ശ്രീരാമകൃഷ്ണനെ ഉദ്ഘാടകനാക്കിയത് പൊലീസിന്റെ വിശ്വാസം നേടാൻ; എൻജിനിൽ നിന്നു കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ് സംരംഭം കാറുകളിലെ സ്വർണ്ണ കടത്തിനുള്ള മറ; ഡിപ്ലോമാറ്റിക് ബാഗിൽ കടത്തിയത് ഉന്നത രാഷ്ട്രീയ നേതാവിനുള്ള അഴിമതി പണമോ എന്ന സംശയവും സജീവം; ഗൾഫിലെ അനധികൃത ഇടപാടുകളിലേക്കും അന്വേഷണം നീളും; സിബിഐ എത്തിയാൽ കോൺസുലേറ്റ് കടത്തിന്റെ സ്വഭാവം മാറിയേക്കും; വമ്പൻ സ്രാവുകൾക്ക് വേണ്ടി അട്ടിമറി നീക്കവും സജീവം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാറുകളുടെ എൻജിനിൽ നിന്നു കാർബൺ മാലിന്യം നീക്കം ചെയ്യുന്ന സ്റ്റാർട്ടപ് സംരംഭം തുടങ്ങാനുള്ള സന്ദീപ് നായരുടെ നീക്കത്തിന് പിന്നിലും സ്വർണ്ണ കടത്ത് മാഫിയ. സ്വപ്നാ സുരേഷിന്റെ കൂട്ടാളി സന്ദീപ് നായർ സ്വർണക്കടത്തിനുള്ള മറയായിട്ടാണോ കാർ വർക്ഷോപ്പ് ആരംഭിച്ചതെന്ന് സംശയം കസ്റ്റംസിനുണ്ട്. മാണ്, നെടുമങ്ങാട്ട് സന്ദീപ് ആരംഭിച്ച 'കാർബൺ ഡോക്ടർ'. ഇതിന്റെ ഉദ്ഘാടനത്തിനാണ് യുഎഇ കോൺസുലേറ്റ് വഴിയുള്ള സ്വാധീനം ഉപയോഗിച്ചു സ്പീക്കർ ശ്രീരാമകൃഷ്ണനെ സ്വപ്ന എത്തിച്ചത്.
കാറുകളിൽ സ്വർണം കടത്താനുള്ള മറയാണോ ഈ സ്ഥാപനം എന്നാണ് അന്വേഷിക്കുന്നത്. ഉദ്ഘാടനം സ്പീക്കർ ശ്രീരാമകൃഷ്ണൻ തന്നെ നടത്തണമെന്നു സന്ദീപിനു നിർബന്ധമുണ്ടായിരുന്നു. സ്പീക്കറുടെ സൗകര്യത്തിനായി ഉദ്ഘാടനത്തീയതി 2 തവണ മാറ്റി. സന്ദീപ് ബിജെപി നേതാവായിരുന്നു. എന്നിട്ടും സ്പീക്കറെ എത്തിച്ചതിന് പിന്നിൽ പൊലീസ് ഉപദ്രവിക്കരുതെന്ന ഉദ്ദേശമായിരുന്നു. കള്ളക്കടത്തിൽ സന്ദീപിന്റെ പങ്കു വ്യക്തമായതോടെയാണ് ഭാര്യ സൗമ്യയെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. സന്ദീപിനു കള്ളക്കടത്തു സംഘവുമായുള്ള അടുപ്പം സൗമ്യ സ്ഥിരീകരിച്ചിട്ടുണ്ട്. ബിസിനസ് ആവശ്യമെന്നു പറഞ്ഞ് ഭർത്താവ് ഒറ്റയ്ക്കു നടത്തിയ വിദേശയാത്രകളിൽ സംശയം തോന്നിയിരുന്നതായി സൗമ്യ മൊഴി നൽകി.
അതിനിടെ സ്വപ്ന സുരേഷിനെയും വാഹകൻ (കാരിയർ) എന്നു സംശയിക്കുന്ന സന്ദീപ് നായരെയും പ്രതിചേർക്കാൻ കസ്റ്റംസ് തീരുമാനിച്ചു. ഒളിവിൽ കഴിയുന്ന ഇരുവരെയും സ്വർണക്കടത്ത് കണ്ടെത്തിയതിന്റെ അഞ്ചാംദിവസവും പിടികൂടാനായിട്ടില്ല. കേസിലെ മുഖ്യപ്രതി പി.എസ്. സരിത്തിന്റെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിലാണു കസ്റ്റംസ് നിയമം 107-ാം വകുപ്പുപ്രകാരം സ്വപ്നയേയും സന്ദീപിനെയും പ്രതിചേർക്കുന്നത്. ഇരുവരും ഒരുമിച്ചാണ് ഒളിവിൽപോയതെന്നു കസ്റ്റംസ് കരുതുന്നു. ഇവരെ പിടികൂടാൻ കസ്റ്റംസ് രേഖാമൂലം സഹായമാവശ്യപ്പെടണമെന്നാണു പൊലീസ് നിലപാട്. കേസിൽ പിടിയിലായ മുഖ്യപ്രതി സരിത്തിന്റെ കോവിഡ് പരിശോധനാഫലം നെഗറ്റീവാണ്. ഇയാളെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ എറണാകുളം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ കസ്റ്റംസ് നൽകിയ അപേക്ഷ ഇന്നു പരിഗണിക്കും.
സ്വർണക്കടത്തിൽ സ്വപ്നയുടെ പങ്ക് തെളിയിക്കുന്ന നിരവധി തെളിവുകൾ കസ്റ്റംസിനു ലഭിച്ചു. തിരുവനന്തപുരത്തെ യു.എ.ഇ. കോൺസുലേറ്റിലേക്ക് ഉപകരണങ്ങളുടെ ആകൃതിയിൽ സ്വർണം കടത്താൻ ഫൗണ്ടറി തയാറാക്കിയയാളെയും തിരിച്ചറിഞ്ഞു. കൊണ്ടുവന്ന സ്വർണം ഏതെങ്കിലും ഐ.ടി. ഇടപാടിന്റെ കമ്മീഷനോ കള്ളപ്പണമോ ബിസിനസിൽ ലഭിച്ച ലാഭവിഹിതമോ ഓഹരിയോ ആകാമെന്നാണു കസ്റ്റംസ് നിഗമനമുണ്ട്. ഇത് മനസ്സിലാക്കാൻ സ്വപ്നയെ പിടികൂടേണ്ടത് അതിവാര്യതയാണ്. കള്ളപ്പണത്തെ ചെറുക്കാനുള്ള നടപടികൾ കേന്ദ്ര സർക്കാർ തുടങ്ങിയതോടെ സ്വർണ്ണത്തിലായി അഴിമതി പണം എന്ന സൂചന കസ്റ്റംസിനുണ്ട്. ഇത് കൈമാറുന്നത് ഗൾഫിലാകും. അവിടെ നിന്ന് സ്വർണം കേരളത്തിലെത്തിക്കും. അതിന് ശേഷം അത് ഉരുപടിയാക്കി സ്വർണ്ണ കടകളിലൂടെ കച്ചവടം. അങ്ങനെ സ്വർണ്ണത്തെ ബ്ലാക്ക് മണിയാക്കി കേരളത്തിൽ മാറ്റും.
സ്വർണം കടത്തിയത് ഉന്നത രാഷ്ട്രീയ നേതാവിന് വേണ്ടിയാണെന്ന സൂചനകളും സജീവമാണ്. സ്വർണ്ണ കടകളിലേക്ക് സാധാരണ ചെറിയ അളവിലേ സ്വർണം കടത്താറുള്ളൂ. സ്വർണ്ണത്തിന്റെ അളവ് കൂടിയതാണ് പുതിയ സംശയത്തിന് ഇട നൽകുന്നത്. തിരുവനന്തപുരം സ്വർണക്കടത്തു കേസ് രാജ്യദ്രോഹം, കള്ളപ്പണം, ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ ഉൾപ്പെടുത്തി ഉയർന്ന തലത്തിൽ അന്വേഷിക്കാനും ആവശ്യമെന്നുകണ്ടാൽ യു.എ.ഇയെക്കൂടി അന്വേഷണ പങ്കാളിയാക്കാനും കേന്ദ്ര നീക്കം. രണ്ടു രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്ന തരത്തിലേക്കു വളരാനിടയുള്ള അന്വേഷണത്തിന്റെ ഓരോ ഘട്ടവും കൃത്യമായി നിരീക്ഷിക്കും. കോൺസുലേറ്റിന്റെ പേരിൽ ഇതിനുമുമ്പു വിമാനത്താവളം വഴിയെത്തിയ ബാഗേജുകൾ ആർക്കാണു കൈമാറിയതെന്നും അന്വേഷിക്കും.
നയതന്ത്ര മാർഗത്തിന്റെ ദുരുപയോഗം ആരോപിക്കപ്പെടുന്നതു കേസിനെ പുതിയ തലത്തിലെത്തിക്കും. ഈ സാഹചര്യത്തിലാണു കേന്ദ്ര സർക്കാർ ഉന്നതതലത്തിൽ വിശദമായ കൂടിയാലോചന നടത്തുന്നത്. ആരോപണവിധേയരുടെ ഉന്നത ബന്ധങ്ങളടക്കം വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ വിശദീകരിച്ചതിനു പിന്നാലെ ധനമന്ത്രി നിർമല സീതാരാമൻ കസ്റ്റംസിനോടു വിശദീകരണം തേടി. തുടർന്ന്, നിർമല ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച് ഗൗരവമായ അന്വേഷണം ആവശ്യപ്പെട്ടെന്നും സൂചനയുണ്ട്. സ്വർണക്കടത്തിനെപ്പറ്റി കസ്റ്റംസും ക്രിമിനൽ ഗൂഢാലോചന സംബന്ധിച്ച് സിബിഐയും കള്ളപ്പണ വിനിമയമോ വിദേശ കറൻസി കടത്തലോ നടന്നിട്ടുണ്ടോയെന്ന് എൻഫോഴ്സ്മെന്റും അന്വേഷിക്കുമെന്നാണു വിവരം.
സ്വർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സ്വപ്നയുടെ കുടുംബജീവിതത്തിലും താളപ്പിഴകളേറെ. ഗൾഫിൽവെച്ച് 2002-ലായിരുന്നു വിവാഹം. ഭർത്താവിനൊപ്പം ഗൾഫിൽ ബാർ ബിസിനസ് നടത്തുകയായിരുന്നു. അപ്രതീക്ഷിതമായാണ് നാട്ടിലേക്ക് മടങ്ങിയത്. ഭർത്താവിനെപ്പോലും അറിയിക്കാതെയുള്ള മടക്കം വിവാഹമോചനത്തിൽ കലാശിച്ചു. ഭർത്താവിന്റെ സുഹൃത്തായ സിനിമാനടനുമായുള്ള അടുപ്പമാണ് നാട്ടിലേക്കുള്ള യാത്രയ്ക്ക് പ്രേരണയായത്. ഈ ബന്ധം ഏറെനാൾ നീണ്ടില്ല. നടന്റെ വീട്ടുകാർ എതിർത്തതോടെ വേർപിരിഞ്ഞു. ഈ ബന്ധത്തിന്റെ പേരിൽ കുടുംബവുമായുള്ള ബന്ധത്തിലും ഉലച്ചിലുണ്ടായി. സഹോദരനുമായി പിണങ്ങി. പിന്നെ ഗൾഫിലേക്ക് മടങ്ങിയില്ല. ഇതിന് ശേഷം അതിവേഗമായിരുന്നു ഇവരുടെ സാമ്പത്തിക വളർച്ച.
Stories you may Like
- ധോണിയെ കുരുക്കിയ അച്ഛന്റെ പവർ യോർക്കറുകൾക്ക് സാക്ഷിയായി ആ കുഞ്ഞ് ആരാധിക
- ഇനി സന്ദീപിന് ജോലിയുണ്ടാകില്ല; ഉടൻ പിരിച്ചു വിടും
- സന്ദീപ് ജി.വാര്യരും പി.ആർ. ശിവശങ്കറും പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങൾ
- സുരേഷ് ഗോപി ഈ ശനിയാഴ്ച കേന്ദ്രമന്ത്രി ആവുമോ?
- പിണറായിക്ക് യുഎഇയിലും ഷാർജയിലും അജ്മാനിലും ബെനാമി ബിസിനസ്; സ്വപ്ന സുരേഷ്
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പകൽ രാഷ്ട്രീയക്കാർക്ക് വേണ്ടി വാദിക്കുകയും, രാത്രി മാധ്യമങ്ങൾ വഴി ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു; തുടർച്ചയായി കള്ളങ്ങൾ പ്രചരിപ്പിച്ച് ജുഡീഷ്യറിയെ സമ്മർദ്ദത്തിലാക്കുന്നു; നിയമരംഗത്തെ പുഴുക്കുത്തുകളെ തുറന്നുകാട്ടി ചീഫ് ജസ്റ്റിസിന് കത്ത്
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍