സിപിഎം നേതാവ് പരാതിക്കാരനായതോടെ പൊലീസ് ഏറ്റെടുത്തത് ഇടനിലക്കാരന്റെ ചുമതല; ദമ്പതികളെ വിളിച്ചു വരുത്തി മർദ്ദിച്ചും പുലഭ്യം വിളിച്ചും ഭീഷണിപ്പെടുത്തിയും 12 മണിക്കൂർ; കുറ്റമെല്ലാം ഏറ്റു വീട്ടിലെത്തിയപ്പോൾ എട്ടു ലക്ഷം കൊടുക്കാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞ് ആത്മഹത്യ തെരഞ്ഞെടുത്തു; യുവതിയുടെ ആത്മഹത്യാക്കുറിപ്പ് പൊലീസിന് തലവേദനയാകും; എത്ര കൊണ്ടാലും പിണറായിയുടെ പൊലീസ് പഠിക്കില്ലെന്ന് തെളിയിച്ച് ചങ്ങനാശ്ശേരി സംഭവം
മറുനാടൻ മലയാളി ബ്യൂറോ
ചങ്ങനാശേരി: പരാതിക്കാരന്റെ മുന്നിൽ 12 മണിക്കൂർ ചോദ്യംചെയ്യൽ. ഭാര്യ രേഷ്മയും സാക്ഷി. ക്രൂരമായി മർദിച്ചുവെന്നാണു മരിക്കുന്നതിനു മുൻപ് സുനിൽ സഹോദരനെ വിളിച്ചു പറഞ്ഞത്. രേഷ്മയുടെ ആത്മഹത്യാക്കുറിപ്പിലും ഇതു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ പിണറായിയുടെ പൊലീസ് ഈ രണ്ട് മരണത്തിനും ഉത്തവദാത്വം പറയേണ്ടി വരും. സിപിഎം നേതാവിന്റെ സ്വർണക്കടയിൽനിന്നു സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയിൽ ചോദ്യംചെയ്തു വിട്ടയച്ച യുവാവ് വീട്ടിലെത്തി ഭാര്യയോടൊപ്പം ജീവനൊടുക്കിയതും പൊലീസിന്റെ ഇടപെടലിന്റെ ഫലമാണ്. ചങ്ങനാശേരി പുഴവാത് ഇടവളഞ്ഞിയിൽ സുനിൽകുമാർ (36), ഭാര്യ ചെങ്ങന്നൂർ കാരയ്ക്കാട് കരിക്കിൻകാല രാജേന്ദ്രന്റെ മകൾ രേഷ്മ (21) എന്നിവരാണ് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചത്. ഇവർ സയനൈഡ് ആണു കഴിച്ചതെന്നു കരുതുന്നു.
ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് മർദനം നടന്നിട്ടുണ്ടോയെന്നു കണ്ടെത്തുന്നതിന് അന്വേഷണ സംഘം പൊലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സുനിൽ കുമാറിന്റെയും രേഷ്മയുടെയും മൃതദേഹം പാലാ ആർഡിഒ ഇൻക്വസ്റ്റ് ചെയ്യും. ഇതോടെ ദേഹത്തു ക്ഷതങ്ങളും മറ്റുമുണ്ടെങ്കിൽ കണ്ടെത്താനാകും. അന്വേഷണത്തിൽ സുതാര്യതയ്ക്കു വേണ്ടിയാണ് ഇൻക്വസ്റ്റ് പൊലീസിൽനിന്ന് മാറ്റിയത്. സജികുമാറിന്റെ പരാതിയിൽ കേസ് എടുത്തില്ല. പകരം, സുനിലിനെയും രാജേഷിനെയും വിളിച്ചുവരുത്തി. ഇത് പൊലീസിന്റെ വീഴ്ചയാണ്. സജികുമാറും സുനിലിനെ ഭീഷണിപ്പെടുത്തിയെന്നു പരാതിയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് നടപടിയെടുത്തതുമില്ല. പരാതിക്കാരൻ സിപിഎമ്മുകാരനായതാണ് പൊലീസിനെ പ്രശ്നത്തിൽ സജീവമായി ഇടപെടാൻ പ്രേരിപ്പിച്ചത്. ഇതുകൊണ്ട് തന്നെ പ്രതിപക്ഷത്തിന് പുതിയൊരു ആയുധമാവുകയാണ് ചങ്ങനാശ്ശേരിയിലെ ഈ കേസും
'പൊലീസ് ഇടിച്ചു കൊല്ലാറാക്കി, ആത്മഹത്യ മാത്രമാണു വഴി' എന്നു സഹോദരനെ ഫോൺ വിളിച്ചു പറഞ്ഞ ശേഷമായിരുന്നു ആത്മഹത്യ. സഹോദരൻ ഓടിയെത്തിയപ്പോഴേക്കും ഇരുവരും വിഷം കഴിച്ചിരുന്നു. ചങ്ങനാശേരി നഗരസഭയിലെ സിപിഎം അംഗവും സ്വർണവ്യാപാരിയുമായ അഡ്വ. സജി കുമാറാണ് സ്വർണം നഷ്ടപ്പെട്ടെന്നു പരാതി നൽകിയത്. എന്നാൽ, പരാതിയിൽ കേസെടുക്കാതെ, സുനിലിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുകയായിരുന്നു പൊലീസ്. മരണത്തിന് ഉത്തരവാദി സജി കുമാറുമാണെന്നും പൊലീസ് മർദിച്ചെന്നും രേഷ്മ എഴുതിയ ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. മഹിജാ വിഷയത്തിലും വരാപുഴയിലും പ്രതിക്കൂട്ടിൽ ആയ കേരളാ പൊലീസിനെ വീണ്ടും വിവാദത്തിലാക്കുന്ന സംഭവം. പ്രതിപക്ഷവും ഇതിനെതിരെ അതിശക്തമായി രംഗത്ത് വ്ന്നു. സംഭവം വിവാദമായതോടെ ചങ്ങനാശേരി എസ്ഐ പി.എ. സമീർഖാനെ ജില്ലാ സൈബർ സെല്ലിലേക്കു മാറ്റി. ചങ്ങനാശേരി താലൂക്കിൽ ഇന്നു രാവിലെ ആറുമുതൽ വൈകിട്ട് ആറു വരെ ഹർത്താലിന് യുഡിഎഫ് ആഹ്വാനം ചെയ്തു.
സ്വർണപ്പണിക്കാരനായ സുനിൽ വർഷങ്ങളായി സജി കുമാറിന്റെ ആഭരണശാലയിലേക്ക് ആഭരണങ്ങൾ നിർമ്മിച്ചു നൽകുന്നുണ്ട്. പണിയാൻ ഏൽപിച്ച സ്വർണ ഉരുപ്പടികൾ തിരിച്ചു കിട്ടിയപ്പോൾ സ്വർണം കുറവുണ്ടെന്നു സജി കുമാർ തിങ്കളാഴ്ച പരാതി നൽകി. സ്വർണപ്പണിക്കാരായ സുനിലിനെയും രാജേഷിനെയും സംശയമുണ്ടെന്നും പരാതിയിൽ പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ സുനിലിനെയും രാജേഷിനെയും ചങ്ങനാശേരി എസ്ഐ സ്റ്റേഷനിലേക്കു വിളിപ്പിച്ചു. ഭാര്യ രേഷ്മയ്ക്കൊപ്പം രാവിലെ ഒൻപതു മണിയോടെ സുനിൽ എത്തി. രാത്രി ഒൻപതു വരെ പൊലീസ് ചോദ്യംചെയ്തു. സജി കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യംചെയ്യൽ. സ്വർണം എടുത്തതായി രാത്രി ഒൻപതു മണിയോടെ സുനിൽ സമ്മതിച്ചു. പൊലീസിന്റെ മർദനം സഹിക്കവയ്യാതെ സുനിൽ കുറ്റം സമ്മതിച്ചതാകാമെന്നാണു സഹോദരൻ അനിൽ പറയുന്നത്. എന്നാൽ, 100 ഗ്രാം സ്വർണം പലപ്പോഴായി എടുത്തിട്ടുണ്ടെന്നു രേഷ്മയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്.
എട്ടുലക്ഷം രൂപയോ 600 ഗ്രാം സ്വർണമോ സജികുമാറിനു തിരികെ നൽകണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. ഇതിൽ പകുതി ഇന്നലെ നാലു മണിക്കകം നൽകണമെന്നും ഭീഷണിപ്പെടുത്തിു. ഈ ഉറപ്പിൽ സുനിലിനെയും രാജേഷിനെയും വിട്ടയച്ചു. എന്നാൽ, പണം നൽകാൻ ഒരു നിവൃത്തിയുമില്ലായിരുന്നു. ഒരു വർഷം മുൻപാണു സുനിലിന്റെയും രേഷ്മയുടെയും വിവാഹം കഴിഞ്ഞത്. നേരത്തേ പെരുന്നയിൽ ഗോൾഡ് കവറിങ് സ്ഥാപനം സുനിലും കുടുംബവും നടത്തിയിരുന്നു. സാമ്പത്തിക പ്രശ്നം മൂലം കട നിർത്തിയാണു സ്വർണപ്പണി ആരംഭിച്ചത്. ഇതും പ്രശ്നത്തിലായി. ഇതോടെ ഭാര്യയും ഭർത്താവും മരണം തെരഞ്ഞെടുക്കുകയായിരുന്നു.
രേഷ്മയുടെ ആത്മഹത്യാക്കുറിപ്പ്
''ഞങ്ങളുടെ മുന്നിൽ ആത്മഹത്യയല്ലാതെ മറ്റു മാർഗങ്ങളൊന്നുമില്ല. ഞങ്ങളുടെ മരണത്തിന് ഉത്തരവാദി അഡ്വ. സജികുമാറാണ്. സുനിയേട്ടൻ സജിയുടെ വീട്ടിൽ ജോലിചെയ്യാൻ തുടങ്ങിയിട്ട് 12 വർഷത്തോളമായി. 600ഗ്രാം സ്വർണം കാണാനില്ലെന്നു പറഞ്ഞാണ് സജികുമാർ പരാതി കൊടുത്തത്. 100 ഗ്രാമോളം പലപ്പോഴായി സുനി ചേട്ടൻ എടുത്തിട്ടുണ്ട്. ബാക്കിയുള്ളത് സജികുമാർ വീടുപണിക്കായി പലപ്പോഴായി വിറ്റു. എന്നിട്ട് മുഴുവൻ ഉത്തരവാദിത്തവും ഞങ്ങളുടെ തലയിൽ കെട്ടിവെച്ച് പൊലീസിൽ പരാതി നൽകി. എട്ടു ലക്ഷം രൂപ ബുധനാഴ്ച വൈകിട്ട് തിരിച്ചു നൽകാമെന്ന് മർദിച്ച് സമ്മതിപ്പിച്ച് എഴുതിവയ്പിച്ചു. ഞങ്ങൾക്ക് കൊടുക്കാൻ ഒരു മാർഗവുമില്ല. എന്റെ താലിമാലയും കമ്മലും വിറ്റിട്ടാണ് വാടക വീട് എടുത്തത്. അതുകൊണ്ട് ഞങ്ങൾ മരിക്കുന്നു. ഞങ്ങൾ മരിക്കാൻ തീരുമാനിച്ചു.''
അതിനിടെ ചങ്ങനാശേരി എസ്ഐ ഷമീർഖാനെ കോട്ടയം എസ്പി ഓഫീസിലേക്കു മാറ്റി. അന്വേഷണവിധേയമായാണ് എസ്ഐയുടെ സ്ഥലംമാറ്റം. കേസന്വേഷണം ഡി.സി.ആർ.ബി ഡി.വൈ.എസ്പിക്ക് കൈമാറിയിട്ടുണ്ട്. സംഭവം അന്വേഷിക്കാൻ കൊച്ചി റേഞ്ച് ഐ.ജി വിജയ് സാക്കറെ നിർദ്ദേശം നൽകിയിരുന്നു. സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തിയിട്ടുണ്ട്. പൊലീസ് സുനിലിനെ ക്രൂരമായി മർദിച്ചുവെന്നാണ് ബന്ധുക്കളുടെ പരാതി. മർദ്ദനമേറ്റ് മരിക്കാറായെന്ന് സുനിൽ പറഞ്ഞുവെന്നാണ് ബന്ധുക്കൾ വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ പരാതി ലഭിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ മാത്രമാണ് ഉണ്ടായതെന്നും ദമ്പതികളെ മർദിക്കുകയോ മാനസികമായി ബുദ്ധിമുട്ടിക്കുകയോ ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.
ബന്ധുക്കളുടെ പരാതി പരിശോധിക്കുമെന്ന് ചങ്ങനാശേരി ഡി.വൈ.എസ്പി വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് കൊച്ചി റേഞ്ച് ഐ.ജിയും വ്യക്തമാക്കി. സംഭവത്തിൽ പൊലീസിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത് വന്നു. പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
Stories you may Like
- മയക്കുമരുന്ന് റാക്കറ്റുമായി ബന്ധം: ദമ്പതികൾ മുങ്ങിയത് 174 കോടി രൂപയുമായി
- സ്വവർഗ വിവാഹം നിയമവിധേയമാക്കൽ; എല്ലാ സംസ്ഥാനങ്ങളുടെയും അഭിപ്രായം തേടി കേന്ദ്രം
- കുടുംബമായി യാത്ര ചെയ്യുന്നവർക്ക് കൂടുതൽ ഡിമാൻഡ്; കരിപ്പൂരിൽ മാഫിയ പിടിമുറുക്കുമ്പോൾ
- യുവം വേദിയിലെ 'സ്വർണകള്ളകടത്ത്' പരാമർശത്തെ വിമർശിച്ച് തോമസ് ഐസക്
- 1.17 കോടിയുടെ സ്വർണവുമായി യുവതി അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍