ആദ്യമായി കൺസൾട്ടിങ്ങിന് വരുന്നവർ നിർബന്ധമായി ഇസിജി എടുക്കണം; ഇസിജിയിൽ വേരിയേഷൻ...അറ്റാക്ക് ആയിട്ടില്ല..ഉടൻ വരും..മരുന്നുകഴിക്കണം; എക്കോ, ലബോറട്ടറി , സ്കാനിങ്, ടിഎംടി, പറയുന്ന മെഡിക്കൽ സ്റ്റോറിൽ നിന്നും വില കൂടിയ ഹൃദ് രോഗ മരുന്ന്; പരിശോധിക്കുന്ന എല്ലാവർക്കും ഹൃദ്രോഗം; മറ്റുഡോക്ടർമാരെ കാണിച്ചാൽ ഹൃദയം നല്ല ജിൽ ജിൽ; കാർഡിയോളജിസ്റ്റ് എന്ന വ്യാജേന കരുനാഗപ്പള്ളി നെഞ്ചുരോഗാശുപത്രി ഡോക്ടർ തട്ടിപ്പ് നടത്തുന്നുവെന്ന് പരാതി; ആരോപണം നിഷേധിച്ച് ഡോ.ബിജു സത്യൻ
ആർ പീയൂഷ്
കരുനാഗപ്പള്ളി: നെഞ്ച് രോഗാശുപത്രിയിലെ ഡോക്ടർ ഹൃദ് രോഗത്തിന് ചികിത്സ നടത്തി രോഗികളെ കബളിപ്പിക്കുന്നതായി ആരോപണം. കരുനാഗപ്പള്ളി നെഞ്ചു രോഗാശുപത്രിയിലെ ഡോക്ടർ ബിജു സത്യനാണ് കാർഡിയോളജിസ്റ്റ് എന്ന വ്യാജേന ചികിത്സ നടത്തുന്നത്. ക്ലിനിക്കൽ കാർഡിയോളജിസ്റ്റായ ഇയാൾക്ക് ഹൃദ് രോഗമുള്ള രോഗികളെ ചികിത്സിക്കാനുള്ള അനുമതി ഇല്ല. എന്നാൽ കാർഡിയോളജിസ്റ്റ് എന്ന ബോർഡ് വച്ചാണ് ചികിത്സിക്കുന്നത് എന്നാണ് ആരോപണം. കൂടാതെ ഇവിടെ ചികിത്സ തേടിയെത്തുന്നവർക്ക് ഹൃദ്രോഗമില്ലെങ്കിൽ കൂടി രോഗത്തിനുള്ള മരുന്ന് നൽകുന്നതായും പറയുന്നു. ചികിത്സയ്ക്കായി എത്തുമ്പോൾ തന്നെ ഇസിജി എടുത്തതിന് ശേഷം വ്യത്യാസമുണ്ടെന്നും ഹൃദ്രോഗത്തിന്റെ ആരംഭമാണെന്നും പറയും. പിന്നീട് ടി.എം ടി ഉൾപ്പെടയുള്ള ചിലവേറിയ ടെസ്റ്റുകൾ നടത്തിക്കും.
നിലവിൽ കരുനാഗപ്പള്ളിയിലെ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറാണ്. ഗവൺമെന്റ് സർവ്വീസിലിരിക്കുമ്പോഴാണ് ഇദ്ദേഹം വീട്ടിൽ പ്രാക്ടീസ് നടത്തുന്നത്. ഇവിടെ തന്നെയാണ് രോഗ നിർണ്ണയത്തിനുള്ള ഉപകരണങ്ങളും ഉള്ളത്. നിർദ്ധനരായ രോഗികളെ രോഗമുണ്ടെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇത്തരത്തിൽ ചികിത്സ നടത്തി വരുന്നത്. സംശയം തോന്നിയ ചിലർ ഡോക്ടറുടെ അടുത്ത് നിന്നും ലഭിച്ച റിപ്പോർട്ട് മറ്റ് ഹൃദ്രോഗ വിദഗ്ദ്ധരായ ഡോക്ടർമാരെ കാണിച്ചപ്പോഴാണ് തങ്ങൾക്ക് രോഗമില്ലെന്ന് മനസ്സിലായത്. രോഗമില്ലാത്തവരെ പോലും രോഗികളാക്കി ചികിത്സ നടത്തുന്നതായി കരുനാഗപ്പള്ളിയിലെ അഭിഭാഷകനായ വൈ സൂധീറാണ് തന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലൂടെ വിവരം പുറത്തറിയിച്ചത്. ഇത് വലിയ രീതിൽ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധിപേർ ഡോക്ടർക്ക് എതിരെ ആരോപണമായി രംഗത്ത് വരികയായിരുന്നു. തുടർന്ന് സുധീർ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിൽ ഡോക്ടർക്കെതിരെ പരാതി നൽകി.
കാർഡിയോളജിയിൽ എം.ഡി എടുക്കാത്തവർക്ക് ബോർഡ് വച്ച് ചികിത്സിക്കാൻ അനുമതി ഇല്ല. അത് കൂടാതെ ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവും ബോർഡിൽ രജിസ്ട്രേഷൻ നമ്പരും പ്രദർശിപ്പിക്കണം. അല്ലാത്ത പക്ഷം ചികിത്സ നടത്തുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് കൗൺസിൽ സർക്കുലറും ഇറക്കിയിട്ടുണ്ട്. ഇതെല്ലാം മറികടന്നു കൊണ്ടാണ് ഇവിടെ ചികിത്സ തുടരുന്നത്. നിരവധിപേർ രോഗമില്ലാതെ ഒരു വർഷത്തോളമായി ഇയാൾ നൽകിയ മരുന്ന് കഴിച്ചു കൊണ്ടിരുന്നിട്ടുണ്ട്. ഇത് മൂലം മറ്റ് പല രോഗങ്ങൾക്കും ഇരയായവരും ഉണ്ട്. സോഷ്യൽമീഡിയയിൽ സംഭവം വൈറലായതോടെ ഡോക്ടർക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. സംഭവത്തെ പറ്റി അഡ്വ. വൈ സുധീർ ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നതിങ്ങനെ;
വ്യാജകാർഡിയോളജിസ്റ്റിൽ നിന്നും നമ്മുടെഹൃദയത്തെരക്ഷിക്കൂ
ഉണരൂ...ഈ തീവെട്ടിക്കൊള്ളക്കെതിരെ
നാം അദ്ധ്വാനിച്ചുണ്ടാക്കുന്ന ചില്ലി കാശുതട്ടാൻ നമ്മെ ഹൃദ്രോഗിയാക്കുന്നു,,,
ആദ്യം ഇസിജി, പിന്നെ എക്കോ, പിന്നെ ലബോറട്ടറി, പിന്നെ സ്കാനിങ് പിന്നെ മെഡിക്കൽ സ്റ്റോറിൽ നിന്നും വില കൂടിയ ഹൃദ് രോഗ മരുന്ന്, ഇതെല്ലാം പറയുന്ന ഷോപ്പിൽ നിന്നും, അവസാനം ഹൃദ് രോഗമില്ലാത്ത ഒരു ഹൃദ്രോഗി ജനിക്കുന്നു,,,
കഥ നടക്കുന്നത് വെള്ളരിക്കാ പട്ടണത്തിലല്ല...കരുനാഗപ്പള്ളി പള്ളിമുക്കിൽ...പുതിയകാവ് നെഞ്ച് രോഗാശുപത്രിയിലെ ഡോക്ടർ ബിജു സത്യൻ കച്ചവടം പൊടിപൊടിക്കുന്നു...
കരുനാഗപ്പള്ളി പള്ളിമുക്കിലെത്തിയാൽ നാഷണൽ ഹൈവേയുടെ ഇടതു സൈഡിൽ ഒരു നീല ബോർഡ് കാണാം,,,ഡോക്ടർ ബിജു സത്യൻ, എം.ബി.ബി.എസ് (DIP)Cardiology
കാർഡിയോളജിസ്റ്റ്ഗവൺമെന്റ്ആശുപത്രി കരുനാഗപ്പള്ളി. പൊതുജനങ്ങളെതെറ്റിദ്ധരിപ്പിക്കുന്ന ബോർഡ് കണ്ടാണ് എന്റെ സുഹൃത്ത് ജഗദീശനുമായി ഞാൻ കാർഡിയോളജിസ്റ്റിനെ കാണാൻ എത്തിയത്,,,, എന്നാൽ ചില കടമ്പകൾ കടന്നാലെ കാർഡിയോളജിസ്റ്റിനെ കാണാൻ പറ്റൂ.
കാർഡിയോളജിസ്റ്റിന്റെ കൺസൾട്ടിങ് റൂമിന് തൊട്ടടുത്ത മുറിയിൽ ഒരു സ്ത്രീ ഇസിജി മെഷീനുമായി ഇരിപ്പാണ്,,,,,ആദ്യമായി ചെല്ലുന്നവർ ഇ സി ജി എടുത്തിരിക്കണം 70 രൂപയാണ് വില,,,,ഹൃദയമല്ലേ 70 രൂപ കൊടുത്ത് ഇസിജി എടുത്ത് ഇസിജിയുമായി ഡോക്ടറെ കാണാൻ കയറി,,,ഉടൻ തന്നെ കാർഡിയോളജിസ്റ്റ് ഇ സി ജിയിൽ വേരിയേഷൻ കണ്ടെത്തി,,,ഇസിജിയിൽ വേരിയേഷൻ.. അറ്റാക്ക് ആയിട്ടില്ല ഉടൻ വരും,,,മരുന്നു കഴിക്കണം. ഒരാഴ്ചകഴിഞ്ഞ് വരണം നെഞ്ചുവേദനയുടെ ടെസ്റ്റ് ചെയ്യണം. ടെസ്റ്റിന്റെ പേര് എക്കോ,,,, 1200 രൂപയുമായി വരണം ബന്ധുക്കൾ കൂടെ വരണം വരുമ്പോൾ നെഞ്ചിലെ രോമം കട്ട് ചെയ്ത് വരണം.
ഗവൺമെന്റ് ആശുപത്രിക്ക് എതിർവരമുള്ള നന്മ മെഡിക്കൽ സ്റ്റോറിൽ നിന്നും തന്നെ മരുന്നു വാങ്ങണം,,, 200 രൂപ കൺസൾട്ടിങ് ഫീസും വാങ്ങി,,,,ആകെ ഭയന്നു,,,നേരത്തേ ഇവിടെ ചികിത്സ തേടിയ ചില സുഹൃത്തുക്കളുമായി ബന്ധപ്പെട്ടു.,,,ഈ കാർഡിയോളജിസ്റ്റ് പരിശോധിച്ചപ്പോൾഎല്ലാവർക്കും ഹൃദ് രോഗമായിരുന്നു,,ചിലർ കുറെക്കാലം മരുന്നു കഴിച്ചു.,,,വേറെ വിദഗ്ധ ഡോക്ടറന്മാരെ മാറ്റി കാട്ടിയപ്പോൾ ഹൃദയത്തിന് യാതൊരു കുഴപ്പവുമില്ല എന്ന് മനസ്സിലായി എന്നു പറഞ്ഞു,,തുടർന്ന് ഞങ്ങൾ കരുനാഗ പള്ളിയിലെ അറിയപ്പെടുന്ന ഒരു ഫിസിഷനെ കാണിച്ചു,,,,
ഇസിജിയിൽ യാതൊരു കുഴപ്പവുമില്ല,.
തുടർന്ന് ഞങ്ങൾ അന്വഷിച്ചപ്പോഴാണ് ഈ ഡോക്ടർ താലൂക്കാശുപത്രിയിലെ വെറും കാഷ്വാലിറ്റി മെഡിക്കൽ ഓഫീസറാണ് ഇദ്ദേഹമെന്നും കബളിപ്പിക്കപെട്ടതാണന്നും മനസ്സിലായത്,,,,തുടർന്ന് താലൂക്ക് ആശുപത്രിയിൽ ആധുനിക ഡെന്റർ ഐ.സി.യു ഉൽഘാടനത്തിന് എത്തിയ ഷൈലജ ടീച്ചർക്ക് ഞങ്ങൾ വേദിയിൽ വച്ച് ഈ കൊള്ളക്കെതിരെ പരാതി നൽകി.തീർച്ചയായും നടപടി എടുക്കുമെന്നും ഇതൊന്നും ഗവൺമെന്റ് അനുവദിക്കില്ലന്നും തുടർന്ന് നടന്ന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.,,
സംഗതിയിലെ പന്തികേട് മനസ്സിലാക്കിയ സ്വയം പ്രഖ്യാപിത കാർഡിയോളജിസ്റ്റ് കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗ ആശുപത്രിയിലേക്ക് ചേക്കേറി.,,,
ഇത്തരം നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നതിനെ തടയുന്നതിനുള്ള ട്രാവൻകൂർ - കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രാറുടെ 12-2-2019ലെ ഒരു ഉത്തരവ് ഞങ്ങൾക്ക് അയച്ചു കിട്ടി.
എന്നാൽ ഇപ്പോഴും ആ സ്വയം പ്രഖ്യാപിത കാർഡിയോളജിസ്റ്റ് ബോർഡ് വച്ച് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ കാർഡിയോളജിസ്റ്റ് എന്ന പേരിൽ തീവെട്ടിക്കൊള്ള നടത്തുന്നു.കരുനാഗപ്പള്ളി പള്ളിമുക്കിലെ ആ വെള്ളരിക്കാ പട്ടണത്തിൽ,ആരുണ്ട്, ചോദിക്കാൻ ആർക്കാണ് ഛേദം, വല്ലവന്റെ ഹൃദയം,, വല്ലവന്റെ പൈസ...കാട്ടിലെ തടി തേവരുടെ ആന വലിയടാ,,,, വലി എന്ന പോലെ,,,,
എന്നാൽ ഡോക്ടർ നിങ്ങൾ ആരായും ഞങ്ങൾക്ക് പ്രശ്നമില്ല,,,ഈ അനീതിക്കെതിരെ പ്രതികരിച്ചു കൊണ്ട് ഞങ്ങൾ നിങ്ങളുടെ പിറകെ തന്നെയുണ്ട്,,, നിങ്ങൾ ഈ കൊള്ള നിർത്തുന്നത് വരെ..ഒരു അഭ്യർത്ഥന..ഞങ്ങളുടെ ചില്ലി കാശിനു വേണ്ടി ഞങ്ങളെ ഹൃദ് രോഗിയാക്കല്ലേ,,,
അഡ്വക്കേറ്റ്,
വൈ. സുധീർ
കരുനാഗപ്പള്ളി
അതേ സമയം തനിക്ക് ചികിത്സിക്കാൻ അനുമതിയുണ്ടെന്നും മറ്റ് ഡോക്ടർമാരെയും മെഡിക്കൽ സ്റ്റോറുകാരെയും സംരക്ഷിക്കാൻ തനിക്കെതിരെ അഡ്വ. സുധീർ വ്യാജ പ്രചരണം നടത്തുകയാണ് എന്നുമാണ് ഡോ.ബിജു സത്യൻ പറയുന്നത്. തനിക്ക് മാനഹാനിയുണ്ടാക്കിയതിന് അഡ്വക്കേറ്റിനെതിരെ രണ്ടു കോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തതായും പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്