Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തലസ്ഥാനത്ത് ബേക്കറി ജംഗ്ഷനിലെ ഹോട്ടലിൽ വിരുന്ന് കഴിഞ്ഞപ്പോൾ രാത്രി 10 മണി; കൂട്ടുകാർ പോയതോടെ രാത്രി തങ്ങാൻ റൂം എടുത്ത് സഹായം; വേറെ മുറി എടുത്തെങ്കിലും ലാപ്‌ടോപ്പ് എടുക്കാനുണ്ടെന്നു പറഞ്ഞു റൂമിൽ കയറിപ്പറ്റി ക്രൂരമായ ബലാത്സംഗം; വിവാഹവാഗ്ദാനം നൽകി തുടർ പീഡനങ്ങളും; വിവാഹതട്ടിപ്പ് വീരനും ബ്ലാക്ക്‌മെയിലിങ് വിദഗ്ധനുമായ കോട്ടയം സ്വദേശി സനൽ റോബർട്ടിനെതിരെ യുവതിയുടെ പരാതി; മുങ്ങിയ സനലിനെ തിരഞ്ഞ് പൊലീസ്

തലസ്ഥാനത്ത് ബേക്കറി ജംഗ്ഷനിലെ ഹോട്ടലിൽ വിരുന്ന് കഴിഞ്ഞപ്പോൾ രാത്രി 10 മണി; കൂട്ടുകാർ പോയതോടെ രാത്രി തങ്ങാൻ റൂം എടുത്ത് സഹായം; വേറെ മുറി എടുത്തെങ്കിലും ലാപ്‌ടോപ്പ് എടുക്കാനുണ്ടെന്നു പറഞ്ഞു റൂമിൽ കയറിപ്പറ്റി ക്രൂരമായ ബലാത്സംഗം; വിവാഹവാഗ്ദാനം നൽകി തുടർ പീഡനങ്ങളും; വിവാഹതട്ടിപ്പ് വീരനും ബ്ലാക്ക്‌മെയിലിങ് വിദഗ്ധനുമായ കോട്ടയം സ്വദേശി സനൽ റോബർട്ടിനെതിരെ  യുവതിയുടെ പരാതി; മുങ്ങിയ സനലിനെ തിരഞ്ഞ് പൊലീസ്

എം മനോജ് കുമാർ

തിരുവനന്തപുരം: സൗഹൃദം നടിച്ച് ഹോട്ടൽ റൂമിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തതിനു കോട്ടയം സ്വദേശിക്ക് എതിരേ മ്യൂസിയം പൊലീസ് കേസ് എടുത്തു. വിളപ്പിൽശാല സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനാണ് സനൽ റോബർട്ടിനെതിരെ കേസ് എടുത്തത്. സുഹൃത്തുക്കളായ അഞ്ചംഗ സംഘത്തിനു വൈകീട്ട് ബേക്കറിയിലെ ഹോട്ടലിൽ ഭക്ഷണം ഓഫർ ചെയ്താണ് യുവതി അടക്കമുള്ളവരെ ഹോട്ടലിൽ എത്തിച്ചത്. ഭക്ഷണം കഴിച്ച് മറ്റുള്ളവർ തിരികെ പോയപ്പോൾ വിളപ്പിൽശാല എത്തിക്കുന്നതിന് പകരം യുവതിയെ അതേ ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ പോയാൽ മതിയെന്നും രണ്ടു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഹോട്ടൽ റൂമിൽ യുവതിയെ എത്തിച്ചത്. അതിനു ശേഷമാണ് ബലാത്സംഗം ചെയ്തത്. എട്ടു മാസം മുൻപ് നടന്ന ബലാത്സംഗത്തിൽ യുവതി കഴിഞ്ഞ മാസം ഒടുവിലാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സനൽ റോബർട്ടിനെ തിരയുകയാണെന്നും കുറച്ച് തെളിവുകൾ കൂടി ആവശ്യമുണ്ടെന്നും അതിനു ശേഷം അറസ്റ്റ് ഉണ്ടാവുമെന്നും മ്യൂസിയം പൊലീസ് മറുനാടനോട് പറഞ്ഞു.

സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്തതിന് യുവതി പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ വിവാഹവാഗ്ദാനം നടത്തി ആരും അറിയരുതെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു വിടുകയാണ് ചെയ്തത്. പിന്നീട് ബലാത്സംഗത്തിന്റെ പേരിലുള്ള പീഡനം തുടർന്നപ്പോഴാണ് ചതി മനസിലാക്കി യുവതി പരാതി നൽകിയത്. സോഷ്യൽ സർവീസിൽ സജീവമായ യുവതി ഈ ഘട്ടത്തിലാണ് യുവാവിനെ പരിചയപ്പെട്ടത്. അഞ്ചംഗ സംഘത്തിനാണ് യുവാവ് ഭക്ഷണം ഓഫർ ചെയ്തത്. മൂന്നു പെൺകുട്ടികളും രണ്ടു യുവാക്കളും അടങ്ങിയ സംഘമാണ് ഭക്ഷണത്തിനു എത്തിയത്. ഭക്ഷണം കഴിച്ചു കഴിയുമ്പോൾ തന്നെ രാത്രി പത്ത് മണിയായി. എല്ലാവരും പോയപ്പോൾ തനിച്ചായ യുവതിയെ റൂമിൽ താമസിക്കാം എന്ന് പറഞ്ഞു റൂം എടുത്ത് നൽകുകയായിരുന്നു. ഇതേ റൂമിലേക്ക് കടന്നുവന്നാണ് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിനു ശേഷം വിവാഹ വാഗ്ദാനം നടത്തി നിരവധി തവണ പീഡിപ്പിച്ചു. മൂന്നു ലക്ഷത്തോളം രൂപയും യുവതിയിൽ നിന്നും കവർന്നിട്ടുണ്ട്. നിരവധി ഭാര്യമാരും അവിഹിതബന്ധങ്ങളുമോക്കെയുള്ള തട്ടിപ്പുകാരന്റെ ചതിയിലാണ് കുടുങ്ങിയത് എന്ന് മനസിലാക്കിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.

യുവതി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. ഒരു മകളുമുണ്ട്. അവശതയുള്ള മകൾ ആയതിനാൽ മകളെ പരിചരിച്ച് കഴിയുകയാണ് യുവതി. പക്ഷെ സോഷ്യൽ വർക്കുകളിലും ചാരിറ്റി പ്രവർത്തനങ്ങളിലും യുവതി സജീവമാണ്. ഇങ്ങനെയുള്ള ഒരു പരിപാടിക്കിടയിലാണ് യുവതിയെ സനൽ പരിചയപ്പെടുന്നത്. പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ബന്ധം ദൃഡമാവുകയും ചെയ്തു. ബലാത്സംഗം നടക്കും വരെ ഈ രീതിയിലുള്ള പെരുമാറ്റം സനലിൽ നിന്നും യുവതിക്ക് നേരിടേണ്ടിയും വന്നില്ല. രാത്രിയായതിനാൽ സുരക്ഷിതത്വം നോക്കിയാണ് സനൽ പറഞ്ഞ പ്രകാരം യുവതി ഹോട്ടൽ റൂമിൽ തന്നെ താങ്ങാൻ തീരുമാനിച്ചത്. യുവതിക്ക് വേറെ റൂം നൽകിയശേഷം സനൽ മറ്റൊരു റൂമിലാണ് തങ്ങിയത്. അവിടെ നിന്നും ലാപ്‌ടോപ്പ് എടുക്കാനുണ്ടെന്നു പറഞ്ഞാണ് യുവതിയുടെ റൂമിലേക്ക് വന്നത്. അതിനു ശേഷം ക്രൂരമായ രീതിയിൽ യുവതിയെ ബലാത്സംഗത്തിനു വിധേയമാക്കുകയായിരുന്നു.

എഫ്‌ഐആറിൽ പറയുന്നത്:

യുവതിയെ ലൈംഗിക വേഴ്ചയ്ക്ക് വിധേയമാക്കാൻ നടത്താൻ വേണ്ടിയാണ് കഴിഞ്ഞ വർഷം ജൂണിൽ ഹോട്ടലിലെക്ക് വിളിച്ചു വരുത്തിയത്. ബേക്കറി ജംഗ്ഷനിലെ ഹോട്ടലിൽ വിളിച്ചു വരുത്തിയ ശേഷം യുവതിയെ റൂമിൽ തന്നെ താങ്ങാൻ നിർബന്ധിക്കുകയായിരുന്നു. രാത്രി മുറിയിൽ കടന്ന ശേഷം യുവതിയെ ആക്രമിച്ച് കീഴടക്കുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം വിവാഹവാഗ്ദാനം നടത്തി പല ദിവസങ്ങളിലും തുടർ പീഡനങ്ങൾ നടത്തി. മൂന്നു ലക്ഷം രൂപയും യുവതിയിൽ നിന്ന് കവർന്നിട്ടുണ്ട്. പല ബന്ധങ്ങളും സനലിന് ഉണ്ടെന്നു മനസിലാക്കി ചോദ്യം ചെയ്തപ്പോൾ ഭീഷണിയും മർദ്ദനവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ യുവതിയെ വധിക്കുമെന്നാണ് സനൽ ഭീഷണി മുഴക്കുന്നത്. എഫ്‌ഐആറിൽ പറയുന്നു.

വിവാഹതട്ടിപ്പും അവിഹിതവും ബ്ലാക്ക്‌മെയിലിംഗും സനലിന്റെ പതിവ് പതിവ് പരിപാടി: യുവതി

പല സോഷ്യൽ വർക്കുകളിലും ഒരുമിച്ച് പങ്കെടുത്തതോടെയാണ് അടുപ്പം തുടങ്ങിയത്. അത് സൗഹൃദം മാത്രമായിരുന്നു. ഈ സൗഹൃദത്തിൽ വിശ്വസിച്ചാണ് ഹോട്ടൽ മുറി എടുത്ത് തന്നപ്പോൾ ആ രാത്രി അവിടെ തങ്ങിയത്. ബലാത്സംഗം നടന്നപ്പോൾ നാണക്കേട് കാരണമാണ് പുറത്ത് പറയാനോ പൊലീസിൽ പരാതി നൽകാനോ തയ്യാറാകാഞ്ഞത്. റൂമിൽ അതിക്രമിച്ച് കയറി ബലാത്സംഗത്തിനു ശ്രമിച്ചപ്പോൾ രക്ഷപ്പെടാൻ ആവുന്നത് ശ്രമിച്ചതാണ്. പക്ഷെ ബലമായി എന്നെ കീഴ്‌പ്പെടുത്തുകയാണ്. രാവിലെ പൊലീസിൽ പരാതിപ്പെടുമെന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്ക് വിവാഹവാഗ്ദാനം നൽകി. ഭാര്യയുമായി അകന്നു കഴിയുകയാണ്. വിവാഹമോചനം ലഭിക്കുന്ന സമയത്ത് വിവാഹം കഴിക്കാം. അതുവരെ ഒരുമിച്ച് താമസിക്കാം എന്ന് പറഞ്ഞു. അതിനു ശേഷമാണ് തുടർ പീഡനങ്ങൾക്ക് വിധേയമാക്കിയത്. ഒരുമിച്ച് താമസിച്ചപ്പോഴാണ് കുറെയധികം ഭാര്യമാരും അവിഹിത ബന്ധങ്ങളുമൊക്കെയുള്ള ആളാണ് തന്നെയും വലയിലാക്കിയത് എന്ന് യുവതി തിരിച്ചറിയുന്നത്.

ഒരുപാട് പേർ യുവതിയെ വിളിച്ച് എങ്ങനെ ഈ ബന്ധം തുടങ്ങി എന്ന് ചോദിക്കാൻ തുടങ്ങി. ഇവരുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ സനലിന്റെ ബന്ധങ്ങളെക്കുറിച്ച് യുവതി ചോദിക്കാൻ തുടങ്ങിയതോടെ ഭീഷണിയും മർദ്ദനങ്ങളുമായി. നാലഞ്ചു ഭാര്യമാരും അതിലുള്ള കുട്ടികളും സനലിനുണ്ട്. രണ്ടു തിരഞ്ഞെടുപ്പ് ഐഡി കാർഡുകൾ കയ്യിലുണ്ട്.

ചാരിറ്റി നടത്തും എന്ന വ്യാജേനെ എട്ടിലും ഒൻപതിലും പഠിക്കുന്ന പെൺകുട്ടികളുടെ പഠന ചെലവ് വഹിക്കും. അത് അവിഹിത ബന്ധങ്ങൾക്കും കാശ് പിടുങ്ങാനുമുള്ള അവസരമാക്കി മാറ്റും. യുവതികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അവരെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന പരിപാടിയും സനലിനുണ്ട്. തട്ടിപ്പ് മനസിലാക്കിയാണ് പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP