അജ്മൽ കോഴിക്കോട് നഗരത്തിൽ 'ബ്ലാക്മാൻ' കളിച്ചത് 18 ഇടങ്ങളിൽ; നാടിനെ വിറപ്പിച്ചത് കോവിഡ് കാല ഇളവിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ബലാത്സംഗ കേസിലെ; വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും എത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്യുന്നത് അജ്മലിന്റെ സ്ഥിരം പരിപാടി; ഞരമ്പുരോഗം മൂത്ത് 'ബ്ലാക്മാൻ' വേഷം കെട്ടിയ പ്രതിയുടെ താമസ സ്ഥലത്തു നിന്നും പൊലീസ് കണ്ടെത്തിയത് 24 മൊബൈൽ ഫോണുകളും സ്വർണ്ണാഭരണങ്ങളും
ജാസിം മൊയ്തീൻ
കോഴിക്കോട്: കോഴിക്കോട് നഗരത്തെ വിറപ്പിച്ചു 'ബ്ലാക്മാനായി' വിലസിയ തലശ്ശേരി സ്വദേശി മുഹമ്മദ് അജ്മലിനെ കസബ പൊലീസ് അറസ്റ്റു ചെയ്തതോടെ വലിയ ആശ്വാസത്തിലാണ് നാട്ടുകാർ. നഗരത്തിൽ 18 സ്ഥലങ്ങളിലാണ് ഇയാൾ ബ്ലാക്മാൻ കളിയുമായി രംഗത്തിറങ്ങിയത്. കൊവിഡ് ഇളവിൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ മോഷണക്കേസിലും വീട്ടമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച കേസിലും പ്രതിയാണ് അജ്മൽ. കോവിഡ് കാലത്തെ ജയിൽ പുള്ളികൾക്കുള്ള ഇളവിൽ പുറത്തിറങ്ങിയ ഇയാൾ കിട്ടിയ അവസരത്തിൽ നാട്ടുകാരെ ഭയപ്പെടുത്താനും മോഷ്ടിക്കാനും വേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു. നഗ്നത പ്രദർശിപ്പിക്കുകയും സ്ത്രീകളെ ഭയപ്പെടുത്തുകയും ചെയ്ത പ്രതി താനാണ് 18 സ്ഥലങ്ങളിലും ബ്ലാക്മാൻ ഭീതി പടർത്തിയതെന്ന് സമ്മതിച്ചു.
കണ്ണൂർ തലശ്ശേരി പാറാട്ട്മുക്കത്ത് വീട്ടിൽ മുഹമ്മദ് അജ്മലിനെയാണ് കസബ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ലക്ഷ്യമിട്ടായിരുന്നു അജ്മലിന്റെ ആക്രമണങ്ങളും മോഷണങ്ങളും പ്രധാനമായിരുന്നത്. നഗരത്തിലെ വനിത ഹോസ്റ്റലുകൾ, വനിതാ ജീവനക്കാർ കൂടുതൽ ജോലി നോക്കുന്ന ആശുപത്രികൾ എന്നിവിടങ്ങളിൽ കയറി മോഷണം നടത്തുകയും സ്ത്രീകളെ ഭയപ്പെടുത്തുകയും ചെയ്യുകയായിരുന്നു ഇയാളുടെ പ്രധാന ഹോബി. നഗരത്തിലെ പതിനെട്ടിടങ്ങളിൽ രാത്രികാലങ്ങളിൽ വീടിന്റെ ജനൽച്ചില്ല് തകർക്കുകയും ബഹളം വച്ച് കടന്നുകളയുകയും ചെയ്തതായി പ്രതി സമ്മതിച്ചിട്ടുണ്ട്. പിടികൂടാൻ ശ്രമിക്കുന്ന നാട്ടുകാരെ കല്ലെറിഞ്ഞാണ് ഓടിക്കാറ്. പ്രതിക്കെതിരെ സി.സി.ടി.വി ദൃശ്യങ്ങളടക്കം കൃത്യമായ തെളിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊയിലാണ്ടിയിൽ വീട്ടമ്മയെ ബലാത്സഗം ചെയ്യാൻ ശ്രമിച്ചതിന് റിമാന്റിലായിരുന്ന പ്രതി കൊവിഡ് ഇളവുകളുടെ ആനുകൂല്യത്തിൽ ജയിലിൽ നിന്നും ഇറങ്ങിയതാണ്.
മാർച്ച് 24നാണ് ഇയാൾ ജയിൽ മോചിതനായത്. തുടർന്ന് കോഴിക്കോടെത്തി ആനിഹാൾ റോട്ടിലുള്ള അടഞ്ഞുകിടന്നൊരു വീടിന്റെ പിൻവശത്തെ വാതിൽ കുത്തിതുറന്ന് അവിടെ താമസിച്ചു വരികയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി നഗരത്തിലെ വിവിധ വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലും ചീല വീടുകളിലും പൂർണ നഗ്നനായി എത്തി സ്ത്രീകളെ ഭയപ്പെടുത്തുകയും മോഷണം നടത്തുകയുമായിരുന്നു. ഇയാൾ താമസിച്ചിരുന്ന ആനിഹാൾ റോട്ടിലെ വീട്ടിൽ നിന്ന് 24 മൊബൈൽ ഫോണുകളും സ്വർണ്ണാഭരണങ്ങളും പൊലീസ് കണ്ടെത്തി.
സ്ത്രീകൾക്ക് നേരെയുള്ള അക്രമത്തിന് കണ്ണൂർ, കൊയിലാണ്ടി പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ നിലവിൽ കേസുകളുണ്ട്. കല്ലായിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെയാണ് ഇയാൾ പിടിയിലായത്. പൊലീസിനെ കണ്ട് മതിലുചാടി രക്ഷപ്പെട്ടെങ്കിലും നാട്ടുകാരും പൊലീസും ചേർന്ന് മണിക്കൂറുകളോളം പിന്തുടർന്നാണ് ഇയാളെ പിടികൂടിയത്. കോഴിക്കോട് എരഞ്ഞിപ്പാലം മലബാർ ആശുപത്രി, മാവൂർ റോഡിലുള്ള നാഷണൽ ഹോസ്പിറ്റൽ, പിവി എസ് എന്നിവിടങ്ങളിലെ നഴ്സുമാർക്ക് നേരെയും ഇയാൾ അശ്ലീല പ്രയോഗങ്ങൾ നടത്തിയിരുന്നു. പ്രതിയെ കോടതി റിമാന്റ് ചെയ്തു.
അജ്മലിനെ കൂടാതെ മറ്റാരെങ്കിലും ബ്ലാക്മാൻ വേഷം കെട്ടി മോഷണത്തിന് ഇറങ്ങുന്നുണ്ടോ എന്ന സംശയവും ശക്തമാണ്. ലോക്ഡൗൺ സമയത്ത് കുന്ദമംഗലം, മാവൂർ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായ 'ബ്ലാക്മാൻ' സാമൂഹിക വിരുദ്ധശല്യത്തിനു പിന്നിൽ വൻ സംഘമെന്ന് സംശയിക്കുന്നുണ്ട്. രാത്രി ഒമ്പതിനും ഒരു മണിക്കും ഇടയിലാണ് ശല്യം. നാട്ടുകാർ വിളക്കണച്ച് ഉറങ്ങുന്നതിനു മുമ്പുതന്നെ ഇവർ പ്രത്യക്ഷപ്പെടുന്നതിനു പിന്നിൽ മോഷണമല്ല, മറ്റ് ചില ഗൂഢലക്ഷ്യമുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.
വാതിലിനു മുട്ടുക, വീടിന് കല്ലെറിയുക, ജനലിനു മുന്നിൽ പ്രത്യക്ഷപ്പെട്ട് ഭയപ്പെടുത്തുക, പൈപ്പ് തുറന്നിടുക, രക്ത തുള്ളികളും പാടുകളും വീഴ്ത്തുക തുടങ്ങിയവയാണ് ഇവർ ചെയ്യുന്നത്. മുഖത്ത് കറുത്ത ചായം തേച്ചും കറുത്ത അടിവസ്ത്രം ധരിച്ചും ആളെ കണ്ടതായി പലരും പറയുന്നു. ജനങ്ങളെ ഭീതിയിലാഴ്ത്തി, അതുവഴി ചില ഉദ്ദേശ്യം നേടലാണ് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ലോക്ഡൗണിന്റെ തുടക്കത്തിൽ ഒറ്റപ്പെട്ട ചില പ്രദേശങ്ങളിൽ തുടങ്ങിയ ശല്യം അനുദിനം വ്യാപിക്കുന്നത് ഇതിന്റെ സൂചനയായി കരുതുന്നു. കഞ്ചാവ്, മയക്കുമരുന്ന് മാഫിയയോ സാമൂഹിക വിരുദ്ധ പ്രവർത്തനത്തിലേർപ്പെട്ടവരോ ലോക്ഡൗൺ സമയത്ത് പുറത്തിറങ്ങാൻ വഴി തേടുന്നവരോ ചില നിഗൂഢ ഗെയിമുകളിൽ മുഴുകിയവരോ ആകാം ഇതിനു പിന്നിലെന്ന് പൊലീസ് ബലമായി സംശയിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ സന്ദേശം കൈമാറി ഒരേസമയം വ്യത്യസ്ത സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെടുന്ന രീതിയാണ് ഇവർ പ്രയോഗിക്കുന്നത്.
രാത്രി കർശന വാഹന പരിശോധനയും പട്രോളിങ്ങും നടക്കുന്നതിനാൽ സമീപപ്രദേശങ്ങളിലേക്കു പോലും ഒരാൾക്ക് സഞ്ചരിക്കാൻ പ്രയാസമാണ്. അതിനാൽ, അതത് പ്രദേശങ്ങളിലുള്ളവർ തന്നെയാണ് ഇതിനു പിന്നിലെന്ന് പൊലീസ് പറയുന്നു. തിരയാൻ നാട്ടുകാർ കൂട്ടമായി രംഗത്തിറങ്ങുന്നതിനാൽ ഇവർ തിരയുന്നവർക്കിടയിൽ പതുങ്ങിയാൽ പൊലീസിനും നാട്ടുകാർക്കും തിരിച്ചറിയാനും പ്രയാസമാണ്. ശല്യം രൂക്ഷമായതോടെ സംശയമുള്ളവരെയും കഞ്ചാവ്, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടവരെയും രഹസ്യമായി നിരീക്ഷിക്കാൻ പൊലീസ് സംവിധാനമൊരുക്കിയിട്ടുണ്ട്. എത്രയും പെട്ടെന്ന് ശല്യക്കാരെ വലയിലാക്കാനാവുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ. 18 സ്ഥലങ്ങളിൽ ബ്ലാക്മാൻ വേഷം കെട്ടിയ അജ്മലിനെ പൊക്കിയെങ്കിലും കൂടുതൽ പേരുണ്ടോ എന്നറിയാൻ വേണ്ടി പൊലീസ് ജാഗ്രത തുടരുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍