Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വസ്തു ബ്രോക്കറെ കാണാനില്ലെന്ന അമ്മയുടെ പരാതി ഗൗരവത്തോടെ എടുത്തു; വാകത്താനത്തെ തോട്ടിൽ കണ്ട ബൈക്ക് തുമ്പായി; മൊബൈൽ ടവർ പരിശോധനയും നിർണായകമായി; കോൾ പരിശോധനയിൽ തെളിഞ്ഞത് സുഹൃത്തുമായുള്ള സംഭാഷണം; മൊഴി എടുക്കാൻ വിളിച്ചപ്പോൾ മുങ്ങിയത് സംശയമായി; വീടിന്റെ തറ പൊട്ടിച്ചപ്പോൾ കണ്ടത് മൃതദേഹം; ബിന്ദുകുമാറിനെ കൊലപ്പെടുത്തിയത് മുത്തുകുമാറോ?

വസ്തു ബ്രോക്കറെ കാണാനില്ലെന്ന അമ്മയുടെ പരാതി ഗൗരവത്തോടെ എടുത്തു; വാകത്താനത്തെ തോട്ടിൽ കണ്ട ബൈക്ക് തുമ്പായി; മൊബൈൽ ടവർ പരിശോധനയും നിർണായകമായി; കോൾ പരിശോധനയിൽ തെളിഞ്ഞത് സുഹൃത്തുമായുള്ള സംഭാഷണം; മൊഴി എടുക്കാൻ വിളിച്ചപ്പോൾ മുങ്ങിയത് സംശയമായി; വീടിന്റെ തറ പൊട്ടിച്ചപ്പോൾ കണ്ടത് മൃതദേഹം; ബിന്ദുകുമാറിനെ കൊലപ്പെടുത്തിയത് മുത്തുകുമാറോ?

മറുനാടൻ മലയാളി ബ്യൂറോ

ചങ്ങനാശ്ശേരി: യുവാവിനെ കൊലപ്പെടുത്തി വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തത് സിനിമ കണ്ട ആവേശത്തിൽ തന്നെ. ആലപ്പുഴയിൽ നിന്നും കാണാതായ യുവാവിന്റെ മൃതദേഹമാണ് ചങ്ങനാശേരി പൂവത്ത് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട ശേഷം കോൺക്രീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വാകത്താനം ഇരവിനല്ലൂരിൽ തോട്ടിൽ നിന്നും ആലപ്പുഴ രജിസ്ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണമാണ് നിർണ്ണായകമായത്.

ആലപ്പുഴ സ്വദേശിയായ ബിന്ദുകുമാർ എന്ന 40കാരനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ അമ്മ ഏതാനും ദിവസങ്ങൾക്ക് മുൻപ് നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ തോട്ടിൽ നിന്ന് ബിന്ദുകുമാറിന്റെ ബൈക്ക് കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബിന്ദുകുമാറിനെ കൊലപ്പെടുത്തിയതാണെന്ന സൂചന പൊലീസിന് ലഭിച്ചത്.

സെപ്റ്റംബർ 26 മുതൽ ബിന്ദു കുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് ബിന്ദു കുമാറിന്റെ മൊബൈൽ ടവർ പരിശോധിച്ചതിൽ ആലപ്പുഴ - ചങ്ങാനശ്ശേരി റോഡിലെ രണ്ടാം പാലത്തിന് സമീപം ഇയാൾ എത്തിയതായി വ്യക്തമായി. ഈ പ്രദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ബിന്ദുകുമാറിന്റെ സുഹൃത്ത് മുത്തുകുമാർ ഇവിടെ താമസിക്കുന്നതായി കണ്ടെത്തി.

തുടർന്ന് മുത്തുകുമാറിനെ തേടി പൊലീസ് ഇയാളുടെ വീട്ടിലെത്തിയെങ്കിലും അയാളെ കണ്ടെത്താനായില്ല. സംശയം തോന്നി പൊലീസ് ഇയാളുടെ വീട് പരിശോധിച്ചപ്പോൾ ആണ് തറ പൊളിച്ചിട്ട നിലയിൽ കണ്ടെത്തിയത്. ഇതോടെ പൊലീസ് വീടിന്റെ തറ പൊളിച്ച് പരിശോധിക്കാൻ തീരുമാനിച്ചു. ഒടുവിൽ ഇന്ന് ചങ്ങനാശ്ശേരി തഹസിൽദാറുടെ സാന്നിധ്യത്തിൽ തറയുടെ കോൺക്രീറ്റ് പൊളിച്ച് നടത്തിയ പരിശോധനയിൽ ആണ് ബിന്ദുകുമാറിന്റേത് എന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.

മുത്തുകുമാർ വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. ഇയാളുടെ ഭാര്യ വിദേശത്താണ്. മൂന്ന് മക്കളും മുത്തുകുമാറുമാണ് വീട്ടിൽ താമസം. ഈ മൂന്ന് മക്കളേയും കഴിഞ്ഞ 26-ാം തീയതി ഈ വീട്ടിൽ നിന്നും ചങ്ങനാശ്ശേരിക്ക് അടുത്തുള്ള ബന്ധുവീട്ടിലേക്ക് മുത്തുകുമാർ മാറ്റിയിരുന്നു. വസ്തു ബ്രോക്കറായിരുന്നു കാണാതായ ബിന്ദു കുമാർ എന്നാണ് പൊലീസിന് ലഭിച്ച വിവരം. മുത്തുകുമാറും ബിന്ദുകുമാറും സുഹൃത്തുകളായിരുന്നു.

ബിന്ദുകുമാറിനെ കാണാതായതായി അമ്മയുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ വാകത്താനത്തെ ഒരു തോട്ടിൽ നിന്നും ബിന്ദു കുമാറിന്റെ ബൈക്ക് പൊലീസിന് കിട്ടിയിരുന്നു. തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ പരിശോധിച്ചതിലാണ് ഇയാൾ മുത്തുകുമാറിന്റെ വീട് നിൽക്കുന്ന പ്രദേശത്ത് ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയതും അന്വേഷണം മുത്തുകുമാറിലേക്ക് വഴിമാറിയതും.

ബിന്ദുകുമാറിന്റെ ഫോൺ കോളുകൾ പരിശോധിച്ചപ്പോൾ കാണാതായ സെപ്റ്റംബർ 26-ന് ഉച്ചയ്ക്ക് മുത്തുകുമാറിനെ വിളിച്ചതായി കണ്ടെത്തി. തുടർന്ന് പൊലീസ് മുത്തുകുമാറിനെ ബന്ധപ്പെട്ടെങ്കിലും തനിക്കൊന്നും അറിയില്ലെന്നായിരുന്നു ഇയാളുടെ മറുപടി. മൊഴിയിൽ സംശയം തോന്നിയ പൊലീസ് അടുത്ത ദിവസം ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷനിൽ എത്താൻ മുത്തുകുമാറിനോട് ആവശ്യപ്പെട്ടെങ്കിലും ഇയാൾ മുങ്ങി.

ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തു. ഇതോടെ ഇന്നലെ രാത്രി മുത്തുകുമാറിന്റെ വീട് കുത്തിതുറന്ന് പൊലീസ് പരിശേധന നടത്തുകയായിരുന്നു ഈ പരിശോധനയിലാണ് വീടിന്റെ തറ പെളിച്ചതായി കണ്ടെത്തിയതും കൊലപാതകത്തിന്റെ ചുരുളഴിയുന്നതും . നാല് മാസം മുൻപാണ് ഈ വാടക വീട്ടിൽ മുത്തുകുമാർ താമസം തുടങ്ങിയത് എന്നാണ് വിവരം.

26-ന് രാത്രിയിൽ മുത്തുകുമാറും ബിന്ദുകുമാറും വേറെ ഒന്നോ രണ്ടോ പേരും ചേർന്ന് ഈ വീട്ടിൽ വച്ച് മദ്യപിച്ചിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിലേക്ക് നയിച്ചോ എന്നാണ് പൊലീസ് ഇപ്പോൾ സംശയിക്കുന്നത്. മേസ്തിരി പണി ചെയ്തു ജീവിക്കുന്ന ആളാണ് മുത്തുകുമാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP