'ചെമ്പരിക്ക ഖാസി കൊല്ലപ്പെട്ടതല്ല'; നീണ്ട കാലത്തെ അന്വേഷണത്തിന് ഒടുവിൽ സിബിഐയുടെ കണ്ടെത്തൽ ഇങ്ങനെ; തെളിവിനു പകരമായി മനഃശാസ്ത്ര അപഗ്രഥന റിപ്പോർട്ടുകളെ ആരാധാരമായിക്കി സിബിഐ നിഗമനം; മൊഴികൾ വിശ്വസനീയം അല്ലെന്ന് കണ്ടെത്തൽ; ഖാസി എങ്ങനെ കടപ്പുറത്ത് എത്തിയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുന്നു; കെട്ടുകഥകളും ആശങ്കകളും ബാക്കിയാക്കി സി.എം.അബ്ദുല്ല മൗലവിയുടെ മരണത്തിലെ അന്തിമ റിപ്പോർട്ട്
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കാസർകോട് ചെമ്പരിക്ക ഖാസി സി.എം.അബ്ദുല്ല മൗലവിയുടെ (77) മരണം കൊലപാതകമല്ലെന്നു ചൂണ്ടിക്കാട്ടി സിബിഐ കേസ് അന്വേഷണം അവസാനിപ്പിച്ചു. വ്യക്തമായ തെളിവുകളുടെ അഭാവത്തിൽ മരണകാരണം ആത്മഹത്യയാണോ അപകടമാണോയെന്നു പറയാൻ കഴിയില്ലെന്നാണു മനഃശാസ്ത്ര അപഗ്രഥന (സൈക്കോളജിക്കൽ ഓട്ടോപ്സി) റിപ്പോർട്ടുകളെ ആധാരമാക്കി സിബിഐയുടെ നിഗമനത്തിൽ എത്തിച്ചേർന്നത്. തിരുവനന്തപുരം യൂണിറ്റ് ഡിവൈഎസ്പി കെ.ജെ.ഡാർവിനാണു കേസന്വേഷണം അവസാനിപ്പിക്കാൻ അനുവാദം തേടി എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഇതോടെ വിവാദമായ ഒരു അന്വേഷണ ഏടിനാണ് അവസാനമാകുന്നത്.
കേസന്വേഷണം അവസാനിപ്പിക്കാൻ ഇതു നാലാം തവണയാണു സിബിഐ റിപ്പോർട്ട് നൽകുന്നത്. മൗലവി കൊല്ലപ്പെട്ടതാണെന്ന പ്രചാരണമുണ്ടായിരുന്നു. ഖാസിയുടെ ശരീരത്തിലോ താമസിച്ചിരുന്ന വീട്ടിലോ കൊലപാതകത്തിന്റെ തെളിവു കണ്ടെത്താൻ സിബിഐക്കു കഴിഞ്ഞില്ല. 2017 ജനുവരിയിൽ അന്വേഷണം അവസാനിപ്പിച്ച കേസിൽ ഹൈക്കോടതി നിർദേശപ്രകാരമാണു സിബിഐ തുടരന്വേഷണം നടത്തിയത്. ഓട്ടോറിക്ഷാ ഡ്രൈവറായ ആദൂർ അഷ്റഫ് എന്നയാളുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു മൂന്നാം തവണ അന്വേഷണം. ഈ മൊഴികൾ വിശ്വസനീയമല്ലെന്നാണു സിബിഐയുടെ കണ്ടെത്തൽ.
2010 ഫെബ്രുവരി 15 നാണു മൗലവിയെ കർണാടക അതിർത്തിയിലെ ചെമ്പരിക്ക കടപ്പുറത്തെ കടുക്കക്കല്ല് പാറക്കെട്ടിനു സമീപം മരിച്ച നിലയിൽ കണ്ടത്. അബ്ദുല്ല മൗലവി ആത്മഹത്യ ചെയ്യില്ലെന്നു ചൂണ്ടിക്കാട്ടി മകൻ മുഹമ്മദ് ഷാഫി നൽകിയ ഹർജിയിലാണു ശാസ്ത്രീയ അന്വേഷണം നടത്തി സിബിഐ വീണ്ടും റിപ്പോർട്ട് സമർപ്പിച്ചത്. ഖാസിയുടെ ഭാര്യ ആയിഷ, മകൻ ഉസ്മാൻ, മറ്റൊരു മകനായ മുനീറിന്റെ ഭാര്യ, ഖാസിയുടെ അനുജൻ ഉബൈദ്, ഖാസി മരിച്ച ദിവസം ചെമ്പരിക്ക കടപ്പുറത്ത് രാത്രിയിൽ കാറും ആൾക്കാരുടെ ശബ്ദവും കേട്ടു എന്നു പറയുന്ന സ്ത്രീ എന്നിവരോടു മനഃശാസ്ത്രജ്ഞരുടെ സംഘം വിശദമായി സംസാരിച്ചു.
പുതുച്ചേരി ജിപ്മെറിലെ സൈക്യാട്രി അഡീഷനൽ പ്രഫസർ ഡോ. വികാസ് മേനോൻ, ഫൊറൻസിക് മെഡിസിൻ മേധാവി ഡോ. കുസ കുമാർ സാഹ, സൈക്യാട്രി പ്രഫ. ഡോ. മൗഷ്മി പുർകായസ്ത, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കെ.അറിവഴകൻ, സൈക്യാട്രി സോഷ്യൽ വർക്കർ കെ.ഗ്രീഷ്മ എന്നിവരാണു സൈക്കളോജിക്കൽ ഓട്ടോപ്സിക്കു നേതൃത്വം നൽകിയത്.
അതേസമയം ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമാണെന്ന നിലപാടിൽ മാറ്റമില്ലെന്നും, അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി പുതിയ സംഘത്തെ നിയോഗിക്കണമെന്നും ആക്ഷൻ കമ്മിറ്റി വ്യക്തമാക്കി. കൊലപാതകമാണെന്നു തെളിയിക്കുന്നതു വരെ പ്രക്ഷോഭം തുടരും. വ്യാഴാഴ്ച യോഗം ചേർന്നു ഭാവി സമര പരിപാടികൾ ആവിഷ്കരിക്കുമെന്നു ഭാരവാഹികളായ അബൂബക്കർ ഉദുമ, ഉബൈദുല്ല കടവത്ത് എന്നിവർ അറിയിച്ചു. ഖാസി ആത്മഹത്യ ചെയ്യില്ലെന്ന തങ്ങളുടെ നിലപാട് ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സിബിഐ റിപ്പോർട്ട് എന്നും അവർ പറഞ്ഞു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന ഉപാധ്യക്ഷനും കാസർകോട് ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മുസ്ല്യാർ. ഒരു ഡസനിലേറെ പ്രാമാണിക ഗ്രന്ഥങ്ങളുടെ കർത്താവും സമസ്ത ഫത്വാ കമ്മിറ്റിയംഗവുമായിരുന്നു അദ്ദേഹം. സി.എം അബ്ദുല്ല മുസ്ല്യാരുടെ അപമൃത്യുവിൽ കാലം ഉത്തരം കണ്ടെത്തേണ്ട ചോദ്യങ്ങൾ നിരവധിയാണ്. ചെമ്പരിക്ക ഖാസിയുടേത് ആത്മഹത്യ തന്നെയെന്ന നിലപാടിൽ പൊലീസ് ഉറച്ചുനിൽക്കുകയായിരുന്നു. ഇതേ നിലപാടിലേക്കാണ് സിബിഐയും എത്തിച്ചേർന്നത്.
2010 ഫെബ്രുവരി 15ന് രാവിലെ 6.50നാണ് സി.എം അബ്ദുല്ല മുസ്ല്യാരുടെ മൃതദേഹം വീട്ടിൽ നിന്നു മാറി 900 മീറ്റർ അകലെയുള്ള ചെമ്പരിക്ക കടപ്പുറത്തുനിന്ന് 40 മീറ്റർ അകലെ പൊങ്ങിക്കിടക്കുന്ന നിലയിൽ കണ്ടത്. നാട്ടുകാർ മൽസ്യത്തൊഴിലാളികളുടെ സഹായത്തോടെ മയ്യിത്ത് കരയ്ക്കെത്തിച്ചു. ഖാസിയുടെ ചെരിപ്പും ഊന്നുവടിയും ടോർച്ചും കരയോടു ചേർന്ന പാറക്കൂട്ടങ്ങളുടെ മുകളിൽ അടുക്കിവച്ച നിലയിലായിരുന്നു. വീടിനോടു ചേർന്ന ഖാസിയുടെ സ്വകാര്യ മുറി പുറത്തുനിന്നു താഴിട്ട് പൂട്ടിയ നിലയിലായിരുന്നു.
വാർഡ് മെംബർ അബ്ദുൽ മജീദിന്റെ പരാതിപ്രകാരം ക്രൈം നമ്പർ 102/2019 ആയി ബേക്കൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. 12 ദിവസം കഴിഞ്ഞാണ് പൊലീസ് ഖാസിയുടെ വീട്ടിൽ മൊഴിയെടുക്കാനെത്തിയത്. 2010 മാർച്ചിൽ കേസ് ക്രൈംബ്രാഞ്ചിനു കൈമാറി. ഒരു മാസം തികയുന്നതിനു മുമ്പേ സംസ്ഥാന സർക്കാർ കേസ് സിബിഐക്ക് കൈമാറി. സിബിഐ തുടക്കത്തിൽ ചില നിർണായക നീക്കങ്ങൾ നടത്തിയെങ്കിലും അന്വേഷണം വഴിമുട്ടി.
തുടർന്ന്, ആത്മഹത്യയെന്ന നിഗമനത്തിൽ അന്വേഷണം നിർത്തി. അന്വേഷണം അവസാനിപ്പിച്ചതിനെതിരേ ഖാസിയുടെ മകൻ നൽകിയ ഹരജിയിൽ രണ്ടു പ്രാവശ്യം കോടതി ആവശ്യപ്പെട്ടിട്ടും സിബിഐ സംഘം സമയം നീട്ടിച്ചോദിച്ചു. മൂന്നാം തവണ റീജ്യനൽ കോടതി ശാസിച്ചപ്പോഴാണ് സിബിഐ റിപോർട്ട് സമർപ്പിച്ചത്. സിബിഐ കോടതിയിലും മകൻ സിബിഐക്കെതിരേ 2013ൽ പ്രൊട്ടസ്റ്റ് ഫയൽ ചെയ്തു. ഹൈക്കോടതിയിൽ ജസ്റ്റിസ് കെമാൽ പാഷ കീഴ്ക്കോടതിയിൽ വാദം തുടരാൻ നിർദേശിച്ചു റിട്ട് പെറ്റീഷൻ ക്ലോസ് ചെയ്തു. സി.ജെ.എം കോടതിയിൽ നടന്ന വാദങ്ങൾക്കൊടുവിൽ 2016ൽ സിബിഐയുടെ റിപോർട്ട് തള്ളിയ കോടതി കൂടുതൽ ശാസ്ത്രീയ അന്വേഷണങ്ങൾക്ക് ഉത്തരവിട്ടു. അന്വേഷണം അവസാനിപ്പിച്ചതായി അറിയിച്ചു തൊട്ടടുത്ത വർഷം സിബിഐ നൽകിയ രണ്ടാമത്തെ റിപോർട്ടും തൃപ്തികരമല്ലെന്നു കണ്ടു കോടതി 2018ൽ നിരസിച്ചു. പക്ഷേ, പുനരന്വേഷണത്തിനു സിബിഐ തയ്യാറായില്ല. പിന്നീടും അന്വേഷണം നടന്നപ്പോഴും മരണം കൊലപാതകമല്ലെന്ന നിഗമനത്തിലേക്ക് എത്തുകയാണ് സിബിഐ.
അബ്ദുല്ല മുസ്ല്യാരുടേത് ആത്മഹത്യയല്ല എന്ന് ഉറച്ചു വിശ്വസിക്കുന്ന നാട്ടുകാരും ബന്ധുക്കളും നിരത്തുന്ന കാരണങ്ങൾ ഗൗരവമുള്ളതാണ്. എന്നാൽ, പൊലീസ്, ക്രൈംബ്രാഞ്ച്, സിബിഐ അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും പ്രധാന സംശയങ്ങളിലേക്കൊന്നും പരിശോധനകൾ നീണ്ടതുമില്ല. പരസഹായമില്ലാതെ പുറത്തിറങ്ങാത്ത സി.എം അബ്ദുല്ല മുസ്ല്യാർ വീട്ടിൽനിന്ന് 900 മീറ്റർ അകലെ കടപ്പുറത്ത് പാതിരാത്രി എങ്ങനെ എത്തിപ്പെട്ടു എന്നതിന് അന്വേഷണ ഏജൻസികൾ ഇതുവരെ തൃപ്തികരമായ വിശദീകരണം നൽകിയിട്ടില്ല. മരിക്കുന്നതിനു മാസങ്ങൾക്കു മുമ്പ് ശസ്ത്രക്രിയയ്ക്കു വിധേയനായ ഖാസി അവശനായിരുന്നു. കണ്ണടയും തലപ്പാവും ധരിക്കാതെ അദ്ദേഹം പുറത്തിറങ്ങാറില്ല. എന്നാൽ, മരിച്ച നിലയിൽ കാണപ്പെട്ട ദിവസം അവ രണ്ടും മുറിയിലാണ് കണ്ടെത്തിയത്.
ആത്മഹത്യ ചെയ്യാനായി ഖാസി പാറക്കെട്ടുകളുള്ള കടലിലേക്ക് ചാടിയതാണെങ്കിൽ തലയ്ക്കോ മുൻഭാഗത്തോ നട്ടെല്ലിനോ ക്ഷതമേൽക്കേണ്ടതാണ്. എന്നാൽ, പോസ്റ്റ്മോർട്ടം റിപോർട്ടിൽ അത്തരം യാതൊരു ചതവും കണ്ടെത്തി യില്ല. പോസ്റ്റ്മോർട്ടം റിപോർട്ടിൽ കഴുത്തെല്ല് പൊട്ടിയിട്ടുണ്ട്. കടലിലേക്കു ചാടുമ്പോൾ പിന്നിലെ കഴുത്തെല്ല് പൊട്ടാൻ സാധ്യതയില്ല. കണ്ണിന്റെ ഇരുവശത്തെയും മുറിവുകൾ, കടലിൽ ചാടി ആത്മഹത്യ ചെയ്യുന്ന ഒരാൾക്ക് ഉണ്ടാവാൻ സാധ്യതയില്ല. ഖാസിയുടെ മൃതദേഹം കാണപ്പെട്ടതിനടുത്ത പാറയിൽ അദ്ദേഹത്തിന്റെ ചെരിപ്പ്, വടി, ടോർച്ച് എന്നിവ ചിട്ടയോടെ അടുക്കിവച്ചതായാണ് കാണപ്പെട്ടത്. ആത്മഹത്യക്കൊരുങ്ങുന്ന മനോവിഭ്രാന്തിയുള്ളൊരാൾ ഇങ്ങനെ ചിട്ടയോടെ പെരുമാറുമോ?
ചെമ്പരിക്ക കടപ്പുറത്തെ താമസക്കാരനായ അബ്ദുല്ല എന്നയാൾ ഖാസിയുടെ മൃതദേഹം കാണപ്പെട്ടതിന്റെ തൊട്ടുമുമ്പത്തെ രാത്രി മൂന്നു മണിയോടെ കടപ്പുറത്ത് വെളുത്ത കാർ കണ്ടതായി സാക്ഷിമൊഴി നൽകിയിരുന്നു. അതേ രാത്രി ഒരാളുടെ അലർച്ച കേട്ടതായി അയൽവാസി സ്ത്രീയുടെ മൊഴിയുമുണ്ട്. രാത്രികാലങ്ങളിൽ സ്ഥിരമായി മണൽ ഊറ്റാൻ ധാരാളം പേർ എത്തുന്നതാണ് ചെമ്പരിക്ക കടപ്പുറം. അവിടെ ഖാസി മരിച്ച ദിവസം മാത്രം ആരും മണൽ വാരാനെത്തിയില്ലത്രേ. അന്നു രാത്രി മണൽക്കടത്ത് പരിശോധിക്കാൻ പൊലീസ് എത്തുമെന്ന് ആരോ മണൽക്കടത്തുകാരെ അറിയിച്ചെന്നും അത് ആസൂത്രിത നീക്കമെന്നുമാണ് ആരോപണം. ഖാസി മരിച്ച ദിവസം ചെമ്പരിക്ക പ്രദേശത്ത് അസാധാരണമായി വൈദ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നതായും ചിലർ പറയുന്നു. എന്നാൽ, ഇത്തരം ആരോപണങ്ങൾക്കൊന്നും അടിസ്ഥാനമില്ലെന്നാണ് പൊലീസ് നിലപാട്. സിബിഐയും ഈ ആക്ഷേപങ്ങൾ മുഖവിലയ്ക്കെടുത്തില്ല.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍