അജിത് കുമാറും ഭാര്യയും ഒളിവിൽ തുടരുന്നു; വിദേശത്തുള്ള മോഡറേറ്റർമാരെ വരെ ഇമെയിലിലൂടെ നോട്ടീസ് അയച്ച് വിളിപ്പിച്ച് ശല്യം ചെയ്യാൻ പൊലീസ്; മുൻകൂർ ജാമ്യാപേക്ഷ തള്ളാൻ പറ്റുന്ന വകുപ്പുകൾ ചേർത്തും പീഡനം; മദ്യം പ്രചരിപ്പിച്ച് കാശുണ്ടാക്കി എന്നാരോപിക്കുന്നത് ചെലവ് ആകാത്ത ബ്രാണ്ടുകൾ വിറ്റ് ബിവറേജസുകൾ ലാഭം ഉണ്ടാക്കിയതിന്റെ പേരിൽ; പീഡക വൈദികരേയും മെത്രാനേയും മാത്രമല്ല കാട്ടുകള്ളന്മാരെ പോലും തൊടാൻ പേടിക്കുന്ന പൊലീസ് ഇപ്പോൾ കറുത്ത ഫലിതം പറഞ്ഞ ദമ്പതികൾക്ക് പിന്നാലെ തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കുമ്പസാര രഹസ്യം ചോർത്തി യുവതിയെ പീഡിപ്പിച്ച നാല് വൈദികർ. കന്യാസ്ത്രീയെ കീഴ്പ്പെടുത്തി കാര്യങ്ങൾ സാധിച്ച മെത്രാൻ. അഭിമന്യുവിനെ വെട്ടിക്കൊലപ്പെടുത്തിയ കാമ്പസ് ഫ്രണ്ടുകാരേയും കണ്ടു പടിക്കാൻ പൊലീസിന് താൽപ്പര്യമില്ല. സോഷ്യൽ മീഡിയയിൽ താമശയ്ക്കായി ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഗ്രൂപ്പിന് പിന്നാലെയാണ് യാത്ര. 18 ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന ഫൺ ഗ്രുപ്പിനെ പിടിക്കാൻ കള്ളക്കളികലും കള്ളക്കഥകളും മെനയുകയാണ് പൊലീസ്. പീഡകരേയും കള്ളന്മാരേയും കൊലപാതകികളേയും രക്ഷപ്പെടാൻ അനുവദിക്കുന്ന പൊലീസിന് സോഷ്യൽ മീഡിയയിലെ ബ്ലാക് ഹ്യൂമർ തീരെ പിടിക്കുന്നില്ല. എന്ത് വന്നാലും ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും ഇല്ലായ്മ ചെയ്യുമെന്ന് ശപഥമെടുത്ത് കേസ് അന്വേഷിക്കുകയാണ് പൊലീസ്. പീഡകർക്ക് കൊടുക്കുന്ന ആനുകൂല്യമൊന്നും ഈ ഗ്രൂപ്പിന്റെ അഡ്മിനുമാർക്ക് പൊലീസ് നൽകില്ല.
ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും' (ജിഎൻപിസി) എന്ന ഫേസ്ബുക് ഗ്രൂപ്പ് ബ്ലോക്ക് ചെയ്യാനോ ഡിലീറ്റ് ചെയ്യാനോ പറ്റില്ലെന്നു പൊലീസിനോടു ഫേസ്ബുക് അറിയിച്ചു കഴിഞ്ഞു. 18 ലക്ഷം പേർ അംഗങ്ങളായ ഗ്രൂപ്പ് പൊലീസിന്റെ ഒരു കത്തിന്റെ അടിസ്ഥാനത്തിൽ മാത്രം ബ്ലോക്ക് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നു വ്യക്തമാക്കിയുള്ള ഫേസ്ബുക്കിന്റെ മറുപടി പൊലീസിനു ലഭിച്ചു. എക്സൈസും പൊലീസും ജിഎൻപിസി അഡ്മിനിസ്ട്രേറ്റർമാർക്കെതിരെ കേസെടുത്തതു ചൂണ്ടിക്കാട്ടിയാണു സിറ്റി പൊലീസ് കമ്മിഷണർ ഫേസ്ബുക്കിനു കത്തയച്ചത്. ഈ നിർദ്ദേശം ഫെയ്സ് ബുക്ക് തള്ളിക്കളഞ്ഞിട്ടും ഇതിൽ നിയമപരമായി ഒന്നുമില്ലെന്ന് മനസ്സിലാക്കാൻ പൊലീസിന് കഴിയുന്നില്ല. സൈബർ ലോകത്തെ ചെറിയ കുറ്റകൃത്യം പോലും ഗൗരവത്തോടെ എടുക്കുന്നവരാണ് ഫെയ്സ് ബുക്ക്. എന്നാൽ മദ്യം പ്രോത്സാഹിപ്പിക്കുന്നുവെന്ന് പൊലീസ് ആരോപിക്കുന്ന ഗ്രൂപ്പിനെ ഫൺ ഗ്രൂപ്പായി മാത്രമേ ഫെയ്സ് ബുക്കും കാണുന്നുള്ളൂ. ഇതോടെ പുതിയ തന്ത്രങ്ങളിലേക്ക് പൊലീസ് കടക്കുകയാണ്.
ഗ്രൂപ്പിന്റെ 38 മോഡറേറ്റർമാരെ മൊഴിയെടുക്കുന്നതിനായി വിളിപ്പിക്കുമെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. ഇതിൽ പകുതിയോളം പേർ വിദേശത്താണ്. എല്ലാവരുടെയും വിശദാംശങ്ങൾ ശേഖരിച്ചിട്ടുണ്ട്. അഡ്മിനിസ്ട്രേറ്റർമാരായ അജിത്കുമാറും ഭാര്യയും ഇപ്പോഴും ഒളിവിലാണ്. ഇവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി തീർപ്പു കൽപിച്ചിട്ടില്ല. ജാമ്യം ലഭിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ട് ഇരുവർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചേർത്ത് എക്സൈസ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിഷയത്തിൽ പൊലീസും കേസെടുത്തിട്ടുണ്ട്. ഇവർക്ക് ജാമ്യം കിട്ടാതിരിക്കാനുള്ള മുൻകരുതൽ പൊലീസും എടുക്കുന്നു. അജിത് കുമാറിന്റെയും ഭാര്യയുടെയും പേരിലുള്ള മൂന്നു ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും എക്സൈസ് ശേഖരിച്ചു.
മദ്യസൽക്കാരം നടത്തിയതു വഴി ഇവർക്ക് ഓൺലൈനായി ലഭിച്ച പണത്തെക്കുറിച്ചുള്ള വിവരങ്ങൾ തെളിവായി ഉൾപ്പെടുത്തുന്നതിനു വേണ്ടിയാണ് അക്കൗണ്ട് പരിശോധന. ചല ബ്രാണ്ടുകളെ കുറിച്ച് ഈ ഗ്രൂപ്പിൽ പോസ്റ്റിട്ടാൽ ഉടൻ ഈ ബ്രാണ്ടുകൾ ബിവറേജസിൽ വിറ്റു പോകും. ഇത് ബ്രാണ്ടുകളിൽ നിന്ന് കാശ് വാങ്ങിയാണെന്നാണ് ആരോപണം. ഇതുൾപ്പെടെ ഉയർത്തി ഗുരുതര കുറ്റങ്ങളാണ് ഗ്രൂപ്പിനെതിരെ ചുമത്തുന്നത്. മദ്യ വിൽക്കുന്നതും കുട്ടിയെ ഷാപ്പിൽ കയറിയതുമെല്ലാം കേസായി എത്തുന്നു. ബാലാവകാശ കുറ്റം ചുമത്തിയും അജിത് കുമാറിനും ഭാര്യയ്ക്കും ജാമ്യം കിട്ടില്ലെന്ന് ഉറപ്പിക്കാനാണ്. ഇരുവരും സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് ബ്ലാക് ഹ്യൂമറാണ്. എന്നാൽ ഇത് പോലും കേരളാ പൊലീസിന് പിടിക്കുന്നില്ല. പീഡകരായ അച്ചന്മാർ കളിച്ച് ചിരിച്ചു നടക്കുമ്പോഴാണ് അജിത് കുമാറിനും കുടുംബത്തിനും ഈ ദുർഗതി.
ജിഎൻപിസി ദുബായിലും ഡിജെ പാർട്ടി സംഘടിപ്പിച്ചതായി വിവരം. കൂട്ടായ്മയിലെ ചില പ്രമുഖ അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചതെന്നാണ് എക്സൈസിന് ലഭിച്ചിരിക്കുന്ന വിവരം. വിദേശത്തെ ഡിജെ പാർട്ടി സംബന്ധിച്ച വിവരങ്ങളുടെ നിജസ്ഥിതി പരിശോധിക്കാൻ ഗ്രൂപ്പുമായി അടുത്ത ബന്ധമുള്ളവരുടെ പാസ്പോർട്ട് വിവരങ്ങൾ ശേഖരിക്കുകയാണ് എക്സൈസ് അധികൃതർ. മദ്യവിൽപനയ്ക്ക് സഹായകരമായി രീതിയിൽകുട്ടികളെ ഉപയോഗിച്ച് പ്രചാരണം നടത്തി, പൊതു സ്ഥലത്ത് മദ്യപാനം പ്രോൽസാഹിപ്പിച്ചതിനുമാണ് ഗ്രൂപ്പ് അഡ്മിന്മാരായ ടിഎൽ അജിത്ത് കുമാർ ഭാര്യ വിനിത എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടുള്ളത്. മത വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ ശവ കല്ലറയ്ക്ക് മുകളിൽ ഇരുന്ന് മദ്യപിച്ചതടക്കമുള്ള പോസ്റ്റുകൾ പ്രചരിപ്പിച്ചതിനാണ് നടപടി. അതായത് പൊലീസ് പിടിച്ചാൽ അടുത്ത കാലത്തൊന്നും അജിത് കുമാറിനും ഭാര്യയും പുറത്തുവരാൻ കഴിയില്ല.
ഫേസ്കൂട്ടായ്മയുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് കൂടുതൽ ബാർഹോട്ടലുകളിൽ പാർട്ടി നടന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ബാറുകളിൽ പരിശോധനകൾ തുടരുകയാണ്. ഡിജെ പാർട്ടി നടത്തൽ, ബ്രാൻഡ് പ്രോൽസാഹിപ്പിക്കൽ, എന്നിവ ഇതിനകം സ്ഥിരീതരിച്ചിട്ടുള്ളതിനാൽ അബ്കാരി നിയമ പ്രകാരവും അഡിമിന്മാർക്കെതിരേ നേരത്തെ എക്സൈസ് കേസെടുത്തിരുന്നു. അഡ്മിന്മാരേയും കേസിൽ പ്രതിയാക്കും. അതിനിടെ കൂട്ടായ്മയുടെ പേരിൽ മദ്യസൽക്കാരം ഒരുക്കിയ പാപ്പനംകോട്ടെ ബാർ ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു. ജിഎൻപിസി അഡ്മിൻ ടി.എൽ.അജിത് കുമാർ പാർട്ടി നടത്തുന്നതിനായി ഹാൾ ബുക്ക് ചെയ്തതിന്റെ രേഖകളാണു ശേഖരിച്ചത്. ബാർ ലൈസൻസുള്ള ഹോട്ടലാണ് ഇത്.
മദ്യപാനത്തെ പ്രോൽസാഹിപ്പിച്ചു എന്ന നിസ്സാര കുറ്റം ചുമത്തിയാണ് ആദ്യം കേസെടുത്തിരുന്നത്. ഇത് ആറു മാസത്തെ തടവും 10,000 രൂപ പിഴയും ശിക്ഷയായി ലഭിക്കാവുന്ന കുറ്റമായിരുന്നു. എന്നാൽ, അനധികൃത മദ്യക്കച്ചവടം നടത്തിയെന്ന പുതിയ കുറ്റത്തിന് 10 വർഷം വരെ തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാം. ഗ്രൂപ്പിന്റെ അഡ്മിനിസ്ട്രേറ്റർമാരായ അജിത്കുമാറിനും ഭാര്യയ്ക്കുമെതിരെയാണു ഗൗരവമായ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുള്ളത്. 37 മോഡറേറ്റർമാർക്കെതിരെ നിസ്സാര വകുപ്പുകളേയുള്ളൂ. നേമം പൊലീസ് രജിസ്റ്റർ ചെയ്ത മൂന്നു കേസുകളും അജിത്കുമാറിനെതിരെ മാത്രമാണ്. ജിഎൻപിസിക്കു സമാനമായ പേരുകളിലുള്ള കൂട്ടായ്മകൾക്കെതിരെ തൽക്കാലം നടപടി എടുക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് വ്യക്തമാക്കി. ഇതും സംശയങ്ങൾക്ക് ഇടനൽകുന്നു. അജിത് കുമാറിനെതിരായ വ്യക്തി വൈരാഗ്യം തീർക്കലാണ് എല്ലാത്തിനും പിന്നിലെന്ന ആരോപണും ശക്തമാവുകയാണ്.
അതിനിടെ സോഷ്യൽ മീഡിയയിൽ ഗ്രൂപ്പിനെയും അഡ്മിന്മാരെയും പിന്തുണച്ച് അംഗങ്ങൾ ഇപ്പോഴും പ്രതിഷേധിക്കുകയാണ്. െഎ സപ്പോർട്ട് ജിഎൻപിസി ക്യാംപെയിൻ പുരോഗമിക്കുകയാണ്. 18 ലക്ഷം അംഗങ്ങളുള്ള കേരളത്തിലെ ഏറ്റവും വലിയ ഫേസ്ബുക് കൂട്ടായ്മക്കെതിരെ എക്സൈസ് നടപടി തുടങ്ങിയതോടെയാണ് അംഗങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ആരംഭിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍