മന്ത്രിയുടെ ഓഫീസിൽ ചെന്ന് പണം നൽകിയത് ഞാൻ; പരാതി ഒഴിവാക്കാൻ മന്ത്രി എന്നെ സ്വാധീനിച്ചു; ഈ ആഴ്ച്ച ബാബുവിനെതിരെ കേസ് ഫയൽ ചെയ്യും; അന്വേഷണം വേണ്ടെന്ന് വിൻസൻ എം പോൾ പറഞ്ഞു: ബാർകോഴയിൽ ഇനി വീഴുന്നത് ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനെന്ന സൂചന നൽകി ബിജു രമേശ്
തിരുവനന്തപുരം: ബാർകോഴ കേസിൽ ധനമന്ത്രി സ്ഥാനം കെ എം മാണി രാജിവച്ചതിന് പിന്നാലെ എക്സൈസ് മന്ത്രി കെ ബാബുവിനെതിരായ മുൻ ആരോപണം ആവർത്തിച്ച് ബാറുടമാ നേതാവ് ബിജു രമേശ് രംഗത്തെത്തി. ബാർ അസോസിയേഷൻ പിരിച്ചെടുത്ത പണത്തിൽ ഒരു പങ്ക് ബാബുവിന് നൽകിയെന്ന് ആവർത്തിച്ചാണ് ബിജു രമേശ് രംഗത്തെത്തിയത്. പരാതി ഒഴിവാക്കാൻ മന്ത്രി എന്നെ സ്വാധീനിക്കുന്നുവെന്നും ഈ ആഴ്ച്ച ബാബുവിനെതിരെ കേസ് ഫയൽ ചെയ്യമെന്നു ബിജുരമേശ് പറഞ്ഞു. മന്ത്രി കെ ബാബുവിനു താൻ നേരിട്ടു പോയി അമ്പതു ലക്ഷം രൂപ കോഴ നൽകിയെന്നാണ് ബിജു രമേശിന്റെ ആരോഫണം. പൂട്ടിയ ബാറുകൾ തുറക്കുന്ന കാര്യത്തിൽ മന്ത്രിസഭാ തീരുമാനം ലഭിക്കാൻ വേണ്ടിയായിരുന്നു കോഴ നൽകിയത്. ഇക്കാര്യം വിജിലൻസിനെ അറിയിച്ചെങ്കിലും ബാബുവിനെതിരേ നടപടിയോ അന്വേഷണമുണ്ടായില്ലെന്നും ബിജു രമേശ് പറഞ്ഞു.
തന്റെ ജനറൽ മാനേജർ രാധാകൃഷ്ണനോടൊപ്പമാണ് ബാബുവിനെ കാണാൻ എത്തിയത്. സെക്രട്ടേറിയറ്റിലെ ബാബുവിന്റെ ചേംബറിൽ എത്തി മന്ത്രിയെ കണ്ടു. പണം കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞു. പഴ്സണൽ സ്റ്റാഫിലെ സുരേഷ് പൈ എന്നയാളെ ഏൽപിക്കാനായി പറഞ്ഞു. സുരേഷിനെ പണം ഏൽപിച്ചു. ഇതു പിന്നീട് സുരേഷാണ് ബാബുവിനു കൈമാറിയത്. പണം വാങ്ങിയെന്നു സമ്മതിക്കാത്ത സാഹചര്യത്തിൽ കെ ബാബുവിനെയും തന്നെയും ജനറൽ മാനേജർ രാധാകൃഷ്ണനെയും നുണപരിശോധനയ്ക്കു വിധേയമാക്കണം. മാണി മാത്രമല്ല, ബാബുവും രാജിവയ്ക്കണം. പണക്കൈമാറ്റത്തിന് രാധാകൃഷ്ണൻ സാക്ഷിയാക്കണം. താൻ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും മാണി പറഞ്ഞു.
കഴിഞ്ഞ വർഷവും ഈ വർഷവുമായി ഒരു കോടി രൂപയാണ് ബാബുവിന് നൽകിയത്. തെളിവ് വേണമെങ്കിൽ കാമറാ ദൃശ്യങ്ങൾ പരിശോധിച്ചാൽ മതിയാവും. ബാബുവിന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്യുന്നത് കൃഷ്ണദാസ് പോളക്കുളത്തിന്റെ നേതൃത്വത്തിലുള്ള പോളക്കുളം ഗ്രൂപ്പാണ്. ബാബുവിന്റെ സ്പോൺസറും പോളക്കുളം ഗ്രൂപ്പാണ്. ബാബുവിനെതിരേ താൻ നൽകിയ മൊഴി വിജിലൻസ് രേഖപ്പെടുത്തിയില്ല. ആരോപണങ്ങൾ പുറത്ത് വരാതിരിക്കാൻ ബാബു തന്നെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നും ബിജു രമേശ് പറഞ്ഞു. ബാറുടമകൾക്ക് നൽകാൻ പിരിച്ച 25 കോടി രൂപയിൽ 23.5 കോടി രൂപ എവിടെ പോയെന്നും ബിജു ചോദിച്ചു.
തനിക്കെതിരേ ബാബു നൽകിയ മാനനഷ്ടകേസ് ഒത്തുതീർക്കാൻ ശ്രമിച്ചിട്ടില്ല. അതിനായി താൻ ദൂതനെ അയച്ചു എന്ന ബാബുവിന്റെ ആരോപണം തെറ്റാണെന്നും ബിജു പറഞ്ഞു. ബാബുവിനെതിരേ ഈ ആഴ്ച തന്നെ കേസ് ഫയൽ ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു. പൂട്ടിയ ബാറുകൾ തുറക്കാൻ ബാർ ഹോട്ടൽ ഉടമകളിൽ നിന്ന് ആകെ പിരിച്ച ഇരുപത്തഞ്ചു കോടി രൂപ മാണിയെ കൂടാതെ ഇത്തരത്തിൽ അധികാരസ്ഥാനങ്ങളിലുള്ള പലർക്കായി നൽകിയെന്ന സൂചന ശക്തമാകുന്ന വെളിപ്പെടുത്തലാണ് ബിജു രമേശ് നടത്തിയിരിക്കുന്നത്. ഇരുപത്തഞ്ചിൽ ഒരു പങ്കു മാത്രമാണ് കെ എം മാണിക്കു ലഭിച്ചതെന്നു വ്യക്തമായിരുന്നു. ബാക്കി ആർക്കൊക്കെയാണ് ലഭിച്ചതെന്നാണ് ഇനി വ്യക്തമാകേണ്ടത്. അതിലൊരാൾ കെ ബാബുവാണെന്നു വെളിപ്പെട്ടതോടെ ബാക്കിയുള്ളവരുടെ പേരുകൾ കൂടി പുറത്തുവരേണ്ടതുണ്ട്.
ബാർ കോഴ കേസിൽ വിജിലൻസ് ക്വിക്ക് വെരിഫിക്കേഷൻ നടത്തുമ്പോൾ താൻ പൂർണ വിവരങ്ങൾ പറയാൻ തയ്യാറായിരുന്നു. എന്നാൽ ബാബുവിനെതിരായ വെളിപ്പെടുത്തലുകൾ ഒന്നും രേഖപ്പെടുത്തേണ്ടെന്ന് വിജിലൻസ് തീരുമാനിക്കുകയായിരുന്നു. ബാബുവിനെതിരായ മൊഴിയെടുക്കൽ വിജിലൻസ് ഡയറകടറായിരുന്ന വിൻസൻ എം പോൾ ഇടപ്പെട്ട് മുടക്കുകയായിരുന്നു. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കിൽ പറഞ്ഞാൽ മതിയെന്നായിരുന്നു നിർദ്ദേശമെന്നും ബിജു രമേശ് പറഞ്ഞു.
ബാബുവുമായി പ്രശ്നമുണ്ടാക്കേണ്ടെന്നും, ഇതിൽ ബാബുവിനെ വിട്ടേക്കൂ എന്നും ഒരു മുതിർന്ന കോൺഗ്രസ് നേതാവ് തന്നെ വിളിച്ചു സംസാരിച്ചതായി ബിജു രമേശ് പറഞ്ഞു. കെ.എം. മാണി ബാബുവിനെ പിടിക്കുമോയെന്നു ഭയന്നിട്ടാണ് രാവിലെ കെ.എം. മാണിയെ ചെന്നു കണ്ടത്. കെ.എം. മാണിക്കെതിരായ ആരോപണങ്ങൾ ബാബുവിനെതിരേയും നിൽക്കുന്നുണ്ട്. ഉള്ളുകൊണ്ട് ബാബു ഭയപ്പെടുന്നുണ്ട്. 25 കോടി പിരിച്ചതിൽ ഏറ്റുവം കൂടുതൽ പണം വാങ്ങിയത് ബാബുവാണ്. 23.5 കോടി രൂപ ബാബു വാങ്ങിയതും ബാബുവിന്റെ നിർദ്ദേശമനുസരിച്ചുള്ള ഓപ്പറേഷനുംവേണ്ടിയാണ്. ഇതു സമഗ്രമായി അന്വേഷിക്കണം. ബാബുവിനെ തുടക്കംമുതൽ സംരക്ഷിക്കുന്ന രീതിയിലായിരുന്നു സർക്കാറിന്റെ പ്രവർത്തനം.
രണ്ടു തവണയായി 50 ലക്ഷം രൂപ വീതം താൻ ബാബുവിനു കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. ബാക്കി പണം പോളക്കുളം ഗ്രൂപ്പിലെ കൃഷ്ണദാസാണ്. പോളക്കുളം ഗ്രൂപ്പാണ് ബാബുവിന്റെ സ്പോൺസറായി നിൽക്കുന്നത്. ബാറുകളുടെ ലൈസൻസ് നൽകുന്നതിനുള്ള കാര്യങ്ങൾ ചെയ്തത് അങ്കമാലിയിലെ ബിനോയ് ആണ്. ലൈസൻസ് കൊടത്ത എല്ലാ ബാറിൽനിന്നും 20 ലക്ഷം വീതം വാങ്ങിയിട്ടുണ്ട്. ഭയംമൂലമാണ് ആരും ഇതൊന്നും പറയാത്തത്. 25 കോടി രൂപ പിരിച്ചെടുത്തുവെന്ന സംഭവത്തിൽ പണം നൽകിയവരെല്ലാം അതു നൽകിയെന്നു പറയുന്നവരാണ്. ഈ പണം എന്തുചെയ്തുവെന്ന് അസോസിയേഷന്റെ നേതൃത്വത്തിലിരിക്കുന്നവർ പറഞ്ഞേ മതിയാകൂ. കെ. ബാബു തന്റെ ആസ്തി വെളിപ്പെടുത്തണം. രാഷ്ട്രീയ രംഗത്ത് വന്നശേഷം കോടികളുടെ ആസ്തിയാണ് ബാബുവിനുണ്ടായത്. ബാബുവിന്റെ ആസ്തി വിജിലൻസ് പരിശോധിക്കാത്തത് എന്തുകൊണ്ടാണെന്നും ബിജു രമേശ് ചോദിച്ചു.
നേരത്തെ ബിജു രമേശ് ഉന്നയിച്ച ആരോപണങ്ങളെ ഭയമില്ലെന്നും മാനനഷ്ടക്കേസിൽ നിയമ പോരാട്ടം തുടരുമെന്നും എക്സൈസ് മന്ത്രി കെ.ബാബു പറഞ്ഞിരുന്നു. ധനമന്ത്രിസ്ഥാനം രാജിവച്ച കെ.എം മാണിയെ സന്ദർശിച്ച് മടങ്ങവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഭയപ്പെടേണ്ട ഒരുകാര്യവും തനിക്കില്ല. മാനനഷ്ടക്കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ദൂതന്മാർ സമീപിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ബിജു രമേശ് ഭീഷണിപ്പെടുത്തിയെന്ന് മന്ത്രി കെ ബാബു
കേസ് പിൻവലിച്ചില്ലെങ്കിൽ വായ തുറക്കുമെന്ന് ബിജു രമേശ് തന്നെ ഭീഷണിപ്പെടുത്തിയതായി മന്ത്രി കെ. ബാബു. കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബിജു രമേശ് തന്നെ സമീപിച്ചുവെന്നും കെ ബാബു ആവർത്തിച്ചു. മാദ്ധ്യമങ്ങൾക്ക് മുന്നിൽ ബിജു പലപ്പോഴായി ഉന്നയിക്കുന്ന ആരോപണങ്ങൾ പലതാണെന്നും വിജിലൻസ് തനിക്കെതിരായ മൊഴി രേഖപ്പെടുത്തിയില്ലെന്ന ബിജുവിന്റെ ആരോപണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. അങ്ങനെയെങ്കിൽ അതിനെതിരെ നിയമനടപടിക്ക് പോകാതിരുന്നതെന്താണെന്നും മന്ത്രി ചോദിച്ചു.
തെളിവുണ്ടെങ്കിൽ തനിക്കെതിരെ നടപടി സ്വീകരിക്കണമെന്നും അതോ തനിക്കെതിയാ തെളിവുകൾ താൻ തന്നെ നൽകണമോ എന്നും കെ. ബാബു പരിഹസിച്ചു. സിപിഐ(എം) എംഎൽഎയും ബിജുവുമായുള്ള ഗൂഢാലോചനയാണ് നിലവിലെ ആരോപണത്തിന് പിന്നിൽ. എംഎൽഎയുടെ വീട്ടിൽ വച്ച് ഡിസംബർ 14 ന് ഇരുവരും കൂടിക്കാഴ്ച നടത്തി. ബിജു രമേശിനെതിരായ നിയമ നടപടി തുടരുമെന്നും ബാബു പറഞ്ഞു.
നന്നായി പ്രവർത്തിക്കുന്നവരെ തെറ്റായി വ്യാഖ്യാനിക്കാൻ മാദ്ധ്യമങ്ങൾ കൂട്ടുനിൽക്കരുതെന്നും കെ. ബാബു കൂട്ടിച്ചേർത്തു.
ബാബുവിനെതിരെ ആരോപണം വരട്ടെ, അപ്പോൾ നോക്കാമെന്ന് ഉമ്മൻ ചാണ്ടി
മന്ത്രി കെ ബാബുവിനെതിരായ ബിജു രമേശിന്റെ ആരോപണം വരട്ടെ അപ്പോൾ നോക്കാമെന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കെ എം മാണി കൈകാര്യം ചെയ്തിരുന്ന ധനവകുപ്പ് തൽകാലം താൻ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.മന്ത്രിസഭാ യോഗതീരുമാനങ്ങൾ അറിയിക്കുയായിരുന്നു ഉമ്മൻ ചാണ്ടി.
കെ എം മാണി സ്വമേധയാ രാജിവച്ചതാണ്. ആരും രാജി ആവശ്യപ്പെട്ടിട്ടില്ല. ബാബുവിനെതിരായ ബാർ കോഴ ഒരു വർഷമായി ചർച്ച ചെയ്യുകയാണ്. ഇതുവരെ ആരും കോടതിയിലേക്കു പോയിട്ടില്ല. ഇതുവരെ കോടതിയിലേക്കു പോകാതെ ഇപ്പോൾ പോകുന്നതിനു പിന്നിൽ മറ്റെന്തോ ദുരുദ്ദേശമുണ്ട്.
ആർക്കും എന്തും പറയാമെന്ന അവസ്ഥയാണ്. അഴിമതി ആരു നടത്തിയാലും അതിനെ സർക്കാർ അനുവദിക്കില്ല. അഴിമതി എന്നു പറഞ്ഞ് സർക്കാരിന്റെ ആത്മവീര്യം ഇല്ലാതാക്കാൻ ശ്രമിച്ചാൽ സർക്കാർ കീഴടങ്ങില്ല. തോമസ് ഉണ്ണിയാടന്റെ രാജി മാണിയുമായി ആലോചിച്ചു തീരുമാനിക്കും. ഹൈക്കോടതി വിധിയിൽ കെ എം മാണിക്കെതിരേ എന്താണുള്ളതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Stories you may Like
- കോൺഗ്രസ് നേതാക്കളെ പ്രതിക്കൂട്ടിൽ നിർത്തി കെ.എം മാണിയുടെ ആത്മകഥ; പ്രകാശനം ഇന്ന്
- ബാർ കോഴക്കേസ് സിബിഐ അന്വേഷിക്കട്ടെ, പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു: ബിജു രമേശ്
- ബാർകോഴ എൽഡിഎഫിനെയും യുഡിഎഫിനെും ഒരുപോലെ അടിക്കാൻ ബിജെപിക്ക് വടിയായി മാറുമോ?
- ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം
- കെ എസ് ആർ ടി സിയുടെ പടി ചവിട്ടാത്ത എംഡി; കെ എസ് ആർ ടി സിയിൽ ഉടൻ തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍