വെള്ളമെടുക്കാൻ കിണറ്റിനടത്തു പോയ അമ്മയുടെ തല വെട്ടി മാറ്റി; ചെങ്ങന്നൂരിനെ ഞെട്ടിച്ച കൊല പ്രേമചന്ദ്രൻ നടത്തിയത് മാനസിക വിഭ്രാന്തിയിൽ; ഒരു വർഷം മുമ്പ് സ്വന്തം ബൈക്കിൽ നിന്ന് തെറിച്ചു ഭാര്യ മരിച്ചതു കണ്ടു മനോനില തെറ്റിയ വെറും പാവം
ആലപ്പുഴ : കേന്ദ്ര സർക്കാർ ജീവനക്കാരനായ പ്രേമചന്ദ്രൻ പൊതുവെ ശാന്തസ്വഭാവക്കാരനായിരുന്നു. ആർക്കും ഒരു ദോഷവും ചെയ്യാത്ത ഗൃഹനാഥൻ. എന്നാൽ പ്രേമചന്ദ്രൻ ഇന്ന് അമ്മയെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ്. നൊന്തു പെറ്റ മാതാവിന്റെ കഴുത്തു വെട്ടിമാറ്റിയ നരാധമൻ.
കേട്ടവർ കേട്ടവർ ഈ മൃഗതുല്യനായ മനുഷ്യനെ കല്ലെറിഞ്ഞു കൊല്ലാൻ വെമ്പൽകൊള്ളുന്നു. ഇന്നലെ പുലർച്ചെയാണ് ചെങ്ങന്നൂരിൽ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ആ അരുംകൊല നടന്നത്. കിണറ്റുകരയിൽ വെള്ളം കോരാൻ നിന്ന മാതാവിനെ മകൻ കോടാലി കൊണ്ട് വെട്ടി കഴുത്തു വേർെപടുത്തുകയായിരുന്നു. പിന്നീട് കലിയടങ്ങാത്ത മദയാനയെപ്പോലെ ചിന്നം വിളിച്ചു. മണിക്കൂറോളം പ്രദേശമാകെ ഭീതിപരത്തി. ഒടുവിൽ പൊലീസിനു കീഴടങ്ങി. ആലാ പെണ്ണുക്കര ശ്രീകാന്ത് ഭവനിൽ ശ്രീധരന്റെ ഭാര്യ ഭാസുരാംഗി (67) ആണ് മകൻ പ്രേമചന്ദ്രന്റെ വെട്ടേറ്റു മരിച്ചത്. മാരകമായ വെട്ടിൽ ഭാസുരാംഗിയുടെ തല മുറിഞ്ഞുമാറി. ഇവരുടെ നിലവിളികേട്ട് വീട്ടിനുള്ളിൽനിന്നും ഇറങ്ങിവന്ന ഭർത്താവ് ശ്രീധരൻ ശിരസറ്റ നിലയിൽ കിടക്കുന്ന ഭാര്യയെയാണ് കണ്ടത്. വീടിനു സമീപമുള്ള കിണറ്റിൽനിന്നു വെള്ളമെടുക്കാനെത്തിയപ്പോഴാണ് ഭാസുരാംഗിയെ പ്രേമചന്ദ്രൻ പിന്നിൽനിന്നു വെട്ടി കൊന്നത്.
ഒരു നിമിഷം പകച്ച ശ്രീധരൻ പൊലീസിനെയും നാട്ടുകാരെയും വിവരം അറിയിച്ചു. എന്നിട്ടും ആരാണ് കൃത്യം ചെയ്തതെന്ന് മനസിലായില്ല. സ്ഥലകാലബോധം വീണ്ടെടുത്ത ശ്രീധരൻ പിന്നീടാണ് ആ ഞെട്ടിക്കുന്ന സത്യം അറിഞ്ഞത്. അമ്മയുടെ തല വെട്ടിമാറ്റിയത് തന്റെ മകൻ തന്നെയാണെന്ന്. തിരുവല്ല ബി.എസ്.എൻ.എല്ലിലെ ജീവനക്കാരനാണ് പ്രേമചന്ദ്രൻ. ശ്രീധരൻ- ഭാസുരാംഗി ദമ്പതികളുടെ നാലുമക്കളിൽ രണ്ടാമൻ. ശ്രീദേവി, ശ്രീകുമാരി, ശ്രീകാന്ത് എന്നീ സഹോദരങ്ങളും ഇയ്യാൾക്കുണ്ട്. വീട്ടിൽ ആർക്കും ഭ്രാന്തോ മാനസിക വിഭ്രാന്തിയോ നേരത്തെ ഉള്ളതായി സൂചനകളൊന്നുമില്ല. എന്നാൽ പ്രേമചന്ദ്രന്റെ വിഭ്രാന്തിക്ക് കാരണം ഭാര്യയുടെ അകാലത്തിലുള്ള ദാരുണമരണമാണ്. ഇയാളും ഭാര്യ ജഗദമ്മയും ഒരുമിച്ച് ബൈക്കിൽ സഞ്ചരിക്കുമ്പോഴാണ് പ്രേമചന്ദ്രന്റെ ജീവിതത്തെ താളം തെറ്റിച്ച മറ്റൊരു ദാരുണാന്ത്യം ഉണ്ടായത്. ഭാര്യ ബൈക്കിന്റെ പിന്നിൽനിന്നും തെറിച്ച് ചെങ്ങന്നൂർ ഇറപ്പുഴ പാലത്തിൽ മരിച്ചതാണ്. ഒരു വർഷം മുമ്പായിരുന്നു സംഭവം. ഇതിനുശേഷമാണ് പ്രേമചന്ദ്രന്റെ മനോനില വഷളായത്.
ഭാര്യയുടെ ദാരുണമരണം വരുത്തിയ ആഘാതം പിന്നീട് എല്ലാറ്റിനോടുമുള്ള രോഷമായി മാറിയെന്നാണ് നാട്ടുകാർ പറയുന്നത്. രോഷം തീർക്കാൻ കണ്ടെത്തിയതാകട്ടെ അമ്മയെയും. ഈ പ്രവണത തെളിയിക്കുന്ന തരത്തിലായിരുന്നു പ്രേമചന്ദ്രന്റെ പിന്നീടുള്ള പ്രവൃത്തികൾ. അമ്മയ്ക്കുനേരെ ഇതുരണ്ടാം വട്ടമാണ് പ്രേമചന്ദ്രൻ ആക്രമണം നടത്തുന്നത്. ഇതിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പിന്നീട് പ്രേമചന്ദ്രനെ ഭയന്ന് മാതാവ് പലപ്പോഴും മറ്റു മക്കളോടൊപ്പമായിരുന്നു അന്തിയുറങ്ങിയിരുന്നത്. കഴിഞ്ഞദിവസം മറ്റൊരു മകന്റെ വീട്ടിൽ പോയി തിരിച്ചെത്തിയ ഉടനായിരുന്നു കൊല നടന്നത്. ഒടുവിൽ മനസിൽ കൊണ്ടുനടന്നരോഷം അമ്മയിൽ തീർത്ത് പ്രേമചന്ദ്രൻ പൊലീസിനു കീഴടങ്ങി ശാന്തനാകുകയും ചെയ്തു. എന്നാൽ ചെങ്ങന്നൂരിലെ ജനങ്ങൾ ഇന്നും ഞെട്ടലിൽനിന്നും മാറിയിട്ടില്ല. ഭാസുരാംഗിയുടെ ദാരുണമരണം ഒരു ഗ്രാമത്തെ മുഴവൻ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇപ്രകാരമാണ്; പ്രേമചന്ദ്രൻ, അച്ഛൻ ശ്രീധരൻ, ഭാസുരാംഗി എന്നിവർ മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്. പ്രേമചന്ദ്രനും, അമ്മയും തമ്മിൽ കലഹം പതിവായിരുന്നു. ഒരുവർഷം മുൻപ് തർക്കത്തെ തുടർന്ന് പ്രേമചന്ദ്രൻ ഭാസുരാംഗിയെ ഗുരുതരമായി വെട്ടി പരിക്കൽപ്പിച്ചിരുന്നു. ഇതിന് ശേഷം ഭാസുരാംഗി മറ്റ് മക്കളുടെ വീട്ടിൽ മാറിമാറിയാണ് താമസിച്ചുവന്നിരുന്നത്. സംഭവത്തിൽ പ്രേമചന്ദ്രനെതിരെ കേസ് നിലവിലുണ്ട്. മാനസിക വിഭ്രാന്തിയുള്ള പ്രതി മാസങ്ങളായി തിരുവല്ലയിലെ മാനസികാരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. മൂന്ന് ദിവസം മുൻപാണ് ഭാസുരാംഗി വീട്ടിലെത്തിയത്. മാനസികാസ്വാസ്ഥ്യത്തിനു ചികിൽസയിൽ കഴിയുന്നയാളാണു പ്രേമചന്ദ്രൻ. കഴിഞ്ഞ ദിവസം അക്രമവാസന കാട്ടിയതിനെ തുടർന്നു മുറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. ഇന്നലെ രാവിലെ മുറി തുറന്നു നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ഭാസുരാംഗി വാതിൽ തുറന്നു കൊടുത്തു.
വെള്ളം കോരാനായി കിണറ്റിൻകരയിലേക്കു പോയ ഭാസുരാംഗിയെ പിന്തുടർന്നെത്തിയ പ്രേമചന്ദ്രൻ കോടാലി കൊണ്ടു തലയ്ക്കുപിന്നിൽ വെട്ടുകയായിരുന്നു. ആഴത്തിൽ മുറിവേറ്റ ഭാസുരാംഗി സംഭവസ്ഥലത്തു തന്നെ മരിച്ചു. ശ്രീധരന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചു. എസ്ഐ കെ.പി. ധനീഷിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി പറമ്പിലെ മരങ്ങൾക്കിടയിൽ പതുങ്ങിയിരുന്ന പ്രേമചന്ദ്രനെ പിടികൂടുകയായിരുന്നു. വെട്ടാനുപയോഗിച്ച കോടാലിയും കണ്ടെടുത്തു. കുടുംബസ്വത്ത് വീതം വയ്ക്കുന്നതു സംബന്ധിച്ച തർക്കത്തെ തുടർന്ന് ഒരു വർഷം മുൻപും ഭാസുരാംഗിയെ വെട്ടുകത്തി കൊണ്ടു വെട്ടിപ്പരുക്കേൽപ്പിച്ചതിനു പൊലീസ് പ്രേമചന്ദ്രനെ അറസ്റ്റ് ചെയ്തിരുന്നു. വഴക്കിനെ തുടർന്നു മറ്റു മക്കളുടെ വീടുകളിൽ മാറിമാറി താമസിച്ചിരുന്ന ഭാസുരാംഗി പെണ്ണുക്കരയിൽ തന്നെയുള്ള ഇളയമകന്റെ വീട്ടിലാണു കുറെ ദിവസങ്ങളായി കഴിഞ്ഞിരുന്നത്.
നാലു ദിവസം മുൻപാണു പ്രേമചന്ദ്രനെ ശുശ്രൂഷിക്കാനായി കുടുംബവീട്ടിലേക്കു തിരിച്ചെത്തിയത്. ബിഎസ്എൻഎൽ തിരുവല്ല ജനറൽ മാനേജരുടെ ഓഫിസിലെ പ്യൂൺ ആയ പ്രേമചന്ദ്രൻ കഴിഞ്ഞ ആറുമാസമായി ജോലിക്കു പോയിരുന്നില്ല. ഇയാളുടെ ഭാര്യ ജഗദമ്മ മൂന്നു വർഷം മുൻപു സ്കൂട്ടറപകടത്തിൽ മരിച്ചിരുന്നു. ഭാസുരാംഗിയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോള!ജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനയച്ചു. മറ്റു മക്കൾ: ശ്രീകാന്ത്, ശ്രീദേവി, ശ്രീകുമാരി. മരുമക്കൾ: അശോകൻ, താമരാക്ഷൻ, പ്രസീദ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- കുടുംബത്തിൽ പ്രശ്നമില്ല; ഭർത്താവുമായും നല്ല അടുപ്പം; മെഡിക്കൽ കോളേജിലെ കാര്യകാരണങ്ങൾ ആർക്കും അറിയില്ല; കുത്തിവയ്ക്കാനുള്ള അനസ്തേഷ്യ എങ്ങനെ കിട്ടിയെന്ന് പോലും ആരും അന്വേഷിക്കില്ല; ഡോ അഭിരാമി ഇനി നീറുന്ന ഓർമ്മ മാത്രം; കുടുംബത്തിന് പരാതിയില്ലാത്തത് പൊലീസിന് ആശ്വാസം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍