'ഡ്രസിങ് റൂമിൽ പിന്നിലൂടെ വന്ന് കവിളിൽ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് അമർത്തിപ്പിടിച്ച് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമം; ഞാൻ പറയുന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ ഉടുതുണി ഇല്ലാതെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്നും അസഭ്യം': സുപ്പർവൈസർക്കെതിരെ പീഡനത്തിനു പരാതിയുമായി തലസ്ഥാനത്ത് ആനയറ ഹോർട്ടികോർപ്സിലെ ജീവനക്കാരി; എഐടിയുസി നേതാവിനെ സംരക്ഷിക്കാൻ ജീവനക്കാരിയെ പുറത്താക്കി മാനെജ്മെന്റ്; വ്യാജ പരാതിയെന്നു ഹോർട്ടികോർപ്സ് എംഡി

എം മനോജ് കുമാർ
തിരുവനന്തപുരം: ആനയറ ഹോർട്ടികോർപ്സിൽ പട്ടാപ്പകൽ മാനഭംഗ ശ്രമം. ഹോർട്ടികോർപ്സിലെ താത്കാലിക ജീവനക്കാരിയെയാണ് സുപ്പർവൈസർ കയറിപ്പിടിക്കാൻ ശ്രമിച്ചത്. ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സുപ്പർവൈസർ വിശ്വനാഥനെതിരെ പേട്ട പൊലീസ് കേസ് ചാർജ് ചെയ്തു. യുവതിയുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ട ശേഷമാണ് യുവതി വസ്ത്രം മാറുന്ന റൂമിലെത്തി യുവതിയെ മാനഭംഗപ്പെടുത്താൻ ജീവനക്കാരൻ ശ്രമിച്ചത്. കഴിഞ്ഞ ജൂലായ് 17 നു ജോലിക്കെത്തിയ ജീവനക്കാരിയെ ആദ്യം തടഞ്ഞു വെയ്ക്കുകയും പിന്നീട് ഡ്രസ് മാറുന്ന റൂമിലെത്തി മുഖത്ത് ഇരുകയ്യുകളും അമർത്തി പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. എഐടിയുസി യൂണിയൻ നേതാവായ പ്രതിയെ ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
ജീവനക്കാരന് നേരെ സ്ത്രീ പീഡന പരാതി വന്നെങ്കിലും ഇതുവരെ യൂണിയൻ നേതാവിനെ സസ്പെൻഡ് ചെയ്യാൻ ഹോർട്ടികോർപ്സ് അധികൃതർ തയ്യാറായിട്ടില്ല. അതേസമയം പരാതി നൽകിയ യുവതിയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുകയാണ്. അച്ചടക്ക ലംഘനം ആരോപിച്ചാണ് ജീവനക്കാരിയെ മാറ്റി നിർത്തിയത്. പരാതി നൽകിയ ശേഷം 18 നു ജോലിക്കെത്തിയപ്പോൾ ഇനി പരാതിയിൽ തീർപ്പുണ്ടായ ശേഷം വന്നാൽ മതിയെന്ന് ഈ ജീവനക്കാരൻ തന്നെയാണ് യുവതിയെ അറിയിച്ചത്.
ജീവനക്കാരൻ ജോലിക്ക് എത്തുമ്പോൾ പരാതി നൽകിയ സ്ത്രീ പുറത്താണ്. താത്കാലിക ജീവനക്കാരി എന്ന പഴുതുപയോഗിച്ചാണ് യുവതിയെ ജോലിയിൽ നിന്നും മാറ്റി നിർത്തിയത്. ഏഴു വർഷത്തോളമായി ചെയ്യുന്ന ജോലിയാണ് പരാതിയുടെ പേരിൽ യുവതിക്ക് നഷ്ടമായിരിക്കുന്നത്. കേസിൽ നാളെ മുൻകൂർ ജാമ്യത്തിന് പ്രതി ശ്രമിച്ചെക്കുമെന്ന വിവരമാണ് പുറത്ത് വരുന്നത്. എഐടിയുസി നേതാവിനെതിരെ മാനംഭംഗ പരാതി ഉയർന്നു വന്നത് ഹോർട്ടികോർപ്സ് വകുപ്പ് കൈകാര്യം ചെയ്യുന്ന സിപിഐയെ ഞെട്ടിച്ചിട്ടുണ്ട്.
എന്നാൽ യുവതി നല്കിയിരിക്കുന്നത് വ്യാജ പരാതിയാണെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് മാനെജ്മെന്റ്. ഈ രീതിയിലുള്ള പ്രതികരണമാണ് ഹോർട്ടികോർപ്സ് എംഡി സജീവ് മറുനാടനോട് നടത്തിയത്. കേസിൽ അന്വേഷണം നടക്കുകയാണ് എന്നാണ് പേട്ട പൊലീസ് മറുനാടനോട് പ്രതികരിച്ചത്. പരാതി നൽകിയതുമുതൽ ശക്തമായ സമ്മർദ്ദം പൊലീസിന് മുകളിൽ വന്നു എന്നാണ് പരാതിക്കാരിയുടെ കുടുംബം ആരോപിക്കുന്നത്. പേട്ട പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല.
തുടർന്ന് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണർ നേരിട്ട് പേട്ട പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു പറഞ്ഞാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൊഴി രേഖപ്പെടുത്താൻ ചെന്നപ്പോൾ പറഞ്ഞ മൊഴിക്ക് പകരം നേതാവിന് അനുകൂലമായ രീതിയിൽ മൊഴി രേഖപ്പെടുത്താൻ പൊലീസ് ശ്രമിച്ചു. ഇതോടെ വീണ്ടും കമ്മിഷണർക്ക് പരാതി നൽകേണ്ടി വന്നു. ഒരു കസേരയും മേശയും പുറത്ത് വെച്ച് എസ്ഐ അനുനയ ശ്രമങ്ങൾ നടത്തി. കേസ് നൽകാതെ പിൻവാങ്ങാനാണ് പൊലീസ് ആവശ്യപ്പെട്ടത്. ഒടുവിൽ കമ്മിഷണർ ഇടപെട്ടതോടെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്-കുടുംബം ആരോപിക്കുന്നു.
യുവതിയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെ:
എഴു വർഷത്തോളം ഹോർട്ടികോർപ്സിൽ ജോലി ചെയ്യുകയാണ്. ഇന്നുവരെ ഒരു നടപടിയും വന്നിട്ടില്ല. കഴിഞ്ഞ 17 ന് ജോലിക്ക് വന്നപ്പോൾ വിശ്വനാഥൻ എന്ന സുപ്പർവൈസർ കട്ട് വെജിറ്റബിൾ സെക്ഷനിൽ ജോലി ചെയ്യാൻ പറഞ്ഞു. വെരിക്കോസ് വെയിൻ പ്രശ്നം ഉള്ളതിനാൽ താൻ ചെയ്യുന്ന ജോലി തന്നെ ചെയ്യാം എന്ന് മറുപടി നൽകി. ഇതിൽ പ്രകോപിതനായ വിശ്വനാഥൻ എടി-പോടീ എന്നിവ ചേർത്ത് അസഭ്യം പറഞ്ഞു. വീട്ടിലെ ഭാര്യയെയും മകളെയുമാണ് ഈ വിളി വിളിക്കേണ്ടത്. ജോലിക്ക് വരുന്ന സ്ത്രീകളോട് ഈ രീതിയിൽ അല്ല സംസാരിക്കേണ്ടത് എന്ന് പറഞ്ഞു ഞാൻ നേരെ ഡ്രസിങ് റൂമിലേക്ക് കയറി. പിറകെ വന്ന വിശ്വനാഥൻ റൂമിൽ അകത്തേക്ക് കയറി വന്നു എന്നെ കവിളിൽ തള്ളവിരലും ചൂണ്ടു വിരലും കൊണ്ട് അമർത്തിപ്പിടിച്ച് എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചു. ഞാൻ പറയുന്ന രീതിയിൽ ജോലി ചെയ്തില്ലെങ്കിൽ ഉടുതുണി ഇല്ലാതെ ഇവിടെ നിന്നും ഇറങ്ങേണ്ടി വരുമെന്നു അസഭ്യം പറഞ്ഞു.
കൊറോണ കാലം ആയതുകൊണ്ട് അവിടെ മറ്റാരും ഇല്ലായിരുന്നു. കരഞ്ഞുകൊണ്ട് പുറത്തേക്ക് ഇറങ്ങിയ എന്നെ ചിലർ ആശ്വസിപ്പിച്ചു. എന്നെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചയാൾ മറ്റു പലരോടും ഈ രീതിയിൽ പെരുമാറിയിട്ടുണ്ട്. ജോലിയെ ബാധിക്കും എന്നുള്ളതുകൊണ്ടാണ് ആരും അത് പുറത്ത് പറയാത്തത്. ഭർത്താവിനോട് പറഞ്ഞപ്പോഴാണ് പരാതി നൽകാൻ പറഞ്ഞത്. മാനഭംഗ ശ്രമത്തിനു ഇയാൾക്ക് എതിരെ പൊലീസ് നിയമനടപടികൾ സ്വീകരിക്കണം-യുവതി പരാതിയിൽ പറയുന്നു.
പറഞ്ഞു വിട്ടതുകൊണ്ട് പീഡന പരാതി നൽകി-ഹോർട്ടികോർപ്സ് എംഡി സജീവ്
എന്നാൽ പരാതി വ്യാജമാണെന്ന നിലപാടാണ് ഹോർട്ടികോർപ്സ് എംഡി സജീവ് പറയുന്നത്. വിശ്വനാഥൻ യൂണിയൻ നേതാവാണ്. സ്ഥിരമായി താമസിച്ച് വരുന്നയാളാണ് പരാതി നൽകിയ യുവതി. വിശ്വനാഥൻ യുവതിയെ വഴക്ക് പറഞ്ഞിട്ടുണ്ട്. കട്ട് വെജിറ്റബിൾ സെക്ഷനിൽ ജോലി ചെയ്യാൻ പറഞ്ഞപ്പോൾ യുവതി അത് തയ്യാറായില്ല. വിശ്വനാഥനോട് തട്ടിക്കയറി. ഈ സംഭവം നടന്നതിനു പിറ്റേ ദിവസമാണ് യുവതി പരാതി നൽകുന്നത്. സജീവ് മറുനാടനോട് പറഞ്ഞു.
വേഷം മാറാൻ പ്രത്യേക റൂം ഇവിടെയില്ല. വരുന്നവർ ഒരു ഓവർകോട്ട് ധരിച്ച് ജോലി ചെയ്യുകയാണ് ചെയ്യുന്നത്. വേറെ യൂണിഫോം ധരിക്കുന്ന പരിപാടിയില്ല. അവിടെ സിസിടിവിയുണ്ട്. പൊലീസ് സിസിടിവി പരിശോധിച്ചിട്ടുണ്ട്. കയറിപ്പിടിച്ചോ എന്ന് സിസിടിവിയിൽ കാണും. ഇന്റെണൽ പരാതിക്ക് ഒരു കമ്മറ്റിയുണ്ട്. ആ കമ്മറ്റി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. മനഃപൂർവം സ്ത്രീ പീഡന പരാതി നല്കിയതാണ്. അയാൾ ഏത് യൂണിയൻ എന്നൊന്നും നോക്കുന്നില്ല. യൂണിയൻ അല്ല പ്രശ്നം. ഇവിടെ നിന്ന് പറഞ്ഞു വിട്ടതുകൊണ്ട് പീഡന പരാതി നൽകുകയാണ് ചെയ്തത്. മേലുദ്യോഗസ്ഥൻ പറഞ്ഞത് അനുസരിച്ചില്ല. അച്ചടക്കം ഇല്ലാതെ പെരുമാറിയതിനാണ് ജോലിയിൽ നിന്നും മാറ്റി നിർത്തിയത്. പരാതി അതിനു ശേഷം നൽകിയതാണ്. വൈരാഗ്യം തീർക്കാനുള്ള പരാതിയാണിത്-സജീവ് പറയുന്നു.
സംഭവം അറിഞ്ഞില്ലെന്നും ഹോർട്ടികോർപ്സിനു ചീത്തപ്പെരുണ്ടാക്കുന്നത് ഒന്നും അനുവദിക്കില്ലെന്നും ഹോർട്ടികോർപ്സ് ചെയർമാൻ വിനയൻ മറുനാടനോട് പറഞ്ഞു. മറുനാടനിൽ നിന്ന് വിവരം ലഭിച്ച ശേഷം എംഡിയോട് കാര്യങ്ങൾ തിരക്കിയിട്ടുണ്ട്. സംഭവം നടന്നിട്ടുണ്ടെങ്കിൽ യൂണിയൻ എഐടിയുസി എന്നത് നോക്കാതെ നടപടി എടുക്കണം എന്ന് എംഡിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പക്ഷെ എംഡിയിൽ നിന്ന് നേർ വിപരീതമായ വിശദീകരണമാണ് ലഭിച്ചത്. പരാതിയെക്കുറിച്ച് സംശയങ്ങൾ ഉണ്ട് എന്നാണ് എംഡി പറഞ്ഞത്. ഈ ആരോപണത്തിന്റെ പേരിൽ യുവതിക്ക് ജോലി നഷ്ടമാകാൻ അനുവദിക്കില്ലെന്നും വിനയൻ പറഞ്ഞു. ആനയറയിലെ സംഭവങ്ങൾ അന്വേഷിക്കുകയാണ്. കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നാണ് പേട്ട സിഐ മറുനാടനോട് പറഞ്ഞത്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണ്-പൊലീസ് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം.ജി.ജോർജ് മുത്തൂറ്റ് അന്തരിച്ചു; അന്ത്യം ഡൽഹിയിലെ വസതിയിൽ വെച്ച്; വിട വാങ്ങിയത് മുത്തൂറ്റ് ഗ്രൂപ്പിനെ രാജ്യം മുഴുവൻ പടർന്നു പന്തലിക്കാൻ അവസരമൊരുക്കിയ കൂർമ്മബുദ്ധിശാലി; ഇന്ത്യൻ ധനികരുടെ ഫോബ്സ് പട്ടികയിൽ മലയാളികളിൽ ഒന്നാം സ്ഥാനത്തെത്തിയ ശതകോടീശ്വരൻ
- അഞ്ച് മന്ത്രിമാർക്ക് സീറ്റ് നിഷേധിച്ചപ്പോൾ 20 പേർ പുതുമുഖങ്ങൾ; ലിസ്റ്റിൽ പത്ത് വനിതകളും; മത്സരിക്കാൻ താൽപ്പര്യമില്ലെന്ന് അറിയിച്ചിട്ടും മുൻ സ്പീക്കർ കെ രാധാകൃഷ്ണൻ തൃശ്ശൂരിലെ ഒരു മണ്ഡലത്തിൽ സജീവ പരിഗണനയിൽ; ഐസക്കിനായി വാദമുയർന്നെങ്കിലും ഗൗനിക്കാതെ പിണറായി; സിപിഎം സ്ഥാനാർത്ഥികളുടെ സാധ്യത പട്ടിക
- കൊച്ചിയിൽ യുവാവിനെ കഴുത്തറുത്തുകൊല്ലാൻ ശ്രമം; പത്തനംതിട്ട സ്വദേശി ഷാനവാസ് അറസ്റ്റിൽ
- 'ഭർത്താവിന് സുഖമില്ലാതെ ആശുപത്രിയിൽ കിടന്ന സമയത്ത് വരെ അഭിനയിക്കാൻ പോയിട്ടുണ്ട്'; സാഹചര്യം അറിയാവുന്നവരും കുറ്റപ്പെടുത്തി; 'ഭർത്താവ് മരിച്ച സ്ത്രീ എന്തൊക്കെ ചെയ്യണമെന്ന് തീരുമാനിക്കുന്നതും സമൂഹമാണ്'; ദുരനുഭവങ്ങൾ തുറന്നുപറഞ്ഞ് നടി ഇന്ദുലേഖ
- ഭർത്താവിന്റെ വേർപാട് താങ്ങാനാകാതെ പിന്നാലെ ഭാര്യയും മരിച്ചു; നാടിനാകെ നടുക്കമായി ദമ്പതികളുടെ വിയോഗം
- മുത്തൂറ്റ് എം ജോർജിന്റെ മൂത്തമകൻ; മകൻ അകാലത്തിൽ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാൻസിനെ ആഗോള ബ്രാൻഡാക്കിയ ദീർഘ ദൃഷ്ടി; സഭാ കേസിൽ ഓർത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയിൽ ഇടം പിടിച്ച അതിസമ്പന്നൻ; എംജി ജോർജ്ജ് മുത്തൂറ്റ് ഓർമ്മയാകുമ്പോൾ
- 18 വയസ്സ് പൂർത്തിയാകാൻ മൂന്ന് മാസം ബാക്കി നിൽക്കേ പെൺകുട്ടി 23കാരനൊപ്പം ഗോവയിലേക്ക് ഒളിച്ചോടി; സ്വർണമാല വിറ്റു കിട്ടിയ പണം കൊണ്ട് ഒരാഴ്ച്ച ഹോട്ടൽ മുറിയിൽ കഴിഞ്ഞു കൂടി; പണം തീർന്നപ്പോൾ ട്രെയിനിൽ തലവെച്ച് ആത്മഹത്യക്ക് തുനിഞ്ഞു; പൊലീസ് ഇടപെടലിൽ രക്ഷപെട്ടത് രണ്ട് ജീവിതങ്ങൾ
- കോടതിയിൽ ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോൾ അദ്ദേഹം മുഖം തിരിക്കുകയും തീർത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു; ഇതോടെ ഒറ്റപ്പെട്ടതു പോലെ തോന്നി; ശിവശങ്കർ ജയിലിൽ ആയതോടെ എല്ലാം പിടിവിട്ടു എന്ന് മനസ്സിലായി; അങ്ങനെ ജൂലൈയിൽ പറയാത്തത് നവംബറിൽ പറഞ്ഞു; സ്വപ്നയുടെ മൊഴിയിൽ കസ്റ്റംസിന് വിശ്വാസം ഏറെ
- കുളിമുറിയിലെ ഡ്രെയ്നേജിൽ ഭാര്യ അറിയാതെ മദ്യം ഒളിപ്പിച്ചതല്ല; 'ആ വിഡിയോ പ്രചരിച്ച ശേഷം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്'; 'ജോലിക്കു പോലും പോകാൻ പറ്റുന്നില്ല'; 'മകളും മാനസിക വിഷമത്തിൽ' വ്യാജപ്രചാരണത്തിൽ പ്രതികരിച്ച് മാവേലിക്കര മാന്നാറിലെ കുടുംബം
- വെള്ളിത്തിരയിൽ കണ്ട വിൻസന്റ് ഗോമസും സാഗർ ഏലിയാസ് ജാക്കിയും ഒന്നുമല്ല! അറബി വേഷം കെട്ടി ജയിലിൽ എത്തിയ ഫായിസ് മുതൽ ഉന്നതരുടെ അറബിക് പരിഭാഷകയായ സ്വപ്ന വരെ കണ്ണി; ഒടുവിൽ ചൂണ്ടയിൽ മുഖ്യമന്ത്രിയെയും കോർത്ത കനക മാഫിയ കേരള രാഷ്ട്രീയത്തിന്റെ ഗതി നിർണയിക്കുമ്പോൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
- 15-ാം വയസ്സിൽ ഭീകരനൊപ്പം സിറിയയിൽ പോയത് ആടുമെയ്ക്കാൻ; അമേരിക്കൻ സേന എല്ലാവരേയും ചുരുട്ടിക്കൂട്ടിയപ്പോൾ പെറ്റുകൂട്ടിയ കുഞ്ഞുങ്ങളുമായി യു കെയിൽ എത്തണം; സുപ്രീം കോടതി തള്ളിയതോടെ കൂളിങ് ഗ്ലാസ്സ് ഊരി, കരഞ്ഞു നിലവിളിച്ചു ഷമീമ ബീഗം
- ബി ആർ ഷെട്ടിയുടെ വിശ്വസ്തനായിരിക്കുമ്പോൾ ഉറ്റിയെടുത്തതെല്ലാം നിക്ഷേപിച്ചത് നെന്മാറയിലെ ആശുപത്രിയിൽ; ഭാര്യമാരുടെ പേരിൽ തുടങ്ങിയതും ഭാവിയിലെ പ്രശ്നങ്ങൾ തിരിച്ചറിഞ്ഞ്; യുകെ കോടതി ലോകമെമ്പാടുമുള്ള ആസ്തികൾ മരവിപ്പിക്കാൻ ഉത്തരവിട്ടതോടെ ചർച്ചയാകുന്നത് പ്രമോദ് മങ്ങാടിന്റെ അതിബുദ്ധി; 'അവൈറ്റിസ്' തടസങ്ങളില്ലാതെ മുമ്പോട്ട് പോകുമ്പോൾ
- 'കിടപ്പ് മുറിയിൽ നിന്നും താഴെ അടുക്കളയിലേക്ക് ചായ കുടിക്കാൻ പോയി തിരിച്ച് വന്നപ്പോൾ വാതിലടച്ച് ഭാര്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഷാൾ മുറിച്ച് രക്ഷപ്പെടുത്താൻ ശ്രമിച്ചെന്നും ഭർത്താവിന്റെ മൊഴി; ഒടുവിൽ അമ്പലത്തറയിലെ നൗഫിറയുടെ ദുരൂഹമരണത്തിൽ ഭർത്താവ് അബ്ദുൾ റസാഖ് അറസ്റ്റിൽ
- ഫേസ് മാസ്കില്ലെങ്കിൽ ഷോപ്പിങ് അനുവദിക്കില്ലെന്ന് സെക്യുരിറ്റിക്കാരന്റെ പിടിവാശി; കാലിൽ പിടിച്ചു ചോദിച്ചിട്ടും അനുവദിക്കാതെ പുറത്താക്കാൻ നീക്കം; ഷഢി ഊരി ഫേസ്മാസ്ക്കാക്കി യുവതിയുടെ കിടിലൻ പ്രതികാരം; സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ കാണാം
- നേമത്തേക്ക് ശക്തനും പിന്നെ അശക്തരും; വട്ടിയൂർക്കാവിലേക്ക് സുധീരനെ മറന്ന് വേണു രാജാമണി; വാമനപുരത്തേക്ക് ഹസനും; തിരുവനന്തപുരത്ത് ശിവകുമാറും അരുവിക്കരയിൽ ശബരിനാഥനും കോവളത്ത് വിൻസന്റും മതി; ഒന്നാം പേരുകാരെല്ലാം സ്ഥിരം കേട്ടുമടുത്ത മുഖങ്ങൾ'; തിരുവനന്തപുരം ഡിസിസിയുടെ പട്ടിക കണ്ട് ഞെട്ടി ഹൈക്കമാണ്ട്; ജില്ലാ കമ്മറ്റിയുടെ ലിസ്റ്റ് മറുനാടന്
- വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
- റോഡ് ക്രോസ് ചെയ്യാൻ നിന്ന വയോധികനെ ഇടിച്ചിട്ടത് ചീറി പാഞ്ഞുവന്ന ടാറ്റാ ടിഗർ കാർ; ആകെ തെളിവായി കിട്ടിയത് അടർന്നുവീണ സൈഡ് മിറർ; സിസിടിവി ദൃശ്യങ്ങളിൽ കാറിന്റെ നിറം നീല; അന്വേഷിച്ച് കണ്ടുപിടിച്ച കാറിന് ചാരനിറവും; എംവിഐ പ്രജുവിന്റെ ബുദ്ധിയിൽ ആലപ്പുഴ പള്ളിപ്പാട്ട് ഇടിച്ചിട്ട വാഹനം കണ്ടെത്തി
- അങ്ങനെയുള്ള പരിപാടിയിൽ വിളിച്ചാൽ പോലും ഞാൻ പോകില്ല; ബിഗ് ബോസ് മൂന്നിൽ പങ്കെടുക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ശ്രീജിത്ത് പണിക്കരുടെ പ്രതികരണം ഇങ്ങനെ; സോഷ്യൽ മീഡിയയിൽ പല അപമാനിക്കലും നടക്കാറുണ്ടെന്ന് പ്രതികരിച്ച് അഡ്വ ജയശങ്കറും; ലാലിന് പ്രതിഫലം 18 കോടിയോ? ബിഗ് ബോസിന്റെ പുതിയ വെർഷൻ എത്തുമ്പോൾ
- 'പൊലീസിന്റെ നിയമവിരുദ്ധമായ അന്വേഷണത്തെ ലളിതവൽക്കരിക്കുന്നുണ്ട്'; 'ശുദ്ധ പോക്രിത്തരമാണ്'; 'ജോർജുകുട്ടി അങ്ങോട്ടൊരു കേസ് കൊടുത്താൽ ഐ.ജിയുടെ ജോലി തെറിക്കേണ്ടതാണ്'; ദൃശ്യം 2വിനെതിരെ അഡ്വ. ഹരീഷ് വാസുദേവൻ
- കൊച്ചി പഴയ കൊച്ചിയല്ലെങ്കിൽ കാസർകോഡും പഴയ കാസർകോഡല്ല; മയക്കുമരുന്നിന് അടിമയായ മകൻ മാതാവിനെ ഗർഭിണിയാക്കിയ സംഭവം; സമ്പന്നരെ വലയിലാക്കി പോക്സോ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ലഹരിക്കായി പണം സമ്പാദിക്കുന്ന ആൺകുട്ടികൾ; ബംഗളൂരുവിൽ നിന്ന് ഒഴുക്കുന്നത് ഹാപ്പി ഡ്രഗായ എംഡിഎംഎയും ക്രിസ്റ്റൽ മെത്തും; ലഹരി മാഫിയ തേർവാഴ്ച നടത്തുന്ന വഴികൾ
- ട്രാഫിക് നിയമം ലംഘിച്ച് ദുൽഖർ സൽമാന്റെ പോർഷ പാനമേറ; റിവേഴ്സ് പോകാൻ നിർദ്ദേശിച്ച് പൊലീസുകാരനും; സൈബർ ഇടങ്ങളിൽ വൈറലായ വീഡിയോ കാണാം
- ''ഇറ്റ്സ് എ ബെസ്റ്റ് എൻട്രി, ലേറ്റായിട്ടില്ല...'', ദൃശ്യത്തിലെ ഡോക്ടറായി തിളങ്ങിയത് മുൻ യുകെ മലയാളി; കുടുംബത്തിന് വേണ്ടി നാട്ടിലേക്കു വേര് മാറ്റിയത് വെറുതെയായില്ല; ആദ്യ വേഷം തന്നെ തിളങ്ങിയപ്പോൾ ഉടൻ വരാനിരിക്കുന്നത് നാല് ചിത്രങ്ങൾ കൂടി: കൂത്താട്ടുകുളംകാരി രഞ്ജിനി കൂടുതൽ ശ്രദ്ധയിലേക്ക്
- റാന്നിയിൽ അപകടത്തിൽ പരുക്കേറ്റ് അബോധാവസ്ഥയിലായ സൈനികന്റെ ആനുകൂല്യങ്ങളും പെൻഷനും അടക്കം ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത ശേഷം ഭാര്യയും കാമുകനും ചേർന്ന് പാലിയേറ്റീവ് കെയർ സെന്ററിൽ തള്ളി; കരളുരുകുന്ന പരാതിയുമായി സൈനികന്റെ മാതാവ്; കാമുകനെ വിവാഹം കഴിച്ച് ഭാര്യയുടെ സുഖജീവിതം
- കുളിമുറിയിൽ കാലുകൾ കെട്ടിയിട്ടു കഴുത്ത് അറുത്ത് മകനെ ബലി നൽകൽ; എല്ലാം ദൈവകൽപ്പനയെന്ന് ഉമ്മ; മൂന്നാമത്തെ മകനെ കൊന്നത് തൊട്ടടുത്ത മുറിയിൽ കിടന്നുറങ്ങിയ ഭർത്താവും രണ്ടും മക്കളും അറിയാതെ; ക്രൂരത കാട്ടിയത് മക്കളെ വല്ലാണ്ട് സ്നേഹിച്ച ഉമ്മ; അന്ധവിശ്വാസ കൊലയ്ക്ക് പിന്നിൽ മദ്രസാ അദ്ധ്യാപികയായിരുന്ന ഷാഹിദ
- മട്ടന്നൂരിൽ പാർട്ടി അറിയാതെ ക്വട്ടേഷൻ സംഘങ്ങൾ; എയർപോർട്ട് കേന്ദ്രീകരിച്ചുള്ള മാഫിയാ പ്രവർത്തനങ്ങളിലൂടെ അനധികൃത സമ്പാദ്യം; ഒടുവിൽ കണ്ണൂർ ജയിലിൽ പ്രണയ സല്ലാപത്തിന് വിഐപി പരിഗണന നൽകിയ അകാശ് തില്ലങ്കേരി പാർട്ടിക്ക് അനഭിമതൻ; ഷുഹൈബ് കൊലക്കേസ് പ്രതിയെ പാർട്ടിക്ക് പുറത്താക്കുന്നത് പിണറായിയുടെ കോപം; മട്ടന്നൂരിൽ 'സൈബർ സഖാക്കൾ' എല്ലാം നിരീക്ഷണത്തിൽ
- കമ്മലിന്റെ ആണി കണ്ടെത്തി കൊടുക്കാത്തതിന് കവിളത്ത് അടി; ശരീരത്തിൽ നുള്ളി ഫയൽ എടുപ്പിക്കുന്ന ക്രൂരത; വാക്സിന്റെ ക്ഷീണത്തിൽ കണ്ണടഞ്ഞപ്പോൾ മൊബൈലിൽ പകർത്തി കളിയാക്കൽ; ജോലി കളയിക്കുമെന്നും ഭീഷണി; റവന്യൂ വകുപ്പിലെ ആനിയുടെ ആത്മഹത്യയ്ക്ക് കാരണം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്; കായിക്കരയിലെ തൂങ്ങി മരണത്തിൽ ആത്മഹത്യാ കുറിപ്പ് സത്യം ചർച്ചയാക്കുമ്പോൾ
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്