Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആന്ധ്രയിലെ ക്ഷേത്ര ആക്രമണ കേസുകളിൽ പ്രതികളുടെ പട്ടികയിൽ ടിഡിപിയുടെ ചല്ല മധുസൂദനൻ റെഡ്ഡിയും ഡോംപേട്ടിൽ നിന്നുള്ള ബിജെപി മണ്ഡൽ സെക്രട്ടറിയും; ജഗ്മോഹൻ റെഡ്ഡിയെ ഹിന്ദു വിരുദ്ധനാക്കാനുള്ള ശ്രമം പൊളിച്ച് പൊലീസ് ഇടപെടൽ; പ്രതിപക്ഷ രാഷ്ട്രീയ ഗൂഢാലോചന ചർച്ചയാകുമ്പോൾ

ആന്ധ്രയിലെ ക്ഷേത്ര ആക്രമണ കേസുകളിൽ പ്രതികളുടെ പട്ടികയിൽ ടിഡിപിയുടെ ചല്ല മധുസൂദനൻ റെഡ്ഡിയും ഡോംപേട്ടിൽ നിന്നുള്ള ബിജെപി മണ്ഡൽ സെക്രട്ടറിയും; ജഗ്മോഹൻ റെഡ്ഡിയെ ഹിന്ദു വിരുദ്ധനാക്കാനുള്ള ശ്രമം പൊളിച്ച് പൊലീസ് ഇടപെടൽ; പ്രതിപക്ഷ രാഷ്ട്രീയ ഗൂഢാലോചന ചർച്ചയാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

വിശാഖപട്ടണം: ആന്ധ്രപ്രദേശിൽ ഹിന്ദു ക്ഷേത്രങ്ങൾ അക്രമിക്കുന്നത് വൈഎസ് ആർ കോൺഗ്രസ് ആണെന്ന പ്രചരണം അതിശക്തമാണ്. ക്രിസ്ത്യാനിയായ മുഖ്യമന്ത്രി ജഗ്മോഹൻ റെഡ്ഡിയുടെ രാഷ്ട്രീയമാണ് ഇതിന് പിന്നിലെന്ന് വരുത്താനാണ് നീക്കം. എന്നാൽ ക്ഷേത്രങ്ങൾ അക്രമിച്ച ഒമ്പതോളം കേസുകളിൽ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ടവർക്ക് നേരിട്ട് പങ്കുള്ളതായി കണ്ടെത്തിയെന്ന് സംസ്ഥാന പൊലീസിന്റെ ആരോപണം. ആന്ധപ്രദേശ് ഡിജിപി ഗൗതം സാവൻ നേരിട്ടാണ് ആരോപണമുയർത്തിയിട്ടുള്ളത്.

സംസ്ഥാനത്തെ ഹിന്ദു ക്ഷേത്രങ്ങൾക്കെതിരായ ആക്രമണത്തിന് പിന്നിൽ പ്രതിപക്ഷ പാർട്ടികളുടെ പങ്ക് ആരോപിച്ച ഡിജിപി സംഭവങ്ങളെ വിശേഷിപ്പിച്ചത്, സംസ്ഥാന സർക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിനായി ചില രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന ഗൂഢാലോചനയാണെന്നാണ്. അതായത് ക്ഷേത്രങ്ങൾ തകർത്ത് അതിന്റെ കുറ്റ് ജഗ്മോഹനിൽ വയ്ക്കാനുള്ള നീക്കം. ഇതിനെ സമർത്ഥമായി പ്രതിരോധിക്കുകയാണ് ആന്ധ്രാ സർക്കാർ. ബിജെപിയുമായി കേന്ദ്രത്തിൽ ചേർന്ന് പ്രവർത്തിക്കുന്ന പാർട്ടിയാണ് വൈ എസ് ആർ കോൺഗ്രസ്.

ക്ഷേത്രത്തിലെ വിഗ്രഹങ്ങൾ നശിപ്പിക്കൽ, ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട സംഭങ്ങളിൽ അപകീർത്തിപ്പെടുത്തൽ വ്യാജപ്രചാരണങ്ങൾ നടത്തൽ തുടങ്ങി ഒമ്പതോളം കേസുകളിൽ 15 തെലുങ്കു ദേശം പാർട്ടി (ടി.ഡി.പി) പ്രവർത്തകരും നാല് ബിജെപി പ്രവർത്തകരും ഉൾപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. അതായത് കേന്ദ്രത്തിലെ അടുപ്പം ബിജെപിക്കാർ ആന്ധ്രയിൽ കാര്യമാക്കുന്നില്ല. ഹിന്ദുവിരുദ്ധനായി മുഖ്യമന്ത്രിയെ ചിത്രീകരിക്കാൻ അവരും കൂട്ടു നിൽക്കുന്നു.

വിഗ്രഹ മോഷണം, വിഗ്രഹങ്ങൾ നശിപ്പിക്കൽ, ക്ഷേത്രങ്ങളുടെ പരിസരങ്ങളിൽ കുഴിയെടുക്കൽ, നാശനഷ്ടങ്ങൾ വരുത്തൽ എന്നിവയുമായി ബന്ധപ്പെട്ട് 44 കേസുകൾ സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 29 ഓളം കേസുകളിൽ അന്വേഷണം പൂർത്തിയായി, മറ്റുള്ളവയിൽ അന്വേഷണം പുരോഗമിക്കുയാണെന്നും ഡിജിപി പറഞ്ഞു. ആരോപണങ്ങൾ തനിക്ക് നേരെയാണ് ഉയരുന്നതെന്ന് മനസ്സിലാക്കിയാണ് ജഗ്മോഹൻ ഡിജിപിയെ തന്നെ അന്വേഷണത്തിന് നിയോഗിച്ചത്. ഇത് ഫലം കാണുകയാണ്.

സംസ്ഥാനത്തെ 13,296 ക്ഷേത്രങ്ങളിലായി 44,451 സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്ന് ആന്ധ്രപ്രദേശ് സർക്കാർ വ്യക്തമാക്കി. ഇതുവരെ അന്വേഷണം പൂർത്തിയായ ഒമ്പത് കേസുകളിൽ രാഷ്ട്രീയ പാർട്ടികളിൽ നിന്നുള്ള 21 പേർ നേരിട്ട് ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇതിൽ 15 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഗൗതം സാവൻ അറിയിച്ചു. അക്രമണത്തിലൂടെ മതവിദ്വേഷം ഉണ്ടാക്കിയെടുക്കയാണ് ഇവരുടെ ലക്ഷ്യമെന്ന് കണ്ടെത്തിയതായി അദ്ദേഹം കൂട്ടിചേർത്തു.

ക്ഷേത്ര ആക്രമണ കേസുകളിൽ രാഷ്ട്രീയ ബന്ധമുള്ള പ്രതികളുടെ പട്ടികയിൽ ടിഡിപിയുടെ ചല്ല മധുസൂദനൻ റെഡ്ഡിയും ഡോംപേട്ടിൽ നിന്നുള്ള ബിജെപി മണ്ഡൽ സെക്രട്ടറി കൊഞ്ചട രവികുമാറും ഉൾപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP