Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അടൂരിലെ നഴ്സിങ് പഠനകേന്ദ്രത്തിൽ നിന്ന് മൂന്നു യുവതികളെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഒരു യുവതി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്; പീഡനം നടത്തിയത് മാസങ്ങൾക്ക് മുൻപ് കാമുകൻ; കൂട്ടുകാരികളെയും വശീകരിച്ച് പൂണെയിലേക്കുള്ള യാത്രാമധ്യേ പൊലീസ് പിടിയിലായി: കാമുകനും സഹായിയും പോക്സോ കേസിൽ അകത്ത്

അടൂരിലെ നഴ്സിങ് പഠനകേന്ദ്രത്തിൽ നിന്ന് മൂന്നു യുവതികളെ കാണാതായ സംഭവത്തിൽ ട്വിസ്റ്റ്; ഒരു യുവതി പീഡനത്തിന് ഇരയായെന്ന് വൈദ്യപരിശോധനാ റിപ്പോർട്ട്; പീഡനം നടത്തിയത് മാസങ്ങൾക്ക് മുൻപ് കാമുകൻ; കൂട്ടുകാരികളെയും വശീകരിച്ച് പൂണെയിലേക്കുള്ള യാത്രാമധ്യേ പൊലീസ് പിടിയിലായി: കാമുകനും സഹായിയും പോക്സോ കേസിൽ അകത്ത്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: അടൂരിലെ ആയുർവേദ നഴ്സിങ് പരിശീലന കേന്ദ്രത്തിൽ നിന്ന് മൂന്നു യുവതികളെ കാണാതായ സംഭവത്തിൽ മാരക ട്വിസ്റ്റ്. യുവതികളുമായി പൂണെയിലേക്ക് പോയ കൂട്ടത്തിലൊരാളുടെ കാമുകനും സഹായിയും പോക്സോ കേസിൽ അകത്തായി. അഞ്ചു മാസം മുൻപ് കാമുകിയെ അവളുടെ വീട്ടിൽ വച്ച് പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. സംഭവം പുറത്തറിഞ്ഞതാകട്ടെ നാടുവിട്ട യുവതികളെ തിരികെ എത്തിച്ച് വൈദ്യപരിശോധന നടത്തിയപ്പോഴും.

നിലമ്പൂർ വഴിക്കടവ് ചെറുപറമ്പിൽ വീട് ഷിയാസ് (21), സഹായി വഴിക്കടവ് തോണിക്കടവിൽ വീട്ടിൽ അൻഷിദ് (23)നെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 13 ന് വൈകിട്ടാണ് അടൂർ പവിത്ര ആയുർവേദ നഴ്സിങ് സ്‌കൂളിൽ നിന്ന് മൂന്നു യുവതികളെ കാണാനില്ലെന്ന് പരാതി ഉയർന്നത്. സ്‌കൂൾ എംഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അടൂർ പൊലീസ്, റെയിൽവേ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മഹാരാഷ്ട്രയിലെ രത്നഗിരിയിൽ നിന്ന് ട്രെയിൻ യാത്രയ്ക്കിടെ യുവതികളെ കണ്ടെത്തി. ഷിയാസും അൻഷാദും ഒപ്പമുണ്ടായിരുന്നു. ചൊവ്വാഴ്ച അടൂരിലെത്തിച്ച് യുവതികളെ വൈദ്യപരിശോധന നടത്തിയപ്പോഴാണ് ഒരാൾ പീഡിപ്പിക്കപ്പെട്ട വിവരം അറിഞ്ഞത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷിയാസാണ് പീഡിപ്പിച്ചതെന്ന് മനസിലായത്.

അഞ്ചു മാസം മുൻപ് വിവാഹ വാഗ്ദാനം ചെയ്തായിരുന്നു പീഡനം. പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു കൃത്യം നടത്തിയത്. അന്ന് പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിരുന്നില്ല. 18 വയസ് കഴിഞ്ഞതിന് പിന്നാലെയാണ് പീഡന വിവരം പുറത്ത് വന്നിരിക്കുന്നതും. അടൂരിൽ പഠനത്തിനെത്തിയ പെൺകുട്ടിയുമായി പ്രതി ബന്ധം തുടർന്നു പോന്നു. യുവതിയേയും കൂട്ടുകാരെയും വശീകരിച്ച് തട്ടിക്കൊണ്ട് പോയ കേസും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്. പോക്സോ നിയമ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതിയുടെയും ഇരയുടെയും വിവാഹം വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ചതാണെന്നാണ് പറയുന്നതെങ്കിലും പോക്സോ കേസ് ആയതിനാൽ റിമാൻഡ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP