മീൻപിടിത്ത ബോട്ടിൽ പൊന്നാനിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക്?; ശ്രീലങ്കൻ തമിഴ് വംശജരെ മറുകര കടത്താനുള്ള നീക്കം പൊളിച്ചത് പത്ത് വർഷം മുമ്പ്; പൊലീസ് അന്വേഷിച്ചു; രേഖകളില്ല; കുടിയേറ്റക്കാരുമില്ല; ആവിയായി പോയ ആ മനുഷ്യക്കടത്ത് കേസ്
മറുനാടൻ മലയാളി ബ്യൂറോ
പൊന്നാനി: മീൻപിടിത്ത ബോട്ടിൽ പൊന്നാനിയിൽനിന്ന് ഓസ്ട്രേലിയയിലേക്ക് മനുഷ്യക്കടത്ത്. പത്ത് വർഷം മുമ്പ് ഇത്തരത്തിൽ വാർത്തകൾ പ്രചരിച്ചപ്പോൾ കേരളം ഞെട്ടി. പൊന്നാനി കടപ്പുറത്ത് ഒരു മീൻപിടിത്ത ബോട്ടിലേക്ക് അമിതമായി ഡീസൽ കയറ്റിക്കൊണ്ടിരിക്കുന്നുവെന്ന വിവരം രഹസ്യമായി പൊലീസിന് ലഭിച്ചതോടെയാണ് മനുഷ്യക്കടത്തിന്റെ യാഥാർത്ഥ്യം കേരളം അറിഞ്ഞത്.
സാധാരണ മീൻപിടിത്ത ബോട്ടിലേക്കു കയറ്റുന്നതിനേക്കാൾ കൂടുതൽ ഡീസലാണ് കയറ്റിക്കൊണ്ടിരിക്കുന്നത്. സംശയം തോന്നി പൊലീസെത്തി ബോട്ട് പരിശോധിച്ചു. പന്തികേടു തോന്നിയ പൊലീസ് ബോട്ട് കസ്റ്റഡിയിലെടുത്തു. സംഭവം നടക്കുന്നതിനും ആഴ്ചകൾക്കു മുൻപ് പൊന്നാനിയിലെത്തി ബോട്ട് വാങ്ങിച്ച തമിഴ്നാട് സ്വദേശിയായ ദിനേശിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം മനുഷ്യക്കടത്തിനുള്ള നീക്കമായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ് എത്തിയത്. പൊന്നാനിയിൽ നിന്ന് ഓസ്ട്രേലിയയിലേക്കൊരു ബോട്ട് യാത്ര. 3000 നോട്ടിക്കൽ മൈൽ അകലെ കിടക്കുന്ന ഓസ്ട്രേലിയൻ തീരത്തേക്കെത്താൻ രണ്ടാഴ്ചയിലധികം സമയമെടിക്കും. മീൻപിടിത്ത ബോട്ടിൽ ജീവൻ പണയപ്പെടുത്തി അഭയാർത്ഥികളെ മറുകരയിൽ എത്തിക്കാനുള്ള സാഹസികമായ നീക്കമായിരുന്നു അത്.
ശ്രീലങ്കൻ തമിഴ് വംശജരായ ചില അഭയാർഥികളെ ഓസ്ട്രേലിയയിലേക്കു കടത്താനുള്ള ശ്രമമായിരുന്നുവെന്നാണ് പ്രാഥമിക വിവരം ലഭിച്ചത്. ഇതിനായി പലരിൽ നിന്നും പണം വാങ്ങി അവരെ യാത്രയ്ക്കു തയാറാക്കിയതായും പൊലീസ് പറഞ്ഞു. ആളുകളിൽ നിന്നു വാങ്ങിച്ച പണത്തിൽ നിന്ന് ദിനേശും കൂട്ടരും പൊന്നാനിയിലെത്തി ഒരു ബോട്ട് വാങ്ങിച്ചു. അങ്ങനെ ഓസ്ട്രേലിയയിലേക്കുള്ള യാത്ര നിശ്ചയിച്ചു. ഇതിനായി ബോട്ടിൽ ഡീസൽ നിറച്ച് തയ്യാറെടുപ്പ് നടത്താനുള്ള ശ്രമത്തിനിടയിലായിരുന്നു പൊലീസ് ബോട്ട് പൊക്കിയത്.
കസ്റ്റഡിയിലെടുത്ത ദിനേശിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുമായാണ് പൊലീസ് കേസെടുത്തത്. എന്നാൽ മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങളിലേക്ക് എത്തിച്ചേരാൻ അന്വേഷണത്തിൽ പൊലീസിന് കഴിഞ്ഞില്ല. ആരെയാണ് കടത്താൻ ലക്ഷ്യമിട്ടത്, അതിനുള്ള രേഖകൾ ഒന്നുംതന്നെ പൊലീസിന് കണ്ടെത്താനുമായില്ല. ഇതോടെ ദിനേശിന് ജാമ്യം ലഭിച്ചു പുറത്തിറങ്ങി. മനുഷ്യക്കടത്തിനുള്ള ശ്രമം മാത്രമായി കേസ് ഒതുങ്ങി.
എന്നാൽ മനുഷ്യക്കടത്ത് യാഥാർത്ഥ്യമായിരുന്നുവെന്ന് പിന്നീട് കേരളം തിരിച്ചറിഞ്ഞു. മുനമ്പം മനുഷ്യക്കടത്ത് കേസ് ഇതിനുള്ള തെളിവായി. അന്വേഷിക്കാൻ ഓസ്ട്രേലിയൻ ഫെഡറൽ പൊലീസ് രംഗത്ത് വന്നതും ഓസ്ട്രേലിയയിൽ നിന്നുള്ള ഔദ്യോഗിക പ്രതികരണം വന്നതും മനുഷ്യക്കടത്തിന്റെ തീവ്രത വ്യക്തമാക്കി.
മുനമ്പത്തുനിന്ന് തമിഴ്, സിംഹള വംശജർ ഉൾപ്പെടെ 160 പേരെ വിദേശത്തേക്ക് കടത്തിയതായാണ് പൊലീസ് സ്ഥിരീകരിച്ചത്. ഇതിൽ ഭൂരിഭാഗംപേരും ഓസ്ട്രേലിയയിൽ എത്തി. ഇതുസംബന്ധിച്ച് എംബസിയും ഐബിയും ഓസ്ട്രേലിയൻ ഫെഡറൽ പൊലീസിന് വിവരം കൈമാറിയിരുന്നു. ശ്രീലങ്കയിൽനിന്ന് ഇന്ത്യയിലെത്തി അഭയാർഥികളായി കഴിയുന്ന സിംഹളരെ വിവിധ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്ന റാക്കറ്റ്തന്നെ പ്രവർത്തിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു.
മുനമ്പം തീരത്തുനിന്ന് ഭക്ഷണപായ്ക്കറ്റുകൾ നിറച്ച 19 ബാഗുകളും കൊടുങ്ങല്ലൂരിൽനിന്ന് 54 ബാഗുകളും കണ്ടെടുത്തതോടെയാണ് മനുഷ്യക്കടത്തിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. കുറഞ്ഞ നിരക്കിൽ ബോട്ട് മാർഗം ന്യൂസിലൻഡിലും ഓസ്ട്രേലിയയിലും എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഡൽഹി അംബേദ്കർ കോളനി നിവാസികൾ, തമിഴ്വംശജർ, ശ്രീലങ്കൻ പൗരന്മാർ, ഇതരസംസ്ഥാനക്കാർ തുടങ്ങിയവരുൾപ്പെടുന്ന സംഘത്തെ മുനമ്പത്തുനിന്നു ബോട്ടിൽ കടത്തുകയായിരുന്നു. കടത്തൽസംഘം ഓരോ ആളിൽനിന്നും മൂന്നു ലക്ഷംരൂപവീതം ഈടാക്കിയതായാണ് പൊലീസ് റിപ്പോർട്ട്.
കാണാതായവർക്കായി ഓസ്ട്രേലിയയ്ക്കും ന്യൂസിലൻഡിനും പുറമേ മലേഷ്യ, തായ്ലൻഡ്, ഇന്തൊനീഷ്യ, അൾജീറിയ തുടങ്ങിയ രാജ്യങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു. കാണാതായവരുടെ ബന്ധുക്കളിൽ ചിലർക്ക് അൾജീരിയയിൽനിന്നു വന്ന ഫോൺ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പത്ത് വർഷം മുമ്പ് പൊന്നാനി കടപ്പുറത്ത് ഒരു സായാഹ്നത്തിൽ മനുഷ്യക്കടത്തിന്റെ സംശയം ഉയർത്തിയ ആ മീൻപിടുത്ത ബോട്ടും പിടിയിലായ ബോട്ടുടമയും ഒക്കെ വിസ്മൃതിയിലേക്ക് മറയുകയാണ്. തെളിവുകളില്ലാതെ.
Stories you may Like
- വിസ തിരുമറിയിലൂടെ യു കെയിൽ തുടരുന്നവരറിയാൻ
- അനധികൃത കുടിയേറ്റക്കാരന് 11 വർഷം തടവ് വിധിച്ച് യുകെ കോടതി
- പിന്നിൽ തിരുവനന്തപുരത്തെ 'തീരദേശ' മാഫിയ; ഇത് മനുഷ്യക്കടത്തിന്റെ 'ഭീകര' വെർഷൻ
- സ്വിസ് വനിതയുടെ കൊലപാതകത്തിൽ മനുഷ്യക്കടത്തും സംശയിച്ച് പൊലീസ്
- വിമാനത്തിൽ കയറാതെ എയർപോർട്ടിൽ ചുറ്റിത്തിരിഞ്ഞ് യാത്രക്കാരൻ; കണ്ടെത്തിയത് മനുഷ്യക്കടത്ത്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 14കാരിക്കൊപ്പം തലശ്ശേരി റെയിൽവേ സ്റ്റേഷനിലെത്തിയ യുവാവിനെ കണ്ടപ്പോൾ സംശയം; അന്വേഷണത്തിൽ പുറത്തായത് ട്രെയിനിലെ പീഡന വിവരം: കുട്ടിയെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലേക്ക് മാറ്റി
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍