Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എല്ലാം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചെന്ന് ബന്ധുക്കൾക്ക് പരാതി; കെവിൻ വധക്കേസിൽ മകനെയും പിന്തുണയ്ക്കാതെ സുരക്ഷിതയായതും ചൊടിപ്പിച്ചു; ചാക്കോ അഴിക്കുള്ളിലായ വിഷയത്തിൽ ഭാര്യ രഹനയെ വെള്ളിയാഴ്ച വൈകിട്ട് അജി ചാക്കോ മർദ്ദിച്ചത് പകൽ നടന്ന വാക്കേറ്റത്തെ തുടർന്ന്; മർദ്ദനക്കേസിൽ ഭർതൃസഹോദരൻ അജി ചാക്കോ അറസ്റ്റിൽ

എല്ലാം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിച്ചെന്ന് ബന്ധുക്കൾക്ക് പരാതി; കെവിൻ വധക്കേസിൽ മകനെയും പിന്തുണയ്ക്കാതെ സുരക്ഷിതയായതും ചൊടിപ്പിച്ചു; ചാക്കോ അഴിക്കുള്ളിലായ വിഷയത്തിൽ ഭാര്യ രഹനയെ വെള്ളിയാഴ്ച വൈകിട്ട് അജി ചാക്കോ മർദ്ദിച്ചത് പകൽ നടന്ന വാക്കേറ്റത്തെ തുടർന്ന്; മർദ്ദനക്കേസിൽ ഭർതൃസഹോദരൻ അജി ചാക്കോ അറസ്റ്റിൽ

പ്രകാശ് ചന്ദ്രശേഖർ

കോട്ടയം:കെവിൻ കേസിലെ പ്രതി ചാക്കോയുടെ ഭാര്യ രഹനയെ മർദ്ദിച്ച സംഭവത്തിൽ ഭർത്തൃസഹോദരൻ അജി ചാക്കോ അറസ്റ്റിൽ .ഇന്നലെ വൈകിട്ടാണ് കേസിനാസ്പദമായ സംഭവം.വൈകിട്ട് 5.30 തോടെ വീട്ടിലെത്തിയ അജി തന്നേ മർദ്ദിച്ചെന്നും വീട് അടിച്ചുപൊളിച്ചെന്നും രഹന പൊലീസിൽ മൊഴി നൽകിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ രാത്രി തന്നെ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തിരുന്നതായിട്ടാണ് അറിയുന്നത്.ഇന്ന് കോടതിയിൽ ഹാജരാക്കും.അജിയുടെ ഭാര്യ ജെമിയും കേസിൽ പ്രതിയാണ്.

ഭവനഭേദനം ,മർദ്ദനം ,സ്ത്രീത്വത്തെ അപമാനിക്കൽ എന്നീവകുപ്പുകൾ ചേർത്ത് കേസ് എടുത്തിട്ടുള്ളതിനാൽ അജിക്ക് സ്റ്റേഷൻ ജാമ്യം ലഭിക്കാനിടയില്ലെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:രഹന വീടിനോട് ചേർന്ന് തയ്യൽകടയും സ്‌റ്റേഷനറി സാധനങ്ങളുടെ വിൽപ്പന കേന്ദ്രവും നടത്തിവന്നിരുന്നു.ഇതിനടുത്ത് തന്നെയാണ് അജിയും കുടുംബവും താമിച്ചിരുന്നത്.അജിയോടൊപ്പമാണ് മാതാവും കഴിയുന്നത്.ഇവർ രാവിലെ വ്യാപാര സ്ഥാപനത്തിന് മുന്നിൽക്കൂടി നടന്നുപോകുമ്പോൾ രഹന നിൽക്കുന്നത് കണ്ടു.ചാക്കോ അഴിക്കുള്ളിലായ വിഷയത്തിൽ ഇവർ രഹനയെ കുറ്റപ്പെടുത്തി.ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റവും പോർവിളിയും നടന്നു.

വൈകിട്ട് ജോലി സ്ഥലത്തുനിന്നും മടങ്ങിയെത്തിയപ്പോൾ മാതാവ് ഇക്കാര്യം അജിയോട് സൂചിപ്പിച്ചു.പിന്നാലെ അജിയും ഭാര്യയും രഹനയുടെ വീട്ടിലെത്തി.രാവിലെ മാതാവിനോട് തട്ടിക്കയറിയ സംഭവം ചോദിക്കുകയും എതിർത്ത് സംസാരിച്ചപ്പോൾ രഹനയെ മർദ്ദിക്കുകയും ചെയ്തു.ആശുപത്രിയിലായ രഹന നൽകിയ മൊഴിയിലാണ് കേസെടുത്തിട്ടുള്ളത്.ഭാര്യയെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്.

ദുരഭിമാന കൊലയ്ക്ക് പിന്നിൽ നീനുവിന്റെ അമ്മയാണെന്നാണ് ഏവരും പറയുന്നതും വിശ്വസിക്കുന്നതും. എന്നാൽ പൊലീസിന് മുമ്പിൽ മൊഴി നൽകാനെത്തിയപ്പോൾ എല്ലാം ഭർത്താവിന്റെ തലയിൽ കെട്ടിവയ്ക്കുകയാണ് രഹ്ന ചെയ്തത്. മകനേയും പിന്തുണച്ചില്ല. ഇതോടെ കെവിൻ വധക്കേസിൽ രഹ്ന സുരക്ഷിതയായി. കേസിൽ പ്രതിയാകില്ലെന്നും അവർ ഉറപ്പിച്ചു. ഇതിൽ പ്രകോപിതരാണ് രഹ്നയുടെ ഭർത്താവ് ചാക്കോയുടെ ബന്ധുക്കൾ. ഇതിന് പ്രതികാരം ചെയ്യാൻ ചാക്കോയുടെ സഹോദരൻ തന്നെ രംഗത്ത് വന്നതായാണ് ഉയരുന്ന പരാതി.

കെവിൻ കേസിലെ പ്രതി ചാക്കോയുടെ വീട് അടിച്ചുതകർത്ത് ഭാര്യയെ മർദിച്ചതായാണ് പരാതി. ചാക്കോയുടെ അനുജൻ അജിയാണ് തെന്മലയിലെ വീട് ആക്രമിച്ചത്. കെവിന്റെ ഭാര്യ നീനുവിന്റെ മാതാവ് രഹ്നയ്ക്കു മർദനമേറ്റു. രഹ്നയുടെ ഭർത്താവായ ചാക്കോ കേസിലെ പ്രധാന പ്രതിയാണ്. വൈകിട്ടോടെയാണു സംഭവം. ചാക്കോ ജയിലിലാവാൻ കാരണം രഹ്നയാണെന്ന് ആരോപിച്ചായിരുന്നു അക്രമം. രഹ്ന കഴിഞ്ഞ ദിവസം കോട്ടയത്ത് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായിരുന്നു. കെവിൻ വധക്കേസുമായി ബന്ധപ്പെട്ട് നീനുവിന്റെ പിതാവ് ചാക്കോ, സഹോദരൻ ഷാനു ചാക്കോ എന്നിവർ അറസ്റ്റിലായിരുന്നു. എന്നാൽ രഹ്ന ഒളിവിൽ പോയി.

കെവിന്റെ കൊലപാതകത്തിലേയ്ക്ക് നയിച്ച മുഴുവൻ സംഭവങ്ങൾക്കും വഴിതെളിച്ചത് നീനുവിന്റെ മാതാവ് രഹനയുടെ ഇടപെടലെന്ന് സൂചനകൾ പുറത്തു വന്നിരുന്നു. ഇത് സംബന്ധിച്ച് അറസ്റ്റിലായവരിൽ നിന്നും പൊലീസിന് സുപ്രധാന വിവരങ്ങൾ ലഭിക്കുകയും ചെയ്തു. കോട്ടയം ഗാന്ധിനഗർ പൊലീസ് നീനുവിനെ കെവിനൊപ്പം പോകാൻ അനുവദിച്ചതിന് തൊട്ടടുത്ത ദിവസം ഇവർ കോട്ടയത്ത് എത്തി കെവിൻ താമസിച്ചിരുന്ന മാന്നാനത്തെ വീട്ടിലെത്തിയതായി പൊലീസിന് വിവരം ലഭിച്ചു. കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും അത് മകന് പറഞ്ഞു കൊടുത്തതും രഹനയായിരുന്നു. എന്നാൽ കേസിൽ രഹന മാത്രം പ്രതിയായില്ല. ഇതാണ് ചാക്കോയുടെ ബന്ധുക്കളെ പ്രകോപിപ്പിച്ചതെന്നാണ് സൂചന.

നീനുവിനെ കാണാനില്ലെന്ന് പൊലീസിൽ ചാക്കോ പരാതി കൊടുത്തു. ഇതു പ്രകാരം പൊലീസ് നീനുവിനെ വിളിച്ചു വരുത്തി. എന്നാൽ തനിക്ക് കെവിന്റെ വീട്ടുകാർക്കൊപ്പം പോകാനാണ് താൽപ്പര്യമെന്ന് നീനു പറഞ്ഞതോടെ ചാക്കോ നിരാശനായി മടങ്ങി. നീനുവും കെവിനും രഹസ്യ കേന്ദ്രത്തിലേക്ക് മാറിയെന്നും മനസ്സിലായി. ഈ സമയമാണ് രഹന ഇടപെടലുമായി എത്തിയത്. കെവിനും നീനയും താമസിച്ച സ്ഥലം കണ്ടെത്താൻ രഹന കോട്ടയത്ത് എത്തി. ഗാന്ധി നഗർ പൊലീസിൽ നിന്ന് കെവിന്റെ വാസ സ്ഥലം മനസ്സിലാക്കി. അനീഷിന്റെ വീട്ടിലുമെത്തി. മകളെ വിട്ടു തരണമെന്ന് കെവിനോട് ആവശ്യപ്പെട്ടു. ഇതിന് വഴങ്ങില്ലെന്ന് മനസ്സിലായതോടെ ഷാനുവിനെ വിദേശത്ത് നിന്ന് വിളിച്ചു വരുത്തുകയായിരുന്നു. അങ്ങനെയാണ് നാടനെ നടുക്കിയ ദുരഭിമാന കൊല നടന്നതെന്നാണ് വിലയിരുത്തൽ.

ഗാന്ധിനഗർ സ്റ്റേഷനിലെത്തി മകളെ കാണാൻ അവസരനൊരുക്കണമെന്ന് ഇവർ ആവശ്യപ്പെട്ടെന്നും തുടർന്ന് കെവിന്റെ താമസസ്ഥലത്തെത്തി കണ്ടോളാൻ പൊലീസ് നിർദ്ദേശിച്ചെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ. പൊലീസ് നൽകിയ വിവരങ്ങൾ പ്രകാരം ഇവർ മാന്നാനത്ത് താമസിച്ചിരുന്ന ബന്ധു അനീഷിന്റെ വീട്ടിലെത്തി കെവിനെ കണ്ട് മകളെ തിരിച്ചേൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായിട്ടാതായും സൂചനയുണ്ട്ു. നീനു വീട്ടിട്ടിലില്ലന്ന് ഉറപ്പിച്ച രഹന താമസിയാതെ തെന്മലയ്ക്ക് മടങ്ങി. പിന്നീട് മകൻ ഷാനുവിനെ വിവരങ്ങൾ ധരിപ്പിച്ചെന്നും ഏതുമാർഗ്ഗത്തിലായാലും മകളെ കണ്ടെത്തി കൊണ്ടുവരണമെന്ന് ഇവർ ഷാനുവിനോട് നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെയാണ് ഷാനു അതിവേഗം ഗൾഫിൽ നിന്ന് നാട്ടിലെത്തിയത്. പിന്നീട് അനീഷിന്റെ വീട്ടിലുമെത്തി. കെവിനോട് സംസാരിച്ചു. ഇതിന് ശേഷം മകളേയും ഫോണിൽ വിളിച്ചിരുന്നു. കെവിന്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പൊലീസ് ചാക്കോയുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം രഹന വീട്ടിലുണ്ടായിരുന്നു. ഈ സമയമാണ് ഈ നിർണ്ണായക വിവരങ്ങൾ രഹന പൊലീസിന് കൈമാറിയത്.

കെവിനെ തട്ടിക്കൊണ്ടു വരാൻ നിയാസിനെ പങ്കാളിയായി തെരഞ്ഞെടുത്തതും രഹനയാണ്. നിയാസിന്റെ വീട്ടിൽ രഹനയും എത്തിയിരുന്നു. രഹനയുടെ ബന്ധുവായ നിയാസിന്റെ രാഷ്ട്രീയം തിരിച്ചറിഞ്ഞായിരുന്നു ഈ നീക്കം. ഇതെല്ലാം ഗൂഢാലോചനയിൽ രഹനയ്ക്കുള്ള പങ്കിന് തെളിവാണ്. പക്ഷേ പൊലീസ് മാത്രം രഹ്നയെ വെറുതെ വിടുകയാണ്. ഈ സാഹചര്യത്തിലാണ് രഹ്നയെ ചാക്കോയുടെ ബന്ധുക്കൾ ആക്രമിച്ചതെന്നാണ് സൂചന. കെവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പൊലീസ് അറസ്റ്റുചെയ്ത ഭർത്താവും മകനും ബന്ധുവും നടത്തിയ ഗൂഢാലോചനയിലോ തുടർന്ന് നടന്ന സംഭവങ്ങളിലോ രഹനയ്ക്ക് പങ്കില്ലന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചെന്ന വിവരം പുറത്തുവന്ന ശേഷമാണ് ഇത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP