'അതീന്ദ്രീയ ജ്ഞാനവും' ഗ്രാമർ മിസ്റ്റേക്കും കേട്ടിട്ടില്ലാത്ത പദങ്ങളുമായി കത്തെഴുതിയും ജയിൽ അധികൃതരെ വട്ടം കറക്കി; ഊളമ്പാറയിലെ ചികിത്സയും ഫലിച്ചില്ല; ഒടുവിൽ എട്ടുവർഷത്തെ ശിക്ഷ പൂർത്തിയാക്കി പുറത്തിറങ്ങാൻ ഒരുങ്ങുമ്പോൾ പൊക്കിയെടുത്ത് തമിഴ്നാട് പൊലീസ്; പൂജപ്പുരയിൽ നിന്ന് കോയമ്പത്തൂരിലേക്ക് പോകുമ്പോൾ പിറുപിറുപ്പ്; ഹൈടേക് കുറ്റവാളി ബണ്ടി ചോർ പുറംലോകം കാണില്ല
വിനോദ് പൂന്തോട്ടം
തിരുവനന്തപുരം. വിദേശ മലയാളിയും ബിസിനസുകാരനുമായ വേണുഗോപാലൻ നായരുടെ പട്ടം മരപ്പാലത്തെ വീട്ടിൽ നടത്തിയ കവർച്ചയെ lുടർന്നാണ് കുപ്രസിദ്ധ ഹൈടെക് കുറ്റവാളി ബണ്ടി ചോർ ജയിലിൽ ആയത്. 2013 ജനുവരി 21നായിരുന്നു സംഭവം. എട്ടു വർഷമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവിൽ കഴിയുകയായിരുന്നു. ജനുവരി 27 ന് ശിക്ഷാകാലാവധി പൂർത്തിയാവുമെന്നറിഞ്ഞ് ഒരാഴ്ച മുൻപേ നാട്ടിൽ പോവാൻ ബണ്ടി തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. 27ന് ബണ്ടിയുടെ ശിക്ഷ തീരുന്ന കാര്യം ജയിൽ അധികൃതർ തന്നെയാണ് അറിയിച്ചത്.
നാട്ടിൽ പോയി മാതാപിതാക്കളെ കാണാൻ വെമ്പൽ കൊണ്ട് നിൽക്കുകയായിരുന്നു ബണ്ടി. കഴിഞ്ഞ എട്ടു വർഷത്തിനിടെ ഇതുവരെ പരോൾ ലഭിച്ചിട്ടില്ല. മാതാപിതാക്കളെ കാണാൻ ബണ്ടി പല തവണ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ഇയാളുടെ പൊതു സ്വാഭാവം വെച്ച് പരോൾ നല്കിയില്ല. പരോൾ നൽകിയാൽ ആ വഴിക്ക് മുങ്ങുന്ന പ്രകൃതമാണ് ബണ്ടിയുടേത്. ഇതിനിടെ മാതാപിതാക്കളെ കാണാൻ ഡൽഹിയിലേക്ക് ജയിൽ മാറ്റം ആവശ്യപ്പെട്ട് പല തവണ സുപ്രണ്ടിന് കത്ത് നല്കിയെങ്കിലും പിന്നീട് നടപടിയൊന്നുമായില്ല.
ഇതിനിടെ ബണ്ടി ജയിൽ മോചിതനാവാനിരുന്ന ജനുവരി 27ന് രാവിലെ തന്നെ തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസ് അതീവ രഹസ്യമായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തി. ഈ സമയം ബണ്ടിയെ മോചിതനാക്കാനുള്ള നടപടികളിലേക്ക് നീങ്ങാൻ ഫയൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിക്കുകയായിരുന്നു ജയിൽ അധികൃതർ. തമിഴനാട് പൊലീസ് സുപ്രണ്ടിനെ കണ്ട് വാറണ്ട് കൈമാറി നടപടികൾ പൂർത്തിയാക്കിയപ്പോൾ ബണ്ടിയും പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു. നാട്ടിലേക്കല്ല പോകേണ്ടതെന്ന് മനസിലായതോടെ വിങ്ങിപ്പൊട്ടിയ ബണ്ടി എന്തൊക്കെയോ പിറു പിറുത്തു, ഒടുവിൽ തമിഴ്നാട് പൊലീസ് കൊണ്ടു വന്ന വാഹനത്തിൽ കോയമ്പത്തൂരിലേക്ക് കൊണ്ടു പോയി. കോയമ്പത്തൂരിൽ എത്തിച്ച് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കിയ ശേഷം കോയമ്പത്തൂർ സെൻട്രൽ ജയിലിൽ റിമാന്റിലാക്കി. കോയമ്പത്തൂരിൽ വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു മോഷണക്കേസുമായി ബന്ധപ്പെട്ടാണ് തമിഴനാട് പൊലീസ് എത്തി ബണ്ടിച്ചോറിനെ കൊണ്ടു പോയത്.
തിരുവനന്തപുരം സെൻട്രൽ ജയിലിൽ കഴിഞ്ഞത് ഏകാന്ത തടവിൽ
തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആയിരുന്നപ്പോൾ ഇടയ്ക്ക് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് ചികിത്സിച്ചിരുന്നു. പിന്നീട് ജയിലിലേക്ക് തിരിച്ചെത്തിയെങ്കിലും ബണ്ടി ചോർ ഒറ്റയ്ക്കിരുന്ന് സംസാരിക്കുമായിരുന്നു. അതീന്ദ്രീയ ജ്ഞാനമുണ്ടെന്ന് അവകാശപ്പെട്ടിരുന്നു. ജയിലിലെ പരിമിതികളും തനിക്ക് കിട്ടേണ്ട അവകാശങ്ങളും ചൂണ്ടിക്കാട്ടി എന്നും സൂപ്രണ്ടിന് കത്തെഴുതിയിരുന്നു. അതും ഇംഗ്ളീഷിൽ. കത്ത് വായിക്കാൻ തന്നെ ഉദ്യോഗസ്ഥർ പെടുന്നപാട് അവർക്ക് തന്നെ അറിയാമായിരുന്നു. ഗ്രാമർ മിസ്റ്റേക്കും ഇതുവെര കേട്ടിട്ടില്ലാത്ത പദങ്ങളും ഉപയോഗിച്ച് ജയിലധികൃതരെ വട്ടം കറക്കുകയായരുന്നു ജയിലിൽ ബണ്ടിയുടെ പ്രധാന പരിപാടി. സെൻട്രൽജയിലിലെ അതി സുരക്ഷ ബ്ലോക്കായ എട്ടാമത്തെ ബ്ളോക്കിൽ ഏകാന്ത തടവിലാണ് ഒരിക്കൽ ഇന്ത്യയെ തന്നെ വിറപ്പിച്ച ഈ കുറ്റവാളിയെ പാർപ്പിച്ചിരുന്നത്. ഏകാന്ത തടവാണെങ്കിലും പുറത്തിറക്കാറുണ്ടായിരുന്നു. എന്നാൽ മറ്റു തടവുകാരോട് അടുക്കാൻ അനുവദിക്കുമായിരുന്നില്ല. എപ്പോൾ ആക്രമണ സ്വാഭാവം പുറത്തെടുക്കുമെന്ന് പറയാൻ കഴിയാത്ത അവസ്ഥയായിരുന്നു.
മാനസിക രോഗത്തിന് ചികിത്സ തേടി
മാനസിക രോഗ വിദഗ്ധരുടെ അഭിപ്രായത്തിൽ ബണ്ടിയുടെ മാനസിക അവസ്ഥ ചികിത്സിച്ചു ഭേദമാക്കാനാവില്ല. മരുന്നുകൾ കൊടുത്ത് ഭേദമാക്കാൻ കഴിയുന്ന രോഗമല്ല ബണ്ടിയുടേത്. പ്രത്യേക ഷോക്കിലൂണ്ടായ മാനസിക അവസ്ഥയോ ലഹരി ഉപയോഗിച്ച് മാനസിക നില തെറ്റിയ ആളോ അല്ല ബണ്ടി എന്നാണ് വിലയിരുത്തൽ. ബണ്ടി തന്നെ സൃഷ്ടിച്ച പ്രത്യേക ലോകത്തിലാണ് അയാൾ കഴിഞ്ഞത്. പ്രത്യേക സ്വപ്ന ലോകത്തിലായിരുന്നു ബണ്ടിയുടെ വാസം. വാർഡന്മാരും അധികമായി ബണ്ടിയുടെ അടുത്ത് പോകാറില്ലയായിരുന്നു. ഇംഗ്ളീഷിനോടാണ് ഇഷ്ടക്കൂടുതൽ.സ്വർഗ ഭാഷയാണ് ഇംഗ്ലീഷ് എന്നാണ് പറയുന്നത്. ഹിന്ദിയോട് വെറുപ്പാണ്. വാർഡന്മാരെ കിട്ടിയാൽ സംവാദമാണ് ഇഷ്ടം. അതീന്ദ്രീയജ്ഞാനത്തെയും മറ്റുു ഗ്രഹങ്ങളെയും ജീവജാലങ്ങളെയും കുറിച്ച് സംസാരിക്കുന്ന ബണ്ടിക്ക് ഇന്റർ പോളിനെ വെറുപ്പാണ്. അവർ ബണ്ടിയെ ഇല്ലാതാക്കൻ ശ്രമിക്കുന്നു പോലും. വായു വഴി ആ മെസേജ് കിട്ടിയെന്നാണ് പറയുന്നത്. നേപ്പാളും അമേരിക്കയുമാണ് തന്റെ മോചനം വൈകിപ്പിക്കുന്നതാണന്നാണ് ബണ്ടി സങ്കടപ്പെട്ടിരുന്നത്.
സെല്ലിനുള്ളിൽ നിന്നും പ്രത്യേക കറന്റ് തന്റെ ശരീരത്തിൽ പ്രവേശിക്കുന്നുണ്ടെന്നും ബണ്ടി പറയുമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ കോവിഡ് വന്നതോടെ ആരോഗ്യം ക്ഷയിച്ചുവെങ്കിലും ഇപ്പോൾ ആള് ആക്ടീവാണ്. സെല്ലിനുള്ളിൽ വ്യായാമം, യോഗ ഒക്കെ ചെറിയ രീതിയിൽ ഉണ്ട്. മറ്റ് തടവുകാരെ ജോലിക്ക് വിടാറുണ്ടെങ്കിലും ബണ്ടിയെ വിടാറില്ല. മുൻപ് തടവുകാരുമായി ഒരുമിച്ച് കിടത്തിയപ്പോൾ എന്നും പിണക്കമാണ്. പലരോടും തർക്കിക്കും. അതും തലവേദനയായി. ഇപ്പോൾ പകൽ മുഴുവൻ കുത്തികുറിക്കലാണ്. ആവശ്യപ്പെടുന്ന പേപ്പറും പേനയും ജയിലധികൃതർ നല്കുന്നുണ്ട്. ഇടയ്ക്ക് മാനസിക വിഭ്രാന്തി കാട്ടിയതിനെ തുടർന്ന് മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സനൽകി
ജയിലിനുള്ളിൽ ആത്മഹത്യാശ്രമം
അഞ്ചു വർഷം മുൻപ് ജയിൽ വാരന്തയിൽ വെച്ച് ബണ്ടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. അന്ന് സി.എഫ്.എൽ ബൾബ് പൊട്ടിച്ച് ചില്ലുകൾ വിഴുങ്ങിയാണ് ആത്മഹത്യക്കു ശ്രമിച്ചത്. ചില്ലു കഷ്ണങ്ങൾ വിഴുങ്ങിയ ബണ്ടിച്ചോറിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചാണ് രക്ഷിച്ചത്.
ഉച്ചഭക്ഷണത്തിനായി സെല്ലിൽ നിന്ന് പുറത്തിറക്കിയ സമയത്ത് വരാന്തയിലെ സിഎഫ്എൽ ബൾബ് പൊട്ടിച്ച് ചില്ലുകഷ്ണങ്ങൾ വിഴുങ്ങി വെള്ളം കുടിക്കുകയായിരുന്നു. ഇരുപത് ചില്ലുകഷ്ണങ്ങൾ വിഴുങ്ങിയെന്നാണ് ബണ്ടിച്ചോർ പൊലീസിനോട അന്ന് പറഞ്ഞത്. എന്നാൽ രണ്ട് ചെറിയ കഷ്ണങ്ങൾ മാത്രമാണ് വിഴുങ്ങിയതെന്ന് വിദഗ്ധ പരിശോധനയിൽ മനസിലായി. ബണ്ടിച്ചോറിന്റേത് ആത്മഹത്യ നാടകമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. നിരവധി തവണ ജാമ്യത്തിന് ശ്രമിച്ചെങ്കിലും ലഭിച്ചില്ല.
ബണ്ടിച്ചോറിന്റെ ഫ്ളാഷ് ബാക്ക്
നേപ്പാളിലെ വികാസ്പുരിയാണ് ബണ്ടിയുടെ സ്വദേശം എന്നും, അവിടെ നിന്നുള്ള പാസ്പോർട്ടിൽ ഹരി ഥാപ എന്ന പേരാണുള്ളതെന്നും പറയപ്പെടുന്നു ഒമ്പതാം ക്ലാസിൽ പഠനം അവസാനിപ്പിച്ച ആളാണ് ദേവീന്ദർ സിങ് എന്ന ബണ്ടി. 1993-ൽ തന്നെ മോഷണത്തിനു പൊലീസിന്റെ പിടിയിൽ പെട്ടിരുന്നെങ്കിലും രക്ഷപെട്ടു. ഡൽഹിയാണു പ്രധാന തട്ടകമെങ്കിലും മുംബൈ, ചെന്നൈ, ബാംഗ്ലൂർ തുടങ്ങിയ മറ്റ് വൻനഗരങ്ങളിലും ബണ്ടി മോഷണം നടത്തിയിട്ടുണ്ട്. ഇന്നതേ മോഷ്ടിക്കൂ എന്നില്ലെങ്കിലും ആഡംബര കാറുകളോടും വിലകൂടിയ വാച്ചുകളോടും ഭ്രമമുള്ളതായി കരുതപ്പെടുന്നു, സ്ത്രീലമ്പടനുമാണ്. മോഷണ ശേഷം സ്ത്രീകൾക്ക് ഒപ്പം ചെലവഴിക്കലാണ് ദൗർബല്യം.
ആഡംബര ജീവിത പ്രിയനായ ബണ്ടി പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിക്കാനാണ് താത്പര്യപ്പെടുന്നത്. പൊലീസുകാരുടെ അഭിപ്രായ പ്രകാരം ബണ്ടിക്ക് സമ്പാദ്യമൊന്നുമില്ല. 2010-ൽ ബിഗ് ബോസ് മത്സരത്തിനെ തുടർന്ന് അന്ന് ബണ്ടി നടത്തിയതെന്നു കരുതപ്പെട്ടിരുന്ന 350 മോഷണങ്ങളെക്കുറിച്ച് ചോദ്യമുണ്ടായപ്പോൾ അത് അതിഭാവുകത്വം നിറഞ്ഞ കണക്കാണെന്നും താനത്രയും മോഷണങ്ങളൊന്നും നടത്തിയിട്ടില്ലെന്നും അവകാശപ്പെട്ടിരുന്നു. താൻ ചെറുപ്പത്തിൽ തന്നെ കുടുംബത്തിൽ നിന്ന് പുറത്താക്കപ്പെട്ടവനാണെന്നും, ഇന്ന് തനിക്ക് കുടുംബമില്ലെന്നും ബണ്ടി അന്ന് പറഞ്ഞിരുന്നു.
അതുപോലെ തന്നെ തന്റെ മോഷണജീവിതം അവസാനിച്ചുവെന്നും താൻ ഇനി പഴയ കുറ്റവാളികളെ ഉൾപ്പെടുത്തി സ്വകാര്യ ഡിറ്റക്റ്റീവ് ഏജൻസി തുടങ്ങുകയാണെന്നും ബണ്ടി അവകാശപ്പെട്ടിരുന്നു ദക്ഷിണ ഡൽഹിയിൽ നടന്ന മോഷണ പരമ്പരകളെ തുടർന്ന് 2007-ൽ ഡൽഹി പൊലീസ് ബണ്ടിയെ അറസ്റ്റ് ചെയ്തിരുന്നു. 2008-ൽ തടവിൽ നിന്നു പുറത്തുവന്ന ബണ്ടി ഇനി പഴയ ജീവിതം ഇല്ലെന്ന് തീരുമാനിച്ചിരുന്നു. എന്നാൽ, മോഷണം പുനരാരംഭിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം 2012 ജനുവരി 14-നു ദേവീന്ദർ സിങ് എന്ന ബണ്ടി ഭോപ്പാലിൽ പിടിയിലായിരുന്നു. തുടർന്ന് ജയിൽ വാസത്തിന് ദക്ഷിണേന്ത്യയിലേക്ക് ശ്രദ്ധ തിരിച്ചു. അങ്ങനെയാണ് കേരളത്തിലും മോഷണത്തിന് എത്തിയത്.
Stories you may Like
- ഡുപ്പി സിങ്കം എന്ന മൂൻ 'സൂപ്പർ കോപ്പ്' തമിഴക രാഷ്ട്രീയത്തെ ഇളക്കി മറിക്കുമ്പോൾ
- കെ.എസ്.ആർ.ടി.സി ദീപാവലി സ്പെഷ്യൽ സർവീസുകളിലേയ്ക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു
- ഇനി ഉദയനിധി വേഴ്സ്സ് അണ്ണാമലൈ പോര്!
- തടവുകാരൻ ജയിൽചാടിയത് ആസൂത്രിത ഗൂഢാലോചന നടത്തി
- സ്റ്റാലിന്റെ അഴിമതി മടുത്ത് ഡോ പളനിവേൽ ത്യാഗരാജൻ ബിജെപിയിലേക്കോ?
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്