സ്കൂളിൽ പോവും വഴി മൊട്ടിട്ട പ്രണയം ദുരന്തമായത് ഭർത്താവിന്റെ വഴി വിട്ട ബന്ധങ്ങൾ പെരുകി വന്നപ്പോൾ; 24-ാം വയസ്സിൽ അഞ്ജു ആത്മഹത്യ ചെയ്തത് ശരീരത്തിൽ ആത്മഹത്യാക്കുറിപ്പ് കോറിവച്ച്; കാമുകിയുടെ വിവരങ്ങൾ ശേഖരിച്ച ശേഷം ടിപ്പർ ഡ്രൈവറെ അറസ്റ്റ് ചെയ്തു
മറുനാടൻ മലയാളി ബ്യൂറോ
വെഞ്ഞാറമൂട്: തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഭർത്താവിന്റെ പരസ്ത്രീ ബന്ധം താങ്ങാനാവാതെ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് പഴകുറ്റി ഉളിയൂർ മോഹനൻ ഭവനിൽ പരേതനായ ബാലുവിന്റെയും തങ്കച്ചിയുടെയും മകൾ അഞ്ജു (24) ഭർത്തൃഗൃഹത്തിൽ ജീവനൊടുക്കും മുമ്പ് സ്വന്തം ശരീരത്തിലാണ് ആത്മഹത്യാക്കുറിപ്പ് കോറിയിട്ടത്. ഭർത്താവായ വെഞ്ഞാറമൂട് ആലന്തറമാമൂട്ടിൽ അജിഭവനിൽ അജിയെ പൊലീസ് ചോദ്യം ചെയ്തു വരുകയാണ്.
ഭർത്താവിന്റെ പരസ്ത്രീ സൗഹൃദം കരിനിഴൽ വീഴ്ത്തിയതോടെ രണ്ട് മക്കളെ തനിച്ചാക്കി അഞ്ജു ആത്മഹത്യ ചെയ്യുകയായിരുന്നു. സ്വകാര്യ ആശുപത്രി ജീവനക്കാരിയായ യുവതിയുമായുള്ള ഭർത്താവിന്റെ അടുപ്പത്തെ ചോദ്യം ചെയ്തു. ഇതോടെ അഞ്ജുവിനെ മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതാണ് യുവതി ജീവനൊടുക്കാൻ കാരണമെന്ന് ബന്ധുക്കൾ പറയുന്നു. അഞ്ജുവിന്റെ സഹോദരന്റെ പരാതിയിൽ അജിയെ കസ്റ്റഡിയിലെടുത്ത പൊലീസ് യുവതിയുടെ ആത്മഹത്യാകുറിപ്പിൽ പരാമർശിക്കുന്ന സ്ത്രീയുടെ മൊബൈൽഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. ഇക്കാര്യം സ്ഥിരീകരിച്ച ശേഷമായിരുന്നു അജിയുടെ അറസ്റ്റ്.
ഏറെനാളായി ഒരുമിച്ച് താമസിക്കുകയും രണ്ട് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തെങ്കിലും അഞ്ജുവിനെ നിയമപരമായി വിവാഹം ചെയ്തില്ലെന്നതാണ് വസ്തുത. നാലുമാസമായി അജിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ചുകൊണ്ടിരുന്ന ഒരു സ്ത്രീ ശബ്ദമാണ് വില്ലത്തിയാത്.. നിരന്തരമുള്ള ഈ ഫോൺവിളി ചോദ്യം ചെയ്ത അഞ്ജുവിനെ അജി അടുത്തിടെ തല്ലുകയും അവളുടെ ഫോൺ നിലത്തടിച്ച് തകർക്കുകയും ചെയ്തത് സഹിക്കാനാകാതെയാണ് അഞ്ജു ജീവനൊടുക്കിയത്. അജിയുടെ ബന്ധുവായ അനിതയാണ് വിളിക്കുന്നതെന്നായിരുന്നു ഇയാൾ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ ഇത് കള്ളമാണെന്ന് ബോദ്ധ്യപ്പെട്ട അഞ്ജു ഫോൺവിളികൾക്ക് പിന്നിലാരാണെന്ന് നിരന്തരം അന്വേഷിക്കാൻ തുടങ്ങി. കഴിഞ്ഞ നാലുദിവസമായി അജിയും അഞ്ജവും തമ്മിൽ ഇതേചൊല്ലിയുണ്ടായ നിരന്തര വഴക്കാണ് ചൊവ്വാഴ്ച മർദ്ദനത്തിലും മൊബൈൽഫോൺ തകർക്കലിലും കലാശിച്ചത്. അഞ്ജുവിനെ മർദ്ദിച്ച അജി പുറത്തുപോയപ്പോഴാണ് അഞ്ജു കിടപ്പുമുറിയിൽ ചുരിദാർ ഷാളിൽ ജീവനൊടുക്കിയത്.
തൂങ്ങിയ നിലയിൽ കണ്ട അഞ്ജുവിനെ വീട്ടുകാർ ഉടൻ അഴിച്ചിറക്കി സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയിലെത്തിയ അജി ഭാര്യമരിച്ചെന്നറിഞ്ഞതോടെ അവിടെ നിന്ന് മുങ്ങി. ആശുപത്രി അധികൃതർ നടത്തിയ പരിശോധനയിൽ ഇടതുകാലിന്റെ കണങ്കാലിൽ കറുത്ത മഷിയിൽ ഒരു മൊബൈൽ നമ്പരും സ്ത്രീയുടെ പേരും പരാമർശിച്ച് 'അവൾ കള്ളിയാണ് , അവൾ കാരണമാണ് ഞാൻ മരിക്കുന്നത്. അവൾ പറഞ്ഞ പേര് കള്ളമാണ് , അവളെ പിടിക്കണം' എന്നെഴുതിയിരുന്നു. ആരൊടെന്നില്ലാതെ സ്വന്തം ശരീരത്തിൽ അഞ്ജു കുത്തിക്കുറിച്ച ഈ വാക്കുകളാണ് അജിയുടെ പരസ്ത്രീ ബന്ധത്തിലേക്കും അഞ്ജുവിന്റെ ആത്മഹത്യയിലേക്കും വിരൽ ചൂണ്ടിയത്. ആത്മഹത്യാകുറിപ്പിൽ അഞ്ജു എഴുതിയിരുന്ന ഫോൺ നമ്പരിൽ നിന്ന് അജിയുമായുള്ള ഫോൺ സംഭാഷണങ്ങളും എസ്.എംഎസ് സന്ദേശങ്ങളുമുൾപ്പെടെ വിശദമായ തെളിവുകൾ സൈബർ പൊലീസ് സഹായത്തോടെ പൊലീസ് ശേഖരിച്ചു.
പത്താം ക്ളാസിൽ പഠിക്കുമ്പോൾ മൊട്ടിട്ട പ്രണയമാണ് അഞ്ജുവിനെ ടിപ്പർ ലോറി ഡ്രൈവറായ അജിയുടെ ഭാര്യയാക്കിയത്. വർഷങ്ങൾക്ക് മുമ്പ് സ്കൂളിൽ പോകും വഴിയാണ് അഞ്ജുവിനെ നെടുമങ്ങാട് ഇലക്ട്രിക് കടയിൽ സഹായിയായി ജോലി നോക്കിയിരുന്ന അജി ആദ്യമായി കണ്ടത്. പ്രണയക്കുരുക്കിൽ വീഴ്തി മഞ്ജുവിനെ പ്രായപൂർത്തിയാകുംമുമ്പേ തട്ടിക്കൊണ്ടുപോയി. അജിയുമായുള്ള പ്രണയം അറിയാമായിരുന്ന വീട്ടുകാർ പൊലീസിൽ പരാതി നൽകാനോ മറ്റ് നടപടികൾക്കോ മുതിർന്നില്ല. വിവാഹശേഷവും ഇലക്ട്രിക് കടയിൽ ജോലി ചെയ്ത് കുടുംബം പുലർത്തിയിരുന്ന അജി ഏതാനും വർഷങ്ങൾക്ക് മുമ്പാണ് ടിപ്പർ ഡ്രൈവറായി പോയി തുടങ്ങിയത്. അർജുൻ (6), ആരോമൽ (4) എന്ന രണ്ടുമക്കളുമായി അജിയുടെ കുടുംബവീട്ടിലായിരുന്നു ഇവരുടെ താമസം.
അഭിപ്രായ വ്യത്യാസങ്ങൾ രൂക്ഷമായി തുടരുന്നതിനിടെ അഞ്ജുവിന്റെ മാലയും വളകളുമുൾപ്പെടെ പത്തുപവനോളം ആഭരണങ്ങൾ ഏതാനും ദിവസം മുമ്പ് അജി കൈക്കലാക്കിയിരുന്നതായി അഞ്ജുവിന്റെ ബന്ധുക്കൾ ആരോപിക്കുന്നു. അഞ്ജുവിനെ ആശുപത്രിയിൽ എത്തിച്ച അവസരത്തിൽ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങളും ആശുപത്രി ജീവനക്കാർ ഊരി ഇയാൾക്കാണ് കൈമാറിയത്. പ്രേമവിവാഹമായിരുന്നതിനാൽ മകൾക്ക് സ്ത്രീധനമായി പണമോ സ്വർണമോ നൽകാൻകഴിയാത്തതിന്റെ കുറവ് പരിഹരിക്കാൻ നൽകിയ സ്വർണമാണ് അജി കൈക്കലാക്കിയത്.
കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയ്ക്ക് അജിയുടെ ഫോണിൽ നിന്നാണ് അഞ്ജു അവസാനമായി മാതാവ് തങ്കച്ചിയെ വിളിച്ചത്. അച്ഛന്റെ മരണശേഷം തന്റെ എല്ലാമായിരുന്ന അമ്മയോട് അവൾ വിങ്ങിപ്പൊട്ടി. അജിയെ ആരോ ഫോണിൽ വിളിക്കുന്നതും അത് ചോദിച്ചതിന് തന്നെ ക്രൂരമായി മർദ്ദിച്ചതും ഫോൺ എറിഞ്ഞുടച്ചതുമെല്ലാം അമ്മയോട് പറഞ്ഞു. ഒരു പുതിയ പട്ടുസാരി വാങ്ങിവയ്ക്കണമെന്നും അതു തന്റെ ശരീരത്തിൽ മൂടണമെന്നും പറഞ്ഞതായി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വെഞ്ഞാറമൂട് സി.ഐ വിജയന്റെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.
Stories you may Like
- ഫേസ്ബുക്ക് കാമുകനെ തേടി പാക്കിസ്ഥാനിലെത്തിയ ഇന്ത്യൻ യുവതിക്ക് വിവാഹം
- ഇന്ത്യൻ യുവതിയുമായി പ്രണയത്തിലല്ലെന്ന് പാക്കിസ്ഥാൻ യുവാവ്
- പാക്കിസ്ഥാനിൽ പോയി ഇന്ത്യയിൽ മടങ്ങിയെത്തിയ അഞ്ജുവിനെ കാണാനില്ല
- പാക്കിസ്ഥാന്റെ സൗന്ദര്യത്തെ പുകഴ്ത്തി വീണ്ടും അഞ്ജുവിന്റെ വീഡിയോ
- രാജസ്ഥാനിൽ നിന്നുള്ള യുവാവ് പാക് യുവതിയെ ഓൺലൈനിലൂടെ വിവാഹം കഴിച്ചു
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍