'ആരോടും സംസാരിക്കരുതെന്നാണു പറഞ്ഞിരിക്കുന്നത്, സമയമാകുമ്പോൾ ഞാൻ വിളിച്ചോളാം'; ജനനേന്ദ്രിയം മുറിക്കാൻ പെൺകുട്ടിയെ സഹായിച്ചെന്ന് ഗംഗേശാനന്ദ സ്വാമി ആരോപിക്കുന്ന അയ്യപ്പദാസിന് പറയാനുള്ളത്; സ്വാമിയുടെ പണവുമായി അയ്യപ്പദാസ് മുങ്ങിയെന്ന് ബന്ധുക്കളും
പ്രകാശ് ചന്ദ്രശേഖർ
കോലഞ്ചേരി: 'ഇപ്പോൾ ഒന്നും ഇതേക്കുറിച്ച് സംസാരിക്കുന്നില്ല. സംസാരിക്കരുതെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. പിന്നീട് വിളിച്ചോളാം.'തന്റെ ജനനേന്ദ്രിയം മറുച്ചുമാറ്റിയതിൽ പങ്കുണ്ടെന്ന് ഗംഗേശ്വരാനന്ദ സ്വാമി ആരോപിച്ച അയ്യപ്പൻ എന്ന അയ്യപ്പദാസ് ഇതേക്കൂറിച്ച് മറുനാടനോട് മൊബൈലിൽ പ്രതികരിച്ചത് ഇങ്ങനെ. രാവിലെ 8.45 മുതൽ പലതവണ വിളിച്ചോൾ എടുത്തില്ല. പിന്നീട് ഒരു അത്യാവശ്യകാര്യം സംസാരിക്കാനുണ്ടെന്നുകാണിച്ച് മെസേജ് അയച്ചപ്പോൾ 9.10 ഓടെ അയ്യപ്പൻ തിരിച്ചുവിളിക്കുകയായിരുന്നു.
വിളിക്കുന്നത് മറുനാടനിൽ നിന്നാണെന്നും ഗംഗേശ്വരാന്ദ സ്വാമി വെളിപ്പെടുത്തിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനാണെന്നും അറിയിച്ചപ്പോൾ ഇപ്പോൾ ഒരാളുമായി ബിസിനസ്സ് കാര്യം സംസാരിച്ചിരിക്കുകയാണെന്നായിരുന്നു മറുപടി. എപ്പോൾ വിളിച്ചാൽ സംസാരിക്കാൻ കഴിയുമെന്ന് തിരക്കിയപ്പോൾ അരമണിക്കൂർ കഴിഞ്ഞ് വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതുപ്രകാരം അരമണിക്കൂറിന് ശേഷം രണ്ടു തവണ അയ്യപ്പനെ വിളിച്ചു. റിങ് ചെയ്തിരുന്നെങ്കിലും എടുത്തില്ല. അല്പം കഴിഞ്ഞു തിരിച്ച് വിളിച്ച അയ്യപ്പൻ താൻ ഒരാളുമായി സംസാരിക്കേണ്ട സാഹചര്യത്തിൽ നിൽക്കുകയാണെന്നും ഒരു മണിക്കൂർ കഴിഞ്ഞ് വിളിക്കാനും പറഞ്ഞു. പിന്നീട് അഞ്ചു തവണ വിളിച്ചെങ്കിലും ഇയാൾ അറ്റന്റ് ചെയ്തില്ല. ആറാമത്തെ തവണ വിളിച്ചപ്പോഴാണ് അയ്യപ്പൻ നിലപാട് വ്യക്തമാക്കി പ്രതികരിച്ചത്.
ഇക്കാര്യത്തിൽ അഭിഭാഷകന്റെ നിർദ്ദേശ പ്രകാരമാണ് അയ്യപ്പദാസ് പ്രവർത്തിക്കുന്നതെന്നാണ് നിലവിലെ ഇയാളുടെ ഇടപെടലുകളിൽ നിന്നും വ്യക്തമാവുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എവിടെയാണെന്ന് ചോദിച്ചപ്പോൾ നാട്ടിലുണ്ടെന്ന മറുപടിയിൽ ഇയാൾ സംഭാഷണം ചുരുക്കുകയായിരുന്നു. ജനനേന്ദ്രീയം മുറിച്ചു മാറ്റിയതിൽ പെൺകുട്ടിയുടെ കാമുകന് പങ്കുണ്ടെന്നുള്ള വിവരം സ്വാമി ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംഭവ ദിവസം രാത്രി ഇയാൾ പെൺകുട്ടിയുടെ വീട്ടിലുണ്ടായിരുന്നു എന്നും മറ്റുമുള്ള ഗംഗേശ്വരാനന്ദ സ്വാമികളുടെ വെളിപ്പെടുത്തൽ ശരിവയ്ക്കുന്ന തരത്തിൽ സഹോദരിയുടെ വെളിപ്പെടുത്തലും പുറത്തുവന്നിട്ടുണ്ട്.
തനിക്ക് സ്വാമി രണ്ടുലക്ഷം രൂപ നൽകാനുണ്ടായിരുന്നെന്നും സംഭവ ദിവസം രാത്രി ഫോണിൽ വിളിച്ചപ്പോൾ അയ്യപ്പദാസ് ഇവിടെയുണ്ടെന്നും പണം ഇയാളുടെ കൈവശം കൊടുത്തുവിടുമെന്ന് സ്വാമി അറിയിച്ചതായിട്ടുമാണ് കോലഞ്ചേരി പട്ടിമറ്റത്ത് താമസിക്കുന്ന സഹോദരി ജ്യോതി അടുത്ത ബന്ധുക്കളോട് വെളിപ്പെടുത്തിയിട്ടുള്ളത്. സ്വാമിയും അയ്യപ്പദാസുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും സ്വാമിയുടെ എട്ടുലക്ഷത്തോളം രൂപയെങ്കിലും ഇയാളുടെ പക്കലുണ്ടാവാനിടയുണ്ടെന്നുമാണ് അടുത്ത ബന്ധുക്കളുടെ സംശയം.
കലവറ എന്ന പേരിൽ സ്വാമി കോലഞ്ചേരിയിൽ ആരംഭിച്ച ഹോട്ടൽ അയ്യപ്പദാസ് ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് ഇവർ തമ്മിൽ സാമ്പത്തിക ഇടപാട് ആരംഭിച്ചതെന്നാണ് ഇവരിൽ നിന്നും ലഭിക്കുന്ന സൂചന. ഹോട്ടൽ ആരംഭിക്കുന്നതിനായി സ്വാമി പലരിൽ നിന്നായി വലിയൊരു തുക കടംവാങ്ങിയിരുന്നതായി ബന്ധുക്കളിൽ ഒട്ടുമിക്കവർക്കുമറിയാം. ആദ്യം സ്വാമി നേരിട്ടായിരുന്നു ഹോട്ടൽ നടത്തിയിരുന്നത് .പിന്നീട് ഇതിന്റെ നടത്തിപ്പ് അയ്യപ്പനെ ഏൽപിച്ച് സ്വാമി പതിവുപോലെ നാടുചുറ്റൽ തുടങ്ങി. കട ബാദ്ധ്യത തീർക്കാമെന്ന ഉറപ്പിലാണ് സ്വാമി ഇയാൾക്ക് ഹോട്ടൽ വിട്ടുനൽകിയതെന്നാണ് നാട്ടിൽ പ്രചരിക്കുന്ന വിവരം.
എന്നാൽ ആറു മാസത്തോളം നടത്തിയശേഷം നഷ്ടമാണെന്ന് പ്രഖ്യാപിച്ച് ഇയാൾ ഹോട്ടൽ അടച്ചുപൂട്ടുകയും വീണ്ടും സ്വാമിക്കൊപ്പം കൂടുകയുമായിരുന്നു. സ്വാമിയുടെ വിശ്വസ്തനായി മാറിയ ഇയാളായിരുന്നു പണ സംബന്ധമായ ഇടപാടുകൾ നടത്തിയിരുന്നതെന്നാണ് അടുത്ത് ഇടപെട്ടിരുന്ന സ്വാമിയുടെ ബന്ധുക്കളുടെ നേർസാക്ഷ്യം. ദാനമായി കിട്ടിയതും പലരോടായി കടംവാങ്ങിയതും ഉൾപ്പെടെ ഹോട്ടൽ തുടങ്ങിയതുമായി ബന്ധപ്പെട്ടുള്ള കടബാദ്ധ്യത തീർക്കാൻ സ്വാമി സംഭരിച്ചിരുന്ന പണത്തിന്റെ സൂക്ഷിപ്പുകാരൻ അയ്യപ്പനായിരുന്നെന്നും ഈ തുക തങ്ങൾക്ക് നൽകാതെ ഇയാൾ കൈവശം സൂക്ഷിച്ച് മുങ്ങിയിരിക്കുകയാണെന്നുമാണ് സ്വാമിയുടെ അടുത്ത ബന്ധുക്കളുടെ സംശയം.
ഇക്കാര്യത്തിൽ അയ്യപ്പദാസിനെതിരെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ നേരിൽക്കണ്ട് പരാതി നൽകുന്നതിന് സ്വാമിയുടെ ബന്ധുക്കൾ നീക്കം നടത്തിവരുന്നതായും അറിയുന്നു. കൊട്ടാരക്കര സ്വദേശിയെന്നതിനപ്പുറം കോലഞ്ചേരിയിൽ ആർക്കും അയ്യപ്പദാസിനേക്കുറിച്ച് കൂടുതൽ വിവരമില്ല.ഗംഗേശ്വാനന്ദ സ്വാമിയാണ് ഇയാളെ നാട്ടുകാർക്ക് പരിചപ്പെടുത്തിയത്. വീട്ടിൽ മൂന്നു മക്കളാണെന്നും തനിക്ക് താഴെയുള്ളവർ ഇരട്ടകളാണെന്നും മാത്രമാണ് കുടുംബ പശ്ചാത്തലത്തെക്കുറിച്ച് ഇയാൾ ഇവിടെ അടുപ്പക്കാരുമായി പങ്കുവച്ചിട്ടുള്ള വിവരം.
Stories you may Like
- ഭർത്താവിന്റെ ജനനേന്ദ്രിയം ഛേദിച്ച് ടോയ്ലറ്റിൽ ഫ്ളഷ് ചെയ്ത് കളഞ്ഞ് ഭാര്യ
- പീഡിപ്പിക്കാൻ ശ്രമം: 27കാരന്റെ ജനനേന്ദ്രിയം ബ്ലേഡ് കൊണ്ട് മുറിച്ച് യുവതി
- പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു യുവതി
- അയൽവാസിയായ യുവാവിന്റെ ജനനേന്ദ്രിയം വെട്ടിമാറ്റി; 32കാരി അറസ്റ്റിൽ
- കാമുകി ചതിച്ചതിന്റെ പ്രതികാരം; നൂറിലേറെ സ്ത്രീകളെ തട്ടിപ്പിനിരയാക്കി, യുവാവ് അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍