Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വനിതാ ഹോസ്റ്റലുകളിൽ രാത്രി കയറിപ്പറ്റുന്നത് വിവസ്ത്രനായി; നഗരത്തിലെ വീട്ടിൽ രാവിലെ ഗൃഹനാഥൻ നടക്കാൻ ഇറങ്ങിയപ്പോൾ നൂഴ്ന്നു കയറി വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ശേഷം മൊബൈലുമായി കടന്നു; പുറത്തുശുചിമുറി ഉള്ള വീടുകളിൽ തരം കിട്ടുമ്പോഴെല്ലാം ഒളിഞ്ഞുനോട്ടവും സ്വയംഭോഗവും; മൊബൈലിൽ സ്ത്രീകളെ വിളിച്ച് വശീകരിക്കാനും ശ്രമം: ബ്ലാക്ക്മാന്റെ ലീലാവിലാസങ്ങൾ കണ്ട് ഞെട്ടി കസബ പൊലീസും

വനിതാ ഹോസ്റ്റലുകളിൽ രാത്രി കയറിപ്പറ്റുന്നത് വിവസ്ത്രനായി; നഗരത്തിലെ വീട്ടിൽ രാവിലെ ഗൃഹനാഥൻ നടക്കാൻ ഇറങ്ങിയപ്പോൾ നൂഴ്ന്നു കയറി വീട്ടമ്മയ്ക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ച ശേഷം മൊബൈലുമായി കടന്നു; പുറത്തുശുചിമുറി ഉള്ള വീടുകളിൽ തരം കിട്ടുമ്പോഴെല്ലാം ഒളിഞ്ഞുനോട്ടവും സ്വയംഭോഗവും; മൊബൈലിൽ സ്ത്രീകളെ വിളിച്ച് വശീകരിക്കാനും ശ്രമം: ബ്ലാക്ക്മാന്റെ ലീലാവിലാസങ്ങൾ കണ്ട് ഞെട്ടി കസബ പൊലീസും

ആർ പീയൂഷ്

കോഴിക്കോട്: നാട്ടുകാരെ ഭീതിയിലാഴ്‌ത്തിയ ബ്ലാക്ക്മാൻ മുഹമ്മദ് അജ്മലിന്റെ രതി വൈകൃതങ്ങൾ കണ്ട് ഞെട്ടിയിരിക്കുകയാണ് കസബ പൊലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥർ. നഗരത്തിലെ വിവിധ ഇടങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അജ്മലിന്റെ വൈകൃതങ്ങൾ പൊലീസ് ശ്രദ്ധയിൽപെട്ടത്. രാത്രിയിൽ വിവസ്ത്രനായി സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങളിൽ കയറുകയും അവരെ നോക്കി സ്വയം ഭോഗം ചെയ്യുകയുമാണ് പതിവ്. മുറിക്കുള്ളിൽ കയറിപ്പറ്റിയെങ്കിൽ അവിടെയുള്ള മൊബൈൽ ഫോണും സ്വർണ്ണാഭരണവും കവർന്നെടുക്കും. വീടിനുള്ളിൽ ശുചിമുറിയില്ലാത്ത വീടുകളും പകൽ നോക്കി വയ്ക്കും. ഇവിടെയുള്ള സ്ത്രീകൾ ശുചിമുറി ഉപയോഗിക്കാൻ പോകുമ്പോൾ ഒളിഞ്ഞു നോക്കും. തരം കിട്ടുമ്പോഴൊക്കെ സ്ത്രീകളെ കയറിപിടിച്ചിട്ടുമുണ്ട്.

മോഷ്ടിച്ചെടുത്ത സ്ത്രീകളുടെ മൊബൈൽ ഫോണുകളിൽ നിന്നും മറ്റ് സ്ത്രീകളുടെ മൊബൈൽ നമ്പറുകൾ എഴുതി വയ്ക്കും. ഈ നമ്പറുകളിലേക്ക് രാത്രിയിൽ വിളിച്ച് വരുതിയിലാക്കാൻ ശ്രമിക്കും. വലിയൊരു ലിസ്റ്റ് തന്നെ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇത്തരത്തിൽ ഇരിട്ടിയിലുള്ള ഒരു സ്ത്രീയെ സ്ഥിരമായി വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തുകയും ഇവരുടെ സഹായത്തോടെ ഇയാളുടെ ടവർ ലൊക്കേഷൻ മനസ്സിലാക്കി പൊലീസ് പിടികൂടുകയുമായിരുന്നു. മോഷ്ടിച്ചെടുത്ത ഒരു ഫോണിൽ നിന്നുമായിരുന്നു യുവതികളെ വിളിച്ചു കൊണ്ടിരുന്നത്. ഒരു തവണ മോഷ്ടിച്ചെടുത്ത ഫോണിലേക്ക് ഉടമയായ യുവതി വിളിച്ചപ്പോൾ തനിക്ക് വഴിയിൽ നിന്നും കളഞ്ഞ് കിട്ടിയതാണ് എന്ന് പറയുകയും അവരെ നേരിൽ കണ്ട് ഫോൺ തിരികെ ഏൽപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഇവരുമായി നിരന്തരം ഫോണിൽ സംസാരിക്കുകയും ഒരു ദിവസം അശ്ലീല വാക്ക് പറഞ്ഞതിനെ തുടർന്ന് ഇയാളുടെ നമ്പർ യുവതി ബ്ലോക്ക് ചെയ്യുകയും ചെയ്തു.

നഗരത്തിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലും ചില വനിതാ ഹോസ്റ്റലുകളിലും പ്രതി കയറി അശ്ലീലം കാട്ടിയത് പൊലീസ് സി.സി.ടി.വിയിൽ നിന്നും മനസ്സിലാക്കി. രാത്രി കാലങ്ങളിൽ ഇവിടെ കയറിപറ്റുന്നത് വിവസ്ത്രനായിട്ടാണ്. സ്ത്രീകളെ നോക്കി രതി വൈകൃതം കാട്ടുക എന്നതായിരുന്നു ഇയാളുടെ പ്രധാന പരിപാടി. സ്ത്രീകൾ തനിച്ചു താമസിക്കുന്ന വീടുകളിൽ പകൽ സമയത്തും രാത്രി സമയത്തും കയറിയിരുന്നു. നഗരത്തിലെ ഒരു വീട്ടിലെ ഗൃഹനാഥൻ രാവിലെ നടക്കാനിറങ്ങിയപ്പോൾ വാതിൽ പുറത്ത് നിന്നും ചാരുക മാത്രമാണ് ചെയ്തത്. ഇത് മനസ്സിലാക്കിയ അജ്മൽ വാതിൽ തുറന്ന് അകത്ത് കയറുകയും അവിടെയും വീട്ടമ്മയുടെ മുന്നിൽ നഗ്‌നത പ്രദർശിപ്പിക്കുകയും മൊബൈൽ ഫോണുമായി കടന്നുകളയുകയും ചെയ്തു. മിക്ക ഇടങ്ങളിലും ഇയാൾ കയറിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വച്ചിട്ടുണ്ട്.

രാത്രിയിൽ വീടിന്റെ ജനൽചില്ല് തകർക്കുകുയം ബഹളം വെക്കുകയും ചെയ്യുന്നത് പതിവു പരിപാടിയാക്കിയ വ്യക്തിയാണ് അജ്മൽ. രാത്രിയിലെത്തി വീടിന്റെ ജനൽച്ചില്ല് തകർക്കുകയും ബഹളം വച്ചു കടന്നുകളയുകയും ചെയ്തതു താനാണെന്ന് അജ്മൽ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. നാട്ടുകാർ പിന്നാലെ പാഞ്ഞ സമയങ്ങളിലെല്ലാം കല്ലെടുത്തെറിഞ്ഞാണു കടന്നുകളഞ്ഞത്. സ്ത്രീകൾക്കു മുന്നിൽ നഗ്‌നത പ്രദർശിപ്പിക്കുന്നതാണ് ഇഷ്ടവിനോദം. സിസിടിവി ദൃശ്യങ്ങൾ അജ്മലിന്റെ കുറ്റസമ്മതത്തിനു കൃത്യമായ തെളിവാണെന്നു പൊലീസ് വ്യക്തമാക്കി.

വിവസ്ത്രനായാണ് പ്രതി നഗരത്തിൽ പ്രത്യക്ഷപ്പെടാറുള്ളത്. സിസിടിവി ദൃശ്യങ്ങളിൽ അത് വ്യക്തമാണ്. നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനു നേരെ നടത്തിയ ലൈംഗിക അതിക്രമത്തിന് ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. രാത്രി കല്ലായി റോഡിലെ ഒരു വീട്ടിൽ പ്രതിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ശനിയാഴ്ച പുലർച്ചെ നഗരത്തിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ് പരിസരത്തു വച്ചാണ് പിടിയിലായത്.

കൊയിലാണ്ടി സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത പീഡന കേസിൽ ജയിൽശിക്ഷ അനുഭവിക്കുകയായിരുന്ന അജ്മൽ അടുത്തിടെയാണ് മോചിതനായത്. രാത്രികാലങ്ങളിൽ വീടുകളിലും വനിതാ ഹോസ്റ്റലുകളിലും ആശുപത്രികളിലുമെത്തി സ്ത്രീകൾക്ക് നേരെ അതിക്രമം കാണിക്കുകയും ലൈംഗിക വൈകൃതങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന പ്രതിക്കു വേണ്ടി ഒരാഴ്ചയായി പൊലീസ് തിരച്ചിലിലായിരുന്നു. ഇയാളിൽനിന്ന് 25 മൊബൈൽ ഫോണുകളും സ്വർണാഭരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. കസബ സിഐ ബിനു തോമസ് എസ്‌ഐ സിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP