കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾക്ക് വരെ കോവിഡ് ഭേദമാവുമ്പോൾ യുകെയിൽ പ്രായമായവരെ ഒരു ചികിത്സയും ലഭിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്നു! ഓരോ നേഴ്സിങ് ഹോമുകളിലും വയോധികർ കോഴി വസന്ത പിടിപെട്ട പക്ഷികളെപ്പോലെ കൂട്ടത്തോടെ മരിക്കുന്നു; ആശുപത്രികളിലും വീടുകളിലുമായി എത്രപേർ മരിച്ചുവെന്ന് കണക്കുപോലുമില്ല; സോഷ്യൽ കെയർ ഒരു ഭാരമായാണോ സർക്കാർ കാണുന്നത്; ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യക്ഷേമ മുഖം മൂടിയിലേക്ക് ഒരു അന്വേഷണം

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരേ നഷ്ടമായേക്കും ''- മാർച്ച് 12 നു രാജ്യത്തെ അഭിസംബോധന ചെയ്യവേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞ വാക്കുകൾ ആണിത് . ഒരു രാജ്യത്തിന്റെ തലവൻ ഒരിക്കലും പറയാൻ ആഗ്രഹിക്കാത്ത കാര്യം . പക്ഷെ ബോറിസ് ഒരു നുണയൻ ആയി മാറുകകയായിരുന്നോ ആ വാക്കുകളിലൂടെ ? കോവിഡ് ലോകം ഒന്നാകെ ഒരു തീക്കാറ്റ് പോലെ ആഞ്ഞടിക്കാൻ തയ്യാറെടുക്കുമ്പോളാണ് മുൻകൂർ ആയി ബോറിസ് ഈ പ്രഖ്യാപനം നടത്തുന്നത് . ബോറിസ് ഇതുപറയുമ്പോൾ യുകെയിലെ പോസിറ്റീവ് കോവിഡ് രോഗികൾ 596 പേരും മരണം വെറും പത്തും മാത്രമായിരുന്നു.
അന്ന് താനടക്കമുള്ള ആളുകൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ആവമെന്ന് അദ്ദേഹം സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. ആ ഘട്ടത്തിൽ സർക്കാർ കരുതിയത് ഏറിയാൽ 5000 - 10000 നും ഇടയിൽ രോഗികളെ ആണെന്നും ചീഫ് സയന്റിഫിക് ഓഫിസർ പാട്രിക് വാലൻസ് അതേ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു . എന്നിട്ടും മറ്റു പല രാജ്യങ്ങൾ ചെയ്തതുപോലെ കോവിഡ് പ്രതിരോധത്തിനായി രാജ്യം ലോക് ഡൗൺ ചെയ്യുകയോ എന്തിനു സ്കൂളുകൾ , ഹോട്ടലും പബും ഒക്കെ ഉൾപ്പെടുന്ന പൊതു സ്ഥലങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനോ ബ്രിട്ടൻ തയ്യാറായിരുന്നില്ല . ബോറിസ് ജോൺസണും പാട്രിക് വാലൻസും ഒക്കെ പെരും നുണകൾ പറഞ്ഞു ബ്രിട്ടീഷ് ജനതയെ വഞ്ചിക്കുക ആയിരുന്നോ ?
മാർച്ച് 12 ൽ നിന്നും ഏപ്രിൽ നാലിൽ എത്തിയപ്പോൾ 41903 രോഗികളും 4313 മരണവുമാണ് ബ്രിട്ടൻ കണ്ടുകൊണ്ടിരിക്കുന്നത് . ഇതെങ്ങനെ സംഭവിച്ചു? സർക്കാരിന്റെ സകല കണക്കുകളും തെറ്റിച്ചു എങ്ങനെ രോഗികളും മരണവും ഇപ്രകാരം പെരുകി കയറി . കഴിഞ്ഞ മാസം അവസാന വാരത്തിൽ ''ദി ലാൻസെറ്റ്'' എന്ന വെബ് പോർട്ടൽ ചൂണ്ടിക്കാണിച്ച വിധം ബ്രിട്ടീഷ് സർക്കാർ ലോകാരോഗ്യ സംഘടനാ അടക്കം ഉള്ളവരുടെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിച്ചത് മാത്രമാണോ കാരണം ? അതോ ബ്രിട്ടീഷ് ജനത അറിയാതെ പോയ ചില ദുഷ്ട ചിന്തകൾ കോവിഡ് മരണങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്നുണ്ടോ ? ഓരോ ദിവസവും പെരുകി കയറുന്ന കോവിഡ് മരണങ്ങൾ മുന്നോട്ടു വയ്ക്കുന്ന ചില ദൃഷ്ട്ടാന്തങ്ങൾ ഞെട്ടിപ്പിക്കുന്നതാണു .
അടുത്തറിയുമ്പോൾ ഭീകരത തോന്നും വിധമാണ് ബ്രിട്ടീഷ് സർക്കാർ കോവിഡ് രോഗ വ്യാപനത്തെ കൈകാര്യം ചെയ്തതെന്നും ഉള്ള വെളിപ്പെടുത്തലുകളാണ് മറുനാടൻ മലയാളി നടത്തിയ അനൗഷണത്തിൽ ഇപ്പോൾ പുറത്തു വരുന്നത്. യഥാർത്ഥത്തിൽ എത്ര കോവിഡ് രോഗികളാണ് എൻഎച്എസ് ആശുപത്രികളിൽ മരിച്ചത് ? എത്ര പേരാണ് സോഷ്യൽ കെയർ സംരക്ഷണത്തിൽ വീടുകളിൽ കഴിഞ്ഞിരുന്നവർ മരണത്തിനൊപ്പം നടന്നെത്തിയത് ? എത്ര പേരാണ് നേഴ്സിങ് ഹോമുകളിൽ സ്വയം മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത് ? ഇതിന്റെയൊക്കെ വേർതിരിച്ച കണക്കുകൾ എന്നെങ്കിലും പുറത്തു വരാതിരിക്കുമോ ? നിലവിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേഴ്സിങ് ഹോമുകളിലും സോഷ്യൽ കെയർ സംരക്ഷണത്തിലും കഴിഞ്ഞ വൃദ്ധരാണ് ഏറ്റവും അധികം മരണത്തിനു കീഴടങ്ങിയിരിക്കുന്നത് .
കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾ വരെ കോവിഡിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി എത്തി എന്ന വാർത്തകൾ കേട്ടുകൊണ്ടിരിക്കെയാണ് യുകെയിൽ ഒരു ചികിത്സയും ലഭിക്കാതെ പ്രായമായവർ മരണത്തിനു വേണ്ടി വെറുതെ നിന്ന് കൊടുക്കുന്നത് എന്നത് തികച്ചും അവിശ്വസനീയമായ വസ്തുതയാണ് . ഓരോ നേഴ്സിങ് ഹോമുകളിലും കോഴി വസന്ത പിടിപെട്ടു കൂട്ടത്തോടെ പക്ഷികൾ മരിച്ചു വീഴുന്നതിനു സമാനമായാണ് വൃദ്ധർ പിടഞ്ഞു വീഴുന്നതെന്നു നേഴ്സിങ് ജീവനക്കാർ തന്നെ സാക്ഷ്യപെടുത്തുമ്പോൾ ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യ ക്ഷേമം എന്ന മുഖം മൂടി കൂടിയാണ് അഴിഞ്ഞു വീഴുന്നത് .
എന്തുകൊണ്ടാണ് നേഴ്സിങ് ഹോമുകളിൽ കോവിഡ് രോഗികൾ അനായാസം മരണത്തിനു കീഴടങ്ങുന്നത് ? ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ആദ്യമായി ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഗ്ലാസ്ഗോയിലെ ഒരു നേഴ്സിങ് ഹോമിൽ 13 രോഗികൾ ഒരാഴ്ച കൊണ്ട് മരിച്ചു വീണത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് .ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് നേഴ്സിങ് ഹോമുകളിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാർ ബ്രിട്ടീഷ് മലയാളിയെ അറിയിക്കുന്നത് . ക്രോയ്ഡോണിലേ ഒരു നേഴ്സിങ് ഹോമിൽ കഴിഞ്ഞ ആഴ്ച തന്നെ പത്തു രോഗികൾ മരിച്ചു കഴിഞ്ഞു .
അടുത്ത 16 പേര് ഏതു നിമിഷവും മരണത്തെ പ്രതീക്ഷിക്കുന്നു . ഈ നേഴ്സിങ് ഹോമിൽ ആകെയുള്ളത് 40 ഓളം വൃദ്ധരാണ് . ഇതാരത്തിൽ രാജ്യത്തെ എല്ലാ നേഴ്സിങ് ഹോമുകളിലും വൃദ്ധർ പിടഞ്ഞു വീണു മരിക്കുകയാണ് . കാരണം വളരെ ലളിതം , അവർക്കാവശ്യമായ പ്രാഥമിക ഒരു ചികിത്സയും ലഭിക്കുന്നില്ല , അഥവാ സർക്കാർ അത് മനപ്പൂർവം തടഞ്ഞിരിക്കുകയാണ്.ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലനം നടത്തിയിരുന്നവർ എന്ന് വീമ്പിളക്കിയിരുന്ന ബ്രിട്ടന്റെ അതി ദയനീയമായ ഒരു കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത് . ഒരു ജലദോഷ പനി വന്നാൽ ഡോക്ടറും ആംബുലൻസ് സേവനവും അടക്കം ഉള്ള സംവിധാനങ്ങൾ ഒരു ഫോൺ കോളിനും അഞ്ചു മിനിട്ടു സമയത്തിനും അപ്പുറം ഏതാനും ആഴ്ചകൾക്കു മുൻപ് വരെ അരികിൽ നിന്ന ഒരു രാജ്യത്താണ് അത്തരം സേവനങ്ങൾ എല്ലാം അപ്രാപ്യമായിരിക്കുന്നത് . കാൽ തെറ്റി വീണാൽ 95 വയസുള്ള ആൾക്കും തുടയെല്ല് ശസ്ത്രക്രിയയും പേസ്മേക്കകർ അടക്കമുള്ള ചിലവേറിയ ശസ്ത്രക്രിയയും നടത്തിയിരുന്ന രാജ്യത്താണ് കോവിഡ് വന്നതോടെ ഒരു ഡോക്ടറെ ഫോണിൽ പോലും വിളിക്കാൻ സാധിക്കാതെ വൃദ്ധർ മരണത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നത് .അത്യസാന്ന നിലയിൽ പോലും ആംബുലൻസ് വിളിക്കാനാകില്ല . നേഴ്സിങ് ഹോം ജീവനക്കാരും കുടുംബ അംഗങ്ങളെല്ലാം വെറും നിസ്സഹായാർ . ഒന്നും ചെയ്യാനില്ല . ഒരു വൃദ്ധ രോഗി പോലും ആശുപത്രിയിൽ എത്താൻ പാടില്ലെന്ന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത് . അതിനർത്ഥം ഇറ്റലിയിലും സ്പെയിനിലും സംഭവിച്ച പോലെ ബ്രിട്ടനും വൃദ്ധരായവരെ മരിക്കാൻ അനുവദിച്ചിരിക്കുന്നു . ഇതാണോ മാർച്ച് 12 നു ബോറിസ് ജോൺസൺ പറഞ്ഞതിന്റെ അർഥം . എങ്കിൽ മിസ്റ്റർ ബോറിസ് ജോൺസൺ , നിങ്ങളൊരു മഹാ നുണയനാണ് . സത്യം ജനങ്ങളിൽ നിന്നും മറച്ചു വച്ച ഭരണാധികാരി .
ഓരോ ദിവസവും മരിച്ചു വീഴുന്നവരുടെ എണ്ണപ്പെരുപ്പം കണ്ടു ബ്രിട്ടീഷ് ജനത ഭ്രാന്തമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് . ഒരു ദിവസം തന്നെ 700 ലേറെ പേരുടെ മരണം കണ്ട രാജ്യം അടുത്ത ദിവസങ്ങളിൽ അത് ആയിരം പേരിലേക്ക് വളരുന്നതിനെ ഭീതിയോടെയാണ് വീക്ഷിക്കുന്നത് . ഒരു സാധാരണ പനിയുടെയും ചുമയുടെയും രോഗ ലക്ഷണത്തോടെ എത്തുന്ന കോവിഡിനെ പ്രതിരോധിക്കാൻ മരുന്നുകളും പ്രാഥമിക ചികിത്സയും നൽകുന്നതിൽ എന്തുകൊണ്ടാണ് ബ്രിട്ടൻ വലിയൊരു പരാജയമായി മാറിയിരിക്കുന്നത് . മരിക്കാൻ കിടക്കുന്ന രോഗിക്ക് ശ്വാസ തടസം ഒഴിവാക്കാൻ കഫം പുറത്തെടുക്കുന്ന സക്ഷൻ , ശ്വാസകോശത്തിന് വായു നൽകുന്ന വെന്റിലേറ്റർ , കൃത്രിമ ശ്വസന സഹായം എന്നിവയൊക്കെ എന്തെ ബ്രിട്ടനിലെ വൃദ്ധർക്കു നിക്ഷേധിക്കപ്പെട്ടു? ബ്രിട്ടൻ , നാളെകളിൽ ലോകത്തോട് തന്നെ മറുപടി പറയേണ്ടി വരുന്ന ഗുരുതരമായ തെറ്റ് കൂടിയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഒരു ജീവിതകാലം മുഴുവൻ പണിയെടുത്തു അതിൽ നിന്നുള്ള നികുതിപ്പണം സർക്കാരിന് നൽകിയ ശേഷം തന്റെ ജീവിതത്തിന്റെ അന്ത്യ നാളുകൾ ഭരണാധികാരികളെ വിശ്വസിച്ചു ഏൽപ്പിച്ച ഒരു ജനതയാണ് അവസാന ശ്വാസം നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുന്നത് . ഇത്ര വലിയ ക്രൂരത ലോകത്തു മറ്റൊരിടത്തും ഇപ്പോൾ കാണാനാകില്ല .
ദിവസന്തങ്ങൾക്കകം നാലായിരം പേരെ ചികിൽസിക്കാൻ കെൽപ്പുള്ള നൈറ്റിംഗേൽ ആശുപത്രി പണിതുയർത്തിയ ബ്രിട്ടന് എന്തുകൊണ്ട് അത്തരം സംവിധാനങ്ങൾ കൂടുതൽ സൃഷ്ടിച്ചു ഈ വൃദ്ധ ജനതയെ രക്ഷിക്കാനായില്ല ? അവരുടെ ജീവനുകൾ ചുരുങ്ങിയ പക്ഷം അവരുടെ കുടുംബത്തിന് കൂടിയെങ്കിലും പ്രധാനമല്ലേ. നേഴ്സിങ് ഹോമുകളിൽ ഉള്ളത് കൂടാതെ ക്രോയ്ഡോൺ അടക്കമുള്ള പ്രദേശങ്ങളിൽ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളിലും വീട്ടുകാരുടെ സംരക്ഷണയിൽ ആയിരക്കണക്കിന് വൃദ്ധർ ജീവിക്കുന്നുണ്ട് . ഏകദേശം 15 ലക്ഷം വൃദ്ധരാണ് സോക്ഷ്യൽ കെയർ സംവിധാനത്തിൽ ഉള്ളതെന്നാണ് സർക്കാർ കണക്ക്. ഇവർക്കാർക്കും ചകിത്സ വേണ്ടന്നാണോ സർക്കാർ നയം ? വൃദ്ധയായ അമ്മക്ക് കോവിഡ് കാലത്തു ഒരു പനിപോലും വരാതെ കാക്കണമേയെന്നാണ് ക്രോയ്ഡോണിലേ മലയാളിയായ കുടുംബം ഈ ഫീച്ചർ തയാറാകുന്നതിന്റെ ഭാഗമായി വിളിച്ചപ്പോൾ തങ്ങളുടെ ആശങ്ക പങ്കിട്ടത് . വൃദ്ധർ ഉള്ള മുഴുവൻ വീടുകളിലെയും ഭയവും പ്രാർത്ഥനയും ഇപ്പോൾ മറ്റൊന്നല്ല .
എന്തുകൊണ്ടാണ് ഇത്തരം ഒരു വലിയ തെറ്റിലേക്ക് ബ്രിട്ടൻ എത്തിപ്പെട്ടത് . അതിനു കൃത്യമായ ഉത്തരം ഇപ്പോൾ ലഭ്യമല്ല , വെറും നിഗമനങ്ങൾ മാത്രമാണ് നല്കാനാകുന്നത് . സോഷ്യൽ കെയർ സംവിധാനത്തിനായി 140 ബില്യൺ പൗണ്ട് ബജറ്റിൽ മാറ്റിവച്ച ഒരു സർക്കാർ അതൊരു ഭാരമായി കണക്കാക്കുകയാണോ ? അതിൽ നിന്നും അല്പം ഇളവ് കിട്ടാൻ സോഷ്യൽ കെയർ സംവിധാനത്തെ പരിപൂർണമായും ആശ്രയിക്കുന്ന വൃദ്ധ ജനതയെ ഇല്ലാതാക്കാൻ ഇതൊരു അവസരമായി ബോറിസ് സർക്കാർ കരുതിക്കാണുമോ. അല്ലെങ്കിൽ വൃദ്ധർക്കു കൊറോണ ഭീതിയിൽ വൈദ്യ സഹായം നിക്ഷേധിക്കപ്പെടുന്നതിന് കാരണമെന്ത് ? മരണക്കിടക്കയിൽ പോലും ഒരു ഡോക്ടറുടെയോ ആധുനിക വൈദ്യ സംവിധാനത്തിന്റെയും സേവനം ഈ പാവം രോഗികൾക്കു നിക്ഷേധിച്ചതു എന്തിനു ? തീർച്ചയായും ഒരു നാൾ ഇന്നത്തെ ഭരണാധികാരികൾ മറുപടി പറയേണ്ടി വരും . ലോകം ഇപ്പോൾ കരുതുന്ന പോലെ ബ്രിട്ടനിൽ കോവിഡ് ബാധയിൽ മരിച്ചു വീഴുന്നവർ മുഴുവൻ അങ്ങനെ മരിക്കേണ്ടി വരുന്നവരല്ല . കുറെയധികം പേരെങ്കിലും ചികിത്സ നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു വീണു മരിച്ചവരാണ് , അതാണ് സത്യം. ബ്രിട്ടീഷ് ബാധ്യമങ്ങളും ഇപ്പോൾ പഴിക്കുന്നത് സർക്കാർ സംവിധാനങ്ങളെ തന്നെ.
- TODAY
- LAST WEEK
- LAST MONTH
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- ഉണ്ണികുട്ടന്റെ വാളുവെയ്പ്പിൽ തെളിഞ്ഞത് ടിപി കേസ് പ്രതിയുടെ മദ്യപാനം; സിക്ക ഗ്രൗണ്ടിൽ നിന്നും കോവിഡിന് മരുന്നടി യന്ത്രത്തിൽ ഒളിപ്പിച്ചു കടത്തിയത് വൈറ്റ് റം; കൊടി സുനിയുടെ അച്ചാറ് കൂട്ടിയുള്ള വെള്ളമടിക്ക് സംഘാടകനായത് സൂര്യനെല്ലി പ്രതി ധർമ്മരാജൻ വക്കീലും; തിരുവനന്തപുരം സെൻട്രൽ ജയിൽ സംഭവിച്ചത് ഗുരുതര വീഴ്ച; നാണക്കേട് ഭയന്ന് രഹസ്യമാക്കിയ സത്യം പുറത്ത്
- ലോറിയിൽ വരെ എസി എത്തി; എങ്കിലും ഉപയോഗത്തിന്റെ കാര്യം എത്രപേർക്കറിയും; വാഹനങ്ങളിൽ എസി ഉപയോഗിക്കുമ്പോൾ ചെയ്തുകൂടാത്ത കാര്യങ്ങൾ ഇങ്ങനെ
- ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയിൽ 'മരക്കാർ: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയിൽ റീലീസിന് ആശിർവാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോൾ മരയ്ക്കാർ വിവാദവും
- പ്രശാന്തിനെ തകർക്കാൻ സുധീരനെ ഇറക്കാൻ യുഡിഎഫിൽ സജീവ ആലോചന; ജിജി തോംസന്റെ പേര് ഉയർന്നെങ്കിലും ബ്ലാക്മെയിൽ കേസ് വിനയാകും; മത്സരിക്കാൻ ചാമക്കാലയും സന്നദ്ധൻ; പാട്ടുകാരൻ വേണുഗോപാലും സാധ്യതാ പട്ടികയിൽ; ബിജെപിയുടെ മുമ്പിൽ സുരേഷ് ഗോപിയും വിവി രാജേഷും; വട്ടിയൂർക്കാവിൽ തീരുമാനം എടുക്കാനാവാതെ യുഡിഎഫും ബിജെപിയും
- മാമനോടൊന്നും തോന്നല്ലേ പൊലീസേ.. പണി ബാറിലായിരുന്നു; പൊലീസ് മാമന്റെ വായടപ്പിച്ച യുവാവിന് കയ്യടിച്ച് സോഷ്യൽമീഡിയ
- ആരോഗ്യ പ്രശ്നങ്ങൾ കാരണം മാത്യു ടി തോമസ് മത്സരിക്കില്ല: തിരുവല്ലയിൽ ഇക്കുറി സിപിഎമ്മും കോൺഗ്രസും നേർക്കു നേർ: ആർ സനൽകുമാർ എൽഡിഎഫ് സ്ഥാനാർത്ഥിയാകും: കോൺഗ്രസിൽ ആരു മത്സരിക്കണമെന്ന് പിജെ കുര്യൻ തീരുമാനിക്കും: അനൂപ് ആന്റണി ബിജെപി സ്ഥാനാർത്ഥി
- ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാൻ വിഷ്ണുവിനെ; ക്ഷേത്രത്തിൽ പൂജിക്കാനെത്തിച്ച സ്കൂട്ടർ തകർത്ത് ഓടിയ ആന നാടിനെ മുൾമുനയിൽ നിർത്തിയത് രണ്ട് മണിക്കൂറോളം
- ചൈനയുടെ ഹോംഗ്കോംഗിലെ ഇടപെടലിനെതിരെ പ്രതികരിച്ച ആസ്ട്രേലിയക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തി കമ്മ്യുണിസ്റ്റ് രാജ്യം; വുഹാൻ ലാബിലെ ശാസ്ത്രജ്ഞന്മാർ കുഴഞ്ഞു വീണിട്ടും കൊറോണയെ കുറിച്ച് മിണ്ടാതെ ചതിച്ചതിന്റെ റിപ്പോർട്ടുമായി അമേരിക്ക; ലോകത്തെ മുൾമുനയിൽ നിർത്തി നേടുന്ന ചൈനീസ് ക്രൂരത ഇങ്ങനെ
- വൈസ് പ്രസിഡണ്ട് മാത്രമല്ല അമേരിക്കൻ പ്രസിഡണ്ടും ഇന്ത്യാക്കാരൻ; ജോ ബൈഡന്റെ പൂർവ്വികൻ ബ്രിട്ടനിൽ നിന്നും ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ ജോലി ചെയ്യാൻ മുംബൈയിലേക്ക് മാറിയ ആൾ; വൈസ് പ്രസിഡണ്ടിന്റെ അമ്മ തമിഴ്നാട്ടിൽ ജനിച്ചു വളർന്നെങ്കിൽ പ്രസിഡണ്ടും ഇന്ത്യൻ പാരമ്പര്യത്തിൽ; വാർത്തയാക്കി ലോക മാധ്യമങ്ങൾ
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- ഓണമുണ്ണാൻ പാടില്ല, ക്രിസ്മസിന് കേക്ക് മുറിക്കാൻ പാടില്ല, അരവണപ്പായസം കുടിക്കാൻ പാടില്ല; അതൊക്കെ ഹറാം ആണെന്ന് പറഞ്ഞു നടന്നത് ഓർമ്മയുണ്ടോ; ആലോചിക്കണമായിരുന്നു കൊടുത്താൽ കൊല്ലത്തും കിട്ടുന്ന കാലമാണിതെന്ന്; ഡോ ആരിഫ് ഹുസൈൻ തെരുവത്ത് എഴുതുന്നു
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- ചുറ്റിലും അർദ്ധനഗ്നരായ സുന്ദരികളുമായി ചുറ്റി നടന്നു ഇസ്ലാമിക പ്രഭാഷണം നടത്തി; ആയിരത്തിലേറെ സ്ത്രീകളേയും കുട്ടികളേയും ദുരുപയോഗിച്ചതിന് അകത്താകുന്നത് 1000 വർഷം; ഇസ്ലാമിന്റെ പേരിൽ പീഡനം തൊഴിലാക്കിയവന്റെ അവസ്ഥയിങ്ങനെ
- കെവി തോമസിന് സീറ്റ് ഉറപ്പ്; എൻ എസ് എസിനെ അടുപ്പിക്കാൻ പിജെ കുര്യനും സ്ഥാനാർത്ഥിയാകും; ചെന്നിത്തല ഹരിപ്പാടും ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിലും; തിരുവഞ്ചൂർ കോട്ടയത്ത്; മുല്ലപ്പള്ളിക്ക് താൽപ്പര്യം കൊടുവള്ളിയുടെ ക്യാപ്ടനാകാൻ; മുഖ്യമന്ത്രി കസേര നോട്ടമിട്ട് കോൺഗ്രസിൽ സ്ഥാനാർത്ഥി മോഹികൾ ഏറെ
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്