ്പോൾ ജോലിയിൽ ഉണ്ടായിരുന്ന രാജീവൻ എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ 16 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്