യുകെ മലയാളിയായിരുന്ന ടിസൻ പ്രതിയായ കൊലപാതകത്തിനു നിമിത്തമായത് ഒരു പായ്ക്കറ്റ് മിഠായി ; ജീവിത പ്രയാസത്തിൽ രാവന്തിയോളം ഓടിത്തളർന്ന ഭർത്താവിന് ഭാര്യയോടൊപ്പം കഴിയാൻ സമയമില്ലാതെ പോയി; ഭർത്താവിനെ കൊന്ന കാമുകന് സമ്മാനം കൈതചക്ക! പോൾ വർഗ്ഗീസിലെ സത്യം ഡിവൈസ്പി ബൈജു പൗലോസ് പുറത്തെത്തിച്ച കഥ

കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: യുകെയിൽ റെഡ്ഡിങ്ങിൽ താമസിച്ചിരുന്ന ടിസൻ കുരുവിള പത്തു വർഷം മുൻപ് നാട്ടിൽ അവധിക്കു പോയതാണ് യുകെ മലയാളിയുടെ പേരും ഒരു കൊലപാതകക്കേസിൽ ചർച്ച ചെയ്യാൻ കാരണമായത് . പാമ്പാടിക്കാരനായ ടിസൻ എറണാകുളത്തു കാക്കനാടിനടുത്തു തെങ്ങോട് മനക്കക്കടവിൽ താമസിക്കുന്ന പോൾ വർഗീസിന്റെ വീട്ടിൽ യുകെയിൽ നിന്നും ബന്ധു നൽകിയ ഒരു പായ്ക്കറ്റ് മിഠായിയും മറ്റു സാധനങ്ങളുമായി എത്തിയതാണ് പോളിന്റെ കൊലപാതകത്തിന് കാരണമായി മാറിയത് .
പോളിന്റെ ഭാര്യ സജിതയുടെ ബന്ധു ടിസന്റെ പരിചയക്കാരൻ ആയിരുന്നതിനാൽ അത്തരം ഒരു സഹായത്തിനു മടികാട്ടിയതുമില്ല . എന്നാൽ യുകെയിൽ നിന്നുള്ള സമ്മാന പൊതിയുമായി പോളിന്റെ വീട്ടിൽ എത്തിയ ടിസന് സജിതയുമായുള്ള കൂടിക്കാഴ്ച പിന്നീടുള്ള നിരവധി കൂടിക്കാഴ്ചകളുടെ തുടക്കം കൂടിയായിരുന്നു .
യുകെ മലയാളികൾ അടക്കം ഏവരും മറന്നു തുടങ്ങിയ ഈ കേസ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമാകുകയും യുകെ മലയാളികളുടെ ഫോണിലേക്കു ഈ കേസ് സംബന്ധിച്ച വിശദംശങ്ങൾ ഉൾക്കൊള്ളുന്ന അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ ബൈജു പൗലോസിന്റെ സമീപ കാലത്തെ വെളിപ്പെടുത്തലും എത്തിയതോടെ പോൾ വർഗീസ് വധം ഒരിക്കൽ കൂടി ശ്രദ്ധ നേടുകയാണ് . കേരളം മാത്രമല്ല ലോകമെങ്ങുമുള്ള മലയാളികൾ സാകൂതം വീക്ഷിക്കുന്ന നടി ആക്രമണ കേസിൽ ജനപ്രിയ നടൻ എന്നറിയപ്പെടുന്ന ദിലീപ് തന്നെ കേസിൽ കുടുക്കിയതിനു പൊലീസ് ഉദ്യോഗസ്ഥനായ ബൈജു പൗലോസിനെ അപായപ്പെടുത്താൻ നീക്കം നടത്തി എന്ന വെളിപ്പെടുത്തൽ അദ്ദേഹത്തിന് ഹീറോ പരിവേഷം നൽകുകയാണ് .
പോൾ വർഗീസ് വധത്തിൽ അടക്കം സമർത്ഥമായ നീക്കത്തിലൂടെ പ്രതികളെ ജയിലിൽ എത്തിച്ച അന്വേഷണ മികവിലൂടെ പിന്നീട് അദ്ദേഹം ഡിക്ടറ്റീവ് ഇൻസ്പെക്ടർ ആയും ഡിവൈഎസ്പി ആയും ഉയരുകയായിരുന്നു .
ഭാര്യക്ക് ജീവപരന്ത്യം ലഭിച്ചപ്പോൾ കാമുകൻ കൂളായി പുറത്തേക്ക്
അന്വേഷണ മികവിൽ പോൾ വർഗീസ് വധത്തിൽ ഭാര്യ സജിതക്ക് ജീവപരന്ത്യം ശിക്ഷ വാങ്ങി നൽകാനായെങ്കിലും കാമുകനായ ടിസൻ തെളിവുകളുടെ അഭാവത്തിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടുക ആയിരുന്നു . ടിസന് കൂടി ശിക്ഷ വാങ്ങിക്കൊടുക്കാൻ കേസിൽ അപ്പീൽ നൽകുമെന്ന് പൊലീസ് അറിയിച്ചിരുന്നെങ്കിലും നടപടികൾ എത്രത്തോളം ആയെന്നു വക്തമല്ല . എന്നാൽ ഈ കേസിലേക്ക് നയിക്കാൻ കാരണമായ അടിസ്ഥാന ഘടകങ്ങൾ അടുത്തിടെ ഒരു ആല്മീയ ചാനലിന് നൽകിയ അഭിമുഖത്തിൽ ബൈജു പൗലോസ് വക്തമാക്കുന്നത് ലോകമലയാളികൾ സശ്രദ്ധം വീക്ഷിക്കാൻ കൂടി കരണമായിരിക്കുകയാണ് ദിലീപ് കേന്ദ്ര കഥാപാത്രമായ പൊലീസുകാരെ ഇല്ലാതാക്കാൻ നടത്തിയെന്ന് പറയപ്പെടുന്ന ഗൂഢാലോചനക്കേസ്.
കുടുംബ ബന്ധങ്ങളിലെ ആരും കാണാതെ പോകുന്ന ഇടർച്ചകളാണ് പോൾ വർഗീസ് വധത്തിൽ ഒളിഞ്ഞിരിക്കുന്ന ഘടകമെന്ന് കേസ് ഡയറി തയ്യാറാക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ബൈജു പൗലോസ് ഈ അഭിമുഖത്തിൽ വ്യക്തമാക്കുന്നു . ഇത്തരം ഓരോ കേസും പൊലീസ് ഉദ്യോഗസ്തർക്കു ഭാവിയിൽ പഠന പുസ്തകങ്ങൾ ആണെന്ന വിലയിരുത്തലിൽ ബൈജു പൗലോസിന്റെ നിരീക്ഷങ്ങൾക്കു വലിയ പ്രാധാന്യവുമുണ്ട് . ഈ കേസ് വഴിത്താരകൾ റിപ്പോർട്ട് ചെയ്ത മാധ്യമ വിശകലനത്തിനും ഏറെ ഉയരത്തിലാണ് ബൈജു പൗലോസ് കണ്ടെത്തുന്ന സാഹചര്യ കാരണങ്ങൾ . എന്നാൽ ഈ കാരണങ്ങൾ ഒരിക്കലും പ്രതികൾക്കുള്ള ന്യായവാദമായി മാറുന്നില്ലെന്നും അദ്ദേഹം അടിവരയിടുന്നു .
ഒറ്റപ്പെടലിൽ നിന്നും രക്ഷ തേടി സജിത വന്നു വീണത് ടിസന്റെ കൈകളിൽ
ഗ്ലാസ്ഗോ മലയാളി ആയിരുന്ന ടിസൻ വിദ്യാർത്ഥി വിസയിൽ എത്തിയ ഭാര്യക്ക് പിന്നാലെയാണ് യുകെ മലയാളി ആയത് . ഗ്ലാസ്ഗോയിൽ നിന്നും ലണ്ടന് അടുത്തുള്ള റെഡ്ഡിങ്ങിൽ ടിസനും ഭാര്യയും ഒരു മലയാളി കുടുംബത്തിനൊപ്പം അൽപ കാലം താമസിച്ചിരുന്നു . വലിയ മോഹങ്ങളുമായി യുകെയിൽ വന്ന ടിസൻ ഭാര്യയുടെ പഠന ശേഷം ജോലിയൊന്നും ലഭിക്കാതെ നാട്ടിലേക്കു മടങ്ങേണ്ടി വരും എന്ന സത്യത്തെ അഭിമുഖീകരിക്കാനാകാതെ സ്ഥിരം വഴക്കിട്ട് കഴിയുന്ന സമയത്താണ് അപ്രതീക്ഷിതമായി ഒറ്റയ്ക്ക് നാട്ടിൽ എത്തുന്നതും സജിതയുടെ ബന്ധു കൊടുത്തയച്ച മിഠായി ഉൾപ്പെടെയുള്ള സമ്മാനങ്ങളുമായി പോൾ വർഗീസിന്റെ വീട്ടിൽ എത്തുന്നതും . അന്നത്തെ കുശാല്നനൗഷണത്തിൽ 32 കാരിയായ സജിതായും ടിസനും തമ്മിൽ ഒരു മാനസിക ഐക്യം രൂപം കൊള്ളുക ആയിരുന്നു എന്നാണ് ബൈജു പൗലോസിന് വക്തമായത്.
ഒന്നര വർഷത്തിനിടയിൽ ഒൻപതു തവണ കൂടിക്കാഴ്ച നടന്നതോടെയാണ് ടിസനും സജിതയും ഒന്നാകാനും സജിതയുടെ ഭർത്താവ് പോളിനെ കൊലപ്പെടുത്താനും തീരുമാനിക്കുന്നതും . അതിരാവിലെ എറണാകുളത്തെ കടയിലേക്ക് ജോലിക്കു പോകുന്ന ഭർത്താവ് രാവേറെയാകുമ്പോളാണ് വീട്ടിൽ എത്തുന്നത് എന്ന് സജിത ടിസനോട് പറഞ്ഞിരുന്നു . ഈ സമയത്തെ ഒറ്റപ്പെടലിൽ ഇളയ കുഞ്ഞിന്റെ അസുഖ വിവരങ്ങളും മറ്റും സജിതയുടെ മനസിനെ ഇളക്കം തട്ടിച്ചിരുന്നു . വീട്ടിൽ ഒറ്റയ്ക്കായ സജിതയോടു കുട്ടിയുടെ കാര്യം അടക്കം കുശാലാന്വേഷണം ഒരുപക്ഷെ സാമ്പത്തിക പ്രയാസത്തിലും രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള ഓട്ടത്തിലും ഭർത്താവ് മനഃപൂർവം അല്ലാതെ മറന്നതും സജിതയ്ക്കും ടിസനും അരുതാത്ത ബന്ധത്തിലേക്കുള്ള വഴി തുറന്നിടുക ആയിരുന്നു .
ഓരോ മലയാളി ഭാര്യ ഭർത്താക്കന്മാർക്കും ഒരുപാഠം തന്നെ
ആദ്യ കാഴ്ചയിൽ തന്നെ കുഞ്ഞിനെ ചികിൽസിക്കാനുള്ള ഡോക്ടറെ കണ്ടെത്തി നൽകിയ ടിസനിൽ സജിത കണ്ടത് കരുതലുള്ള ഒരു പുരുഷനെ ആയിരുന്നു . യുകെയിൽ നിന്നും മടങ്ങേണ്ടി വരുമെന്ന വിവരം മറച്ചു വച്ച ടിസനിൽ ഭാവി ജീവിതത്തിനുള്ള കരുതലും സജിതയിലെ കുശാഗ്രബുദ്ധിയായ കാമുകി കണ്ടെത്തി . ഒരു പക്ഷെ അല്പം കരുതലും ശ്രദ്ധയും ഭർത്താവിൽ നിന്നും ലഭിച്ചെങ്കിൽ ഈ കേസിലേക്കുള്ള സാഹചര്യങ്ങൾ രൂപപ്പെടില്ലായിരുന്നു എന്നാണ് ഡിവൈസ്പി ബൈജു പൗലോസിന്റെ നിരീക്ഷണം .
ഓരോ ഭാര്യയും ഭർത്താവും ഇത്തരം കാര്യങ്ങൾ കൂടി ജീവിതത്തിൽ ശ്രദ്ധിക്കാൻ ഉണ്ടെന്നു കൂടി പോൾ വർഗീസ് വധത്തിന്റെ മനഃശാസ്ത്രം നമ്മെ പഠിപ്പിക്കുന്നുണ്ട് എന്നും ഉദ്യോഗസ്ഥൻ പറയുമ്പോൾ അതിൽ വലിയ വസ്തുതകൾ നിറഞ്ഞിരിപ്പുണ്ട് . വെറുതെ വീട്ടിൽ ഇരിക്കുന്ന ഭാര്യയെ ഇടയ്ക്കിടെ വിളിച്ചു സല്ലാപം നടത്താൻ സാധാരണ ഗതിയിൽ ഒരു ഭർത്താവും മിനക്കേടില്ലെങ്കിലും ചെറിയൊരു കരുതൽ ഭാര്യമാർ ആഗ്രഹിക്കുന്നു എന്നതും കാമുകി വേഷം കെട്ടുന്ന ഓരോ ഭാര്യയും തെളിയിക്കുന്നുണ്ട് .
എന്തിനായിരുന്നു കൊല , ഒളിച്ചോടമായിരുന്നില്ലേ ?
ഇത്തരം കേസുകളിൽ ഏവരും ചോദിക്കുന്ന ഒന്നാണിത് . എന്നാൽ ഈ ചോദ്യത്തിന് ഉത്തരം നല്കാൻ പ്രതിയുടെ മാനസികാവസ്ഥ കൂടി ഒരു അന്വേഷണ ഉദ്യോഗസ്ഥന് പരിഗണിക്കണം . സജിതയുടെ കാര്യത്തിൽ പ്രൈമറി സ്കൂൾ വിദ്യാർത്ഥികൾ ആയിരുന്ന രണ്ടു മക്കളെ ഉപേക്ഷിച്ചുള്ള ജീവിതം അസാധ്യമായിരുന്നു . മക്കളുടെ സംരക്ഷണത്തിന് പോൾ വർഗീസിനെക്കാൾ മിടുക്കൻ ടിസൻ ആണെന്ന തിരിച്ചറിവിൽ ഭർത്താവിനെ കൊന്ന ശേഷം മക്കളുമായി കാമുകന് ഒപ്പം ശിഷ്ട ജീവിതം ആഘോഷിക്കാം എന്നുമായിരുന്നു സജിതയുടെ പ്ലാൻ .
ഒളിച്ചോട്ടത്തിൽ ഈ ആഗ്രഹം സാധിക്കില്ലെന്ന് അറിയാമായിരുന്നതിനാൽ കൊലപാതകം അല്ലാതെ മറ്റു വഴിയില്ലെന്നായി . അങ്ങനെയാണ് രാത്രി അത്താഴത്തിൽ ഉറക്ക ഗുളിക നൽകിയ ശേഷം സജിത തന്നെ മുൻകൈ എടുത്തു വീട്ടിൽ ഒളിച്ചിരുന്ന കാമുകന്റെ സഹായത്തോടെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും പോളിനെ മരണത്തിലെക്കു എത്തിക്കുന്നത് . തുടക്കത്തിൽ സജിതയെ ചോദ്യം ചെയ്യാൻ പോലും മടിച്ച പൊലീസ് അവിചാരിതമായി ബൈജു പൗലോസ് സജിതയുടെ മൊബൈൽ ഫോണിൽ കണ്ട രണ്ടു മെസേജുകളുടെ തുമ്പു പിടിച്ചാണ് പോളിന്റെ മരണം ഭാര്യ പറഞ്ഞ ആത്മഹത്യയല്ല കൊലപാതകമാണെന്ന് തെളിയിച്ചത് .
നടി ആക്രമിക്കപ്പെട്ട കേസിൽ അന്ന് തൃക്കാക്കരയിൽ ജോലി ചെയ്തിരുന്ന ബൈജു പൗലോസിന്റെ കടുകിട വിട്ടുവീഴ്ച ഇല്ലാത്ത നീക്കവും പ്രലോഭനങ്ങൾക്കു വഴിപ്പെടാത്ത പൊലീസ് ശൈലിയുമാണ് ദിലീപിനെ കുറച്ചുകാലം എങ്കിലും ജയിലിൽ എത്തിച്ചത് . ഇതിനോട് ദിലീപിനുള്ള വൈരാഗ്യമാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങൾക്കു വഴി മരുന്നിട്ടതും ഒരിക്കൽ കൂടി ബൈജു പൗലോസിനെ മലയാളികളുടെ വാർത്ത നേരങ്ങളിലെ പ്രധാനപേരുകാരനാക്കി മാറ്റിയിരിക്കുന്നതും .
കാമുകന് സമ്മാനം കൈതച്ചക്ക
2011 ഫെബ്രുവരി 22നാണു കേസിനാസ്പദമായ സംഭവം. ഉറങ്ങാൻ കിടക്കുന്നതിനു മുൻപു സജിത ഭർത്താവിന് ഉറക്കഗുളികകൾ കലർത്തിയ ഭക്ഷണം നൽകി. മയങ്ങിയെന്ന് ഉറപ്പായശേഷം കഴുത്തിൽ തോർത്ത് ഉപയോഗിച്ചു മുറുക്കിയും മുഖത്തു തലയണ വച്ച് അമർത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. മരിച്ചുവെന്ന് ഉറപ്പായശേഷം സജിത ബന്ധുക്കളെ വിളിക്കുകയും തൂങ്ങിമരണമാണെന്നു പറയുകയും ചെയ്തു. സമീപവാസികളുടെ സഹായത്തോടെ മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായതോടെയാണു സജിത പിടിയിലായത്. സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി.
കൊലപാതകം നടക്കുന്ന സമയത്ത് സജിതയുടെ എട്ടും നാലും വയസുള്ള കുട്ടികൾ വീട്ടിൽ ഉണ്ടായിരുന്നു. തൃക്കാക്കര സിഐ ആയിരുന്ന ബൈജു പൗലോസ് ആണു കേസ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പി വി.കെ.സനിൽകുമാർ കുറ്റപത്രം സമർപ്പിച്ചു. പറവൂർ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജി അഹമ്മദ് കോയ ആണു ആണു സജിതയ്ക്കു ശിക്ഷ വിധിച്ചത്. തെളിവു നശിപ്പിക്കുന്നതിനും മരണം ആത്മഹത്യയാക്കി തീർക്കുന്നതിനും ഇവർ ശ്രമിച്ചതായി കോടതി കണ്ടെത്തി.
മക്കളെ മറ്റൊരു മുറിയിൽ ഉറക്കിക്കിടത്തിയ ശേഷം ഭർത്താവിന് ഭക്ഷണത്തിൽ ഉറക്ക ഗുളിക നൽകി കൊലപ്പെടുത്താനായിരുന്നു പദ്ധതി. എന്നാൽ പരിധിയിൽ കൂടുതൽ മരുന്ന് അകത്തു ചെല്ലാതിരുന്നതിനാൽ പോൾ വർഗീസ് മരിച്ചില്ല. ഇതു കണ്ട് കാമുകനൊപ്പം ചേർന്ന് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നത്രെ. കഴുത്തിൽ തോർത്തിട്ട് മുറുക്കുകയും മുഖത്ത് തലയിണ അമർത്തുകയും മറ്റും ചെയ്താണ് മരണം ഉറപ്പു വരുത്തിയത്. തുടർന്ന് കാമുകനെ പറഞ്ഞു വിടുകയും ഭർത്താവ് തൂങ്ങി മരിച്ചെന്നു പറഞ്ഞ് ബന്ധുക്കളെ വിളിച്ചു കൂട്ടുകയുമായിരുന്നു.
ഭർത്താവിനെ കൊലപ്പെടുത്തിയ ദിവസം രാത്രിയിൽ കാമുകൻ ടിസണെ സജിത യാത്രയാക്കിയത് സ്വന്തം പറമ്പിൽ വിളഞ്ഞ കൈതച്ചക്ക കടലാസിൽ പൊതിഞ്ഞു നൽകി. പൊലീസ് അന്വഷണത്തിനിടെ സജിത തന്നെയാണ് ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതെല്ലാം കാണിച്ചാണ് പൊലീസ് ടിസൻ കുരുവിളയെ കേസിൽ പ്രതി ചേർത്തത്. എന്നാൽ കോടതിയിൽ മതിയായ തെളിവില്ലാതിരിക്കുകയും സാഹചര്യത്തെളിവുകൾ കോടതിക്ക് ബോധ്യപ്പെടാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ടിസൻ കുറ്റവിമുക്തനായത്
ഭർത്താവിന്റെ ബന്ധുവിനു കല്യാണം ആലോചിച്ച് ടിസണോട് അടുത്തു
ഭർത്താവിന്റെ ബന്ധുവായ യുവതിക്ക് കല്യാണം ആലോചിച്ച് പരസ്യം നൽകിയതിനെ തുടർന്നുണ്ടായ സൗഹൃദമാണ് സജിതയും ടിസണും തമ്മിലുള്ള പ്രണയത്തിലേയ്ക്ക് വഴിമാറിയത്. യുകെയിൽ ജോലി ചെയ്യുകയായിരുന്ന ടിസൺ തുടർച്ചയായി സജിതയുമായി ഫോണിൽ ബന്ധപ്പെടുമായിരുന്നു. അടുപ്പം പ്രണയത്തിനു വഴിമാറിയതോടെ ടിസൺ കുരുവിളയ്ക്കൊപ്പം ജീവിക്കണമെന്നായി സജിതയ്ക്ക്. എന്നാൽ മക്കളെ ഒഴിവാക്കാനും പറ്റില്ല.
തന്നോടൊപ്പം യുകെയ്ക്ക് പോരാനായിരുന്നു ടിസൻ സജിതയോടു പറഞ്ഞിരുന്നത്. എന്നാൽ മക്കളെയും കാമുകനെയും സ്വന്തമാക്കാനുള്ള ഏക വഴി ഭർത്താവിനെ കൊല്ലുകയാണ് എന്നു വിശ്വസിച്ചാണ് അവർ കടുംകൈക്ക് മുതിർന്നത്. എല്ലാം കഴിഞ്ഞാൽ കാമുകനൊപ്പം യുകെയ്ക്ക് കടക്കാനായിരുന്നു പദ്ധതി. ടിസൻ നാട്ടിലുള്ളപ്പോൾ തന്നെ അതിനുള്ള സാഹചര്യം അവരുണ്ടാക്കി. തുടർന്നാണ് അമിത അളവിൽ മയക്കു മരുന്നു കൊടുത്ത് ഭർത്താവിനെ ഉറക്കിക്കിടത്തിയ ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയത്
പോൾ വർഗീസിനെ വാഹനാപകടം 'സൃഷ്ടിച്ചു' കൊലപ്പെടുത്താനും ആലോചിച്ചിരുന്നുവെന്നു ടിസനും സജിതയും പൊലീസിനു മൊഴി നൽകിയിരുന്നു. പ്രഭാത ഭക്ഷണത്തിൽ ഉറക്ക ഗുളിക കലർത്തി നൽകിയാൽ ബൈക്കിൽ പോകുമ്പോൾ അപകടം സംഭവിക്കുമെന്നായിരുന്നത്രെ കണക്കു കൂട്ടൽ. എന്നാൽ അപകടത്തിൽ മരിക്കാതെ ഗുരുതരമായി പരുക്കേറ്റാൽ നീക്കം പാളുമെന്നു ടിസൻ തന്നെ പറഞ്ഞതിനാൽ കിടപ്പു മുറിയിൽവച്ചു കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു
ഭാര്യയെ കൊല്ലാൻ ടിസനും പദ്ധതിയിട്ടെന്നു മൊഴി
കാമുകിക്കൊപ്പം ജീവിക്കാൻ സജിത അവരുടെ ഭർത്താവിനെ കൊന്നതുപോലെ തന്റെ ഭാര്യയെയും വകവരുത്താൻ തീരുമാനിച്ചിരുന്നതായി അന്ന് ടിസൻ പൊലീസിനോടു പറഞ്ഞിരുന്നു. യുകെയിലുണ്ടായിരുന്ന ഭാര്യ അവധിക്കെത്തുമ്പോൾ മലമ്പുഴ ഡാം പരിസരത്തു കൊണ്ടുപോയി കൊല്ലാനായിരുന്നു പദ്ധതിയെന്നാണ് പറഞ്ഞത്. യുകെയിൽ നഴ്സായ ഭാര്യയുടെ കുടുംബ വീസയിലാണു ടിസനും യുകെയിലെത്തിയത്. സൂപ്പർമാർക്കറ്റിൽ സെയിൽസ്മാനായിരുന്ന ഇയാൾ ഭാര്യക്കൊപ്പം ഒരുമിച്ചു നാട്ടിലേക്കു വരാനാണ് ആദ്യം തീരുമാനിച്ചിരുന്നതത്രെ. സജിതയുമായുള്ള ബന്ധം കാരണമാണ് യാത്ര നേരത്തെയാക്കിയത്.
അയൽവാസികളോടും ബന്ധുക്കളോടും തൂങ്ങിമരണമാണെന്നും സ്വാഭാവിക മരണമാണെന്നും പരസ്പര വിരുദ്ധമായി പറഞ്ഞത് സംശയമുണ്ടാക്കിയിരുന്നു. കൊല നടത്തിയ രാത്രിയിൽ ബന്ധുക്കളെയും നാട്ടുകാരെയും വിളിച്ചു വരുത്തി മൃതദേഹം ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.മരണം സംഭവിച്ചിട്ട് ഏറെ സമയമായെന്നതും കഴുത്തിൽ ചില പാടുകൾ കാണപ്പെട്ടതും സംശയത്തിന് ഇടയാക്കിയതിനെത്തുടർന്ന് ആശുപത്രി അധികൃതർ മൃതദേഹം വിട്ടു കൊടുത്തില്ല. പൊലീസെത്തി ഇൻക്വസ്റ്റ് തയാറാക്കി പോസ്റ്റ്മോർട്ടം നടത്തിയശേഷമാണു മൃതദേഹം സംസ്കരിച്ചത്. മരണത്തിൽ സംശയം തോന്നിയ പൊലീസ് ഭാര്യയോടും ബന്ധുക്കളോടും വിവരങ്ങൾ ആരാഞ്ഞിരുന്നു. ഭാര്യയുടെ മൊഴികളിൽ വൈരുധ്യം ഉണ്ടായതിനെത്തുടർന്ന് ഇവർ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പോളിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്നു സംശയിക്കുന്ന രീതിയിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇതിനിടെ ലഭിക്കുകയും ചെയ്തു.
പൊലീസ് അന്വേഷണം ശക്തമാക്കിയപ്പോൾ ഭർത്താവ് തൂങ്ങി മരിച്ചതാണെന്നും ജീവനുണ്ടെന്നു സംശയിച്ച് ആശുപത്രിയിലെത്തിച്ചതാണെന്നും നാണക്കേടു ഭയന്നാണു പുറത്തു പറയാതിരുന്നതെന്നും ഭാര്യ മൊഴി നൽകി. തൂങ്ങാനുപയോഗിച്ച കയർ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞെന്നും അവർ പൊലീസിനോടു പറഞ്ഞു. സംഭവത്തിൽ കൂടുതൽ ദുരൂഹത തോന്നിയ പൊലീസ് വിശദമായ അന്വേഷണത്തിനൊടുവിലാണു ഭാര്യയെയും യുവാവിനെയും കസ്റ്റഡിയിലെടുത്തത്. സ്വന്തം വീട്ടിലുണ്ടായ സംഭവത്തിന് ഇവർ തന്നെയാണ് ഉത്തരവാദി എന്നാണ് ജീവപര്യന്തം ശിക്ഷ വിധിച്ചുകൊണ്ട് കോടതി പറഞ്ഞത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തൂങ്ങിമരണമല്ലെന്നു വ്യക്തമായി. സജിതയും ടിസൻ കുരുവിളയും തമ്മിലുള്ള ഫോൺ സംഭാഷണങ്ങളും ഇവരുടെ പരസ്പരവിരുദ്ധമായ മൊഴികളും കേസിൽ നിർണായക തെളിവായി മാറുകയായിരുന്നു
- TODAY
- LAST WEEK
- LAST MONTH
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- പ്രവാസിയുടെ ഭാര്യയെ വളച്ചെടുത്തത് ഇൻസ്റ്റാഗ്രാമിലെ ശൃംഗാരത്തിലൂടെ; ചതിയിൽ പെടുത്തി ആദ്യം ലൈംഗികമായി ഉപയോഗിച്ചു; പിന്നീട് കൂട്ടുകാർക്ക് കാഴ്ച്ചവെച്ചത് എം.ഡി.എം.എ നൽകി മയക്കിയതിന് ശേഷം; കൂട്ടബലാത്സംഗ കേസിൽ വീടിന്റെ ഓട് പൊളിച്ചു രക്ഷപ്പെട്ട പ്രതി പിടിയിൽ; മുഴുവൻ പ്രതികളെയും വലയിലാക്കി പൊലീസ്
- സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഫിസിക്സിൽ നിരന്തരം തോൽവി; അദ്ധ്യാപകന്റെ നിലവാരം അന്വേഷിച്ച വിദ്യാഭ്യാസ വകുപ്പ് ഞെട്ടി; 22 വർഷമായി തൃശൂർ പാടൂർ അലിമുൽ സ്കൂളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകൻ വ്യാജൻ; കാൽ നൂറ്റാണ്ട് പഠിപ്പിച്ച അദ്ധ്യാപകനെ പിരിച്ചുവിട്ടത് സംസ്ഥാനത്തെ അപൂർവ സംഭവം
- അമ്മയുടെ ആയുർവേദ ചികിത്സയ്ക്കു വേണ്ടിയാണു റിസോർട്ടിൽ താമസിച്ചതെന്നു ചിന്ത; ലക്ഷ്വറി ബാറും ക്ലബ്ബും ലോക്കൽ ബാറും നോൺ വെജ് റെസ്റ്റോറന്റും ഉള്ള ആദ്യത്തെ ആയുർവേദ ഹോസ്പിറ്റൽ പ്രവർത്തിക്കുന്നത് നിയമ വിരുദ്ധമെന്നും ആക്ഷേപം; രണ്ടു വർഷം ചിന്ത റിസോർട്ടിൽ തങ്ങിയോ? യുവജന കമ്മിഷൻ അധ്യക്ഷയ്ക്കെതിരെ പുതിയ ആരോപണം എത്തുമ്പോൾ
- ഇടിവെട്ടായി ഇരട്ട; ഉള്ളുലക്കുന്ന ഇരട്ട ക്ലൈമാക്സ്; ജോജു ജോർജിന്റെ ഘടാഘടിയൻ ഡബിൾ റോൾ; സൂപ്പർതാരങ്ങൾക്കും മേലെ 'പാവങ്ങളുടെ മമ്മുട്ടി'; തഴക്കം ചെന്നെ സംവിധായകന്റെ കയ്യടക്കത്തോടെ നവാഗതനായ രോഹിത്ത്; നല്ല സിനിമകളുടെ ബ്രാൻഡ് അംബാസഡറായി മാർട്ടിൻ പ്രക്കാട്ടിന്റെ പേരും
- ലളിത ജീവിതം.... ഉയർന്ന ചിന്ത; അമ്മയുടെ ആയുർവേദ ചികിത്സ സർക്കാർ ചെലവിൽ മയോ ക്ലിനിക്കിൽ നടത്താതെ കൊല്ലം തങ്കശ്ശേരിയിൽ ഒരു പാർട്ടി അനുഭാവിയുടെ റിസോർട്ടിനെ അഭയം പ്രാപിച്ച ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്! പരിഹാസവുമായി അഡ്വ ജയശങ്കർ; ഇഡിയെ സമീപിച്ച് യൂത്ത് കോൺഗ്രസും; ചിന്തയിൽ വിവാദം തുടരുമ്പോൾ
- തദ്ദേശവകുപ്പിൽ ഇനി കേന്ദ്രീകൃത ആസൂത്രണം! സ്ഥാനക്കയറ്റം നൽകി സൃഷ്ടിച്ചത് അനാവശ്യ തസ്തികകൾ; രണ്ടു മാസം കഴിഞ്ഞിട്ടും ജോലി നിശ്ചയിക്കാനാവുന്നില്ല; ലക്ഷത്തിലേറെ ശമ്പളവുമായി നൂറുപേർ; ഉദ്യോഗസ്ഥ ലോബിയുടെ സമ്മർദ്ദം മുടിക്കുന്നത് ഖജനാവിനെ മാത്രം; എല്ലാം മന്ത്രി ഓഫീസിലെ രണ്ടു പേർ നിയന്ത്രിക്കുമ്പോൾ
- ബലാത്സംഗ ശ്രമത്തിനിടെ പ്രതിയുടെ ചുണ്ട് കടിച്ചെടുത്ത് പെൺകുട്ടി രക്ഷപ്പെട്ടു
- പിരിയുന്നത് ഓർക്കാനേ വയ്യ; ഒരു പുരുഷനെ വിവാഹം ചെയ്ത് മൂന്ന് സഹോദരിമാർ: സഹോദരിമാരിൽ ഒരാൾ ഗർഭിണിയായതോടെ ആഘോഷമാക്കി കുടുംബം
- ആ സംഭവത്തിനു ശേഷം സ്കൂളിൽ പോയില്ല; പാഠപുസ്തകം കാണുന്നതു പോലും പേടിയായി; ആംബുലൻസിന്റെ ശബ്ദം കേട്ടാൽ ഓടിയൊളിക്കും; മുഖത്ത് ചോരതെറിച്ചുവീണത് കുഞ്ഞുമോളുടെ ജീവിതം തകർത്തു; ഉറക്കം കിട്ടാത്ത പേക്കിനാവുകളുടെ രാത്രികൾക്ക് വിട; കണ്ണൂരിലെ അരുംകൊല രാഷ്ട്രീയത്തിന്റെ ഇര; ഷെസീനയുടെ ജീവനെടുത്തത് വിഷാദ രോഗം
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ഗൂഢാലോചന തെളിയിച്ചത് കാവ്യയുമായുള്ള ബന്ധം അറിഞ്ഞ് വീട്ടിൽ സംസാരം ഉണ്ടായതിനു ശേഷം ഗീതുവും സംയുക്തയുമായുള്ള ബന്ധം ദിലീപേട്ടൻ എതിർത്തുവെന്ന മഞ്ജു വാര്യരുടെ മൊഴി; നടി ആക്രമിക്കപ്പെട്ടപ്പോൾ ക്രിമിനൽ ഗൂഢാലോചന ചർച്ചയാക്കിയ ലേഡി സൂപ്പർ സ്റ്റാർ മൊഴി നൽകാൻ വീണ്ടും കോടതിയിലേക്ക്; നടിയെ ആക്രമിച്ച കേസിൽ ഇനിയുള്ള വിചാരണക്കാലം നിർണ്ണായകം
- ജർമനിയിലെ ബർലിൻ ചാരിറ്റി ആശുപത്രിയിൽ ഉമ്മൻ ചാണ്ടിക്ക് നടത്തിയത് ലേസർ ചികിത്സ; ബംഗളുരുവിൽ തുടർചികിത്സ നൽകാനുള്ള നിർദ്ദേശം അവഗണിച്ചു വീട്ടുകാർ; അപ്പയെ ചികിത്സക്ക് കൊണ്ടുപോകാൻ മകൾ അച്ചു എത്തിയിട്ടും കൂട്ടാക്കാതെ ഭാര്യയും മറ്റു മക്കളും; ശബ്ദം വീണ്ടും പോയി ജഗതിയിലെ വീട്ടിലെ മുറിയിൽ ഏകാന്തനായി കേരളത്തിന്റെ മുൻ മുഖ്യമന്ത്രി
- 'ആ രാജ്യം തന്ന ഇൻശാ അള്ളാ എന്ന വാക്കു ഞാൻ വിശ്വസിച്ചു.. പാക്കിസ്ഥാന്റെ മണ്ണിലൊന്ന് കടന്ന് സുന്നത്ത് നിസ്ക്കരിക്കാൻ കഴിഞ്ഞെങ്കിൽ എന്ന് ഞാൻ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു'; പാക് വിസ കിട്ടിയെന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചേറ്റൂർ
- കോട്ടയത്തെ വ്യവസായിയുടെ മകൾ മുംബൈയിലെ ഫ്ളാറ്റിൽ നിന്നും വീണു മരിച്ചത് സാഹസിക സ്റ്റണ്ടിനിടെ; പിടി നഷ്ടപ്പെട്ട് താഴേക്ക് പതിച്ചിരിക്കാമെന്ന് പൊലീസ്; മറ്റു പ്രേരണകളോ ആത്മഹത്യാ കുറിപ്പോ ഇല്ലെന്നും പൻവേൽ പൊലീസ്; റോസ്മേരി നിരീഷിന്റെ മരണത്തിന്റെ ഞെട്ടൽ മാറാതെ ബന്ധുക്കൾ
- മോദിക്കൊപ്പം പട്ടം പറത്തിയ ഗുജറാത്തിലെ ബാല്യം; സിനിമക്കായി പഠനം ഉപേക്ഷിച്ചു; ലോഹിതദാസ് കണ്ടെത്തിയ പ്രതിഭ; മസിലളിയനായും വില്ലനായും തിളങ്ങി; മൂന്നര കോടി മുടക്കി 100 കോടി ക്ലബ്ബിലെത്തിയ 'മാളികപ്പുറ'ത്തിലൂടെ ഞെട്ടിച്ചു; ചാണകസംഘിയെന്ന ഹേറ്റ് കാമ്പയിൻ അതിജീവിച്ചു; പാൻ ഇന്ത്യൻ താരോദയം ഉണ്ണി മുകുന്ദന്റെ കഥ
- മഞ്ഞളുവെള്ളം കലക്കി കൊടുത്ത് ചേട്ടനെ ബുദ്ധിമുട്ടിക്കുകയാണ്; പ്രാർത്ഥനക്കാരാണ് വഴിതെറ്റിച്ചത്; ചേട്ടന് കുടുംബം ചികിത്സ നിഷേധിക്കുകയാണ്; ഭാര്യയും ചാണ്ടി ഉമ്മനും മൂത്ത മകളുമാണ് ചികിത്സക്ക് തടസം നിൽക്കുന്നത്; അച്ഛനെ ചികിത്സിച്ചേ മതിയാകൂവെന്ന നിലപാടിലാണ് അച്ചു ഉമ്മൻ; ജർമ്മനിയിലും ചികിത്സ നടന്നില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി
- റീഷയ്ക്ക് പ്രസവ വേദന തുടങ്ങിയതോടെ കാറിൽ ആശുപത്രിയിലേക്ക് പുറപ്പെട്ടു; കാറിൽ നിന്നും തീനാളം ഉയർന്നപ്പോൾ പിൻസീറ്റിൽ ഇരുന്നവർക്ക് ഡോർ തുറന്നു കൊടുത്തത് പ്രജിത്ത്; മുൻപിലെ ഡോർതുറന്നു രക്ഷപെടാൻ ശ്രമിക്കവേ തീവിഴുങ്ങി; കാറിൽ നിന്നുയർന്ന നിലവിളിയിൽ നിസ്സഹായരായി നാട്ടുകാരും; പിഞ്ചോമനയെ കാത്തിരുന്നവർക്ക് മുന്നിൽ വൻ ദുരന്തം
- മകന്റെ ഭാര്യാപിതാവ് 800 കോടിയുടെ വായ്പ തിരിച്ചടയ്ക്കാതെ മുങ്ങി; മകളുടെ ഭർതൃപിതാവ് മുങ്ങിയത് 7000 കോടിയുമായി; ഷെൽ കമ്പനികളുടെ ഉടമകളും ഇന്ത്യയെ പറ്റിച്ച് മുങ്ങിയ ഈ അദാനി ബന്ധുക്കൾ; പനാമ, പാൻഡോറ പേപ്പറുകളിലും വിനോദ് അദാനിയുടെ സാന്നിധ്യം; ഗൗതം അദാനിയെ കുരുക്കിലാക്കി മൂത്ത സഹോദരൻ തുറന്നുകാട്ടപ്പെടുമ്പോൾ
- പ്രണയം തുടങ്ങിയത് രണ്ടു കൊല്ലം മുമ്പ്; അകാലത്തിൽ സഹപാഠിയുടെ ജീവനെടുത്ത് കാൻസർ എന്ന ക്രൂരത; കാമുകന്റെ മരണം 19കാരിയുടെ മനസ്സിലുണ്ടാക്കിയത് എല്ലാം നഷ്ടമായെന്ന നിരാശ; ആൺസുഹൃത്തിന്റെ വിയോഗത്തിന്റെ 41-ാം നാൾ എലിവിഷം വാങ്ങി കഴിച്ചത് ആത്മഹത്യാ കുറിപ്പും എഴുതി വച്ച്; എല്ലാം വീട്ടുകാർക്കും അറിയാമായിരുന്നു; അഞ്ജുശ്രീ പാർവ്വതിയുടെ ജീവനൊടുക്കൽ കാമുക വേർപാടിൽ
- മൂന്നര വയസ്സുകാരി മകളുമായി പെയ് ന്റിങ് തൊഴിലാളിയോടൊപ്പം ഒളിച്ചോടിയത് 11വർഷം മുമ്പ്; പത്തുവർഷത്തോളമായി പുതിയ ഭർത്താവുമായി താമസിച്ചത് ബംഗളൂരുവിൽ; മലപ്പുറത്ത് നിന്നും ഒളിച്ചോടിയ യുവതിയേയും കുഞ്ഞിനേയും കണ്ടെത്തി
- മാപ്പിളപ്പാട്ട് മാത്രമേ പാടാവൂ, അല്ലെങ്കിൽ അടിക്കുമെന്ന ഭീഷണിയുമായി സദസ്സിലെ ഇക്ക; 'ഇക്ക ഒന്നിങ്ങു വന്നേ, ഇത് വളരെ ഇൻസൽട്ടിങ്ങാണ്.. എന്താണ് ചേട്ടാ ഇങ്ങനെയൊന്നും പറയാൻ പാടില്ല' എന്നു പറഞ്ഞ പ്രശ്നക്കാരനെ വേദിയിലേക്ക് വിളിച്ചു ശകാരിച്ചു ഗായിക; കൈയടിച്ചു സദസ്സും; പിന്നാലെ കുറ്റപ്പെടുത്തലുമായി വ്യാപാരി വ്യവസായി നേതാവും; ഈരാറ്റുപേട്ട നഗരോത്സവത്തിൽ സംഭവിച്ചത്
- മംഗലാപുരത്തെ രണ്ടാം ശസ്ത്രക്രിയക്ക് ശേഷം സുഹൃത്തിനെ കാണാൻ അവൾ എത്തി; കൂട്ടുകാരി മടങ്ങിയപ്പോൾ അമ്മയോട് പറഞ്ഞത് ഇത് എനിക്ക് ഇഷ്ടമുള്ള കുട്ടിയെന്ന്; അവളെ പെണ്ണു ചോദിച്ചു പോകണമെന്ന് അച്ഛനോട് ചട്ടവും കെട്ടി; പിന്നെ അപ്രതീക്ഷിതമായി വിപിൻരാജ് മരണത്തിന് കീഴടങ്ങി; ആഘാതം താങ്ങാൻ കഴിയാതെ മരണം പുൽകി അഞ്ജുശ്രീയും
- നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനുഗ്രഹത്താൽ ഇന്നുമുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും'; ശരീരത്തിന്റെ നിറം നഷ്ടപ്പെടുന്ന രോഗാവസ്ഥ; തന്റെ രോഗവിവരത്തെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പുമായി മമത മോഹൻദാസ്
- നിലമ്പൂരുകാരി സ്വകാര്യ സ്കൂൾ അദ്ധ്യാപികയായ വീട്ടമ്മ രണ്ടു തവണ സിയറ ലിയോണിലും ഒരു തവണ മാലി ദ്വീപിലും ഒപ്പമുണ്ടായിരുന്നോ എന്ന് ഇഡിയുടെ ചോദ്യം; ഇല്ലെന്ന് മറുപടി നൽകി നിലമ്പൂർ എംഎൽഎ; യാത്രാ രേഖകൾ ഉയർത്തി ചോദിച്ചപ്പോൾ നേതാവ് പതറി; പിന്നെ പുറത്തിറങ്ങി കലി തുള്ളൽ; ആ യാത്ര പോയ സ്ത്രീയെ ഇഡി ചോദ്യം ചെയ്യും; പിവി അൻവറിനെ ഇഡി തളയ്ക്കുമോ?
- വീട് അടച്ചിട്ട് വിദേശത്ത് കുടുംബസമേതം താമസിക്കുന്നത് വലിയ അപരാധമാണോ? അസൂയയിൽ നിന്നാണ് പണിഷ്മെന്റ് ടാക്സ് എന്ന ദുഷിച്ച ആശയം ഉടലെടുക്കുന്നത്; സജീവ് ആല എഴുതുന്നു: പൂട്ടി കിടക്കുന്ന വീടുകൾ
- സ്റ്റാൻഡ്ഫോർഡിൽ നിന്ന് മാസ്റ്റർ ബിരുദമുള്ള മൂത്തമകൻ; നടനും രാഹുൽ പ്രിയങ്കാ ഗാന്ധി സേനയുടെ ദേശീയ വൈസ് പ്രസിഡന്റുമായ രണ്ടാമത്തെ മകൻ; ബാങ്ക് മാനേജറായി റിട്ടയർ ചെയ്തിട്ടും അഭിഭാഷകയായ ഭാര്യ; ഇപ്പോൾ ബിബിസി വിവാദത്തോടെ ക്രിസംഘികൾ; 'കിങ്ങിണിക്കുട്ടനും കിട്ടമ്മാവനും' തിരിഞ്ഞുകൊത്തുന്നു! എ കെ ആന്റണി കുടുംബത്തിന്റെ കഥ
- റിപ്പോർട്ടർ ചാനലിൽ നിന്നും നികേഷ് കുമാറിന്റെ ഭാര്യ പടിയിറങ്ങി; ഏറെ വൈകാതെ നികേഷും കളംവിടും; ചാനൽ സമ്പൂർണമായി ഏറ്റെടുത്തത് നിരവധി തട്ടിപ്പു കേസുകളിൽ പ്രതിചേർക്കപ്പെട്ട അഗസ്റ്റിൻ സഹോദരന്മാർ; 24 ന്യൂസിന്റെ ഓഹരിയിലും കണ്ണുവെച്ചു മാംഗോ ഫോണിന്റെയും മുട്ടിൽ മരംമുറിയുടെയും പേരിൽ വിവാദത്തിലായ സഹോദര സംഘം
- ആദ്യം പുഞ്ചിരിച്ചുകൊണ്ട് സെൽഫിക്ക് സഹകരിച്ചു; പിന്നാലെ ആരാധകന്റെ ഫോൺ വലിച്ചെറിഞ്ഞ് രൺബീർ കപൂർ; വൈറൽ വീഡിയോ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്