റെന്റ് എ ബൈക്കിൽ എത്തി കുട്ടിയുമായി മുങ്ങി; പ്രത്യേകിച്ച് ജോലിയില്ലാത്ത ഇയാൾക്ക് അണ്ടർ വേൾഡുമായും അടുത്ത ബന്ധം; കണ്ണൂരും ബംഗ്ലൂരുവിലും അരിച്ചു പെറുക്കിയിട്ടും പൊലീസിന് നന്ദകുമാറിനെ കണ്ടെത്താനാകുന്നില്ല; സനുമോഹൻ 'മോഡൽ' സംശയവും ശക്തം; നാലു വയസ്സുകാരന് വേണ്ടിയുള്ള അന്വേഷണം പൊലീസ് മതിയാക്കുമ്പോൾ
വിഷ്ണു ജെജെ നായർ
തിരുവനന്തപുരം: ഏറെ നിഗൂഡതകൾ നിറഞ്ഞതാണ് കൊച്ചിയിലെ 13കാരിയായ വൈഗയുടെ മരണവും പിതാവ് സനു മോഹന്റെ തിരോധാനവും അറസ്റ്റും. മകളെ വകവരുത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടുപോയെന്ന് വരുത്തി തീർക്കാനാണ് സനു മോഹൻ ശ്രമിച്ചത്. പക്ഷേ മാധ്യമ ഇടപെടലുകൾ കള്ളം പൊളിച്ചു. എന്നാൽ ഈ സംഭവവും പൊലീസിന്റെ കണ്ണു തുറപ്പിക്കുന്നില്ല. തിരുവനന്തപുരത്ത് മറ്റൊരു കുട്ടിയെ അച്ഛൻ ഇതേ തരത്തിൽ തട്ടിക്കൊണ്ടു പോയിരിക്കുന്നു. പൊലീസിന് തുമ്പൊന്നും കണ്ടെത്താനുമാകുന്നില്ല.
സ്വന്തം കുഞ്ഞുങ്ങളെ അച്ഛനമ്മമാർ അപായപ്പെടുത്തിയ വാർത്തകൾ കാണുമ്പോൾ ആര്യങ്കോട്ടുള്ള ഈ അമ്മയുടെ ഉള്ളിലൂടെ ആശങ്കയുടെ ഒരു കൊള്ളിയാൻ കടന്നുപോകും. അമ്മയുടെ നാലുവയസുകാരൻ മകനെ അച്ഛൻ തട്ടിക്കൊണ്ടുപോയിട്ട് ഒരാഴ്ച്ചയാകുന്നു. ഇതുവരെയും കാണാതായ മകനേയോ തട്ടിക്കൊണ്ടുപോയ നന്ദകുമാറിനേയോ പറ്റി ഒരു തുമ്പും കണ്ടെത്താൻ കേസന്വേഷിക്കുന്ന ആര്യങ്കോട് പൊലീസിന് കഴിഞ്ഞിട്ടില്ല.
ആര്യങ്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂർ, മംഗലാപുരം, ബാംഗ്ലൂർ എന്നീ നഗരങ്ങളിലെ തിരച്ചിൽ നിർത്തി കഴിഞ്ഞ ദിവസം തിരിച്ചെത്തി. ഇതുവരെയും ഇരുവരും എവിടെയാണെന്നതിനെ കുറിച്ച് യാതൊരു അറിവും അവർക്ക് ലഭിച്ചിട്ടില്ല. തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്നും അന്നേ ദിവസം യാത്ര ചെയ്തവരുടെ കൂട്ടത്തിൽ നന്ദകുമാറും കുട്ടിയും ഉള്ളതായി കണ്ടെത്തിയിട്ടില്ല. ഇത്തരത്തിലുള്ള ഒരു അച്ഛനും മകനും തമ്പാനൂരിൽ നിന്നും യാത്ര പുറപ്പെടുന്ന കെഎസ്ആർടിസി ബസുകളിൽ കയറിയിട്ടില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ മറ്റ് സ്റ്റേഷനുകളിൽ നിന്നും അവർ ട്രയിനിലും ബസിലും കയറാനുള്ള സാധ്യതയും അവർ തള്ളിക്കളയുന്നില്ല.
കണ്ണൂരിലെ നന്ദകുമാറിന്റെ കുടുംബവീട്ടിൽ പരിശോധന നടത്തിയ പൊലീസ് അവരവിടെ എത്തിയിട്ടില്ലെന്നാണ് വ്യക്തമാക്കുന്നത്. മംഗലാപുരത്തും ബാംഗ്ലൂരും അന്വേഷണത്തിനായി എത്തിയ പൊലീസ് സംഘത്തിന് ഒരു തുമ്പും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ നന്ദകുമാറിനൊപ്പം എത്തിയ സഹോദരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ട ആര്യങ്കോട് സർക്കിൾ ഇൻസ്പെക്ടറുടെ പ്രവർത്തിയും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കുട്ടിയെ കാണാതായി ഒരാഴ്ച്ചയായിട്ടും കുട്ടിയെ പറ്റി ഒരറിവുമില്ലാത്തതാണ് അമ്മ ചിത്രയെ ആശങ്കയിലാക്കുന്നത്.
കഴിഞ്ഞ 23-ാം തീയതിയാണ് നന്ദകുമാർ കുട്ടിയെ കാണാനെന്ന വ്യാജേന സഹോദരനൊപ്പം ചിത്രയുടെ വീട്ടിലെത്തി കുട്ടിയുമായി കടന്നുകളഞ്ഞത്. ഭർത്താവുമായി പിരിഞ്ഞ് മകനോടൊപ്പമാണ് കഴിഞ്ഞ എട്ട് മാസമായി ചിത്ര ആര്യങ്കോടുള്ള വീട്ടിൽ താമസിക്കുന്നത്. ഉടൻതന്നെ ചിത്ര ആര്യങ്കോട് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി നൽകിയെങ്കിലും നന്ദകുമാർ ഉപേക്ഷിച്ചുപോയ ബൈക്ക് മാത്രമാണ് പൊലീസിന് ലഭിച്ചത്. നന്ദകുമാറിനൊപ്പം എത്തിയ സഹോദരനെ പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും അയാൾ പറഞ്ഞതൊക്കെ വെള്ളം തൊടാതെ വിശ്വസിച്ച പൊലീസ് സ്റ്റേഷൻ ജാമ്യം നൽകി അയാളെ പറഞ്ഞുവിടുകയായിരുന്നു.
തിങ്കളാഴ്ച്ച കുട്ടിയുടെ നാലാം ജന്മദിനമായിരുന്നു. പിറ്റെന്ന് രാവിലെ 11 മണിയോടെയാണ് നന്ദകുമാർ സഹോദരനോടൊപ്പം കുട്ടിയെ കാണണമെന്ന ആവശ്യവുമായി വീട്ടിലെത്തുന്നത്. കുട്ടിയെ എടുത്തുകൊണ്ട് നന്ദകുമാർ ബൈക്കിലേയ്ക്ക് കയറുമ്പോൾ ബൈക്ക് യാത്ര ഇഷ്ടമായ മകനെ വച്ചുകൊണ്ട് ചെറിയദൂരം ഓടിക്കാനാണെന്നാണ് കരുതിയതെന്നാണ് ചിത്ര പറയുന്നത്. നന്ദകുമാറിന്റെ സഹോദരൻ അവിടെ ഇരിക്കുന്നതിനാൽ ആർക്കും സംശയം തോന്നിയില്ല. എന്നാൽ മകനെയും കൊണ്ട് ബൈക്ക് സ്റ്റാർട്ട് ചെയ്തുപോയ നന്ദകുമാർ പിന്നീട് തിരിച്ചുവന്നില്ലെന്ന് ചിത്ര പറയുന്നു. റെന്റെ എ ബൈക്കിലാണ് ഇയാൾ വന്നത്.
അസ്വാഭാവികത തിരിച്ചറിഞ്ഞ ഉടനെ തന്നെ ചിത്ര ആര്യങ്കാവ് പൊലീസ് സ്റ്റേഷനിൽ വിളിച്ച് പരാതി പറയുകയും അവർ നന്ദകുമാറിനെ ബന്ധപ്പെടുകയും ചെയ്തു. കുട്ടിയേയും കൊണ്ട് വസ്ത്രമെടുക്കാൻ വന്നതാണെന്നും ഉടൻ തിരിച്ചെത്തുമെന്നുമാണ് അയാൾ മറുപടി നൽകിയത്. അതിന് ശേഷം അയാൾ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. അയാൾ സഞ്ചരിച്ചിരുന്ന വാടകയ്ക്കെടുത്ത ബൈക്ക് കാട്ടാക്കടയ്ക്ക് സമീപം മംഗലയ്ക്കൽ നിന്നും പൊലീസ് കണ്ടെത്തി. അവിടെ നിന്നും അയാൾ ബസിൽ കയറിയെന്നാണ് കരുതുന്നത്.
റെന്റ് എ ബൈക്കിൽ എത്തിയത് തന്നെ ഗൂഢാലോചനയുടെ ഭാഗമാണ്. സഹോദരനെ ചിത്രയുടെ വീട്ടിൽ ഇരുത്തിയ ശേഷമായിരുന്നു മകനുമായി പോയത്. അതുകൊണ്ട് തന്നെ തിരിച്ചു വരുമെന്ന് തന്നെ ഏവരും കരുതി. എന്നാൽ മൊബൈൽ സ്വച്ച് ഓഫായതോടെ സംഭവത്തിന്റെ ഗൗരവം പൊലീസിനും മനസ്സിലായി. ഇതോടെ അന്വേഷണവും വ്യാപകമാക്കി. കണ്ണൂരിലെ തളിപ്പറമ്പാണ് നന്ദകുമാറിന്റെ വീട്. ഇവിടേയും കുട്ടിയെ തേടി പൊലീസ് എത്തി. പക്ഷേ തുമ്പൊന്നും കിട്ടിയിട്ടില്ല.
കുട്ടിയെ കൊണ്ടുപോകുന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും കുട്ടിയെ കാണാനെന്ന് പറഞ്ഞാണ് തന്നെ കൂട്ടിക്കൊണ്ടുവന്നതെന്നുമാണ് സഹോദരൻ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. രണ്ട് ദിവസം കസ്റ്റഡിയിൽ വച്ച സഹോദരനെ ഇന്നലെ പൊലീസ് ജാമ്യത്തിൽവിട്ടു. നന്ദകുമാറിന് ചില സ്വഭാവവൈകൃതങ്ങളുണ്ടെന്നും അതിനാലാണ് അയാൾ കുട്ടിയെ കൊണ്ടുപോകുന്നതിൽ ഭയമെന്നും കുട്ടിയുടെ അമ്മ ചിത്ര മറുനാടനോട് പറഞ്ഞു. ആര്യങ്കോട് എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ണൂരിലും മംഗലാപുരത്തും ബാംഗ്ലൂരിലും തിരച്ചിൽ നടത്തിയെങ്കിലും നന്ദകുമാറിന്റെ പൊടി പോലും കിട്ടിയില്ല.
നന്ദകുമാറിനെ പറ്റി സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻ തന്നെ അറസ്റ്റുണ്ടാകുമെന്നും മൂന്ന് ദിവസം മുമ്പ് സിഐ മറുനാടനോട് പറഞ്ഞിരുന്നെങ്കിലും കൈയുംവീശിയാണ് പൊലീസ് സംഘം കർണാടകത്തിൽ നിന്നും മടങ്ങിയത്. നന്ദകുമാറിന് കുതിര പന്തയത്തിലും അതിന് സമാനമായ പല പണ ഇരട്ടിപ്പിലും പങ്കുണ്ടെന്ന് ചിത്ര പറയുന്നു. ഇതാണ് അമ്മയുടെ ആശങ്കയ്ക്ക് കാരണം. നന്ദകുമാറിന്റെ അധോലോക ബന്ധങ്ങൾ പൊലീസും ഭാഗികമായി ശരിവയ്ക്കുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍