മുഖ്യമന്ത്രിയുടെ സിഡി കാത്തിരിക്കുന്നവർ നിരാശരാകും; ബിജു രാധാകൃഷ്ണൻ ഇട്ടത് നുണ ബോംബെന്ന് ഇന്റലിജന്റ്സ് റിപ്പോർട്ട്; വ്യക്തമാകുന്നത് സരിത മോഡൽ നമ്പർ ഇറക്കി കടം തീർക്കാനുള്ള അതിബുദ്ധി; ഇളിഭ്യരായിരിക്കുന്നതുകൊടും കുറ്റവാളിയുടൈ ആരോപണം ആഘോഷമാക്കിയ ചാനലുകളും പ്രതിപക്ഷവും
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ബിജു രാധാകൃഷ്ണൻ ലൈംഗിക ആരോപണം ഉന്നയിച്ച സാഹചര്യത്തിൽ തെളിവെന്ന നിലയിൽ സിഡിയുമായി എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർ നിരാശരാകേണ്ടി വരും. ബിജു രാധാകൃഷണന്റെ ആരോപണം തീർത്തും അടിസ്ഥാന രഹിതമാണെന്ന നിഗമനത്തിലാണ് ഇന്റലിന്റ്സ് റിപ്പോർട്ട്. എല്ലായെപ്പോഴും ജനങ്ങളുടെ കൂടെ കഴിയുന്ന നേതാവായ ഉമ്മൻ ചാണ്ടിക്കെതിരെ അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിച്ച് സരിത മോഡൽ ബ്ലാക്മെയ്ലിംഗാണ് ബിജു രാധാകൃഷ്ണൻ ഉദ്ദേശിച്ചത്. കേരളം കണ്ട ഏറ്റവും വലിയ നുണബോംബാണ് ബിജു രാധാകൃഷ്ണൻ പൊട്ടിച്ചതെന്നാണ് ഇന്റലിജന്റ്സ് വൃത്തങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നത്.
മുഖ്യമന്ത്രിക്കെതിരെ ഹാജരാക്കാവുന്ന ഒരു വീഡിയോ ദൃശ്യവും ബിജു രാധാകൃഷ്ണന്റെ പക്കലില്ല. എന്നാൽ പൊലീസിനുള്ളിൽ നിന്നുതന്നെ മറ്റു ചില ദൃശ്യങ്ങൾ പുറത്തുപോയതായും വിവരമുണ്ട്. ഇപ്പോൾ ഡൽഹിയിലുള്ള കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ മൊബൈലിൽ ആറുമാസം മുൻപുതന്നെ ബിജുവിന്റെ മൊഴിയിലില്ലാത്ത ഒരു ദൃശ്യമുണ്ടായിരുന്നു. കോൺഗ്രസിനുള്ളിൽ നിന്നുള്ള ചില പ്രമുഖരുടെ ഒത്താശയും ഗ്രൂപ്പുവഴക്കുമാണ് ഇപ്പോൾ ബിജു ബലവാനായി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കാൻ ഇടയാക്കിയതെന്നും അറിയുന്നു. യു.ഡി.എഫിന് പുറത്തു നിൽക്കുന്ന രണ്ട് നേതാക്കന്മാരുടെ ചരടുവലികളും പിന്നിലുണ്ട്. തന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തതിൽ മൂന്ന് മൊബൈലുകളും ഒരു ലാപടോപ്പും പൊലീസ് പൂഴ്ത്തിയെന്ന് നേരത്തേ സരിത എസ്. നായർ പരാതിപ്പെട്ടിരുന്നു.
ഭരണത്തിലെ പ്രമുഖരുടെ വീഡിയോ ദൃശ്യങ്ങളുണ്ടെന്നു പറഞ്ഞ് ബ്ലാക്ക്മെയിലിങ് നടത്തി പണമുണ്ടാക്കാനും ജാമ്യം നേടി പുറത്തിറങ്ങാനുമാണ് ബിജു രാധാകൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് സർക്കാർ വിലയിരുത്തൽ. ഭാര്യ രശ്മിയെ കൊലപ്പെടുത്തിയതടക്കം അറുപതിലേറെ കേസുകളിൽ പ്രതിയാണ് ബിജു രാധാകൃഷ്ണൻ. സോളാർ തട്ടിപ്പുകേസുകളിൽ ബിജുവിന് കോടതി 45 ലക്ഷം രൂപ പിഴ ചുമത്തിയിട്ടുണ്ട്. കൊലക്കേസിലടക്കം അഭിഭാഷകരുടെ ചെലവിനും വൻതുക വേണം. പണത്തിന്റെ ആവശ്യമേറെയുള്ള ഘട്ടത്തിൽ ബിജു ഇറക്കിയ പുതിയ അടവാണ് പ്രമുഖർക്കെതിരെയുള്ള ലൈംഗിക ആരോപണമെന്നാണ് ഇന്റലിജൻസ് പറയുന്നത്. വാക്ചാതുരിയിൽ ആരെയും വീഴ്ത്താൻ ബിജുവിനാകും. ഇന്ത്യയിൽ ഏറ്റവും ശമ്പളം വാങ്ങുന്ന എക്സിക്യൂട്ടിവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഒരു പാർലമെന്റംഗവുമായി ബിസിനസ് ഉടമ്പടിയുണ്ടാക്കിയ ആളാണ് ബിജുവെന്നും രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടുന്നു. സോളാർ ഇടപാടിൽ അനധികൃതമായി ഉണ്ടാക്കിയ പത്തുകോടി രൂപ താൻ സൂക്ഷിച്ചുവച്ചിട്ടുണ്ടെന്നും തന്നെ രക്ഷിച്ചാൽ 25 ലക്ഷം നൽകാമെന്നുമായിരുന്നു കൊല്ലത്ത് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയ പൊലീസുകാരോട് ബിജുവിന്റെ പ്രലോഭനം.
സ്ത്രീകളെ കൊലപ്പെടുത്തിയ കേസിൽ ജാമ്യം ലഭിക്കുക എളുപ്പമല്ലാത്തതിനാൽ ബിജുവിന് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. ഈ ഘട്ടത്തിൽ ജാമ്യമെടുത്ത് പുറത്തിറക്കാമെന്ന പ്രലോഭനവുമായി ചില രാഷ്ട്രീയ ഉന്നതരുടെ ദൂതന്മാർ ബിജുവിനെ ജയിലിൽ കണ്ടിട്ടുണ്ടെന്നതിനുള്ള തെളിവുകൾ രഹസ്യാന്വേഷണവിഭാഗം ശേഖരിച്ചിട്ടുണ്ട്. കോൺഗ്രസിലെ ഉന്നത നേതാവിന്റെ അനുവാദത്തോടെയാണിതെന്നുമാണ് പൊലീസ് പറയുന്നത്. ഐ ഗ്രൂപ്പിന്റെ അടുപ്പക്കാരനെന്ന് അറിയപ്പെടുന്ന പൂജപ്പുര സെൻട്രൽ ജയിൽ സൂപ്രണ്ട് ബിജു രാധാകൃഷ്ണനുമായി നടത്തിയ രഹസ്യകൂടിക്കാഴ്ച്ചകളും സംശയമുനയിലാണ്. തടവുകാരെ സെല്ലിൽ അടയ്ക്കുന്ന വൈകിട്ട് ആറിനുശേഷം ബിജുവിനെ സെല്ലിന് പുറത്തിറക്കി കഴിഞ്ഞ ഒക്ടോബർ 17 മുതൽ നവംബർ 13 വരെ ഇരുപതിലേറെ തവണയാണ് ജയിൽ സൂപ്രണ്ട് കൂടിക്കാഴ്ച നടത്തിയത്. സോളാർ കമ്മിഷനിലും കോടതികളിലും ബിജുവിനെ ഹാജരാക്കേണ്ട ദിവസങ്ങൾക്ക് തൊട്ടുമുൻപുള്ള പല കൂടിക്കാഴ്ചകളും ഒരുമണിക്കൂറിലേറെ നീണ്ടുനിന്നു. സൂപ്രണ്ടിന്റെ മേൽനോട്ടത്തിൽ ജയിലിനുള്ളിൽ നടന്ന ഗൂഢാലോചനയാണ് ആരോപണത്തിന് പിന്നിലെന്നും ഒരുവിഭാഗം ആരോപിക്കുന്നു.
അതേസമയം മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണപക്ഷ നേതാക്കൾക്കെതിരെ നടത്തിയ ലൈംഗിക ആരോപണം സരിതയുമായി ആലോചിച്ചായിരുന്നെന്നും ആരോപണം ഉന്നയിച്ചത് സരിത പറഞ്ഞിട്ടാണെന്നും സോളർ കമ്മിഷനെ ബിജു രാധാകൃഷ്ണൻ ഇന്നലെ അറിയിച്ചിട്ടുണ്ട്. എന്നാൽ പിന്നീടു സരിതയുടെ നിഷേധം കണ്ടു താൻ ഞെട്ടിയെന്നും ബിജു പറഞ്ഞു. സരിതയുമായി സംസാരിച്ച തീയതികളും ഫോൺ നമ്പരുകളും കമ്മിഷനു മുമ്പാകെ ബിജു വെളിപ്പെടുത്തി. സരിതയുമായി താനും തന്റെ അഭിഭാഷകനും നടത്തിയിട്ടുള്ള സംഭാഷണങ്ങൾ വീണ്ടെടുക്കുന്നതിനു നടപടിയെടുക്കണമെന്നും ബിജു ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കമ്മിഷൻ മുമ്പാകെ പറഞ്ഞ എല്ലാ കാര്യങ്ങളും സരിതയ്ക്ക് അറിവുള്ളതാണ്. കഴിഞ്ഞ 12നാണ് എന്നോട് സോളർ കമ്മിഷൻ മുമ്പാകെ ഹാജരാകാൻ ആവശ്യപ്പെടുന്നത്. ആ ദിവസം തന്നെ മൂവാറ്റുപുഴ കോടതിയിൽ ഇതുമായി ബന്ധപ്പെട്ട മറ്റൊരു കേസുണ്ടായിരുന്നു. സരിതയും അവിടെ ഉണ്ടായിരുന്നു. പ്രധാനപ്പെട്ട ചില കാര്യങ്ങൾ തനിക്കു സംസാരിക്കാനുണ്ടെന്നും കോടതി കഴിഞ്ഞ് ഡ്രൈവർ ബിനു അക്കാര്യം പറയുമെന്നും സരിത അറിയിച്ചു.
ഇതനുസരിച്ച് കോടതി കഴിഞ്ഞപ്പോൾ ഡ്രൈവർ മൂന്നു കാര്യങ്ങളാണ് അറിയിച്ചത്. മുഖ്യമന്ത്രിയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും കമ്മിഷനു മുന്നിൽ തുറന്നു പറയണം. അങ്ങനെ പറഞ്ഞില്ലെങ്കിൽ ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയും കൂടിയാണ് സോളർ തട്ടിപ്പുകൾ നടത്തിയതെന്നു സരിത കമ്മിഷന്റെ മുമ്പാകെ പറയും. രണ്ട്: ആര്യാടൻ ഷൗക്കത്ത്, ബഷീർ അലി ഷിഹാബ് തങ്ങൾ, ഷിബു ബേബി ജോൺ ഇവരുടെ കാര്യങ്ങളും പറയണം. മൂന്ന്: ശാലുമേനോനാണ് സോളർ ഇടപാടിലെ പണം മുഴുവൻ ചെലവഴിച്ചതെന്നും പറയണം എന്നതുമായിരുന്നു ആവശ്യം.
കോട്ടയം ഡിസിസി ഭാരവാഹിയായിരുന്ന കെ.ജെ ജയിംസ് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം തന്നെ വന്നു കണ്ടിരുന്നതായും ബിജു സോളാർ കമ്മീഷൻ മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. രണ്ടു തവണയായി പത്തു ലക്ഷവും 30 ലക്ഷവും നിക്ഷേപമായി വാങ്ങി. മുഖ്യമന്ത്രിയുടെ ദൂതനായി തോമസ് കൊണ്ടോടി ഏഴു തവണ വന്നുകണ്ടിട്ടുണ്ട്. കേന്ദ്രത്തിൽ നിന്നോ സംസ്ഥാന സർക്കാരിൽ നിന്നോ ഒരു സബ്സിഡിയും ടിം സോളറിനു കിട്ടിയിട്ടില്ല, വിവിധ എക്സിബിഷനുകളിൽ പങ്കെടുക്കാനുള്ള സൗകര്യം മാത്രമാണു ലഭിച്ചിട്ടുള്ളത്.
മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ ചോദ്യങ്ങൾക്കിടെ പലവട്ടം കമ്മിഷൻ ഇടപെട്ടു. പല ചോദ്യങ്ങളും ചോദിക്കുന്നതിൽനിന്നു കമ്മിഷൻ വിലക്കുകയും ചെയ്തു. സരിതയുടെയും മറ്റൊരു സ്ത്രീയുടെയും നഗ്നചിത്രങ്ങൾ ബിജുരാധാകൃഷ്ണൻ പകർത്തിയിട്ടുണ്ടെന്ന മുഖ്യമന്ത്രിയുടെ അഭിഭാഷകന്റെ പരാമർശങ്ങളും കമ്മിഷനെ ചൊടിപ്പിച്ചു. ഗണേശ്കുമാറാണ് സരിതയുടെ നഗ്നചിത്രങ്ങളെടുത്തതെന്ന് ബിജു പറഞ്ഞു. പുറത്തിറക്കാമെന്ന് മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടവരും പറഞ്ഞിരുന്നതിനാലാണ് ഇക്കാര്യം പുറത്തു പറയാതിരുന്നതെന്ന് ബിജു പറഞ്ഞു.
അതേസമയം ബിജുവിന്റെ പക്കൽ ഉണ്ടോ എന്നവ്യക്തയില്ലാത്ത സിഡിയുടെ പേരിൽ മുഖ്യമന്ത്രിക്കെതിര വാർത്ത നൽകിയ ചാനലുകളും കടുത്ത വിമർശനങ്ങൾ നേരിടുന്നുണ്ട്. ഒരു കൊലക്കേസ് പ്രതിയുടെ ആരോപണം ഇങ്ങനെ ആഘോഷമാക്കേണ്ടിയിരുന്നോ എന്നാണ് പൊതുവിൽ സോഷ്യൽ മീഡിയയിൽ നിന്നും ഉയർന്നിന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍