തട്ടിപ്പു നടത്തിയ ഭർത്താവിനെ പിരിച്ചുവിട്ടതിനു പകരം ക്വട്ടേഷനെന്ന വാദം അവിശ്വസനീയം; ക്വട്ടേഷൻ സംഘവും യുവതിയും തമ്മിലുള്ള ബന്ധവും സംശയാസ്പദം; കുമളിയിലെ റിസോർട്ട് ഉടമയെ ആക്രമിച്ച കേസിൽ ദുരൂഹത ബാക്കി
കുമളി: കുമളിയിലെ സ്വകാര്യ റിസോർട്ടിലെ ക്വട്ടേഷൻ ആക്രമണത്തിൽ യുവതിയടക്കം എട്ട് പേർ അറസ്റ്റിലായിട്ടും സംഭവത്തിൽ ദൂരൂഹത ബാക്കി. തന്റെ ഭർത്താവിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടതിന്റെ പേരിൽ സ്കൂൾ അദ്ധ്യാപികയായ ഭാര്യ ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയതാണെന്ന വെളിപ്പെടുത്തൽ ഞെട്ടലുളവാക്കുന്നതാണ്.
ക്വട്ടേഷൻ സംഘവും യുവതിയുമായുള്ള ബന്ധത്തിലും സ്വകാര്യ കമ്പനിയിൽ ക്രമക്കേടുകാട്ടിയതിനാൽ പിരിച്ചുവിടപ്പെട്ടതിന് പ്രതികാരമായി ഉടമകളിലൊരാളെത്തന്നെ ആക്രമിച്ചുവെന്നതിലും വെളിപ്പെടാൻ ഏറെ സത്യങ്ങൾ ഒളിഞ്ഞിരിക്കുന്നതായാണ് വിലയിരുത്തൽ. കഴിഞ്ഞ 11ന് പുലർച്ചെ മൂന്നു മണിയോടെ കുമളി തേക്കടി ജംഗ്ഷനിലെ വേദാന്ത വേക് അപ് റിസോർട്ടിൽ ഉടമകളിലൊരാളും കമ്പനി വൈസ് പ്രസിഡന്റുമായ പൂണെ സ്വദേശി വരുൺ ജോർജ് തോമസാണ് ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണത്തിനിരയായത്.
റിസോർട്ടിൽ മുറിയെടുത്തിരുന്ന ആറംഗം സംഘം വരുണിന്റെ മുറിയിൽ അതിക്രമിച്ചു കയറി പ്ലാസ്റ്റിക് ടേപ്പ് കൊണ്ട് കണ്ണും വായും മൂടിക്കെട്ടിയും കിടന്നിരുന്ന കട്ടിലിൽ ബന്ധനസ്ഥനാക്കിയുമാണ് അക്രമം നടത്തിയത്. വരുണിന്റെ മൂന്നു മൊബൈൽ ഫോണുകളും ചെക്ക് ലീഫുകളും 5000 രൂപയും അപഹരിച്ചു. ക്രൂരമായി മർദിച്ചശേഷം സംഘം ഉടൻതന്നെ റിസോർട്ട് വിട്ടുപോയി. പിന്നീട് ചെക്ക് ലീഫ് ഉപയോഗിച്ച് 70,000 രൂപ അക്കൗണ്ടിൽനിന്നു പിൻവലിച്ചു.
സംഭവത്തിൽ റിസോർട്ടിലെ മുൻ ജീവനക്കാരായ രണ്ടുപേരും ഒരാളുടെ ഭാര്യയും ക്വട്ടേഷൻ സംഘത്തിലെ അഞ്ച് പേരുമാണ് അറസ്റ്റിലായത്. ഒരാളെ പിടികൂടാനുണ്ട്. മുൻ ജീവനക്കാരായ തിരുവനന്തപുരം ശ്രീകാര്യം ശബരീനഗർ ഉണ്ടത്ര വീട്ടിൽ ശരത്, കുറവിലങ്ങാട് കോടനാട് ആലടിച്ചിറ കണിയാരംകുടിയിൽ അജയ്, ശരതിന്റെ ഭാര്യ പൊന്നു ഹരിലാൽ എന്നിവരും ക്വട്ടേഷൻ സംഘാംഗങ്ങളായ കട്ടപ്പന പേഴുംകവല കുഞ്ചുവീട്ടിൽ രഞ്ജിത്, പുത്തൻപുരയ്ക്കൽ സുഭാഷ്, കുന്നുപുരയിടത്തിൽ മിഥുൻ, വള്ളക്കടവ് പറുവക്കുന്നേൽ ലിജോ, കൊച്ചറ പട്ടംപറമ്പിൽ എൽദോ എന്നിവരുമാണ് അറസ്റ്റിലായത്.
തിരുവനന്തപുരത്ത് താമസിക്കുന്ന ഹാബി എന്നയാളെ അറസ്റ്റ് ചെയ്യാനുണ്ട്. തിരുവനന്തപുരം പൊലിസ് ക്യാമ്പിനു സമീപമുള്ള കേന്ദ്രീയ വിദ്യാലയത്തിലെ ഗസ്റ്റ് അദ്ധ്യാപികയാണ് പിടിയിലായ പൊന്നു ഹരിലാലെന്ന് പൊലിസ് പറഞ്ഞു. ഇവർ ഹാബി മുഖാന്തിരം 20000 രൂപയ്ക്കാണ് ക്വട്ടേഷൻ സംഘത്തെ ഏർപ്പെടുത്തിയത്. ക്വട്ടേഷൻ സംഘവും അദ്ധ്യാപികയുമായുള്ള ബന്ധവും ഹാബിക്ക് കട്ടപ്പനയിലുള്ള സംഘാംഗങ്ങളുമായുള്ള ബന്ധവും ഇനിയും വ്യക്തമായ വിവരം പൊലിസ് പുറത്തുവിട്ടിട്ടില്ല. പിടിയിലായ ക്വട്ടേഷൻ സംഘാംഗങ്ങളെല്ലാം 25 വയസിനു താഴെ മാത്രം പ്രായമുള്ളവരാണ്. മിക്കവരും നാളുകളായി നാട്ടിൽ ബൈക്കിൽ ചീറിപ്പാഞ്ഞു നടക്കുന്നവരും പ്രത്യേകിച്ച് ജോലിയില്ലാത്തവരുമാണ്. ഇവർ സ്ഥിരമായി ക്വട്ടേഷൻ ഏറ്റെടുക്കുന്നവരാണോയെന്നും സ്ഥിരീകരണമായിട്ടില്ല. എങ്കിലും ആക്രമണത്തിലെ രീതികൾ പ്രൊഫഷണൽ സമീപനത്തിന്റെ സൂചന നൽകുന്നുണ്ട്. കമ്പനി വൈസ് പ്രസിഡന്റ് വരുൺ റിസോർട്ടിൽ എത്തിയതറിഞ്ഞാണ് അക്രമികൾ മുറിയെടുത്തത്. നേരം വെളുത്തശേഷം മൂന്നാറിലേക്ക് പോകാനെന്നു പറഞ്ഞ് മുറിയെടുത്തവർ അൽപസമയത്തിനുള്ളിൽ വരുണിന്റെ മുറി തള്ളിത്തുറന്നു അയാളെ ബന്ധനസ്ഥനാക്കി. പാലക്കാട് സ്വദേശിയുടെ തിരിച്ചറിയൽ രേഖയാണ് റിസോർട്ടിൽ നൽകിയത്. റിസോർട്ട് ജീവനക്കാർ സംഭവം അറിയുംമുമ്പേ അക്രമികൾ രക്ഷപെട്ടു.
വേദാന്ത റിസോർട്ടിലെ അസിസ്റ്റന്റ് മാനേജർ ആയിരുന്ന ശരത്തിനെയും ജീവനക്കാരനായ അജയിനെയും സാമ്പത്തിക ക്രമക്കേടുകളുടെ പേരിലാണ് പിരിച്ചു വിട്ടതെന്നു ഉടമകൾ പറയുന്നു. ഇടത്തരം ശമ്പളമുള്ള ജോലിയിൽനിന്നും പിരിച്ചുവിട്ടതിനാണ് ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചു പ്രതികാരം നടത്തിയത് എന്നത് അത്രയും പൂർണ വിശ്വാസയോഗമാകുന്നില്ല. തന്റെ സുഹൃത്തു മുഖാന്തിരം പരിചയപ്പെട്ടതാണ് ഹാബിയെ എന്നാണ് ശരത്തിന്റെ ഭാര്യ പൊന്നു ഹരിലാൽ മൊഴി നൽകിയിരിക്കുന്നത്. ഭർത്താവ് കാട്ടിയ തട്ടിപ്പിന് ജോലി പോയതിന് പ്രതികാരമായി ക്വട്ടേഷൻ സംഘത്തെ ഏർപ്പാടാക്കിയെന്നതും പ്രതിഫലം ആറംഗ സംഘത്തിന് വെറും 20000 രൂപ മാത്രമായിരുന്നുവെന്നതും ദൂരൂഹത വർധിപ്പിക്കുന്നു. മെച്ചപ്പെട്ട കുടുംബ പശ്ചാത്തലമുള്ള, അദ്ധ്യാപികയായ പൊന്നു ഭർത്താവിന്റെ ദുർന്നടപ്പിന് പകരം ചോദിക്കാൻ ഇറങ്ങിച്ചിരിച്ചെന്ന വാദഗതിക്കും പൊരുത്തക്കേടുണ്ട്. അക്രമത്തേക്കാൾ ഉപരി കവർച്ച ലക്ഷ്യമിട്ടാണ് സംഭവമെന്ന് നിരീക്ഷണമുണ്ട്. ചെക്ക് ലീഫുകൾ കവർച്ച ചെയ്യപ്പെട്ടിട്ടും ഇതുപയോഗിച്ചുള്ള ഇടപാടുകൾ വരുൺ തടഞ്ഞിരുന്നില്ലെന്ന് പിന്നീട് തിരുവനന്തപുരത്തെ ബാങ്കിലൂടെ 70000 രൂപ സംഘം മാറിയെടുത്തതിൽ വ്യക്തമാണ്. അത്തരമൊരു സാഹചര്യത്തിന് കാരണമായതെന്തെന്നും പുറത്തുവന്നിട്ടില്ല. കട്ടപ്പനയിൽനിന്നും രണ്ടു വാഹനങ്ങളിൽ 35 കിലോമീറ്റർ അകലെയുള്ള റിസോർട്ടിലെത്തി വൻ വാടക നൽകി മുറി വാടകയ്ക്ക് എടുത്ത ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങൾക്ക് 2000 രൂപ വീതം പോലും ലഭിച്ചിട്ടില്ല. ഇത്രയും കുറഞ്ഞ തുകയ്ക്ക് അക്രമം നടത്തിയെന്ന വിശദീകരണവും തൃപ്തികരമാകുന്നില്ല.
പൊന്നുവും ക്വട്ടേഷൻ സംഘാംഗങ്ങളും ഇതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഉൽപ്പെട്ടിട്ടുണ്ടോയെന്ന കാര്യവും വെളിവായിട്ടില്ല. ഹാബിയെ അറസ്റ്റ് ചെയ്യുകയും പൊന്നുവിനെയും ഹാബിയേയും കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്താലേ വ്യക്തമായ വിവരങ്ങൾ ലഭിക്കൂ എന്ന് കേസ് അന്വേഷണത്തിന്റെ ചുമതല വഹിക്കുന്ന പീരുമേട് സി. ഐ മനോജ് കുമാർ പറഞ്ഞു. ഇപ്പോൾ റിമാൻഡിലുള്ള പ്രതികളെ അടുത്ത ദിവസം കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുമെന്നും അദ്ദേഹം അറിയിച്ചു. ഭർത്താവിന്റെ തട്ടിപ്പിന് അദ്ധ്യാപികയായ ഭാര്യ നൽകിയ ക്വട്ടേഷന്റെ പിന്നിൽ സത്യങ്ങളൊത്തിരി ഒളിച്ചിരിക്കുന്നതായാണ് സൂചന.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍