Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ലൈംഗിക ബന്ധത്തിനിടെ ഭാര്യയെ കൊലപ്പെടുത്തിയത് കത്തി കൊണ്ട് കുത്തിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത്; 21 കാരനായ യുവാവ് 22കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് മൂന്നാമതും ഗർഭിണിയായതോടെ; പ്രതി കുറ്റം സമ്മതിച്ചത് ആറാഴ്‌ച്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ

ലൈംഗിക ബന്ധത്തിനിടെ ഭാര്യയെ കൊലപ്പെടുത്തിയത് കത്തി കൊണ്ട് കുത്തിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത്; 21 കാരനായ യുവാവ് 22കാരിയായ ഭാര്യയെ കൊലപ്പെടുത്തിയത് മൂന്നാമതും ഗർഭിണിയായതോടെ; പ്രതി കുറ്റം സമ്മതിച്ചത് ആറാഴ്‌ച്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ

മറുനാടൻ മലയാളി ബ്യൂറോ

സാവോ പോളോ: ലൈംഗിക ബന്ധത്തിനിടെ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയത് ഗർഭഛിദ്രത്തിന് വിസമ്മതിച്ചതിന്റെ പേരിൽ. ആറാഴ്‌ച്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ബ്രസീലിൽ നടന്ന കൊടും കൊലപാതകത്തിന്റെ കാരണം യുവാവ് വെളിപ്പെടുത്തിയത്. സാവോ പോളോയിലെ വാർസെ പോളിസ്റ്റയിൽ കഴിഞ്ഞ ഡിസംബറിലായിരുന്നു ദാരുണസംഭവം. 22 വയസ്സുകാരിയും രണ്ട് കുട്ടികളുടെ അമ്മയുമായ ഫ്രാൻസിൻ ഡോസ് സാന്റോസാണ് കൊല്ലപ്പെട്ടത്. ഡിസംബർ 22-ന് രാത്രി ലൈംഗികബന്ധത്തിനിടെ ഭർത്താവ് മാർസെലോ അറൗജോ(21)യാണ് ഫ്രാൻസിനെ ക്രൂരമായി കൊലപ്പെടുത്തിയത്.

മാർസെലോ അറൗജോ-ഫ്രാൻസിൻ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. മൂത്ത കുഞ്ഞിന് നാല് വയസും ഇളയ കുട്ടിക്ക് രണ്ട് വയസുമാണ് പ്രായം. ഇതിനിടെ ഫ്രാൻസിൻ മൂന്നാമതും ഗർഭം ധരിച്ചു. എന്നാൽ, കേവലം 21 വയസ് മാത്രമുള്ള തനിക്ക് ഉടൻ മറ്റൊരു കുഞ്ഞ് കൂടി വേണ്ടെന്ന നിലപാടായിരുന്നു മാർസെലോയുടേത്. ഇത്രയും ചെറിയ പ്രായത്തിൽ മൂന്നുകുട്ടികളുടെ അച്ഛനാവുന്നതിന്റെ ജാള്യതയായിരുന്നു ഇയാൾക്ക്. മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടുകളും യുവാവിനെ അലട്ടിയിരുന്നു.

ഫ്രാൻസിൻ ഗർഭിണിയാണെന്ന് അറിഞ്ഞതിന് പിന്നാലെ സംഭവദിവസം രാത്രി ദമ്പതിമാർ തമ്മിൽ ഇക്കാര്യം ചർച്ച ചെയ്തിരുന്നു. മൂന്നാമത്തെ കുഞ്ഞ് വേണ്ടെന്ന് അറൗജോ ആവർത്തിച്ച് പറഞ്ഞെങ്കിലും ഫ്രാൻസിൻ അംഗീകരിച്ചില്ല. തുടർന്ന് ഇരുവരും തമ്മിൽ വഴക്കിടുകയും ചെയ്തു. അല്പസമയത്തിനുശേഷം വഴക്ക് അവസാനിക്കുകയും ദമ്പതിമാർ കിടപ്പുമുറിയിലേക്ക് പോവുകയും ചെയ്തു. പിന്നീട് രാത്രിയിൽ ലൈംഗികബന്ധത്തിനിടെയാണ് അറൗജോ ഭാര്യയെ കൊലപ്പെടുത്തിയത്.

മുറിയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തിയ ശേഷം ബ്ലേഡ് കൊണ്ട് കഴുത്തറുക്കുകയായിരുന്നു. ഇതിനുശേഷം അറൗജോ സ്വയം ദേഹത്ത് മുറിവേൽപ്പിക്കുകയും ചെയ്തു. ആത്മഹത്യ ചെയ്യാൻ ഉദ്ദേശിച്ചായിരുന്നു അറൗജോ കൈത്തണ്ടയിലും കഴുത്തിലും മുറിവേൽപ്പിച്ചത്. എന്നാൽ ഇരുവരെയും കിടപ്പമുറിയിൽ കണ്ടെത്തുമ്പോൾ അറൗജോ മരിച്ചിരുന്നില്ല. പരിക്കേറ്റിരുന്ന അറൗജോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് ഏകദേശം ആറാഴ്ചയോളം നീണ്ട ചോദ്യംചെയ്യലിലാണ് ഇയാൾ പൂർണമായും കുറ്റം സമ്മതിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP