Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇനി സ്‌നിഗ്ധയ്ക്ക് രക്ഷയില്ല; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഗൗരവത്തോടെ എടുത്ത് ടോമിൻ തച്ചങ്കരി; ക്രൈംബ്രാഞ്ച് മേധാവിയുടെ അന്വേഷണ നീക്കം അട്ടിമറിക്കാൻ കരുക്കൾ നീക്കി ഐപിഎസ് അസോസിയേഷനിലെ സുധേഷ് കുമാർ അനുകൂലികളും; പൊലീസുകാരന്റെ കഴുത്തൊടിച്ച കേസ് കൊലപാതക ശ്രമത്തിന് സമാനമെന്ന് വിലയിരുത്തൽ; കള്ളപരാതി നൽകി ഗവാസ്‌കറെ കുടുക്കാനുള്ള നീക്കവും തിരിച്ചടിയാകും; പൊലീസിലെ ഭിന്നത രൂക്ഷമാക്കാൻ കനകക്കുന്നിലെ ഐപിഎസുകാരന്റെ മകളുടെ മർദ്ദന കേസ് വീണ്ടും

ഇനി സ്‌നിഗ്ധയ്ക്ക് രക്ഷയില്ല; അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം ഗൗരവത്തോടെ എടുത്ത് ടോമിൻ തച്ചങ്കരി; ക്രൈംബ്രാഞ്ച് മേധാവിയുടെ അന്വേഷണ നീക്കം അട്ടിമറിക്കാൻ കരുക്കൾ നീക്കി ഐപിഎസ് അസോസിയേഷനിലെ സുധേഷ് കുമാർ അനുകൂലികളും; പൊലീസുകാരന്റെ കഴുത്തൊടിച്ച കേസ് കൊലപാതക ശ്രമത്തിന് സമാനമെന്ന് വിലയിരുത്തൽ; കള്ളപരാതി നൽകി ഗവാസ്‌കറെ കുടുക്കാനുള്ള നീക്കവും തിരിച്ചടിയാകും; പൊലീസിലെ ഭിന്നത രൂക്ഷമാക്കാൻ കനകക്കുന്നിലെ ഐപിഎസുകാരന്റെ മകളുടെ മർദ്ദന കേസ് വീണ്ടും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: എ.ഡി.ജി.പി. സുദേഷ് കുമാറിന്റെ മകൾ സ്‌നിഗ്ധ പേരിൽ പൊലീസ് ഡ്രൈവർ നൽകിയ പരാതിയിൽ കേസ് നിലനിൽക്കുമെന്ന് അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തെ അട്ടിമറിക്കാൻ പൊലീസിൽ അണിയറ നീക്കം. അഡ്വക്കേറ്റ് ജനറൽ ക്രൈംബ്രാഞ്ചിന് നിയമോപദേശം നൽകിയ സാഹചര്യത്തിൽ കുറ്റപത്രത്തിന് സാധ്യത ഏറി. ഇതോടെയാണ് അണിയറ നീക്കം സജീവമായത്. അതേസമയം, ഡ്രൈവറുടെപേരിൽ പെൺകുട്ടി നൽകിയ പരാതിയിൽ കേസ് നിലനിൽക്കില്ലെന്നും എ.ജി. അറിയിച്ചു. ഇനി നിർണ്ണായകമാകുക ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരിയുടെ നിലപാടാണ്. എന്നാൽ കുറ്റപത്രം നൽകുമെന്ന ഉറച്ച നിലപാടിൽ തച്ചങ്കരി എത്തിയതായി സൂചനയുണ്ട്. ഇതോടെ ഐപിഎസിലെ ഒരു വിഭാഗം എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

2018 ജൂൺ 14-നാണ് സുദേഷ് കുമാറിന്റെ മകൾ പൊലീസ് ഡ്രൈവറായ ഗവാസ്‌കറെ കൈയേറ്റംചെയ്‌തെന്ന പരാതിയുയർന്നത്. എ.ഡി.ജി.പി.യുടെ മകളും ഭാര്യയും പ്രഭാതനടത്തത്തിനായി കനകക്കുന്ന് ഭാഗത്തുവന്നശേഷം, തിരികെവിളിക്കാൻ ഗവാസ്‌കർ വാഹനവുമായി എത്താൻ വൈകിയതായിരുന്നു കൈയേറ്റത്തിന് കാരണമായത്. വിവാദം ഉയർന്നതോടെ പെൺകുട്ടി ഗവാസ്‌കർക്ക് എതിരേയും പരാതിനൽകി. സ്ത്രീത്വത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ഇത് കള്ളപരാതിയാണെന്ന് വന്നതും പൊലീസിൽ ചിലരെ കുഴക്കുന്നുണ്ട്. ഗവാസ്‌കറെ കൊണ്ട് പരാതി പിൻവലിക്കാനുള്ള തന്ത്രമായിരുന്നു ഇത്. എന്നാൽ ഇതിനെ അഡ്വക്കേറ്റ് ജനറൽ തള്ളികളയുകയാണ്.

മ്യൂസിയം പൊലീസ് രജിസ്റ്റർചെയ്ത രണ്ടു കേസും പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവംനടന്ന ദിവസം കനക്കുന്ന് ഭാഗത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിച്ചിരുന്നു. സാക്ഷിമൊഴികളും പെൺകുട്ടിക്ക് എതിരായിരുന്നു. ഗവാസ്‌കർക്കെതിരായ പരാതിയിൽ കഴമ്പില്ലെന്നും ക്രൈംബ്രാഞ്ച് വിലയിരുത്തിയിരുന്നു. ഈ സാഹചര്യത്തിൽ കേസുമായി മുമ്പോട്ട് പോകാനാണ് തച്ചങ്കരിയുടെ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും കേസിനെ ഇല്ലായ്മ ചെയ്യുന്നതിൽ താൽപ്പര്യമില്ല. ഇതും സുധേഷ് കുമാറിന്റെ മകൾക്ക് വിനയാകും. ഗവാസ്‌കറെ സ്വാധീനിച്ച് കേസ് ഒതുക്കാനുള്ള നടപടിയും ഇതുവരെ നടന്നിട്ടില്ല. ഇങ്ങനെ വലിയ പ്രതിസന്ധിയിലേക്കാണ് സുധേഷ് കുമാറിന്റെ മകൾ കടന്നു പോകുന്നത്.

എ.ഡി.ജി.പി. സുദേശ് കുമാറിന്റെ മകൾ സ്നിഗ്ധ പൊലീസ് ഡ്രൈവർ ഗവാസ്‌കറെ മർദിച്ചെന്ന കേസിൽ നടപടികളെടുക്കാൻ ക്രൈംബ്രാഞ്ചിന് മടി തുടരുകയായിരുന്നു. ഇതിനിടെയാണ് തച്ചങ്കരി തലപ്പത്ത് എത്തിയത്. ഇതോടെ നിയമമോപദേശം തേടി. അതും സുധേഷിന്റെ മകൾക്ക് അനുകൂലമാക്കി. പൊലീസുകാരന്റെ കഴുത്ത് തല്ലിയൊടിച്ച സംഭവാണ് ഇത്. ഗുരുതര പരിക്കുകൾ ഗവാസ്‌കറിന് ഏറ്റിരുന്നു. അതുകൊണ്ട് തന്നെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യേണ്ടതാണ്. ചോദ്യം ചെയ്യൽ അനിവാര്യമായ കേസും. എന്നാൽ ഇതൊന്നും നടന്നില്ല. സംഭവം നടന്ന് 109 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാതെ ക്രൈംബ്രാഞ്ചും ലോക്കൽ പൊലീസും ഒളിച്ചു കളിച്ചപ്പോൾ ആരോപണ വിധേയയായ പെൺകുട്ടി വിദേശത്തേക്ക് പോയി. ഇതിന് പൊലീസ് എല്ലാ സഹായവും ഒരുക്കി നൽകി. ഈ സാഹചര്യത്തിനാണ് മാറ്റം വരുന്നത്.

പൊലീസ് പിടിച്ചെടുത്ത ടാബ് ഗവാസ്‌കർ തിരിച്ചറിഞ്ഞിരുന്നു. തന്നെ മർദിക്കാൻ ഉപയോഗിച്ച ഉപകരണമാണിതെന്നും ഗവാസ്‌കർ തിരിച്ചറിഞ്ഞു. മ്യൂസിയം പൊലീസാണ് തുടക്കത്തിൽ കേസെടുത്തത്. യുവതിയുടെ പരാതിയിൽ ഗവാസ്‌കർക്കെതിരേയും കേസെടുത്തു. പിന്നീട് ഇരുവരും എഫ്.ഐ.ആർ. റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഗവാസ്‌കർ കേസിൽ നിന്ന് പിന്മാറില്ലെന്ന് വ്യക്തമായതോടെയാണ് കൗണ്ടർ കേസ് കൊടുത്തത്. ഇതുമായി ബന്ധപ്പെട്ട് പലവിവാദങ്ങളും ഉണ്ടായി. ഗവാസ്‌കറുടെ മകളുടെ മെഡിക്കൽ പരിശോധന നടത്തി ഡോക്ടറുടെ റിപ്പോർട്ട് അടക്കം ചർച്ചയായി. ഈ ഡോക്ടർക്കെതിരെ പോലും നടപടിയെടുക്കാൻ നീക്കവും നടന്നു. ഇതിനിടെയാണ് യുവതിയുടെ വിദേശ യാത്രയുടെ വിവരം പുറത്തു വന്നത്.

ഉന്നത പൊലീസുദ്യോഗസ്ഥന്റെ മകൾക്കെതിരായ കേസായതിനാലാണ് അന്വേഷണം ഇഴയുന്നതെന്ന് ഗവാസ്‌കർ ആരോപിച്ചിരുന്നു. മർദിച്ച യുവതി വിദേശത്തേക്ക് പോയത് ഇക്കാരണം കൊണ്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗവാസ്‌കറുടെ ഭാര്യ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ ഈ അന്വേഷണം ഫലത്തിൽ എഡിജിപിയുടെ മകൾക്ക് അനുകൂലമായി മാറുകയും ചെയ്തു. പൊലീസ് അസോസിയേഷനിൽ ഗവാസ്‌കറിന് അനുകൂലമായ വികാരം ശക്തമാണ്. എന്നാൽ എഡിജിപിയുടെ മകളായതു കൊണ്ട് പൊലീസുകാരുടെ സമ്മർദ്ദം ഫലിക്കുന്നുമില്ല. ഇതിനിടെയാണ് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം വരുന്നത്.

കേസ് ഒതുക്കി തീർക്കാൻ പല ശ്രമങ്ങൾ നടന്നു. തന്നെ ക്രൂരമായി മർദിച്ചെന്ന് സമ്മതിച്ചാൽ കേസ് ഒത്തുതീർപ്പാക്കുന്ന കാര്യം ആലോചിക്കാമെന്ന് ഗവാസ്‌കർ സമ്മതിക്കുകയും ചെയ്തു. തന്നെ കുറ്റക്കാരനാക്കി സമൂഹത്തിന്റെ മുന്നിൽ നിർത്താനാണ് ശ്രമമെങ്കിൽ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്നും ഗവാസ്‌കർ പറഞ്ഞിരുന്നു. സംഭവം ഒതുക്കിത്തീർക്കാൻ ഐ.പി.എസ്. തലത്തിൽ ശ്രമം നടക്കുന്നതായി പലരും പറയുന്നുണ്ട്. സമ്മർദം ചെലുത്തി പിന്തിരിപ്പിക്കാമെന്ന് ആരും കരുതേണ്ട. ഐ.പി.എസ്. ഉദ്യോഗസ്ഥരാരും ഇക്കാര്യത്തിനായി ബന്ധപ്പെട്ടിട്ടില്ല. എത്ര വലിയ സമ്മർദമുണ്ടായാലും നീതികിട്ടും വരെ പിന്നോട്ടില്ലെന്നും ഗവാസ്‌കർ വ്യക്തമാക്കി. എ.ഡി.ജി.പിയുടെ മകൾ ആക്രമിച്ചത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് സംശയമുണ്ട്. സംഭവം നടന്നതിന്റെ തലേന്ന് കാറിൽവെച്ച് മകൾ അസഭ്യം പറഞ്ഞ വിവരം എ.ഡി.ജി.പിയെ അറിയിച്ചിരുന്നു. കൂടാതെ ഡ്രൈവർ ചുമതലയിൽ നിന്ന് മാറ്റിത്തരണമെന്നും അഭ്യർത്ഥിച്ചു. ഇത് അനിഷ്ടത്തിന് കാരണമായി കാണുമെന്നാണ് ഗവാസ്‌കർ പറയുന്നത്.

മകളെ കായിക പരിശീലനത്തിന് കൊണ്ടു പോകുമ്പോൾ എ.ഡി.ജി.പി.യോ അദ്ദേഹത്തിന്റെ ഗൺമാനോ സാധാരണ ഒപ്പമുണ്ടാകാറുണ്ട്. സംഭവ ദിവസം എ.ഡി.ജി.പി. വന്നില്ല. ഗൺമാനെ ഒഴിവാക്കാനും നിർദ്ദേശിച്ചു. എ.ഡി.ജി.പി.യുടെ വാഹനമൊഴിവാക്കി പൊലീസിന്റെ തന്നെ മറ്റൊരു വാഹനത്തിൽ പോകാൻ നിർദ്ദേശിച്ചു. അതിൽ പൊലീസിന്റെ ബോർഡുണ്ടായിരുന്നില്ല. ഇതെല്ലാം സംശയത്തിന് ഇടനൽകുന്നതാണ്. വാഹനമോടിക്കുമ്പോൾ വണ്ടി ചെറുതായി പോലും ഉലഞ്ഞാൽ എ.ഡി.ജി.പി ചീത്ത വിളിക്കും. മറ്റൊരു വാഹനം എതിരേ വന്നപ്പോൾ വണ്ടി ബ്രേക്കിട്ടതിന്റെ പേരിലാണ് മുൻ ഡ്രൈവറെ മാറ്റിയതെന്നും ഗവാസ്‌കർ വെളിപ്പെടുത്തിയിരുന്നു. സുധേഷ് കുമാറിന്റെ വീട്ടിൽ പൊലീസുകാർക്ക് നേരിടേണ്ടി വന്ന നിരവധി പീഡനങ്ങളും പുറത്തുവന്നു. ഇതൊന്നും സർക്കാർ തലത്തിൽ നടപടിക്ക് കാരണമായില്ല.

എ.ഡി.ജി.പിയുടെ മകൾക്ക് കായിക പരിശീലനം നൽകുന്നത് പൊലീസിലെ വനിതാ പരിശീലകയാണ്. ഇത് നിയമവിരുദ്ധമാണ്. കനകക്കുന്നിൽ എത്തിയ പരിശീലകയോട് സംസാരിച്ചെന്ന് ആരോപിച്ചാണ് തന്നെ ചീത്തവിളിക്കുകയും മർദിക്കുകയും ചെയ്തതെന്നാണ് ഗവാസ്‌കർ പറയുന്നത്. എ.ഡി.ജി.പിയുടെ മകൾ മറ്റൊരു പൊലീസ് ഡ്രൈവറെ മുമ്പും മർദിച്ചിട്ടുണ്ടെന്നും സാക്ഷി പറയാൻ അദ്ദേഹം തയാറാണെന്നും ഗവാസ്‌കർ വ്യക്തമാക്കി. മർദനം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴാണ് പൊലീസ് ഡ്രൈവർ ഗവാസ്‌കർക്കെതിരെ പരാതിയുമായി എ.ഡി.ജി.പി സുദേഷ്‌കുമാർ രംഗത്ത് വന്നത്. അലക്ഷ്യമായി വാഹനം ഓടിച്ചതാണ് ഗവാസ്‌കർക്ക് പരുക്കേൽക്കാൻ കാരണമെന്നാണ് ഡി.ജി.പിക്ക് നൽകിയ പരാതിയിൽ ആരോപിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP