ഉള്ളിക്കച്ചവടത്തിൽ വമ്പൻ നഷ്ടം; കബളിപ്പിച്ചുണ്ടാക്കിയ ലക്ഷങ്ങളുമായി എം സാൻഡ് കച്ചവടം; റേഞ്ച് റോവറിൽ എത്തിയപ്പോൾ ജലാലുദ്ദീൻ നാട്ടുകാർക്ക് ഇക്കയായി; മണിചെയിൻ കമ്പനിയുടെ മറവിൽ വെട്ടിച്ചത് കോടികൾ; മൈ ക്ലബ് ട്രേഡേഴ്സിന് പിന്നിലെ വഞ്ചന പുറത്താകുമ്പോൾ

ബുർഹാൻ തളങ്കര
കാസർകോട് : മണിച്ചെയിൻ കമ്പനിയുടെ മറവിൽ കോടികൾ തട്ടിയെടുത്ത സംഭവത്തിൽ കാസർകോട് സ്വദേശികളായ രണ്ടുപേർകൂടി പിടിയിൽ. ഇതോടെ പിടിയിലായവരുടെ എണ്ണം അഞ്ചായി. കാസർകോട് ചെർക്കള ചേരൂർ ജലാൽ മൻസിലിലെ സി എ ജലാലുദീൻ (36), നെല്ലിക്കട്ട തിർക്കുഴി ഹൗസിൽ ബി എ അബ്ദുൾ മൻസിഫ് (22) എന്നിവരെയാണ് കാസർകോട് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.
പ്രതികളായ മൂന്നുപേർ നേരത്തെ റിമാൻഡിലാണ്. കമ്പനിയുടെ മാനേജിങ് ഡയറക്ടറായ മലപ്പുറം സ്വദേശി സി എം ഫൈസലിനെ പിടികിട്ടാനുണ്ട്. ഗൾഫിലുള്ള ഇയാളെ പിടികൂടാനുള്ള ശ്രമം ഊർജിതമാക്കിയതായും അന്താരാഷ്ട്ര ബന്ധമുള്ള കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്ന് ഡിവൈഎസ്പി പറഞ്ഞു. തട്ടിപ്പിനിരയായ ഹൊസങ്കടി മൊറത്താനയിലെ മുഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് അറസ്റ്റ്. ആയിരത്തോളം പരാതി ലഭിച്ചിട്ടുണ്ട്. ഒരാളുടെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മൈ ക്ലബ് ട്രേഡേഴ്സ് എന്ന പേരിൽ മലേഷ്യൻ കമ്പനി സ്കീം എന്ന് വിശ്വസിപ്പിച്ച് കോടിക്കണക്കിന് രൂപയുടെ നിക്ഷേപമാണ് സ്വീകരിച്ചത്. വർഷം 250 ശതമാനംവരെ വർധിക്കുമെന്നാണ് വാഗ്ദാനം. 2018ൽ കമ്പനി തുടങ്ങിയപ്പോൾ ചേർന്നവർക്ക് ഈ തുക നൽകിയാണ് വിശ്വാസമാർജിച്ചത്. കോഴിക്കോട് ആസ്ഥാനമായി പ്രിൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് എന്ന സ്ഥാപനം തുടങ്ങി. ചെർക്കളയിലും വടകര കരിമ്പനപ്പാലത്തും പ്രിൻസ് ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കെട്ടിട നിർമ്മാണം നടക്കുന്നുണ്ട്. പൊലീസ്സംഘത്തിൽ ഡിവൈഎസ്പിക്ക് പുറമെ ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ്ഐമാരായ സി കെ ബാലകൃഷ്ണൻ നായർ, കെ നാരായണൻ, എം ജനാർദനൻ, സിപിഒ ഓസ്റ്റിൻ തമ്പി എന്നിവരുമുണ്ടായി. ജലാലുദീൻ മൈ ക്ളബ് ട്രേഡേഴ്സിന്റെ സ്ഥാപകരിൽ ഒരാളാണ്. കേരളത്തിൽ നിന്നും തട്ടിപ്പിലൂടെ ലഭിച്ച 160 കോടിയിൽപരം രൂപ വിദേശത്തേക് കടത്തിയതായി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. കമ്പനിക്കായി സാങ്കേതിക സഹായം നല്‍കുന്നയാളാണ് മൻസിഫ്. വെബ് സൈറ്റിൽ ഇടപാടുകാരുടെ വിവരങ്ങൾ ചേർക്കുന്നത് ഉൾപ്പെടെ മൻസിഫ് ആണ് ചെയ്തത്.
ഇനി ജലാലുദീൻ എങ്ങനെയാണ് തട്ടിപ്പ് നടത്തിയെതെന്നും ഉദി എന്ന് നാട്ടുകാർ വിളിച്ചിരുന്ന ജലാൽ എങ്ങനെയാണ് ഇക്കാ ആയതെന്നും പരിശോധിക്കും. 2016 -17 ൽ ഉള്ളികച്ചവടത്തിൽ 16 ലക്ഷം രൂപയോളം നഷ്ടം നേരിട്ട കാസർകോട് ചെങ്കളയിലെ സയൻബാ മൻസിലിലെ ഒമ്പതാം ക്ലാസ് വിദ്യാഭ്യാസമുള്ള ജലാലുദ്ധീൻ വലിയ സാമ്പത്തിക തകർച്ച നേരിട്ടതിനെ തുടർന്ന് ഒരു കുടുംബത്തെ വിദഗ്ദ്ധമായി കബളിപ്പിച്ചു ലക്ഷങ്ങൾ കൈക്കലാക്കുന്നു.
ഈ പണത്തിൽ നിലംബുരിൽ എം സാൻഡ് കച്ചവടം തുടങ്ങിയ ജലാൽ എന്ന ഉദി ഒരു മാരുതി എർട്ടിഗ വാഹനവുമായാണ് 2018 ൽ നാട്ടിലേക്ക് തിരിച്ചുവന്നത്. പിന്നീട് കുറച്ചു ചെറുപ്പകാര ഒപ്പം കൂട്ടിയ ജലാൽ ആ പേര് പരിഷകരിച്ച് ഇക്ക എന്ന പുതിയ നാമധേയം സീകരിച്ചു. ജലാൽ എന്ന ഉദി ഒരു വരവ് കൂടി ചേരൂർ ഗ്രാമത്തിലേക്ക് വന്നു .അത് ഒരു ഒന്നൊന്നര വരവായിരുന്നു. പുത്തൻ റേഞ്ച് റോവറിലെ കോടികളുമായി കടന്നു വന്ന ഇക്കയെ നേരത്ത തയാറാക്കി പൊലിപ്പിച്ചു വെച്ച ചെറുപ്പക്കാർ ആർപ്പുവിളിയോടെ വരവേറ്റെത് . നാട്ടിൽ ചാരിറ്റി നടത്തിയും പള്ളിക്കമ്മിറ്റികളിൽ ഓശാന പാടാൻ ആളുകളെ തിരുകി കയറ്റിയും ഇക്ക പ്രതാപത്തിലേക്ക് വെച്ചടി വെച്ചടി കയറി .
പിരിവുകാർക്ക് വാരിക്കോരി നൽകി . പക്ഷേ ഇക്കയ്ക്ക് പണം എവിടുന്ന് ലഭിക്കുന്നത് എന്ന് മാത്രം ആരും ചോദിച്ചില്ലേ . ചോദിച്ചവരോട് തന്റെ കച്ചവടം മറച്ചുവെക്കാനും ഇക്ക പോയില്ല എന്നുള്ളതാണ് സത്യം .മലേഷ്യ ആസ്ഥാനമായി ട്രേഡിങ്ങ് ആൺ ഇക്ക നടത്തുന്നത് ..പിന്നിട് കൊച്ചിയിൽ നാപ്കിൻ ഫാക്ടറി ആരംഭിക്കുന്നു .കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും കോടികൾ ചെലവഴിച്ചു സ്വ ത്തുവകൾ വാങ്ങിച്ചു കൂട്ടി . ഇതോടെ ഇക്കയുടെ കേളി നാടെങ്ങും എത്തി . മലേഷ്യ ആസ്ഥാനമായി പ്രവർത്തിക്കുന്നു എന്ന് പറയുന്ന തട്ടിപ്പ് ഓൺലൈൻ ട്രെഡിങ്ങായി.എം സി ടി ക്ക് കോടികണക്കിന് രൂപയുടെ നിക്ഷേപമാണ് പിനീട് വന്ന് ചേർന്നത് . നിക്ഷപകരിൽ നിന്ന് സീകരിക്കുന്ന പണം ഏജന്റ്മാർ നേരിട്ട് ഇക്കയ്ക്ക് കൈമാറുന്ന രീതിയാണ് ഇയാൾ സീകരിച്ചിരുന്നത് . ആദ്യ ഘട്ടത്തിൽ നിക്ഷപക്കാർക് ലാഭം വിഹിതം കൃത്യമായി കൈമാറിയൊതോടെ 90 കോടി രൂപയോളം കാസറകോട് ജില്ലയിൽ നനിന്നും 70 കോടി രൂപ പ്രവാസികളിൽ നിന്നും വിദ്വാൻ സമാഹരിച്ചു .
നിക്ഷേപമായി സീകരിച്ച പണം വിദേശത്തേക് എത്തിച്ചു സ്വർണ കച്ചവടത്തിൽ മുതൽ മുടക്കിയെന്നാണ് പൊലീസിന് ഇയാൾ കൈമാറിയ വിവരം. എന്നാൽ പൊലീസ് ഇത് പൂർണമായും മുഖവിലക്ക് എടുത്തിട്ടില്ല . കേരള ത്തിലും അയൽ സംസ്ഥാനങ്ങളിലുമായി കോടികണക്കിന് രൂപയുടെ കച്ചവടങ്ങളും സത്തുകളും വാങ്ങിച്ചു കൂട്ടിയതല്ലാം ബിനാമി പേരിലാണ് . ജലാൽ എന്ന ഇക്കയുടെ സ്വന്തം പേരിലുള്ള വീട് ബാങ്കിൽ പണയപെടുത്തിയതായും നിക്ഷേപമായി ഒരു രൂപ പോലും ഇല്ല എന്നാണ് മനസിലാക്കാൻ സാധിക്കുന്നത് . എന്നാൽ തട്ടിപ്പ് ഒരിക്കൽ എല്ലാം പുറത്തു വരുമെന്ന് ഉറപ്പുള്ള ഇക്ക എല്ലാം മുൻകൂട്ടി കണ്ട് തയ്യാറെടുപ്പ് നടത്തിയിരുന്നു . അതേസമയം ജലാലുമായ ബന്ധപ്പെട്ട എല്ലാം ബിനാമി ഇടപാടുകളുടെയും വിവരം പൊലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ് . 600 കോടി രൂപ മുതൽ 1000 കോടി രൂപ വരെ തട്ടിപ്പിന്റെ വ്യാപ്തി ഉണ്ടെന്നാണ് പൊലീസിന്ന് ലഭിച്ച വിവരം . നിലമ്പൂരിലെ എം സാൻഡ് കച്ചവടത്തിന്റെ മാറ പറ്റിയാണ് സാമ്പത്തിക തട്ടിപ്പ് ജലാൽ ആസൂത്രണം ചെയ്തത് .
നിക്ഷേപകരുടെ പണം കൈകാര്യം ചെയ്യുന്ന മൊബൈൽ ആപ്പും കോഴിക്കോട് ഓഫിസും നിയന്ത്രിച്ചിരുന്നത് നെല്ലിക്കട്ടയിലെ അബ്ദുൽ മൻസിഫ് ബി എ യായിരുന്നു . .എം സി ടി ട്രേഡേഴ്സ് തട്ടിപ്പാണെന്ന് ഒന്‍മ്പത് മാസങ്ങൾക്ക് മറുനാടൻ മലയാളി വാർത്തയിലൂടെ പുറത്തു വിട്ടിരുന്നതാണ് . അന്ന് അത് ജനം മുഖവിലക്ക് എടുത്തിരുന്നെങ്കിൽ തട്ടിപ്പിന്റെ വ്യാപ്തി ഇത്ര ഭീകരമാകുമായിരില്ല .എന്നാൽ ഏറ്റവും രസകരമായ കാര്യമെന്തെന്നാൽ ലക്ഷക്കണക്കിന്ന് രൂപ നിക്ഷേപം നടത്തിയവർ പണം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും കഴിയുന്നത്. മൊബൈൽ ആപ്പിനകത്തുള്ള ഡോളറുകൾ വ്യാജമാണെന്ന് ഇപ്പോഴും പലർക്കും വിശ്വാസമായിട്ടില്ല.കേരളത്തിൽ നാളിതുവരെ ഇത്തരം തട്ടിപ്പ് സംഘങ്ങളിൽ നിന്ന് പണം തിരിച്ചു കിട്ടിയതായി ചരിത്രമില്ലന്നാണ് കാത്തിരിക്കുന്നവരോട് മറുനാടൻ മലയാളിക്ക് പറയാനുള്ളത്..ഇനി എം സി ടി യിലേക്ക് നിക്ഷേ പകർ നൽകിയ പണം പൂട്ടിച്ചു ഒളിവിൽ പോയ ഏജൻസിയും ജലാലുദ്ധീന്റെ 9 കൂട്ടുകാരുടെയും കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തുവരും.
- TODAY
- LAST WEEK
- LAST MONTH
- ഇൻസ്റ്റാഗ്രാമിൽ തോക്കിന്റെ പടം പോസ്റ്റ് ചെയ്ത് അമ്മൂമ്മയെ വെടി വച്ചു വീഴ്ത്തി സ്കൂളിൽ എത്തി കൊന്നു തള്ളിയത് 11 വയസ്സിൽ താഴെയുള്ള 18 കുരുന്നുകളേയും അദ്ധ്യാപികയും അടക്കം 21 പേരെ; നിരവധി കുട്ടികൾക്ക് ഗുരുതരമായ പരിക്ക്; അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും വലിയ കൂട്ടക്കുരുതികളിൽ ഒന്നിൽ നടുങ്ങി ടെക്സാസിലെ എലമെന്ററി സ്കൂൾ
- സുപ്രീംകോടതിയിൽ നിന്ന് ജാമ്യം കിട്ടിയപ്പോൾ കൊല്ലത്തെ ജയിലിലുള്ളവരോട് ഞാൻ ഊരിപ്പോകുമെന്ന് വീമ്പു പറഞ്ഞ് പുറത്തേക്ക്; വിധിക്ക് ശേഷം തിരിച്ചെത്തിയത് തലകുനിച്ച്; മയക്കു മരുന്ന്-മോഷണ കേസ് പ്രതികൾക്കൊപ്പം ഗ്രൗണ്ട് ഫ്ളോറിലെ ഇ വൺ ബ്ലോക്കിൽ രണ്ടു രാത്രി കൊതുകു കടി കൊണ്ടു; വിസ്മയയെ 'കൊന്ന' കിരണിന് ഇനി ഉറക്കം തിരുവനന്തപുരം സെൻട്രൽ ജയിലിൽ
- മോഷ്ടാക്കൾ ആകെ എടുത്തത് രണ്ട് ബിയർ; കള്ളന്മാർ ഒരിക്കലും പിടിയിലാകില്ലെന്ന് കരുതി 30,000 രൂപയുടെ മദ്യം മോഷണം പോയെന്ന് കണക്കു കൊടുത്തു; നാളിതുവരെ അടിച്ചു മാറ്റിയതുവരെ മോഷ്ടാക്കളുടെ പറ്റിലെഴുതി; അടൂർ ബിവറേജിലെ മോഷണക്കേസിൽ വമ്പൻ ട്വിസ്റ്റ്
- ഓർമ്മക്കുറവുള്ള അച്ഛൻ കോടതിയിൽ പറഞ്ഞത് ആത്മഹത്യാ കുറിപ്പെന്ന പച്ചക്കള്ളം; അമ്മയും സഹോദരിയും അളിയനും കൂറുമാറിയത് എങ്ങനേയും കിരണിനെ രക്ഷിച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥനാക്കാൻ; ആ പാട്ടക്കാറിൽ വിധി കേൾക്കാൻ 'വിസ്മയയും' എത്തി; ജയിലിൽ വീണ്ടും കൊതുകിനെ കൊന്ന് കിരൺ തലകുനിച്ചിരിക്കുമ്പോൾ
- സാധാരണ ഫോർച്യൂണിന്റെ ഭാരം 2500 കിലോ; ബുള്ളറ്റ്പ്രൂഫിലേക്ക് മാറ്റിയപ്പോൾ 3500 കിലോയായി; കൂടിയ ഭാരം താങ്ങാനുള്ള കരുത്ത് ടയറിനുണ്ടോ എന്ന് പരിശോധിക്കാത്തത് പൊട്ടിത്തെറിയായി; ഇത് സമാനതകളില്ലാത്ത സുരക്ഷാ വീഴ്ച; ഗോവ ഗവർണ്ണർ ശ്രീധരൻപിള്ള സഞ്ചരിച്ച കാർ അപകടത്തെ അതിജീവിച്ചത് തലനാരിഴയ്ക്ക്; പൊലീസിന്റെ 'വിഐപി' വാഹനത്തിന് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ ' ആസാദി കൊലവെറി ' മുദ്രാവാക്യം മുഴക്കിയത് ബാലജിഹാദിയോ? കേരളത്തിനു പുറത്ത് സിഎഎ സമരത്തിൽ 'ആസാദി ' മുദ്രാവാക്യം വിളിക്കുന്ന ഒരു വീഡിയോ കണ്ടെത്തിയെന്ന് സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ; ആ ബാലനെ കണ്ടെത്തിയില്ലെന്ന് പൊലീസും; 'അരിയും മലരും കുന്തിരിക്കവും' ജൂനിയർ ടെറർ വിങിലേക്കും
- പ്രകോപനമുണ്ടാക്കുന്ന മുദ്രാവാക്യം വിളിച്ച കുട്ടിയെ കണ്ടെത്താത്തത് സത്യം പുറത്തു വരുമെന്ന ഭയത്തിലോ? മതസ്പർദയുണ്ടാക്കുന്ന വരികൾ എഴുതി നൽകിയത് ആരെന്ന സത്യം പുറത്തു വരാതിരിക്കാൻ ഗൂഢാലോചന; തോളിലേറ്റിയ ഈരാറ്റുപേട്ടക്കാരന്റെ മൊഴി അവിശ്വസനീയം; പോപ്പുലർഫ്രണ്ട് റാലിയിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും
- രജനീകാന്ത് സിനിമകളുടെ ആരാധകൻ; പഴയ ബാറ്റ്മിന്റൺ താരം; ചിട്ടയായ ജീവിതം; ചായകുടി നിർത്തിയത് ഒറ്റ ദിവസം കൊണ്ട്; സൈക്കിൾ ചവിട്ടി പത്രം വായിക്കും; 77ാം പിറന്നാൾ ആഘോഷിക്കുന്ന പിണറായിയുടെ വ്യക്തി വിശേഷങ്ങൾ
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- ശനിയാഴ്ച ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികൾക്ക് ജനിക്കുക ഭ്രാന്തുള്ള കുട്ടി; ഞായറാഴ്ചയെങ്കിൽ മോഷ്ടാവ്; ഉസ്താദിന്റെ വിചിത്ര വാദം ചോദ്യം ചെയ്ത് നിരവധി വിശ്വാസികൾ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം
- കണ്ണൂർ വിമാനത്താവളവും നഷ്ടത്തിൽ നിന്ന് നഷ്ടത്തിലേക്ക്; നാല് വർഷം കൊണ്ട് 325 കോടിയുടെ നഷ്ടം; പലിശ തിരിച്ചടവും മുടങ്ങിയ അവസ്ഥയിൽ; റൺവേയ്ക്ക് നീളം കൂട്ടാൻ സമരം നടത്തിയവർ ആറ് വർഷമായിട്ടും ഒരിഞ്ച് പോലും നീട്ടിയില്ല; ഭൂമിയേറ്റെടുക്കൽ പാതി വഴിയിൽ
- പി ടി തോമസിന്റെ മണ്ഡലം ഉമയിലൂടെ കോൺഗ്രസ് നിലനിർത്തുമോ? സർപ്രൈസ് സ്ഥാനാർത്ഥിയായ ഡോക്ടർ ജോ ജോസഫ് മണ്ഡലത്തിന്റെ ഹൃദയം കവരുമോ? ബിജെപി നില മെച്ചപ്പെടുത്തുമോ? കെ റെയിലും പി ടി വികാരവും ചർച്ചയാകുന്ന തെരഞ്ഞെടുപ്പിലെ വിജയി ആരാകും? തൃക്കാക്കരയിലെ മറുനാടൻ സർവേ ഫലം പുറത്തുവിടുന്നു
- യുദ്ധം ഭയന്ന് യുക്രെയിനിൽ നിന്നും ഓടിയെത്തിയവർക്ക് അഭയം നൽകിയവർക്ക് കിട്ടുന്നത് എട്ടിന്റെ പണി; അഭയമൊരുക്കിയ വീട്ടിലെ ഗൃഹനാഥന്മാരെ കാമുകരാക്കുന്ന യുക്രെയിൻ യുവതികൾ; സഹായിച്ചതിന് ലഭിച്ച പ്രതിഫലമോർത്ത് വിലപിക്കുന്ന ബ്രിട്ടീഷ് യുവതികൾ; കൂട്ടത്തിൽ വൈറലാകുന്നത് മൂന്നു മക്കളുടെ അമ്മയുടെ കഥ
- സ്ഫുടമായ മലയാളം, ചെറുപുഞ്ചിരിയോടെ അവതരണം; വാർത്ത വായിച്ചുകൊണ്ടിരിക്കെ മികച്ച അവതാരകയ്ക്കുള്ള പുരസ്കാരം കിട്ടിയ സുന്ദര മുഹൂർത്തം; അന്തി ചർച്ചകളിൽ അതിഥിയെ അതിഥിയായി കാണുന്ന സൗമ്യസാന്നിധ്യം; ശ്രീജ ശ്യാം മാതൃഭൂമി ന്യൂസ് വിട്ടു; കൊഴിഞ്ഞുപോക്ക് തുടരുന്നു
- പെട്ടന്ന് ഔട്ടായപ്പോൾ ഞാൻ ബാറ്റ് വലിച്ചെറിഞ്ഞു; സ്റ്റേഡിയം വിട്ടുപോയി; മറൈൻ ഡ്രൈവിലേക്ക് പോയി കടലിലേക്ക് നോക്കിയിരുന്നു; ക്രിക്കറ്റ് മതിയാക്കി വീട്ടിലേക്ക് തിരിച്ചുപോയാലോ എന്നു ചിന്തിച്ചു; തിരിച്ചു പോക്ക് എല്ലാം മാറ്റി മറിച്ചു; കളിയാക്കിയ പഴയ കോച്ചിനും നടൻ രാജിവ് പിള്ളയ്ക്കും മറുപടിയായി പ്ലേ ഓഫ് ബർത്ത്; സഞ്ജു വി സാംസൺ വിജയ നായകനാകുമോ?
- 'നാൽപ്പതു വർഷത്തെ നിരീശ്വരവാദത്തിനു ശേഷം സത്യം മനസ്സിലാക്കി ഇ എ ജബ്ബാർ ഇസ്ലാം സ്വീകരിച്ചു'; കടുത്ത മത വിമർശകനായ യുക്തിവാദി നേതാവ് ജബ്ബാർ മാസ്റ്റർ ഇസ്ലാമിലേക്ക് മടങ്ങിയോ? ഇസ്ലാമിസ്റ്റുകളുടെ വാട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്ന വാർത്തയുടെ വസ്തുതയെന്താണ്?
- മകനെ കാണാതായിട്ട് 17 വർഷം; രാഹുലിനായുള്ള കാത്തിരിപ്പ് അവസാനിപ്പിച്ച് അച്ഛൻ ജീവനൊടുക്കി; സങ്കടക്കടലിൽ മിനിയും ശിവാനിയും
- അതിരാവിലെ എത്തി പാർക്കുകളിൽ രഹസ്യക്യാമറകൾ സ്ഥാപിച്ചാൽ നേരം ഇരുട്ടുമ്പോൾ വന്ന് ദൃശ്യങ്ങൾ ശേഖരിക്കും; പ്രണയ സല്ലാപങ്ങൾ ആരും കണ്ടില്ലെന്ന വിശ്വാസത്തിൽ വീട്ടിലെത്തുന്ന കമിതാക്കൾക്ക് ചൂണ്ടയിട്ട് കോൾ വരും; തലശേരിയിലെ രഹസ്യക്യാമറാ കെണിക്ക് പിന്നിൽ വൻ റാക്കറ്റ്
- സഹോദരിയുടെ വിവാഹം മുടങ്ങരുതെന്ന ചിന്ത പിശാചാക്കി; ആശുപത്രിയിൽ പരിശോധന ഉഴപ്പി വീട്ടിൽ കൊണ്ടുവന്ന് തള്ളി; ഷിബു ടെറസിൽ നിന്ന് വീണത് വിവാഹവീട്ടിലെ സംഘം ചേർന്നുള്ള മദ്യപാനത്തെ തുടർന്ന്; തലസ്ഥാനത്തെ സംഭവത്തിൽ വധുവിന്റെ സഹോദരൻ അടക്കം മൂന്നുപേർ അറസ്റ്റിൽ
- 'അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ'; പോപ്പുലർ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിദ്വേഷ മുദ്രാവാക്യത്തിൽ ഒരാൾ കസ്റ്റഡിയിൽ; ഇന്നലെ രാത്രി പൊലീസ് സംഘം കസ്റ്റഡിയിൽ എടുത്തത് ഈരാറ്റുപേട്ട സ്വദേശി അൻസാറിനെ; പൊലീസ് നടപടിയെ വെല്ലുവിളിച്ച് ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രതിഷേധം
- ജയന്റെ അനിയൻ നായകനായ ചിത്രത്തിലെ ബാലതാരം; സാറ്റലൈറ്റ് കളികളിലുടെ വളർന്ന ചാനൽ ഹെഡ്; ഒടിടിയുടെ സാധ്യത ചർച്ചയാക്കിയ പ്രൊഡ്യൂസർ; നടനായും വിലസി; സാന്ദ്രയെ കസേരയോടെ എടുത്ത് എറിഞ്ഞു; അമ്മയിൽ മോഹൻലാലിനെ പറ്റിച്ചു; ഇപ്പോൾ ഹാപ്പി പിൽസും മദ്യവും നൽകുന്ന സൈക്കോ സ്ത്രീ പീഡകൻ; വിജയ് ബാബു വിടൻ ബാബുവായ കഥ!
- അച്ഛനെ പരിചരിച്ച മെയിൽ നേഴ്സുമായി പ്രണയത്തിലായി; തിരുവസ്ത്രം ഒഴിവാക്കുന്നതിലെ സാങ്കേതികത്വം മറികടക്കാൻ ഒളിച്ചോട്ടം; കോൺവെന്റ് ജീവിതം മടുത്തു എന്ന് കത്തെഴുതിവച്ച് സഭാ വസ്ത്രം കത്തിച്ചു കളഞ്ഞ ശേഷം സുഹൃത്തിനൊപ്പം കന്യാസ്ത്രീ നാടുവിട്ടു; കണ്ണൂരിൽ ഇഷ്ടം നടപ്പാക്കാൻ പൊലീസ്
- പിസിയെ അഴിക്കുള്ളിൽ അടയ്ക്കാനുറച്ച് പുലർച്ചെ അറസ്റ്റ്; വഞ്ചിയൂരിൽ അഭിഭാഷകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ പൂഞ്ഞാർ നേതാവ്; സർക്കാർ അല്ലല്ലോ കോടതിയെന്ന ആത്മവിശ്വാസത്തിൽ മജിസ്ട്രേട്ടിന് നൽകിയത് പഴുതടച്ച ജാമ്യ ഹർജി; ഒടുവിൽ ആശ്വാസം; അഡ്വക്കേറ്റിന് സ്വീകരണവും; ജോർജിനെ ആർഎസ്എസ് പുറത്തെത്തിച്ച കഥ
- മഞ്ജുവാര്യരും മാനേജർമാരും താമസിച്ചിരുന്നത് ഒരേ ടെന്റിൽ; മാനേജരുടെ ഭരണത്തിന് കീഴിലാണ് മഞ്ജുവെന്ന വലിയ കലാകാരി; അവർ ഒരു തടവറയിലാണ്, ജീവൻ അപകടത്തിലും; ഗുരുതര ആരോപണങ്ങളും അനുഭവസാക്ഷ്യങ്ങളുമായി സംവിധായകൻ സനൽകുമാർ ശശിധരന്റെ വെളിപ്പെടുത്തൽ
- ബലാത്സംഗ ആരോപണം നിഷേധിക്കാൻ വിജയ് ബാബു അർദ്ധരാത്രിയിൽ ഫേസ്ബുക്ക് ലൈവിൽ എത്തി; പരാതിക്കാരിയായ നടിയുടെ പേര് വെളുപ്പെടുത്തി അപമാനിക്കൽ: അതിരു കടക്കുന്ന ആത്മവിശ്വാസം വിജയ് ബാബുവിനെ അഴി എണ്ണിക്കുമോ?
- അതി നിർണായകമായ ആ തെളിവുകൾ മഞ്ജു വാര്യർ ആലുവാ പുഴയിൽ വലിച്ചെറിഞ്ഞു കളഞ്ഞോ? പീഡിപ്പിക്കപ്പെട്ട നടിയോടു ദിലീപിനുള്ള പകയ്ക്കുള്ള കാരണം തെളിയിക്കുന്ന ദൃശ്യങ്ങളും സന്ദേശങ്ങളും അടങ്ങിയ ഫോൺ മഞ്ജു ദേഷ്യം കൊണ്ട് പുഴയിൽ എറിഞ്ഞെന്ന് സാക്ഷിമൊഴി; മഞ്ജു സ്ഥിരീകരിച്ചാൽ കേസിൽ ഉണ്ടാകുക വമ്പൻ ട്വിസ്റ്റ്
- അജ്ഞാതനായ പൊലീസുകാരാ നന്ദി; തിക്കി തിരക്കി കുടമാറ്റം കാണാൻ എത്തിയപ്പോൾ ഇടം തന്നതിന്; ഒപ്പം ഉള്ള പൊക്കക്കാർക്കെല്ലാം കുടമാറ്റം ക്ലിയർ; തനി തൃശൂർ ഗഡിയായി സുദീപ് ചുമലിൽ ഏറ്റിയപ്പോൾ കൃഷ്ണപ്രിയയ്ക്ക് മാനംമുട്ടെ സന്തോഷം; പൂരത്തിന്റെ വിസ്മയക്കാഴ്ച കാണാൻ യുവതിയെ തോളിലേറ്റിയ യുവാവും ആനന്ദ കണ്ണീർ പൊഴിച്ച യുവതിയും ഇതാണ്
- മദ്യം നൽകി പലതവണ ബലാത്സംഗം ചെയ്തു; 'ഹാപ്പി പിൽ' പോലുള്ള രാസലഹരി വസ്തുക്കൾ കഴിക്കാൻ നിർബന്ധിച്ചു; കാറിൽ വെച്ച് ഓറൽ സെക്സിനു നിർബന്ധിച്ചു; സെക്സ് നിരസിച്ചതിന് വയറ്റിൽ ആഞ്ഞുചവിട്ടി; വിജയ് ബാബുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി നടി; നിരവധി പെൺകുട്ടികളെ കെണിയിൽ പെടുത്തിയെന്നും ആരോപണം
- സൈബർ സഖാവിനെ സിപിഎം തള്ളിക്കളഞ്ഞിട്ടും പ്രണയിനി ചതിച്ചില്ല; കൂത്തുപറമ്പുകാരിയെ ജീവിത സഖിയാക്കാൻ ആകാശ് തില്ലങ്കേരി; വധു ഡോക്ടർ അനുപമ; മെയ് 12 ന് മാംഗല്യം; സേവ് ദ ഡേറ്റ് വീഡിയോയുമായി ആകാശ് തില്ലങ്കേരി
- 'ഞാൻ വിറ്റ മദ്യത്തിൽ വിഷം ഉണ്ടായിരുന്നെങ്കിൽ പതിനായിരത്തിലേറെ പേർ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു': അന്നും ഇന്നും മദ്യരാജാവ് ആവർത്തിക്കുമ്പോൾ ചതിച്ചത് ആര്? കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിലെ പ്രതി മണിച്ചൻ ഇപ്പോൾ മദ്യത്തിന് പകരം മധുരമുള്ള ജ്യൂസുകൾ വിൽക്കുന്നു; പരിഭവവും പരാതിയും ഇല്ലാത്ത മണിച്ചനെ 22 വർഷങ്ങൾക്ക് ശേഷം മാധ്യമ പ്രവർത്തകൻ കണ്ടുമുട്ടിയപ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍