'ഫ്ളെമി എന്റെ ആളാണ്...എന്തു കാര്യം ഉണ്ടെങ്കിലും ഫ്ളെമിയോട് സംസാരിച്ചോളാൻ പറഞ്ഞു; എന്തു കാര്യം ഉണ്ടെങ്കിലും ഫ്ളെമിയോടു സംസാരിക്കൂ എന്ന് പറഞ്ഞത് കളമശ്ശേരി ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുരേഷാണ്': നാഷണൽ ചിൽഡ്രൻസ് ഫണ്ട് അംഗം ഫ്ളെമി എബ്രഹാമിന്റെ ഓഡിയോ ടേപ്പ് പുറത്തുവന്നപ്പോൾ പദവിയും പേരും ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് ആരോപണം; ഫ്ളെമി 80 ലക്ഷം തട്ടിച്ചെന്ന പരാതിയുമായി ഖത്തർ സ്വദേശിയായ വിദേശവനിതയും രംഗത്ത്; മറുപടിയുമായി ഫ്ളെമിയും

എം മനോജ് കുമാർ
തിരുവനന്തപുരം: ബിസിനസുകാരനോ തട്ടിപ്പ് വീരനോ? കേന്ദ്ര സർക്കാർ ഏജൻസിയുടെ അംഗമായി ഇരുന്നു ആ പദവിയും പേരുമെല്ലാം ഉപയോഗിച്ച് ഫ്ളെമി തട്ടിപ്പ് നടത്തുന്നു എന്ന ആരോപണമാണ് ഉയരുന്നത്. ഫ്ളെമി എബ്രഹാമിന്റെ തട്ടിപ്പുകൾക്ക് എതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രധാനമന്ത്രിക്കും പരാതി പോയിട്ടുണ്ട്. ഫ്ളെമിയുടെ തട്ടിപ്പുകൾ ചൂണ്ടിക്കാട്ടി കൊച്ചി സ്വദേശിയായ മാർട്ടിൻ മേനാച്ചേരിയാണ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രധാനമന്ത്രിക്കും പരാതി നൽകിയിരിക്കുന്നത്. മേനാച്ചേരി നൽകിയ പരാതിക്ക് പുറമേ ഖത്തർ പൗരയായ ഒരു യുവതിയും ഇന്ത്യൻ എംബസിക്കും ഡിജിപിക്കുമെല്ലാം ഫ്ളെമിയുടെ തട്ടിപ്പ് ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ടുണ്ട്. ബിസിനസ് ഇടപാടുകൾക്ക് നൽകിയ 80 ലക്ഷം രൂപ തന്നിൽ നിന്നും ഫ്ളെമി തട്ടിച്ചെടുത്തു എന്നാണ് ഖത്തർ യുവതി നൽകിയ പരാതി. കേന്ദ്ര സർക്കാർ ഏജൻസിയായ നാഷണൽ ചിൽഡ്രൻസ് ഫണ്ട് മെമ്പർ പോസ്റ്റ് ഫ്ളെമി എബ്രഹാം തട്ടിപ്പുകൾക്കുള്ള വേദിയാക്കി മാറ്റുകയാണ് എന്നാണ് മാർട്ടിൻ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
കേന്ദ്ര സർക്കാർ ബോർഡ് വയ്ക്കാൻ അനുവാദമില്ലാതിരുന്നിട്ടും കാറിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്ന ബോർഡ് വയ്ക്കുന്നു. വിസിറ്റിങ് കാർഡിൽ കേന്ദ്രത്തിന്റെ അശോകസ്തംഭം മുദ്ര ഉപയോഗിക്കുന്നു. റൂട്ട്സ് ഇന്ത്യാ എന്ന പേരിൽ തുടങ്ങിയ തട്ടിപ്പ് കമ്പനിയുടെ ഉദ്ഘാടനം ഒരു ജഡ്ജിയെ വെച്ച് നടത്തി. കേന്ദ്രമന്ത്രി ഹർഷ വർദ്ധൻ പോലുള്ളവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ എടുത്ത് ഇത് കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തുന്നു. സുപ്രീംകോടതിയിൽ നടക്കുന്ന കേസ് ഒതുക്കി തീർക്കാൻ പലരിൽ നിന്നും ലക്ഷങ്ങൾ തട്ടുന്നതായി നേരിട്ട് അറിയാൻ കഴിഞ്ഞു എന്നൊക്കെയുള്ള ഗുരുതര ആരോപണങ്ങളാണ് ഫ്ളെമി ഏബ്രഹാമിന് എതിരെ ഉയരുന്നത്.
കൊച്ചിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേര് പറഞ്ഞു കേസ് ഒതുക്കാമെന്ന് ഒരാൾക്ക് വാഗ്ദാനം നൽകുന്ന ഫോൺ സംഭാഷണവും പുറത്ത് വന്നിട്ടുണ്ട്. കൊച്ചിയിലെ നാല് ജഡ്ജിമാരുടെ പേരെടുത്ത് പറഞ്ഞു തന്റെ അഭിഭാഷകർക്ക് നൽകിയാൽ കേസ് ഒതുക്കാമെന്നും ഫ്ളെമി പറയുന്നത് പുറത്ത് വന്ന ഓഡിയോ ക്ലിപ്പിലുണ്ട്. ഖത്തർ സ്വദേശിനിയായ അമ്നാ ഹെലാൽ എന്ന യുവതി നൽകിയ വഞ്ചനാ പരാതിയും ഫ്ളെമിക്ക് എതിരെയുണ്ട്. ഫ്ളെമി 80 ലക്ഷം രൂപ തന്നിൽ നിന്നും കവർന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വിജയ് സാഖറെയ്ക്കുമൊക്കെ പരാതി നൽകിയത്. ഇതിന്റെ പേരിലുള്ള അന്വേഷണം നടക്കുന്നുണ്ട്.
വളരെ ശക്തമായ ആരോപണങ്ങളാണ് നാഷണൽ ചിൽഡ്രൻസ് ഫണ്ട് മെമ്പറായ ഫ്ളെമിക്ക് എതിരെ ഉയരുന്നത്. അശോകസ്തംഭം ഉൾപ്പെടുത്തിയുള്ള വിസിറ്റിങ് കാർഡ് അടിച്ച് ഫ്ളെമി വിതരണം ചെയ്യുകയും കാറിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡ് വയ്ക്കുകയും ചെയ്ത സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ശക്തമായ നടപടികളാണ് കൊച്ചി സ്പെഷ്യൽ ബ്രാഞ്ച് സ്വീകരിച്ചത്. ഫ്ളെമിയെക്കുറിച്ച് അന്വേഷണം നടത്തുകയും ഫ്ളെമിയെ വിളിച്ച് വരുത്തി കാറിലെ കേന്ദ്ര സർക്കാർ ബോർഡും വിസിറ്റിങ് കാർഡിലെ അശോകസ്തംഭവും നീക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഫ്ളെമിക്ക് ഇതേ രീതിയിൽ ബോർഡ് വയ്ക്കാനോ വിസിറ്റിങ് കാർഡ് വാങ്ങാനോ അനുവാദമില്ലാതിരിക്കെയാണ് ഇത് മറച്ചുവെച്ച് ബോർഡ് വയ്ക്കുകയും വിസിറ്റിങ് കാർഡിൽ അശോക് സ്തംഭം മുദ്രയും ഉൾപ്പെടുത്തിയത്. നടപടി സ്വീകരിക്കുമെന്ന് താക്കീത് വന്നതോടെ ഈ രണ്ടു കാര്യങ്ങളും ഫ്ളെമി ഒഴിവാക്കുകയും ചെയ്തു. അധികാരമില്ലാത്ത കാര്യങ്ങളാണ് ഫ്ളെമി ചെയ്തത് എന്നാണ് ഉന്നത പൊലീസ് വൃത്തങ്ങൾ മറുനാടനോട് പറഞ്ഞത്. ഇതു കൊണ്ട് തന്നെയാണ് ഫ്ളെമിക്ക് കാറിലെ ബോർഡും വിസിറ്റിങ് കാർഡിലെ അശോക സ്തംഭവും എടുത്ത് മാറ്റാൻ നിർദ്ദേശം നൽകിയത്-പൊലീസ് മറുനാടനോട് വിശദീകരിച്ചു.
ഫ്ളെമി വിവാദത്തിൽ കുരുങ്ങിയ സമയത്ത് തന്നെയാണ് ഖത്തറിലെ ഉന്നത കുടുംബാംഗമായ അംമ്നാ ഹെലാലിന്റെ പരാതിയും ഫ്ളെമിക്ക് നേരെ വന്നത്. ബിസിനസ് ആവശ്യങ്ങൾക്ക് 80 ലക്ഷത്തോളം രൂപ തന്നിൽ നിന്ന് വാങ്ങി വഞ്ചിച്ചു എന്നാണ് അംമ്ന നല്കിയ പരാതിയിൽ പറയുന്നത്. കാശ് തിരികെ ചോദിച്ചപ്പോൾ ചെക്ക് നൽകി. ആ ചെക്ക് ബാങ്കിൽ കാശില്ലാതെ മടങ്ങി. ഇതു ചൂണ്ടിക്കാട്ടി ഇന്ത്യൻ എംബസിയിൽ യുവതി പരാതി നൽകിയിരുന്നു. ഡിജിപിക്ക് നൽകിയ പരാതിയിൽ കുടുങ്ങുമെന്ന് വന്നപ്പോൾ എങ്ങനെയും അമ്നയുമായി ധാരണയിൽ എത്താൻ ഫ്ളെമി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഫ്ളെമി നടത്തുന്ന തട്ടിപ്പുകൾ പുറത്ത് വരുമ്പോൾ തന്നെയാണ് ഫ്ളെമിയുടെ റൂട്സ് ഇന്ത്യ എന്ന സ്ഥാപനം ഒരു ജഡ്ജി വന്നു ഉദ്ഘാടനം ചെയ്യുന്നത്. സംശയ നിഴലിലുള്ള ഒരാളുടെ കമ്പനി പതിവ് തെറ്റിച്ച് ജഡ്ജി ഉദ്ഘാടനം ചെയ്തതാണ് വിവാദമായി മാറിയത്.
ഇതിന്നിടയിൽ തന്നെയാണ് ഫ്ളെമിയുടെ ഇടപാടുകളിൽ സംശയം തോന്നി മാർട്ടിൻ മേനാച്ചേരിയെ പോലുള്ളവർ രംഗത്ത് വന്നത്. കൊച്ചിയിലെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറഞ്ഞു കേസ് ഒതുക്കാൻ താൻ മതി എന്നുള്ള ഫ്ളെമിയുടെ സംഭാഷണമാണ് പുറത്ത് വന്നത്. വിദേശത്തുള്ള ജോർജേട്ടൻ എന്ന് ഫ്ളെമി പറയുന്നയാളുടെ കേസ് ഒതുക്കാൻ താൻ വിചാരിച്ചാൽ നിഷ്പ്രയാസം കഴിയും എന്നാണ് ഫ്ളെമി മറ്റൊരാളുമായുള്ള സംഭാഷണത്തിൽ പറയുന്നത്. സംഭാഷണം സോഷ്യൽ മീഡിയ വഴി പുറത്ത് പോയതോടെ ഫെമിയുടെ ഇടപാടുകൾ ദുരൂഹതയുടെ നിഴലിലായി. പൊലീസ് ഉദ്യോഗസ്ഥർ തന്റെ സുഹൃത്തുക്കൾ ആണെന്നും ജഡ്ജിമാരെ സ്വാധീനിക്കാൻ തനിക്ക് കഴിയുമെന്നുമാണ് ഫ്ളെമി പറയുന്നത്. കേസ് ഒതുക്കാൻ തനിക്ക് കഴിയും എന്ന് ഫോൺ സംഭാഷണത്തിൽ ഫ്ളെമി പറയുന്നത്.
ഫ്ളെമി കാശ് തട്ടുന്നത് സുപ്രീം കോടതിയിലെ കേസുകൾ വരെ ഒത്തുതീർക്കാമെന്ന് പറഞ്ഞ്: മാർട്ടിൻ മേനാച്ചേരി
സുപ്രീം കോടതി കേസുകൾ ഒത്തുതീർക്കാം എന്നാണു ഫ്ളെമി പറയുന്നത്. ഇയാളുടെ തട്ടിപ്പുകൾ മനസിലാക്കിയാണ് ഞാൻ പരാതിയായി മുന്നോട്ടു വന്നത്- പരാതി നൽകിയ മാർട്ടിൻ മേനാച്ചേരി മറുനാടനോട് പറഞ്ഞു. കേന്ദ്ര ഏജൻസി മെമ്പർ ആയതിനാലാണ് പ്രധാനമന്ത്രിക്ക് പരാതി നൽകിയത് മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇതേ കാര്യത്തിൽ പരാതി നൽകിയിട്ടുണ്ട്. രാഷ്ട്രീയ-സാമൂഹിക വ്യക്തികളുടെ കൂടെ നിന്ന് ഫോട്ടോ എടുത്ത് തട്ടിപ്പ് നടത്തുക. ഈ ഫോട്ടോ കാണിച്ച് ലക്ഷങ്ങളുടെ തട്ടിപ്പുകൾ ഫ്ളെമി നടത്തിയിട്ടുണ്ട്. കാശ് പോയവർ പുറത്ത് പറയാൻ മടിക്കുകയാണ്. റൂട്സ് ഇന്ത്യാ എന്നുള്ളത് ഫ്ളെമിയുടെ തട്ടിപ്പ് സ്ഥാപനമാണ്. ഇത് ഉദ്ഘാടനം ചെയ്യാൻ ജഡ്ജി വന്നതും സംശയാസ്പദമാണ്. ഫ്ളെമി സംഭാഷണത്തിൽ പറയുന്നതുകൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ പേരുകളും അവരുമായുള്ള ബന്ധവുമാണ്. ഇന്നോവ കാറിലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ബോർഡ് ചൂണ്ടിക്കാട്ടി ആർടിഒയ്ക്ക് പരാതി നൽകിയിരുന്നു. കേന്ദ്ര സർക്കാർ ബോർഡ് വെച്ചതും വിസിറ്റിങ് കാർഡിൽ അശോക്സ്തഭം വന്നതും കൊച്ചി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ്റ് കമ്മിഷണർ തന്നെ അന്വേഷിച്ചിരുന്നു. ഇതെല്ലാം നിയമവിരുദ്ധമാണെന്നു മനസിലാക്കി പൊലീസ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്-മാർട്ടിൻ പറയുന്നു.
ഫ്ളെമിയുടെ വിവാദ സംഭാഷണം ഇങ്ങനെ:
എന്നെ ജോർജ് ഏട്ടന്റെ കയ്യിൽ നിന്നും ഇവൻ പറയുന്നത് പോലെ പറിക്കാൻ കഴിയത്തില്ല. ഞാൻ വിനോദിന് മുന്നിൽ വെച്ച് ജോർജ് ചേട്ടനോട് പറഞ്ഞു. ജോർജ് ചേട്ടാ ഈ ഡീൽ മുന്നോട്ടു പോകണം എന്നുണ്ടെങ്കിൽ ജോർജെട്ടെൻ വിനോദിനോട് പറയുന്നു. വിനോദ് എന്നോടു പറയുന്നു എന്ന ഒരു ഡീലിങ് ആണ്. ജോർജ് ചേട്ടന് എന്തെങ്കിലും കാര്യങ്ങൾ ഉണ്ടെങ്കിൽ എന്നോടു പറയും.. ഞാനും ജോർജ് ചേട്ടനും വിനോദ് എന്നെ ഇൻട്രോഡ്യൂസ് ചെയ്തു. അത് വെരി ഇംപോർട്ടന്റ്. ജോർജേട്ടന് എന്ന സംശയം ആണെങ്കിൽ ഞാൻ തെളിയിച്ച് തരാം, എനിക്ക് എന്ത് ചെയ്യാൻ കഴിയുമെന്ന്. ജോർജെട്ടന്റെ രണ്ട് കേസുകളും ഡീലും ചെയ്യുന്നത് ഒന്ന് മട്ടാഞ്ചേരി എഎസ്പിയായിരുന്ന സുരേഷുണ്ട്. ഇപ്പോഴത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയാണ്. ഞാൻ സുരേഷിനെ വിളിക്കും. സുരേഷേ.. ജോർജേട്ടന്റെ മുൻപിൽ വച്ചാണ് വിളിച്ചെ... സുരേഷേ ഇങ്ങനെ ഒരു പ്രശ്നമുണ്ട്... എന്ത് ചെയ്യാൻ കഴിയും.. എനിക്ക് ജോർജേട്ടനെ അറിയാം. കൊടുക്കാൻ പറയൂ . സിഐ ആയപ്പോൾ ജോർജ് ചേട്ടനുമായി നല്ല പരിചയമുണ്ട്. ആദ്യം പുള്ളി വിളിച്ചിട്ട് പറഞ്ഞു.. ഫ്ളെമി എന്റെ ആളാണ്. എന്തു കാര്യം ഉണ്ടെങ്കിലും ഫ്ളെമിയോട് സംസാരിച്ചോളാൻ പറഞ്ഞു. എന്നിട്ട് ഞാൻ നേരെ എന്റെ വണ്ടിയുമായി എയർപോർട്ടിൽ പോയി നെടുമ്പാശ്ശേരി സിഐയുണ്ട് ബൈജു രണ്ടു പേരെയും എയർപോർട്ടിൽ വിളിച്ചിട്ട് മൂന്നു പേരും എയർപോർട്ടിൽ നിൽക്കുന്ന ഫോട്ടോ ജോർജെട്ടന് അയച്ചു കൊടുത്തു.
രണ്ടു പൊലീസ് സ്റ്റേഷനിൽ ആണ് പുള്ളിയുടെ കേസ് കിടക്കുന്നത്. ഒന്ന് നെടുമ്പാശ്ശേരി പൊലീസ് സ്റ്റെഷനിലും വേറൊന്നു സുരേഷിന്റെ അടുത്തും. നേരത്തെ ഒരു വിജയകുമാർ ആയിരുന്നു... വിജയകുമാർ ഇപ്പോൾ മട്ടാഞ്ചേരി എഎസ്പിയായി. അത് കഴിഞ്ഞു നേരെ ലാൽജിയെ വിളിച്ചു. എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് ലാൽജി. ഞാൻ ലാൽജിയെ വിളിച്ച് നേരിട്ട് കണക്റ്റ് ചെയ്തു കൊടുത്തു. അത് കഴിഞ്ഞു ഞാൻ വിജയ് സാഖറേയുടെ അടുത്തുപോയി ഫോട്ടോ എടുത്ത് അയച്ച് കൊടുത്തു നമ്മുടെ ഐജിക്ക്. എന്നിട്ട് തൃക്കാക്കര പൊലീസ് സ്റ്റേഷനുണ്ട്. തൃക്കാക്കര ഡിവൈഎസ്പിയുണ്ട് ഇപ്പോൾ വിളിച്ചു തരാം എന്ന് പറഞ്ഞു. ഞാൻ വിളിച്ചു കൊടുത്തു. അത് കഴിഞ്ഞു ഞാൻ പറഞ്ഞു. ഇപ്പോൾ പൊലീസിന്റെ കയ്യിലല്ല കോർട്ടിലാണ് കിടക്കുന്നത്. നാല് ജഡ്ജിമാരാണ് അത് നോക്കുന്നത്. ജഡ്ജിമാരുടെ പേരുകൾ പറയുന്നു..... എന്നിട്ട് ഞാൻ പറഞ്ഞു. ഇപ്പോഴത്തെ അഡ്വക്കേറ്റ്സിനെ എല്ലാം മാറ്റണം. എന്റെ അഡ്വക്കേറ്റ്സിന്റെ കയ്യിൽ കേസ് ഏൽപ്പിക്കണം.
ആരോപണങ്ങൾക്ക് പിന്നിൽ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുന്നവർ: ഫ്ളെമി എബ്രഹാം
ആരോപണങ്ങൾക്ക് പിന്നിൽ പണം തട്ടാൻ ശ്രമിക്കുന്നവർ ആണെന്നാണ് ഫ്ളെമി ഫ്ളെമി എബ്രഹാം മറുനാടനോട് പറഞ്ഞത്. കഴിഞ്ഞ വർഷമാണ് ഞാൻ നാഷണൽ ചിൽഡ്രൻ ഫണ്ട് മെമ്പർ ആയി തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്ര സർക്കാർ ഏജൻസിയാണിത്. എനിക്ക് ബോർഡ് വയ്ക്കുന്നതിൽ തടസമില്ലെന്നാണ് കരുതിയത്. സ്പെഷ്യൽ ബ്രാഞ്ച് വിളിച്ച് പറഞ്ഞ ശേഷം കാറിലുള്ള കേന്ദ്ര സർക്കാർ ബോർഡും വിസിറ്റിങ് കാർഡിലെ അശോക സ്തംഭവും ഞാൻ മാറ്റിയിരുന്നു. ഡൽഹി രജിസ്ട്രേഷൻ ഉള്ള കാർ എങ്ങനെ കൂടുതൽ ഓടിക്കാൻ കഴിയില്ലെന്ന് ആർടിഓ ഓഫീസിൽ നിന്നും എന്നെ വിളിച്ച് പറഞ്ഞിട്ടുണ്ട്.
ടാക്സ് അടയ്ക്കാൻ ആണ് അവർ ആവശ്യപ്പെട്ടത്. ഫോൺ സംഭാഷണം വളരെ അടുത്ത ഒരാളോടു ഞാൻ പറയുന്നതാണ്. അതാണ് പുറത്ത് വന്നത്. എനിക്ക് എതിരെ പരാതി നൽകിയ ഖത്തർ വനിത എന്റെ ബിസിനസ് പാർട്ട്ണർ ആണ്. ഒമാനിൽ ബിസിനസ് ചെയ്യാൻ വേണ്ടിയാണ് അവർ 80 ലക്ഷത്തോളം രൂപ നൽകിയത്. പല തവണ ഞാൻ ഒമാനിൽ പോയതാണ്. ആ ബിസിനസ് സംരംഭം നടന്നില്ല. കാശ് അവിടെ തന്നെ ചെലവായി. ഈ പണം തിരികെ വേണം എന്നാണ് പറഞ്ഞത്. ഞാൻ ഒരു ചെക്ക് നൽകിയിരുന്നു. അതിൽ അവർ തുക എഴുതി ബാങ്കിൽ നൽകിയതാണ്. എനിക്ക് ഒമാനിൽ ട്രാവൽബാൻ നിലനിൽക്കുന്നുണ്ട്. ഖത്തർ യുവതിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം നടക്കുകയാണ്-ഫ്ളെമി പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളിൽ; എൻ.സി.സി സീനിയർ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകർക്ക് മിടുക്കനായ വിദ്യാർത്ഥിയും; മധുരം നൽകി പെൺകുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യൻ; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യൻ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ
- നാലു മീറ്ററായിരുന്ന റോഡുകളെ 14 മീറ്ററാക്കിയ വികസന വിപ്ലവം; പിഡബ്ല്യൂക്കാർ നോ പറഞ്ഞപ്പോൾ തുണയായത് കോടതി; തടയാൻ സർക്കാർ ശ്രമിച്ചത് സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചും; കിഴക്കമ്പലം പഞ്ചായത്തിനെതിരെ നടന്നത് സമാനതകളില്ലാത്ത ജനാധിപത്യ അവഗണന; ആ റോഡുകളെ നന്നാക്കിയ കഥ പറഞ്ഞ് സാബു ജേക്കബ്; കിറ്റക്സ് വിരുദ്ധർ വായിച്ചറിയാൻ
- ഞാൻ ഒരു കാലത്ത് ദുരുപയോഗിക്കപ്പെട്ട ഒരു വ്യക്തിയാണ്; പല ധ്യാനങ്ങൾ കൂടിയിട്ടും ആന്തരികസൗഖ്യം കിട്ടിയില്ല; അങ്ങനെ ഞാൻ കന്യാസ്ത്രീയായെങ്കിലും ഒരു കള്ളനെ കണ്ട് ഞാൻ പേടിച്ചോടിയപ്പോൾ കിണറ്റിൽ വീണതാണ്! ഈ അത്ഭുത പ്രസ്താവന തിരിച്ചെടുത്ത് വൈദികൻ; പ്രതിഷേധ ചൂട് ഫാദർ മാത്യു നായ്ക്കാംപറമ്പിലിനെ മാപ്പു പറയിക്കുമ്പോൾ
- അമ്മ മകളെ കാണാനെത്തിയപ്പോൾ വീട്ടിൽ ആരുമില്ല; ശരത് എത്തി ബാത്ത്റൂമിന്റെ വാതിൽ ചവിട്ടിപ്പൊളിച്ചപ്പോൽ കണ്ടത് കഴുത്തറുത്ത് മരിച്ച നിലയിൽ ആതിരയെ; തിരുവനന്തപുരം കല്ലമ്പലത്ത് ഒന്നര മാസം മുമ്പ് വിവാഹിതയായ യുവതിയുടെ മരണത്തിന്റെ കാരണം തേടി പൊലീസ്; സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും
- ഇതരസംസ്ഥാന ഭക്തരെ മകരവിളക്ക് കാട്ടാമെന്ന വാഗ്ദാനത്തിൽ പൂട്ടിയിട്ടത് മൂത്രപ്പുരയിൽ! ഭാര്യ എസ് ഐ ആയതിനാൽ സന്നിധാനത്ത് എന്തുമാകാമെന്ന ഭർത്താവിന്റെ അഹങ്കാരത്തിന് തിരിച്ചടി; മറുനാടൻ വാർത്തയിൽ എഡിജിപി ശ്രീജിത്തിന്റെ ഇടപെടൽ; ശബരിമല പൊലീസ് സ്റ്റേഷനിൽ 2021ലെ ആദ്യ കേസിൽ പ്രതി എസ് ഐ മഞ്ജു വി നായരുടെ ഭർത്താവ്
- തുണി ഉടുക്കാതെ മത്തി വറുക്കുകയോ, കക്ഷത്തെ രോമം കാണിച്ചു ഫോട്ടോ എടുക്കുകയോ, ആർത്തവ ലഹള നടത്തുകയോ, സ്വയം ഭോഗ യന്ത്രങ്ങൾ പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല; സോഷ്യൽ മീഡിയയിൽ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് മറുപടിയുമായി നടി ലക്ഷ്മി പ്രിയ
- കാബിനറ്റിലെ ക്യാപ്ടന്റെ അതൃപ്തി തിരിച്ചറിഞ്ഞ് തോമസ് ഐസക് സ്വയം പിന്മാറും; സുധാകരനുമായി ഒത്തുതീർപ്പിലെത്തി മത്സരിക്കാൻ ധനമന്ത്രിക്ക് താൽപ്പര്യമില്ല; ഭരണ തുടർച്ചയുണ്ടായാൽ അടുത്ത ധനമന്ത്രി ആരെന്ന ചർച്ച സിപിഎമ്മിൽ സജീവം; ആലപ്പുഴയിലെ ഭിന്ന സ്വരക്കാർ രണ്ടു പേരും ഇത്തവണ മത്സരിക്കില്ല
- പതിനഞ്ച് കൊല്ലം കഴിഞ്ഞാൽ ബിജെപിയെ തടയാൻ കേരളത്തിലും കോൺഗ്രസ്- സിപിഎം സഖ്യം; ബിജെപി ഒരിക്കൽ ഇന്ത്യ ഭരിക്കുമെന്ന് 28 വർഷം മുൻപ് തന്നെ താൻ പറഞ്ഞിരുന്നുവെന്നും കെഎൻഎ ഖാദർ എംഎൽഎ
- വിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെ
- ചെലോർക്ക് ശരിയാവും ചെലോർക്ക് ശരിയാവില്ല; വാക്സിൻ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവർക്ക് തിരിച്ചടി നൽകി പുതിയ പഠന റിപ്പോർട്ട്; പ്രതിരോധ ശേഷി അഞ്ചുമാസം വരേ മാത്രം; വാക്സിൻ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോർട്ട്
- 'ജാഡ കാണിക്കണത് കണ്ടില്ലേ, കൊടുക്കട്ടെ ഞാനൊന്ന്', തൊട്ടടുത്ത പന്ത് സിക്സറിന് പറത്തി സഞ്ജു; സ്റ്റംപ് മൈക്ക് പിടിച്ചെടുത്ത 'സൂപ്പർ ഡയലോഗും' ഹിറ്റ്; സഞ്ജുവിന്റെയും സച്ചിൻ ബേബിയുടേയും സംഭാഷണം ഏറ്റെടുത്ത് സോഷ്യൽ മീഡിയ
- കന്യാസ്ത്രീയെ പ്രണയിച്ച വൈദികനെ ഉൾക്കൊള്ളാനാകാതെ സഭയും ബിഷപ്പും; യാക്കോബായ സഭയിൽ ചേർന്ന ശേഷം പ്രണയിനിയെ ജീവിത സഖിയാക്കി; ഫാ. പ്രിൻസൺ മഞ്ഞളിക്ക് വിവാഹ മംഗളാശംസകൾ നേർന്ന് സോഷ്യൽ മീഡിയ
- 13 വയസുള്ള ആൺകുട്ടിയെ പിതാവ് വിദേശത്തേക്ക് കൊണ്ടുപോയത് ഒരു വർഷം മുമ്പ്; മാതാവ് പീഡിപ്പിച്ചെന്ന് പരാതി നൽകിയത് കഴിഞ്ഞ മാസം തിരികെ എത്തി; ആദ്യ വിവാഹ ബന്ധം വേർപെടുത്തും മുമ്പേ ഭർത്താവ് രണ്ടാമത് വിവാഹം കഴിച്ചു; പോക്സോ കേസ് നൽകിയത് മാതാവിനൊപ്പമുള്ള മൂന്നാമത്തെ മകനെയും കൊണ്ടുപോകാൻ ഭർത്താവ് ശ്രമിക്കവേ; കടയ്ക്കാവൂർ സംഭവത്തിലെ മറുവശം ഇങ്ങനെ
- എന്റെ റോഡ് അവർ പണിയുകയാണ്; പ്രശ്നമുണ്ടാക്കേണ്ടെന്ന് കരുതി കിഴക്കമ്പലത്ത് പോകുന്നില്ലെന്ന് മാത്രമെന്ന് മന്ത്രി സുധാകരൻ; കോടതി അനുമതിയോടെ ടാറു ചെയ്ത റോഡ് വേണമെങ്കിൽ വീണ്ടും കുണ്ടും കുഴിയുമാക്കി നൽകാമെന്ന് തിരിച്ചടിച്ച് സാബു ജേക്കബും; കിഴക്കമ്പലത്തെ റോഡ് പണി സോഷ്യൽ മീഡിയ ചർച്ച ചെയ്യുമ്പോൾ
- മണ്ണു സംരക്ഷണത്തിലെ ജോലി പോയത് ഉഴപ്പുമൂലം; അഞ്ച് കല്യാണം; മാലിന്യ കൂമ്പാരത്തിൽ നിന്നും ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളുമായി സഹാതാപം നേടിയ കുബുദ്ധി; സിവിൽ സർവ്വീസിന് പഠിക്കുന്ന മകളെയും ഉപയോഗിച്ച് വ്യാജ പ്രചരണം; വീട്ടിൽ രണ്ടു ടൂ വീലറും മൂന്ന് മാസം മുൻപ് വാങ്ങിയ സെക്കൻ ഹാൻഡ് കാറും; പൊയ്ക്കാട് ഷാജിയുടെ കള്ളക്കളി മറുനാടന് മുമ്പിൽ പൊളിയുമ്പോൾ
- ലിഫ്റ്റ് കൊടുത്ത പെൺകുട്ടിയോട് ഞാനൊന്ന് പിടിച്ചോട്ടെയെന്ന് ചോദിച്ചത് നിഷ്കളങ്കമായ ഒരു ചോദ്യമല്ല; പതിനാലുകാരന്റെ അപക്വമായ ചെയ്തിയോളം തന്നെ ഗൗരവമേറിയ ഒന്നാണ് അപർണ്ണയെന്ന പക്വതയും ബോധവുമുള്ള പെൺകുട്ടി അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റ്: അഞ്ജു പാർതി പ്രഭീഷ് എഴുതുന്നു
- രാഷ്ട്രീയ പോസ്റ്റുകൾ പാടില്ലെന്ന അംബാനിയുടെ സർക്കുലറിന് പുല്ലുവില; സനീഷനും അപർണ്ണ കൂറുപ്പിനും ലല്ലുവിനും ഒരാഴ്ച ശമ്പളവുമില്ല ജോലിയുമില്ല; തദ്ദേശത്തിലെ ട്വീറ്റ് രാഹുൽ ജോഷിയുടെ കണ്ണിൽ പെട്ടത് നിർണ്ണായകമായി; ന്യൂസ് 18 കേരളയിൽ തീവ്ര ഇടതുപക്ഷം പ്രതിസന്ധി നേരിടുമ്പോൾ
- ഹെൽമറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാൻ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതൽ വിറ്റ് പെൺസുഹൃത്തുമായി കാട്ടക്കടയിൽ അടിച്ചു പൊളി; നാട്ടുകാർക്ക് മുന്നിൽ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം
- ഒരുനേരത്തെ ആഹാരത്തിന് വകയില്ലാതെ അറവ് മാലിന്യം കഴിച്ച് വിശപ്പടക്കുന്നു; താമസസ്ഥലം ഒഴിയണമെന്ന സർക്കാർ ഉത്തരവ് വന്നതോടെ പോകാനിടമില്ലാതെ കൊല്ലത്ത് ഷാജിയും അഞ്ചുമക്കളും; സത്യമറിയാൻ എൻജിഒ ക്വാർട്ടേഴ്സിലെ താമസക്കാരനായ ഷാജിയെ തേടി മറുനാടൻ എത്തിയപ്പോൾ കണ്ടെത്തിയത് ഇങ്ങനെ
- പ്ലസ്ടുക്കാരുടെ പ്രൊഫൈലിൽ നിന്ന് ഇൻബോക്സിൽ വരുന്ന മെസ്സേജുകൾ കണ്ട് ഭൂമി പിളർന്ന് പോയിരുന്നെങ്കിൽ എന്ന് ഓർത്തിട്ടുണ്ട്; പതിനാലുകാരന്റെ അശ്ലീല ആവശ്യത്തിൽ പ്രതികരണവുമായി അശ്വതി ശ്രീകാന്ത്
- വെളുപ്പിന് വെള്ളമെടുക്കാൻ അടുക്കളയിൽ വന്ന സിസ്റ്റർ അഭയ കണ്ടത് കോട്ടൂരും പിതൃക്കെയിലും സെഫിയും ഗ്രൂപ്പ് സെക്സിൽ ഏർപ്പെടുന്നത്; മാനം രക്ഷിക്കാൻ അഭയയെ ചുറ്റികകൊണ്ട് അടിച്ച് കൊന്ന് കിണറ്റിലിട്ടു; ആ രാത്രിയിൽ സംഭവിച്ചത്
- ഫോണിലെ അശ്ലീലം അച്ഛനെ മൂത്ത മകൻ അറിയിച്ചപ്പോൾ ഡിവോഴ്സായി; മക്കളേയും കൊണ്ട് ഗൾഫിലെത്തിയ പ്രവാസി അറിഞ്ഞത് അതിലും വലിയ ക്രൂരത; രണ്ടാമത്തെ മകനെ പീഡിപ്പിച്ച കേസിൽ അകത്താകുന്നത് തിരുവനന്തപുരത്തുകാരി; ഇത് മാതൃത്വത്തിൽ വിഷം കലർത്തിയ ക്രൂരത
- വീണ്ടും ട്രോളിൽ നിറഞ്ഞ് സുരേഷ് ഗോപി;ആയിരം പഞ്ചായത്ത് ചോദിച്ചിട്ട് ഒരു അമ്പത് പോലും തന്നില്ലല്ലോ' എന്ന് ട്രോളന്മാർ;കടലിലെറിയണ മെന്ന പ്രയോഗവും എറ്റെടുത്ത് സോഷ്യൽ മീഡിയ
- ഭൂരിപക്ഷം വിശ്വാസികളുള്ള സഭക്ക് പള്ളികൾ വിട്ടു നൽകണം; ന്യുനപക്ഷത്തിനു പ്രാർത്ഥന സൗകര്യം ഏർപ്പെടുത്തണം; യോജിക്കാൻ ആകുന്നില്ലെങ്കിൽ രണ്ടു പക്ഷവും ചേർന്ന് പുതിയ പള്ളി പണിയണം; ഒന്നിനും തയ്യാറാകുന്നില്ലെങ്കിൽ പള്ളി പൂട്ടി സർക്കാർ ഏറ്റെടുക്കും; കേരളത്തിലെ സഭാ തർക്കത്തിൽ മോദിയുടെ ഒത്തുതീർപ്പ് ഫോർമുല ഇങ്ങനെ; കേരളത്തിൽ വഴിയൊരുങ്ങുന്നത് ബിജെപിയുടെ മുന്നേറ്റത്തിനെന്ന് രാഷ്ട്രീയ നിരീക്ഷകർ
- ഭർത്താവ് വിദേശത്ത് കഷ്ടപ്പെടുന്നു; ഭാര്യ കൂട്ടുകാരന്റെ ആഡംബര കാറിൽ ചുറ്റി വാടക വീടുകൾ മാറി കഞ്ചാവ് വിൽപ്പനയും വാറ്റും നടത്തി അടിപൊളി ജീവിതം: പൊലീസ് എത്തിയപ്പോൾ കാമുകൻ മുങ്ങിയപ്പോൾ വലയിൽ വീണത് സുന്ദരിയായ യുവതി
- നഴ്സുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വിവരം പരസ്യപ്പെടുത്തി കോവിഡ് രോഗി; സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത് അശ്ലീല ചാറ്റുകളുടെ സ്ക്രീൻ ഷോട്ടും തറയിലുടനീളം പരന്നുകിടക്കുന്ന പിപിഇ കിറ്റിന്റെ ഫോട്ടോയും; ഇരുവരെയും അറസ്റ്റ് ചെയ്ത് പൊലീസും
- വൈശാലിയും ഋഷ്യശൃംഗനും പുനരവതരിച്ചു; വ്യത്യസ്ത ഫോട്ടോഷൂട്ട് ഏറ്റെടുത്ത് സൈബർലോകം
- ഭർത്താവ് ഉപേക്ഷിച്ചുപോയതോടെ ജീവിത പങ്കാളിയാക്കിയത് മകനെക്കാൾ പ്രായം കുറഞ്ഞ യുവാവിനെ; മോഷണം മുതൽ കഞ്ചാവ് കേസിൽ വരെ പ്രതി; നടുറോഡിൽ യുവതിയെ ആക്രമിച്ച് വസ്ത്രങ്ങൾ വലിച്ചു കീറിയതുകൊച്ചുത്രേസ്യ എന്ന സിപ്സി
- മിസ്ഡ് കോളിൽ അമ്മയുമായി അടുത്തു; ഇഞ്ചത്തൊട്ടി തൂക്കുപാലം കാണാൻ പത്തു വയസുള്ള മകളുമൊത്ത് പോയത് പ്രണയ തീവ്രതയിൽ; കാറിൽ നിന്ന് അമ്മ ഫോൺ ചെയ്യാൻ ഇറങ്ങിയപ്പോൾ കുട്ടിയോട് 26-കാരന്റെ രതിവൈകൃതം; അമ്മ മറച്ചു വച്ചത് അച്ഛൻ അറിഞ്ഞപ്പോൾ ടൈൽ പണിക്കാരൻ അഴിക്കുള്ളിൽ; വിഷ്ണുവിന്റേത് സമാനതകളില്ലാത്ത ക്രൂരത
- രണ്ടു വർഷത്തെ പ്രണയ ശേഷം വീട്ടിന് അടുത്ത പള്ളിയിൽ മിന്നു കെട്ട്; ഹണി മൂൺ അടിച്ചു പൊളിക്കാൻ തളർവാതം പിടിച്ച അമ്മയെ ശുശ്രൂഷിക്കാൻ ഹോം നേഴ്സിനേയും ഏർപ്പെടുത്തി; 26കാരൻ ഭർത്താവിന് സൽബുദ്ധി വരാൻ കഴിഞ്ഞ ദിവസം പോലും വൃതമെടുത്ത 51 കാരി; ശാഖാ കുമാരിയെ അരുൺ കൊന്നത് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി ഷോക്കേൽപ്പിച്ച്; നിർണ്ണായകമായത് രേഷ്മയുടെ മൊഴി
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്