നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി; പ്രതിയുടെ ഉന്നതബന്ധം കേസ് അട്ടിമറിക്കാൻ ഇടയാക്കിയേക്കുമെന്ന് നിരീക്ഷണം; നിസാമിന്റെ ഭാര്യ അമലിനെതിരെയും അന്വേഷണം; ചന്ദ്രബോസിന്റെ മൊഴിയെടുക്കാത്ത സിഐക്കെതിരെ കേസ്; മൊഴിയെടുക്കാത്തതിൽ വീഴ്ച്ചയില്ലെന്ന് നിശാന്തിനി;മേൽനോട്ട ചുമതല ശങ്കർ റെഡ്ഡിക്കെന്ന് ആഭ്യന്തരമന്ത്രി
തൃശൂർ: ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിൽ ശോഭ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരൻ ചന്ദ്രബോസിനെ ഹമ്മർ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ മുഹമ്മദ് നിസാമിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിക്ക് ഉന്നത ബന്ധമുണ്ടെന്നും അതുപയോഗിച്ച് കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചേക്കുമെന്നും കോടതി നിരീക്ഷച്ചു. പ്രതിക്ക് ഉന്നത ബന്ധമുണ്ടെന്നും നേരത്തെ കേസുകൾ കോടതിയിലെത്തും മുൻപ് ഒത്തുതീർത്തത് അത് ശരിവക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന്റെ കാഠിന്യം കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുതെന്ന് പൊലീസ് വാദിച്ചു. ഇത് അനുവദിച്ചാണ് തൃശൂർ ജില്ലാ സെഷൻസ് കോടതി മുഹമ്മദ് നിസാമിന്റെ കേസ് ജാമ്യാപേക്ഷ തള്ളിയത്. നിസാമിന്റെ ക്രൂരത വ്യക്തമാക്കുന്ന തെളിവുകളും പൊലീസ് കോടതി മുമ്പാകെ ബോധ്യപ്പെടുത്തി. അഡ്വ. കെ ജയചന്ദ്രനാണ് നിസാമിന് വേണ്ടി ഇന്ന് കോടതിയിൽ ഹാജരായത്.
അതിനിടെ നിസാമിന്റെ ഭാര്യയ്ക്കെതിരെയും പൊലീസ് അന്വേഷണം നടത്തും. ചന്ദ്രബോസിനെ ആക്രമിക്കുമ്പോൾ നിസാമിന്റെ ഭാര്യ അമലും സമീപത്തുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെയും അന്വേഷണം നടത്തുന്നത്. നിസാമിന്റെ അറസ്റ്റിന് ശേഷം ഭാര്യ അമൽ ഒളിവിലാണ്. ഇവരുടെ സ്വാധീനവും ചന്ദ്രബോസിനെ കൊല്ലപ്പെടുത്താൻ പ്രേരണയായോ എന്നാണ് പൊലീസ് അന്വേഷിക്കുന്നത്. നേരത്തെ ഇവരുടെ പ്രായപൂർത്തിയാകാത്ത ഒമ്പതുവയസുകാരൻ മകൻ ഫെരാരി െ്രെഡവ് ചെയ്തത് വിവാദമായപ്പോൾ ഒരു ദേശീയ ചാനലിനോട് ഇവർ പറഞ്ഞ വാക്കുകളും വിവാദമായിരുന്നു. ഫെരാരിക്ക് പകരം മാരുതി ആയിരുന്നെങ്കിൽ ആരും പരാതിപ്പെട്ടില്ലെന്നായിന്നും അമൽ അന്ന് പറഞ്ഞത്. ഇത് സോഷ്യൽ മീഡിയയിൽ വിവാദമാകുകയും ചെയ്തിരുന്നു.
കേസ് അന്വേഷണത്തിന്റെ മേൽനോട്ട ചുമതല ഉത്തരമേഖലാ എഡിജിപി ശങ്കർ റെഡ്ഡിയെ ഏൽപ്പിച്ചതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും അറിയിച്ചു. നിസാമിനെതിരെ കാപ്പ അടക്കമുള്ള നിയമങ്ങൾ ചുമത്തുന്നതും പരിശോധിക്കുന്നുണ്ട്. ഇത് പരിശോധിക്കാൻ ജില്ലാ കളക്ടറോടും ആഭ്യന്തരമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, ചന്ദ്രബോസിന്റെ മരണമൊഴി എടുക്കാത്ത പേരാമംഗലം സിഐക്കെതിരെയും കേസെടുത്തു. ലോകായുക്തയാണ് സിഐക്കെതിരെ സ്വമേധയാ കേസെടുത്തത്.
ചന്ദ്രബോസ് സുഹൃത്തുക്കളോട് സംസാരിക്കുമായിരുന്നു എന്ന് ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയെ ഡോക്ടർമാരും സഹോദരനും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിൽ ചന്ദ്രബോസിന്റെ മൊഴി രേഖപ്പെടുത്താത്തത് കേസിനെ അട്ടിമറിക്കാനാണെന്നായിരുന്നു ആരോപണം. ഈഹചര്യത്തിൽ ചന്ദ്രബോസിന്റെ മൊഴിയെടുക്കാനുള്ള സാഹചര്യമുണ്ടായിട്ടും അത് അറിയിച്ചില്ലെന്നു കാട്ടിയാണ് നടപടി. ഇതിന്റെ ഭാഗമായി തൃശൂർ അമല ആശുപത്രിയിലെ ഡോക്ടർമാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കമ്മീഷണർ പി നിശാന്തിനി നേരിട്ടെത്തിയാണ് ആശുപത്രി അധികൃതരിൽ നിന്നും മൊഴിയെടുത്തത്.
മൂന്നാഴ്ചയോളം ചികിത്സയിൽ കഴിഞ്ഞ ചന്ദ്രബോസിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. ഇക്കാര്യത്തിലെ ദുരൂഹത ചൂണ്ടിക്കാണിക്കപ്പെട്ടതോടെയാണ് ആശുപത്രിയിൽ പഴിചാരി രക്ഷപ്പെടാനുള്ള പൊലീസിന്റെ നീക്കം. ചന്ദ്രബോസ് ആദ്യ നാലു നാളുകൾ ബോധാവസ്ഥയിലായിരുന്നെങ്കിലും ഒരിക്കൽ പോലും പൊലീസിനു മൊഴിയെടുക്കാൻ കഴിഞ്ഞില്ല. അബോധാവസ്ഥയിലായിരുന്നതിനാൽ മൊഴിയെടുക്കാൻ കഴിഞ്ഞില്ലെന്നായിരുന്നു പൊലീസ് വാദം. എന്നാൽ ആശുപത്രികിടക്കയിൽ ചന്ദ്രബോസ് വിശദമായ സംസാരിച്ചിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോക്ടർ ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രിക്കെതിരെയും അന്വേഷണം നടത്തുന്നത്. തൃശൂർ അമല ഹോസ്പിറ്റലിലാണ് ചന്ദ്രബോസ് ചികിത്സയിൽ കഴിഞ്ഞിരുന്നത്. എന്നാൽ മൊഴി രേഖപ്പെടുത്താതതിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് കമ്മീഷണർ പി നിശാന്തിനി. മൊഴി എടുക്കാൻ കഴിയുന്ന ആരോഗ്യസ്ഥിതിയിൽ ആയിരുന്നില്ല, ചന്ദ്രബോസെന്ന് ഡോക്ടർമാർ പറഞ്ഞതായും നിശാന്തിനി പറഞ്ഞു.
ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതവും രക്തസ്രാവവുമാണ് മരണകാരണമെന്ന് ചന്ദ്രബോസിന്റെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. ചന്ദ്രബോസിന്റെ നെഞ്ച് മുതൽ അടിവയറുവരെ തകർന്നിട്ടുണ്ട്. കരളും ആമാശയവും മുറിഞ്ഞുപോയി. ശ്വാസകോശങ്ങൾ, നട്ടെല്ല്, കുടലുകൾ എന്നിവയ്ക്കും ക്ഷതവും മുറിവുണ്ട്. ഇവയെല്ലാമാണ് മരണകാരണം.
എണ്ണാൻ കഴിയാത്തത്ര മുറിവുകൾ അവയവങ്ങളുടെ ഓരോഭാഗത്തും ഉണ്ടായിരുന്നു. ആശുപത്രിയിലത്തെിക്കുമ്പോൾ ഒമ്പത് വാരിയെല്ലുകൾക്ക് ക്ഷതമേറ്റിരുന്നു. ചിലത് ഒടിഞ്ഞ് ഉള്ളിലേക്ക് തറച്ചുകയറിയ നിലയിലായിരുന്നു. കടുത്ത ആന്തരീക രക്തസ്രാവവും ഉണ്ടായി.15 ഗുരുതര ക്ഷതങ്ങളാണ് ശരീരത്തിലുള്ളത്. ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് പൊലീസും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിസ്സാമിനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായും പൊലീസ് കോടതിയെ അറിയിക്കും. ചന്ദ്രബോസിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക വിവരങ്ങളും പൊലീസ് കോടതിക്ക് കൈമാറും.
അതേസമയം വിവാദങ്ങൾ ഒന്നിനു പിറകേ മറ്റൊന്നായി ഉയരുമ്പോഴും ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസിൽ വിവാദ വ്യവസായി മുഹമ്മദ് നിസാമിന് എതിരെയുള്ള കുറ്റം തെളിയിക്കുന്നതിനുള്ള തെളിവുകൾ ഒന്നുപോലും വിട്ടുപോകാതെ ശേഖരിച്ചുവെന്നാണ് പൊലീസിന്റെ പക്ഷം. അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ സിഐ പി.സി. ബിജുകുമാർ, എസ്ഐ ടി.എൻ. സുധാകരൻ എന്നിവർക്കാണ് അന്വേഷണച്ചുമതല.
ചന്ദ്രബോസ് മരിച്ചെങ്കിലും അന്വേഷണസംഘത്തെ മാറ്റേണ്ടതില്ലെന്ന് അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു. ആഡംബര കാറായ ഹമ്മറാണ് കൊലപാതകത്തിന് ഉപയോഗിച്ച ആയുധമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് പൊലീസിന്റെ കസ്റ്റഡിയിലാണ്. സംഭവം നടന്നതിന് ശേഷം ശോഭ സിറ്റിയിലെ ഫ്ലാറ്റിലും എം.ജി. റോഡിലെ ഓഫീസിലും എത്തി പൊലീസ് തെളിവുകൾ ശേഖരിച്ചിരുന്നു. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് നിസാം രക്ഷപ്പെടാതിരിക്കാനുള്ള വഴികൾ ഒരുക്കുമെന്നുമാണ് പൊലീസിന്റെ പക്ഷം.
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍