വിശ്വാസികൾ വിശ്വസിച്ചേൽപിക്കുന്ന പണം പൊടുന്നനെ അപ്രത്യക്ഷമാകുന്നു; ലക്ഷങ്ങൾ ചെലവഴിച്ചിട്ടും ഒറിജിനൽ ബില്ലും വൗച്ചറും കാണാനേയില്ല; വരവ് ചെലവ് കണക്കും രജിസ്റ്ററും തോന്നിയ പോലെ; യാക്കോബായ സഭയിലെ ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നതോടെ വ്യാപകമായ ഫണ്ട് തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത്; ഓർത്തഡോക്സ് സഭയുമായുള്ള തർക്കത്തിന് പുറമേ ഫണ്ട് തട്ടിപ്പ് കൂടി പുറത്തുവന്നതോടെ യാക്കോബായ സഭയിൽ കോളിളക്കം
എം മനോജ് കുമാർ
തിരുവനന്തപുരം: ഓർത്തോഡോക്സ്-യാക്കോബായ സഭാ തർക്കം രൂക്ഷമായി മാറുന്നതിനിടെ യാക്കോബായ സഭയിൽ ഫണ്ട് വെട്ടിപ്പും നടന്നോ? ഒരു പതിറ്റാണ്ടു കാലത്തെ ഫണ്ട് വെട്ടിപ്പിന്റെ കണക്കുകളുമായാണ് യാക്കോബായ സഭാ ഓഡിറ്റ് റിപ്പോർട്ട് ഇപ്പോൾ വെളിയിൽ വന്നിരിക്കുന്നത്. കണക്കുകളിൽ ഇത് പ്രകടമാണ്. ഒരു സഭാ വിശ്വാസിക്കും അനുവദിക്കാൻ കഴിയുന്ന കണക്കുകളുടെ റിപ്പോർട്ട് അല്ല പുറത്ത് വന്നിട്ടുള്ളത്. സഭയിൽ ഒരു കോളിളക്കത്തിനു ഇതു വക നൽകുന്നതാണ്. പള്ളികൾക്ക് മുകളിൽ അവകാശം ആരോപിച്ചുള്ള സഭാ തർക്കത്തിൽ വിശ്വാസികൾ ഇരുപക്ഷവും നേർക്ക് നേർ ഏറ്റുമുട്ടുന്ന വേളയിൽ സഭയിലെ ഒരു വിഭാഗം ഫണ്ട് വെട്ടിപ്പ് കൂടി നടത്തി എന്ന ആരോപണമാണ് ഇപ്പോൾ യാക്കോബായ സഭയിലെ ഉന്നതർക്ക് നേരെ ഉയരുന്നത്
.2009 മുതൽ യാക്കോബായ സഭയുമായി ബന്ധപ്പെട്ട കണക്കുകളിൽ വൻ കൃത്രിമം നടന്നതായാണ് ഈ കഴിഞ്ഞ ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാക്കപ്പെടുന്നത്. 2009-10 മുതൽ 2018 വരെയുള്ള ഓഡിറ്റ് റിപ്പോർട്ടിലാണ് ഫണ്ട് വെട്ടിപ്പിന്റെയും ക്രമക്കേടിന്റെയും വൻ കണക്കുകൾ പ്രത്യക്ഷപ്പെടുന്നത്. വിശ്വാസികൾ യാക്കോബായ സഭയിലേക്ക് വിശ്വസിച്ചേൽപ്പിക്കുന്ന തുകകളിൽ സഭാധികൃതർ വൻ വെട്ടിപ്പ് തന്നെ നടത്തിയതായാണ് യാക്കോബായ സഭയിലെ ശ്രെഷ്ഠ ബാവാ തിരുമേനിക്ക് മുൻപിൽ സമർപ്പിക്കപ്പെട്ട ഓഡിറ്റ് റിപ്പോർട്ടിൽ വ്യക്തമാകുന്നത്. ലക്ഷങ്ങൾ വലിയ രീതിയിൽ സഭാ കണക്കുകളിൽ നിന്ന് അപ്രത്യക്ഷമായാണ് ഓഡിറ്റ് റിപ്പോർട്ട് പറയുന്നത്. വൗച്ചറുകൾ യഥാസമയം പാസാക്കപ്പെട്ടില്ല. വൻതുകകൾക്കുള്ള യഥാർത്ഥ ബില്ലുകൾ വൗച്ചറുകൾക്കൊപ്പം ഹാജരാക്കപ്പെട്ടിട്ടില്ല. എട്ടരലക്ഷം രൂപ കോൺവെന്റ് നിർമ്മാണത്തിനായി ചെലവിട്ടപ്പോൾ അതിന്റെ ഒറിജിനിൽ ബിൽ ഒപ്പമില്ല. നിർമ്മാണ പ്രവർത്തനങ്ങൾക്ക് നൽകുന്ന അഡ്വാൻസ് വൗച്ചറുകളിൽ വിശദമായ വിവരങ്ങൾ ചേർക്കുകയോ തുക കൈപ്പറ്റുന്നവരുടെ പൂർണമായ മേൽവിലാസം ചേർക്കുകയോ ചെയ്യുന്നില്ല.
പത്ത് ലക്ഷം രൂപ നിർമ്മാണത്തിനായി ചെലവിട്ടപ്പോൾ അതിനു ആധികാരികമായ രേഖകൾ ഒപ്പം വന്നില്ലെന്ന് ഓഡിറ്റ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കേസിനങ്ങൾക്ക് ലക്ഷങ്ങൾ ചെലവായപ്പോൾ മതിയായ രസീതുകളോ രേഖകളോ ബില്ലുകളോ ഒപ്പം വെച്ചിട്ടില്ല. കേസുകൾക്ക് വേണ്ടി യാക്കോബായ സഭ കോടികൾ തന്നെ ചെലവിടുമ്പോഴാണ് ഓഡിറ്റ് റിപ്പോർട്ടിൽ ഇത്തരം ആക്ഷേപങ്ങൾ വരുന്നത്. അഡ്വാൻസ് വൗച്ചറുകൾ ഒപ്പുകൾ വാങ്ങാതെയാണ് തുകകൾ നൽകിയിരിക്കുന്നത്. 2010-ൽ രണ്ടു സമയത്ത് ഒരു ലക്ഷവും ഒരു ലക്ഷത്തി നാല്പതിനായിരവും നല്‍കിയിട്ടുണ്ട്. പക്ഷെ രേഖകൾ ഒപ്പമില്ല. ഏതെല്ലാം തന്നെ ക്രമക്കേടിലാണ് വിരൽ ചൂണ്ടുന്നത്.
2011-ൽ ഇഡിസിബി ചെലാൻ 30000 രൂപയാണ്. എന്നാൽ അത് കണക്കിൽ വന്നപ്പോൾ 30398 രൂപയായി. ഇങ്ങിനെ അധികം കണക്കിൽ ചെലവാക്കിയ തുകയായ 398 രൂപ തിരികെ പിടിക്കണം-റിപ്പോർട്ട് പറയുന്നു. 2012-ൽ അഡ്വാൻസ് നൽകിയ തുകയായി 150000 രൂപ കാണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾ ഇല്ല. കെസിസി രജിസ്ട്രേഷൻ ചെലവ് 30000 രൂപ. പക്ഷെ ബിൽ ഇല്ല. 2015-ൽ ശമ്പള തുകയായി 99850 രൂപ ചേർത്തിട്ടുണ്ട്. പക്ഷെ വൗച്ചറുകൾ ഇല്ല. 2015 ൽ കെഎസ്ഇബി ബിൽ 412028 രൂപ. പക്ഷെ ബിൽ ഇല്ല. വാഹനങ്ങളുടെ ഇൻഷൂറൻസ് തുകയായി 2015 ൽ മൂന്നര ലക്ഷവും 2017ൽ ഒന്നരലക്ഷവും ഒടുക്കിയിട്ടുണ്ട്. പക്ഷെ ബിൽ ഇല്ല. സഭയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ ഓഡിറ്റ് പൂർത്തിയാക്കിയിട്ടുമില്ല. ഇതും വൈകിയത് കണക്കുകളിൽ കൃത്രിമം കാരണമാണ്. നാലരക്കോടിയോളം രൂപ വരവുള്ള കണക്ക് ആണിത്. 2009 ൽ ഗിഫ്റ്റ് ഐറ്റങ്ങൾക്ക് 18000 രൂപ ചെലവിട്ടു. പക്ഷെ ബിൽ ഇല്ല. 2009-ൽ 9000 രൂപ ടാക്സിക്ക് നൽകിയിട്ടുണ്ട്. ബിൽ ഇല്ല. വിശദാശങ്ങൾ ഇല്ല. ഇതേവർഷം തന്നെ ട്രാവൽസിനുരണ്ടു ലക്ഷം രൂപയോളം നൽകിയതായി കാണുന്നു. പക്ഷെ ബിൽ ഇല്ല. വിശദാശങ്ങൾ ഇല്ല.ഇതേവർഷം തന്നെ ഗിഫ്റ്റ് ആയി ഒരു ലക്ഷം ചെലവിട്ടു. ബിൽ ഇല്ല. 2011 ലും ഇതേ അവസ്ഥ തന്നെയാണ്.
ഒരു ബിനുവിന് 50000 രൂപ നൽകി. ബില്ലും ഇല്ല. വിവരങ്ങളും ഇല്ല. 2012-13 ലും ഇതേ രീതിയിൽ വൻ തുകകൾ മറഞ്ഞിട്ടുണ്ട്. പക്ഷെ വിശദവിവരങ്ങൾ ഇല്ല. 2017-18 കാലയളവിൽ 13 ലക്ഷത്തോളം രൂപ സഭാ അക്കൗണ്ടിൽ നിന്നും പോയിട്ടുണ്ട്. പതിവുപോലെ ബില്ലുമില്ല, വിവരങ്ങളുമില്ല. പക്ഷെ മുൻകാലങ്ങളെ അപേക്ഷിച്ച് സഭയുടെ അസറ്റ് വർദ്ധിച്ചിട്ടുണ്ട്. 2007 ൽ അമ്പത് ലക്ഷം ആയിരുന്ന സഭയുടെ അസറ്റ് ഇപ്പോൾ പത്തു കോടി രൂപയിലേറെ ഉയർന്നിട്ടുണ്ട്. കണക്കുകൾ കണ്ടപ്പോൾ ഓഡിറ്റർമാർക്ക് തലപുകഞ്ഞെന്നു വ്യക്തം. അതിനാൽ സഭയ്ക്ക് മുൻപാകെ വലിയ നിർദ്ദേശങ്ങൾ ആണ് അവർ നൽകിയിരിക്കുന്നത്. വരവ് ചെലവ് ബന്ധപ്പെട്ട സമിതികളിൽ യഥാസമയം അവതരിപ്പിക്കപ്പെടണം. നിർമ്മാണ പ്രവർത്തനങ്ങൾ ബന്ധപ്പെട്ട സമിതിയുടെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി ചെയ്യണം. എല്ലാ രജിസ്റ്ററുകളും യഥാവിധി സൂക്ഷിക്കണം. എല്ലാ വർഷവും ബജറ്റ് തയ്യറാക്കി ബന്ധപ്പെട്ട സമിതികളുടെ അനുമതി വാങ്ങണം തുടങ്ങി ഒട്ടനവധി നിർദ്ദേശങ്ങൾ ഇവർ സഭാ നേതത്വത്തിനു നൽകിയിട്ടുണ്ട്.
യാക്കോബായ സഭയിലെ ഒരു പതിറ്റാണ്ടത്തെ ഓഡിറ്റ് റിപ്പോർട്ട് വെളിയിൽ വന്നിരിക്കെ അത് യാക്കോബായ സഭയിൽ ഭൂകമ്പത്തിനു വഴിവെക്കുന്നതാണ്. ഈ നീക്കങ്ങളുടെ ഭാഗമായി തന്നെയാണ് ഓഡിറ്റ് റിപ്പോർട്ട് വെളിയിൽ വന്നിട്ടുള്ളതും. ഓർത്തോഡോക്സ് സഭയുമായുള്ള പ്രശ്നങ്ങളുടെ പേരിൽ യാക്കോബായ സഭാ നേതൃത്വത്തിനു തത്ക്കാലം പിടിച്ചു നില്ക്കാൻ കഴിയുമെങ്കിലും ഒരു കോളിളക്കം തന്നെ യാക്കോബായ സഭാ നേതൃത്വത്തിൽ രൂപപ്പെടാൻ ഓഡിറ്റ് റിപ്പോർട്ട് വക നൽകുന്നതാണ്.
Stories you may Like
- പുത്തൻകുരിശ് പള്ളിയിൽ യാക്കോബായ-ഓർത്തഡോക്സ് സംഘർഷം
- രക്തസാക്ഷി ഫണ്ട് മുക്കിയെന്ന പരാതിയിൽ തിരുവനന്തപുരത്തെ നേതാവിനെതിരെ സിപിഎം നടപടി
- കരുവന്നൂരിൽ നടന്നത് ചെങ്കൊടി തണലിലെ വൻ തട്ടിപ്പ്!
- ദുരന്തമുണ്ടായി ഒരു ജീവൻ നഷ്ടമായപ്പോൾ ആരോഗ്യമന്ത്രിയുടെ 'സൂപ്പർ ആക്ഷൻ'!
- മുതുകാടിനെതിരെ കല്ലേറുകൾ തുടരുമ്പോൾ ജെഎസ് അടൂർ എഴുതുന്നു
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍