മകളുടെ ഗർഭത്തിന് ഉത്തരവാദിയെന്ന് ആരോപിച്ച് 56 ദിവസം ജയിലിൽ കിടത്തി; അമ്മയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിനായി ഇന്ന് പൊലീസ് തെരയുന്നു; നിരവധി ഐഎഎസുകാരെ കേസുകൊടുത്ത് വിറപ്പിച്ച പായിച്ചിറ നവാസിനെതിരെ പീഡനക്കേസ്; എല്ലാം പകപോക്കലെന്ന് പറഞ്ഞ് നവാസ്
അരുൺ ജയകുമാർ
തിരുവനന്തപുരം: മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ മൂന്ന് വർഷം മുൻപ് 56 ദിവസം ജയിലിൽ കഴിഞ്ഞയാൾക്കെതിരെ പരാതിയുമായി ഇപ്പോൾ അമ്മയും. അന്ന് കുട്ടിയുടെ അമ്മയുടെ സഹാദരനാണ് ഗർഭത്തിന് ഉത്തവാദിയെന്ന് കണ്ടെത്തിയിരുന്നു. ഇതോടെയാണ് പായിച്ചിറ നവാസ് ജയിൽ മോചിനായത്. ഇതേ പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പായിച്ചിറ നവാസിനെ തേടിയുള്ള യാത്രയിലാണ് പൊലീസ് ഇപ്പോൾ.
സൗദിയിൽ ജോലി ചെയ്യുകയായിരുന്ന തന്നെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് നവാസ് വിളിച്ച് വരുത്തുകയായിരുന്നുവെന്നും പിന്നീട് മെഡിക്കൽ കോളേജിലെ ഒരു ലോഡ്ജിൽ വച്ച് പീഡിപ്പിക്കുകയും പിന്നെ കുറച്ച് പണവും സൗദിയിൽ നിന്നും കൊണ്ട് വന്ന ചില സാധനങ്ങളുമായി നവാസ് കടന്നുകളയുകയായിരുന്നുവെന്നുമാണ് യുവതി മെഡിക്കൽ കോളേജ് പൊലീസിന് നൽകിയ പരാതി. തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതി രജിസ്റ്റർ ചെയ്ത് കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ ഗിരിലാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.
പുത്തൻ തോപ്പ് സ്വദേശിയായ 45 കാരിയാണ് മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയത്. പരാതി ഇങ്ങനെ: ഭർത്താവുമായി ഏറെ നാളായി പിണക്കത്തിലായിരുന്ന താനുമായി 2013ലാണ് നവാസ് പരിചയത്തിലായത്. വിവാഹ വാഗ്ദാനം നൽകി മതം മാറ്റി ഒന്നര വർഷം മുമ്പ് ഗൾഫിലേക്ക് അയച്ചു. ഗൾഫിലായിരിക്കുമ്പോഴും ഫോൺ വഴിയും നവമാദ്ധ്യമങ്ങൾ വഴിയും ബന്ധം പുലർത്തിയിരുന്ന നവാസ് വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഇക്കഴിഞ്ഞ ജനുവരി 17ന് നാട്ടിലേക്ക് വിളിച്ചുവരുത്തി. എയർ പോർട്ടിൽ നിന്ന് കാറിൽ കയറ്റി മെഡിക്കൽ കോളേജിന് സമീപത്തെ ഒരു ലോഡ്ജിൽ റൂമെടുത്ത് താമസിപ്പിച്ചു. അവിടെ വച്ച് പീഡനത്തിനിരയാക്കിയശേഷം അടുത്തദിവസം വാടക വീട് തരപ്പെടുത്തി അവിടേക്ക് കൊണ്ടുപോയെന്നും പാരതിയിൽ പറയുന്നു.
ഒരുലക്ഷം രൂപയും രണ്ട് മൊബൈൽഫോണുകളും ഇലക്ട്രോണിക് സാധനങ്ങളുമായി നവാസ് കടന്നുകളയുകയും പിന്നീട് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ട് സാധിക്കുന്നില്ലെന്നുമാണ് പരാതിയിലെ ആരോപണം. പരാതിയിൽ പറയുന്ന സംഭവങ്ങളുടെ നിജസ്ഥിതി പരിശോധിച്ചുവരികയാണെന്ന് മെഡിക്കൽ കോളേജ് പൊലീസ് പറഞ്ഞു. മെഡിക്കൽ കോളേജിലെ ലോഡ്ജിൽ റൂമെടുത്ത് നൽകിയതുൾപ്പെടെയുള്ള കാര്യങ്ങളും വിമാനത്താവളത്തിൽ നിന്നുള്ള സി.സി ടിവി ദൃശ്യങ്ങളും യുവതി കൊണ്ടുവന്ന ലഗേജുകളുടെ വിശദാംശങ്ങളും ശേഖരിച്ച് കോടതി മുഖാന്തിരം മൊഴി രേഖപ്പെടുത്തിയശേഷമേ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യൂവെന്ന് പൊലീസ് അറിയിച്ചു.
ഐഎഎസുകാർക്കും ഐപിഎസുകാർക്കുമെതിരെ വിജിലൻസ് കേസ് കൊടുത്ത് വാർത്തകളിൽ നിറഞ്ഞ വ്യക്തിയാണ് നവാസ് പായിച്ചിറ. പാറ്റൂർ ഭൂമി തട്ടിപ്പ്, ബാർ കോഴ, അനൂപ് ജേക്കബിനെതിരെയാ ആരോപണങ്ങൾ, ചീഫ് സെക്രട്ടറിക്കെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസ്, ടോം ജോസിനെതിരായ നീക്കങ്ങൾ-ഇങ്ങനെ പലതും പായിച്ചറ നവാസ് നടത്തിയിട്ടുണ്ട്. ഒരു ഘട്ടത്തിൽ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ ബിനാമിയാണെന്ന് പോലും വാദമെത്തി. ഇത്തരത്തിലൊരു വ്യക്തിക്കെതിരെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ യുവതി പീഡന പരാതി നൽകിയത്. തന്നെ ഹോട്ടലിൽ കൊണ്ടു പോയി ബലാൽസംഗം ചെയ്തുവെന്നാണ് പരാതി. യുകെയിൽ ജോലിയുണ്ടായിരുന്ന യുവതിയും നവാസ്പായിച്ചിറയുമായി ബന്ധമുണ്ടെന്നതിന്റെ വ്യക്തമായ സൂചനയാണ് മകളുടെ ഗർഭത്തിലെ ഇയാളുടെ ജയിൽവാസം.
പൊലീസ് ഈ പരാതിയിൽ അന്വേഷണം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കിടെയാണ് യുവതിയുമായുള്ള ബന്ധം നവാസ് പായിച്ചിറ മറുനാടനോട് തുറന്ന് സമ്മതിച്ചത്. യുവതിയും നവാസും തമ്മിൽ ആദ്യമായി പരിചയപ്പെടുന്നത് 2013 മെയ് മാസം 20നാണ്. അന്ന് കഴക്കൂട്ടം പൊലീസ് സ്റ്റേഷനിൽ ഒരു പരാതിയുമായി എത്തിയതായിരുന്നു യുവതി. യുകെയിൽ ജോലി ചെയ്യുകായിരുന്നുവെന്നും ഇപ്പോൾ നാട്ടിൽ തിരികെയെത്തിയശേഷം ഭർത്താവിന്റേയും അയാളുടെ വീട്ടുകാരുടേയും പീഡനം സഹിക്കാൻ വയ്യാതെ പരാതി നൽകാനെത്തിയതാണെന്നും നിയമ സഹായങ്ങൾ ചെയ്യണമെന്നും പറഞ്ഞാണ് യുവതി തന്നെ പരിചയപ്പെട്ടത്. തനിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും കേസിൽ നിയമസഹായം ചെയ്താൽ നവാസിനെ യുകെയിലേക്ക് കൊണ്ട് പോകാമെന്നും വാഗ്ദാനം നൽകിയായിരുന്നു പരിചയപ്പെട്ടത്.
കുറച്ച് ദിവസങ്ങൾക്ക് ശേഷം ഇവരുടെ മകൾ ഗർഭിണിയായി. യുവതിയുടെ ഭർത്താവിന്റെ അമ്മ നവാസിനും യുവതിക്കുമെതിരെ പരാതി നൽകുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് നവാസ് 56 ദിവസവും യുവതി 95 ദിവസവും ജയിലിൽ കിടന്നത്. കേസിൽ അന്വേഷണം ആരംഭിച്ചപ്പോൾ തന്നെ യുവതി കുവൈറ്റിലേക്ക് പോവുകയായിരുന്നു. യുവതിയുടെ സഹായത്തോടെയാണ് നവാസ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നായിരുന്നു ഭർത്തൃ വീട്ടുകാരുടെ പരാതി. നവാസ് ജയിലിലായിരിക്കെ തന്നെ പെൺകുട്ടിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തതിലാണ് പീഡനത്തിനും ഗർഭത്തിനും ഉത്തരവാദി കുട്ടിയുടെ അമ്മാവൻ തന്നെയാണെന്ന് തെളിഞ്ഞത്. ഇതോടെ നവാസ് ജയിൽ മോചിതനായത്.
പിന്നീട് യുവതിയും ജയിൽ മോചിതയാവുകയും എറണാകുളത്ത് ജോലിക്ക് പോവുകയുമായിരുന്നു. അവിടെ യുവതി ഒരു ടെക്സ്റ്റൈൽസ് ഷോപ്പിൽ ജോലി ചെയ്യവെ തന്റെ വസ്ത്രധാരണത്തിനെതിരെ പരാതി പറഞ്ഞ ഷോറൂം മാനേജർക്കെതിരെയും പരാതി നൽകിയിരുന്നു. ഷോറൂമിലെ ഒരു മുറിയിൽ വച്ച് മാനേജർ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കൊച്ചി ഹാർബർ പൊലീസ് സ്റ്റേറ്റേഷനിൽ യുവതി നൽകിയ പരാതി. സമാനമായ രീതിയിൽ തിരുവനന്തപുരം കണിയാപുരം സ്വദേശിയായി ഷാനവാസിനും കുടുബത്തിനെതിരെയുംം ഇവർ പരാതി നൽകിയിരുന്നു. പിന്നീട് കഠിനംകുളം എസ്ഐ, എഎസ്ഐ എന്നിവർക്കെതിരെയും കഴക്കൂട്ടത്തെ മുൻ സിഐക്കെതിരെയും പരാതി നൽകിയിട്ടുണ്ട-നവാസ് വിശദീകരിച്ചും
നിയമ സഹായങ്ങൾ ചെയ്ത് നൽകിയ ശേഷം നല്ല സൗഹൃദമാണ് ഇവർ താനുമായി സ്ഥാപിച്ചിരുന്നതെന്ന് നവാസ് പറയുന്നു. നാട്ടിൽ തനിക്ക് വിവാഹം ആലോചിക്കുന്നുവെന്ന വിവരങ്ങൾ പറയുമ്പോൾ എടാ ഞാൻ വന്നിട്ടേ നീ കെട്ടാവു എനിക്ക് നിന്റെ കല്യാണം കാണണം കേട്ടോ തുടങ്ങിയവയായിരുന്നു യുവതിയുടെ മറുപടികളെന്ന് നവാസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. ഇപ്പോൾ താൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന പരാതി നൽകുന്നതിന് മുൻപായി തന്നെയും തന്റെ മാതാ പിതാക്കളേയും ഇവർ നിരന്തരം ഭീഷണി ഉയർത്തിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ച് നവാസിന്റ മാതാപിതാക്കൾ പരാതി നൽകയിട്ടുണ്ട്. കുറച്ച് കാലമായി വലിയ ബന്ധമൊന്നുമില്ലായിരുന്ന യുവതി കഴിഞ്ഞ ജനുവരിയിൽ നാട്ടിലെത്തുകയായിരുന്നു. നവാസിനെയും കുടുംബത്തിനേയും നശിപ്പിക്കാൻ ചില ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്ന് തന്നെ ഇവിടെ എത്തിച്ചതാണെന്നും യുവതി പറഞ്ഞതായും നവാസ് പറയുന്നു.
മൂന്നുവർഷത്തിനുശേഷമേ നാട്ടിലെത്തൂവെന്ന് പറഞ്ഞിരുന്ന യുവതി കുറച്ച് ദിവസം മുമ്പ് മാതാവിന് സുഖമില്ലെന്ന് പറഞ്ഞാണ് പെട്ടെന്ന് മടങ്ങിവന്നത്. വിമാനത്താവളത്തിലെത്തിയ തന്നോട് താമസിക്കാൻ റൂം വേണമെന്നാവശ്യപ്പെട്ടതനുസരിച്ച് മെഡിക്കൽ കോളേജിന് സമീപം ഒരു ലോഡ്ജിൽ റൂമെടുത്ത് നൽകി. ഇതിനിടെ യുവതിയെ രജിസ്റ്റർ വിവാഹം കഴിക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും നവാസ് പറഞ്ഞു. യുവതി നൽകിയ ചോക്ളേറ്റുൾപ്പെടെ ചില സാധനങ്ങളുമായി മടങ്ങിയെന്നും നവാസ് പറയുന്നു.
സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പ്രവർത്തകർക്കും മുൻ മന്ത്രിമാർക്കെതിരെയും നിരവധി മുതിർന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർക്കെതിരെയും കേസുകൾ കോടതിയിൽ ഫയൽ ചെയ്ത വ്യക്തിയാണ് പായിച്ചിറ നവാസ്. ഇതുവരെ 120ൽപ്പരം കേസുകളാണ് വിവിധ കോടതികളിൽ നവാസ് നൽകിയത്. അഴിമതി നിരോധന നിയമം മുഖേനയും പൊതു താൽപ്പര്യ വിഷയങ്ങളും നവാസ് കോടതികളിൽ ഉന്നയിച്ചുകൊണ്ടിരുന്നു.2011 മുതൽ പൊതുപ്രവർത്തകനായി സജീവമായി പ്രവർത്തിക്കുന്ന നവാസ് അവസാനം ഫയൽ ചെയ്ത കേസ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി എസ്എം വിജയാനന്ദ് നിരവധി ഫയലുകൾ പൂഴ്ത്തിയെന്നതാണ്.സംസ്ഥാനത്തെ നിരവധി പ്രമുഖർക്കെതിരെ കേസുകൾ നൽകിയെന്ന കാരണത്താൽ നിരവധി ഭീഷണികൾ നേരിടുന്നുണ്ടെന്നും നവാസ് മറുനാടൻ മലയാളിയോട് പറഞ്ഞു. എഡിജിപി ആർ.ശ്രീലേഖയ്ക്കെതിരെ പരാതി നൽകിയതിന് വലി ഭീഷണികളാണ് നേരിടുന്നതെന്നും നവാസ് പറഞ്ഞു
കഴിഞ്ഞ യുഡിഎഫ് സർക്കാരിലെ മന്ത്രിമാരായ കെഎം മാണി, കെ ബാബു, കുഞ്ഞാലിക്കുട്ടി, അബ്ദുറബ് എന്നിവർക്കെതിരെ കേസ് നൽകിയിട്ടുണ്ട്. ഇ.പി ജയരാജൻ, ഐപിഎസ് ഉദ്യോഗസ്ഥരായ മനോജ് എബ്രഹാം, എഡിജിപി ശ്രീലേഖ ഐഎസ് ഉദ്യോഗസ്ഥരായ എസ്എം വിജയാനന്ദ്, ടോം ജോസ്, പിഎച് കുരിയൻ തുടങ്ങി നിരവധിപേർക്കെതിരെയാണ് കേസുകൾ നൽകിയിട്ടുള്ളത്.വിജിലൻസ് എസ്പി ആർ സുകേശൻ മുൻ ഡയറക്ടർ ശങ്കർ റെഡ്ഡി തുടങ്ങി നിരവധി പ്രമുഖർ പട്ടികയിൽ ഉൾപ്പെടുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്