'അമുസ്ലിംങ്ങളോട് ചിരിക്കുന്നത് പോലും സൂക്ഷിച്ച് മതി'യെന്ന് പറഞ്ഞ സലഫി പണ്ഡിതൻ പീഡനകേസിൽ ജയിലിൽ കിടന്നയാൾ; ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിൽ ഉടനീളമുള്ളത് ഐസിസിന്റെ ആശയങ്ങൾ; ശംസുദ്ദീൻ കേന്ദ്ര-സംസ്ഥാന ഏജൻസികളുടെ നിരീക്ഷണത്തിൽ
എം പി റാഫി
കോഴിക്കോട്: സലഫി പണ്ഡതിൻ ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗം കൂടുതൽ വിവാദമാകുന്നു. പ്രഭാഷണം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയകളിലും മാദ്ധ്യമങ്ങളിലും വന്ന ഓഡിയോ പ്രഭാഷണവും ഇതുമായി ബന്ധപ്പെട്ട വാർത്തകളുടെയും അടിസ്ഥാനത്തിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗവും എൻ.ഐ.എയും പരിശോധിച്ചു വരികയാണ്. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ (ഐഎസ്) അതേ ആശയങ്ങൾ പ്രചരിപ്പിച്ചുവെന്നതാണ് കേരളത്തിലെ സലഫി പണ്ഡിതൻ ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗം അതീവ ഗൗരവത്തോടെ കാണാൻ ഇടയാക്കിയിട്ടുള്ളത്. ഇന്ത്യാ രാജ്യത്ത് യഥാർത്ഥ മുസ്ലിംമിന് ജീവിക്കാൻ സാധ്യമല്ലെന്നും ഇവിടം അമുസ്ലിംങ്ങൾ താമസിക്കുന്ന ദാറുൽ കുഫുറ് ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതിനാൽ മുസ്ലിങ്ങൾ യഥാർത്ഥ ഇസ്ലമാമിക ജീവിതം നയിക്കാൻ ഇവിടം വിടണമെന്നടക്കമുള്ള തീവ്രമായ ആശയം പ്രചരിപ്പിക്കുന്നതായിരുന്നു സലഫി പണ്ഡിതന്റെ പ്രസംഗം.
മുസ്ലിങ്ങളല്ലാത്തവരോട് ചിരിക്കരുത്, സ്വന്തം സ്ഥാപനങ്ങളിൽ അന്യമതസ്ഥരെ ജോലിക്ക് നിർത്തരുത്, അമുസ്ലിം കലണ്ടർ ഉപയോഗിക്കരുത് തുടങ്ങി മുസ്ലിംങ്ങളല്ലാത്തവരുടെ വസ്ത്രധാരണവും സംസാരശൈലി പോലും അനുകരിക്കരുതെന്ന് പറയുന്ന പ്രസംഗത്തിൽ പൊതു സമൂഹത്തിൽ അമുസ്ലിങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും അവരുടെ ഉത്സവങ്ങളിൽ പങ്കെടുക്കുകയോ സഹകരിക്കുകയോ ചെയ്യരുതെന്നുമുള്ള വർഗീയ പരാമർശങ്ങളാണ് പറയുന്നത്. വിനോദ യാത്രക്ക് വേണ്ടി കാഫിരീങ്ങളുടെ (മുസ്ലിംങ്ങളാത്തവരുടെ) സ്ഥലങ്ങളിൽ പോകരുത്. ഇതര മത വിശ്വാസത്തിലുള്ള വ്യക്തികളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്, ഇതര മതസ്ഥർക്ക് വേണ്ടി പ്രാർത്ഥിക്കുക പോലും ചെയ്യരുതെന്നും പ്രസംഗത്തിലൂടെ ശംസുദ്ദീൻ പാലത്ത് പറയുന്നു. തീർന്നില്ല, ഓണവും ക്രിസ്മസ്സും അടക്കമുള്ള അമുസ്ലിംങ്ങളുടെ ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് വരെ പ്രാസംഗത്തിൽ ഈ സലഫി പണ്ഡിതൻ പറയുന്നുണ്ട്.
അതി തീവ്രപരവും വർഗീയത പ്രചരിപ്പിക്കുന്നതുമായ പ്രസംഗം ഒരു വർഷം മുമ്പ് കോഴിക്കോട് കാരപ്പറമ്പിൽ നടന്ന പരിപാടിയിലായിരുന്നു നടത്തിയത്. ഒന്നര മണിക്കൂറോളം ദൈർഘ്യമുള്ള ഈ പ്രഭാഷണം 'അൽ വലാഅ് വൽ ബറാഅ് ' (ബന്ധവും വിച്ഛേദനവും) എന്ന വിഷയത്തിലും ഈ ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു. അമുസ്ലിമായ ഒരാളോട് ഇടപയകുകയോ ആത്മബന്ധം പുലർത്തുകയോ ചെയ്യരുതെന്നും അങ്ങിനെ ചെയ്യുന്ന മുസ്ലിം ആത്മ പരിശോധന നടത്തണമെന്നും ഇദ്ദേഹം പ്രസംഗത്തിൽ പറയുന്നു. ഇസ്ലമിന്റെ വലാഉം ബറാഉം അടിസ്ഥാന തത്വമാണെന്നും അത് പിൻപറ്റാത്തവൻ യഥാർത്ഥ മുസ്ലിം അല്ലെന്നും പറയുന്നുണ്ട്.
സലഫി പണ്ഡിതനായ ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിലെ ചില പരാമർശങ്ങൾ മാത്രമായിരുന്നു മുകളിലേത്. എന്നാൽ ഇത് കൂടുതൽ പഠനവിധേയമാക്കിയാൽ ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ ഭീഗരവാദ സംഘടനകൾ പിൻപറ്റുന്നതും ഇതേ ആശയങ്ങളാണെന്ന് വ്യക്തമാകും. ജനാധിപത്യ, മതേതരത്വ സംവിധാനത്തെ പൂർണമായും അവിശ്വസിക്കുകയും ദാറുൽ ഇസ്ലാം (ഇസ്ലാമിക രാജ്യം) സ്ഥാപിക്കുകയുമാണ് ഐഎസ്, അൽഖ്വൊയ്ദ തുടങ്ങിയ തീവ്രവാദ സംഘങ്ങൾ പുലർത്തുന്ന ആശയം. മറ്റൊന്ന് അൽ വലാഅ് വൽ ബറാഅ് എന്ന അടസ്ഥാന തത്വമാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള സംഘങ്ങൾ വച്ചുപുലർത്തുന്ന സമീപനം. ഈ രണ്ട് കാര്യങ്ങളും അതേപടി അംഗീകരിക്കുകയും പ്രചരിപ്പിക്കുകയുമാണ് ശംസുദ്ദീൻ പാലത്ത് ചെയ്തിരിക്കുന്നത്.
ജിഹാദ് ഫീ സബീലില്ലാഹ് എന്ന ഐഎസിന്റെ മറ്റൊരു വാദം ഇവർ പരസ്യമാക്കുന്നില്ല. അതായത് ഒരു അമുസ്ലിമുമായി സമാധാന കരാർ ഇല്ലെങ്കിൽ ജിഹാദിന്റെ ബന്ധം മാത്രമാണെന്നും അമുസ്ലിമിന്റെ രക്തം ഹലാൽ (അനുവദനീയം)ആണെന്നുമാണ് ഐഎസിന്റെ വാദം. എന്നാൽ ജിഹാദ് എന്ന വാദം ശംസുദ്ദീൻ തന്റെ പ്രസംഗത്തിൽ പറയുന്നില്ലെങ്കിലും അമുസ്ലിമുമായി യൊതൊരു സഹകരണമോ ബന്ധമോ പാടില്ലെന്നും ഇന്ത്യാ രാജ്യത്ത് മുസ്ലിമിന് ജീവിക്കാൻ സാധ്യമല്ലെന്നുമാണ് പറയുന്നുണ്ട്.
ഇന്ത്യ പോലുള്ള കുഫ്റിന്റെ നാട്ടിൽ നിന്ന് ഹിജ്റ (പലായനം) പോകൽ പുണ്യമാണ്. രാഷ്ട്രത്തോട് ബാധ്യതയും കടപ്പാടും ഇല്ല. 'സ്വരാജ്യ സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണ്' എന്നു പറയുന്ന മുസ്ലിം പണ്ഡിതന്മാർ കള്ളന്മാരാണ്. എത്രതന്നെ സേച്ഛ്വാധിപതികളും അക്രമകാരികളും ആണെങ്കിലും മുസ്ലിം നാടുകളിലെ ഭരണാധികാരികൾക്കെതിരെ വിമർശനം പാടില്ല. ഒരു മുസ്ലിം രാജ്യവുമായി നമ്മുടെ രാജ്യം യുദ്ധത്തിൽ ഏർപ്പെട്ടാൽ പിന്തുണയ്ക്കാൻ പാടില്ലെന്നും തുടങ്ങി ഇദ്ദേഹത്തിന്റെ പ്രസംഗത്തിൽ അതിരൂക്ഷമായ രീതിയിൽ ജനാധിപത്യത്തെ തള്ളിപ്പറയുന്നു. രാജ്യദ്രോഹ കുറ്റത്തിന്റെ വകുപ്പുകൾ വരെ ചുമത്തി കേസെടുക്കാവുന്ന പരാമർശങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗത്തിലുണ്ടായിരുന്നത്.
അൽ വലാഅ് വൽ ബറാഅ് എന്നത് ഇസ്ലാമിക്ക് സ്റ്റേറ്റിന്റെ മുഖ്യപ്രയോഗവും അടിസ്ഥാന തത്വവുമാണ്. ഈ വിഷയം പിൻപറ്റുക എന്നതും അതു കേരളത്തിൽ പ്രചരിപ്പിക്കുന്നതും അതീവ ഗൗരവകരമാണ്. ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം പണ്ഡിതരോ ഇസ്ലാമിക ലോകമോ ഈ വാദത്തെ അംഗീകരിക്കുന്നില്ലെന്ന് മാത്രമല്ല, ഇതിനെ ശക്തമായി എതിർക്കുകയും ചെയ്യുന്നു. സൗദിയിലെ വിവാദ പണ്ഡിതനായ ഷെയ്ഖ് സ്വാലിഹ് ഫൗസാന്റെ 'അൽ വലാഅ് വൽ ബറാഅ് ഫിൽ ഇസ്ലാം' (ബന്ധവും ബന്ധ വിച്ഛേദനവും ഇസ്ലാമിൽ) എന്ന വിവാദ ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഇത്തരം ആശയങ്ങൾ മതബോധനമെന്ന പേരിൽ പ്രസംഗത്തിൽ ശംസുദ്ദീൻ പാലത്ത് ഉദ്ദരിക്കുന്നത്. ഭീകര ഗ്രൂപ്പുകളായ അൽ ഖ്വയ്ദ, ഇസ്ലാമിക് സ്റ്റേറ്റ് നേതാക്കൾ നിരന്തരം എടുത്തുദ്ധരിക്കുന്ന പണ്ഡിതനാണ് മേൽ പറഞ്ഞ സ്വാലിഹ് ഫൗസാൻ.
സ്വാലിഹ് ഫൗസാന്റെ ആശയം സഊദി അറേബ്യയിൽ പോലും അംഗീകരിക്കുന്നില്ലെന്നതാണ് വസ്തുത. എന്നാൽ മുജാഹിദ് ഔദ്യോഗികമായ ടിപി അബ്ദുള്ളകോയ മദനി നേതൃത്വം കൊടുക്കുന്ന കെ.എൻ.എം അടക്കം സ്വാലിഹ് ഫൗസാനെയും ഗ്രന്ഥങ്ങളെയും അംഗീകരിക്കുന്നുണ്ടെങ്കിലും പൂർണമായും പിൻപറ്റാൻ തയ്യാറായിട്ടില്ല. ഫൗസാന്റെ ആശയം പ്രായോഗിക വൽക്കരിക്കാൻ സാധ്യമല്ലെന്നാണ് മുജാഹിദ് ഔദ്യോഗിക പക്ഷത്തിന്റെ നിലപാട്. അതേസമയം ഈ ഗ്രന്ഥവും ആശയവുമെല്ലാം ഐഎസ് പ്രായോഗിക വൽക്കരിക്കുന്നു എന്നതും ലോകത്തിന് ഭീഷണിയായിരിക്കുന്നു എന്നതും മറ്റൊരു വസ്തുതയാണ്. കേരളത്തിലെ മുജാഹിദ് പ്രസ്ഥാനത്തിന്റെ പിളർപ്പിന്റെ അവസാനത്തെ ഗ്രൂപ്പിൽപ്പെട്ടയാളാണ് ശംസുദ്ദീൻ പാലത്ത് എന്ന സലഫി പണ്ഡിതൻ. ഈ വിഭാഗത്തിന്റെ ഔദ്യോഗിക പ്രചരണ മാദ്ധ്യമമായ ദഅ്വ വോയ്സിലാണ് ഈ വിഷലിപ്തമായ പ്രസംഗം അപ്ലോഡ് ചെയ്തിട്ടുള്ളത്. ഇതേ സൈറ്റിൽ തന്നെയാണ് ഹുസൈൻ സലഫി, സിപി സലീം, മുജാഹിദ് ബാലുശേരി, അബ്ദുൽ ജബ്ബാർ മദീനി തുടങ്ങിയവരുടെ പ്രഭാഷണങ്ങളും അപ്ലോഡ് ചെയ്തിട്ടുള്ളതെന്നതും കാണാം. എന്നാൽ മുജാഹിദ് മടവൂർ വിഭാഗത്തിൽപ്പെട്ട ആരുടെയും പ്രസംഗം ഇതിൽ ഇല്ലെന്നതും ശ്രദ്ധേയമാണ്.
ശംസുദ്ദീൻ പാലത്ത് നിരവധി സ്ഥലങ്ങളിൽ ഇതേ ആശയങ്ങൾ പ്രചരിപ്പിച്ചതായി വിവരമുണ്ട്. അഞ്ചിൽ അധികം സ്ഥലങ്ങളിൽ ഇതേ വിഷയത്തൽ പ്രസംഗിച്ചതായി അദ്ദേഹം തന്നെ പറഞ്ഞു. താൻ പ്രസം തുടങ്ങിയിട്ട് ഒരുപാട് കാലമായെന്നും ഞാൻ സത്യം തുറന്നു പറയുന്നെന്നും മറ്റുള്ളവർ ഉള്ളിൽ വെയ്ക്കുന്നുവെന്നുമായിരുന്നു ശംസുദ്ദീൻ പാലത്തിന്റെ നിലപാട്. സക്കരിയ സ്വലാഹി, അബ്ദുൽ മുഹ്സിൻ ഐദിദ്, നിയാസ് ഇബ്നു ഖാലിദ്, ഹാശിം സ്വാലിഹ് തുടങ്ങിയ സലഫി പണ്ഡിതരുടെ നേതൃത്വത്താണ് 'ജിന്ന്' വാദം ഉന്നയിച്ച് വിഘടിച്ചു പുറത്തുപോയ ഈ വിഭാഗം നിലകൊള്ളുന്നത്. നേരത്തെ വിസ്ഡം ഗ്രൂപ്പിനൊപ്പമായിരുന്നു. സംഘടനയേ വേണ്ടെന്ന നിലപാടിലാണ് സംസുദ്ദീൻ പാലത്തിന്റെ ഗ്രൂപ്പ് ഇപ്പോഴുള്ളത്.
ഇതേ ആശയത്തിൽ നേരത്തെ വിഘടിച്ച് ആട് മെയ്ക്കൽ ഗ്രൂപ്പായി രൂപാന്തരപ്പെട്ടത് സുബൈർ മങ്കടയുടെ നേതൃത്വത്തിലുള്ള സംഘമാണ്. സലഫി ക്ലാസുകളിലും വേദികളിലും സ്ഥിരം സാന്നിദ്ധ്യവും പ്രാസംഗികനുമാണ് സംസുദ്ദീൻ പാലത്ത്. മലപ്പുറം വളവന്നൂരിലെ മുജാഹിദ് വിഭാഗത്തിന്റെ സ്ഥാപനമായ അൻസാർ അറബിക്ക് കോളേജിൽ അദ്ധ്യാപകനായി ജോലി ചെയ്യുമ്പോൾ ഇതേ സ്ഥാപനത്തിലെ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന കേസിൽ ഇയാൾ 2012 മുതൽ ജയിലിൽ കിടന്നിരുന്നു. കൗൺസിലിംങിനായി കൊണ്ടുവന്ന വിദ്യാർത്ഥിനിയെ വിവിധ ലോഡ്ജ് മുറികളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതായിരുന്നു ആ കേസ്. ഈ കേസുമായി ബന്ധപ്പെട്ട ജയിൽവാസമനുഭവിച്ച ശേഷം ശംസുദ്ദീൻ പാലത്ത് ണ്ടും മുജാഹിദ് വേദികളിൽ സജീവ സാന്നിദ്ധ്യമാവുകയായിരുന്നു.
മതപ്രഭാഷണമെന്ന പേരിൽ ഇദ്ദേഹം നടത്തിയ പ്രസംഗങ്ങളും ക്ലാസുകളുമെല്ലാം പരിശോധിക്കാനാണ് സുരക്ഷാ ഏജൻസികളുടെ തീരുമാനം. ഇതിന്റെ ഭാഗമായി വിവാദ പ്രസംഗങ്ങളെല്ലാം ഇന്റലിജൻസ് ഉദ്യോഗസ്ഥർ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. ദുരൂഹ സാഹചര്യത്തിൽ കാണാതായ മലയാളികളുമായുള്ള ഇവരുടെ ബന്ധവും പരിശോധന വിധേയമാക്കും. മലയാളി സംഘങ്ങളുടെ തിരോധാനവും ഐഎസിലേക്കുള്ള ചേക്കേറലുമെല്ലാം അന്വേഷണ വിധേയമായതോടെ സലഫിസവും തീവ്രവാദവുമെല്ലാം കേരളത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. കാണാതായ മലയാളി സംഘങ്ങൾക്ക് വിവിധ സലഫി സ്ഥാപനങ്ങളുമായും എം.എം അക്ബർ അടക്കമുള്ള സലഫി നേതാക്കളുമായും ബന്ധമുണ്ടെന്നുള്ള വാർത്തകളും നിരന്തരമായി പുറത്തു വരികയുണ്ടായി. രാജ്യം വിട്ട ഐഎസിൽ ചേർന്നതായി കണക്കാക്കുന്ന മലയാളികളെല്ലാം സലഫി ആശയം വച്ചു പുലർത്തുന്നവരാണെന്ന് ഇവരുടെ ബന്ധുക്കളും കുടുംബങ്ങളും സാക്ഷ്യപ്പെടുത്തുകയുമുണ്ടായി. സലഫി പണ്ഡിതൻ ശംസുദ്ദീൻ പാലത്തിന്റെ തീവ്രവാദ ആശയ പ്രഭാഷണം പുറത്തായതോടെ തിരോധാന സംഭവങ്ങളിലെ സലഫി പണ്ഡിതരുടെ പങ്കും കൂടുതൽ സംശയിക്കപ്പെടുകയാണ്.
ഈയിടെ ചില തിരോധാന സംഭവങ്ങളിലും മതം മാറ്റ വിഷയത്തിലും സലഫി പണ്ഡിതരെ ചോദ്യം ചെയ്യുകയും പ്രതി ചേർക്കുകയും ചെയ്തിരുന്നു. എന്നാൽ കേരളത്തിലെ ഉന്നതരായ സലഫി നേതാക്കളെ ചോദ്യം ചെയ്യാൻ പരിമിതികളുണ്ടെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പങ്കുവെയ്ക്കുന്നത്. ഇവർക്കെതിരെ വിവിധ കേസുകളിലായി തെളിവുകളും ബന്ധങ്ങളും നിരവധിയുണ്ടെങ്കിലും ചില രാഷ്ട്രീയ പിൻബലം ഇവർക്കുള്ളതിനാലാണ് ഈ സലഫി പണ്ഡിതരെ തൊടാൻ സാധിക്കാതെ വരുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. എന്നാൽ തിരോധാന, മതം മാറ്റ കേസുകൾ എൻ.ഐ.എ ഏറ്റെടുത്തതോടെ ശക്തമായ നടപടികൾ ഉണ്ടാകുമെന്ന സൂചനകളുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്