ബിആർഡിയിൽ ഓഹരിയെടുത്ത വ്യക്തിയുടെ ജീവൻ പോലും അവതാളത്തിൽ; 23 ലക്ഷത്തിന്റെ ഓഹരികളുമായി കിഡ്നി മാറ്റിവക്കൽ ശാസ്ത്രക്രിയക്കു പണമില്ലാതെ ആശുപത്രി കിടക്കയിൽ കഴിയുന്നത് ദ്വീർഘകാലം പ്രവാസിയായിരുന്ന ഡേവീസ്; പണം കൊടുക്കാമെന്നു പറഞ്ഞ എംഡിയുടെ ഭാര്യയും വാക്കുമാറി; വൈദികർ അടക്കം കാർമ്മികത്തം വഹിച്ച ബിആർഡിയുടെ തട്ടിപ്പിന്റെ മറ്റൊരു കഥ കൂടി പുറത്ത്
മറുനാടൻ മലയാളി ബ്യൂറോ
തൃശ്ശൂർ: പാവപ്പെട്ട വീട്ടമ്മമാരുടെയും മണലാരണ്യങ്ങളിലെ പ്രവാസികളുടെയും നിരാലംബരായ വൈദികരുടെയും കോടികൾ അടിച്ചുമാറ്റിയ തൃശൂർ കുന്നംകുളത്തെ ബി.ആർ.ഡി. കമ്പനി വഴിയാധാരമാക്കിയവരുടെയും മരണം കാത്തുകഴിയുന്നവരുടെയും കൂടുതൽ കഥകൾ പുറത്തുവരുന്നു. ഏകദേശം 23 ലക്ഷത്തിന്റെ മൂല്യമുള്ള 18484 ഓഹരികളുമായി കിഡ്നി മാറ്റിവക്കൽ ശാസ്ത്രക്രിയക്കു പണമില്ലാതെ ആശുപത്രി കിടക്കയിൽ ബി.ആർ.ഡി. കമ്പനിയുടെ ഔദാര്യത്തിന്നായി മരണം കാത്തുകിടക്കുകയാണ് ഡേവീസ്. ഇപ്പോൾ തന്നെ ഡയാലിസിസ് അടക്കം ഡേവീസിന്റെ പ്രതിമാസ ചികിത്സാ ചെലവ് 45000 രൂപയോളം വരും. കമ്പനിയിൽ തന്നെ നിക്ഷേപമായി കിടന്നിരുന്ന പത്തു ലക്ഷം രൂപ കാലാവധിക്കുമുമ്പ് ഭീമമായ നഷ്ടത്തിൽ പിൻവലിച്ചാണ് കിഡ്നി ഡോണർക്ക് മുൻകൂറായി കൊടുത്ത് കിഡ്നി ഉറപ്പുവരുത്തിയത്. ഇനി 23 ലക്ഷം കൂടി വേണം ആശുപത്രിയിൽ കെട്ടിവക്കാൻ. എന്നിട്ടുവേണം ശസ്ത്രക്രിയ നടത്താൻ.
നേരത്തെ അബുദാബിയില എണ്ണ ക്കമ്പനിയിൽ ജോലിയുണ്ടായിരുന്ന ഡേവീസിന്റെ തലയിൽ ബി.ആർ.ഡി. ഓഹരികൾ അമിത ലാഭ വാഗ്ദാനവുമായി കെട്ടിവച്ചത് കമ്പനിയുടെ ഡയറക്ടർമാരായ ഡേവിഡ് രാജും സുനിതാ മോഹനുമാണ്. ഡേവിഡ് രാജ് 11523 ഓഹരിയും സുനിതാമോഹൻ 6961 ഓഹരിയുമാണ് ഡേവീസിന് ഓഹരിയൊന്നുക്ക് 120 രൂപയ്ക്കു തിരിച്ചെടുക്കാമെന്ന ഗ്യാരണ്ടിയിൽ കൊടുത്തത്. എന്നാൽ ഈ രണ്ടു ഡയറക്ടർമാരും കമ്പനിയും ഡേവീസിനെ കയ്യൊഴിഞ്ഞു. മകളുടെ കല്യാണത്തിനുവേണ്ടിയാണ് ഡേവീസ് തന്റെ പ്രവാസ കാലത്തെ ഈ നിക്ഷേപം നടത്തിയത്. എന്നാൽ അതിനുമുമ്പുതന്നെ ഡേവീസിന്റെ കിഡ്നി തകരാറിലായി. എത്രയുംവേഗം കിഡ്നി മാറ്റിവക്കണമെന്ന് ആശുപത്രിയിലെ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. ആശുപത്രി തന്നെ കിഡ്നി ദായകനെ കണ്ടെത്തിയിട്ടുണ്ട്. അതിന്നായി പത്തു ലക്ഷം രൂപയും മുൻകൂറായി കൊടുത്തു. ഈ പത്തുലക്ഷവും ബി.ആർ.ഡി.യിൽ നിക്ഷേപിച്ച തുകയായിരുന്നു. കാലാവധി തീരുന്നതിനുമുമ്പ് പിൻവലിച്ചതുകൊണ്ട് ഡേവീസിന് പിന്നെയും നഷ്ടമുണ്ടായി.
ഇതിന്നിടെ ഡേവീസിന്റെ മകൾക്ക് കല്യാണാലോചനയും വന്നിരുന്നു. ആവശ്യങ്ങൾ കണക്കിലെടുത്ത് കമ്പനി ഡേവീസിന്പണം കൊടുക്കാമെന്നു കമ്പനി എം.ഡി. വില്യം വർഗ്ഗീസിന്റെ ഭാര്യ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കമ്പനി വാക്കുമാറ്റി. ആരിൽനിന്നാണോ ഓഹരികൾ വാങ്ങിയത് അവർക്കുതന്നെ ഓഹരികൾ തിരികെക്കൊടുത്ത് പണം കൈപറ്റാനാണ് കമ്പനി ഇപ്പോൾ പറയുന്നത്. കൃത്യസമയത്ത് പണം ലഭ്യമാകാത്തതുകൊണ്ട് ഡേവീസിന്റെ മകളുടെ കല്യാണം നടന്നില്ല. ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ഡേവീസിന്റെ ശസ്ത്രക്രിയക്കുവേണ്ടിയുള്ള പണവും കിട്ടാനുള്ള സാധ്യത കാണുന്നില്ല. കമ്പനി പണം കൊടുക്കാമെന്നു പറഞ്ഞ തീയ്യതികൾ മാസങ്ങളായി അനിശ്ചിതമായി നീണ്ടുപോകുകയാണ്.
ഇതുമായി ബന്ധപ്പെട്ട് ഡേവീസ് കുന്നംകുളം സ്റ്റേഷനിൽ അഭിഭാഷകൻ മുഖാന്തിരം പരാതി നൽകിയിട്ടുണ്ട്. കമ്പനിയുടെ ഒത്താശയോടെ കമ്പനിക്ക് പുറത്തുള്ളവരുടെ ബാഹ്യ സമ്മർദ്ദത്തിൽ, പൊലീസിന്റെയും അഭിഭാഷകന്റെയും ആത്മാർഥമായ ശ്രമങ്ങളൊക്കെ പരാജയപ്പെടുന്നതായാണ് മറുനാടന് അറിയാൻ കഴിയുന്നത്. അതേസമയം കമ്പനിയുടെ മേൽ ഉന്നത സമ്മർദ്ദം നടത്തിയ പല ഓഹരിയുടമകൾക്കും കമ്പനി കോടികൾ തിരിച്ചുകൊടുത്തതായും അറിയുന്നു. എന്നാൽ അതിനൊന്നും കഴിയാത്ത മൃതപ്രായനായ ഡേവീസിനെ ഇപ്പോൾ എല്ലാവരും ഉപേക്ഷിച്ച മട്ടാണ്. കമ്പനി പ്രതിസന്ധിയിലായപ്പോൾ കമ്പനിയെ സഹായിക്കാനായി ഓഹരിയുടമകൾ രൂപം കൊടുത്ത ഒരു അഡ്ഹോക് കമ്മറ്റിക്കും ഡേവീസിനെ രക്ഷിക്കാനായില്ല. ഈ കമ്മറ്റിയെ തന്നെ പിന്നീട് കമ്പനിയുടെ നിഴലിൽ ഓഹരിയുടമകളിൽ ചിലരുടെ നേതൃത്തത്തിൽ ഹൈജാക്ക് ചെയ്തതായാണ് അറിയാൻ കഴിയുന്നത്.
അവർ പിന്നീട് കമ്പനിയെയും എം.ഡി.യെയും ബ്ലാക്ക് മെയിൽ ചെയ്യാൻ ശ്രമിക്കുകയും അവർ അവരുടെ ഓഹരികൾ പണമാക്കിയെടുക്കുകയും ചെയ്തുവെന്ന ആരോപണവും നിലനിൽക്കുന്നു. ഇതിന്നിടയിൽ, കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയക്കുവേണ്ടി ആശുപത്രി ഡോക്ടർമാർ ഡേവീസിനു കൊടുത്ത അവസാനത്തെ ദിവസങ്ങളും കടന്നുപോയി. ഇനിയും ശസ്ത്രക്രിയ നടന്നില്ലെങ്കിൽ ഡേവീസ് ബി.ആർ.ഡി. എന്ന കമ്പനിയുടെ ആദ്യ രക്തസാക്ഷിയാവും. ബ്ലേഡ് മാഫിയക്ക് കുട പിടിക്കുന്ന ഭരണകൂടത്തിന്റെ അൾത്താരയിൽ ഡേവീസിന്റെ രക്തബലി
തനിയാവർത്തനമാവും. കമ്പനിയറിയാതെ കമ്പനിയുടെ ഏറ്റവുമധികം ഓഹരികൾ ദേശത്തും വിദേശത്തുമായി വിറ്റഴിച്ചത് കമ്പനിയുടെ ഡയറക്ടർ കൂടിയായ ഡേവിഡ് രാജാണ്. ഡേവീസിനും ഓഹരികൾ കൊടുത്തത് ഡേവിഡ് രാജ് തന്നെ. ഈ ഓഹരികൾ ഔദ്യോഗികമായി കൈമാറ്റം ചെയ്യുന്ന പ്രക്രിയ മാത്രമാണ് കമ്പനി ചെയ്തതെന്ന് കമ്പനി ഇപ്പോൾ അവകാശപ്പെടുന്നു. ഡേവിഡ് രാജ് എന്ന വേട്ടക്കാരനോട് ഡേവീസ് എന്ന പാവം ഇര കാര്യങ്ങൾ തുറന്നുപറയുന്നതിന്റെ വീഡിയോ ആണ് മറുനാടൻ പുറത്തുവിടുന്നത്. യാതൊരു ഉളുപ്പുമില്ലാതെ യുദാസിനെപ്പോലെ വിശ്വാസ വഞ്ചന നടത്തുകയും പിന്നീട് കുറ്റബോധത്തിന്റെ കാണാമറയത്ത് പീലാത്തോസിനെ പോലെ കൈ കഴുകുന്ന സാക്ഷാൽ ഡേവിഡ് രാജിനെ ഈ വീഡിയോയിൽ നിങ്ങൾക്ക് മനസ്സിലാക്കാം. എന്നാൽ കമ്പനിയറിയാതെ കമ്പനിയുടെ ഏറ്റവുമധികം ഓഹരികൾ തോന്നിയ വിലയ്ക്ക് താൻ ദേശത്തും വിദേശത്തുമായി വിറ്റഴിച്ചെന്ന ആരോപണത്തെ പൊളിച്ചടക്കുകയാണ് ഡേവിഡ് രാജ്.
കമ്പനിക്കുള്ളിൽ കമ്പനിയറിയാതെ 120 മുതൽ 150 രൂപവരെ കള്ള വിലയിട്ട് വിറ്റഴിച്ച ഓഹരികളെ കുറിച്ച് കമ്പനിക്ക് അറിയില്ലെന്നത്, പച്ചക്കള്ളമാണെന്ന് ഡേവിഡ് രാജ് പറയുന്നു. ഇതേ വിലയ്ക്ക് കമ്പനിക്കുവേണ്ടി 120 കോടിയോളം രൂപക്ക് ഓഹരി വിറ്റഴിച്ചിട്ടുണ്ടെന്ന് കമ്പനിയുടെ ഡയറക്ടർ ഡേവിഡ് രാജ് തുറന്നടിക്കുന്നു. ആയതിന്റെ 120 കോടി രൂപയും കമ്പനിയിൽ കൃത്യമായി അടച്ചിട്ടുണ്ടെന്നും ഡേവിഡ് രാജ് രേഖാമൂലം സാക്ഷ്യപ്പെടുത്താൻ തയ്യാറാണത്രേ. കമ്പനിയുടെ എം.ഡി. തന്നെ നേരിട്ട് ഇത്തരത്തിൽ 2200 ഓഹരികൾ വിറ്റിട്ടുണ്ടെന്നും കമ്പനിയുടെ ഡയറക്ടർ കൂടിയായ ഡേവിഡ് രാജ് പറയുന്നു. അതേസമയം 1993 ൽ 10 രൂപ മാത്രം വിലയുള്ള കമ്പനിയുടെ 6000 ഓഹരി പിന്നീട് 120 മുതൽ 170 രൂപവരെ എത്തിയെന്നും ആ വിലക്ക് ഓഹരി കച്ചവടം ചെയ്തിട്ടുണ്ടെന്നും കമ്പനിയുടെ എം.ഡി. വില്യം വർഗ്ഗീസും വിരോധാഭാസം പോലെ മറുനാടനോട് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.
മാത്രമല്ല, കമ്പനിയുടെ ഓഹരി നിക്ഷേപകർക്ക് 18 ശതമാനം പലിശയും ഉറപ്പുകൊടുത്തതായി കമ്പനിയുടെ എം.ഡി. വില്യം വർഗ്ഗീസ് സമ്മതിക്കുന്നുണ്ട്. ഈ വിശ്വാസത്തിന്മേലാണ് ജനങ്ങൾ ഓഹരികൾ വാങ്ങിക്കൂട്ടിയത്. ജനങ്ങൾ ഓഹരികൾ വാങ്ങിയതിന്റെ രേഖകളും കമ്പനി അവർക്ക് കൊടുത്ത രശീതികളും മറുനാടൻ നേരത്തെ പുറത്തുവിട്ടിട്ടുണ്ട്.അതേസമയം കമ്പനി ഉറപ്പുനൽകിയ 120 രൂപ പ്രകാരം കമ്പനി ഓഹരികൾ വാങ്ങിക്കൂട്ടിയ ഓഹരിയുടമകൾക്ക് അവർ മുടക്കിയ പണം തിരിച്ചുകൊടുക്കാൻ കമ്പനി തയ്യാറാവുന്നുമില്ല. എം.ഡി.യടക്കം മറ്റു ഡയറക്ടർമാരും കൂടി വിറ്റഴിച്ച അത്തരം ഓഹരികളുടെ പിതൃത്വവും ഉത്തരവാദിത്തവും കമ്പനി ഇപ്പോൾ ഏറ്റെടുക്കുന്നില്ല. അതൊക്കെ ഓഹരി വിറ്റഴിക്കപ്പെട്ട ചിലരുടെ മാത്രം തലയിൽ വച്ചുകെട്ടുകയാണ് ഇപ്പോൾ കമ്പനി. കമ്പനിയുടെ അംഗുലീപരിമിതമായ ഓഹരികൾ വലിയ പ്രതീക്ഷയർപ്പിച്ചുകൊണ്ട് വാങ്ങുകയും ഇപ്പോൾ പണത്തിന്റെ അത്യാവശ്യവുമായി കഷ്ടത അനുഭവിക്കുന്ന ഓഹരിയുടമകളെ രക്ഷിക്കാൻ കമ്പനിയുടെ മുന്നിൽ ഇപ്പോൾ ഒരു പരിഹാരമാർഗ്ഗവുമില്ലെന്ന് എം.ഡി. പറയുന്നു.
പെണ്മക്കളെ കെട്ടിച്ചയക്കാനുള്ളവരുണ്ട് ഇക്കൂട്ടത്തിൽ. ക്യാൻസർ രോഗികളുണ്ട്. ഡയാലിസിസ് നടത്താൻ പണമില്ലാത്തവരുണ്ട്. കിഡ്നി മാറ്റിവക്കൽ ശസ്ത്രക്രിയക്ക് വിധേയരായവരുണ്ട്. രോഗശയ്യയിൽ കിടക്കുന്ന പുരോഹിതന്മാരുണ്ട്. അവരോടൊക്കെ കമ്പനി എം.ഡി. പറയുന്നു, കാത്തിരിക്കുക, ഓഹരിവില ഇനിയും കയറും. ആർക്കും കമ്പനിയെ തോൽപ്പിക്കാനാവില്ല. കമ്പനി ഇപ്പോഴും 25 കോടി ലാഭത്തിലാണ്. പക്ഷെ അവരൊന്നും നാളെ ജീവനോടെ ഉണ്ടാവില്ല, ഓഹരിവില കയറുന്നത് കാണാൻ, കമ്പനി ജയിക്കുന്നത് കാണാൻ. അവർക്ക് കാണേണ്ടത് അവരുടെ പെണ്മക്കളുടെ വിവാഹമാണ്, രോഗം ഭേദമാവുന്ന അവരുടെ ഉറ്റവരുടെയും ഉടയവരുടെയും ജീവനുള്ള ശരീരമാണ്. എം.ഡി. കാണാതെ പോകുന്നതും അതാണ്. അപ്പോഴും കമ്പനി എം.ഡി. മറുനാടനോട് പറയുന്നു. ഓഹരിയുടമകൾ എല്ലാം സഹിച്ചേ മതിയാവൂ. ഈ പ്രതിസന്ധി സമയത്ത് ഞങ്ങൾക്കാർക്കും ഈ കമ്പനിയിൽ തുടരാനുള്ള മാനസികാവസ്ഥയില്ലെന്ന് എം.ഡി. പറയുന്നു. എം.ഡിയുടെ 1600 ഓഹരികളും ഉപേക്ഷിക്കാനും തയ്യാറാണെന്നും എം.ഡി. പറയുന്നു. പക്ഷെ ഒരു എം.ഡി. ചെയ്യേണ്ടതൊന്നും എം.ഡി. ഇതുവരെയും ചെയ്തില്ലെന്ന് ഞങ്ങൾ ജനപക്ഷത്തുനിന്ന് പറയുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്