ബിഷപ്പ് ഫ്രാങ്കോയെ അഴിക്കുള്ളിലാകാതെ രക്ഷിക്കാൻ ശ്രമം ഊർജ്ജിതമാകവേ നീതി തേടി കന്യാസ്ത്രീയുടെ സഹോദരി അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക്; ഡോ. പി ഗീതയും ഉപവാസം അനുഷ്ടിക്കും; കൊച്ചിയിലെ സമരപന്തലിൽ നാളെ മുതൽ സമരം തുടങ്ങും; ബിഷപ്പ് എത്തുമ്പോൾ രഹസ്യമായി ചോദ്യം ചെയ്യാനുള്ള നീക്കങ്ങളും ഒരു വശത്ത്; പീഡനത്തിന് ഇരയായ കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടറുടെ നിർണായക മൊഴി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം ഉയർന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ സംരക്ഷിക്കാനുള്ള നീക്കങ്ങൾ ഊർജ്ജിതമായി നടക്കവേ സർക്കാറിനെയും അന്വേഷണ സംഘത്തെയും സമ്മർദ്ദത്തിലാക്കി പുതിയ ശ്രമം. ഇരയായ കന്യാസ്ത്രീയുടെ സഹോദരി നാളെ മുതൽ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങുകയാണ്. ഈ നീക്കം സർക്കാറിന് ശരിക്കും തലവേദന ഉണ്ടാക്കുന്നുണ്ട്. 19ാം തീയ്യതി ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പ് ഫ്രാങ്കോ എത്തുന്നുണ്ട്. ഇതിനിടെയാണ് അന്വേഷണ സംഘത്തിന് മേൽ സമ്മർദ്ദമുയർത്തി പുതിയ നീക്കം.
കൊച്ചിയിലെ സമരപന്തലിൽ നാളെ മുതൽ സഹോദരി അനിശ്ചിത കാല നിരാഹാര സമരം അനുഷ്ടിക്കാനാണ് നീക്കം. സാമൂഹ്യപ്രവർത്തക പി ഗീതയും നിരാഹാര സമരം അനുഷ്ടിക്കും. വരും ദിവസങ്ങളിൽ കൂടുതൽ സ്ത്രീകളും നിരാഹാര സമരത്തിലേക്കാണ് നീങ്ങുന്നത്. ഇന്നും അന്വേഷണ സംഘത്തിനും ബിഷപ്പിനുമെതിരെ അവർ തുറന്നടിച്ചിരുന്നു. ബിഷപ്പിന്റെ പണത്തിന് മീതെ ഒരു പിതാവും വായ തുറക്കില്ലെന്നും പിതാക്കന്മാരുടെ ഭാഗത്ത് നിന്നുമുള്ള മൗനം വേദനിപ്പിച്ചുവെന്നും ഇവർ ഇന്ന് മറുനാടനോട് വെളിപ്പെടുത്തുകയുണ്ടായി. ഇതോടെ സഭയുടെ ഭാഗത്ത് നിന്നും സമ്മർദ്ദമുണ്ടാകാതിരിക്കാനായി ബിഷപ്പ് ഫ്രാങ്കോ സഭയ്ക്കുള്ളിലുള്ള ആളുകളെ പണമെറിഞ്ഞ് തന്നോടൊപ്പം ചേർക്കുകയാണോ എന്ന സംശയവും അവർ രേഖപ്പെടുത്തി.
'ബിഷപ്പിന്റെ പീഡനത്തേക്കാൾ വലിയ പീഡനമാണ് കത്തോലിക്കാ സഭയൽ നിന്നുമുള്ള ഓരോ പിതാക്കന്മാരുടെയും മൗനം. ഫ്രാങ്കോ മുളയ്ക്കലിന്റെ പണത്തിന് മീതേ ഒരു പിതാവും വായ് തുറക്കില്ലെന്നും പിതാക്കന്മാരുടെ മൗനം വേദനിപ്പിച്ചുവെന്നുമാണ് പരാതിക്കാരിയായ കന്യാസ്ത്രീയുടെ സഹോദരി തുറന്ന് പറഞ്ഞത്. കൊച്ചിയിൽ കന്യാസ്ത്രീകൾ സമരം നടത്തുന്ന പന്തലിൽ വച്ചാണ് ഇവർ ഇക്കാര്യം തുറന്ന് പറഞ്ഞത്. കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിന്മേലുള്ള വിവാദം കത്തി നിൽക്കേയാണ് ഇക്കാര്യത്തെ പറ്റി സിസ്റ്റർ അനുപമയും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്ന് മറ്റൊരു നിർണായക നീക്കവും ഉണ്ടായി. ജലന്ധർ ബിഷപ്പിന്റെ ലൈംഗിക പീഡനത്തിന് ഇരയായ കന്യാസ്ത്രീ ധ്യാനത്തിന് എത്തിയിരുന്നതായി അട്ടപ്പാടി ധ്യാനകേന്ദ്രം ഡയറക്ടർ മൊഴി നൽകി. രേഖാമൂലമാണ് ഫാ. സേവ്യർ വട്ടേൽ മൊഴി നൽകിയത്. എന്നാൽ, പീഡനത്തെ കുറിച്ച് കുമ്പസാരം നടത്തിയതായി അറിയില്ലെന്നും ഡയറക്ടർ അന്വേഷണ സംഘത്തെ അറിയിച്ചു.
ഏത് വൈദികന് മുമ്പിലാണ് കന്യാസ്ത്രീ കുമ്പസാരം നടത്തിയതെന്ന് അറിയില്ലെന്നും ഡയറക്ടർ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, കന്യാസ്ത്രീ വന്നതായിട്ടോ വൈദികരുമായി സംസാരിച്ചതായോ അറിയില്ലെന്ന് ധ്യാനകേന്ദ്രം വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തിൽ കന്യാസ്ത്രീ ധ്യാനത്തിനെത്തിയ ദിവസങ്ങളിൽ കുമ്പസാരം നടത്തിയ 12 വൈദികരിൽ നിന്ന് മൊഴിയെടുക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്. 12 വൈദികരുടെ പേരു വിവരങ്ങൾ കൈമാറാൻ ധ്യാന കേന്ദ്രത്തോട് സംഘം നിർദ്ദേശിച്ചു. വൈദികർക്ക് ഹാജരാകാൻ നോട്ടീസ് നൽകാനാണ് തീരുമാനം.
2016 സെപ്റ്റംബറിലാണ് പീഡനത്തിന് ഇരയായ കന്യാസ്ത്രീ അട്ടപ്പാടി സെഹിയോൻ മിനിസ്ട്രീസ് ധ്യാനകേന്ദ്രത്തിൽ എത്തിയത്. ഇവിടെ വെച്ച് നടത്തിയ കുമ്പസാരത്തിലാണ് താൻ ലൈംഗിക പീഡനത്തിന് ഇരയായെന്ന വിവരം കന്യാസ്ത്രീ ആദ്യമായി പുറത്തുവിട്ടത്. കന്യാസ്ത്രീയെ ആദ്യം പീഡിപ്പിച്ചത് സഹോദരിയുടെ മകന്റെ ആദ്യ കുർബാന ചടങ്ങിന് എത്തിയപ്പോഴാണെന്നും കുറവിലങ്ങാട്ടുള്ള മഠത്തിൽ 2014 മെയ് അഞ്ചിനാണ് പീഡനം നടന്നതെന്നും സിസ്റ്റർ അനുപമയും മൊഴി നൽകുകയുണ്ടായി. ചോദ്യം ചെയ്യലിനായി ബുധനാഴ്ച്ച പൊലീസിന് മുന്നിൽ ഹാജരാകുമെന്ന് ബിഷപ്പ് അറിയിച്ചിരിക്കുകയാണ്. ഇതിനായി ബിഷപ്പിന് രഹസ്യ കേന്ദ്രത്തിൽ താമസമൊരുക്കാൻ നീക്കമുണ്ടെന്നും സൂചനയുണ്ട്. മാത്രമല്ല തന്നെ എവിടെ വച്ചാണ് ചോദ്യം ചെയ്യുന്നതെന്ന കാര്യം അതീവ രഹസ്യമാക്കി വയ്ക്കണമെന്നും ബിഷപ്പ് പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെത്തുന്ന ബിഷപ്പിനൊപ്പം സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥരും ഉണ്ടാകാമെന്നും സൂചനകളുണ്ട്.
താമസ സ്ഥലം ഏതെന്നറിഞ്ഞാൽ ബിഷപ്പിനെതിരെ പ്രതിഷേധം ഉയരുമോ എന്ന ആശങ്ക നില നിൽക്കുന്നതിനാലാണ് ബിഷപ്പിനെ ചോദ്യം ചെയ്യുന്ന നടപടികൾ അതീവ രഹസ്യമാക്കി വയ്ക്കുന്നത്. കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണ ഏറുന്ന സാഹചര്യത്തിലാണ് ഇത്. ഇതിനു പിന്നാലെയാണ് ബിഷപ്പ് കന്യാസ്ത്രീയെ പീഡിപ്പിച്ചതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാൽ, ബിഷപ്പ് കന്യാസ്ത്രീയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. നാളത്തെ ചടങ്ങിൽ ഒരുമിച്ചു പോകാമെന്ന് പറഞ്ഞ് ഫ്രാങ്കോ സിസ്റ്ററിനെ നിർബന്ധപൂർവ്വം അവിടെ താമസിപ്പിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്നാണ് സിസ്റ്റർ അനുപമ പറഞ്ഞു. പിറ്റേന്ന് കാലടിയിലെ ഒരു പള്ളിയിൽ നടന്ന കുർബാനയിൽ പങ്കെടുക്കാനായി കന്യാസ്ത്രീ ഫ്രാങ്കോയ്ക്കൊപ്പം പോകാൻ നിർബന്ധിതയായിയെന്നും വിശദീകരിക്കുന്നു.
ബിഷപ്പിനെതിരെയുള്ള സമരത്തിൽ തങ്ങൾക്കെതിരെ മിഷനറീസ് ഓഫ് ജീസസ്സ നടപടിയെടുത്താൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് സിസ്റ്റർ അനുപമയുടെ മറുപടിയും ശ്രദ്ധേയമായിരുന്നു. പരുറത്താക്കാൻ പറ്റില്ലെന്നും ആകെയുണ്ടായിരുന്ന സ്വത്ത് വരെ സഭയ്ക്ക് എഴുതി നൽകിയട്ടുണ്ട്. ഇനി ശിക്ഷാ നടപടികളുമായി മുന്നോട്ട് പോകുകയേ സഭയ്ക്ക് രക്ഷയുള്ളൂ. ഞങ്ങളുടെ പോരാട്ടം നീതി ലഭിക്കുന്നതിന് വേണ്ടിയാണ്. അതിനാൽ പേടിയില്ല. മനസുമടുത്ത് പുറത്തു പോകേണ്ടി വന്നാലോ എന്ന് ചോദിച്ചാൽ അതിനും ഉണ്ട് ഉത്തരം. ഭയമൊന്നുമില്ല. പുറത്തു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. നടപടികൾ വരുമ്പോൾ എന്തു വേണമെന്ന് തീരുമാനിക്കുമെന്ന് പറയുന്നു. കന്യാസ്ത്രീയെ പീഡിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിന് വേണ്ടി പോരാട്ടം നടത്തുന്ന സിസ്റ്റർ അനുപമയുടെ വാക്കുകളാണ് ഇത്.
സ്വന്തം അമ്മ പീഡനത്തിനിരയായാൽ മക്കൾക്ക് നോക്കി നിൽക്കാന് കഴിയുമോ. ജീവിതത്തിൽ അത്തരമൊരു അനുഭവത്തിന് മുന്നിൽ നിൽക്കുമ്പോഴേ വേദന മനസിലാകൂ. ദിവസവും തുളുമ്പി വീഴുന്ന അമ്മയുടെ കണ്ണീരൊപ്പുന്ന ഞങ്ങൾക്ക് നീതിക്കായി തെരുവിലേക്കിറങ്ങേണ്ടി വന്നു. സഭാധികൃതർ തെരുവിലേക്ക് ഇറക്കി വിട്ടുവെന്നതാണ് സത്യമെന്ന് അനുപമ പറയുന്നു. പീഡനത്തിന് ഇരയായ കന്യാസത്രീയെ അനുപമയും സഹപ്രവർത്തകരും അമ്മയെന്നാണ് വിളിക്കുന്നത്. അതുകൊണ്ട് കൂടിയാണ് അവരുടെ പീഡനത്തിൽ അതിശക്തമായ നിലപാട് അനുപമയും കൂട്ടുകാരും എടുത്തത്.
Stories you may Like
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- കേസിൽ വെറുതെ വിട്ടപ്പോൾ ലോകകപ്പ് ജയിച്ച പോലെ തോന്നി
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- TODAY
- LAST WEEK
- LAST MONTH
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- അസാധ്യം ഈ ആടുജീവിതം! ആദ്യപകുതി കഴിയുമ്പോഴേക്കും പ്രേക്ഷകരുടെ തൊണ്ട വരളും; നജീബിന്റെ അനുഭവങ്ങൾ ചുട്ടുപൊള്ളിക്കുന്നു; ബ്ലെസിയുടെ ചലച്ചിത്ര തപസ്സ് പാഴായിട്ടില്ല; എല്ലും തോലുമായുള്ള മേക്കോവറിൽ ഞെട്ടിച്ച് പൃഥിരാജ്; ഇതാ, മലയാളത്തിൽ നിന്ന് ഒരു ഇന്റർനാഷണൽ സിനിമ
- കോൺഗ്രസിൽ ചേക്കേറിയ നേതാവിന് ഒരുകാരണവശാലും സീറ്റ് കിട്ടരുത്; ലാലുവിനെ നേരിട്ട കണ്ട് ബെഗുസരായി സീറ്റ് സ്വന്തമാക്കി സിപിഐ; ജെഎൻയുവിലെ മുൻ തീപ്പൊരി നേതാവിന് ജന്മനാട്ടിൽ സീറ്റില്ല; ബിഹാറിൽ മഹാസഖ്യത്തിൽ തർക്കം; കനയ്യകുമാറിന് സിപിഐ കൊടുത്തത് എട്ടിന്റെ പണി
- ഏഷ്യയിലെ ഏറ്റവും സമ്പന്നയായ വനിത കോൺഗ്രസ് വിട്ടു; 25 ബില്യൻ ഡോളർ ആസ്തിയുള്ള സാവിത്രി ജിൻഡാൽ പാർട്ടി വിട്ടത് മകൻ നവീൻ ജിൻഡാൽ എംപിക്ക് പിന്നാലെ; മണിക്കൂറുകൾക്കുള്ളിൽ തന്നെ സ്ഥാനാർത്ഥിയാക്കി ബിജെപി; ഹരിയാനയിലും കോൺഗ്രസിന് നടുവൊടിയുമ്പോൾ
- 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കേസ്; മോൻസൺ മാവുങ്കലിന്റെ മുൻ മാനേജർ അറസ്റ്റിൽ; പുരാവസ്തു നൽകാമെന്ന് വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയതായി പൊലീസ്; നിധി കുര്യൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും, യാത്രികയും; ശ്രദ്ധ നേടിയത് ഒറ്റയ്ക്ക് കാറിൽ ഇന്ത്യ മുഴുവൻ യാത്ര ചെയ്ത്
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- സഞ്ജു നിരാശപ്പെടുത്തിയെങ്കിലും പരാഗിന്റെ തകർപ്പൻ പ്രകടനത്തിൽ ആരാധകരെ ത്രസിപ്പിച്ച് രാജസ്ഥാൻ; ഡൽഹിക്കെതിരെ 12 റൺസ് വിജയം; സഞ്ജുവിന്റെ ടീമിന് തുടർച്ചയായ രണ്ടാം ജയവും പന്തിന്റെ ടീമിന് രണ്ടാം തോൽവിയും
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- അബ്ദുൾ നാസർ മഅദനിയുടെ നില അതീവ ഗുരുതരം.; വെന്റിലേറ്ററിലേക്ക് മാറ്റി; ഡയാലിസിസ് തുടരുന്നു; കൊച്ചിയിൽ ഒരു മാസമായി ആശുപത്രിയിൽ കഴിയുന്നത് കരൾ രോഗ ചികിത്സയ്ക്കായി
- എം.വി ഗോവിന്ദന് എതിരായ വ്യാജ പ്രചാരണം; സി പി എം ഡി ജി പിക്കും മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്