നിന്നെ തന്നെയാടീ തെറി വിളിക്കുന്നത്..മൈൻഡ് ചെയ്യാതെ എങ്ങോട്ടാണ് പോകുന്നത്: വലിയമ്മയുടെ സാരി വലിച്ചഴിച്ച് വഴിയിൽ ഇട്ടു ആക്രമിച്ചു; തടയാൻ ചെന്ന പത്തുവയസുകാരിയുടെ മുടി കുത്തിപ്പിടിച്ച് വലിച്ചിഴച്ച് മർദ്ദിച്ചു; കുട്ടിയും വല്യമ്മയും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ; ആക്രമണത്തിൽ കേസ് എടുക്കാൻ മടിച്ച് അയിരൂർ പൊലീസ്; സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിന് ഒരുകുടുബത്തോടുള്ള പക ഇങ്ങനെ
എം മനോജ് കുമാർ
തിരുവനന്തപുരം: രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ പത്തുവയസുകാരിയായ ബാലികയെയും അമ്മയെയും വലിയമ്മയെയും വഴിയിൽ തടഞ്ഞു നിർത്തി ആക്രമിച്ചു. ദളിത് കുടുംബത്തിൽപ്പെട്ട വലിയമ്മയുടെ സാരി വലിച്ചഴിച്ച് ആക്രമിച്ചപ്പോൾ പകച്ചു പോയ ബാലികയെ മുടിയിൽ കുത്തിപ്പിടിച്ച് മർദ്ദിക്കുകയായിരുന്നു. വർക്കല ഇടവയിലാണ് നാടിനെ നടുക്കിയ ഈ ആക്രമണം ഇന്നലെ നടന്നത്. സംഭവത്തിൽ പരുക്കേൽക്കുകയും മാനസിക ആഘാതത്തിൽ കുടുങ്ങുകയും ചെയ്ത ബാലികയും പരുക്കേറ്റ വല്യമ്മയും വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇടവയിലെ തന്നെ ബാലൻ എന്നയാൾക്കെതിരെയാണ് ഈ കുടുംബം അയിരൂർ പൊലീസിൽ പരാതി നൽകിയത്. കുട്ടിക്ക് നേരെ നടന്ന ആക്രമണം അടക്കമുള്ള കാര്യങ്ങളിൽ വിവിധ പരാതികൾ കുടുംബം നൽകിയപ്പോൾ വലിയമ്മയുടെ പരാതിയിൽ മാത്രമാണ് പൊലീസ് കേസ് ചാർജ് ചെയ്തത്. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്തില്ലെന്നു അയിരൂർ പൊലീസ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.
വലിയമ്മയുടെ സാരി വലിച്ചഴിച്ച് നടത്തിയ ആക്രമണത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ബാലികയെ ആക്രമിച്ച സംഭവത്തിൽ കേസ് എടുക്കാൻ മടിച്ചു നിൽക്കുന്നു. പ്രതിയെ രക്ഷിക്കാനുള്ള പൊലീസ് നീക്കത്തിന്റെ ഭാഗമായാണ് കുട്ടിക്ക് നേരെ നടന്ന ആക്രമണത്തിൽ കേസ് എടുക്കാൻ പൊലീസ് മടിച്ചു നിൽക്കുന്നത് എന്നാണ് സൂചന. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തെ തുടർന്ന് കുട്ടിയുടെ അച്ഛൻ നൽകിയപരാതിയിൽ കേസ് എടുത്താൽ പ്രതിക്ക് പുലിവാലാകുമെന്ന് മനസിലാക്കിയാണ് കേസ് എടുക്കാനുള്ള നീക്കത്തിൽ നിന്ന് പൊലീസ് ഒഴിഞ്ഞുമാറുന്നത്. ഞങ്ങൾ അവിടെ പോയി അന്വേഷിച്ചു. കുട്ടിക്ക് നേരെ നടന്ന ആക്രമണത്തെക്കുറിച്ച് സൂചനകൾ ലഭിച്ചില്ല. അയിരൂർ എസ്ഐ ബാബുക്കുറുപ്പ് മറുനാടനോട് പ്രതികരിച്ചു. അതേസമയം മർദ്ദിച്ച ബാലനും ആശുപത്രിയിൽ അഡ്മിറ്റ് ആയിട്ടുണ്ട്. എതിർ കേസിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇയാളും ആശുപത്രിയിൽ അഡ്മിറ്റ് ആയത് എന്നാണ് ഈ കുടുംബം ആരോപിക്കുന്നത്,
കുട്ടിയുടെ വലിയമ്മ അടക്കമുള്ളവർ മുൻപ് സിപിഎം ആയിരുന്നു. ഇപ്പോൾ ബിജെപിയാണ്. ഇടവ പഞ്ചായത്ത് വാർഡ് മെമ്പർ സിപിഎമ്മാണ്. ഈ വാർഡ് മെമ്പർക്കെതിരെ സ്ഥാനാർത്ഥിയായ ആളാണ് കുട്ടിയുടെ ഒരു വലിയമ്മ. അതിനാൽ തന്നെ ഈ കുടുംബത്തോട് വാർഡ് മെമ്പർക്ക് എതിർപ്പുണ്ട്. ഈ എതിർപ്പ് പല രീതിയിൽ ഈ മെമ്പർ പ്രകടിപ്പിക്കാറുണ്ട് എന്നും ഈ പ്രശ്നത്തിന് മുൻപ് തന്നെ വാർഡ് മെമ്പർ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ കാരണം തങ്ങൾ ആത്മഹത്യാ മുനമ്പിലാണ് എന്നാണ് ഇതേ വാർഡിൽ സ്ഥാനാർത്ഥിയായ കുട്ടിയുടെ വലിയമ്മ മറുനാടനോട് പറഞ്ഞത്.
കുട്ടിയുടെ വലിയമ്മ പറയുന്നത് പ്രകാരം സംഭവങ്ങൾ നടന്നത് ഇപ്രകാരം:
ഇന്നലെ പത്തുവയസുകാരിയായ കുട്ടിക്ക് പനിയായിരുന്നു. കുട്ടിയുടെ അമ്മയും കുട്ടിയും വല്യമ്മയും ആശുപത്രിയിലേക്ക് പോവുകയായിരുന്നു. കുട്ടിക്ക് പനിയുണ്ടായിരുന്നു. വഴിയിലൂടെ ഇവർ കടന്നുപോകുമ്പോൾ ബാലൻ ചരുവിളവീട് വഴിയിൽ നിന്ന് ഇവരെ തെറിവിളിച്ചു. 'നിന്നെ തന്നെയാടി തെറി വിളിക്കുന്നത്. തെറി വിളികേട്ട് തിരിഞ്ഞു നോക്കിയപ്പോൾ ബാലൻ ഇവരോട് പറഞ്ഞു. നിന്നെ തന്നെയാടി വിളിക്കുന്നത്. നീ മൈൻഡ് ചെയ്യാതെ എങ്ങോട്ടാണ് പോകുന്നത് എന്ന് വീണ്ടും ചോദിച്ചു. അറയ്ക്കുന്ന രീതിയിലായിരുന്നു തെറിവിളി. അപ്പോൾ തന്നെ ബാലൻ എന്ന ആക്രമി ഇവരുടെ കയ്യിലുണ്ടായിരുന്ന കുട പിടിച്ച് ഒടിച്ച് ഇവരെ അടിച്ചു. കുട്ടിയുടെ വലിയമ്മ തിരിഞ്ഞപ്പോൾ സാരി പിടിച്ചു വലിച്ചു. നെഞ്ചിൽ പിടിച്ച് തള്ളി.
വലിയമ്മ രണ്ടു സർജറി കഴിഞ്ഞ സ്ത്രീ കൂടിയാണ്. കുട്ടിയുടെ 'അമ്മ വലത് കൈക്ക് വാതം വന്നു ചികിത്സയിലാണ്. ഇവരെയാണ് പിന്നെ ബാലൻ മർദ്ദിച്ചത്. ഇതു കണ്ടു ഓടി വന്ന ബാലികയുടെ നേർക്കായി പിന്നീടുള്ള മർദ്ദനം. കുട്ടിയുടെ മുടി പിടിച്ച് വലിച്ച് മുഖത്ത് അടിച്ചു. വൃത്തികെട്ട രീതിയിൽ തെറി പറഞ്ഞു. കുട്ടിയെ പിടിച്ചു തള്ളി. ഈ മർദ്ദനം കണ്ടുനിന്നവർ ഇവരുടെ ബന്ധുവിനെ ഫോൺ വിളിച്ചു വരുത്തി. ബന്ധു വന്നപ്പോൾ കുട്ടിക്ക് മർദ്ദനമേറ്റിട്ടുണ്ട്. പ്രശ്നങ്ങൾക്ക് നിൽക്കാതെ മൂന്നു പേരെയും ആശുപത്രിയിൽ കൊണ്ടുപോകാനാണ് വിളിച്ചു പറഞ്ഞയാൾ പറഞ്ഞത്. അതുപ്രകാരമാണ് ബന്ധു ഇവരെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുന്നത്. രാവിലെ ഒമ്പതരയ്ക്ക് നടന്ന പ്രശ്നങ്ങളിൽ പരാതി നൽകിയപ്പോൾ പൊലീസ് എത്തിയത് വൈകീട്ടാണ്. വൈകീട്ട് വീട്ടിൽ വന്ന പൊലീസ് അസഭ്യം പറയുന്ന രീതിയിൽ ആണ് സംസാരിച്ചത്. കുട്ടിയുടെ വല്യമ്മയെ ഇറക്കി വിട് എന്നാണ് പൊലീസ് പറഞ്ഞത്. അവർ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്ന് പറഞ്ഞപ്പോൾ ഒരൽപം അടങ്ങി. എങ്ങിനെയാണ് സംഭവം എന്ന് ചോദിച്ചപ്പോൾ ആശുപത്രിയിൽ ഉള്ളവരോട് തന്നെ ചോദിക്കണം. അതോടെ പൊലീസ് മടങ്ങി. ചൈൽഡ് ലൈനിൽ നിന്നും ഇന്നലെ ആരും വന്നില്ല. ഇന്ന് തുടർച്ചയായി വിളിച്ചപ്പോൾ ചൈൽഡ് ലൈൻ പ്രവർത്തകർ വന്നു മൊഴിയെടുത്തു.
ഇത് രാഷ്ട്രീയ വൈരാഗ്യമാണ്. വാർഡിൽ മത്സരത്തിൽ രണ്ടാമത് വന്ന ആളാണ് ഞാൻ-കുട്ടിയുടെ വലിയമ്മ പറയുന്നു. സിപിഎമ്മിൽ നിന്ന് മാറിയതിന്റെ വൈരാഗ്യം വേറെയുമുണ്ട് വാർഡ് മെമ്പർ ആയ സിപിഎമ്മുകാരന്. മുൻപ് വസ്തു വാങ്ങിയ പ്രശ്നത്തിൽ ചേച്ചിയെ വീടുകയറി ആക്രമിച്ചിരുന്നു. ഒരു രാഷ്ട്രീയകാരനും സഹായിക്കാൻ വന്നില്ല. അപ്പോൾ സഹായത്തിനു വന്നത് ബിജെപി മാത്രമാണ്. അതിനാലാണ് വാർഡിൽ മത്സരിക്കണം എന്ന് ബിജെപി പറഞ്ഞപ്പോൾ ഞാൻ സമ്മതം മൂളിയത്. ചേച്ചിയുടെ വീടുമായി ബന്ധപ്പെട്ടു ഒരതിർത്തി തർക്കവുമുണ്ട്. അതിനു പെർമിറ്റിന് അപേക്ഷ നൽകിയിരുന്നു. വാർഡിലെ ആശാ വർക്കർ ജോലിക്ക് ഒപ്പം ഞാൻ ആളുകൾക്ക് പരാതി എഴുതി നൽകുന്ന ജോലി കൂടി ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ പഞ്ചായത്ത് പറയുന്ന പ്രകാരം പ്രശ്നം പരിഹരിക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാമായിരുന്നു. അതുപോലെ തന്നെ അപേക്ഷ അവർ തിരികെ നൽകുകയും ചെയ്തു. മൂന്നു വീടിലേക്ക് പോകുന്ന ഒരു കൊച്ചു നടവഴിയാണ്. ഇതിലാണ് പ്രശ്നം വന്നത്. ഇത് താർ ചെയ്തതിന് പിന്നാലെ ഞങ്ങൾ മതില് കെട്ടാൻ പോയപ്പോഴാണ് തർക്കം തുടങ്ങിയത്. ഈ തർക്കം പഞ്ചായത്തുമായി നിലനിൽക്കുമ്പോഴാണ് ബാലൻ ഞങ്ങളുടെ കുടുംബത്തിലെ കൊച്ചു ബാലികയെ അടക്കം മർദ്ദിച്ചത്, ഞങ്ങൾ കരുതുന്നത് ഇത് വാർഡ് മെമ്പറുടെ ഒത്താശ പ്രകാരം നടന്ന മർദ്ദനം ആണെന്നാണ്-കുട്ടിയുടെ വലിയമ്മ പറയുന്നു. എന്തായാലും സംഭവത്തിൽ വലിയ പ്രതിഷേധം ഇടവയിൽ ഉയർന്നിട്ടുണ്ട്.
Stories you may Like
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- മഹാരാഷ്ട്രയിലെ മുൻ സിപിഎം സംസ്ഥാന സെക്രട്ടറി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നോ?
- മണിപ്പൂരിനെ തോൽപ്പിക്കുന്ന ബംഗാളിലെ ചോരക്കളിയുടെ കഥ!
- ബിജെപിയിൽ ചേർന്നത് സാധാരണക്കാരനായി പ്രവർത്തിക്കാൻ; പ്രതികരിച്ച് സി രഘുനാഥ്
- ഗെലോട്ടിന്റെ വിശ്വസ്തനും ബിജെപിയിൽ, കോൺഗ്രസിന് തിരിച്ചടി
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്