Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത് അച്ചൻ തന്നെ; കുമ്പസാരം മറയാക്കി യുവതികളെ ചതിച്ച വൈദികൻ എല്ലാം തുറന്ന് സമ്മതിച്ചു; ബെനഡിക്ട് ആന്റോയെ കുടുക്കിയത് മൊബൈൽ ടവർ ലൊക്കേഷൻ

പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തത് അച്ചൻ തന്നെ; കുമ്പസാരം മറയാക്കി യുവതികളെ ചതിച്ച വൈദികൻ എല്ലാം തുറന്ന് സമ്മതിച്ചു; ബെനഡിക്ട് ആന്റോയെ കുടുക്കിയത് മൊബൈൽ ടവർ ലൊക്കേഷൻ

മറുനാടൻ മലയാളി ബ്യൂറോ

നാഗർകോവിൽ: പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തിയ നഴ്‌സിങ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കുകയും നഗ്‌ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയായ വൈദികൻ കുടുങ്ങി. പ്രതി കുറ്റസമ്മതം നടത്തി. അഴകിയ മണ്ഡപം പ്ലാങ്കാലയിലെ സീറോ മലങ്കര കത്തോലിക്കാ സഭയുടെ ലിറ്റിൽ ഫ്‌ളവർ ഫൊറാന പള്ളി വികാരിയായിരുന്ന ബെനഡിക്ട് ആന്റോ(29) ആണ് അറസ്റ്റിലായത്. കൊല്ലങ്കോട് ഫാത്തിമ നഗർ സ്വദേശിയാണ് ഇയാൾ. നഴ്‌സിങ് വിദ്യാർത്ഥിനിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്തതോടെ ബെനഡിക്ട് ആന്റോ ഒളിവിൽ പോവുകയായിരുന്നു.

പേച്ചിപ്പാറയിൽ വൈദികനായിരുന്ന സമയത്താണ് ബെനഡിക്ട് ആന്റോ നഴ്‌സിങ് വിദ്യാർത്ഥിനിയായ യുവതിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത്. പ്രാർത്ഥനയ്‌ക്കെത്തിയ യുവതിയെ ഇയാൾ സൗഹൃദം നടിച്ച് പീഡിപ്പിക്കുകയായിരുന്നു. ഇവരുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവത്തിന് ശേഷം പെൺകുട്ടി നാഗർകോവിൽ എസ്‌പി ഓഫസിൽ എത്തി പരാതി നൽകിയതോടെയാണ് പീഡന വിവരം പുറത്തറിയുന്നത്. ബെനഡിക്ട് ആന്റോയ്‌ക്കെതിരെ സമാനമായ പരാതികൾ വേറെയും ഉണ്ട്.

ഒട്ടേറെ യുവതികളുമായുള്ള വൈദികന്റെ വാട്ട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങളും സ്വകാര്യ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. യുവതിയുടെ പരാതിയിൽ അഞ്ച് വകുപ്പുകൾ ചുമത്തിയാണ് സൈബർ ക്രൈം പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ഒളിവിൽ പോയ പ്രതിയെ പിടികൂടാനായി പൊലീസ് രണ്ട് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാഗർകോവിലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് പറഞ്ഞു.

കന്യാകുമാരി അഴകിയമണ്ഡപത്തിന് സമീപം പ്ലാങ്കാലയിലെ സിറോ മലങ്കര കത്തോലിക്കാ സഭയുടെ കീഴിലെ ലിറ്റിൽ ഫ്‌ളവർ ഫൊറാന പള്ളി ഇടവക വികാരിയായ ബെനഡിക്റ്റ് ആന്റോ ബെനഡിക്റ്റ് ആന്റോ ലൈംഗികമായ രീതിയിൽ ശല്യം ചെയ്തതായുള്ള പരാതികൾ പുറത്തു വരുമ്പോൾ തെളിയുന്നത് അച്ചൻ ഞരമ്പു രോഗിയെന്ന വിവരമായിരുന്നു. ആദ്യം പനച്ചുമൂട് എന്ന സ്ഥലത്തെ പള്ളിയിലായിരുന്നു. ഇവിടെ പീഡന പരാതി ഉയർന്നതോടെയാണ് അച്ചൻ മറ്റൊരു ലാവണത്തിലെത്തിയത്. ഇടവകയിലെ യുവതികളെ വലവീശിപ്പിടിക്കാൻ ്അച്ചൻ എടുത്തിരുന്നത് കുമ്പസാര സാധ്യതയാണ്.

നാട്ടുകാർക്ക് മുന്നിൽ മാന്യനും സത്യസന്ധനുമായിരുന്നു അച്ചൻ. നല്ല വഴിയിലൂടെ പെൺകുട്ടികളെ അച്ചൻ അടുപ്പിക്കും. അതിന് ശേഷം കുമ്പസാരത്തിന്റെ മഹത്വം പറഞ്ഞു കൊടുക്കും. അങ്ങനെ കുമ്പസാര കൂട്ടിൽ എത്തുന്ന യുവതികളുടെ മനസ്സ് അച്ചൻ മനസ്സിലാക്കും. അതിന് ശേഷം മൊബൈലിലൂടെ ഉപദേശം. അതിനെ പ്രണയമായി വളർത്തും. പിന്നെ അശ്ലീലമായി അത് മാറും. പനച്ചമൂടിൽ ബംഗ്ലൂരുവിൽ പഠിക്കുകയായിരുന്ന നേഴ്സിനെയാണ് അച്ചൻ വളച്ചെടുത്തതായി പരാതി ഉയർന്നത്. ഇതോടെ അവിടെ നിന്നും കുറച്ചകലെയുള്ള അഴകിയ മണ്ഡപത്തിൽ എത്തി. യുവതികളെ പലതരത്തിൽ ആകർഷിച്ചു. ആരും പരസ്പരം അറിയാതെയായിരുന്നു ഇതെല്ലാം. കുമ്പസാര രഹസ്യം മനസ്സിലാക്കി അച്ചനൊരുക്കുന്ന ചതിയിൽ നിരവധി പേർ വീണതായാണ് സൂചന.

നിയമ വിദ്യാർത്ഥിനിയെ അശ്ലീലത്തിൽ വീഴ്‌ത്താനുള്ള ശ്രമാണ് തകർന്നത്. ഇതോടെ സോഷ്യൽ മീഡിയയിലേക്ക് വീഡിയോകളെത്തി. നിയമ വിദ്യാർത്ഥിയും കൂട്ടുകാരും അച്ചനെ ചോദ്യം ചെയ്യാനെത്തി. അവർ എടുത്ത ലാപ് ടോ്പ്പിൽ നിന്നാണ് വീഡിയോ പുറത്തു പോയതെന്നാണ് സൂചന. കുമ്പസാര കൂട്ടിൽ സത്യം പറയുന്ന പെൺകുട്ടികളെ അതുപയോഗിച്ച് അടുപ്പിക്കും. ചെറിയ തെറ്റ് പറയുന്നവരെ പോലും വലിയ തെറ്റിൽ നിന്നാണ് രക്ഷപ്പെട്ടതെന്ന തരത്തിൽ ഉപദേശിക്കും. അങ്ങനെ കുട്ടികളുടെ വിശ്വസ്തനായി മാറും. വീഡിയോ കോളുകളിൽ അശ്ലീലമെത്തിച്ച് അത് റിക്കോർഡ് ചെയ്തു സൂക്ഷിക്കുന്ന രീതിയാണ് അച്ചന്റേത്. ഈ വീഡോയകളുടെ കൂമ്പാരമായിരുന്നു അച്ചന്റെ ലാപ് ടോപ്പിൽ. ഇതെല്ലാം പൊലീസിനും കിട്ടിയിട്ടുണ്ട്. ഈ വീഡിയോ ഉപയോഗിച്ച് പല സ്ത്രീകളേയും ബ്ലാക് മെയിലിംഗിന് വിധേയമാക്കിയെന്നും സൂചനയുണ്ട്.

ചില യുവതികളെ രാത്രിയിൽ വിളിച്ചു വരുത്തിയും പീഡിപ്പിച്ചു. ഈ ദൃശ്യങ്ങളും അച്ചൻ റിക്കോർഡ് ചെയ്തു സൂക്ഷിച്ചു. എല്ലാ സ്ത്രീകൾക്ക് മുമ്പിലും താനൊരു പ്രണയ ദാഹിയാണെന്ന് വരുത്തിയാണ് എല്ലാം ശരിയാക്കിയത്. ഇരകളൊന്നും പരസ്പരം അറിയാതിരിക്കാനും ശ്രമിച്ചു. ഇതിനിടെയാണ് വീഡിയോകൾ വൈറലായത്. ഇതോടെ അച്ചന്റെ തനി നിറം എല്ലാവരും അറിഞ്ഞു. ആദ്യം കന്യാകുമാരി ജില്ലയിലെ 18 വയസുകാരിയായ വിദ്യാർത്ഥിനിയാണ് പരാതി നൽകിയത്. അശ്ലീല ഫോട്ടോകളും വാട്സ്ആപ്പ് വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായതിനു ശേഷമാണ് വൈദികനെ കാണാതായത്.

കഴിഞ്ഞദിവസം ഇയാളുടെ വീട്ടിലെത്തിയ യുവാക്കളുടെ സംഘം വികാരിയച്ചന്റെ പേഴ്‌സണൽ ലാപ്‌ടോപ്പും മൊബൈൽഫോണും തട്ടിയെടുത്തിരുന്നു. ഈ പരാതിയിൽ പൊലീസ് നിയമ വിദ്യാർത്ഥിയായ ഓസ്റ്റിൻ ജിനോയെ അറസ്റ്റ് ചെയ്തു. മകനെ അറസ്റ്റ് ചെയ്തത് അറിഞ്ഞ് ജില്ലാ പൊലീസ് മേധാവിയെ കാണാൻ എത്തിയ ഓസ്റ്റിന്റെ അമ്മയാണ് വൈദികനെ കുറിച്ചുള്ള തെളിവുകൾ പൊലീസിന് നൽകിയത്. തെളിവുകൾ പുറത്തു വന്നതോടെ ഇയാളെ ഇടവകയിൽ തന്നും സഭ തൽകാലത്തേക്ക് മാറ്റി.

ഓസ്റ്റിനൊപ്പം പഠിക്കുന്ന പെൺകുട്ടിക്ക് ബെനഡിക്ട് ആന്റോ രാത്രിയിൽ സ്ഥിരമായി അശ്ലീല സന്ദേശങ്ങൾ അയക്കാറുണ്ടവയിരുന്നു. ഇത് ആവർത്തിക്കരുത് എന്ന് പറയാനാണ് ഓസ്റ്റിനും സുഹൃത്തുക്കളും വികാരിയച്ചന്റെ വീട്ടിൽ എത്തിയതെന്നും അവർ അറിയിച്ചു. ഇതിനിടെ വികാരിയച്ചനെ കുറിച്ചുള്ള ചില വിവരങ്ങൾ ഓസ്റ്റിന് ലഭിച്ചിരുന്നു. ഇതാണ് നിർണ്ണായകമായത്. ഇതുകൊണ്ടാണ് നിയമ വിദ്യാർത്ഥികൾ വൈദികന്റെ ലാപ്‌ടോപ്പും മൊബൈലും എടുത്തുകൊണ്ടു പോയത്. വൈദികൻ നിരവധി യുവതികളെ പ്രലോഭിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ശേഖരിച്ച ചിത്രങ്ങൾ ഈ ലാപ്‌ടോപ്പിൽ ഉണ്ടായിരുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP