അൽ വലാഅ് വൽബറാഅ്-ലൂടെ കേരളത്തിൽ ആദ്യം മതവിദ്വേഷത്തിന്റെ വിത്തു പാകിയതു കെഎൻഎം മുഖമാസിക; മുജാഹിദ് സംഘടനയിലെ മറ്റു ഗ്രൂപ്പുകൾക്കെല്ലാം സമാന നിലപാടു തന്നെ; കെഎൻഎമ്മിനെയും വിസ്ഡത്തെയും പ്രതിക്കൂട്ടിലാക്കി ഷംസുദ്ദീൻ പാലത്തും
എം പി റാഫി
കോഴിക്കോട്: വർഗീയ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയ സലഫി പണ്ഡിതൻ ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണം വിവാദമായതിനു പിന്നാലെ അൽ വലാ വൽബറാ(ബന്ധവും ബന്ധനവിച്ഛേദവും)ഇനെ ചൊല്ലി കേരളത്തിലെ മുജാഹിദ് സംഘടനകളിൽ തമ്മിലടിയും പഴിചാരലുകളും.
കേരളത്തിലെ മുസ്ലിംങ്ങൾക്കിടയിലെ നവോത്ഥാന പ്രസ്ഥാനമായി കടന്നുവന്ന് പ്രവവർത്തനം തുടങ്ങിയ കേരള നദ് വത്തുൽ മുജാഹിദീ(കെ.എൻ.എം)നിലേക്കാണ് അൽ വലാഅ് വൽ ബറാഅ് എന്ന ആശയത്തിന്റെ മുനയും അടിവേരും എത്തിനിൽക്കുന്നത്. വിഷം പടർത്തുന്ന ഇത്തരം ആശയങ്ങൾ കേരളത്തിൽ ആദ്യം പ്രചരിപ്പിച്ചത് കെ.എൻ.എം ആണെന്ന് പുറത്തു വന്നതോടെ ഔദ്യോഗിക വിഭാഗം പ്രതിക്കൂട്ടിലായിരിക്കുകയാണ്.
ഔദ്യോഗിക വിഭാഗത്തിൽ നിന്നുമാണ് താൻ ഇത് പഠിച്ചതെന്നാണ് ഷംസുദ്ദീന്റെ വാദം. വലാഇനെയും ബറാഇനെയും ചൊല്ലിയുള്ള പരസ്പര പഴിചാരലിലൂടെ ആരാണ് വലിയ തീവ്രസലഫികളെന്ന് മത്സരിച്ച് തെളിയിക്കുകയാണ്. ഇതോടെ ഓരോ ഗ്രൂപ്പുകളും മറുഗ്രൂപ്പുകളുടെ തീവ്രമായ വാദങ്ങൾ ഉയർത്തിയാണ് രംഗത്തെത്തിയിരിക്കുന്നത്.
ഒടുവിൽ, നവോത്ഥോന നായകരായും തീവ്രവാദ വിരുദ്ധരെന്ന ലേബലിലും പ്രവർത്തിക്കുന്ന മുജാഹിദ് ഔദ്യോഗിക വിഭാഗം കെ.എൻ.എംലേക്കു തന്നെ എത്തിനിൽക്കുകയാണ് തീവ്രആശയങ്ങളുടെ അടിവേര്. മുജാഹിദന്റെ ഔദ്യോഗിക വിഭാഗത്തിന്റെ അൽമനാർ മാസികയിൽ വലാഇനും ബലാഇനെയും കുറിച്ച് എഴുതിയ എഡിറ്റോറിയലാണ് കെ.എൻ.എംനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ഷംസുദ്ദീൻ പാലത്തിന്റെ പ്രഭാഷണം വിവാദമാകുകയും സലഫി പ്രഭാഷകനെതിരെ കേസെടുക്കുകയും ചെയതതോടെ കെ.എൻ.എം നേതാവ് ടിപി അബ്ദുല്ലക്കോയ മദനി ശംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തെ രൂക്ഷമായി എതിർത്ത് രംഗത്ത് വരികയുണ്ടായി. എന്നാൽ കെ.എൻ.എം മുഖമാസികയിൽ എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച തീവ്രമായ ആശയങ്ങളാണ് ഇവരുടെ വായടപ്പിച്ചിരിക്കുന്നത്.
ബന്ധവും വിച്ഛേദനവും എന്നവിഷയത്തിൽ കാരപ്പറമ്പിൽ പ്രസംഗിച്ച ഷംസുദ്ദീൻ പാലത്തിന്റെ
പ്രസംഗമായിരുന്നു കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇപ്പോൾ സമാന ആശയം പുലർത്തുന്ന കെ.എൻ.എം മറുപടി പറയാൻ നിർബന്ധിതരായിരിക്കുന്നതും. സ്വന്തം സ്ഥാപനത്തിൽ അന്യമതക്കാരെ നിർത്തരുതെന്നും അമുസ്ലിങ്ങളുടെ കലണ്ടർ ഉപയോഗിക്കരുത്, ഇവരോട് ചിരിക്കരുത്, പൊതു സമൂഹത്തിൽ അമുസ്ലിംങ്ങളെ യോഗ്യരായി അവതരിപ്പിക്കരുതെന്നും മറ്റുമായിരുന്നു ഷംസുദ്ദീന്റെ പ്രസംഗം. ഓണവും ക്രിസ്മസ്സം അടക്കമുള്ള അമുസ്ലിം ആഘോഷങ്ങൾ ഒരു മുസ്ലിമിന് നിഷിദ്ധമാണെന്ന് വരെ ഷംസുദ്ദീൻ പ്രസംഗത്തിൽ പറയുകയുണ്ടായി. അമുസ്ലിമായ ഒരാളോട് ഇടപഴകുകയോ ആത്മബന്ധം പുലർത്തുകയോ ചെയ്യരുതെന്നും ഇസ്ലാമിന്റെ വലാഉം ബറാഉം അടിസ്ഥാന തത്വമാണെന്നും അത് പിൻപറ്റാത്തവൻ മുസ്ലിം അല്ലെന്നും മുജാഹിദ് ഔദ്യോഗിക വിഭാഗത്തിൽ നിന്നും നേരത്തെ വിഘടിച്ചു പോന്ന ഷംസുദ്ദീൻ പാലത്ത് പ്രഭാഷണത്തിൽ പറയുന്നു. സഈദിയിലെ സലഫി പണ്ഡിതൻ സ്വാലിഹ് ഫൗസാന്റെ അൽവലാഅ് വൽ ബറാഅ് എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയായിരുന്നു ഈ വിഷയം ഷംസുദ്ദീൻ പ്രസംഗിച്ചത്. ഇതേ ആശയങ്ങളാണ് ഇസ്ലാമിക്ക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദ സംഘങ്ങൾ പുലർത്തിപ്പോരുന്നത്. ഇത് ഐസിസിന്റെ ഔദ്യോഗിക വെബ്സൈറ്റുകളിലെല്ലാം വ്യക്തമാക്കിയിട്ടുമുണ്ട്.
എന്നാൽ ഇത്രയും വിഷം പരത്തുന്ന ആശയം കേരളത്തിലെ കെ.എൻ.എം അടക്കമുള്ള മറ്റു മുജാഹിദ് സംഘടനകൾക്കും ഉണ്ടെന്നത് ഞെട്ടിക്കുന്ന വിഷയമാണ്. കെ.എൻ.എം സംഘടനയിൽ നിന്നും വിഘടിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സംഘടനയായ വിസ്ഡം വിഭാഗത്തിന്റെ നേതാക്കളും സമാന ആശയങ്ങൾ പ്രസംഗിച്ചിട്ടുണ്ട്. ഔദ്യോഗിക വിഭാഗത്തിൽ നിന്നും നേരത്തേ പിളർന്ന മടവൂർ വിഭാഗം ഈ വിവാദങ്ങളിൽ നിന്നും വിട്ടുനിൽക്കാനാണ് തീരുമാനം. ഷംസുദ്ദീൻ പാലത്തിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ച സാഹചര്യത്തിൽ മറ്റു ഗ്രൂപ്പുകളുടെ തീവ്ര ആശയങ്ങൾ കൂടി പുറത്തു വിടുകയാണ് ഷംസുദ്ദീൻ. വിസ്ഡം ഗ്രൂപ്പ് നേതാക്കളായ പികെ അഷ്റഫ്, ഫൈസൽ മൗലവി, ഷമീർ മദനി എന്നിവർ ഷംസുദ്ദീൻ പാലത്തിന്റെ പ്രസംഗത്തിനെതിരെ രംഗത്ത് വന്ന് തീവ്രവാദ വിരുദ്ധരാണെന്ന് സ്വയ പ്രഖ്യാപിക്കുകയും ചെയ്തതാണ് ഷംസുദ്ദീനെ ചൊടിപ്പിച്ചത്.
ഇതോടെ വിസ്ഡം ഗ്രൂപ്പിന്റെ തന്നെ നേതാവും അൽവാല വൽബറാ ഗ്രന്ഥം മലയാളത്തിലേക്കു വിവർത്തനം ചെയ്ത അബ്ദുൽ ജബ്ബാർ മദനിയുടെ ഷംസുദ്ദീന്റേതിനു സമാനമായ വരികളും ഇതേഗ്രൂപ്പിൽപ്പെട്ട മറ്റു നേതാക്കളുടെ തീവ്രമായ പ്രസംഗങ്ങളും ഔദ്യോഗിക വിഭാഗത്തിന്റെ അൽമനാർ മാസികയിൽ വന്ന ലേഖനവും ഉയർത്തിക്കാട്ടിയാണ് മുജാഹിദ് വിഭാഗത്തെ ഒന്നടങ്കം പ്രതിരോധത്തിലാക്കിയിരിക്കുന്നത്. വോയ്സ് ഓഫ് സലഫ് എന്ന വെബ്സൈറ്റിലാണ് ശംസുദ്ദീൻ പാലത്ത് ഇതിനെ തുറന്നു കാട്ടുന്ന ഒന്നേകാൽ മണിക്കൂർ ദൈർഘ്യമുള്ള പ്രഭാഷണം ഇട്ടിട്ടുള്ളത്.
പറഞ്ഞ വാദങ്ങൾ ന്യായീകരിക്കുന്നതോടൊപ്പം മുജാഹിദിന്റെ മറ്റു ഗ്രൂപ്പുകൾക്കും ഇതേ ആശയമാണുള്ളതെന്നാണ് ഷംസുദ്ദീൻ പറയുന്നത്. ഇതിനു തെളിവായി ഇതര നേതാക്കളുടെ പ്രസംഗ ക്ലിപ്പുകളും അൽമനാറും തെളിവായികാട്ടുന്നു. തനിക്കെതിരെ വിമർശിക്കുന്നവർ സംഘടന തലക്കു കയറിയവരാണെന്ന വിമർശനം ഉയർത്തുന്നുണ്ട്. സംഘടനാ വിരോധം തീർക്കുക ഇവരുടെ പതിവ് കുതന്ത്രമാണെന്നും അത് മടുത്താണ് ഞാനടക്കമുള്ളവർ ഇറങ്ങിപ്പോന്നതെന്നും പറയുന്നു. ഭീഷണിപ്പെടുത്തിയാലോ ജയിലിലടച്ചാലോ സലഫിസം പ്രചരിപ്പിക്കുന്നതിൽ നിന്ന് പിന്മാറില്ലെന്ന് ഷംസുദ്ദീൻ വ്യക്തമാക്കുന്നു.എന്നാൽ വലാഇനെയും ബറാഇനെയും പറഞ്ഞു പെരുപ്പിച്ച് മറ്റു സമുദായത്തിനിടയിൽ അവമതിപ്പുണ്ടാക്കുകയാണ് ഷംസുദ്ദീൻ ചെയ്തതെന്ന് മറ്റു ഗ്രൂപ്പ് നേതാക്കൾ പറയുന്നുണ്ടെങ്കിലും ഈ ഗ്രന്ഥത്തെയും ആശയത്തെയും അതേപടി സ്വീകരിക്കുന്നതായും അവർ പറയുന്നു.
ഷംസുദ്ദീൻ പുറത്തു വിട്ട എതിർ ഗ്രൂപ്പ് നേതാവായ അബൂബക്കർ സലഫിയുടെ പ്രഭാഷണത്തിൽ പറയുന്നതിങ്ങനെ: അവനവന്റെ ദീനനുസരിച്ച് സ്വന്തം നാട്ടിൽ ജീവിക്കാന് പറ്റില്ലെങ്കിൽ നാടുവിടൽ നിർബന്ധമാണ്. ഖുർആൻ പറഞ്ഞത് ദീനനുസരിച്ച് നിൽക്കാൻ പറ്റുന്നില്ലെങ്കിൽ ഇവിടെ നൽക്കണ്ടയെന്നാണ്. അങ്ങിനെ ആ രാജ്യത്തു തന്നെ നിന്ന് മരിച്ചു പോയാൽ മലക്കുകൾ ഈ കാര്യത്തെ പറ്റി ചോദിക്കുകയും ശിക്ഷ നൽകുകയും ചെയ്യും. മനുഷ്യരെയും ജിന്നുകളെയും സൃഷ്ടിച്ചത് അള്ളാഹുവിന് ഇബാദത്ത് (ആരാധന) എടുക്കാൻ മാത്രമാണ്. അതിന് പറ്റില്ലെങ്കിൽ ഹിജ്റ(പലായനം) പോകുകയാണ് ചെയ്യേണ്ടത്.
പ്രസംഗം പുറത്തു വിട്ട ശേഷം അൽവലാ വൽ ബറാ എന്ന ഗ്രന്ഥം അബ്ദുൽ ജബ്ബാർ മദനി വിവർത്തനം ചെയ്തതിലെ ചിലവരികളും വായിക്കുന്നു. പേജ് 21ലെ ഖുഫ്റിന്റെ നാടിലേക്കുള്ള ഉല്ലാസ യാത്രയെന്ന അധ്യായമാണ് പുറത്തു വിടുന്നത്. അതിൽ പറയുന്നതിങ്ങനെ: ചികിത്സ കച്ചവടം തുടങ്ങിയ നിർബന്ധ സാഹചര്യത്തിലല്ലാതെ ശത്രവിന്റെ രാജ്യത്തേക്ക് യാത്ര ചെയ്യേണ്ടതില്ല. ആവശ്യാനുസരണം പോയൽ തന്നെ ആവശ്യം കഴിഞ്ഞാൽ മടങ്ങുകയും വേണം. പേജ് 32: ആദർശ സംരക്ഷണാർത്ഥം ഹിജ്റ പോകൽ അനിവാര്യമാണ്. വിശ്വാസ സംരക്ഷണത്തിന് അവിശ്വാസികളുടെ നാട്ടിൽ നിന്നും പലായനം ചെയ്യുന്നതിനാണ് ഹിജ്റ എന്ന് പറയുന്നത്.
ചില മാനസിക രോഗികൾ ഓരോന്ന് പ്രസംഗിക്കുന്നുവെന്നായിരുന്നു ഷംസുദ്ദീന്റെ പ്രസംഗത്തെ കുറിച്ച് കേരള നദ് വത്തുൽ മുജാഹിദീൻ സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ലക്കോയ മദനി പറഞ്ഞതും എഴുതിയതുമെല്ലാം. എന്നാൽ ഇത് ഏത് മാനസിക രോഗി എഴുതിയതാണെന്ന ചോദ്യം ഉയർത്തിയാണ് അൽമനാർ മാസികയിലെ ലേഖനം ഉയർത്ത് ഷംസുദ്ദീൻ പാലത്ത് ചോദിക്കുന്നത്. 1989 ഡിസംബറിൽ ബന്ധവും ബന്ധവിച്ഛേദനവും ഖുർആനിക ദൃഷ്ടിയിൽ എന്ന പേരിൽ എഡിറ്റോറിയൽ പേജിൽ വന്നതിങ്ങനെ: അള്ളാഹുവിലും റസൂലിലും വിശ്വസിക്കുന്ന ഒരു മുസ്ലിമിന് ആരുമായും എന്തടിസ്ഥാനത്തിലും ബന്ധം സ്ഥാപിക്കുക എന്നതും ആരുമായി ബന്ധം വിച്ഛേദിക്കുക എന്നതും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളുടെ പേരിലോ സംഘടനാ പക്ഷപാതത്തിന്റെ പേരിലോ തീരുമാനിക്കേണ്ടതല്ല. വിശുദ്ധ ഖുർആൻ നൽകുന്ന മാർകങ്ങൾ തള്ളിക്കൊണ്ട് തീരുമാനം എടുക്കാൻ ഒരുമുസ്ലിമിന് സ്വാതന്ത്രമില്ല. ഇഷ്ടം പോലെ ജീവിച്ചാൽ ദുനിയാവും ആഖിറവും പോകും. ഏതു സത്യ നിഷേധിയുടെ മനസിലും ദൈവിക മതത്തോടുള്ള വെറുപ്പ് നിലനിൽക്കുന്നു. സത്യവിശ്വാസിക്കും സത്യദീനിനും ക്ഷതമേൽപ്പിക്കുന്ന നിലപാട് ഏത് ഇവർ ഏത് നിമിഷവും പ്രകടിപ്പിച്ചേക്കാം. ഒരു സത്യ നിഷേധിയെയും ഉയർത്തുന്നത് വിശുദ്ധ ഖുർആൻ ശക്തമായി എതിർക്കുന്നു. അമുസ്ലിംങ്ങളെ പ്രൈവറ്റ് സെക്രട്ടറിയാക്കരുത്.
അൽവാലഅ് വൽബറാഅ് എന്ന വിഷയം വിഷദമായി ഈ ലേഖനത്തിലുണ്ട്. അതായത് ഷംസുദ്ദീൻ പാലത്തിന്റേതിന് സമാനമായ ആശയങ്ങൾ തന്നെ. ഇത് ഞാൻ പറയുമ്പോൾ ഐഎസിന്റെ വാദവും അൽമനാറിൽ വന്നാൽ കുഴപ്പവുമില്ലേ എന്നാണ് എതിർഗ്രൂപ്പുകാരോട് ഷംസുദ്ദീൻ പാലത്ത് ചോദിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പും ഔദ്യോഗിക വിഭാഗവുമായിരുന്നു ഷംസുദീനെ അതിരൂക്ഷമായി എതിർത്ത് രംഗത്തെത്തിയത്. എന്നാൽ എൽമനാറിൽ വന്ന ലേഖനവും പ്രസംഗങ്ങളും തിരുത്താൻ തയ്യാറുണ്ടോയെന്നാണ് ഷംസുദ്ദീനെ അനുകൂലിക്കുന്ന സലഫി ഗ്രൂപ്പ് ചോദിക്കുന്നത്. ഇതിനെ ചൊല്ലി മുജാഹിദ് നേതാക്കൾ തമ്മിലുള്ള നിരവധി പ്രസംഗങ്ങളും വാഗ്വോങ്ങളും ഇതിനോടകം പുറത്തു വന്നുകഴിഞ്ഞു. ഏറ്റവും കൂടുതൽ പ്രതിരോധത്തിലായിരിക്കുന്നത് കെ.എൻ.എം ആണ്. കേരളത്തിൽ ആദ്യമായി വിദ്വേഷത്തിന്റെ വിത്തെറിഞ്ഞത് മുജാഹിദ് ഔദ്യോഗിക വിഭാഗമാണെന്ന് അൽമാനാർ ലേഖനത്തിലൂടെ പ്രകടമാണ്. മുജാഹിദിന്റെ എല്ലാവിഭാഗങ്ങളും ഈ ആശയം പുലർത്തുന്നതായി മുകളിൽ പറഞ്ഞ പ്രഭാഷണങ്ങളിൽ നിന്നും പ്രസിദ്ധീകരണങ്ങളിൽ നിന്നും വ്യക്തമാണ്. വഹാബി,സലഫി ആശയവുമായി കേരളത്തിലെ മുസ്ലിംങ്ങളുടെ ഉന്നമനത്തിനും നവോത്ഥാനത്തിനുമായി എത്തിയ മുജാഹിദ് പ്രസ്ഥാനം ആരാണ് ഏറ്റവും വലിയ തീവ്രവാദികളെന്ന് പരസ്പരം ചോദിക്കേണ്ട ദുര്യോഗമാണ് കണ്ടുകൊണ്ടിരിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്