Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ ജീവിതമോ തുലഞ്ഞു...ഇനി അവളും ജീവിച്ചിരിക്കേണ്ട! ആശുപത്രി ഡ്യൂട്ടിക്കായി ഇറങ്ങുമ്പോൾ വെട്ടാൻ കാത്തുനിന്നു; പകമൂത്തത് ഭാര്യയെ ഒഴിവാക്കി കെട്ടാൻ ഒരുങ്ങിയപ്പോൾ കാമുകി പിന്മാറിയത്; ഭാര്യയും കാമുകിയും നഷ്ടമായതോടെ ഭ്രാന്തനെ പോലെ; തലസ്ഥാനത്തെ ഞെട്ടിച്ച് മെഡിക്കൽ കോളേജിന് മുന്നിൽ നഴ്‌സിനെ വകവരുത്താൻ നോക്കിയ ഓട്ടോ ഡ്രൈവറായ പ്രതി റിമാൻഡിൽ

എന്റെ ജീവിതമോ തുലഞ്ഞു...ഇനി അവളും ജീവിച്ചിരിക്കേണ്ട! ആശുപത്രി ഡ്യൂട്ടിക്കായി ഇറങ്ങുമ്പോൾ വെട്ടാൻ കാത്തുനിന്നു; പകമൂത്തത് ഭാര്യയെ ഒഴിവാക്കി കെട്ടാൻ ഒരുങ്ങിയപ്പോൾ കാമുകി പിന്മാറിയത്; ഭാര്യയും കാമുകിയും നഷ്ടമായതോടെ ഭ്രാന്തനെ പോലെ; തലസ്ഥാനത്തെ ഞെട്ടിച്ച് മെഡിക്കൽ കോളേജിന് മുന്നിൽ നഴ്‌സിനെ വകവരുത്താൻ നോക്കിയ ഓട്ടോ ഡ്രൈവറായ പ്രതി റിമാൻഡിൽ

എം മനോജ് കുമാർ

തിരുവനന്തപുരം: വിവാഹാഭ്യർത്ഥന നിരസിച്ചതിന്റെ പക യുവാവിനെ ചെകുത്താനാക്കിയപ്പോൾ നഴ്സായ പുഷ്പയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഗുരുതരമായ പരുക്കുകളോടെ പുഷ്പ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നു രാവിലെയാണ് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ നഴ്സായ പുഷ്പയെ ഓട്ടോ ഡ്രൈവർ ആയ നിധിൻ വെട്ടിപരുക്കേൽപ്പിച്ചത്. ഇന്നു രാവിലെ ഏഴിന് ഡ്യൂട്ടിക്ക് പോകാനിറങ്ങിയപ്പോഴാണ് പുഷ്പയ്ക്ക് വെട്ടേറ്റത്. കൊല്ലം സ്വദേശി നിധിനാണ് പുഷ്പയെ വെട്ടിയത്. ചെവിക്കും തലയുടെ പിൻഭാഗത്തുമാണ് വെട്ടുകൾ ഏറ്റത്. കൊല്ലാൻ വേണ്ടിയുള്ള ശ്രമത്തിനിടയിൽ തലനാരിഴയ്ക്കാണ് യുവതി രക്ഷപ്പെട്ടത്. ആംബുലൻസ് ഡ്രൈവർ ആയിരിക്കെയാണ് നിധിൻ യുവതിയെ പരിചയപ്പെടുന്നത്. ഈ പരിചയം വിവാഹത്തിലേക്ക് വരുമെന്നാണ് നിധിൻ കരുതിയത്. എന്നാൽ വിവാഹത്തിന് യുവതി വിസമ്മതിക്കുകയായിരുന്നു.

യുവതിയെ വിവാഹം കഴിച്ചു തരണമെന്ന് ആവശ്യപ്പെട്ടു ചെങ്ങന്നൂർകാരിയായ പുഷ്പയുടെ വീട്ടിൽ നിധിൻ എത്തിയിരുന്നു. എന്നാൽ നിധിൻ വിവാഹിതനാണെന്നു മനസിലാക്കി പുഷ്പയുടെ വീട്ടുകാർ പിൻവാങ്ങുകയായിരുന്നു. വിവാഹമോചനത്തിനു നിധിൻ കുടുംബകോടതിയിൽ കേസ് ഫയൽ ചെയ്ത് കാത്തിരിക്കുകയാണ്. പുഷ്പയുമായുള്ള വിവാഹം നടക്കുമെന്ന് കരുതിയാണ് നിധിൻ വിവാഹമോചനത്തിനു ഹർജി ഫയൽ ചെയ്തത്. ആ രീതിയിൽ ഉള്ള അടുപ്പം നിധിന് പുഷ്പയുമായി ഉണ്ടായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. പക്ഷെ പുഷ്പയുടെ വീട്ടുകാർ വിവാഹ ആവശ്യത്തിൽ നിന്ന് നിന്ന് പിന്മാറുകയായിരുന്നു. ചെറുപ്രായത്തിലേ വിവാഹം കഴിച്ച പുഷ്പയുടെ ഭർത്താവ് മരിച്ചതാണ്. ഐടിഐയിൽ പഠിക്കുന്ന ഒരു മകനും പുഷ്പയ്ക്കുണ്ട്. വീട്ടുകാർ വിവാഹത്തിന് വിസമ്മതിച്ചതിനെ തുടർന്ന് പുഷ്പയും നിധിനുമായുള്ള ബന്ധത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

വിവാഹത്തിനുള്ള ആവശ്യം നിരസിക്കപ്പെട്ടതോടെയാണ് പക മൂത്ത് നിധിൻ പുഷ്പയെ കൊല്ലാനിറങ്ങിയത്. രാവിലെ മെഡിക്കൽ കോളേജിന് സമീപത്ത് കാത്ത് നിന്നാണ് നിധിൻ പുഷ്പയെ വെട്ടിയത്. കൊല്ലണമെന്ന ഉദ്ദ്യേശ്യത്തോടെയാണ് നിധിൻ വെട്ടിയത്. പക്ഷെ ഗുരുതര പരുക്കുകളോടെ പുഷ്പ രക്ഷപ്പെടുകയായിരുന്നു. തന്റെ ജീവിതം തുലഞ്ഞു. അതിനാൽ അവളെ കൊല്ലണമെന്ന ഉദ്ദ്യേശ്യത്തോടെയാണ് വെട്ടിയത്-പൊലീസിനോട് നിധിൻ പറഞ്ഞു. നിധിനെ പൊലീസ് ചോദ്യം ചെയ്തശേഷം കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോയി. . 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP