ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഭാര്യയെ കൊന്ന ക്രൂരൻ; നാഗർകോവിലുകാരി മനസ്സിൽ കൂടിയപ്പോൾ സ്ഥിരം കളരി തിരുവനന്തപുരത്താക്കി; ബസുകളും ട്രെയിനുകളിലും കറങ്ങി നടന്ന് ഉറങ്ങുന്നവരുടെ പേഴ്സുകൾ മോഷണം; പോക്കറ്റടിയിലും അതിസമർത്ഥൻ; തമ്പാനൂരിലെ ക്രൂരത സിസിടിവിയിൽ പഞ്ഞത് വിനയായി; അന്ധനായ ലോട്ടറിക്കാരന്റെ കഞ്ഞിയിൽ മണ്ണിട്ട മോഷ്ടാവ് റിസ്ക്കില്ലാത്ത കവർച്ചകളുടെ 'ബണ്ടി ചോർ'; ചമ്പക്കര സുനിലിനെ അതിവേഗം പൊക്കിയതിന് പിന്നിലെ മിടുക്ക് സോഷ്യൽ മീഡിയയുടേത്
എം മനോജ് കുമാർ
തിരുവനന്തപുരം: അന്ധനായ ലോട്ടറി വിൽപനക്കാരനെ കബളിപ്പിച്ച് ലോട്ടറി തട്ടിയെടുത്ത ചമ്പക്കര സുനിൽ സ്ഥിരം ക്രിമിനൽ. എറണാകുളം മരട് സ്വദേശിയായ സുനിൽ നിരവധി കേസുകളിൽ പ്രതിയാണ്. സ്വന്തം ഭാര്യ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച കേസിൽ പ്രതിയായി കുറച്ചുകാലം സുനിൽ ജയിലിൽ കിടന്നിരുന്നു. ഭാര്യയെ ഇയാൾ തന്നെയാണ് കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. പിന്നീട് ജാമ്യത്തിൽ ഇറങ്ങി പുറത്തുവരുകയായിരുന്നു. ഈ കേസ് തീർന്നു എന്ന് സുനിൽ പറഞ്ഞെങ്കിലും പൊലീസ് വിശ്വസിച്ചിട്ടില്ല. ഈ കേസിന്റെ വിശദാംശങ്ങൾ പൊലീസ് ശേഖരിക്കുകയാണ്.
കൊച്ചിയിലെ വിവിധയിടങ്ങളിൽ നിന്ന് സുനിൽ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. മോഷണം, തട്ടിപ്പറി, പോക്കറ്റടി തുടങ്ങിയ നിരവധി കേസുകളും സുനിലിന്റെ പേരിലുണ്ട്. തിരുവനന്തപുരത്ത് വെച്ച് സുനിൽ ആദ്യമായാണ് അറസ്റ്റിലാകുന്നത്. മുൻപ് ഒരു തവണ തമ്പാനൂർ പൊലീസ് സുനിലിനെ കസ്റ്റഡിയിൽ എടുത്ത് കരുതൽ തടങ്കലിൽ വെച്ചിരുന്നു. പിന്നീട് വിട്ടയക്കുകയായിരുന്നു. അതിന് ശേഷം ഇപ്പോഴാണ് സുനിൽ തിരുവനന്തപുരത്ത് നിന്നും അറസ്റ്റിലാകുന്നത്. ആദ്യ ഭാര്യയുടെ ദുരൂഹ മരണത്തെ തുടർന്ന് നാഗർകോവിൽ സ്വദേശിനിയുടെ കൂടെയാണ് സുനിലിന്റെ പൊറുതി. അതുകൊണ്ട് തന്നെയാണ് ഇയാൾ തിരുവനന്തപുരത്തെ മോഷണത്തിൽ മുഴുകിയത്. ഇപ്പോൾ തമ്പാനൂർ പൊലീസിന്റെ പിടിയിലുള്ള സുനിലിനെ ഇന്നു റിമാൻഡ് ചെയ്യും.
അന്ധനായ ലോട്ടറി വിൽപ്പനക്കാരനോട് കണ്ണില്ലാത്ത ക്രൂരത കാണിച്ചതോടെയാണ് കേരളത്തിന്റെ ശ്രദ്ധ സുനിലിൽ പതിഞ്ഞത്. തമ്പാനൂരിൽ ഇന്നലെ അന്ധനായ ലോട്ടറി വിൽപ്പനക്കാരനിൽ അറുനൂറോളം രൂപയുടെ ലോട്ടറി തട്ടിയെടുത്താണ് സുനിൽ മുങ്ങിയത്. തമ്പാനൂർ സെന്റൽ ബസ് ടെർമിനലിൽ ലോട്ടറി ടിക്കറ്റ് വിൽക്കുകയായിരുന്ന അന്ധനിൽ നിന്നും 23 ടിക്കറ്റുകൾ മോഷ്ടിക്കുകയാണ് സുനിൽ ചെയ്തത്. ലോട്ടറി നഷ്ടമായതിനെ തുടർന്ന് വിൽപനക്കാരൻ തമ്പാനൂർ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് സ്റ്റാൻഡിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് മോഷണം കണ്ടെത്തുകയും അത് പുറത്തു വിടുകയും ചെയ്തിരുന്നു. ദൃശ്യങ്ങൾ ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
കെഎസ്എഫ്ഇ ഓഫീസിനു മുന്നിലെ സിസിടിവിയിലാണ് സുനിൽ അന്ധനെ കബളിപ്പിച്ച് മുങ്ങുന്നതിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്. ഇതോടെ അന്വേഷണം പൊലീസ് ഊർജ്ജിതമാക്കുകയായിരുന്നു. സുനിലിന്റെ ദൃശ്യങ്ങൾ തമ്പാനൂർ പൊലീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതോടെ എറണാകുളം സൗത്ത് റെയിൽ സ്റ്റേഷനിൽ നിന്ന് സുനിലിനെ ദൃശ്യങ്ങൾ ആർപിഎഫ് അയച്ചു കൊടുത്തിരുന്നു. ആ ഫയൽ ഫോട്ടോ ഉപയോഗിച്ചാണ് തമ്പാനൂർ പൊലീസ് അന്വേഷണം ഊർജിതമാക്കിയത്. ആളെ തിരിച്ചറിഞ്ഞതോടെ പിന്നെ പിടികൂടുക എന്ന ദൗത്യത്തിലാണ് തമ്പാനൂർ പൊലീസ് മുഴുകിയത്.
ഇന്നലെ പൊലീസ് സിറ്റിയിൽ ഇയാളെ തേടി അരിച്ചുപെറുക്കിയുള്ള അന്വേഷണത്തിലായിരുന്നു. സുനിൽ ഒരിടത്ത് നിന്നും മോഷണം നടത്തിയാൽ പെട്ടെന്ന് സിറ്റി വിട്ടുപോകില്ല എന്ന വിവരമാണ് കൊച്ചിയിലെ ആർപിഎഫ് തമ്പാനൂർ പൊലീസിന് നൽകിയത്. അതുകൊണ്ട് തന്നെ ഇന്നലെ ഇയാൾ തമ്പാനൂരിലോ പരിസരപ്രദേശങ്ങളിലോ കാണുമെന്ന വിശ്വാസത്തിലായിരുന്നു പൊലീസ്. അന്വേഷണം പുരോഗമിക്കുമ്പോഴാണ് തമ്പാനൂരിൽ ബസ് ടെർമിനലിന് പിന്നിലായി ഇയാളുടെ മുഖമുള്ള ഒരാൾ ഉണ്ടെന്ന സന്ദേശം പൊലീസിന് ലഭിക്കുന്നത്. ഇതോടെ പൊലീസ് എത്തുകയും ഇയാളെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. പരിശോധനയിൽ അത് സുനിൽ തന്നെ എന്ന് തെളിയുകയും ചെയ്തു.
റിസ്ക്കില്ലാത്ത മോഷണങ്ങളിലാണ് സുനിലിന്റെ ശ്രദ്ധ. ബസുകളും ട്രെയിനുകളുമാണ് സുനിലിന്റെ മോഷണ കേന്ദ്രങ്ങൾ. ആളുകൾ ഉറങ്ങുമ്പോൾ അവരുടെ ബാഗുകൾ മോഷ്ടിക്കുക. പഴ്സ് പോക്കറ്റടിക്കുക. ബാഗുകൾ കണ്ടുവെച്ച് ആളുകളുടെ ശ്രദ്ധ മാറുമ്പോൾ മോഷ്ടിക്കുക എന്ന കുറ്റകൃത്യങ്ങളിലാണ് സുനിൽ ശ്രദ്ധയൂന്നുന്നത്. അതുകൊണ്ട് തന്നെ മോഷ്ടിക്കുന്ന സമയത്ത് അപൂർവമായി മാത്രമേ സുനിൽ പിടിയിലാകുകയുള്ളൂ. മോഷണ രീതിയിലുള്ള പ്രത്യേകതകൊണ്ടാണ് സുനിൽ പിടിക്കപ്പെടാത്തത് എന്ന് പൊലീസ് പറയുന്നു. സുനിൽ ഒട്ടനവധി മോഷണങ്ങൾ നടത്തിയതായും ഇതിലൊന്നും പിടിവീണിട്ടില്ലെന്നും തമ്പാനൂർ പൊലീസിന് ബോധ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ സുനിലിനെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
ഇന്നലെയാണ് അന്ധനായ ലോട്ടറി വിൽപനക്കാരനെ സമീപിച്ച് ലോട്ടറികൾ നോക്കാനെന്ന മട്ടിൽ വാങ്ങിയ ശേഷം സുനിൽ മുങ്ങിയത്. വിൽപ്പനക്കാരന്റെ കയ്യിലിരിക്കുന്ന ടിക്കറ്റ് കെട്ടുകളിൽ നിന്നും ഒരു കെട്ട് വലിച്ചെടുക്കുകയാണ് സുനിൽ ചെയ്തത്. മാറി നിന്ന് ലോട്ടറികൾ എണ്ണി നോക്കുന്നതും കാണാം. വിൽപനക്കാരൻ ഇത് അറിയാതെ സമീപത്ത് തന്നെ നിൽക്കുന്നുമുണ്ട്. എല്ലാം സിസിടിവിയിൽ പതിഞ്ഞിരുന്നു. തുടർന്നാണ് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയത്.
സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലായിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണം ഗൗരവമുള്ളതായത്. ഏവരും ഇയാളുടെ മുഖം ആൾക്കൂട്ടങ്ങൾക്കിടയിൽ പരതി. ഇതാണ് പൊലീസിനെ അതിവേഗം കള്ളനിലേക്ക് അടുപ്പിച്ചത്.
Stories you may Like
- ജയിലിൽ കിടന്ന് കോടീശ്വരനായ ആദ്യ മലയാളി! കൊടി സുനിയുടെ ജീവിത കഥ
- ഇനി ഒന്നും സുനിൽ കുമാറിന് വേണ്ട; ട്രഷറിയിലെ പഴയ അക്കൗണ്ടന്റ് യാത്രയാകുമ്പോൾ
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- കൊടിസുനി സംഘത്തിന് ഇനി ജീവിതാവസാനം വരെ ജയിൽ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍