'അതീന്ദ്രീയ ജ്ഞാനവും' ഗ്രാമർ മിസ്റ്റേക്കും കേട്ടിട്ടില്ലാത്ത പദങ്ങളുമായി കത്തെഴുതിയും ജയിൽ അധികൃതരെ വട്ടം കറക്കി; ഊളമ്പാറയിലെ ചികിത്സയും ഫലിച്ചില്ല; ഒടുവിൽ എട്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ പൊക്കിയെടുത്ത് തമിഴ്നാട് പൊലീസ്; പൂജപ്പുരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുമ്പോൾ പിറുപിറുപ്പ്; ഹൈടേക് കുറ്റവാളി ബണ്ടി ചോർ പുറംലോകം കാണില്ല

വിനോദ് പൂന്തോട്ടം
തിരുവനന്തപുരം. വിദേശ മലയാളിയും ബിസിനസുകാരനുമായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടിൽ നടത്തിയ കവർച്ചയെ lുടർന്നാണ് കുപ്രസിദ്ധ ഹൈടെക് കുറ്റവാളി ബണ്ടി ചോർ ജയിലിൽ ആയത്. 2013 ജനുവരി 21നായിരുന്നു സംഭവം. എട്ടു വർഷമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. ജനുവരി 27 ന് ശിക്ഷാകാലാവധി പൂർത്തിയാവുമെന്നറിഞ്ഞ് ഒരാഴ്ച മുൻപേ നാട്ടിൽ പോവാൻ ബണ്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 27ന് ബണ്ടിയുടെ ശിക്ഷ തീരുന്ന കാര്യം ജയിൽ അധികൃതർ തന്നെയാണ് അറിയിച്ചത്.
നാട്ടിൽ പോയി മാതാപിതാക്കളെ കാണാൻ വെമ്പൽ കൊണ്ട് നിൽക്കുകയായിരുന്നു ബണ്ടി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇതുവരെ പരോൾ ലഭിച്ചിട്ടില്ല. മാതാപിതാക്കളെ കാണാൻ ബണ്ടി പല തവണ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ഇയാളുടെ പൊതു സ്വാഭാവം വെച്ച് പരോൾ നല്കിയില്ല. പരോൾ നൽകിയാൽ ആ വഴിക്ക് മുങ്ങുന്ന പ്രകൃതമാണ് ബണ്ടിയുടേത്. ഇതിനിടെ മാതാപിതാക്കളെ കാണാൻ ഡൽഹിയിലേക്ക് ജയിൽ മാറ്റം ആവശ്യപ്പെട്ട് പല തവണ സുപ്രണ്ടിന് കത്ത് നല്കിയെങ്കിലും പിന്നീട് നടപടിയൊന്നുമായില്ല.
ഇതിനിടെ ബണ്ടി ജയിൽ മോചിതനാവാനിരുന്ന ജനുവരി 27ന് രാവിലെ തന്നെ തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസ് അതീവ രഹസ്യമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തി. ഈ സമയം ബണ്ടിയെ മോചിതനാക്കാനുള്ള നടപടികളിലേക്ക് നീങ്ങാൻ ഫയൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയായിരുന്നു ജയിൽ അധികൃതർ. തമിഴനാട് പൊലീസ് സുപ്രണ്ടിനെ കണ്ട് വാറണ്ട് കൈമാറി നടപടികൾ പൂർത്തിയാക്കിയപ്പോൾ ബണ്ടിയും പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. നാട്ടിലേക്കല്ല പോകേണ്ടതെന്ന് മനസിലായതോടെ വിങ്ങിപ്പൊട്ടിയ ബണ്ടി എന്തൊക്കെയോ പിറു പിറുത്തു, ഒടുവിൽ തമിഴ്നാട് പൊലീസ് കൊണ്ടു വന്ന വാഹനത്തിൽ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി. കോയമ്പത്തൂരിൽ എത്തിച്ച് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ ശേഷം കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാന്റിലാക്കി. കോയമ്പത്തൂരിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് തമിഴനാട് പൊലീസ് എത്തി ബണ്ടിച്ചോറിനെ കൊണ്ടു പോയത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞത് ഏകാന്ത തടവിൽ
തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആയിരുന്നപ്പോൾ ഇടയ്ക്ക് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സിച്ചിരുന്നു. പിന്നീട് ജയിലിലേക്ക് തിരിച്ചെത്തിയെങ്കിലും ബണ്ടി ചോർ ഒറ്റയ്ക്കിരുന്ന് സംസാരിക്കുമായിരുന്നു. അതീന്ദ്രീയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ജയിലിലെ പരിമിതികളും തനിക്ക് കിട്ടേണ്ട അവകാശങ്ങളും ചൂണ്ടിക്കാട്ടി എന്നും സൂപ്രണ്ടിന് കത്തെഴുതിയിരുന്നു. അതും ഇംഗ്ളീഷിൽ. കത്ത് വായിക്കാൻ തന്നെ ഉദ്യോഗസ്ഥർ പെടുന്നപാട് അവർക്ക് തന്നെ അറിയാമായിരുന്നു. ഗ്രാമർ മിസ്റ്റേക്കും ഇതുവെര കേട്ടിട്ടില്ലാത്ത പദങ്ങളും ഉപയോഗിച്ച് ജയിലധികൃതരെ വട്ടം കറക്കുകയായരുന്നു ജയിലിൽ ബണ്ടിയുടെ പ്രധാന പരിപാടി. സെൻട്രൽജയിലിലെ അതി സുരക്ഷ ബ്ലോക്കായ എട്ടാമത്തെ ബ്ളോക്കിൽ ഏകാന്ത തടവിലാണ് ഒരിക്കൽ ഇന്ത്യയെ തന്നെ വിറപ്പിച്ച ഈ കുറ്റവാളിയെ പാർപ്പിച്ചിരുന്നത്. ഏകാന്ത തടവാണെങ്കിലും പുറത്തിറക്കാറുണ്ടായിരുന്നു. എന്നാൽ മറ്റു തടവുകാരോട് അടുക്കാൻ അനുവദിക്കുമായിരുന്നില്ല. എപ്പോൾ ആക്രമണ സ്വാഭാവം പുറത്തെടുക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു.
മാനസിക രോഗത്തിന് ചികിത്സ തേടി
മാനസിക രോഗ വിദഗ്ധരുടെ അഭിപ്രായത്തിൽ ബണ്ടിയുടെ മാനസിക അവസ്ഥ ചികിത്സിച്ചു ഭേദമാക്കാനാവില്ല. മരുന്നുകൾ കൊടുത്ത് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല ബണ്ടിയുടേത്. പ്രത്യേക ഷോക്കിലൂണ്ടായ മാനസിക അവസ്ഥയോ ലഹരി ഉപയോഗിച്ച് മാനസിക നില തെറ്റിയ ആളോ അല്ല ബണ്ടി എന്നാണ് വിലയിരുത്തൽ. ബണ്ടി തന്നെ സൃഷ്ടിച്ച പ്രത്യേക ലോകത്തിലാണ് അയാൾ കഴിഞ്ഞത്. പ്രത്യേക സ്വപ്ന ലോകത്തിലായിരുന്നു ബണ്ടിയുടെ വാസം. വാർഡന്മാരും അധികമായി ബണ്ടിയുടെ അടുത്ത് പോകാറില്ലയായിരുന്നു. ഇംഗ്ളീഷിനോടാണ് ഇഷ്ടക്കൂടുതൽ.സ്വർഗ ഭാഷയാണ് ഇംഗ്ലീഷ് എന്നാണ് പറയുന്നത്. ഹിന്ദിയോട് വെറുപ്പാണ്. വാർഡന്മാരെ കിട്ടിയാൽ സംവാദമാണ് ഇഷ്ടം. അതീന്ദ്രീയജ്ഞാനത്തെയും മറ്റുു ഗ്രഹങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് സംസാരിക്കുന്ന ബണ്ടിക്ക് ഇന്റർ പോളിനെ വെറുപ്പാണ്. അവർ ബണ്ടിയെ ഇല്ലാതാക്കൻ ശ്രമിക്കുന്നു പോലും. വായു വഴി ആ മെസേജ് കിട്ടിയെന്നാണ് പറയുന്നത്. നേപ്പാളും അമേരിക്കയുമാണ് തന്റെ മോചനം വൈകിപ്പിക്കുന്നതാണന്നാണ് ബണ്ടി സങ്കടപ്പെട്ടിരുന്നത്.
സെല്ലിനുള്ളിൽ നിന്നും പ്രത്യേക കറന്റ് തന്റെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ബണ്ടി പറയുമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ കോവിഡ് വന്നതോടെ ആരോഗ്യം ക്ഷയിച്ചുവെങ്കിലും ഇപ്പോൾ ആള് ആക്ടീവാണ്. സെല്ലിനുള്ളിൽ വ്യായാമം, യോഗ ഒക്കെ ചെറിയ രീതിയിൽ ഉണ്ട്. മറ്റ് തടവുകാരെ ജോലിക്ക് വിടാറുണ്ടെങ്കിലും ബണ്ടിയെ വിടാറില്ല. മുൻപ് തടവുകാരുമായി ഒരുമിച്ച് കിടത്തിയപ്പോൾ എന്നും പിണക്കമാണ്. പലരോടും തർക്കിക്കും. അതും തലവേദനയായി. ഇപ്പോൾ പകൽ മുഴുവൻ കുത്തികുറിക്കലാണ്. ആവശ്യപ്പെടുന്ന പേപ്പറും പേനയും ജയിലധികൃതർ നല്കുന്നുണ്ട്. ഇടയ്ക്ക് മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സനൽകി
ജയിലിനുള്ളിൽ ആത്മഹത്യാശ്രമം
അഞ്ചു വർഷം മുൻപ് ജയിൽ വാരന്തയിൽ വെച്ച് ബണ്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് സി.എഫ്.എൽ ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ചില്ലു കഷ്ണങ്ങൾ വിഴുങ്ങിയ ബണ്ടിച്ചോറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചാണ് രക്ഷിച്ചത്.
ഉച്ചഭക്ഷണത്തിനായി സെല്ലിൽ നിന്ന് പുറത്തിറക്കിയ സമയത്ത് വരാന്തയിലെ സിഎഫ്എൽ ബൾബ് പൊട്ടിച്ച് ചില്ലുകഷ്ണങ്ങൾ വിഴുങ്ങി വെള്ളം കുടിക്കുകയായിരുന്നു. ഇരുപത് ചില്ലുകഷ്ണങ്ങൾ വിഴുങ്ങിയെന്നാണ് ബണ്ടിച്ചോർ പൊലീസിനോട അന്ന് പറഞ്ഞത്. എന്നാൽ രണ്ട് ചെറിയ കഷ്ണങ്ങൾ മാത്രമാണ് വിഴുങ്ങിയതെന്ന് വിദഗ്ധ പരിശോധനയിൽ മനസിലായി. ബണ്ടിച്ചോറിന്റേത് ആത്മഹത്യ നാടകമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ബണ്ടിച്ചോറിന്റെ ഫ്ളാഷ് ബാക്ക്
നേപ്പാളിലെ വികാസ്പുരിയാണ് ബണ്ടിയുടെ സ്വദേശം എന്നും, അവിടെ നിന്നുള്ള പാസ്പോർട്ടിൽ ഹരി ഥാപ എന്ന പേരാണുള്ളതെന്നും പറയപ്പെടുന്നു ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ആളാണ് ദേവീന്ദർ സിങ് എന്ന ബണ്ടി. 1993-ൽ തന്നെ മോഷണത്തിനു പൊലീസിന്റെ പിടിയിൽ പെട്ടിരുന്നെങ്കിലും രക്ഷപെട്ടു. ഡൽഹിയാണു പ്രധാന തട്ടകമെങ്കിലും മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മറ്റ് വൻനഗരങ്ങളിലും ബണ്ടി മോഷണം നടത്തിയിട്ടുണ്ട്. ഇന്നതേ മോഷ്ടിക്കൂ എന്നില്ലെങ്കിലും ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും ഭ്രമമുള്ളതായി കരുതപ്പെടുന്നു, സ്ത്രീലമ്പടനുമാണ്. മോഷണ ശേഷം സ്ത്രീകൾക്ക് ഒപ്പം ചെലവഴിക്കലാണ് ദൗർബല്യം.
ആഡംബര ജീവിത പ്രിയനായ ബണ്ടി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനാണ് താത്പര്യപ്പെടുന്നത്. പൊലീസുകാരുടെ അഭിപ്രായ പ്രകാരം ബണ്ടിക്ക് സമ്പാദ്യമൊന്നുമില്ല. 2010-ൽ ബിഗ് ബോസ് മത്സരത്തിനെ തുടർന്ന് അന്ന് ബണ്ടി നടത്തിയതെന്നു കരുതപ്പെട്ടിരുന്ന 350 മോഷണങ്ങളെക്കുറിച്ച് ചോദ്യമുണ്ടായപ്പോൾ അത് അതിഭാവുകത്വം നിറഞ്ഞ കണക്കാണെന്നും താനത്രയും മോഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു. താൻ ചെറുപ്പത്തിൽ തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനാണെന്നും, ഇന്ന് തനിക്ക് കുടുംബമില്ലെന്നും ബണ്ടി അന്ന് പറഞ്ഞിരുന്നു.
അതുപോലെ തന്നെ തന്റെ മോഷണജീവിതം അവസാനിച്ചുവെന്നും താൻ ഇനി പഴയ കുറ്റവാളികളെ ഉൾപ്പെടുത്തി സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങുകയാണെന്നും ബണ്ടി അവകാശപ്പെട്ടിരുന്നു ദക്ഷിണ ഡൽഹിയിൽ നടന്ന മോഷണ പരമ്പരകളെ തുടർന്ന് 2007-ൽ ഡൽഹി പൊലീസ് ബണ്ടിയെ അറസ്റ്റ് ചെയ്തിരുന്നു. 2008-ൽ തടവിൽ നിന്നു പുറത്തുവന്ന ബണ്ടി ഇനി പഴയ ജീവിതം ഇല്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, മോഷണം പുനരാരംഭിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം 2012 ജനുവരി 14-നു ദേവീന്ദർ സിങ് എന്ന ബണ്ടി ഭോപ്പാലിൽ പിടിയിലായിരുന്നു. തുടർന്ന് ജയിൽ വാസത്തിന് ദക്ഷിണേന്ത്യയിലേക്ക് ശ്രദ്ധ തിരിച്ചു. അങ്ങനെയാണ് കേരളത്തിലും മോഷണത്തിന് എത്തിയത്.
- TODAY
- LAST WEEK
- LAST MONTH
- 'ഇനി നിർമ്മാണത്തൊഴിലാളിയായി ജീവിക്കും, അതിനും സമ്മതിച്ചില്ലെങ്കിൽ മീൻപിടിക്കാൻ പോകും'; ആത്മാഭിമാനത്തിനായി സർക്കാർ ജോലിയിൽനിന്നു രാജിവെച്ച ദമ്പതികൾ ഉറച്ച തീരുമാനത്തിൽ തന്നെ; ആലപ്പുഴ അർത്തുങ്കലിലേക്ക് ഏക മകനൊപ്പം മടങ്ങി ദമ്പതികൾ
- മൂന്ന് ഭാര്യമാരെ ഡിവോഴ്സ് ചെയ്തിട്ടും ബാക്കിയായത് ആറ് ഭാര്യമാർ; സുന്ദരികളായ ആറ് യുവതികൾക്കൊപ്പം ആർതറിന്റെ ജീവിതം അടിപൊളി; ആദ്യം ആരിൽ കുഞ്ഞുണ്ടാവണം എന്നത് മാത്രം ചോദ്യചിഹ്നം; ഒരു കിടിലൻ ജീവിതകഥ
- 'രണ്ടു മൂന്നു ദിവസം കഴിഞ്ഞാൽ ശസ്ത്രക്രിയയുണ്ട്; രക്ഷപ്പെടാനുള്ള സാധ്യതയാണ് കൂടുതലായി കാണുന്നത്; മുന്നോട്ടുപോകുമെന്ന് വിചാരിക്കുന്നു; പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി പറയുന്നു': വിവാഹ വാർഷികത്തിൽ ചിത്രീകരിച്ച വീഡിയോയിൽ നടൻ ബാല
- എടപ്പാളിൽ കോളേജ് വിദാർഥിനി അമ്മായിയുടെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ; മൃതദേഹം കണ്ടത് ജനൽ കമ്പിയിൽ ഷാൾ മുറുക്കി തൂങ്ങിയ നിലയിൽ
- ഏഴുവർഷത്തോളം ഭാര്യക്ക് ഭക്ഷണം നൽകിയത് കോഴിക്ക് തീറ്റ നൽകിയിരുന്ന പാത്രത്തിൽ; അഞ്ചുവർഷത്തോളം കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ കെട്ടിയിട്ട് ബലാൽസംഗം; സ്വകാര്യ ഭാഗത്ത് വസ്തുക്കൾ കുത്തിക്കയറ്റി പീഡനം; യുവാവിന് ഒരുവർഷം കഠിന തടവും പിഴയും
- യന്ത്രങ്ങൾ മനുഷ്യ വംശത്തെ ഇല്ലാതാക്കാൻ രംഗത്തിറങ്ങുന്ന കാലം എത്തിയേക്കും; സംഭവിക്കുന്നത് മനുഷ്യ നിർമ്മിത മഹാ ദുരന്തം; ചാറ്റ് ജി ടി പി സർവനാശത്തിന്റെ തുടക്കം; ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ ഇനി മുൻപോട്ട് പോവരുത്
- പതിനാറുകാരിയെ വീട്ടിൽ കെട്ടിയിട്ടു പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെൺകുട്ടി ഗർഭിണിയായതോടെ: പ്രതിക്ക് 49 വർഷം കഠിന തടവ് വിധിച്ച് അതിവേഗ കോടതി
- കുമിളകൾ വന്നു പൊങ്ങട്ടെ, അത് ഉള്ളിലുള്ള വൈറസ് പുറത്തുവരുന്നതാണ് എന്ന് കരുതുന്നത് അബദ്ധം; ഒടുവിൽ ദേഹം കരിക്കട്ട പോലെയായി മരണത്തിലെത്തും; കുളിക്കരുത് എന്ന് പറയുന്നതും അശാസ്ത്രീയം; ദിവസേന കുളിക്കയാണ് വേണ്ടത്; ചിക്കൻ പോക്സ് ബാധിച്ച് പാലക്കാട്ട് യുവാവ് മരിച്ചത് ഞെട്ടിപ്പിക്കുമ്പോൾ
- കാവി നിറമുള്ള വസ്ത്രം ധരിച്ച് സുജയ പാർവതിയുടെ തിരിച്ചുവരവ്; സസ്പെൻഷൻ കഴിഞ്ഞ് ഉച്ചയ്ക്ക് 2.30 ന് ബുള്ളറ്റിൻ വായിച്ച് വീണ്ടും 24 ന്യൂസിന്റെ അവതാരകയായി; ഗംഭീര റീഎൻട്രിയെന്ന് വിജയം ആഘോഷിച്ച് സംഘപരിവാർ ഗ്രൂപ്പുകൾ; പുനഃ പ്രവേശനം ബിഎംഎസിന്റെ കടുത്ത സമ്മർദ്ദത്തെ തുടർന്നെന്നും വാദം
- സൂര്യനിൽ ഗർത്തം രൂപപ്പെട്ടത് നമ്മളറിഞ്ഞത് ഏതാണ്ട് 15 കോടി കിലോമീറ്ററുകൾക്ക് അപ്പുറത്ത്; എന്നിട്ടും നാളെ ഭൂമിയിൽ പ്രകമ്പനങ്ങൾ ഉറപ്പ്; മണിക്കൂറിൽ 27 ലക്ഷം കിലോമീറ്റർ വേഗതയിൽ വീശുന്ന സൗരക്കാറ്റിൽ സംഭവിക്കുന്നത്
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- 'ഇന്നസെന്റേട്ടൻ പോയി...വാർത്ത ഇപ്പോൾ പുറത്തുവരും... ഞാൻ പാട്ട് പാടി കഥാപാത്രമാവാൻ പോവുകയാണ്'; ലാലേട്ടൻ എന്നോട് സ്വകാര്യമായി പറഞ്ഞു; ഒന്നും പറയാൻ ഇല്ലാതെ ഞാൻ ഒരു പ്രതിമയെ പോലെ നോക്കിനിന്നു; ഇന്നസെന്റിന്റെ മരണവാർത്ത മോഹൻലാൽ അറിയിച്ചത് വിവരിച്ചു ഹരീഷ് പേരടി
- ദുബൈയിലെ സർക്കാർ വകുപ്പുകളിൽ പ്രവാസികൾക്ക് തൊഴിൽ അവസരങ്ങൾ; ശമ്പളം 50,000 ദിർഹം വരെ; വിശദാംശങ്ങൾ അറിയാം
- ലല്ലുവിനേയും ശശികലയേയും അഴിക്കുള്ളിലാക്കിയ പെൺ കരുത്ത്; കോട്ടയത്ത് ജനിച്ച് തിരുവനന്തപുരത്ത് വളർന്ന് മദ്രാസിൽ ചേക്കേറി ഡൽഹിയിൽ നിറഞ്ഞ അഡ്വക്കേറ്റ്; മരടിൽ ജസ്റ്റീസ് അരുൺ മിശ്രയെ പ്രകോപിപ്പിച്ചത് വീൽ ചെയറിൽ ഇരുന്ന് നടത്തിയ തീപാറും വാദം; രാഹുൽ ഗാന്ധിക്ക് പ്രതിസന്ധിയുണ്ടാക്കിയതും അതേ ലില്ലി തോമസ്
- ലക്ഷ്യമിട്ടത് ഇൻസ്റ്റാഗ്രാമിൽ ഫോളോവേഴ്സിനെയയും റീച്ചും വർധിപ്പിക്കൽ; വിഡിയോ വൈറലായപ്പോൾ അ്ക്കൗണ്ട് ഉടമയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ സഹായത്തോടെ; പിന്നെ അറസ്റ്റും; കുണ്ടോളിക്കടവ് ഷാപ്പിലെ 'കള്ളുകുടി'ക്ക് പിന്നിലെ ലക്ഷ്യം 'റീൽ' എടുക്കൽ; ചേർപ്പുകാരി അഞ്ജനയെ കുടുക്കിയത് മുന്നറിയിപ്പില്ലാ വീഡിയോ
- പ്രധാനാധ്യാപകൻ പതിവായി ഉപയോഗിക്കുന്ന മുറിയിൽ മിന്നൽ പരിശോധന; വിദേശ മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും കണ്ടെടുത്തു; കേസെടുത്ത് എക്സൈസ് വിഭാഗം
- ആ ഒരു വീഡിയോ ഒരു ദിവസം കൊണ്ട് ഒരു കോടി വ്യൂസ് കിട്ടി; പക്ഷേ, അത് ആ വ്യക്തിയെ മാനസികമായി തകർത്തു കളഞ്ഞു; അത് ഞങ്ങളുടെ ഉദ്യോഗസ്ഥയുടെ മകളായിരുന്നു; കോന്നിയിലെ വിനോദയാത്രാ വിവാദത്തിന്റെ അനന്തരഫലങ്ങൾ തുറന്നു പറഞ്ഞത് പത്തനംതിട്ട ജില്ലാ കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ
- പി.സി. തോമസിന്റെ മകൻ ജിത്തു തോമസ് അന്തരിച്ചു; അന്ത്യം അർബുദ രോഗത്തിന് ചികിത്സയിൽ കഴിയവേ
- വ്യാജ സർട്ടിഫിക്കറ്റുകാരനെ കൊണ്ട് പൊറുതി മുട്ടി കോഴിക്കോട്ട് കൂട്ടരാജി; 24 ന്യൂസിന്റെ കോഴിക്കോട് ബ്യൂറോയിൽ ഇനി ബാക്കി ദീപക് ധർമ്മടം മാത്രം! മനോരമയിൽ നിന്ന് അയ്യപ്പദാസ് ദി ഫോർത്തിലേക്ക്; സ്മൃതി പരുത്തിക്കാട് റിപ്പോർട്ടറിലെത്തി; മലയാള ചാനൽ ലോകത്ത് വീണ്ടും കൂടുമാറ്റം; കൂടുതൽ പ്രതിസന്ധി 24നോ?
- വിവാഹിതയെ ചതിയിൽ വീഴ്ത്തി പീഡിപ്പിച്ച് വീഡിയോ പകർത്തിയത് രാഹുൽ; മദ്യപാന സദസ്സിലെ വീമ്പു പറച്ചിലിനിടെ മറ്റു കൂട്ടുകാരെ ദൃശ്യം കാട്ടിയത് സ്റ്റാറാകാൻ; സാധ്യത തിരിച്ചറിഞ്ഞ് വീഡിയോ മോഷ്ടിച്ച് ബ്ലാക് മെയിലിംഗിൽ യുവതിയെ ചതിച്ചത് ചേർപ്പിലെ സദാചാരക്കൊലയായി; ക്ഷേത്ര പരിസരത്തെ കൊലയിൽ വൻ ഗൂഢാലോചന; രാഹുൽ ഒമാനിൽ ഒളിവിൽ
- ധരിക്കുന്നത് ഇരുപതു ലക്ഷത്തിന്റെ സ്യൂട്ടുകൾ; മകളുടെ വിവാഹത്തിന് ചെലവിട്ടത് നൂറുകോടി; നൂറുകോടിയുടെ ജെറ്റ്; വീണ വിജയനും ബിനീഷ് കോടിയേരിക്കുംവരെ ജോലി കൊടുത്തു; ഗുരുവായൂരപ്പന് സ്വർണ്ണക്കിരീടം സമ്മാനിച്ച വിശ്വാസി; ഇപ്പോൾ ഇ ഡി വിവാദത്തിൽ; തൂമ്പാപ്പണിയെടുത്ത ശതകോടീശ്വരൻ! രവി പിള്ളയുടെ ജീവിത കഥ
- മരിക്കുമ്പോൾ സംഭവിക്കുന്നത് എന്ത്? ഒടുവിൽ ആ കടങ്കഥക്ക് ഉത്തരവുമായി ശാസ്ത്രലോകം; മരിക്കുമ്പോൾ ഓരോ ശരീരങ്ങൾക്കും സംഭവിക്കുന്നത് വെർച്വൽ റിയാലിറ്റിയിൽ എടുത്ത് കാട്ടുമ്പോൾ അദ്ഭുതപ്പെട്ട് ലോകം
- മരിച്ചു കഴിഞ്ഞാൽ എന്ത് സംഭവിക്കും? മരണത്തിന് ശേഷം ജീവിതത്തിലേക്ക് മടങ്ങിയ ആൾ വിശദീകരിക്കുന്നു; ശരീരത്തിൽ നിന്നും ജീവൻ വേർപെട്ട് സമാധാനത്തിൽ സഞ്ചരിക്കുമെന്നത് ശരിയോ?
- 'ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാൻ കഴിയും? എന്റെ വേദനകൾ എല്ലാവരിൽ നിന്നും ഞാൻ മറയ്ക്കുകയായിരുന്നു; ഭാര്യക്ക് അവിഹിതം, തന്റെ പണം മുഴുവൻ ഭാര്യവീട്ടുകാർ കൈക്കലാക്കിയെന്നും ആരോപണം; വീഡിയോ പങ്കുവെച്ച് പ്രവാസി ജീവനൊടുക്കി
- പത്തുവയസുകാരൻ മകന് ഡൗൺ സിൻഡ്രോം; മലയാളി കുടുംബം ഉടൻ രാജ്യം വിടണമെന്ന് ഓസ്ട്രേലിയൻ സർക്കാർ; കുട്ടിയെ പരിപാലിക്കുക നികുതി ദായകന് അധികഭാരമെന്ന് കുടിയേറ്റ വകുപ്പ്; മാർച്ച് 15 ന് മുമ്പ് ഇന്ത്യയിലേക്ക് പോകണം; ഇനി ആകെ പ്രതീക്ഷ ഇമിഗ്രേഷൻ മന്ത്രി ആൻഡ്രൂ ജൈൽസിന്റെ കനിവിൽ; എന്തുചെയ്യണമെന്ന് അറിയാതെ തൃശൂരിൽ നിന്നുള്ള നാലംഗ കുടുംബം പെർത്തിൽ
- പ്രിയങ്കയെ വിവാഹം കഴിക്കുമ്പോൾ ഹൈസ്ക്കൂൾ വിദ്യാഭ്യാസം മാത്രമുള്ള പിച്ചള കച്ചവടക്കാരൻ; ഇന്ന് 17,250 കോടി ആസ്തിയുള്ള ബിസിനസ് മാഗ്നറ്റ്; വിവാഹത്തോടെ ക്രിസ്തുമതം വിട്ട് ഹിന്ദുവായി; ബന്ധുക്കളെല്ലാം ദുരൂഹമായി മരിക്കുന്നു; അഴിമതിക്കേസുകൾ അനവധി; 'മിസ്റ്റർ മരുമകൻ' റോബർട്ട് വാദ്രയുടെ ജീവിത കഥ
- ആശുപത്രിയിൽ വച്ച് ബാല പറഞ്ഞത് മകളെ കാണണമെന്ന ആഗ്രഹം; ആഗ്രഹം സാധിപ്പിച്ച് കൊടുത്ത് സുഹൃത്തുക്കൾ; അമൃതയും മകളും ഉൾപ്പടെ കുടുംബം ബാലയെ കാണാൻ ആശുപത്രിയിലെത്തി; പാപ്പുവും ചേച്ചിയും ബാലചേട്ടനെ കണ്ട് സംസാരിച്ചെന്ന് സഹോദരി അഭിരാമി സുരേഷ്; അമൃത സുരേഷ് ആശുപത്രിയിൽ തുടരുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്