തലസ്ഥാനത്ത് ബേക്കറി ജംഗ്ഷനിലെ ഹോട്ടലിൽ വിരുന്ന് കഴിഞ്ഞപ്പോൾ രാത്രി 10 മണി; കൂട്ടുകാർ പോയതോടെ രാത്രി തങ്ങാൻ റൂം എടുത്ത് സഹായം; വേറെ മുറി എടുത്തെങ്കിലും ലാപ്ടോപ്പ് എടുക്കാനുണ്ടെന്നു പറഞ്ഞു റൂമിൽ കയറിപ്പറ്റി ക്രൂരമായ ബലാത്സംഗം; വിവാഹവാഗ്ദാനം നൽകി തുടർ പീഡനങ്ങളും; വിവാഹതട്ടിപ്പ് വീരനും ബ്ലാക്ക്മെയിലിങ് വിദഗ്ധനുമായ കോട്ടയം സ്വദേശി സനൽ റോബർട്ടിനെതിരെ യുവതിയുടെ പരാതി; മുങ്ങിയ സനലിനെ തിരഞ്ഞ് പൊലീസ്
എം മനോജ് കുമാർ
തിരുവനന്തപുരം: സൗഹൃദം നടിച്ച് ഹോട്ടൽ റൂമിൽ കൊണ്ടുപോയി യുവതിയെ ബലാത്സംഗം ചെയ്തതിനു കോട്ടയം സ്വദേശിക്ക് എതിരേ മ്യൂസിയം പൊലീസ് കേസ് എടുത്തു. വിളപ്പിൽശാല സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനാണ് സനൽ റോബർട്ടിനെതിരെ കേസ് എടുത്തത്. സുഹൃത്തുക്കളായ അഞ്ചംഗ സംഘത്തിനു വൈകീട്ട് ബേക്കറിയിലെ ഹോട്ടലിൽ ഭക്ഷണം ഓഫർ ചെയ്താണ് യുവതി അടക്കമുള്ളവരെ ഹോട്ടലിൽ എത്തിച്ചത്. ഭക്ഷണം കഴിച്ച് മറ്റുള്ളവർ തിരികെ പോയപ്പോൾ വിളപ്പിൽശാല എത്തിക്കുന്നതിന് പകരം യുവതിയെ അതേ ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. രാവിലെ പോയാൽ മതിയെന്നും രണ്ടു റൂം ബുക്ക് ചെയ്തിട്ടുണ്ടെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഹോട്ടൽ റൂമിൽ യുവതിയെ എത്തിച്ചത്. അതിനു ശേഷമാണ് ബലാത്സംഗം ചെയ്തത്. എട്ടു മാസം മുൻപ് നടന്ന ബലാത്സംഗത്തിൽ യുവതി കഴിഞ്ഞ മാസം ഒടുവിലാണ് മ്യൂസിയം പൊലീസിൽ പരാതി നൽകിയത്. യുവതിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സനൽ റോബർട്ടിനെ തിരയുകയാണെന്നും കുറച്ച് തെളിവുകൾ കൂടി ആവശ്യമുണ്ടെന്നും അതിനു ശേഷം അറസ്റ്റ് ഉണ്ടാവുമെന്നും മ്യൂസിയം പൊലീസ് മറുനാടനോട് പറഞ്ഞു.
സൗഹൃദം നടിച്ച് ബലാത്സംഗം ചെയ്തതിന് യുവതി പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ വിവാഹവാഗ്ദാനം നടത്തി ആരും അറിയരുതെന്ന് പറഞ്ഞു ആശ്വസിപ്പിച്ചു വിടുകയാണ് ചെയ്തത്. പിന്നീട് ബലാത്സംഗത്തിന്റെ പേരിലുള്ള പീഡനം തുടർന്നപ്പോഴാണ് ചതി മനസിലാക്കി യുവതി പരാതി നൽകിയത്. സോഷ്യൽ സർവീസിൽ സജീവമായ യുവതി ഈ ഘട്ടത്തിലാണ് യുവാവിനെ പരിചയപ്പെട്ടത്. അഞ്ചംഗ സംഘത്തിനാണ് യുവാവ് ഭക്ഷണം ഓഫർ ചെയ്തത്. മൂന്നു പെൺകുട്ടികളും രണ്ടു യുവാക്കളും അടങ്ങിയ സംഘമാണ് ഭക്ഷണത്തിനു എത്തിയത്. ഭക്ഷണം കഴിച്ചു കഴിയുമ്പോൾ തന്നെ രാത്രി പത്ത് മണിയായി. എല്ലാവരും പോയപ്പോൾ തനിച്ചായ യുവതിയെ റൂമിൽ താമസിക്കാം എന്ന് പറഞ്ഞു റൂം എടുത്ത് നൽകുകയായിരുന്നു. ഇതേ റൂമിലേക്ക് കടന്നുവന്നാണ് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തത്. ഇതിനു ശേഷം വിവാഹ വാഗ്ദാനം നടത്തി നിരവധി തവണ പീഡിപ്പിച്ചു. മൂന്നു ലക്ഷത്തോളം രൂപയും യുവതിയിൽ നിന്നും കവർന്നിട്ടുണ്ട്. നിരവധി ഭാര്യമാരും അവിഹിതബന്ധങ്ങളുമോക്കെയുള്ള തട്ടിപ്പുകാരന്റെ ചതിയിലാണ് കുടുങ്ങിയത് എന്ന് മനസിലാക്കിയാണ് യുവതി പൊലീസിൽ പരാതി നൽകിയത്.
യുവതി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്. ഒരു മകളുമുണ്ട്. അവശതയുള്ള മകൾ ആയതിനാൽ മകളെ പരിചരിച്ച് കഴിയുകയാണ് യുവതി. പക്ഷെ സോഷ്യൽ വർക്കുകളിലും ചാരിറ്റി പ്രവർത്തനങ്ങളിലും യുവതി സജീവമാണ്. ഇങ്ങനെയുള്ള ഒരു പരിപാടിക്കിടയിലാണ് യുവതിയെ സനൽ പരിചയപ്പെടുന്നത്. പരിചയപ്പെട്ടു കഴിഞ്ഞപ്പോൾ ബന്ധം ദൃഡമാവുകയും ചെയ്തു. ബലാത്സംഗം നടക്കും വരെ ഈ രീതിയിലുള്ള പെരുമാറ്റം സനലിൽ നിന്നും യുവതിക്ക് നേരിടേണ്ടിയും വന്നില്ല. രാത്രിയായതിനാൽ സുരക്ഷിതത്വം നോക്കിയാണ് സനൽ പറഞ്ഞ പ്രകാരം യുവതി ഹോട്ടൽ റൂമിൽ തന്നെ താങ്ങാൻ തീരുമാനിച്ചത്. യുവതിക്ക് വേറെ റൂം നൽകിയശേഷം സനൽ മറ്റൊരു റൂമിലാണ് തങ്ങിയത്. അവിടെ നിന്നും ലാപ്ടോപ്പ് എടുക്കാനുണ്ടെന്നു പറഞ്ഞാണ് യുവതിയുടെ റൂമിലേക്ക് വന്നത്. അതിനു ശേഷം ക്രൂരമായ രീതിയിൽ യുവതിയെ ബലാത്സംഗത്തിനു വിധേയമാക്കുകയായിരുന്നു.
എഫ്ഐആറിൽ പറയുന്നത്:
യുവതിയെ ലൈംഗിക വേഴ്ചയ്ക്ക് വിധേയമാക്കാൻ നടത്താൻ വേണ്ടിയാണ് കഴിഞ്ഞ വർഷം ജൂണിൽ ഹോട്ടലിലെക്ക് വിളിച്ചു വരുത്തിയത്. ബേക്കറി ജംഗ്ഷനിലെ ഹോട്ടലിൽ വിളിച്ചു വരുത്തിയ ശേഷം യുവതിയെ റൂമിൽ തന്നെ താങ്ങാൻ നിർബന്ധിക്കുകയായിരുന്നു. രാത്രി മുറിയിൽ കടന്ന ശേഷം യുവതിയെ ആക്രമിച്ച് കീഴടക്കുകയായിരുന്നു. ബലാത്സംഗത്തിനു ശേഷം വിവാഹവാഗ്ദാനം നടത്തി പല ദിവസങ്ങളിലും തുടർ പീഡനങ്ങൾ നടത്തി. മൂന്നു ലക്ഷം രൂപയും യുവതിയിൽ നിന്ന് കവർന്നിട്ടുണ്ട്. പല ബന്ധങ്ങളും സനലിന് ഉണ്ടെന്നു മനസിലാക്കി ചോദ്യം ചെയ്തപ്പോൾ ഭീഷണിയും മർദ്ദനവും നേരിടേണ്ടി വന്നിട്ടുണ്ട്. ഇപ്പോൾ യുവതിയെ വധിക്കുമെന്നാണ് സനൽ ഭീഷണി മുഴക്കുന്നത്. എഫ്ഐആറിൽ പറയുന്നു.
വിവാഹതട്ടിപ്പും അവിഹിതവും ബ്ലാക്ക്മെയിലിംഗും സനലിന്റെ പതിവ് പതിവ് പരിപാടി: യുവതി
പല സോഷ്യൽ വർക്കുകളിലും ഒരുമിച്ച് പങ്കെടുത്തതോടെയാണ് അടുപ്പം തുടങ്ങിയത്. അത് സൗഹൃദം മാത്രമായിരുന്നു. ഈ സൗഹൃദത്തിൽ വിശ്വസിച്ചാണ് ഹോട്ടൽ മുറി എടുത്ത് തന്നപ്പോൾ ആ രാത്രി അവിടെ തങ്ങിയത്. ബലാത്സംഗം നടന്നപ്പോൾ നാണക്കേട് കാരണമാണ് പുറത്ത് പറയാനോ പൊലീസിൽ പരാതി നൽകാനോ തയ്യാറാകാഞ്ഞത്. റൂമിൽ അതിക്രമിച്ച് കയറി ബലാത്സംഗത്തിനു ശ്രമിച്ചപ്പോൾ രക്ഷപ്പെടാൻ ആവുന്നത് ശ്രമിച്ചതാണ്. പക്ഷെ ബലമായി എന്നെ കീഴ്പ്പെടുത്തുകയാണ്. രാവിലെ പൊലീസിൽ പരാതിപ്പെടുമെന്ന് ഞാൻ പറഞ്ഞപ്പോൾ എനിക്ക് വിവാഹവാഗ്ദാനം നൽകി. ഭാര്യയുമായി അകന്നു കഴിയുകയാണ്. വിവാഹമോചനം ലഭിക്കുന്ന സമയത്ത് വിവാഹം കഴിക്കാം. അതുവരെ ഒരുമിച്ച് താമസിക്കാം എന്ന് പറഞ്ഞു. അതിനു ശേഷമാണ് തുടർ പീഡനങ്ങൾക്ക് വിധേയമാക്കിയത്. ഒരുമിച്ച് താമസിച്ചപ്പോഴാണ് കുറെയധികം ഭാര്യമാരും അവിഹിത ബന്ധങ്ങളുമൊക്കെയുള്ള ആളാണ് തന്നെയും വലയിലാക്കിയത് എന്ന് യുവതി തിരിച്ചറിയുന്നത്.
ഒരുപാട് പേർ യുവതിയെ വിളിച്ച് എങ്ങനെ ഈ ബന്ധം തുടങ്ങി എന്ന് ചോദിക്കാൻ തുടങ്ങി. ഇവരുമായി സംസാരിക്കാൻ തുടങ്ങിയപ്പോൾ സനലിന്റെ ബന്ധങ്ങളെക്കുറിച്ച് യുവതി ചോദിക്കാൻ തുടങ്ങിയതോടെ ഭീഷണിയും മർദ്ദനങ്ങളുമായി. നാലഞ്ചു ഭാര്യമാരും അതിലുള്ള കുട്ടികളും സനലിനുണ്ട്. രണ്ടു തിരഞ്ഞെടുപ്പ് ഐഡി കാർഡുകൾ കയ്യിലുണ്ട്.
ചാരിറ്റി നടത്തും എന്ന വ്യാജേനെ എട്ടിലും ഒൻപതിലും പഠിക്കുന്ന പെൺകുട്ടികളുടെ പഠന ചെലവ് വഹിക്കും. അത് അവിഹിത ബന്ധങ്ങൾക്കും കാശ് പിടുങ്ങാനുമുള്ള അവസരമാക്കി മാറ്റും. യുവതികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം അവരെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടുന്ന പരിപാടിയും സനലിനുണ്ട്. തട്ടിപ്പ് മനസിലാക്കിയാണ് പരാതി നൽകിയത്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍