Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അമ്പൂരിയിലെ മുഖ്യ പ്രതിയെ സൈന്യം കസറ്റഡിയിൽ എടുത്തെന്ന് സൂചന; ലഡാക്കിൽ നിന്ന് അഖിൽ രക്ഷപ്പെടാതിരിക്കാനുള്ള മുൻകരുതൽ ആർമിയെടുത്തത് കേരളാ പൊലീസിന്റെ നിർദ്ദേശ പ്രകാരം; പട്ടാളക്കാരൻ മുങ്ങിയെന്ന വാർത്തകൾ തള്ളി കേരളാ പൊലീസ്; രാഖിയുടെ കൊലപാതകി പട്ടാള ക്യാമ്പ് വിട്ടിട്ടില്ലെന്ന് ഉറപ്പിച്ചിട്ടുണ്ടെന്ന് മറുനാടനോട് വെളിപ്പെടുത്തിയത് അന്വേഷണ സംഘത്തിലെ പ്രധാനി; താലി കെട്ടി കാമുകിയെ ഉപയോഗിച്ച ശേഷം കൊന്നു കളഞ്ഞ പട്ടാളക്കാരന്റെ കഥ കേട്ട് ഞെട്ടി ഇന്ത്യൻ സൈന്യം

അമ്പൂരിയിലെ മുഖ്യ പ്രതിയെ സൈന്യം കസറ്റഡിയിൽ എടുത്തെന്ന് സൂചന; ലഡാക്കിൽ നിന്ന് അഖിൽ രക്ഷപ്പെടാതിരിക്കാനുള്ള മുൻകരുതൽ ആർമിയെടുത്തത് കേരളാ പൊലീസിന്റെ നിർദ്ദേശ പ്രകാരം; പട്ടാളക്കാരൻ മുങ്ങിയെന്ന വാർത്തകൾ തള്ളി കേരളാ പൊലീസ്; രാഖിയുടെ കൊലപാതകി പട്ടാള ക്യാമ്പ് വിട്ടിട്ടില്ലെന്ന് ഉറപ്പിച്ചിട്ടുണ്ടെന്ന് മറുനാടനോട് വെളിപ്പെടുത്തിയത് അന്വേഷണ സംഘത്തിലെ പ്രധാനി; താലി കെട്ടി കാമുകിയെ ഉപയോഗിച്ച ശേഷം കൊന്നു കളഞ്ഞ പട്ടാളക്കാരന്റെ കഥ കേട്ട് ഞെട്ടി ഇന്ത്യൻ സൈന്യം

എം മനോജ് കുമാർ

തിരുവനന്തപുരം: അമ്പൂരി കൊലപാതകത്തിലെ മുഖ്യ പ്രതി അഖിൽ എസ്.നായർ ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ തന്നെയുണ്ടെന്ന് അന്വേഷണ സംഘം ഉറപ്പിച്ചു. അഖിലിനെ പുറത്തേക്ക് വിടരുതെന്ന് സൈന്യത്തോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അനുസരിച്ച് ലഡാക്കിലെ ക്യാമ്പിൽ തന്നെ അഖിലുണ്ടെന്നാണ് പൊലീസ് മറുനാടനോട് വിശദീകരിക്കുന്നത്. അഖിൽ ഒളിവിൽ പോയെന്ന് ചില മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. എന്നാൽ അടിസ്ഥാന രഹിതമാണെന്ന് അന്വേഷണ സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ മറുനാടൻ മലയാളിയോട് പറഞ്ഞു.

താൻ ഒളിവിൽ അല്ലെന്നും കഴിഞ്ഞ 29 ന് ജോലിയിൽ തിരികെ പ്രവേശിച്ചുവെന്നും ലഡാക്കിലെ സൈനിക കേന്ദ്രത്തിലാണ് ഇപ്പോഴെന്നുമായിരുന്നു അഖിൽ കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നത്. അവധി ലഭിച്ചിട്ടുണ്ടെന്നും നാട്ടിലെത്തിയാലുടൻ പൊലീസിന് കീഴടങ്ങുമെന്നും അഖിൽ പറഞ്ഞിരുന്നു. ഇത് ശരിയാണെന്നാണ് പൊലീസും പറയുന്നത്. ക്യാമ്പിൽ നിന്ന് അഖിൽ പോകാതിരിക്കാനുള്ള മുൻകരുതൽ പൊലീസ് എടുത്തിട്ടുണ്ട്. സൈനിക നേതൃത്വവും ഇതുമായി സഹകരിക്കുന്നുണ്ട്. ഡൽഹിയിലുള്ള അന്വേഷണ സംഘം ഉടൻ ലഡാക്കിലെത്തും. ഇതിന് ശേഷം അഖിലിനെ പൊലീസിന് സൈന്യം കൈമാറുമെന്നാണ് സൂചന. അഖിലന്റെ ക്രൂരതയെ വളരെ ഞെട്ടലോടെയാണ് സൈന്യം ഉൾക്കൊള്ളുന്നത്. ്അതുകൊണ്ട് കൂടിയാണ് അഖിലിനെ സൈന്യം രക്ഷപ്പെടാൻ അനുവദിക്കാത്ത വിധം തടഞ്ഞു വച്ചിരിക്കുന്നത്.

കേസിൽ അഖിലിന്റെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവരെയും പൊലീസ് സംശയിക്കുന്നുണ്ട്. അച്ഛൻ കഞ്ചാവ് മണിയനും അറസ്റ്റിലാകും. രാജപ്പൻ നായർ എന്നാണ് ഇയാളുടെ പേര്. നേരത്തെ കേസിലെ രണ്ടാം പ്രതി രാഹുൽ പൊലീസ് പിടിയിലായിരുന്നു. അഖിന്റെ ചേട്ടനാണ് രാഹുൽ. കൂട്ടുകാരനായ ആദർശ് നേരത്തെ അറസ്റ്റിലായിരുന്നു. ഈ അറസ്റ്റാണ് രാഖിയുടെ മൃതദേഹം കണ്ടെത്താൻ സഹായകമായത്. ഇതോടെയാണ് അഖില്ഡ കേസിൽ കുടങ്ങിയത്. അതിനിടെ അഖിൽ തിരികെ ജോലിയിൽ പ്രവേശിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കിയെന്ന വാർത്തകളെത്തി. എന്നാൽ ഇത് അടിസ്ഥാന രഹതിമാണെന്നാണ് കേസ് അന്വേഷിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർ പറയുന്നത്. സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കി അഖിലിനെ സൈന്യം ഉടൻ കൈമാറുമെന്നാണ് പൊലീസിലെ ഉന്നതർ പറയുന്നത്.

അഖിൽ രണ്ടു ദിവസത്തിനകം കീഴടങ്ങുമെന്ന് അച്ഛൻ മണിയൻ മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. രണ്ടാം പ്രതിയും അഖിലിന്റെ സഹോദരനുമായ രാഹുലിനെ പൊലീസ് ഇന്ന് പിടികൂടിയിരുന്നു. കഴിഞ്ഞ ദിവസം നിരവധി തവണ മകൻ ഫോൺ ചെയ്തതായും അച്ഛൻ വെളിപ്പെടുത്തി. കൊലപാതകത്തിൽ വൻ ഗൂഢാലോചനയുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. മകൻ പട്ടാള ഉദ്യോഗസ്ഥരുമൊത്ത് ഉടൻ നാട്ടിലേത്തുമെന്നും മകൻ നിരപരാധിയാണെന്നുമാണ് അഖിലിന്റെ അച്ഛൻ മണിയന്റെ വാദം. രാഖിയും അഖിലും വിവാഹിതരായിരുന്നുവെന്ന് കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വെളിപ്പെടുത്തിയിരുന്നു.

അഖിലും രാഖിയും സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞിട്ടും കസ്റ്റഡിയിലെടുക്കാനോ ഫൊറൻസിക് പരിശോധനയ്‌ക്കോ പൊലീസ് തയാറായിരുന്നില്ല. മൃതദേഹത്തിൽ നിന്ന് വസ്ത്രങ്ങൾ മാറ്റി നഗ്‌നമാക്കിയാണ് കുഴിച്ചിട്ടത്. പ്രതികളെ കണ്ടെത്തിയാൽ മാത്രമേ വസ്ത്രങ്ങൾ കണ്ടെത്താൻ സാധിക്കുവെന്ന നിലപാടിലാണ് പൊലീസ്. കൊലപാതകം നടന്ന ദിവസം രാഖി നെയ്യാറ്റിൻകരയിലെത്തിയെന്ന് സ്ഥിരീകരിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. വൈകിട്ട് ആറേമുക്കാലോട് കൂടി കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റിന് സമീപത്തൂടെ നടക്കുന്ന ദൃശ്യങ്ങളാണ് ശേഖരിച്ചത്. ഇതിന് ശേഷം അഖിലിന്റെ നേതൃത്വത്തിലെ സംഘം കാറിൽ കയറ്റിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഭാര്യാഭർത്താക്കന്മാരായി കഴിയുന്നതിനിടെ അഖിലിന്റെ മറ്റൊരു വിവാഹത്തിനുള്ള ശ്രമം രാഖി തടഞ്ഞതാണ് കൊലയ്ക്ക് കാരണമായത്. രാഖിയെ കൊലപ്പെടുത്തിയത് അഖിലും സഹോദരൻ രാഹുലും ചേർന്നെന്നും റിപ്പോർട്ടിലുണ്ട് . രാഹുൽ കഴുത്ത് ഞെരിച്ചു ബോധം കെടുത്തിയശേഷം അഖിൽ കയറുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ഇതിനിടെ കേസിൽ അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് രാഖിയുടെ കുടുംബം രംഗത്തെത്തി. കൊലപാതക വിവരം അഖിലിന്റെ അച്ഛനും അമ്മയ്ക്കും അറിയാമായിരുന്നുവെന്നും എന്നിട്ടും പ്രതികളെ സംരക്ഷിക്കുന്ന വിധത്തിലാണ് പൊലീസ് ഇടപെടലെന്നും രാഖിയുടെ അച്ഛൻ ആരോപിക്കുന്നു. പ്രതികളെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പൊലീസിന് അറിയാം. എന്നിട്ടും വിവാദമായ കൊലപാതകക്കേസിലെ പ്രതികളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും പ്രതികൾ സുരക്ഷാ വലയത്തിലാണെന്നുമാണ് രാഖിയുടെ അച്ഛൻ പറയുന്നത്.

രാഖിയും അഖിലും ഫ്രെബുവരിയിൽ എറണാകുളത്തെ ഒരു ക്ഷേത്രത്തിൽ വച്ച് വിവാഹിതരായെന്ന്, കേസിലെ മൂന്നാം പ്രതിയും പ്രതികളായ സഹോദരന്മാരുടെ അയൽക്കാരനുമായ ആദർശിന്റെ റിമാൻഡ് റിപ്പോർട്ടിൽ, പൊലീസ് പറയുന്നു. ഇതിനുശേഷം മറ്റൊരു വിവാഹത്തിന് അഖിൽ ശ്രമിച്ചത് തടഞ്ഞപ്പോഴാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ. രാഖിയുടെ മൃതദേഹത്തിൽ നിന്നും താലിയും കണ്ടെത്തി. ഈ വിവരമടക്കം നേരത്തേ അഖിലിന്റെ കുടുംബത്തിന് അറിയാമായിരുന്നു. ഇനിയും ഏറെ ദുരൂഹതകൾ സംഭവത്തിന് പിന്നിലുണ്ടെന്നും കൊലപാതകത്തിൽ അഖിലിന്റെ അച്ഛനും അമ്മയ്ക്കും പങ്കുണ്ടെന്നാണ് വിശ്വാസമെന്നും രാഖിയുടെ അച്ഛൻ ആരോപിച്ചു.

കഴിഞ്ഞ മാസം 21-ന് വൈകുന്നേരം രാഖി നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. കൊച്ചിയിൽ ജോലി സ്ഥലത്തേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് രാഖി വീട്ടിൽ നിന്നുമിറങ്ങിയത്. എന്നാൽ അഖിൽ ബസ് സ്റ്റാൻഡിലേക്ക് വിളിച്ചു വരുത്തിയ ശേഷം കാറിൽ കയറ്റി അമ്പൂരിയിലെ വീട്ടിലേക്ക് കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയെന്നാണ് പൊലീസ് നിഗമനം. ദൃശ്യങ്ങൾ രാഖിയുടേതാണെന്ന് അച്ഛൻ രാജൻ തിരിച്ചറിഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP