എന്ത് കളിയാണ് നടക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല; ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഒരു ചതിയുടെ ഫീൽ മണക്കുന്നു; വാഹനാപകടത്തിനു പിന്നിൽ സാമ്പത്തികമായ കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ടെന്ന ഞങ്ങളുടെ സംശയങ്ങൾക്ക് ഇതുവരെ അവസാനമുണ്ടായിട്ടില്ല; അത് സൃഷ്ടിച്ച ഒരു അപകടമാണ്; ബാലഭാസ്കറിന്റെ മരണത്തിന് ഒരുവർഷം തികയുമ്പോൾ സിബിഐ അന്വേഷണമല്ലാതെ പരിഹാരമില്ലെന്ന് കുടുംബം
എം മനോജ് കുമാർ
തിരുവനന്തപുരം: സംഗീതജ്ഞൻ ബാലഭാസ്ക്കറിന്റെത് അപകടമരണമോ അതോ കൊലപാതകമോ? ബാലഭാസ്കറിന്റെ മരണത്തിന്നിടയാക്കിയ വാഹനാപകടം നടന്നു ഒരു വർഷത്തിനുശേഷവും ഈ സമസ്യയുടെ കുരുക്കഴിക്കാൻ ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പൊലീസിനോ അതിനുശേഷം അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ചിനോ കഴിഞ്ഞിട്ടില്ല. കേരളാ പൊലീസിൽ വിശ്വാസം നഷ്ടമായതിനാൽ ഇപ്പോൾ ബാലഭാസ്കറിന്റെ കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് അപേക്ഷ നല്കിയിരിക്കുകയാണ്. ബാലഭാസ്ക്കറിന്റെയും കുഞ്ഞിന്റെയും മരണത്തിന്നിടയാക്കിയ വാഹനാപകടം വെറും അപകടമല്ല കൊലപാതകമാണ് എന്നുള്ള വാദത്തിലാണ് എന്നും ഇന്നും കുടുംബം ഉറച്ചു നിൽക്കുന്നത്. ഇപ്പോൾ സിബിഐ അന്വേഷണം തേടിയുള്ള കുടുംബത്തിന്റെ ആവശ്യത്തിൽ സിബിഐ അന്വേഷണത്തിനു ഉത്തരവിടാനുള്ള ഒരുക്കത്തിലാണ് സർക്കാരും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടപ്പോൾ തന്നെ മകൾ തേജസ്വി മൃതിയടഞ്ഞിരുന്നു. ആശുപത്രിയിൽ ചികിത്സക്കിടെ കഴിഞ്ഞ വർഷം ഒക്ടോബർ രണ്ടിന് ബാലഭാസ്ക്കറും വിടവാങ്ങി. ഇപ്പോൾ വാഹനാപകടത്തിനും മരണത്തിനും ഒരു വർഷം തികയുന്ന വേളയിൽ ആണ്ടു ബലി ചടങ്ങുകളിലാണ് കുടുംബം ശ്രദ്ധയൂന്നുന്നത്.
ബാലഭാസ്കറിന്റെ ആണ്ടുബലി ചടങ്ങുകൾ കഴിഞ്ഞു. മകൾ തേജസ്വിക്ക് ആയി കന്യാദാനം പോലുള്ള ഒരു ചടങ്ങും കുടുംബം നടത്തി. വിവാദങ്ങൾ വന്നപ്പോൾ ബാലഭാസ്കറിന്റെ കുടുംബത്തിൽ നിന്നും ബാലുവിന്റെ ഭാര്യ ലക്ഷ്മി അകന്നുമാറിയ അവസ്ഥയിലാണ്. ഇരുവീട്ടുകാരും പരസ്പരമുള്ള കാര്യങ്ങൾ ഇപ്പോൾ തിരക്കാറുമില്ല. അപകടം നടന്നപ്പോൾ ലക്ഷ്മിയും കുടുംബവും ആരോപണവിധേയർക്ക് ഒപ്പം നിലകൊണ്ടത് അല്ലെങ്കിൽ അങ്ങിനെ നിലപാട് എടുത്തത് ബാലഭാസ്ക്കറിന്റെ കുടുംബത്തിനു താങ്ങാൻ കഴിഞ്ഞില്ല. പക്ഷെ ബാലഭാസ്ക്കർ മരിച്ചപ്പോൾ മുതൽ പിന്തുടരുന്ന വിവാദങ്ങൾക്ക് ഇപ്പോഴും അന്ത്യവുമായില്ല. ഒരു പാട് സംശയങ്ങൾ മരണവുമായി ബന്ധപ്പെട്ടു അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്. ബാലഭാസ്ക്കറിന്റെ മരണം മുതൽ വിവാദങ്ങൾക്ക് തുടക്കമാവുകയും ചെയ്തു.
കെഎസ്ആർടിസി ഡ്രൈവറുടെ മൊഴി വണ്ടി ഓടിച്ചത് ബാലു തന്നെ എന്ന മൊഴിയും, ഈ മൊഴി സ്ഥിരീകരിക്കും വിധം വാഹനം ഓടിച്ചത് ബാലു തന്നെ എന്ന ബാലുവിന്റെ ഡ്രൈവറുടെ മൊഴിയും അപകടമരണത്തെ വിവാദത്തിന്റെ തീയിൽ നിലനിർത്തി. കെഎസ്ആർടിസി ഡ്രൈവർ പറഞ്ഞതും ബാലുവിന്റെ ഡ്രൈവർ പറഞ്ഞതും കളവാണ് എന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിയുകയും ചെയ്തു. ഇവർ എന്തിനു കളവു പറഞ്ഞു എന്ന ബാലുവിന്റെ കുടുംബത്തിന്റെ ആദ്യ സംശയത്തിനു തന്നെ ഇതുവരെ ദുരീകരണം വന്നിട്ടില്ല. ബാലഭാസ്കറിന്റെ മരണം വിവാദത്തിന്റെ നിഴലിലേക്ക് നീങ്ങുന്നതാണ് അന്ന് മുതൽ കേരളം കണ്ടത്. വാഹനാപകടത്തിലെ ദുരൂഹതകളും അപകടം കൊലപാതകമാകാനുള്ള സാധ്യതകളും നിരത്തി ബാലഭാസ്കറിന്റെ കുടുംബം തന്നെയാണ് ആദ്യം രംഗത്ത് വന്നത്.
ബാലഭാസ്കറിന്റെ സാമ്പത്തിക ഇടപാടുകളും പാലക്കാടെ ആയുർവേദ ആശുപത്രി നടത്തുന്നവരുമായി ബാലുവിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളും ഇവരുമായി അപകടസമയത്ത് വാഹനം ഓടിച്ച ഡ്രൈവർ അർജുന്ഉള്ള ബന്ധവുമൊക്കെയാണ് ബാലുവിന്റെ കുടുംബം ചൂണ്ടിക്കാട്ടിയത്. ഇപ്പോൾ അപകടം നടന്നിട്ട് ഒരു വർഷം കഴിഞ്ഞിട്ടും ബാലുവിന്റെ കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അതേപടി നിലനിൽക്കുകയാണ്. അപകട സമയത്ത് വാഹനം ഓടിച്ചത് ഡ്രൈവർ അർജുനാണ് എന്ന് മാത്രമാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞത്. അപകടവുമായി ബന്ധപ്പെട്ടു ഒട്ടുവളരെ സംശയങ്ങളാണ് ബാലഭാസ്കറിന്റെ കുടുംബം ഉന്നയിച്ചത്. അതിനൊന്നും തന്നെ വിശദീകരണം നൽകാൻ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിനു കഴിഞ്ഞിരുന്നില്ല. പക്ഷെ അന്വേഷണം പലപ്പോഴും ബാലഭാസ്കറിന്റെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് എതിരെ നീങ്ങുകയും ചെയ്തു. മകൻ നഷ്ടമായ വേദനകൾ നിലനിൽക്കുമ്പോൾ തന്നെ തങ്ങൾ ഉന്നയിച്ച ആരോപണങ്ങൾക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം സംഘം നിലപടെടുക്കുന്നതും ഈ കുടുംബത്തിനെ കൂടുതൽ മുറിപ്പെടുത്തി.
വാഹനാപകടം നടക്കുമ്പോൾ കലാഭവൻ സോബിൻ ഉന്നയിച്ച ആരോപണങ്ങൾ ഒന്നടങ്കം ക്രൈംബ്രാഞ്ച് അന്വേഷണ സംഘം തള്ളിക്കളഞ്ഞത് കുടുംബത്തോടുള്ള പകപോക്കൽ പോലെയാണ് ഇവർക്ക് തോന്നിയത്. ലോക്കൽ പൊലീസിനെ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് വന്നിട്ടും ഈ അന്വേഷണം ഒരിക്കലും ചൂടുപിടിച്ചതായി തോന്നിയില്ല. പ്രഹസനം പോലെ, എന്തൊക്കെയോ മുൻധാരണകൾ പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു പോകുന്നത് കണ്ടു സഹികെട്ടാണ് കുടുംബം സിബിഐ അന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. അപകടവുമായി ബന്ധപ്പെട്ടു ബാലഭാസ്ക്കറിന്റെ അച്ഛൻ ഉണ്ണി നിരത്തിയ സംശയങ്ങൾ ഇങ്ങനെ: കാർ ഓടിച്ചതു താനാണെന്ന് ആദ്യം അർജുൻ സമ്മതിച്ചിരുന്നു. കാർ ഓടിച്ചത് അയാൾ തന്നെയെന്ന് അർജുന്റെ പരുക്കിന്റെ സ്വഭാവം വിലയിരുത്തി ഡോക്ടറും പറഞ്ഞു. ആര് ഇടപെട്ടിട്ടാണു പിന്നീട് അർജുൻ മൊഴിമാറ്റിയത്? സ്വർണം കള്ളക്കടത്തു കേസിൽ പ്രതിയായ പ്രകാശ് തമ്പിയും വിഷ്ണുവും ബാലഭാസ്കറിന്റെ സഹായികളായിരുന്നു. ഇവർക്ക് അപകടത്തിൽ പങ്കുണ്ടോ?
പാലക്കാട്ടെ ഡോ. രവീന്ദ്രനാഥിനും ഭാര്യയ്ക്കും പണം നൽകിയിട്ടുണ്ടെന്നു ബാലഭാസ്കർ എന്നോടു പറഞ്ഞിട്ടുണ്ട്. ഇതും അപകടവും തമ്മിൽ ബന്ധമുണ്ടോ? രേഖയിലുള്ളതിനെക്കാൾ പണമിടപാട് ഇവർ തമ്മിൽ നടന്നിട്ടുണ്ടോ? വഴിപാടു കഴിഞ്ഞു തൃശൂരിൽ താമസിക്കാനായി മുറി ബുക്ക് ചെയ്ത ബാലഭാസ്കർ ആരെങ്കിലും നിർദ്ദേശിച്ചിട്ടാണോ രാത്രിതന്നെ യാത്ര ചെയ്യാൻ തീരുമാനിച്ചത്? ഞങ്ങളുമായി അൽപം അകൽച്ചയിലായിരുന്ന ബാലഭാസ്കർ അടുത്ത് ഇടപഴകിത്തുടങ്ങിയപ്പോഴാണ് അപകടം. ഇതിൽ ദുരൂഹതയുണ്ടോ? ഇതിനൊന്നും ക്രൈംബ്രാഞ്ച് സംഘം ഇതേവരെ ഉത്തരം നൽകിയിട്ടില്ല. വഴിപാട് പോലെ അന്വേഷണം നീക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ നിന്നും ഇതിനൊന്നും ഉത്തരം ലഭിക്കില്ലെന്ന് മനസിലായപ്പോഴാണ് സിബിഐ അന്വേഷണം എന്ന ആവശ്യത്തിലേക്ക് കുടുംബം നീങ്ങിയത്.
ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ല. അന്വേഷണം ഞങ്ങളുടെ കുടുംബത്തിനു എതിരെയാണ് നീങ്ങുന്നത്-ബാലഭാസ്കറിന്റെ ഗുരുവും അമ്മാവനുമായ പ്രമുഖ വയലിനിസ്റ്റ് ബി.ശശികുമാർ മറുനാടൻ മലയാളിയോട് പറഞ്ഞു. എന്തുകൊണ്ട് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വിശ്വാസമില്ലെന്നു മുഖ്യമന്ത്രിക്ക് നൽകിയ അപേക്ഷയിൽ ഞങ്ങൾ അക്കമിട്ടു എഴുതിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണം ഒരു കൊലച്ചതിയായാണ് ഞങ്ങൾക്ക് അനുഭവപ്പെടുന്നത്. ഞങ്ങൾ പറയുന്നതിനു കടകവിരുദ്ധമായാണ് ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. എന്ത് കളിയാണ് നടക്കുന്നത് എന്ന് ഞങ്ങൾക്ക് അറിയില്ല. ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ഒരു ചതിയുടെ ഫീൽ മണക്കുന്നു. ബാലഭാസ്ക്കറിന് ഒപ്പമുണ്ടായിരുന്നവർ നടത്തിയ സ്വർണ്ണക്കടത്ത് സിബിഐ അന്വേഷിക്കുകയാണ്. സിബിഐ അന്വേഷണം വന്നാൽ അവർക്ക് അന്വേഷണം എളുപ്പവുമാകും. വാഹനാപകടത്തിനു പിന്നിൽ സാമ്പത്തികമായ കാര്യങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഇതിലുള്ള ഞങ്ങളുടെ സംശയങ്ങൾക്ക് ഇതുവരെ അവസാനമുണ്ടായിട്ടില്ല. അങ്ങിനെ ഒരു അപകടം വരാൻ ഒരു സാധ്യതയുമില്ല. അത് സൃഷ്ടിച്ച ഒരു അപകടമാണ്. ഞങ്ങൾ അതിൽ ഉറച്ചു നിൽക്കുകയാണ്-ശശികുമാർ പറയുന്നു.
ശശികുമാറിന് ഒപ്പം നീതി തേടിയുള്ള പോരാട്ടത്തിൽ ഉറച്ചു നിൽക്കുന്നത് ബാലഭാസ്കറിന്റെ കുടുംബത്തിലുള്ള പ്രിയാ വേണുഗോപാലാണ്. ബാലഭാസ്ക്കറിന്റെ വാഹനാപകടം ആസൂത്രിതമെന്ന പ്രിയയുടെ നിലപാടുകളും അതിൽ ഉറച്ചു നിന്നുകൊണ്ടുള്ള ഫെയ്സ് ബുക്ക് പോസ്റ്റുമെല്ലാം ബാലഭാസ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിൽ ശ്രദ്ധേയമായി മാറി. മരണകാരണം തേടിയുള്ള അന്വേഷണത്തിനു സിബിഐ വരണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രിയാ വേണുഗോപാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. എല്ലാ ആവശ്യങ്ങളും അക്കമിട്ടു നിരത്തിയുള്ള കത്ത് ഞങ്ങൾ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. 44 ആവശ്യങ്ങൾ ഉൾപ്പെട്ട കത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയത്. സിബിഐ അന്വേഷണത്തിൽ മാത്രമേ സത്യം തെളിയൂ-പ്രിയാ വേണുഗോപാൽ പറയുന്നു.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- TODAY
- LAST WEEK
- LAST MONTH
- സ്വർണ്ണ കടത്തിൽ ഇഡി എത്തിയത് ശിവശങ്കറിനെ പൊക്കാൻ സെക്രട്ടറിയേറ്റിലെ ഓഫീസിൽ; മാസപ്പടിയിൽ കേന്ദ്ര ഏജൻസി ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിയുടെ മകളെ; ഈ സാഹചര്യം കേരളത്തിൽ ഒരു മുഖ്യമന്ത്രിയും അഭിമുഖീകരിച്ചിട്ടില്ല; സിപിഎം പലവിധ ആലോചനകളിൽ
- നാലു വർഷം മുമ്പ് ഭാര്യ കോവിഡ് ബാധിച്ച് മരിച്ചു; അച്ഛൻ ട്രെയിൻ തട്ടി മരിച്ച വിവരം അറിയിക്കാൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിൽ; വാതിൽ തുറന്ന് പരിശോധിച്ചപ്പോൾ പതിനഞ്ചും പന്ത്രണ്ടും വയസുള്ള പെൺമക്കൾ മരിച്ച നിലയിൽ; പയ്യോളിയെ ദുഃഖത്തിലാഴ്ത്തി കുടുംബത്തിന്റെ വിയോഗം
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- ബൈക്ക് പണയം വച്ചത് 20000രൂപയ്ക്ക്; കൊടുത്തത് 10000വും; ബാക്കി ചോദിച്ചപ്പോൾ അടിപിടിയായി; എല്ലാം പറഞ്ഞു തീർക്കാമെന്ന് പറഞ്ഞ് ആദിത്യനെ വിളിച്ചു വരുത്തി വെട്ടിക്കൊന്നത് ജീവനും സംഘവും; കാറുടമയുടെ അച്ഛൻ ആത്മഹത്യ ചെയ്തു; പ്രതികൾ ഒളിവിൽ; നെയ്യാറ്റിൻകരയെ നടുക്കി നെല്ലിമൂട് മാഫിയ
- പൗരത്വ സംരക്ഷ സദയിൽ മുഖ്യമന്ത്രി ചർച്ചയാക്കിയത് കെജ്രിവാൾ അറസ്റ്റ്; മതപണ്ഡിതർ സംസാരിക്കും മുമ്പേ വേദി വിട്ട പിണറായി; പിന്നാലെ അണികളും പോയി; കൊല്ലത്തെ പൗരത്വ സംരക്ഷണ സദസ് ഒഴിഞ്ഞ കസേരകൾക്ക് മുന്നിൽ തീർന്നു; അതൃപ്തി തുറന്നു പറഞ്ഞ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി
- പ്രണയിച്ചത് ചതിക്കാൻ; കബളിപ്പിക്കലിനെതിരെ കാമുകി കേസുകൊടുത്തപ്പോൾ കല്യാണത്തിന് തലയാട്ടി സമ്മതിച്ചു; വാഹനാപകടമുണ്ടാക്കി കൈയ്ക്ക് സ്വാധീന ശേഷി പോയെന്ന് കഥയുണ്ടാക്കിയതും ഒഴിവാക്കലിന്; എല്ലാം പൊളിച്ച കല്യാണം; അതിന് ശേഷം ഭാര്യയേയും കുട്ടിയേയും കണ്ടത് ശത്രുവിനെ പോലെ; കാളികാവിലേത് സമാനതകളില്ലാത്ത പ്രതികാരം
- യുകെ മലയാളികളുടെ നാട്ടിലെ മാതാപിതാക്കളെ തേടി കൊലയാളികൾ കത്തി രാകുകയാണോ? ഇരിഞ്ഞാലക്കുടയിലെ ആലീസും മൈലപ്രയിലെ ജോർജ് ഉണ്ണുണ്ണിയും കോതമംഗലത്തെ സാറാമ്മയും ഒറ്റപ്പെട്ട സംഭവങ്ങളാണോ കേരള പൊലീസിന്? ആശങ്ക ഉയരുമ്പോൾ
- 'മറ്റു രാജ്യങ്ങളുടെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല; ഇന്ത്യയിലെ നിയമ നടപടി നിരീക്ഷിക്കുന്നത് സ്വതന്ത്ര ജുഡീഷ്യറി'; കെജ്രിവാളിന്റെ അറസ്റ്റിലെ യു എസ് പ്രസ്താവനയിൽ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി മറുപടി നൽകി വിദേശകാര്യ മന്ത്രാലയം
- പിസിയെ അറസ്റ്റു ചെയ്യാൻ കൊതിച്ച പിണറായി വാങ്ങി കൂട്ടിയത് ആ കുടുംബത്തിന്റെ ശാപം; അമ്മയുടെ 'കൊന്ത' പ്രസ്താവനയ്ക്ക് പിന്നാലെ പോരാട്ടത്തിന് ഇറങ്ങിയ മകൻ ഷോൺ ജോർജ്; മാസപ്പടിയിൽ സിബിഐ എത്താനും സാധ്യത; വീണാ വിജയനെതിരായ നിയമ പോരാട്ടത്തിന്റെ 'പൂഞ്ഞാർ വെർഷൻ' ഇങ്ങനെ
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
- പെരുന്നാളിന് നാട്ടിലെത്തുന്ന പ്രവാസികൾക്ക് സന്തോഷ വാർത്ത; മസ്കറ്റിൽനിന്നുള്ള വിമാന നിരക്ക് കുത്തനെ കുറച്ച് കമ്പനികൾ
- ഇന്നലെ ഉച്ചയ്ക്കും പുഞ്ചിരി തൂകിയ മുഖവുമായി ജീവനക്കാർക്കിടയിലൂടെ നടന്നു പോയ ഡോക്ടർ; എംബിബിഎസും എംഡിയും പഠിച്ചത് എൻട്രൻസിൽ ഉന്നത റാങ്കു നേടി തിരുവനന്തപുരത്ത്; വെള്ളനാട്ടെ അച്ഛനേയും അമ്മയേയും ആശ്വസിപ്പിക്കാൻ കഴിയാതെ അടുപ്പക്കാർ; രോഗികളോട് കരുണകാട്ടിയ ഡോ അഭിരാമിക്ക് സംഭവിച്ചത് എന്ത്?
- പിണറായി സർക്കാരിന്റെ വീഴ്ചകൾ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കുമെന്ന് ഭൂരിപക്ഷം പേരും; കേരളത്തിൽ ബിജെപി രണ്ടക്കം കടക്കുമെന്ന പ്രധാനമന്ത്രിയുടെ അവകാശവാദം തെറ്റ്; ഏഷ്യാനെറ്റ് ന്യൂസ് 'മൂഡ് ഓഫ് ദി നാഷൻ' അഭിപ്രായ സർവേ ഫലം
- ഹമാസ് ബന്ദിയാക്കി തടവിൽ പാർപ്പിക്കുന്നതിനിടെ നടത്തിയ ക്രൂരമായ ലൈംഗികാക്രമണങ്ങൾ വിവരിച്ച് 40 കാരിയായ ഇസ്രയേൽ യുവതി; മുഹമ്മദ് എന്ന ഹമാസ് ഗാർഡ് തോക്ക് ചൂണ്ടി നടത്തിയ ഞെട്ടിക്കുന്ന ആക്രമണം വിവരിച്ച് യുവതി
- മകന്റെ ഭാര്യയെ കഴുത്തറത്തുകൊന്ന് 67-കാരൻ ജീവനൊടുക്കി; സെബാസ്റ്റ്യൻ മരുമകളുടെ കഴുത്തറുത്തത് മുറിയിൽ വെച്ച്; രക്തം വാർന്ന് നിലവിളിച്ച് പുറത്തേക്കോടി യുവതി; അയൽവീട്ടിലെത്തി കുഴഞ്ഞു വീണ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഞെട്ടലോടെ നാട്
- ''മഹാരാജാസ് ഗ്രൗണ്ടിൽനിന്ന് സെക്സ് വർക്കേഴ്സിനെ കിട്ടിയാൽ ഹോസ്റ്റലിൽ എത്തിച്ച് ചോദ്യം ചെയ്യലാണ്; പുലരും വരെ ഓടിച്ചിട്ട് ഇടിയാണ്; നിലവിളി കേട്ട് രാത്രി മുഴുവൻ ഇരുന്ന് കരഞ്ഞിട്ടുണ്ട്''; എസ് എഫ് ഐയുടെ ക്രൂരമായ സദാചാര സംരക്ഷണം വെളിപ്പെടുത്തി സംവിധായകൻ പ്രതാപ് ജോസഫ്
- 26ാം വയസ്സിൽ സൂപ്പർസ്റ്റാറായ മോഹൻലാൽ; 21-ാം വയസ്സിൽ ഹിറ്റുണ്ടാക്കിയ കുഞ്ചാക്കോ ബോബൻ; 24-ാം വയസ്സിൽ സ്റ്റേറ്റ് അവാർഡ് വാങ്ങിയ പൃഥിരാജ്; ഈ നിരയിലേക്ക് 23-ാം വയസ്സിൽ 100 കോടി ക്ലബിലെത്തിയ സിനിമയുടെ നായകനും; നസ്ലൻ എന്ന ന്യൂജെൻ സൂപ്പർസ്റ്റാറിന്റെ ജീവിത കഥ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വാതിലടച്ച് എസ് എഫ് ഐയുടെ വനിതാ പ്രസിഡന്റിനെ ആട്ടിയിറക്കിയ അമ്മ! ഒരക്ഷരം പോലും മിണ്ടാത്ത പ്രതിഷേധം; എല്ലാം എണ്ണി എണ്ണി പറഞ്ഞുള്ള അച്ഛന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പതറിയ കുട്ടി സഖാക്കൾ; അനുശ്രീയ്ക്ക് നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധം; ഇനി എസ് എഫ് ഐ നേതാക്കൾ സിദ്ധാർത്ഥിന്റെ വീട്ടിൽ പോകില്ല
- നഗ്നപൂജയും പീഡനക്കേസും ജയിൽ ശിക്ഷയും വിവാദത്തിലാക്കിയ കട്ടപ്പനക്കാരൻ; പത്താംക്ലാസ് പഠന ശേഷം വീടു വിട്ടിറങ്ങി അലഞ്ഞു തിരിഞ്ഞ് സന്യാസിയായി; സ്വയം പ്രഖ്യാപിത ആൾദൈവത്തെ തകർത്തത് ശിഷ്യകളുടെ പരാതി; വിവാദ നായകൻ സന്തോഷ് മാധവൻ അന്തരിച്ചു
- ഹോസ്റ്റലിലെ 130 വിദ്യാർത്ഥികളുടെ മുന്നിൽ നഗ്നനാക്കി നിർത്തി; രണ്ട് ബെൽറ്റുകൾ മുറിയുന്നതു വരെ ക്രൂരമായ മർദ്ദനം; ഇരുമ്പുകമ്പിയും വയറുകളും ഉപയോഗിച്ചും മർദ്ദനം; കൊടും ക്രൂരതയ്ക്ക് സാക്ഷിയാകേണ്ടി വന്നവരോട് പറഞ്ഞത് 'പുറത്തുപറഞ്ഞാൽ തല കാണില്ല' എന്ന്; സിദ്ധാർഥന്റേത് ആൾകൂട്ട വിചാരണ നടത്തിയുള്ള 'കൊലപാതകം'
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- 35 കോടിയോളം മുടക്കിയെടുത്ത ദിലീപ് ചിത്രം; ബാന്ദ്ര ഇറങ്ങിയ പാടേ നെഗറ്റീവ് റിവ്യു നൽകിയതോടെ ചിത്രം പരാജയപ്പെട്ടെന്ന് ആരോപണം; മോശം റിവ്യുവിന് അശ്വന്ത് കോക്കും ഉണ്ണി വ്ലോഗ്സും അടക്കം 7 വ്ലോഗർമാർക്കെതിരെ അന്വേഷണത്തിന് ഉത്തരവ്
- കുടിച്ചു കൂത്താടുന്നവനല്ല, സമ്പൂർണ്ണ മദ്യവിരോധിയും സസ്യഭുക്കും! ലോകത്തിലെ ആറാമത്തെ സമ്പന്നനിൽ നിന്ന് പാപ്പരിലേക്ക്; മുകേഷിന്റെ മകന്റെ വിവാഹത്തിനെത്തിയത് ലിനൻ ഷർട്ട് ധരിച്ച് സാധാരണക്കാരനെപ്പോലെ; ഇപ്പോഴും 5000 കോടിയുടെ ആസ്തി; അനിൽ അംബാനിയുടെ വിചിത്ര ജീവിതം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്