മാണിക്കെതിരെ സുകേശൻ ശേഖരിച്ച എട്ട് നിർണ്ണായക തെളിവുകൾ ശങ്കർ റെഡ്ഡി വെട്ടിമാറ്റി; സ്ഥാനക്കയറ്റം നിഷേധിക്കുമെന്ന മുന്നറിയിപ്പും നൽകി; നിവർത്തിയില്ലാതെ മാണിയെ നിരപരാധിയാക്കിയ ശേഷം ജേക്കബ് തോമസിന് മുമ്പിൽ കുമ്പസരിച്ചു; ബാർ കോഴ വീണ്ടും സജീവമായത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാർ കോഴക്കേസിൽ കെ.എം. മാണിയ്ക്കെതിരായ തുടരന്വേഷണത്തിന് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് നേരിട്ട് മേൽനോട്ടം വഹിക്കും. പിഴവുകളില്ലാതെ അന്വേഷണം പൂർത്തിയാക്കും. പരമാവധി തെളിവ് ശേഖരണവും നടത്തും. ബാർ ഉടമകളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അങ്ങനെ മാണിയെ അഴിമതിക്കേസിൽ കുടുക്കാനാണ് തീരുമാനം. ഇതിനിടെയിൽ മുൻ വിജിലൻസ് ഡയറക്ടർ ശങ്കർ റെഡ്ഡിയുടെ ഇടപെടലും പരിശോധിക്കും. മാണിയെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് നൽകിയത് വിജിലൻസ് ഡയറക്ടറായിരുന്ന ശങ്കർറെഡ്ഡിയുടെ സമ്മർദ്ദം കാരണമായിരുന്നുവെന്നും അന്വേഷണ വിവരങ്ങളടങ്ങിയ കേസ് ഡയറിയിൽ തിരുത്തലുകൾ വരുത്തിയതായും ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി ആർ. സുകേശൻ സമർപ്പിച്ച ഹർജിയിലാണ് വിജിലൻസ് ജഡ്ജിയുടെ പുനരന്വേഷണ ഉത്തരവ്.
'സൂക്ഷ്മ പരിശോധന' എന്നപേരിൽ ശാസ്ത്രീയസാഹചര്യത്തെളിവുകൾ നിരാകരിച്ച് റെഡ്ഡി നടത്തിയ ഇടപെടലിൽ കെ.എം. മാണി പ്രതിയല്ലാതായി മാറുകയായിരുന്നു. ആത്മഹത്യ ചെയ്യാൻ പോലും തോന്നുവെന്ന് ഈ ഘട്ടത്തിൽ സുകേശന്റെ വെളിപ്പെടുത്തലുമെത്തി. ആഭ്യന്തരവകുപ്പിന്റെ കുറ്റാരോപണ മെമോയും ശാസനയുമേറ്റതിനു പിന്നാലെ 2015ലെ ഒഴിവിൽ ലഭിക്കേണ്ട ഐ.പി.എസ് സ്ഥാനക്കയറ്റം ഇല്ലാതാക്കുമെന്ന ഭീഷണിയും കൂടിയായതോടെ സുകേശൻ നിശബ്ദനായി. മുഖ്യമന്ത്രി പിണറായി വിജയനോടും വിജിലൻസ് മേധാവി ജേക്കബ് തോമസിനോടും അട്ടിമറികളെക്കുറിച്ച് കുമ്പസരിച്ചതോടെ ശങ്കർ റെഡ്ഡിക്കെതിരേ കോടതിയിൽ ഹർജി നൽകാൻ സുകേശന് അനുമതി ലഭിക്കുകയായിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. മാണിയോട് രാഷ്ട്രീയമായി അടുക്കേണ്ടതില്ലെന്ന സിപിഐ(എം) കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശവും ഇതിന് കൂടുതൽ സഹായകമായി. മാണിയെ കുറ്റവിമുക്തനാക്കിയുള്ള റിപ്പോർട്ട് കോടതിയിലെത്തിയതിന് പിന്നാലെ ബാറുടമകളുമായി ചേർന്ന് ഗൂഢാലോചന നടത്തിയതിന് സുകേശനെതിരെ നടപടിവേണമെന്ന് ശങ്കർറെഡ്ഡി സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനും ഇക്കാര്യങ്ങൾ മൊഴിയായി നൽകിയിട്ടുണ്ടെന്നും സുകേശൻ ചൂണ്ടിക്കാട്ടിയിരുന്നു.
ബാർ കോഴക്കേസിൽ മൂടിവയ്ക്കപ്പെട്ട സത്യങ്ങളും നശിപ്പിക്കപ്പെട്ട തെളിവുകളും പുറത്ത് വരണമെന്ന് വിജിലൻസ് ജഡ്ജി എ. ബദറുദ്ദീൻ പുനരന്വേഷണ ഉത്തരവിൽ പറഞ്ഞിട്ടുണ്ട്. എങ്കിലേ പരാതിക്കാർക്ക് നീതി ലഭിക്കൂ. തുടരന്വേഷണം വേണമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ നിരാകരിക്കാനാവില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് കേസിലെ ജേക്കബ് തോമസിന്റെ ഇടപെടലുകൾ. എത്രയും വേഗം പുനരന്വേഷണം പൂർത്തിയാക്കാനാണ് നീക്കം. ഈ സാഹചര്യത്തിലാണ് ശങ്കർ റെഡ്ഡിയുടെ നീക്കവും പരിശോധിക്കപ്പെടുന്ന്. കഴിഞ്ഞ 23നാണ് ശങ്കർറെഡ്ഡിയുടെ അട്ടിമറിശ്രമങ്ങൾ എണ്ണമിട്ട് നിരത്തി സുകേശൻ നേരിട്ടെത്തി കോടതിയിൽ ഹർജി സമർപ്പിച്ചത്. മാണിയെ പ്രോസിക്യൂട്ട് ചെയ്യാൻ അറുപതുശതമാനം തെളിവുണ്ടെന്നാണ് കോടതി നിർദ്ദേശപ്രകാരമുള്ള ആദ്യ തുടരന്വേഷണത്തിൽ സുകേശൻ കണ്ടെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രണ്ടാം വസ്തുതാവിവര റിപ്പോർട്ട് നൽകിയപ്പോഴായിരുന്നു ശങ്കർറെഡ്ഡിയുടെ അട്ടിമറി.
വിജിലൻസ് ഡയറക്ടറുടെ അധികാരം ഉപയോഗിച്ച് അന്വേഷണ വിവരങ്ങളിൽ നിർണായകമായ തിരുത്തലുകൾ നടത്താൻ ശങ്കർറെഡ്ഡി ആവശ്യപ്പെടുകയായിരുന്നു. കേസ് ഡയറിയിൽ ബാറുടമകളുടെ മൊഴികളെക്കുറിച്ചും തെളിവുകളെക്കുറിച്ചും പരാമർശിക്കുന്ന ഭാഗത്ത് മാറ്റം വരുത്തണമെന്ന് ശങ്കർറെഡ്ഡി കർശന നിർദ്ദേശം നൽകി. തെളിവായി ബിജുരമേശ് മജിസ്ട്രേട്ടിന് സമർപ്പിച്ചിരുന്ന ശബ്ദരേഖയടങ്ങിയ മൂന്നരമണിക്കൂർ സി.ഡി പൂർണമായി തള്ളിക്കളയണമെന്നും റെഡ്ഡി നിർദ്ദേശിച്ചു. ശങ്കർറെഡ്ഡിയുടെ നിർദ്ദേശപ്രകാരം സുകേശന് കേസ് ഡയറിയിൽ തിരുത്തൽ വരുത്തേണ്ടിവന്നു. പക്ഷേ ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് മാറ്റം വരുത്തിയ ഭാഗങ്ങൾ ഏതൊക്കെയാണെന്ന് കേസ് ഡയറിയുടെ അവസാനഭാഗത്ത് സുകേശൻ രേഖപ്പെടുത്തി. മാണിക്കെതിരായ കേസ് അവസാനിപ്പിക്കണമെന്ന തുടരന്വേഷണ റിപ്പോർട്ടിനോടൊപ്പം കേസ്ഡയറിയും കോടതിക്ക് സമർപ്പിച്ചിരുന്നു. ശങ്കർറെഡ്ഡിയുടെ ഇടപെടലുകളെക്കുറിച്ച് പിന്നീട് എഴുതിച്ചേർത്തതാണെന്ന ആക്ഷേപം വരാതിരിക്കാനായിരുന്നു ഇങ്ങനെ ചെയ്തത്. കേസ്ഡയറി കോടതി തന്നെ സൂക്ഷിക്കണമെന്നും സുകേശൻ ആവശ്യപ്പെട്ടിരുന്നു. മാണിക്കെതിരെ തെളിവില്ലെന്ന തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും സുകേശൻ ചൂണ്ടിക്കാട്ടുന്നു.
സുകേശന്റെ ആദ്യ റിപ്പോർട്ടിൽ ശങ്കർറെഡ്ഡിയുടെ എട്ടുവെട്ടുകളാണ് വരുത്തിയത്. മാണി പാലായിൽ15 ലക്ഷവും തിരുവനന്തപുരത്ത് 10 ലക്ഷവും വാങ്ങിയതിന് തെളിവുണ്ടെന്ന് ആദ്യ റിപ്പോർട്ടിൽ. ഒരിടത്തും പണമിടപാട് നടന്നിട്ടില്ലെന്നും മാണി കോഴ ആവശ്യപ്പെട്ടിട്ടില്ലെന്നും തിരുത്തി. ബാർലൈസൻസ് പുതുക്കാമെന്ന് അഡ്വക്കേറ്റ് ജനറൽ രണ്ടുവട്ടം നിയമോപദേശം നൽകിയിട്ടും തീരുമാനമെടുക്കുന്നത് മാണി ബോധപൂർവം തടഞ്ഞെന്ന് ആദ്യറിപ്പോർട്ടിൽ. കോഴയ്ക്ക് സാഹചര്യം ഒരുക്കാനായിരുന്നു ഈ നീക്കമെന്നാണ് സുകേശന്റെ റിപ്പോർട്ടിൽ. മന്ത്രിസഭയുടെ റൂൾസ് ഒഫ് ബിസിനസ് പ്രകാരം എല്ലാം ശരിയായിരുന്നുവെന്നാണ് ശങ്കർറെഡ്ഡിയുടെ തിരുത്തൽ. പാലായിൽ പണം കൈമാറിയത് 2014 മാർച്ച് 30നോ 31നോ ആണെന്നായിരുന്നു ആദ്യനിഗമനം. മാർച്ച് 22നായിരുന്നു ഇടപാടെന്ന് കണ്ടെത്തിയ സുകേശൻ ബാറുടമകളെല്ലാം ഒരേ ടവറിനു കീഴിലായിരുന്നുവെന്നും കണ്ടെത്തി. ബാറുടമകൾ മാണിയുടെ വീട്ടിലെത്തിയിട്ടില്ലെന്നും പണമിടപാട് നടന്നിട്ടില്ലെന്നും ശങ്കർറെഡ്ഡിയുടെ തിരുത്തൽ.
ഔദ്യോഗിക വസതിയിൽ നൽകാനുള്ള ബിജുവിന്റെ വിഹിതമായ 10ലക്ഷം താനാണ് രാജ്കുമാർ ഉണ്ണിക്ക് കൈമാറിയതെന്ന അക്കൗണ്ടന്റ് അജേഷിന്റെ മൊഴിയും പാർക്ക് രാജധാനി ഹോട്ടലിൽ 35ലക്ഷംരൂപ എണ്ണി തിട്ടപ്പെടുത്തിയത് താൻകൂടി ചേർന്നാണെന്ന അമ്പിളിയുടെ മൊഴിയും കളവാണെന്ന് ശങ്കർറെഡ്ഡി കൂട്ടിച്ചേർത്തു. ബാർ അസോസിയേഷന്റെ കോട്ടയം ജില്ലാകമ്മിറ്റി പിരിച്ചെടുത്ത പണം സംഘടനയുടെയോ ഭാരവാഹികളുടെയോ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ടില്ലാത്തതിനാൽ കോഴ നൽകിയെന്ന ആരോപണം ശക്തിപ്പെടുത്തുന്നുവെന്ന് സുകേശന്റെ റിപ്പോർട്ടിൽ. പാലായിലെ മഹാറാണി ഹോട്ടലിൽ വച്ച് രാജ്കുമാർ ഉണ്ണിക്ക് 15ലക്ഷം കൈമാറിയത് മാണിയെ കണ്ട് മടങ്ങിയെത്തിയ ശേഷമെന്ന് റെഡ്ഡിയുടെ തിരുത്തൽ. 2014മാർച്ച് 26ന്റെ മന്ത്രിസഭാ യോഗത്തിൽ കൂടുതൽ സമയമാവശ്യപ്പെട്ട് മാണി ഫയൽമാറ്റിവച്ചതിനുശേഷം തൃശൂർ, എറണാകുളം ജില്ലകളിലെ ബാറുടമകളിൽനിന്ന് 60 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തതായാണ് സുകേശന്റെ റിപ്പോർട്ടിൽ. ഈകാലയളവിൽ ബാറുടമകൾ പണം പിൻവലിച്ചതിനുള്ള രേഖകളും കിട്ടി. കോഴയല്ലെന്നും ലീഗൽ ഫണ്ടായാണ് പണം സമാഹരിച്ചതെന്നും തുക എത്രയെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്നും ശങ്കർറെഡ്ഡി എഴുതി.
2014 ഏപ്രിൽ രണ്ടിന് ഔദ്യോഗിക വസതിയിൽ കോഴ കൈമാറിയതിന് ശക്തമായ സാഹചര്യത്തെളിവുകളും സാക്ഷിമൊഴിയുമുണ്ടെന്ന് സുകേശന്റെ റിപ്പോർട്ടിൽ. രാജ്കുമാർ ഉണ്ണി മാണിയെ ഔദ്യോഗിക വസതിയിലെത്തി കണ്ടെങ്കിലും കോഴയിടപാട് കെട്ടുകഥയാണെന്നാണ് ശങ്കർറെഡ്ഡി. രാജ്കുമാർ ഉണ്ണി പണമടങ്ങിയ ബാഗ് മാണിക്ക് കൈമാറിയെങ്കിൽ തന്നെ വീടിനു പുറത്തുനിന്ന അമ്പിളിക്ക് കാണാനാവുമായിരുന്നില്ലെന്ന് റെഡ്ഡിയുടെ കണ്ടെത്തൽ. ബിജു രമേശ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ മൂന്നു മണിക്കൂർ ശബ്ദരേഖകളും ബാറുടമകളുടെ ശബ്ദവുമായി താരതമ്യം ചെയ്യാൻ കഴിഞ്ഞില്ലെന്ന് ആദ്യ റിപ്പോർട്ടിൽ. സി.ഡിയിൽ എഡിറ്റിങ് വരുത്തിയതിനാൽ ശബ്ദമാരുടേതെന്ന് പരിശോധിക്കേണ്ട ആവശ്യമില്ലെന്നാണ് ശങ്കർ റെഡ്ഡിയുടെ തിരുത്തൽ. ചൈനാ സുനിൽ, യമഹാ സുരേന്ദ്രൻ, ബിജു രമേശ് എന്നിവരിൽനിന്ന് 35 ലക്ഷംശേഖരിച്ചതിന് തെളിവില്ലെന്നും റെഡ്ഡി
വിജിലൻസ് മേധാവിയായി ജേക്കബ് തോമസ് എത്തിയശേഷം ബാർ കോഴക്കേസിൽ നിയമോപദേശകരുടെ സംയുക്ത ഉപദേശം തേടിയിരുന്നു. ബാറുകൾ തുറക്കുന്നതിന് സർക്കാർ വഴങ്ങുമെന്ന വിശ്വാസത്തിൽ മൊഴി മാറ്റിപ്പറയാൻ ബാർ ഉടമകൾ തീരുമാനിച്ചത് ശബ്ദരേഖയിൽ നിന്ന് വ്യക്തമാണെന്നത് ഉൾപ്പെടെ കണക്കിലെടുത്ത് അന്വേഷണം തുടരണമെന്നായിരുന്നു നിയമോപദേശം. മാണിയെ കുറ്റവിമുക്തനാക്കി വിജിലൻസ് നൽകിയ ആദ്യറിപ്പോർട്ട് തള്ളിക്കളഞ്ഞ കോടതി, രണ്ടുതവണയായി കെ.എം. മാണി 25ലക്ഷം രൂപ ബാറുടമകളിൽ നിന്ന് കോഴ വാങ്ങിയതിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയിരുന്നു. അന്നത്തെ വിജിലൻസ് മേധാവി വിൻസൺ .എം. പോളിനെയും കോടതി വിമർശിച്ചിരുന്നു. ബാറുടമകളുടെ പണപ്പിരിവിനെക്കുറിച്ചടക്കം തുടരന്വേഷണം നടത്താനാണ് കോടതി നിർദ്ദേശിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്