Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദിവസങ്ങൾ എണ്ണപ്പെട്ടു എന്നറിയാം.... പറയുവാൻ ബാക്കിവച്ച കാര്യങ്ങൾ റിക്കാർഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിൻ സിസ്റ്റർ പ്രിയ വേണുഗോപാലിനെയും എന്റെ അഭിഭാഷകൻ രാമൻ കർത്താ സാറിനൈയും എൽപ്പിച്ചിട്ടുണ്ട്; എന്നെക്കൊണ്ട് ശത്രുപക്ഷം മൊഴി നൽകിക്കില്ല എന്ന് ഉറപ്പുവന്ന സാഹചര്യത്തിലാണ് ഇത്; ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിക്കും പങ്ക്; യാത്രാ മൊഴിയുമായി കലാഭവൻ സോബി; വയലനിസ്റ്റിന്റെ മരണം വീണ്ടും ചർച്ചയിൽ

ദിവസങ്ങൾ എണ്ണപ്പെട്ടു എന്നറിയാം.... പറയുവാൻ ബാക്കിവച്ച കാര്യങ്ങൾ റിക്കാർഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിൻ സിസ്റ്റർ പ്രിയ വേണുഗോപാലിനെയും എന്റെ അഭിഭാഷകൻ രാമൻ കർത്താ സാറിനൈയും എൽപ്പിച്ചിട്ടുണ്ട്; എന്നെക്കൊണ്ട് ശത്രുപക്ഷം മൊഴി നൽകിക്കില്ല എന്ന് ഉറപ്പുവന്ന സാഹചര്യത്തിലാണ് ഇത്; ബാലഭാസ്‌കറിന്റെ അപകട മരണത്തിൽ ഇസ്രയേലിൽ ജോലി ചെയ്യുന്ന കോതമംഗലം സ്വദേശിക്കും പങ്ക്; യാത്രാ മൊഴിയുമായി കലാഭവൻ സോബി; വയലനിസ്റ്റിന്റെ മരണം വീണ്ടും ചർച്ചയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ദിവസങ്ങൾ എണ്ണപ്പെട്ടു എന്നറിയാം, പറയുവാൻ ബാക്കിവച്ച കാര്യങ്ങൾ വീഡിയോ രൂപത്തിൽ റിക്കാർഡ് ചെയ്ത് ബാലഭാസ്‌കറിന്റെ കസിൻ സിസ്റ്റർ പ്രിയ വേണുഗോപാലിനെയും എന്റെ അഭിഭാഷകൻ രാമൻ കർത്താ സാറിനൈയും എൽപ്പിച്ചിട്ടുണ്ട്. എന്നെക്കൊണ്ട് ശത്രുപക്ഷം മൊഴി നൽകിക്കില്ല എന്ന് ഉറപ്പുവന്ന സാഹചര്യത്തിലാണ് ഇങ്ങിനെ ചെയ്യേണ്ടിവന്നത്.

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവാദവെളിപ്പെടുത്തൽ നടത്തിയ കലാഭവൻ സോബി ജോർജ്ജ് മാധ്യമപ്രവർത്തകരുടെ അറിവിലേയ്ക്ക് യാത്രമൊഴി എന്ന ശീർഷകത്തോടുകൂടി അയച്ച കുറിപ്പിലെ ആദ്യഭാഗമാണ് മുകളിൽ ചേർത്തിട്ടുള്ളത്. താൻ വീഡിയോയിൽ പറഞ്ഞിട്ടുള്ള ബാലഭാസ്‌കറിന്റെ അപകടവുമായി ബന്ധപ്പെട്ട കാര്യങ്ങൾ നൂറുശതമാനം സത്യമാണെന്നും സോബി കുറുപ്പിൽ വ്യക്തമാക്കുന്നു. തിരുവനന്തപുരം സ്വർണ്ണ കടത്തിലെ അന്വേഷണങ്ങൾ ബാലഭാസ്‌കറിന്റെ അപകട മരണത്തിലേക്ക് എത്തുമെന്ന സാഹചര്യത്തിൽ കൂടിയാണ് സോബിയുടെ ഇടപെടലും.

കുറച്ച് വീഴ്ചകൾ പലകാര്യങ്ങളിലും എനിക്ക് ജീവിതത്തിൽ പറ്റിയിട്ടുണ്ട്. എങ്കിലും അതിൽ കൂടുതൽ ചെയ്യാത്ത കുറ്റങ്ങൾ കുറച്ചുപേർ എന്നിൽ ചാർത്തി തരുകയാണ് ചെയ്തത്. ഇതിനെ പ്രതിരോധിക്കാൻ പേടി ഉണ്ടായിട്ടല്ല പ്രതികരിയ്്ക്കാത്തത്. എന്നോടുകൂടി മണ്ണടിയേണ്ട കുറച്ച് കാര്യങ്ങൾ എന്നെ ഏൽപ്പിച്ചിട്ടാണ് ആബേലച്ചൻ പോയത്. എന്റെ വളർത്തച്ഛൻ കൂടിയായ ആബേലച്ചന്റെ വാക്ക് പാലിക്കുന്നു എന്നെ ഉള്ളു. സോബി-യാത്ര മൊഴിയിൽ വ്യക്തമാക്കി.

ബാലുവിന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഞാൻ പറഞ്ഞ കാര്യങ്ങൾക്ക് അടിസ്ഥാനമില്ല എന്ന് പറഞ്ഞ്് ഒരു കോമാളിയുടെ വേഷം കെട്ടിച്ചുവെന്നും ഇതിൽ മുഖ്യ പങ്ക് വഹിച്ചത് ഇസ്രയേലിൽ ജോലിചെയ്യുന്ന കോതമംഗലം സ്വദേശിയാണെന്നും ഇവരുടെ വിവരങ്ങൾ രേഖപ്പെടുത്തി വച്ചിട്ടുണ്ടെന്നും സോബി അറിയിപ്പിൽ പറയുന്നു. ഒരു കോമാളിയായിട്ടാണ് മടങ്ങുന്നതെങ്കിലും ഇന്ത്യ കണ്ട ഏറ്റവും ആസുത്രിതമായ കൊലപാതകമായിരുന്നു ബാലുവിന്റെതെന്ന് ചരിത്രം തെളിയിക്കുമെന്നും ഈയവസരത്തിൽ താൻ പറഞ്ഞ കാര്യം ആരും മറക്കരുതെ എന്നും അഭ്യർത്ഥിച്ചുകൊണ്ടാണ് സോബി ഈ അറിപ്പ് അവസാനിപ്പിക്കുന്നത്.

താൻ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ച് ഇതുവരെ അന്വേഷണ ഏജൻസികൾ കാര്യമായി അന്വേഷിക്കാത്തത് ശക്തമായ ബാഹ്യ ഇടപൈടലുകൾ കൊണ്ടാണെന്നും എത്ര മൂടിവച്ചാലും സത്യം ഒരുനാൾ പുറത്തുവരുമെന്ന വിശ്വാസമാണ് തനിക്കുള്ളതെന്നും സോബി പറയുന്നു. ബാലഭാസ്‌കറിന്റെ മരണം ആസുത്രിത കൊലപാതകാണെന്ന് വെളിപ്പെടുത്തി നേരത്തെ സോബി മാധ്യമങ്ങൾക്ക് മുന്നിലെത്തിയിരുന്നു. നയതന്ത്രബാഗ് സ്വർണ്ണക്കടത്തിൽ സരിത്ത് പിടിയിലാതിന് പിന്നാലെ ഇയാളെപ്പോലെ തോന്നിക്കുന്ന ഒരാളെ ബാലഭാസ്‌കറിന്റെ കാർ അപാകത്തിൽപ്പെട്ട സ്ഥലത്ത് താൻ കണ്ടുവെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

ആബേലച്ചന്റെ മരണവുമായി തനിക്ക് നേരെ ഉയർന്ന ആരോപണത്തിന് മറുപുടിയും സോബി മാധ്യമങ്ങൾക്ക് മുമ്പാകെ എത്തിയിരുന്നു. ആബേലച്ചന്റെ സഹോദരനാണ് സോബിയുടെ പേര് പരാമർശിച്ച് ആരോപണമുന്നയിച്ചത്. ആബേലച്ചൻ തന്റെ വളർത്തച്ഛനാണെന്നും അച്ചന്റെ മരണം വരെ കാണാത്ത ബന്ധുക്കളും പരിവാരങ്ങളുമാണ് ആരോപണത്തിന് പിന്നിലെന്നും തന്നെ കരിവാരിതേയ്ക്കാനിറങ്ങിയ ഒരു കൂട്ടം ആളുകളാണ് ഇതിനുപിന്നിൽ എന്നുമായിരുന്നു അന്ന് സോബിയുടെ വിശദീകരണം.

ഇതിന് ശേഷം തനിക്ക് നേരെ ചില ഭീഷിണികളുണ്ടായെന്നും രാത്രി 11.30 തോടടുത്ത് ഒരു സംഘം തന്റെ നെല്ലിമറ്റത്തിനടുത്തെ തന്റെ വീട് സ്ഥിതിചെയ്യുന്ന കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയെന്നും ചെറുത്തുനിന്നപ്പോൾ വാഹനത്തിൽ കയറി രക്ഷപെടുകയായിരുന്നെന്നും സോബി മാധ്യമങ്ങളെ അറിയിച്ചിരുന്നു.  ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് താൻ അന്വേഷണ ഏജൻസിക്കുനൽകിയ മൊഴിമാറ്റാണമെന്നാവശ്യപ്പെട്ട് ഇസ്രയേലിൽ ജോലിചെയ്യുന്ന കോതമംഗലം സ്വദേശി മുഖേന ചിലർ തന്നെ ബന്ധപ്പെട്ടിരുന്നതായും സോബി നേരത്തെ വ്യക്തമാക്കിയിരുന്നു.

ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്ത് ചില അസ്വാഭാവിക കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടെന്ന് സോബി നേരത്തെ വെളിപ്പെടുത്തിയിരുന്നു. ക്രൈംബ്രാഞ്ചിൽ മൊഴി നൽകിയെങ്കിലും അന്വേഷണം അന്ന് കാര്യമായി മുന്നോട്ടു പോയില്ല. ബാലഭാസ്‌കറിന്റെ കാർ അപകടത്തിൽപ്പെട്ട സ്ഥലത്തുകൂടി പോയപ്പോൾ ദുരൂഹ സാഹചര്യത്തിൽ ചിലരെ കണ്ടതായി സോബി ക്രൈംബ്രാഞ്ചിനോടു പറഞ്ഞങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. പിന്നീട് ഡിആർഐ ചില സ്വർണക്കടത്തുകാരുടെ ഫോട്ടോകൾ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. സരിത്തിന്റെ ഫോട്ടോ കൂട്ടത്തിൽ ഇല്ലായിരുന്നു. നയതന്ത്ര സ്വർണക്കടത്ത് വിവാദമാകുകയും സരിത്ത് അറസ്റ്റിലാകുകയും ചെയ്തപ്പോഴാണു സരിത്തിനെ തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു.

വയലിനിസ്റ്റ് ബാലഭാസ്‌കർ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുമ്പോൾ സംഭവ സ്ഥലത്തുണ്ടായിരുന്നവരിൽ ചിലർ സ്വർണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആർഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വർണം കടത്തിയ സംഘത്തിൽ മുൻ മാനേജർ ഉൾപ്പെട്ടതോടെയാണു ബാലഭാസ്‌കറിന്റെ മരണത്തിൽ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചത്. 2018 സെപ്റ്റംബർ 25ന് പുലർച്ചെയാണു ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണംവിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കർ ചികിൽസയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുനും പരുക്കേറ്റിരുന്നു.

അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി. ബാലഭാസ്‌കറിന്റെ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് ആ സമയത്ത് അറിയില്ലായിരുന്നു. അപകടസ്ഥലത്തു തിരക്കുണ്ടായിരുന്നു. തന്റെ വാഹനം മുന്നോട്ടുപോയപ്പോൾ ഇടതു വശത്ത് ഒരാൾ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാൾ ബൈക്ക് തള്ളുന്നു. അപകടത്തിൽപ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവർ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോൾ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോൾ കുറച്ച് ആളുകൾ വണ്ടിയുടെ ബോണറ്റിൽ അടിച്ച് വണ്ടിയെടുത്ത് മാറ്റാൻ ആക്രോശിച്ചു. ലൈറ്റിന്റെ വെട്ടത്തിൽ അവരുടെ മുഖം വ്യക്തമായി കണ്ടു. ചുവന്ന ടീഷർട്ട് ധരിച്ച് കണ്ണട വച്ചൊരാൾ റോഡിന്റെ സൈഡിൽനിന്നത് സരിത്താണെന്നാണു സോബിയുടെ വാദം. സരിത് പോക്കറ്റിൽ കൈയിട്ട് കൂട്ടത്തിൽനിന്നു മാറി നിൽക്കുകയായിരുന്നു. മറ്റെല്ലാവരും തെറിവിളിച്ചപ്പോൾ സരിത് തെറിവിളിച്ചില്ല. ഇതാണ് ആ രൂപം പെട്ടെന്ന് ഓർമിക്കാൻ കാരണമെന്നും സോബി വെളിപ്പെടുത്തിയിരുന്നു.

ബാലഭാസ്‌കറിന്റെ പരിചയക്കാരനായ പ്രകാശ് തമ്പി തിരുവനന്തപുരത്ത് സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായതാണ് കേസിൽ വഴിത്തിരിവായത്. തുടർന്ന് കുടുംബാംഗങ്ങൾ ദുരൂഹതയുണ്ടെന്ന ആരോപണവുമായി രംഗത്തെത്തി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി ബാലഭാസ,്കറിന്റെ മാനേജർക്കെതിരേയും പിതാവ് സ,ി.കെ ഉണ്ണി രംഗത്തെത്തിയിരുന്നു. നിലവിലെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് ബന്ധമുണ്ടോയെന്നും ക്രൈം ബ്രാഞ്ച് അന്വേഷിച്ച് വരികയായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറിയത്. ഇതോടെ ക്രൈംബ്രാഞ്ച് അന്വേഷണം നിലച്ചു. ഈ ഫയൽ ഉടൻ സിബിഐ തുറക്കും.

ബാലുവിന്റെ മരണത്തിൽ നിർണാകമായ പല വെളിപ്പെടുത്തലും സോബി നടത്തിയിരുന്നു. സംശയത്തിന് ഇടയാക്കിയത് ബാലവിന്റെ ഡ്രൈവറെ കേന്ദ്രീകരിച്ചായിരുന്നു. എന്നാൽ പിന്നീട് സ്വർണകടത്ത് സംഘത്തിലേക്കും അന്വേഷണമെത്തിയിരുന്നു. മുൻപ് ബാലുവിന്റെ സുഹൃത്ത് കൂടിയായ കലാഭവൻ നോബിയും ദുരൂഹത ആരോപിച്ച് രംഗത്തെത്തിയിരുന്നു.ബാലഭാസ്‌ക്കറിന്റെ ട്രൂപ്പ് കോർഡിനേറ്റർ പ്രകാശ് തമ്പി ഉൾപ്പെടെയുള്ളവർ സ്വർണക്കടത്ത് കേസിൽ പിടിയിലായതോടെയാണ് കലാഭവൻ സോബി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആദ്യം റിപ്പോർട്ട് ചെയ്തത് മറുനാടൻ മലയാളിയായിരുന്നു.

എന്നാൽ ഇതിനെ പരിഹസിക്കുകയായിരുന്നു പ്രകാശ് തമ്പി അടക്കമുള്ളവർ ചെയ്തത്. ഇതിന് പിന്നാലെ പല ആരോപണങ്ങൾ ഉയർന്നു. ഇതെല്ലാം ശരിയാണോ എന്ന സംശയം ഊട്ടിയുറപ്പിക്കുന്നതാണ് കലാഭവൻ സോബിയുടെ വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP