ജോയി തോക്കുമായി നടന്നത് മകൻ കൊല്ലുമെന്ന് ഭയന്ന്; മകനെ ഇനി കാണുക പോലും വേണ്ടെന്ന് പറഞ്ഞ് അമ്മയുടെ മുറവിളി; കൂസൽ ഇല്ലാതെ ഷെറിൻ എല്ലാം തുറന്ന് സമ്മതിച്ചിട്ടും തോക്കും വാക്കത്തിയും കണ്ടെത്താതെ പൊലീസിന് തെളിയിക്കുക പ്രയാസം
മറുനാടൻ മലയാളി ബ്യൂറോ
ചെങ്ങന്നൂർ: ചെങ്ങന്നൂർ ജോയി കൊലപാതകത്തിൽ തോക്കും മൃതശരീരം വെട്ടിമുറിക്കുവാൻ ഉപയോഗിച്ച ആയുധവും കണ്ടെത്താനാവാത്തത് അന്വേഷണ ഉദ്യോഗസ്ഥരെ കുഴക്കുന്നു. കേസിൽ പ്രതിയായ ജോണിന്റെ മകൻ ഷെറിൻ കുറ്റസമ്മതം നടത്തിയെങ്കിലും വിചാരണഘട്ടത്തിൽ പ്രതിക്ക് ശിക്ഷ ഉറപ്പാക്കാൻ തോക്കും വാക്കത്തിയും അനിവാര്യതയാണ്. ഇതു കണ്ടെടുക്കാൻ ഇനിയും ശ്രമം തുടരും. അമേരിക്കൻ മലയാളിയായ ജോയ് ജോണിനെ കൊലപ്പെടുത്തിയ വിധം മകൻ ഷെറിൻ അന്വേഷണ ഉദ്യോഗസ്ഥരായ ചെങ്ങന്നൂർ സി.ഐ ജി.അജയനാഥ്, എസ്.ഐ പി.രാജേഷ് എന്നിവരോട് പറഞ്ഞത് നിസംഗതയോടെയാണ് വിവരിച്ചത്.
' സമയം വൈകിട്ട് 4.40, കാർ , ദാ.. ഇവിടെ നിർത്തി.. ആരുമില്ലെന്ന് ഉറപ്പുവരുത്തി. പിന്നെ, റിവോൾവറെടുത്ത് ആദ്യവെടി തലയിലേക്ക് വച്ചെങ്കിലും മുഖത്താണ് കൊണ്ടത്... ശേഷം തലയിലേക്ക് മൂന്ന് വെടികൾകൂടി തുരുതുരാ ഉതിർത്തു... ശരീരം ഒന്നു പിടഞ്ഞ് നിശ്ചലമായി...'-അച്ഛനെ കൊന്നത് മകൻ ഇങ്ങനെയാണ് വിശദീകരിച്ചത്. എം.സി റോഡിൽ മുളക്കുഴ ഊരിക്കടവ് പാലത്തിന് സമീപം ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് തെളിവെടുപ്പിനായി ഷെറിനെ എത്തിച്ചത്. കൂരിക്കത്തോടിന് കുറുകെയുള്ള പാലത്തിന് പടിഞ്ഞാറ് ഭാഗമാണ് കൃത്യം നടത്താൻ ഷെറിൻ തെരഞ്ഞെടുത്തത്. ഇരുവശത്തും വയലാണ്. ആൾത്താമസവും കുറവ്. വിജനമായതിനാൽ കാറിനുള്ളിൽ നിന്ന് വെടിയൊച്ച പുറത്തേക്ക് കേൾക്കാൻ സാധ്യതയില്ലെന്ന് അറിയാമായിരുന്നെന്ന് ഷെറിൻ പൊലീസിനോട് പറഞ്ഞു.
കൊലപാതകത്തിന് ശേഷം തിരുവനന്തപുരം റൂട്ടിൽ ഏനാത്ത് വരെ കാറോടിച്ചുപോയി. സന്ധ്യയോടെയാണ് തിരികെ ചെങ്ങന്നൂരിലെത്തിയത്. പാലത്തിൽ നിന്ന് പിതാവിന്റെ ഒരു കൈയും കാലും പമ്പാ നദിയിലേക്ക് വലിച്ചെറിഞ്ഞതെങ്ങനെയെന്നും പ്രതി ആംഗ്യത്തിലൂടെ കാട്ടിക്കൊടുത്തു. തുടർന്ന് മിത്രപ്പുഴ പാലത്തിലുമെത്തി തെളിവെടുപ്പ് നടത്തി. ഷെറിൻ ജോണിനെ ചെങ്ങന്നൂർ കോടതി എട്ടു ദിവസത്തേയ്ക്കാണ് പൊലീസിന് വിട്ടുനൽകിയിട്ടുള്ളത് .ഈ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ നിർണായകമായ നിരവധി തെളിവുകൾ പൊലീസിന് കണ്ടെത്തേണ്ടതുണ്ട്. കുറ്റം ഷെറിൻ സമ്മതിച്ചുവെങ്കിലും ഇതെല്ലാം യുക്തിഭദ്രമായി കോടതിയിൽ തെളിയിക്കേണ്ട ചുമതല പൊലീസിനാണ്.
ഷെറിൻ പല കഷണങ്ങളാക്കിയ ജോയി ജോണിന്റെ ശരീരഭാഗങ്ങൾ വിവിധയിടങ്ങളിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നെങ്കിലും ഇടതുകാൽ ഇനിയും കിട്ടിയിട്ടില്ല. മാത്രമല്ല, കാറിന്റെ എ.സി നന്നാക്കാൻ തിരുവനന്തപുരത്തെ ഷോറൂമിൽ പോകവേ ജോയി ധരിച്ചിരുന്ന നാലു പവന്റെ രുദ്രാക്ഷ മാലയും ഒരു പവന്റെ മോതിരവും കണ്ടെത്തേണ്ടതുണ്ട്. ജോയിയുടെ തലയ്ക്കുനേരെ നിറയൊഴിച്ച തോക്ക് കണ്ടെത്തിയാൽ മാത്രമേ ഷെറിൻ തന്നെയാണ് കൊലനടത്തിയതെന്ന് തെളിവ് സഹിതം സമർത്ഥിക്കാൻ കഴിയൂ. കാരണം ജോയിയുടെ തലയിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെത്തിയെങ്കിലും ഷെറിന്റെ കൈയിലുള്ള തോക്കിലേതാണ് ഇതെന്ന് ഇനിയും തെളിയിക്കാനായിട്ടില്ല. പിതാവിന്റെ ശരീരം പല കഷണങ്ങളാക്കാൻ ഷെറിൻ ഉപയോഗിച്ചതെന്നു കരുതുന്ന വെട്ടുകത്തി പൊലീസ് പള്ളത്തുള്ള ഒരു വീട്ടുവളപ്പിൽ നിന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ വെട്ടുകത്തിക്ക് ശരീരം വെട്ടിനുറുക്കാനുള്ള മൂർച്ചയില്ലെന്നാണ് അറിയുന്നത്. ഇവയൊന്നും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം ലഭിക്കാതെ ഇത്രയും ക്രൂരമായി പ്രവർത്തിക്കാൻ ഒരാൾക്ക് കഴിയില്ലെന്ന് തന്നെയാണ് പൊലീസ് ഇപ്പോഴും കരുതുന്നത്. കഴിഞ്ഞദിവസം മാതാവ് മറിയാമ്മ, സഹോദരി ഷെർളി, അനുജൻ ഡേവിഡ് എന്നിവരിൽ നിന്ന് ഷെറിനെക്കുറിച്ചുള്ള വിശദവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. വീട്ടിലെ മുടിയനായ പുത്രനാണ് ഷെറിനെന്നായിരുന്നു മാതാവ് മറിയാമ്മയുടെ മൊഴി. ജോയിച്ചായനെ വെട്ടിനുറുക്കിയ മകനെ ഇനിയൊരിക്കലും കാണേണ്ടെന്ന് പറഞ്ഞ് ആ മാതാവ് അലറിക്കരഞ്ഞു. മകനെ ജോയിക്ക് പേടിയായിരുന്നുവെന്നാണ് മറിയാമ്മ പൊലീസിനോട് പറഞ്ഞത്. അതിനാലാണ് ജോയി തോക്ക് എപ്പോഴും കൊണ്ടുനടക്കുന്നത്. ഉറങ്ങുമ്പോൾ തലയിണയുടെ അടിയിൽ വച്ചിരിക്കും. അവൻ അപ്പനെ കൊല്ലാൻ തക്കം പാർത്തുനടക്കുകയായിരുന്നു, സഹോദരങ്ങളെയുമെന്നും മൊഴി നൽകി
അമേരിക്കയിൽ ഒട്ടേറെ ചെക്കു കേസുകളിൽ പ്രതിയാണ് ഷെറിൻ എന്നാണ് അറിയുന്നത്. അത്തരമൊരു കേസിൽ പിടിക്കപ്പെടുമെന്നായപ്പോഴാണ് 2003ൽ ഇന്ത്യയിലേക്ക് പോന്നത്. അമേരിക്കൻ പൗരത്വമുള്ള ഷെറിൻ ശ്രീലങ്കയിലെത്തിയാണ് പാസ്പോർട്ട് പുതുക്കിയിരുന്നത്. ഷെറിന്റെ ഇളയസഹോദരനായ ഡോ.ഷെറിൽ ജോണിനെ ഷെറിൻ എന്ന് തെറ്റിദ്ധരിച്ച് അമേരിക്കൻ പൊലീസ് പലവട്ടം പിടികൂടിയിട്ടുണ്ട്. തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി ഐ. ടി പ്രൊഫഷണലായി ജോലി നോക്കിയിരുന്ന ഷെറിൻ വരുമാനത്തിന്റെ ഇരട്ടിയിലധികമാണ് ചെലവാക്കിയിരുന്നത്. ഇതിനായി പിതാവിന്റെ ഉടമസ്ഥതയിലുള്ള നഗരമധ്യത്തിലെ കടമുറികൾ പലതും ലക്ഷങ്ങൾ ഡെപ്പോസിറ്റ് വാങ്ങി വാടകയ്ക്ക് നൽകിയിരുന്നു. ഇങ്ങനെ ലഭിച്ച പണത്തെക്കുറിച്ച് പിതാവും മകനുമായി പലവട്ടം വഴക്കുണ്ടായി. 2010 ൽ ഷെറിൻ വിവാഹിതനായപ്പോൾ കുറച്ചു നാൾ ബാംഗ്ലൂരിലാണ് താമസിച്ചത്. ആരോരുമില്ലാത്ത യുവതിയെയാണ് വിവാഹം കഴിച്ചതെന്ന് പറയുന്നു.
എന്നാൽ ഈ വിവാഹത്തിന് ശേഷം ഷെറിൻ കൂടുതൽ ധൂർത്തനായി. രണ്ടു വർഷത്തിനുശേഷം വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തു. ഇത്തവണ ജോയി ജോൺ നാട്ടിലെത്തിയപ്പോൾ നാട്ടിലുള്ള സ്വത്തുക്കൾ തന്റെ പേരിൽ എഴുതി നൽകണമെന്ന് ഷെറിൻ ശഠിച്ചു. ഇതിന് വഴങ്ങാത്തതാണ് കൊലയിലേക്ക് കാര്യങ്ങളെത്തിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍