'എന്നാ ദ്രോഹാടാ....അവൾ നിന്നോട് ചെയ്തത്... അവനും ചാകട്ടെ സാറെ, എന്തിനാ സംരക്ഷിക്കുന്നേ..'; തെളിവെടുപ്പിന് എത്തിച്ച വിജേഷിനെ കണ്ട് അലമുറയിട്ടു അനുമോളുടെ മാതാവിന്റെ വിലാപം; നാട്ടുകാരുടെ ക്ഷോഭത്തിലും കൂസലില്ലാതെ വിജേഷ്; പൊലീസിനോട് കൊലപാതകം വിവരിച്ചത് കൂളായി
സി ആർ ശ്യാം
കട്ടപ്പന: കൊലപാതകം നടത്തിയ ശേഷം മൃതദേഹം ആരുമറിയാതെ ഏതെങ്കിലും കൊക്കയിൽ തള്ളുക. പിന്നീട് പൊലീസിനോടും നാട്ടുകാരോടും ഭാര്യയെ കാണാനില്ലയെന്നു പറഞ്ഞ് അഭിനയിക്കുക. എട്ടാം ക്ലാസ് വരെ വിദ്യാഭ്യാസമുള്ള പിക്കപ്പ് വാൻ ഡ്രൈവറായ വിജേഷ് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം പ്ലാൻചെയ്തിരുന്ന കാര്യങ്ങൾ ഇങ്ങനൊയിരുന്നു. എന്നാൽ, എല്ലാ പദ്ധതികളും പാളിപ്പോയി. കട്ടിലിന് അടിയിൽ മൃതദേഹം ഒളിപ്പിച്ച ശേഷം മുങ്ങുകയായിരുന്നു വിജേഷ്.
തമിഴ്നാട്ടിൽ ഒളിവിൽ കഴിഞ്ഞുവെങ്കിലും കുമളിയിലെത്തിയപ്പോൾ റോസാപൂകണ്ടത്ത് വച്ചു ഇയാൾ പിടിയിലായി. പീരുമേട് പാമ്പനാർ പാമ്പാക്കട ജോൺ -ഫിലോമിന ദാമ്പതികളുടെ മകളായ 27 വയസുള്ള അനുമോളാണ് കൊല്ലപ്പെട്ടത്. ഇവർക്ക് അഞ്ച് വയസുള്ള മകളുണ്ട്. കേസിൽ അന്വേഷണത്തിന്റെ ഭാഗമായി പ്രതിയുമായി തെളിവെടുപ്പു നടത്തി. ഇന്ന് രാവിലെ ഒൻപതുമണിയോടെയാണ് വിജേഷിനെ കൊല നടത്തിയ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. കൊലപാതകം നടത്തിയ വിവരം വിജേഷ് യാതൊരു പശ്ചാത്താപവുമില്ലാതെ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുൻപിൽ വിവരിച്ചു.
കഴിഞ്ഞ 17 നാണ് ഇയാൾ ഭാര്യ അനുമോളെ കൊലപെടുത്തുന്നത്. രണ്ടുമണിക്കൂറോളം വീട്ടിൽ തെളിവെടുപ്പ് നടത്തി. പ്രതിയെ തെളിവെടുപ്പിനായി നാട്ടിൽ എത്തിച്ചപ്പോൾ നാട്ടുകാർ രോഷാകുലരായി. അനുമോളുടെ മാതാവും ബന്ധുക്കളും ശാപവാക്കുകളുമായി സ്ഥലത്തുണ്ടായിരുന്നു. എന്നാ ദ്രോഹാടാ.. അവൾ നിന്നോട് ചെയ്തത്...അവനും ചാകട്ടെ സാറെ, എന്തിനാ സംരക്ഷിക്കുന്നെ.. എങ്ങനെ തോന്നി പൊന്നുപോലെ കൊണ്ട് നടന്ന അതിനെ കൊല്ലാനായിട്ട്... എന്നു പറഞ്ഞ് അലമുറയിട്ടുള്ള അനുമോളുടെ മാതാവിന്റെ കരച്ചിൽ കണ്ടു നിന്നവർക്കും വിങ്ങലായി മാറി. എന്നാൽ ഇതിനിടെയിലും യാതൊരു സങ്കോചവും കൂടാതെയാണ് വിജേഷ് പൊലീസിനോട് കൊലപാതക രീതി വിവരിച്ചത്. കൊലപാതകം നടത്തിയ വിവരം വിജേഷ് പൊലീസിനോട് വിവരിച്ചത് ഇങ്ങനെ:
വെള്ളിയാഴ്ച രാത്രി 9.45 സമയത്താണ് കൊലപാതകം നടത്തിയത്. മദ്യലഹരിയിലായിരുന്നു. രാത്രി ഏഴരയോടെയാണ് അനുമോൾ വീട്ടിൽ എത്തിയത്. ഇതേ ചൊല്ലി വഴക്കുണ്ടായി. കസേരയിൽ ഇരുന്ന് എഴുതികൊണ്ടിരുന്ന അനുമോളുടെ പിന്നിലെത്തി ഷാൾ കൊണ്ട് കഴുത്തിൽ കുരുക്കുകയായിരുന്നു. ശ്വാസം കിട്ടാതെ പിടഞ്ഞ അനുമോൾ കസേരയിൽ നിന്ന് വീണു. മരിച്ചുവെന്നു ഉറപ്പാക്കിയ ശേഷം മൃതദേഹം കമ്പിളി പുതപ്പിൽ പൊതിഞ്ഞു കട്ടിലിനടിയിൽ തിരുകി വച്ചു. ഈ സമയം മകൾ ഉറങ്ങുകയായിരുന്നു. തനിക്കെതിരെ മുൻപ് വനിത സെല്ലിൽ പരാതി നൽകിയതിൽ വൈരാഗ്യമുണ്ടായിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. കൊല നടത്തിയ ശേഷം ഷാൾ കത്തിച്ച സ്ഥലവും വീടിനു താഴെയായി പൊലീസിന് കാണിച്ചു കൊടുത്തു.
ഭർത്താവിന്റെ നിരന്തര ഉപദ്രവത്തെ തുടർന്ന് വനിതാ സെല്ലിൽ കാഞ്ചിയാർ പേഴുകണ്ടം അനുമോൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പൊലീസ് വിളിച്ചു വരുത്തി പരസ്പരം ധാരണയാക്കി വിട്ടിരുന്നു. കൊലപാതകം നടക്കുന്നതിന് മുൻപുള്ള കുറച്ചു ദിവസങ്ങളിൽ വിജേഷ് വീട്ടിലില്ലായിരുന്നു. പിണങ്ങി മാറി നിൽക്കുകയായിരുന്നു. വെള്ളിയാഴ്ച്ചയാണ് വീട്ടിലെത്തുന്നത്. പിറ്റേന്ന് നടക്കുന്ന നഴ്സറി സ്കൂളിലെ വാർഷിക ആഘോഷങ്ങൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കി ഏഴരയോടെയാണ് അനുമോൾ ഓട്ടോറിക്ഷയിൽ വീട്ടിൽ എത്തുന്നത്. ഇക്കാര്യം ചോദ്യം ചെയ്ത് അനുമോളുമായി വീണ്ടും വഴക്കായി. പിന്നീട് രാത്രിയിൽ മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നു.
കൃത്യം നടത്തിയ ശേഷം മൃതദേഹം ഉപേക്ഷിക്കുവാനായി വാഹനം ഏർപ്പാട് ആക്കാൻ ശ്രമിച്ചെങ്കിലും വാഹനം ലഭിച്ചില്ല. ശനിയാഴ്ച ഇയാൾ തന്നെ ഭാര്യയെ കാണാനില്ലെന്നു കാട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. മകളോട് അമ്മ നേരത്തെ സ്കൂളിൽ പോയി എന്ന് പറഞ്ഞു. സ്കൂൾ അധികൃതരോട് കുട്ടിയുമായി ആശുപത്രിയിൽ പോയി എന്നാണ് വിജേഷ് പറഞ്ഞത്. ബന്ധുക്കളുടെ അനുമോളെ കാണാനില്ലെന്നും പറഞ്ഞു. അനുമോളുടെ മാതാപിതാക്കൾ അന്വേഷിച്ചെത്തിയ ആദ്യ ദിവസം ഇയാളും അവർക്കൊപ്പം സ്റ്റേഷനിൽ പോയിരുന്നു. അടുത്ത ദിവസമാണ് സംശയം തോന്നി ബന്ധുക്കൾ വീട്ടിൽ കയറി പരിശോധിക്കുന്നത്.
ഇതിനിടയിൽ മകളെ കുടുംബ വീട്ടിലേക്കു മാറ്റിയിരുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടിനുള്ളിൽ മൃതദേഹം കണ്ടെത്തിയത്. അപ്പോഴേക്കും വിജേഷ് ഒളിവിൽ പോയിരുന്നു. അനുമോളുടെ മൊബൈൽ വിറ്റ പണവുമായാണ് ഒളിവിൽ പോയത്. ഇയാൾ തമിഴ്നാട്ടിലേക്കു കടന്നതായി സൂചന ലഭിച്ച പൊലീസ് തിരച്ചിൽ നടത്തി വരികയായിരുന്നു. ഇതിനിടയിൽ ഇയാൾ കുമളിയിൽ എത്തിയ സി. സി. ടി. വി. ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. കട്ടപ്പന കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി ആറ് ദിവസത്തെ കസ്റ്റുഡിയിൽ വാങ്ങി.
ഭൂരിഭാഗം ദിവസങ്ങളിലും മദ്യപിച്ച് വീട്ടിലെത്തിയിരുന്ന ഇയാൾ ഭാര്യയുമായി വഴക്കിടുന്നത് പതിവായിരുന്നു. ഡ്രൈവറായ ബിജേഷ് കാഞ്ചിയാറിൽ വാടകയ്ക്ക് വാഹനങ്ങൾ എടുത്ത് ഓടിച്ചുവരികയായിരുന്നു. വീട്ടുചെലവുകൾക്ക് പോലും പണം നൽകിയിരുന്നില്ല. കാഞ്ചിയാർ പള്ളിക്കവലയിലെ എഫ്സി കോൺവന്റിന്റെ കീഴിലുള്ള ജ്യോതി പ്രീപ്രൈമറി സ്കൂളിലെ അദ്ധ്യാപികയായ വൽസമ്മയുടെ വരുമാനം മാത്രമായിരുന്നു ഏകആശ്രയം. പലപ്പോഴും കോൺവെന്റിൽ നിന്നാണ് വീട്ടിലേക്കുള്ള നിത്യോപയോഗ സാധനങ്ങൾ വാങ്ങി നൽകിയിരുന്നത്.
ഇതിനിടെ വൽസമ്മയെ മുൻനിർത്തി സംഘങ്ങളിൽ നിന്ന് എടുത്ത വായ്പകൾക്ക് തനിക്ക് ഉത്തരവാദിത്വമില്ലെന്ന് ബിജേഷ് രേഖാമൂലം എഴുതി നൽകിയിരുന്നു. ഇതേച്ചൊല്ലി തുടർന്നുള്ള ദിവസങ്ങളിൽ വീട്ടിൽ വഴക്കുണ്ടായി. തുടർന്നാണ് കഴിഞ്ഞ 11ന് വൽസമ്മ കട്ടപ്പന പൊലീസ് വനിതാസെല്ലിൽ പരാതി നൽകിയത്. കൊലപാതകത്തിന് ശേഷം വൽസമ്മയുടെ ആഭരണങ്ങൾ കാഞ്ചിയാറിലെ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തി 16,000 രൂപ വാങ്ങി. തുടർന്നാണ് 21ന് രാവിലെ തമിഴ്നാട്ടിലേക്ക് കടന്നത്.
ലോഡ്ജുകളിൽ പൊലീസ് അന്വേഷിച്ച് എത്തിയേക്കാമെന്ന ഭയത്തെ തുടർന്ന് തമിഴ്നാട്ടിലെ ഉൾഗ്രാമത്തിലുള്ള ഹോംസ്റ്റേയിലാണ് അഞ്ച് ദിവസത്തോളം കഴിഞ്ഞത്. കൈയിലുണ്ടായിരുന്ന മുഴുവൻ പണവും തമിഴ്നാട്ടിൽ ചെലവഴിച്ചു. വീണ്ടും ആരെയെങ്കിലും ബന്ധപ്പെട്ട് കൂടുതൽ പണം സംഘടിപ്പിക്കാമെന്ന ഉദ്ദേശത്തിൽ കുമളിയിലെത്തിയപ്പോഴാണ് പൊലീസ് പിടിയിലായത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍