ആരാണ് കള്ളം പറയുന്നത്? ജ്യൂസ് കടയുടമ ഷംനാദോ പ്രകാശ് തമ്പിയോ? നിഗമനങ്ങളിൽ എത്തിയെന്ന് ക്രൈംബ്രാഞ്ച്; മൊഴികളിലെ വൈരുദ്ധ്യം പരിശോധിക്കാൻ തമ്പിയെ ചോദ്യം ചെയ്യാൻ കോടതിയുടെ അനുമതി; ഷംനാദ് മാറ്റിപ്പറഞ്ഞത് ആരെയോ ഭയന്നാവാമെന്ന് ബാലഭാസ്കറിന്റെ അച്ഛൻ കെ.സി.ഉണ്ണി; ജിഷ്ണുവും അർജുനും സ്ഥലത്തില്ലാത്തത് ദുരൂഹത കൂട്ടുന്നുവെന്നും ആരോപണം; അപകടസ്ഥലത്ത് കാണാൻ പാടില്ലാത്തത് കണ്ടുവെന്ന് കലാഭവൻ സോബി; അസഭ്യം ചൊരിഞ്ഞ ഒരുകൂട്ടം ആൾക്കാരാണ് എല്ലാം നിയന്ത്രിച്ചതെന്നും സോബി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിൽ ദുരൂഹത കൂട്ടി സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ ്തമ്പിയുടെ മൊഴി. മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നൽകി. അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ജയിലിലെ സൗകര്യം അനുസരിച്ച് ചോദ്യം ചെയ്യാനാണ് എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അനുമതി നൽകിയത്. കാക്കനാട് ജയിൽ കഴിയുന്ന പ്രകാശിനെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യും. ഡിവൈ.എസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നാളെ കാക്കനാട് ജയിലിൽ വച്ച് മൊഴിയെടുക്കുമെന്നാണ് സൂചന. അതേസമയം, സംഭവത്തിൽ ദുരൂഹത ഏറുന്നതായി ബാലഭാസ്കറിന്റെ പിതാവ് കെ.സി.ഉണ്ണി പറഞ്ഞു. ജിഷ്ണുവും അർജ്ജുനും സ്ഥലത്തില്ലാത്തതാണ് ദുരൂഹത കൂട്ടുന്നത്. ജ്യൂസ് കടക്കാരൻ ആദ്യം പറഞ്ഞത് മാറ്റിയത് ആരെയോ പേടിച്ചാവാമെന്നും അദ്ദേഹം പ്രതികരിച്ചു.അതേസമയം ബാലഭാസ്കറിന്റെ അപകട സ്ഥലത്ത് താൻ കാണാൻ പാടില്ലാത്തത് കണ്ടുവെന്ന് കലാഭവൻ സോബി. അപകടം നടന്ന സ്ഥലം ഒരുകൂട്ടം ആളുകളുടെ നിയന്ത്രണത്തിലായിരുന്നുവെന്നും അദ്ദേഹം ചാനൽ ചർച്ചയിൽ പറഞ്ഞു.ഇക്കൂട്ടർ അസഭ്യം പറയുകയും ആക്രോശിക്കുകയും ചെയ്തു. അപായമുണ്ടാവുമെന്ന് തോന്നിയതുകൊണ്ട് അവിടം പെട്ടെന്ന് വിട്ടുപോയി എന്നും സോബി പറഞ്ഞു.
ബാലഭാസ്കറും കുടുംബവും അപകടത്തിന് മുമ്പ് ജ്യൂസ് കുടിച്ച കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി കൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതോടെയാണ് മരണത്തിലെ ദുരൂഹത ഏറിയത്. ദൃശ്യങ്ങൾ പരിശോധിച്ചെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി പൊലീസല്ലാതെ മറ്റാരെങ്കിലും ദൃശ്യം ശേഖരിച്ചതായി മൊഴി നൽകിയിട്ടില്ലെന്ന് കടയുടമ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡ്രൈവർ അർജുൻ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി. കൊല്ലം പള്ളിമുക്കിലെ കടയിൽനിന്നും ജ്യൂസ് കഴിച്ചതിന് ശേഷം ബാലഭാസ്ക്കർ വാഹനമോടിച്ചെന്നായിരുന്നു ഡ്രൈവർ അർജുന്റെ മൊഴി. എന്നാൽ അർജുൻ തന്നെയാണ് വണ്ടിയോടിച്ചതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി
അന്വേഷണത്തിൽ നിർണ്ണായകമായ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങളുടെ ഹാർഡ് ഡിസ്ക്ക് അടക്കം കട ഉടമ ഷംനാദിന്റെ സുഹൃത്തിന്റെ സഹായത്തോടെ കൊണ്ടു പോയ ശേഷം തിരിച്ചെത്തിച്ചെന്നാണ് തമ്പിയുടെ മൊഴി. ഇക്കാര്യം ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കട ഉടമ ഷംനാദ് പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ഡ്രൈവർ അർജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങൾ എടുത്തതെന്ന് തമ്പി പറഞ്ഞു. കൊല്ലത്ത് നിന്നും വാഹനമോടിച്ചത് ബാലഭാസ്കറെന്നായിരുന്നു അർജുന്റെ മൊഴി. ഹാർഡ് ഡിസ്കിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചതിനെത്തുടർന്നാണ് തമ്പി ഒളിവിൽ പോയത്.
അതേസമയം ക്രൈംബ്രാഞ്ച് മുമ്പാകെ നൽകിയ മൊഴിയിൽ നിന്നും മലക്കം മറിയുകയാണ് ജ്യൂസ് കട ഉടമ ഷംനാദ് ചെയ്തത്. പ്രകാശ് തമ്പി തന്റെ കടയിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചെന്ന് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി ഇയാൾ മാധ്യമങ്ങൾക്ക് മുന്നിൽ നിഷേധിച്ചു. പ്രകാശ് തമ്പി കടയിലെത്തി ഹാർഡ് ഡിസ്ക് കൊണ്ടുപോയിട്ടില്ല. പൊലീസാണ് ഹാർഡ് ഡിസ്ക് എടുത്തത്. തനിക്ക് പ്രകാശ് തമ്പിയെ അറിയില്ല. ഇയാൾ തന്റെ കടയിൽ വന്നിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞു.
ഡിവൈഎസ്പി ഹരികൃഷ്ണൻ ആദ്യം വന്ന് മൊഴിയെടുത്തു. പിന്നീട് രണ്ട് ദിവസം കഴിഞ്ഞാണ് ഹാർഡ് ഡിസ്ക് കൊണ്ടുപോയത്. 30 ദിവസത്തെ ദൃശ്യങ്ങളാണ് ഉണ്ടാവുകയെന്ന് പറഞ്ഞിരുന്നു. എന്നാൽ ഫോറൻസിക് ഉദ്യോഗസ്ഥർ ദൃശ്യങ്ങൾ തിരിച്ചെടുത്തോളുമെന്നാണ് പൊലീസ് തന്നോട് പറഞ്ഞത്. അപകടമുണ്ടായ അന്ന് രാത്രി രണ്ട് മണിക്ക് ശേഷമാണ് ബാലഭാസ്കർ കടയിലെത്തിയത്. ബാലഭാസ്കറിനെ തനിക്ക് അറിയില്ലായിരുന്നു. നീല കാറിൽ എത്തിയ ബർമുഡ ധരിച്ച ഒരാളാണ് ഇറങ്ങിയത്. താനുറങ്ങുമ്പോഴാണ് വന്നത്. എണീറ്റുവന്ന് ജ്യൂസ് നൽകി. ഭാര്യയ്ക്ക് ജ്യൂസ് വേണ്ടേയെന്ന് ചോദിച്ചിരുന്നു. എന്നാൽ മൂന്ന് നാല് ദിവസമായി യാത്രയിലായതിനാൽ ഭാര്യ ക്ഷീണിതയായി ഉറങ്ങുകയാണെന്നും അവർക്ക് വേണ്ടെന്നുമാണ് ബാലഭാസ്കർ പറഞ്ഞത്. ജ്യൂസ് കഴിച്ച് ഇറങ്ങിയപ്പോൾ താൻ തിരിച്ച് ഉറങ്ങാനും പോയി. ഏത് ഡോറിലൂടെയാണ് ബാലഭാസ്കർ ഇറങ്ങിയതെന്നോ വാഹനത്തിൽ കയറിയതെന്നോ താൻ കണ്ടിരുന്നില്ലെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം ഹാർഡ് ഡിസ്ക് താൻ കൊണ്ടുപോയി പരിശോധിച്ചിരുന്നുവെന്ന് പ്രകാശ് തമ്പി മുൻപ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ജ്യൂസ് കട ഉമടയുടെ സുഹൃത്തിന്റെ സഹായത്തോടെയാണ് സിസിടിവി ദൃശ്യം ശേഖരിച്ചത്. എന്നാൽ ഇത് പരിശോധിച്ചതിൽ നിന്ന് വിവരങ്ങളൊന്നും ലഭിച്ചില്ലെന്നുമാണ് ഇയാൾ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ബാലഭാസ്കറിന്റെ പ്രോഗ്രാം മാനേജരായിരുന്ന പ്രകാശ് തമ്പി സ്വർണ്ണക്കടത്തുകേസിൽ പൊലീസ് പിടിയിലായിരുന്നു. ഇതോടെയാണ് ബാലഭാസ്കറിന്റെ മരണത്തിലെ അന്വേഷണം സജീവമായത്.
ബാലഭാസ്കറിന്റെ കൊലപാതകം സംബന്ധിച്ച എല്ലാകാര്യങ്ങളും അറിയാവുന്ന വ്യക്തിയാണ് ഡ്രൈവർ അർജ്ജുൻ. അർജ്ജുൻ ബാലഭാസ്കറിന്റെ ഇന്നോവോ കാർ അമിത വേഗത്തിൽ ഓടിച്ച് വാഹനം അപകടത്തിൽപ്പെടുത്തി ബാലഭാസ്കറിനെ കൊലപ്പെടുത്തിയതാകാം എന്ന നിഗമനത്തിൽ നിന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സംഘം ഈകേസന്വേഷണവുമായി മുന്നോട്ട് പോകുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണസംഘത്തിന്റെ നിഗമനങ്ങൾ ഇങ്ങനെയാണ്.
കസ്റ്റംസിന്റെ പിടിയിലായ സ്വർണ്ണകള്ളക്കടത്തുകാരുടെ ക്യാരിയറായി ബാലഭാസ്കറുടെ പ്രശസ്തിയും ഉപയോഗിച്ചിരുന്നു. ബാലഭാസ്കറിന്റെ അറിവോടെയാവില്ല ഇത്. വിദേശ ഷോകൾക്ക് പോയി മടങ്ങുമ്പോൾ ബാലഭാസ്കറിന്റെ പ്രിയസംഗീത ഉപകരണത്തിൽ സുഹൃത്തുക്കൾ സ്വർണം ഒളിപ്പിച്ച് കടത്തിയിരുന്നു. ഇങ്ങനെ കൊണ്ടുവരുന്ന സ്വർണ്ണത്തിന്റെ മറ്റ് ഇടപാടുകൾ നടത്തിയിരുന്നത് പ്രകാശൻ തമ്പി, വിഷ്ണു എന്നിവർ ചേർന്നായിരുന്നു. ഒരു അറിയപ്പെടുന്ന കലാകാരനായതുകൊണ്ട് തന്നെ എയർപോർട്ടിൽ ബാലഭാസ്കർ കടന്ന് പോയിരുന്നത് ഗ്രീൻ ചാനൽ വഴിയും. ഇതിന് പുറമെ സ്വർണ്ണകടത്തിന് കൂട്ട് നിന്നിരുന്ന കസ്റ്റംസിലെ ഉദ്ദ്യോഗസ്ഥർ ബാലഭാസ്കറിന്റെ ആരാധകരായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയാണ് തന്ത്രങ്ങൾ ഒരുക്കിയത്.
അതുകൊണ്ട് തന്നെ അതിശക്തമായ അന്വേഷണമാകും ഇനി നടത്തുക. ഇടയ്ക്ക് സംഗീതം ഉപേക്ഷിക്കുന്നു, ഇനി വിദേശത്ത് ഷോകൾ ചെയ്യുന്നില്ല എന്നിങ്ങനെ വെളിപ്പെടുത്തൽ നടത്തി ബാലഭാസ്കർ രംഗത്ത് എത്തിയതും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. വിഷ്ണുവിന്റെ നിർദ്ദേശപ്രകാരം തന്റെ സമ്പാദ്യം ബാലഭാസ്കർ പൂന്തോട്ടം ആശുപത്രിയിൽ നിക്ഷേപിച്ചിരുന്നു. പാലക്കാട് പൂന്തോട്ടം ആശുപത്രി കം റിസോർട്ട് എന്ന ബിസിനസിലേക്കാണ് ലതയുമായുള്ള പരിചയത്തിന്റെയും പേരിൽ ബാലഭാസ്കർ അവിടെ ബിസിനസ്സ് പാർട്ണർ ആകുന്നത്. ബാലഭാസ്കറിന്റ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് അർജ്ജുൻ, വിഷ്ണു എന്നിവർ ചേർന്നാണ്.
തന്റെ സാമ്പത്തിക ഇടപാടുകളിൽ ലതയും കൂട്ടരും തരികിട കാണിച്ചപ്പോൾ തന്നെ ബാലഭാസ്കർ അത് ചോദ്യം ചെയ്തിരിക്കാം. പണത്തെ ചൊല്ലി നിരവധി തവണ ലതയുമായും ഭർത്താവുമായും ബാലഭാസ്കർ വഴക്കിട്ടിരുന്നു. ബാലഭാസ്കറിന്റെ വാഹനം അപകടത്തിൽപ്പെടുന്ന ദിവസം ലതയുമായി സംസാരിച്ച ബാലഭാസ്കർ ദേഷ്യത്തിലാണ് പിരിഞ്ഞത്. ഇക്കാര്യം കൂടുതൽ ദൃഢപ്പെടുത്തുന്നതാണ് ബാലഭാസ്കറിന്റെ കാർ അപകടത്തിൽപ്പെട്ട് നിമിഷകങ്ങൾക്കകം ബാലഭാസ്കറിന്റെ ഫോണിലേക്ക് വന്ന ലതയുടെ കോൾ. ഫോൺ എടുത്ത് സംസാരിച്ച് പൊലീസ് ഉദ്ദ്യോഗസ്ഥൻ അപകടവിവരം അറിയിച്ചപ്പോൾ ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇതും സംശയങ്ങൾക്ക് ഇട നൽകുന്നു.
അർജ്ജുൻ എന്ന ബാലഭാസ്കറിന്റെ ഡ്രൈവർ ഒരു മികച്ച ഡ്രൈവർ എന്നാണ് ക്രൈംബ്രാഞ്ച് വിലയിരുത്തിയിരിക്കുന്നത്. ഇതിന് കാരണവുമുണ്ട്. താൻ ഓടിക്കുന്ന വാഹനങ്ങളിലെ അപകടങ്ങൾ അർജ്ജുന് പുതുമയുള്ളതും ആദ്യത്തേതുമായിരുന്നില്ല. എല്ലാ ഘട്ടത്തിലും ബുദ്ധിപൂർവ്വവും പരിചയസമ്പത്തും കൊണ്ട് ഗുരുതരമായി ഒരു പരുക്കും അർജ്ജുനിനെ സ്പർശിച്ചിട്ടില്ല. ബാലഭാസ്കറും കുടുംബവുമായി സഞ്ചരിച്ച കാർ, താൻ ഉറങ്ങിപ്പോയതുമൂലമെന്ന് പറഞ്ഞ് റോഡിന്റെ വലതുവശത്തേക്ക് വെട്ടിതിരിച്ച് മരത്തിൽ ഇടിപ്പിക്കണമെങ്കിൽ അർജ്ജുൻ സാധാരണക്കാരനായ ഡ്രൈവർ അല്ല എന്നത് തന്നെയാണ് അന്വേഷണസംഘത്തിന്റെ പ്രധാന നിഗമനം.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്