Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അത്താണി കൊലപാതകം: ബിനോയിയെ വകവരുത്തിയ അഞ്ചുപേർ പിടിയിൽ; കൂടുതൽ പ്രതികളുണ്ടെന്നും അവർ ഉടൻ വലയിലാകുമെന്നും ആലുവ റൂറൽ എസ്‌പി കെ.കാർത്തിക് മറുനാടനോട്; ബാറിന് മുന്നിൽ ഞായറാഴ്ച രാത്രി അത്താണി ബോയ്‌സ് ഗൂണ്ടാസംഘം പക തീർത്തത് പഴയ സ്ഥാപക നേതാവിനോട്; സംഘം തുരുതുരാ വെട്ടി യുവാവിന്റെ മുഖം വികൃതമാക്കിയത് നാട്ടുകാർ നോക്കി നിൽക്കെ

അത്താണി കൊലപാതകം: ബിനോയിയെ വകവരുത്തിയ അഞ്ചുപേർ പിടിയിൽ; കൂടുതൽ പ്രതികളുണ്ടെന്നും അവർ ഉടൻ വലയിലാകുമെന്നും ആലുവ റൂറൽ എസ്‌പി കെ.കാർത്തിക് മറുനാടനോട്; ബാറിന് മുന്നിൽ ഞായറാഴ്ച രാത്രി അത്താണി ബോയ്‌സ് ഗൂണ്ടാസംഘം പക തീർത്തത് പഴയ സ്ഥാപക നേതാവിനോട്; സംഘം തുരുതുരാ വെട്ടി യുവാവിന്റെ മുഖം വികൃതമാക്കിയത് നാട്ടുകാർ നോക്കി നിൽക്കെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നെടുമ്പാശേരി അത്താണിയിൽ ഇന്നലെ രാത്രി നടന്ന യുവാവിന്റെ കൊലപാതകത്തിൽ 5 പേർ പിടിയിലായി. ആലുവ റൂറൽ എസ് പി കെ കാർത്തിക്കാണ് ഇതറിയിച്ചത്. കൂടുതൽ പ്രതികളുണ്ടെന്നും പേരു വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലന്നും എസ് പി മറുനാടനോട് വ്യക്തമാക്കി. നെടുമ്പാശ്ശേരി അത്താണിയിൽ ബാറിന് മുന്നിൽ നാട്ടുകാർ നോക്കി നിൽക്കെയാണ് കാറിലെത്തിയ മൂന്നംഗ സംഘം ഇന്നലെ രാത്രി 8 മണിക്ക് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന്റെ സി സി ടിവി ദൃശ്യം പുറത്തുവന്നിരുന്നു. കൊലപാതകം അതി നിഷ്ഠൂരമായിരുന്നു. ഒരു പക്ഷേ കേരളം കണ്ട ഏറ്റവും ക്രൂരമായ ഗുണ്ടാ കൊലപാതകം. കൊല നടന്നതിന് സമീപത്തെ ബാറിലെ സി സി ടിവിയിൽ പതിഞ്ഞ ദൃശ്യമാണ് പുറത്തുവന്നിട്ടുള്ളത്. ഇതനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്.

സംഭവം ഇങ്ങനെ:

കാറിൽ അതിവേഗം എത്തി മുമ്പിലോട്ട് നിർത്തുന്നു. അതിന് ശേഷം ബാറിന് മുമ്പിൽ നിൽക്കുകയായിരുന്ന ബിനോയിയെ പുറകിൽ നിന്ന് പിടിച്ച് താഴേക്കിട്ടു. അതിന് ശേഷം ഒരാൾ നെഞ്ചിൽ കയറി ഇരുന്ന് മർദ്ദിക്കുന്നു. ഓടിയെത്തിയ രണ്ട് പേർ വെട്ടു തുടുങ്ങുന്നു. ബിനോയി അക്ഷരാർത്ഥത്തിൽ കീഴപ്പെട്ടുവെന്ന് ഉറപ്പിച്ച ശേഷമാണ് നെഞ്ചിന് മുകളിൽ നിന്ന് ഒരാൾ എഴുന്നേൽക്കുന്നത്. പിന്നെ നിലത്തുവീണ ബിനോയിയെ ആക്രമികൾ പലതവണ ആഞ്ഞുവെട്ടുന്നത് ദൃശ്യങ്ങളിൽ കാണാം.വെട്ടേറ്റ് വായും മൂക്കും തകർന്ന നിലയിലാണ്. മൃതദ്ദേഹത്തിൽ ഈ ഭാഗത്ത് മാംസം പോലും നഷ്ടപ്പെട്ട നിലയിലാണ്. അറവിന് കൊണ്ടു പോകുന്ന മൃഗങ്ങളോടും പോലും കാണിക്കാത്ത തരത്തിലാണ് വെട്ടിക്കൊന്നത്.

നെടുമ്പാശ്ശേരി തുരുത്തിശ്ശേരി വല്ലത്തുകാരൻ വീട്ടിൽ പരേതനായ വർക്കിയുടെ മകൻ ബിനോയിയാണ് (34) കൊല്ലപ്പെട്ടത്. ബിനോയി രൂപം നൽകിയ അത്താണി ബോയ്്‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്വട്ടേഷൻ സംഘമാണ് കൊല നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. വർഷങ്ങൾക്കു മുമ്പ് സംഘത്തിൽപ്പെട്ടവരവുമായി തെറ്റിപ്പിരിഞ്ഞ ബിനോയി മറ്റൊരു ക്വട്ടേഷൻ സംഘം രൂപീകരിച്ചിരുന്നെന്നും ഇതേത്തുടർന്ന് ഇരുവിഭാഗവും തമ്മിൽ ഏറ്റുമുട്ടൽ പതിവായിരുന്നു. ശനിയാഴ്ചയും ഈ സംഘത്തിലെ ചിലരുമായി ബിനോയി വാക്കുതർക്കത്തിലേർപ്പെട്ടെന്നും തുടർന്ന് അടിപിടിയിലെത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ തുടർച്ചയാണ് അരും കൊലയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ഇന്നലെ രാത്രി എട്ടുമണിയോടുത്തായിരുന്നു ആക്രമണം. നാട്ടുകാർ നോക്കി നിൽക്കെയായിരുന്നു കാറിൽ വന്നിറങ്ങിയ അക്രമി സംഘം വടിവാളുമായി ബിനോയിയെ നേരിട്ടത്. നിലവിളിച്ചു കൊണ്ട് രക്ഷപെടാൻ ശ്രമിച്ച ബിനോയിയെ കൊലവിളിയുമായി അക്രമികൾ പിന്നാലെയെത്തി തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. എന്നാൽ സംഭവം സംബന്ധിച്ച് മൊഴി നൽകാൻ ദൃസാക്ഷികൾ ആരും ഇതുവരെ തയ്യാറായിട്ടില്ല. നിലവിൽ പുറത്തുവന്നിട്ടുള്ള സി സി ടിവി ദൃശ്യമാണ് പൊലീസിന് പ്രതികളെകുടുക്കുന്നതിന് സഹായകമായിട്ടുള്ള ഏക തെളിവ്.

മൊഴി നൽകിയാൽ തങ്ങളും കൊല്ലപ്പെട്ടേയ്ക്കുമെന്ന ഭീതി മുലമാണ് ദൃസാക്ഷികൾ പൊലീസിന് മൊഴിനൽകാൻ തയ്യാറാവാത്തതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് നാട്ടിൽ പരക്കെ പ്രചരിച്ചിട്ടുള്ള വിവരം .ഇത് പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. മണൽ - കരിങ്കൽ കടത്തുമായി ബന്ധപ്പെട്ട് അങ്കമാലി മലയാറ്റൂർ മേഖലകൾ കേന്ദ്രീകരിച്ച് നിരവധി ഗുണ്ടാസംഘങ്ങൾ പ്രവർത്തിക്കുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു .അനധികത ക്വാറികൾ പ്രവർത്തിപ്പിച്ചു വന്നിരുന്നവരും അനധികൃത മണൽ കടത്തിന് ഒത്താശ ചെയ്തിരുന്നവരുമാണ് ഇവരെ തീറ്റിപ്പോറ്റിയിരുന്നത് .

മുമ്പും സമാന ഗുണ്ടാ ആക്രമണങ്ങളിൽ ഇവിടെ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്. പൊലീസ് നടപടികളെത്തുടർന്ന് ഇടക്കാലത്ത് പത്തി മടക്കിയിരുന്ന ഇക്കൂട്ടർ ഇപ്പോൾ വീണ്ടും കരുത്തു കാണിക്കാൻ ഇറങ്ങിയതിന്റെ തെളിവാണ് ഈ കൊലപാതകമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നാട്ടുകാർ നോക്കി നിൽക്കെ ഓടിച്ച് വെട്ടിവീഴ്‌ത്തി, മുഖത്തുന്നിന്നും മാംസ കഷണങ്ങൾ വായുവിൽ തെറിക്കും വരെ തുരതുര വെട്ടി കലി തീർത്ത് മരണം ഉറപ്പാക്കിയ ശേഷമാണ് അക്രമി സംഘം സ്ഥലം വിട്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP