കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾക്ക് വരെ കോവിഡ് ഭേദമാവുമ്പോൾ യുകെയിൽ പ്രായമായവരെ ഒരു ചികിത്സയും ലഭിക്കാതെ മരണത്തിന് വിട്ടുകൊടുക്കുന്നു! ഓരോ നേഴ്സിങ് ഹോമുകളിലും വയോധികർ കോഴി വസന്ത പിടിപെട്ട പക്ഷികളെപ്പോലെ കൂട്ടത്തോടെ മരിക്കുന്നു; ആശുപത്രികളിലും വീടുകളിലുമായി എത്രപേർ മരിച്ചുവെന്ന് കണക്കുപോലുമില്ല; സോഷ്യൽ കെയർ ഒരു ഭാരമായാണോ സർക്കാർ കാണുന്നത്; ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യക്ഷേമ മുഖം മൂടിയിലേക്ക് ഒരു അന്വേഷണം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ''നമുക്ക് നമ്മുടെ പ്രിയപ്പെട്ടവരേ നഷ്ടമായേക്കും ''- മാർച്ച് 12 നു രാജ്യത്തെ അഭിസംബോധന ചെയ്യവേ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ പറഞ്ഞ വാക്കുകൾ ആണിത് . ഒരു രാജ്യത്തിന്റെ തലവൻ ഒരിക്കലും പറയാൻ ആഗ്രഹിക്കാത്ത കാര്യം . പക്ഷെ ബോറിസ് ഒരു നുണയൻ ആയി മാറുകകയായിരുന്നോ ആ വാക്കുകളിലൂടെ ? കോവിഡ് ലോകം ഒന്നാകെ ഒരു തീക്കാറ്റ് പോലെ ആഞ്ഞടിക്കാൻ തയ്യാറെടുക്കുമ്പോളാണ് മുൻകൂർ ആയി ബോറിസ് ഈ പ്രഖ്യാപനം നടത്തുന്നത് . ബോറിസ് ഇതുപറയുമ്പോൾ യുകെയിലെ പോസിറ്റീവ് കോവിഡ് രോഗികൾ 596 പേരും മരണം വെറും പത്തും മാത്രമായിരുന്നു.
അന്ന് താനടക്കമുള്ള ആളുകൾ കോവിഡ് ബാധിച്ച് ആശുപത്രിയിൽ ആവമെന്ന് അദ്ദേഹം സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല. ആ ഘട്ടത്തിൽ സർക്കാർ കരുതിയത് ഏറിയാൽ 5000 - 10000 നും ഇടയിൽ രോഗികളെ ആണെന്നും ചീഫ് സയന്റിഫിക് ഓഫിസർ പാട്രിക് വാലൻസ് അതേ പത്രസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു . എന്നിട്ടും മറ്റു പല രാജ്യങ്ങൾ ചെയ്തതുപോലെ കോവിഡ് പ്രതിരോധത്തിനായി രാജ്യം ലോക് ഡൗൺ ചെയ്യുകയോ എന്തിനു സ്കൂളുകൾ , ഹോട്ടലും പബും ഒക്കെ ഉൾപ്പെടുന്ന പൊതു സ്ഥലങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്താനോ ബ്രിട്ടൻ തയ്യാറായിരുന്നില്ല . ബോറിസ് ജോൺസണും പാട്രിക് വാലൻസും ഒക്കെ പെരും നുണകൾ പറഞ്ഞു ബ്രിട്ടീഷ് ജനതയെ വഞ്ചിക്കുക ആയിരുന്നോ ?
മാർച്ച് 12 ൽ നിന്നും ഏപ്രിൽ നാലിൽ എത്തിയപ്പോൾ 41903 രോഗികളും 4313 മരണവുമാണ് ബ്രിട്ടൻ കണ്ടുകൊണ്ടിരിക്കുന്നത് . ഇതെങ്ങനെ സംഭവിച്ചു? സർക്കാരിന്റെ സകല കണക്കുകളും തെറ്റിച്ചു എങ്ങനെ രോഗികളും മരണവും ഇപ്രകാരം പെരുകി കയറി . കഴിഞ്ഞ മാസം അവസാന വാരത്തിൽ ''ദി ലാൻസെറ്റ്'' എന്ന വെബ് പോർട്ടൽ ചൂണ്ടിക്കാണിച്ച വിധം ബ്രിട്ടീഷ് സർക്കാർ ലോകാരോഗ്യ സംഘടനാ അടക്കം ഉള്ളവരുടെ നിർദ്ദേശങ്ങൾ കാറ്റിൽ പറത്തി പ്രവർത്തിച്ചത് മാത്രമാണോ കാരണം ? അതോ ബ്രിട്ടീഷ് ജനത അറിയാതെ പോയ ചില ദുഷ്ട ചിന്തകൾ കോവിഡ് മരണങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്നുണ്ടോ ? ഓരോ ദിവസവും പെരുകി കയറുന്ന കോവിഡ് മരണങ്ങൾ മുന്നോട്ടു വയ്ക്കുന്ന ചില ദൃഷ്ട്ടാന്തങ്ങൾ ഞെട്ടിപ്പിക്കുന്നതാണു .
അടുത്തറിയുമ്പോൾ ഭീകരത തോന്നും വിധമാണ് ബ്രിട്ടീഷ് സർക്കാർ കോവിഡ് രോഗ വ്യാപനത്തെ കൈകാര്യം ചെയ്തതെന്നും ഉള്ള വെളിപ്പെടുത്തലുകളാണ് മറുനാടൻ മലയാളി നടത്തിയ അനൗഷണത്തിൽ ഇപ്പോൾ പുറത്തു വരുന്നത്. യഥാർത്ഥത്തിൽ എത്ര കോവിഡ് രോഗികളാണ് എൻഎച്എസ് ആശുപത്രികളിൽ മരിച്ചത് ? എത്ര പേരാണ് സോഷ്യൽ കെയർ സംരക്ഷണത്തിൽ വീടുകളിൽ കഴിഞ്ഞിരുന്നവർ മരണത്തിനൊപ്പം നടന്നെത്തിയത് ? എത്ര പേരാണ് നേഴ്സിങ് ഹോമുകളിൽ സ്വയം മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുന്നത് ? ഇതിന്റെയൊക്കെ വേർതിരിച്ച കണക്കുകൾ എന്നെങ്കിലും പുറത്തു വരാതിരിക്കുമോ ? നിലവിൽ ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ നേഴ്സിങ് ഹോമുകളിലും സോഷ്യൽ കെയർ സംരക്ഷണത്തിലും കഴിഞ്ഞ വൃദ്ധരാണ് ഏറ്റവും അധികം മരണത്തിനു കീഴടങ്ങിയിരിക്കുന്നത് .
കേരളത്തിൽ 93 ഉം 88 ഉം വയസായ രോഗികൾ വരെ കോവിഡിൽ നിന്നും ജീവിതത്തിലേക്ക് മടങ്ങി എത്തി എന്ന വാർത്തകൾ കേട്ടുകൊണ്ടിരിക്കെയാണ് യുകെയിൽ ഒരു ചികിത്സയും ലഭിക്കാതെ പ്രായമായവർ മരണത്തിനു വേണ്ടി വെറുതെ നിന്ന് കൊടുക്കുന്നത് എന്നത് തികച്ചും അവിശ്വസനീയമായ വസ്തുതയാണ് . ഓരോ നേഴ്സിങ് ഹോമുകളിലും കോഴി വസന്ത പിടിപെട്ടു കൂട്ടത്തോടെ പക്ഷികൾ മരിച്ചു വീഴുന്നതിനു സമാനമായാണ് വൃദ്ധർ പിടഞ്ഞു വീഴുന്നതെന്നു നേഴ്സിങ് ജീവനക്കാർ തന്നെ സാക്ഷ്യപെടുത്തുമ്പോൾ ഒരു വികസിത രാജ്യത്തിന്റെ സാമൂഹ്യ ക്ഷേമം എന്ന മുഖം മൂടി കൂടിയാണ് അഴിഞ്ഞു വീഴുന്നത് .
എന്തുകൊണ്ടാണ് നേഴ്സിങ് ഹോമുകളിൽ കോവിഡ് രോഗികൾ അനായാസം മരണത്തിനു കീഴടങ്ങുന്നത് ? ഈ റിപ്പോർട്ട് തയ്യാറാക്കുമ്പോൾ ആദ്യമായി ബിബിസി അടക്കമുള്ള മാധ്യമങ്ങൾ ഗ്ലാസ്ഗോയിലെ ഒരു നേഴ്സിങ് ഹോമിൽ 13 രോഗികൾ ഒരാഴ്ച കൊണ്ട് മരിച്ചു വീണത് റിപ്പോർട്ട് ചെയ്തിരിക്കുകയാണ് .ഇത് ഒറ്റപ്പെട്ട സംഭവം അല്ലെന്നാണ് നേഴ്സിങ് ഹോമുകളിൽ ജോലി ചെയ്യുന്ന മലയാളി ജീവനക്കാർ ബ്രിട്ടീഷ് മലയാളിയെ അറിയിക്കുന്നത് . ക്രോയ്ഡോണിലേ ഒരു നേഴ്സിങ് ഹോമിൽ കഴിഞ്ഞ ആഴ്ച തന്നെ പത്തു രോഗികൾ മരിച്ചു കഴിഞ്ഞു .
അടുത്ത 16 പേര് ഏതു നിമിഷവും മരണത്തെ പ്രതീക്ഷിക്കുന്നു . ഈ നേഴ്സിങ് ഹോമിൽ ആകെയുള്ളത് 40 ഓളം വൃദ്ധരാണ് . ഇതാരത്തിൽ രാജ്യത്തെ എല്ലാ നേഴ്സിങ് ഹോമുകളിലും വൃദ്ധർ പിടഞ്ഞു വീണു മരിക്കുകയാണ് . കാരണം വളരെ ലളിതം , അവർക്കാവശ്യമായ പ്രാഥമിക ഒരു ചികിത്സയും ലഭിക്കുന്നില്ല , അഥവാ സർക്കാർ അത് മനപ്പൂർവം തടഞ്ഞിരിക്കുകയാണ്.ലോകത്തിലെ ഏറ്റവും മികച്ച ആരോഗ്യ പരിപാലനം നടത്തിയിരുന്നവർ എന്ന് വീമ്പിളക്കിയിരുന്ന ബ്രിട്ടന്റെ അതി ദയനീയമായ ഒരു കാഴ്ചയാണ് ഇപ്പോൾ പുറത്തു വരുന്നത് . ഒരു ജലദോഷ പനി വന്നാൽ ഡോക്ടറും ആംബുലൻസ് സേവനവും അടക്കം ഉള്ള സംവിധാനങ്ങൾ ഒരു ഫോൺ കോളിനും അഞ്ചു മിനിട്ടു സമയത്തിനും അപ്പുറം ഏതാനും ആഴ്ചകൾക്കു മുൻപ് വരെ അരികിൽ നിന്ന ഒരു രാജ്യത്താണ് അത്തരം സേവനങ്ങൾ എല്ലാം അപ്രാപ്യമായിരിക്കുന്നത് . കാൽ തെറ്റി വീണാൽ 95 വയസുള്ള ആൾക്കും തുടയെല്ല് ശസ്ത്രക്രിയയും പേസ്മേക്കകർ അടക്കമുള്ള ചിലവേറിയ ശസ്ത്രക്രിയയും നടത്തിയിരുന്ന രാജ്യത്താണ് കോവിഡ് വന്നതോടെ ഒരു ഡോക്ടറെ ഫോണിൽ പോലും വിളിക്കാൻ സാധിക്കാതെ വൃദ്ധർ മരണത്തിലേക്ക് എത്തപ്പെട്ടിരിക്കുന്നത് .അത്യസാന്ന നിലയിൽ പോലും ആംബുലൻസ് വിളിക്കാനാകില്ല . നേഴ്സിങ് ഹോം ജീവനക്കാരും കുടുംബ അംഗങ്ങളെല്ലാം വെറും നിസ്സഹായാർ . ഒന്നും ചെയ്യാനില്ല . ഒരു വൃദ്ധ രോഗി പോലും ആശുപത്രിയിൽ എത്താൻ പാടില്ലെന്ന നിർദ്ദേശമാണ് സർക്കാർ നൽകിയിരിക്കുന്നത് . അതിനർത്ഥം ഇറ്റലിയിലും സ്പെയിനിലും സംഭവിച്ച പോലെ ബ്രിട്ടനും വൃദ്ധരായവരെ മരിക്കാൻ അനുവദിച്ചിരിക്കുന്നു . ഇതാണോ മാർച്ച് 12 നു ബോറിസ് ജോൺസൺ പറഞ്ഞതിന്റെ അർഥം . എങ്കിൽ മിസ്റ്റർ ബോറിസ് ജോൺസൺ , നിങ്ങളൊരു മഹാ നുണയനാണ് . സത്യം ജനങ്ങളിൽ നിന്നും മറച്ചു വച്ച ഭരണാധികാരി .
ഓരോ ദിവസവും മരിച്ചു വീഴുന്നവരുടെ എണ്ണപ്പെരുപ്പം കണ്ടു ബ്രിട്ടീഷ് ജനത ഭ്രാന്തമായ അവസ്ഥയിലൂടെയാണ് കടന്നു പോകുന്നത് . ഒരു ദിവസം തന്നെ 700 ലേറെ പേരുടെ മരണം കണ്ട രാജ്യം അടുത്ത ദിവസങ്ങളിൽ അത് ആയിരം പേരിലേക്ക് വളരുന്നതിനെ ഭീതിയോടെയാണ് വീക്ഷിക്കുന്നത് . ഒരു സാധാരണ പനിയുടെയും ചുമയുടെയും രോഗ ലക്ഷണത്തോടെ എത്തുന്ന കോവിഡിനെ പ്രതിരോധിക്കാൻ മരുന്നുകളും പ്രാഥമിക ചികിത്സയും നൽകുന്നതിൽ എന്തുകൊണ്ടാണ് ബ്രിട്ടൻ വലിയൊരു പരാജയമായി മാറിയിരിക്കുന്നത് . മരിക്കാൻ കിടക്കുന്ന രോഗിക്ക് ശ്വാസ തടസം ഒഴിവാക്കാൻ കഫം പുറത്തെടുക്കുന്ന സക്ഷൻ , ശ്വാസകോശത്തിന് വായു നൽകുന്ന വെന്റിലേറ്റർ , കൃത്രിമ ശ്വസന സഹായം എന്നിവയൊക്കെ എന്തെ ബ്രിട്ടനിലെ വൃദ്ധർക്കു നിക്ഷേധിക്കപ്പെട്ടു? ബ്രിട്ടൻ , നാളെകളിൽ ലോകത്തോട് തന്നെ മറുപടി പറയേണ്ടി വരുന്ന ഗുരുതരമായ തെറ്റ് കൂടിയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് . ഒരു ജീവിതകാലം മുഴുവൻ പണിയെടുത്തു അതിൽ നിന്നുള്ള നികുതിപ്പണം സർക്കാരിന് നൽകിയ ശേഷം തന്റെ ജീവിതത്തിന്റെ അന്ത്യ നാളുകൾ ഭരണാധികാരികളെ വിശ്വസിച്ചു ഏൽപ്പിച്ച ഒരു ജനതയാണ് അവസാന ശ്വാസം നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു മരിച്ചു കൊണ്ടിരിക്കുന്നത് . ഇത്ര വലിയ ക്രൂരത ലോകത്തു മറ്റൊരിടത്തും ഇപ്പോൾ കാണാനാകില്ല .
ദിവസന്തങ്ങൾക്കകം നാലായിരം പേരെ ചികിൽസിക്കാൻ കെൽപ്പുള്ള നൈറ്റിംഗേൽ ആശുപത്രി പണിതുയർത്തിയ ബ്രിട്ടന് എന്തുകൊണ്ട് അത്തരം സംവിധാനങ്ങൾ കൂടുതൽ സൃഷ്ടിച്ചു ഈ വൃദ്ധ ജനതയെ രക്ഷിക്കാനായില്ല ? അവരുടെ ജീവനുകൾ ചുരുങ്ങിയ പക്ഷം അവരുടെ കുടുംബത്തിന് കൂടിയെങ്കിലും പ്രധാനമല്ലേ. നേഴ്സിങ് ഹോമുകളിൽ ഉള്ളത് കൂടാതെ ക്രോയ്ഡോൺ അടക്കമുള്ള പ്രദേശങ്ങളിൽ ആയിരക്കണക്കിന് മലയാളി കുടുംബങ്ങളിലും വീട്ടുകാരുടെ സംരക്ഷണയിൽ ആയിരക്കണക്കിന് വൃദ്ധർ ജീവിക്കുന്നുണ്ട് . ഏകദേശം 15 ലക്ഷം വൃദ്ധരാണ് സോക്ഷ്യൽ കെയർ സംവിധാനത്തിൽ ഉള്ളതെന്നാണ് സർക്കാർ കണക്ക്. ഇവർക്കാർക്കും ചകിത്സ വേണ്ടന്നാണോ സർക്കാർ നയം ? വൃദ്ധയായ അമ്മക്ക് കോവിഡ് കാലത്തു ഒരു പനിപോലും വരാതെ കാക്കണമേയെന്നാണ് ക്രോയ്ഡോണിലേ മലയാളിയായ കുടുംബം ഈ ഫീച്ചർ തയാറാകുന്നതിന്റെ ഭാഗമായി വിളിച്ചപ്പോൾ തങ്ങളുടെ ആശങ്ക പങ്കിട്ടത് . വൃദ്ധർ ഉള്ള മുഴുവൻ വീടുകളിലെയും ഭയവും പ്രാർത്ഥനയും ഇപ്പോൾ മറ്റൊന്നല്ല .
എന്തുകൊണ്ടാണ് ഇത്തരം ഒരു വലിയ തെറ്റിലേക്ക് ബ്രിട്ടൻ എത്തിപ്പെട്ടത് . അതിനു കൃത്യമായ ഉത്തരം ഇപ്പോൾ ലഭ്യമല്ല , വെറും നിഗമനങ്ങൾ മാത്രമാണ് നല്കാനാകുന്നത് . സോഷ്യൽ കെയർ സംവിധാനത്തിനായി 140 ബില്യൺ പൗണ്ട് ബജറ്റിൽ മാറ്റിവച്ച ഒരു സർക്കാർ അതൊരു ഭാരമായി കണക്കാക്കുകയാണോ ? അതിൽ നിന്നും അല്പം ഇളവ് കിട്ടാൻ സോഷ്യൽ കെയർ സംവിധാനത്തെ പരിപൂർണമായും ആശ്രയിക്കുന്ന വൃദ്ധ ജനതയെ ഇല്ലാതാക്കാൻ ഇതൊരു അവസരമായി ബോറിസ് സർക്കാർ കരുതിക്കാണുമോ. അല്ലെങ്കിൽ വൃദ്ധർക്കു കൊറോണ ഭീതിയിൽ വൈദ്യ സഹായം നിക്ഷേധിക്കപ്പെടുന്നതിന് കാരണമെന്ത് ? മരണക്കിടക്കയിൽ പോലും ഒരു ഡോക്ടറുടെയോ ആധുനിക വൈദ്യ സംവിധാനത്തിന്റെയും സേവനം ഈ പാവം രോഗികൾക്കു നിക്ഷേധിച്ചതു എന്തിനു ? തീർച്ചയായും ഒരു നാൾ ഇന്നത്തെ ഭരണാധികാരികൾ മറുപടി പറയേണ്ടി വരും . ലോകം ഇപ്പോൾ കരുതുന്ന പോലെ ബ്രിട്ടനിൽ കോവിഡ് ബാധയിൽ മരിച്ചു വീഴുന്നവർ മുഴുവൻ അങ്ങനെ മരിക്കേണ്ടി വരുന്നവരല്ല . കുറെയധികം പേരെങ്കിലും ചികിത്സ നിക്ഷേധിക്കപ്പെട്ടു പിടഞ്ഞു വീണു മരിച്ചവരാണ് , അതാണ് സത്യം. ബ്രിട്ടീഷ് ബാധ്യമങ്ങളും ഇപ്പോൾ പഴിക്കുന്നത് സർക്കാർ സംവിധാനങ്ങളെ തന്നെ.
Stories you may Like
- ഇനി ആവശ്യത്തിന് ജീവനക്കാരെ കിട്ടാതെ യുകെ കെയർ ഹോമുകൾ വലഞ്ഞേക്കും
- മലയാളി കെയർ ജീവനക്കാരന് യുകെയിൽ ജയിൽശിക്ഷ
- പുതിയ കെയർ വിസാ നിയമങ്ങൾ വൻ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് മുന്നറിയിപ്പ്
- മാഞ്ചസ്റ്ററിൽ പെട്ട യുവതി രക്ഷപ്പെടുമ്പോൾ
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്