അഖിലിന്റെ നെഞ്ചിലേക്ക് കത്തിയിറക്കി കൊല്ലാക്കൊല ചെയ്ത ശിവരഞ്ജിത് പൊലീസ് നിയമന ലിസ്റ്റിൽ ഒന്നാം റാങ്കുകാരൻ; കുത്താനുള്ള കത്തിയൂരി നൽകിയ നസീം 28ാം റാങ്കുകാരനും; എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയായ പ്രണവ് രണ്ടാം റാങ്കുകാരനും; എല്ലാവരും പരീക്ഷ എഴുതിയത് യൂണിവേഴ്സിറ്റി കോളേജ് ക്യാമ്പസിൽ: എസ്എഫ്ഐ നേതാക്കൾ കൂട്ടത്തോടെ പൊലീസ് റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചതോടെ പിഎസ്സിയുടെ വിശ്വാസ്യതയെ കുറിച്ചും സംശയം ഉന്നയിച്ച് ഉദ്യോഗാർഥികൾ; ഈ ക്രിമിനലുകളെ പൊലീസാക്കാൻ സർക്കാർ കൂട്ടുനിൽക്കുമോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാനെന്ന് പറഞ്ഞ് വന്നിട്ട് ഗൂണ്ടായിസം ഇറക്കി വിദ്യാർത്ഥിയായ അഖിലിനെ കത്തി കൊണ്ടുകുത്തി കൊല്ലാക്കൊല ചെയ്ത രണ്ട് എസ്എഫ്ഐ നേതാക്കളും പൊലീസ് റാങ്ക് പട്ടികയിലെ മുൻനിരക്കാർ. കേസിലെ ഒന്നാം പ്രതി എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് സിവിൽ പൊലീസ് ഓഫിസർ കെഎപി നാലാം ബറ്റാലിയൻ (കാസർകോട്) റാങ്ക് ലിസ്റ്റിൽ ഒന്നാം സ്ഥാനക്കാരനാണ്. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കും ശിവരഞ്ജിത്തിനാണ്. രണ്ടാം പ്രതിയും കോളേജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്.
പഠിക്കാൻ വരുന്ന വിദ്യാർത്ഥികളെ വിരട്ടുകയും ക്ലാസിൽ കേറാതെ തേരാപാരാ നടക്കുകയും ചെയ്യുന്നവർ പിഎസ്സി റാങ്കിലെ മുൻനിരയിൽ വന്നത് ചോദ്യപേപ്പർ ചോർച്ചയോ, ഹാൾ ടിക്കറ്റ് തിരിമറിയോ ആണെന്നാണ് ഒരുപറ്റം പിഎസ്സി ഉദ്യോഗാർഥികൾ ആരോപിക്കുന്നത്. ഒരുമനസ്സാക്ഷിയുമില്ലാതെ വിദ്യാർത്ഥികൾക്ക് നേരേ ഗുണ്ടായിസം കാണിക്കുന്ന ഇത്തരക്കാർ പൊലീസിൽ കയറിക്കൂടിയാൽ പിന്നെ പറയാനുണ്ടോ എന്നാണ് ഉദ്യോഗാർഥികളുടെ ചോദ്യം.
അതേസമയം, ശിവരഞ്ജിത്തിനെയും, നസീമിനെയും പ്രതിപ്പട്ടികയിൽ നിന്ന് ഊരിയെടുക്കാൻ പൊലീസിൽ സമ്മർദ്ദം ശക്തമാണ്. യൂണിറ്റ് പ്രസിഡന്റായ നസീം മുൻപ് പാളയത്ത് നടുറോഡിൽ ട്രാഫിക് പൊലിസുകാരനെ മർദിച്ച കേസിൽ പ്രതിയാണ്. കേസിൽ ഇയാളെ പിടികൂടാത്തതിൽ പൊലിസുകാർക്കിടയിൽ തന്നെ വലിയ പ്രതിഷേധമുയർന്നിരുന്നു. പിന്നീട് കോളജിൽ മന്ത്രി എ.കെ ബാലൻ പങ്കെടുത്ത പരിപാടിയിൽ പ്രതിയും പങ്കെടുത്തത് വലിയ വിവാദമായി. ഈയിടെ ഇറങ്ങിയ പൊലിസ് കോൺസ്റ്റബിൾ ലിസ്റ്റിൽ നസീമും ഉൾപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി ഇയാൾക്കെതിരെയുള്ള കേസുകളെല്ലാം ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നതിനിടെയാണ് വധശ്രമക്കേസും ചേർത്തിരിക്കുന്നത്.
അതുകൊണ്ട് തന്നെ സംഭവത്തിന്റെ ചൂടാറുമ്പോൾ ഇരുവരെയും രക്ഷിക്കുന്ന സമീപനമായിരിക്കും പൊലീസും സർക്കാരും സ്വീകരിക്കുക എന്ന ആരോപണവുമുണ്ട്.
പിഎസ്സി റാങ്ക് പട്ടിക ജൂലൈ 1നാണ് നിലവിൽവന്നത്. നിയമന ശുപാർശ അയയ്ക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് അതിന്റെ ആത്മവിശ്വാസത്തിൽ ഇരുവരും കാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. കാസർഗോഡ് ജില്ലയിൽ അപേക്ഷിച്ചിരുന്ന ഇവർ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ തന്നെയാണു പിഎസ്്സി പരീക്ഷ എഴുതിയതെന്നാണ് വിവരം.
തിരുവനന്തപുരം ആറ്റുകാൽ സ്വദേശിയായ ശിവരഞ്ജിത്തിന് പിഎസ്സി പരീക്ഷയിൽ 78.33 മാർക്കാണ് ലഭിച്ചത്. സ്പോർട്സിലെ വെയിറ്റേജ് മാർക്കായി 13.58 മാർക്ക് ഉൾപ്പെടെ 91.91 മാർക്ക് ലഭിച്ചു. ശിവരഞ്ജിത്തിന് ആർച്ചറി താരമെന്ന നിലയിലാണ് സ്പോർട്സ് വെയിറ്റേജ് കിട്ടിയത്.രണ്ടാം പ്രതിയും കോളജ് യൂണിറ്റു സെക്രട്ടറിയുമായ നസീം പൊലീസ് റാങ്ക് ലിസ്റ്റിൽ 28ാം റാങ്കുകാരനാണ്. 65.33 മാർക്കാണ് നസീമിന് ലഭിച്ചത്. പൊലീസുകാരെ ആക്രമിച്ച കേസിലെ പ്രതിയായ നസീമിന്റെ ക്രിമിനൽ പശ്ചാത്തലം പരിശോധിക്കാതെ റാങ്ക് പട്ടികയിൽ 28 ാം റാങ്കുകാരനായി ഉൾപ്പെടുത്തിയത് സിപിഎമ്മിന്റെ സ്വാധീനം മൂലമാണെന്നും ഈ കേസിലും രക്ഷിക്കാൻ ശ്രമമുണ്ടെന്നും ആക്ഷേപമുണ്ട്.
റാങ്ക് പട്ടികയിൽ ഉൾപ്പെട്ട നസീമിനെ രക്ഷിക്കാൻ സമ്മർദ്ദം
പാളയത്ത് സിഗ്നൽ ലംഘിച്ചതിന്റെ പേരിൽ ബൈക്ക് തടഞ്ഞ സംഭവത്തിലാണ് ഇയാൾ ഉൾപ്പെട്ട സംഘം പൊലീസുകാരെ വളഞ്ഞിട്ട് മർദ്ദിച്ചത്. അക്രമം നടന്നതിന് തൊട്ടുപിന്നാലെ കൺട്രോൾ റൂമിൽ നിന്നുള്ള പൊലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും നസീമിനെയും സംഘത്തെയും അറസ്റ്റ് ചെയ്യാതെ മടങ്ങുകയും ചെയ്തു. ഡിസംബർ 12-നാണ് പാളയത്ത് ട്രാഫിക് നിയമലംഘനം ചോദ്യംചെയ്ത എസ്.എ.പി.യിലെ പൊലീസുകാരായ ശരത്, വിനയചന്ദ്രൻ എന്നിവരെ എസ്.എഫ്.ഐ.ക്കാർ വളഞ്ഞിട്ട് ആക്രമിച്ചത്. പിന്നീട്, അക്രമത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെയായിരുന്നു ഇയാൾക്കെതിരെ കേസെടുക്കാൻ പോലൂം പൊലീസ് തയ്യാറായത്. എന്നിട്ടും അറസ്റ്റുണ്ടായില്ല. ഒളിവിലാണ് എന്നായിരുന്നു പൊലീസിന്റെ നിലപാട് പൊലീസിനെ ആക്രമിച്ച സംഭവത്തിൽ നസീമിനെ ന്യായീകരിച്ച് ഇതേകാലയളവിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ രംഗത്തെത്തിയതും ശ്രദ്ധേയമായിരുന്നു. ബിജെപിക്കാരായ പൊലീസുകാർ നസീമിനെ കേസിൽ പ്രതിയാക്കിയെന്നായിരുന്നു.ആനാവൂർ
നാഗപ്പന്റെ പ്രതികരണം.
പിഎസ്എസി പട്ടികയിലെ രണ്ടാം റാങ്കുകാരനായ പ്രണവ് പിപി എസ്എഫ്ഐ യൂണിറ്റ് ഭാരവാഹിയാണെന്നും പറയുന്നു. ഇയാളെ കേസിൽ പ്രതി ചേർത്തിട്ടില്ല.
എഫ്ഐആറിൽ പറയുന്നത്
യൂണിവേഴ്സിറ്റി കോളജ് എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്ത് അടങ്ങുന്ന എട്ടംഗസംഘമാണ് കാമ്പസിൽ അക്രമം അഴിച്ചുവിട്ടത്. തുടർന്നു ശിവരഞ്ജിത്തിനെ ഒന്നാം പ്രതിയാക്കി വധശ്രമത്തിനു കന്റോൺമെന്റ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്നലെ രാത്രി 10.28നാണ് പൊലീസ് കേസെടുത്തത്. വധശ്രമം, മാരകായുധവുമായി സംഘംചേരൽ, പൊതുസമാധാന നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.
യൂണിവേഴ്സിറ്റി കോളജ് യൂണിറ്റ് സെക്രട്ടറി നസീം രണ്ടാം പ്രതിയാണ്. നസീമാണ് കുറ്റകൃത്യങ്ങളിൽ മുൻകൈയെടുത്തതെന്നു വാർത്ത വന്നെങ്കിലും എഫ്.ഐ.ആറിൽ രണ്ടാം പ്രതിയാണ് നസീം. അദ്വൈതാണ് മൂന്നാം പ്രതി. കോളജ് വിദ്യാർത്ഥി ഉമർഖാൻ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. കോളജിലെ യൂണിറ്റ് അംഗങ്ങൾ പറയുന്ന പല കാര്യങ്ങളും അഖിലിനും മറ്റു വിദ്യാർത്ഥികൾക്കും സ്വീകാര്യമല്ലായിരുന്നു. അഖിലിനെ യൂണിറ്റ് മുറിയിൽ വിളിച്ചുവരുത്തി ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തുടർന്ന് വിദ്യാർത്ഥികൾ പരസ്യമായി പ്രതികരിക്കാനെത്തിയപ്പോൾ അഖിലിന്റെ നെഞ്ചിൽ കുത്തിക്കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഏഴു പ്രതികൾ സംഘംചേരുകയായിരുന്നു. അഖിലിനെ വളഞ്ഞുവച്ച് ആക്രമിച്ചു.
രാവിലെ 11 നാണ് സംഭവം. അക്രമികളുടെ കൂട്ടത്തിൽ മൂന്നാംവർഷ ബോട്ടണി വിദ്യാർത്ഥികളാണ് ശിവരഞ്ജിത്തിനൊപ്പം ഉണ്ടായിരുന്നത്. ചീത്തവിളിച്ചുകൊണ്ടായിരുന്നു ആക്രമണം. നസീമിന്റെ നേതൃത്വത്തിൽ യൂണിവേഴ്സിറ്റി കോളജിലേയും സംസ്കൃത കോളജിലേയും മുപ്പതോളം മുൻ വിദ്യാർത്ഥികൾ അഖിലിനെ തടഞ്ഞുവച്ചു. സംഘത്തിന്റെ മുന്നിൽ നിൽക്കുകയായിരുന്ന നസീമിന്റെ കൈയിൽ ഊരിപ്പിടിച്ച കത്തിയുണ്ടായിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന വിദ്യാർത്ഥികളെല്ലാം ചിതറിയോടി. ഇതിനിടെ അഖിലിനെ ശിവരഞ്ജിത്ത് കുത്തുകയായിരുന്നു. കുത്തുകൊണ്ട് അഖിൽ പുറകിലോട്ട് മറിഞ്ഞു. കോളജ് യൂണിയൻ അംഗങ്ങൾ പറയുന്ന പല കാര്യങ്ങളും അഖിലിന്റെ നേതൃത്വത്തിലുള്ള വിദ്യാർത്ഥികൾ കേൾക്കാത്തതിന്റെ പകയാണ് കത്തിക്കുത്തിൽ കലാശിച്ചത്.
എന്നാൽ ഇരുപതിലേറെപ്പേർ ആക്രമണത്തിൽ പങ്കാളികളാണെന്നാണു ദൃക്സാക്ഷികൾ പറയുന്നത്. കോളജിനു പുറത്തുള്ള ഹൈദർ, നന്ദകിഷോർ എന്നീ എസ്എഫ്ഐ പ്രവർത്തകരും ആക്രമണത്തിനു നേതൃത്വം നൽകിയതായും പരാതിയുണ്ട്. അഖിലിനെ കുത്താനുള്ള കത്തിയുമായെത്തിയത് നസീമും ശിവരഞ്ജിത്തുമാണ്. ഇതിൽ ശിവരഞ്ജിത്താണ് കുത്തിയതെന്നുമാണ് മൊഴി ലഭിച്ചിരിക്കുന്നത്.ഏതായാലും പൊലീസ് റാങ്ക് പട്ടികയിൽ ശിവരഞ്ജിത്തും നസീമും ഉൾപ്പെട്ടത് ഉദ്യോഗാർഥികൾ സംശയത്തോടെയാണ് കാണുന്നത്.പ്രതികളെ പെട്ടെന്ന് പിടികൂടി മുഖം രക്ഷിക്കാനാണ് സർക്കാരിന്റെ ഇപ്പോഴത്തെ ശ്രമമെങ്കിലും, പിന്നീട് കാര്യങ്ങൾ മാറിമറിയുമെന്ന ആശങ്കയും ഇവർ പങ്കുവയ്ക്കുന്നു.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്